Month: February 2023

  • Sports

    സിസിഎല്ലില്‍ കേരള സ്‍ട്രൈക്കേഴ്‍സിന് തുടക്കം പിഴച്ചു; 64 റണ്‍സിന് തെലുങ്ക് വാരിയേര്‍സിനോട് വൻ പരാജയം

    റായിപ്പൂര്‍: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ കേരള സ്‍ട്രൈക്കേഴ്‍സിന് വലിയ പരാജയം. 64 റണ്‍സിനാണ് തെലുങ്ക് വാരിയേര്‍സിനോട് തോറ്റത്. പരിഷ്കരിച്ച രൂപത്തിലാണ് സിസിഎല്‍ മത്സരം. പത്ത് ഓവര്‍ വീതമുള്ള സ്പെല്‍ എന്ന് വിളിക്കുന്ന ഇന്നിംഗ്സുകളാണ് ടീമുകള്‍ക്ക് ലഭിക്കുക. ഇത്തരത്തില്‍ രണ്ട് സ്പെല്ലുകളില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ തെലുങ്ക് ക്യാപ്റ്റന്‍ അഖിലിന്‍റെ ബാറ്റിംഗാണ് കേരള താര ടീമിനെ വന്‍ പരാജയത്തിലേക്ക് നയിച്ചത്. ഒപ്പം തെലുങ്ക് താരങ്ങള്‍ മികച്ച ബാറ്റിംഗ് നടത്തിയ പിച്ചില്‍ രാജീവ് പിള്ള ഒഴികെയുള്ള കേരള സ്‍ട്രൈക്കേഴ്‍സ് താരങ്ങള്‍ റണ്‍ കണ്ടെത്താന്‍ ഏറെ വിയര്‍ത്തു. തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ ഒന്നാം ഇന്നിംഗ്സില്‍ വഴങ്ങിയ ലീഡ് അടക്കം 169 റണ്‍സ് വിജയിക്കാന്‍ വേണമായിരുന്നു കേരള സ്‍ട്രൈക്കേഴ്‍സിന്. എന്നാല്‍ പത്ത് ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സ് നേടാനെ കേരള സ്‍ട്രൈക്കേഴ്‍സിന് സാധിച്ചുള്ളു. ആദ്യ സ്പെല്ലിലെ പോലെ തന്നെ രാജീവ് പിള്ളയാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍ 23 ബോളില്‍ 38…

    Read More »
  • LIFE

    കന്യാസ്ത്രീ നായികാ കഥാപാത്രമായ മലയാളത്തിലെ ആദ്യ സിനിമയെത്തുന്നു; ‘നേർച്ചപ്പെട്ടി’ ചിത്രീകരണം പൂർത്തിയായി

    റഹിം പനവൂർ കന്യാസ്ത്രീ നായിക കഥാപാത്രമാകുന്ന ആദ്യ മലയാള സിനിമയാണ് നേർച്ചപ്പെട്ടി. അതുകൊണ്ടു തന്നെ ഈ സിനിമ ചിത്രീകരണ സമയത്തേ ഏറെ ശ്രദ്ധേയമായിരുന്നു. ബാബുജോൺ കൊക്കവയൽ ആണ് കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. സ്‌കൈ ഗേറ്റ് മൂവീസും ഉജ്വയ്നി പ്രൊഡക്ഷൻസും ചേർന്ന് നിർമിക്കുന്ന ചിത്രം ക്രൈസ്തവസഭയിലെ ചില പ്രത്യേക വിഷയങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. കണ്ണൂരും പരിസര പ്രദേശങ്ങളിലുമായി സിനിമയുടെ ചിത്രീകരണം പൂർത്തിയായി. തമിഴിലും മലയാളത്തിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നൈറ നിഹാർ ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദേശീയതലത്തിലുള്ള പരസ്യചിതങ്ങളിലൂടെയും ഫാഷൻ ഷോകളിലൂടെയും ശ്രദ്ധേയനായ അതുൽ സുരേഷ് ആണ് നായകൻ. ഉദയകുമാർ, ശ്യാം കൊടക്കാട്, മോഹൻ തളിപ്പറമ്പ, ഷാജി തളിപ്പറമ്പ, മനോജ് നമ്പ്യാർ വിദ്യൻ കനകത്തിടം, പ്രസീജ് കുമാർ, സദാനന്ദൻ ചേപ്പറമ്പ്, രാജീവ് നടുവനാട്, സിനോജ് മാക്സ്, ജയചന്ദ്രൻ പയ്യന്നൂർ, നസീർ കണ്ണൂർ, ശ്രീവേഷ്കർ, ശ്രീഹരി, പ്രഭു രാജ്, സജീവൻ പാറക്കണ്ടി, റെയ്സ് പുഴക്കര, ബിജു കല്ലുവയൽ, മാസ്റ്റർ ധ്യാൻ കൃഷ്ണ,…

    Read More »
  • India

    നക്‌സ്‌ലൈറ്റുകളെന്ന് മുദ്രകുത്തി ആദിവാസികളെ പീഡിപ്പിച്ചെന്ന്; രാജസ്ഥാനില്‍ ബി.ജെ.പി. മുന്‍ എം.എല്‍.എയും അനുയായികളും ആം ആദ്മി പാർട്ടിയിൽ ചേർന്നു 

    ജയ്പൂര്‍: നക്‌സ്‌ലൈറ്റുകളെന്ന് മുദ്രകുത്തി ബി.ജെ.പി. ആദിവാസികളെ പീഡിപ്പിച്ചു എന്നാരോപിച്ച് രാജസ്ഥാനില്‍ മുന്‍ എം.എല്‍.എയും അനുയായികളും ആം ആദ്മി പാർട്ടിയിൽ ചേർന്നു. ധുന്‍ഘര്‍പൂരില്‍ നിന്നുള്ള എം.എല്‍.എയായിരുന്ന ദേവേന്ദ്ര കത്താരയും അനുയായികളുമാണ് ബി.ജെ.പി വിട്ടത്. എ.എ.പിയുടെ സംസ്ഥാന ഓഫീസിലെത്തി കത്താരയുടെ നേതൃത്വത്തിലുള്ള സംഘം അംഗത്വം സ്വീകരിച്ചു. അരവിന്ദ് കെജ്‌രിവാളിന്റെ സത്യസന്ധതയും പ്രവര്‍ത്തനങ്ങളുമാണ് തന്നെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചതെന്ന് ദേവേന്ദ്ര കത്താര പറഞ്ഞു. ധുന്‍ഘര്‍പൂരിലെ ഗോത്രവിഭാഗങ്ങളോടുള്ള ബി.ജെ.പിയുടെ സമീപനമാണ് പാര്‍ട്ടി വിടാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. ‘ധുന്‍ഘര്‍പൂരിലെ ഗോത്രവിഭാഗങ്ങളെ ബി.ജെ.പി ഉപദ്രവിച്ചു. അവരെ നക്‌സലൈറ്റുകളെന്ന് വിളിച്ചു, മുദ്രകുത്തി. ഞാന്‍ എന്നും ജനങ്ങള്‍ക്കൊപ്പമാണ് നിന്നിട്ടുള്ളത്. എപ്പോഴും അങ്ങനെ തന്നെയായിരിക്കും,’ ദേവേന്ദ്ര കത്താര പറഞ്ഞു. ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും എതിര്‍ക്കാനുള്ള ധൈര്യം തങ്ങള്‍ക്ക് മാത്രമേയുള്ളൂവെന്ന് എ.എ.പി സംസ്ഥാന അധ്യക്ഷന്‍ വിനയ് മിശ്ര പറഞ്ഞു. ‘രാജസ്ഥാനിലെ ജനങ്ങളുടെ ശബ്ദമായി മാറിക്കൊണ്ട് മികച്ച മുന്നേറ്റമാണ് ആം ആദ്മി പാര്‍ട്ടി നടത്തുന്നത്. വരുന്ന നിയമസഭാ തെഞ്ഞെടുപ്പില്‍ ചരിത്രനേട്ടം കൈവരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും,’ -വിനയ് മിശ്ര പറഞ്ഞു.…

    Read More »
  • India

    ശിവസേനയുടെ പേരും ചിഹ്നവും ഷിന്‍ഡേ വിഭാഗത്തിന്; നടന്നത് 2000 കോടിയുടെ അഴിമതിയെന്ന് സഞ്ജയ് റാവത്ത്

    ന്യൂഡല്‍ഹി: ശിവസേനയുടെ പേരും ചിഹ്നവും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേ നേതൃത്വം നല്‍കുന്ന വിഭാഗത്തിന് അനുവദിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തില്‍ കോടികളുടെ ഇടപാട് നടന്നതായി ഉദ്ധവ് വിഭാഗത്തിന്റെ ആരോപണം. 2000 കോടി രൂപയുടെ കൈമാറ്റം നടന്നതായാണ് തങ്ങള്‍ക്ക് ലഭിച്ച പ്രാഥമിക വിവരമെന്ന് ഉദ്ധവ് വിഭാഗത്തിന്റെ വാക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസിനെയും തെരഞ്ഞെടുപ്പ് കമ്മിഷനെയും ടാഗ് ചെയ്തുകൊണ്ട് ട്വിറ്ററിലാണ് സഞ്ജയ് റാവത്ത് ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. പിന്നീട് അദ്ദേഹം മാധ്യമങ്ങളോടും ആരോപണം ആവര്‍ത്തിച്ചു. ”എനിക്ക് ഉറപ്പാണ്. പാര്‍ട്ടിയുടെ പേരും തിരഞ്ഞെടുപ്പ് ചിഹ്നവും ലഭിക്കാന്‍ ഇതുവരെ 2000 കോടി രൂപ കൈമാറി. ഇത് പ്രാഥമിക കണക്കും 100 ശതമാനം ശരിയുമാണ്. അധികം വൈകാതെ തന്നെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകും. ഇത്തരമൊരു സംഭവം രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടില്ല” റാവത്ത് ട്വീറ്റ് ചെയ്തു. ഓരോ എംഎല്‍എമാര്‍ക്കും 50 കോടി വീതവും എംപിമാര്‍ക്ക് കോടി രൂപയുമാണ് നല്‍കിയിട്ടുള്ളത്. കൗണ്‍സിലര്‍മാരെ 50 ലക്ഷം മുതല്‍ 50 ലക്ഷം മുതല്‍…

    Read More »
  • NEWS

    യു.എ.ഇ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഐ.ഐ.ടിയുടെ ക്യാംപസ് അബുദാബിയില്‍ അടുത്ത വര്‍ഷം പ്രവര്‍ത്തനം തുടങ്ങും

    അബുദാബി: ലോകത്തിലെ തന്നെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(ഐ.ഐ.ടി)യുടെ അബുദാബി ക്യാംപസ് അടുത്ത വര്‍ഷം മുതല്‍ പ്രവര്‍ത്തനം തുടങ്ങും. ഇവിടെ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ അറിയിച്ചു. ഇന്ത്യയ്ക്ക് പുറത്തുള്ള ഐ.ഐ.ടിയുടെ ആദ്യ കാമ്പസാണ് അബൂദാബിയില്‍ ഒരുങ്ങുന്നത്. എഞ്ചിനീയറിംഗിലും സാങ്കേതികവിദ്യയിലും മികച്ച പാഠ്യപദ്ധതിക്ക് പേരുകേട്ട ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഐ.ഐ.ടികള്‍. ഇന്ത്യയില്‍ ആകെ 23 ഐ.ഐ.ടി ക്യാംപസുകളാണുള്ളത്. ലോകത്തിലെ ഏറ്റവും മികച്ച ഇനൊവേറ്റര്‍മാര്‍, എഞ്ചിനീയര്‍മാര്‍, സംരംഭകര്‍ എന്നിവരെ സൃഷ്ടിക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്ന സ്ഥാപനമാണിത്. ഗൂഗിളിന്റെ ചീഫ് എക്‌സിക്യൂട്ടീവായ സുന്ദര്‍ പിച്ചൈയും സോഫ്‌റ്റ്വെയര്‍ ഭീമനായ ഇന്‍ഫോസിസിന്റെ സ്ഥാപകന്‍ നാരായണ മൂര്‍ത്തിയും ഉള്‍പ്പെടെയുള്ളവര്‍ ഐ.ഐ.ടികളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ ഉള്‍പ്പെടുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ഐ.ഐ.ടി അബൂദാബിയില്‍ കോഴ്‌സുകള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അംബാസഡര്‍ പറഞ്ഞു. ഡല്‍ഹി ഐ.ഐ.ടിയുടെ നേതൃത്വത്തിലായിരിക്കും അബുദാബി ക്യാംപസ് രൂപപ്പെടുത്തുക. ഐ.ഐ.ടികളുടെ അക്കാദമിക് മികവ് വിശാലമായ അന്താരാഷ്ട്ര സമൂഹത്തിലേക്ക് എത്തിക്കുക…

    Read More »
  • Kerala

    കൃഷി പഠിക്കാൻ ഔദ്യോഗിക സംഘത്തിനൊപ്പം പോയ കർഷകനെ ഇസ്രയേലിൽ കാണാതായി, വീട്ടിലേക്കു വിളിച്ച് അന്വേഷിക്കേണ്ടെന്ന് അറിയിച്ചതായി സഹോദരൻ 

    തിരുവനന്തപുരം: ഇസ്രയേലിലേക്ക് കൃഷി പഠിപ്പിക്കാന്‍ പോയ ഔദ്യോഗികസംഘത്തിൽ ഉൾപ്പെട്ട കര്‍ഷകനെ കാണാതായി. കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യനെ (48) ആണ് കാണാതായത്. അതേസമയം, ബിജു കുടുംബവുമായി ബന്ധപ്പെട്ടതായി സഹോദരന്‍ പറഞ്ഞു. താന്‍ സുരക്ഷിതാനണെന്നും അന്വേഷിക്കേണ്ടന്നും ബിജു ഭാര്യയോട് പറഞ്ഞതായി സഹോദരന്‍ പറഞ്ഞു. പിന്നീട് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ ഓഫാണെന്നും സഹോദരന്‍ പറഞ്ഞു. ബിജു കുര്യന്‍ അടക്കം 27 കര്‍ഷകരും കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകുമാണ് ഈ മാസം 12 ന് ഇസ്രയേലിലേക്ക് പോയത്. വെള്ളിയാഴ്ച രാത്രി മുതലാണ് ബിജു കുര്യനെ കാണാതായത്. എംബസിയിലും ഇസ്രയേല്‍ പൊലീസിലും ബി. അശോക് പരാതി നല്‍കി. മറ്റുള്ളവര്‍ നാട്ടിലേക്ക് തിരിച്ചു. ഇസ്രയേല്‍ ഹെര്‍സ്‌ലിയയിലെ ഹോട്ടലില്‍നിന്ന് 17നു രാത്രിയോടെയാണ് ബിജുവിനെ കാണാതായത്. രാത്രി ഭക്ഷണം ക്രമീകരിച്ചിരുന്ന മറ്റൊരു ഹോട്ടലിലേക്ക് പുറപ്പെടാനായി കാത്തുനിന്ന ബസിന് അരികിലെത്തിയ ബിജു കുര്യന്‍ വാഹനത്തില്‍ കയറിയില്ല. തുടര്‍ന്ന് അപ്രത്യക്ഷനാവുകയായിരുന്നു. കയ്യില്‍ പാസ്‌പോര്‍ട്ട് അടങ്ങിയ ഹാന്‍ഡ് ബാഗ് കണ്ടെന്ന് സംശയിക്കുന്നതായി…

    Read More »
  • Kerala

    ‘പാര്‍ട്ടിക്കായി ജയിലില്‍ പോയ സഖാവ്, കരി വാരി തേക്കരുതായിരുന്നു’; ആകാശ് തില്ലങ്കേരിയെ പിന്തുണച്ച് കൂട്ടാളിയുടെ ഫേസ്ബുക്ക് കുറിപ്പ്

    കണ്ണൂര്‍: സി.പി.എമ്മും ഡി.വൈ.എഫ്.ഐയും കൈവിട്ടെങ്കിലും ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ പിന്തുണച്ച് സുഹൃത്തും കൂട്ടാളിയുമായ ജിജോ തില്ലങ്കേരി. ആർഎസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതക കേസിൽ പാർട്ടിക്കായി ജയിലിൽ പോയ ആളാണ് ആകാശ് തില്ലങ്കേരിയെന്ന് ജിജോ ഫേസ്ബുക്കിൽ കുറിച്ച്. ന്യായത്തിനൊപ്പം നിന്നില്ലെങ്കിലും തങ്ങളെ കരിവാരിതേക്കരുതായിരുന്നുവെന്നും ജിജോ പറയുന്നുണ്ട്. ആകാശിനെതിരെ തില്ലങ്കേരിയിൽ പ്രസംഗിക്കാൻ പാര്‍ട്ടി പി. ജയരാജനെ നിയോഗിച്ചതിന് പിന്നാലെയാണ് ജിജോയുടെ പ്രതികരണം. ആകാശിനെതിരെ ആദ്യം രംഗത്ത് വന്നത് പാര്‍ട്ടിയുടെ പ്രാദേശിക പ്രവര്‍ത്തകനായ രാഗിന്ദ് എ പി ആയിരുന്നു. ആകാശിനെതിരെ രാഗിന്ദ് എ പിയുടെ പ്രതികരണത്തില്‍ ഇടപെടാതിരുന്ന പാര്‍ട്ടി, ന്യായത്തിനൊപ്പം നിന്നില്ലെങ്കിലും തങ്ങളെ കരിവാരിതേക്കരുതായിരുന്നു എന്നാണ് ജിജോ കുറിപ്പില്‍ പറയുന്നത്. ജനങ്ങൾക്ക് ബോധ്യം വരണമെങ്കിൽ പി ജയരാജൻ തന്നെ ആകാശിനെയും കൂട്ടാളികളെയും തള്ളിപ്പറയണം എന്നാണ് നേതാക്കളുടെ പൊതുവികാരം. ആകാശിന് പ്രാദേശിക നേതൃത്വത്തിന്‍റെ സഹായമുണ്ടെന്ന തിരിച്ചറിവിൽ തില്ലങ്കേരി ലോക്കൽ കമ്മറ്റിക്ക് കീഴിലെ 19 ബ്രാഞ്ചുകൾക്കും സിപിഎം കർശന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പി. ജയരാജനെ വാഴ്ത്തുന്ന പി.ജെ…

    Read More »
  • India

    പുരസ്‌കാരം സ്വീകരിച്ചതിന് പിന്നാലെ നെഞ്ചുവേദന; നടന്‍ ഷാനവാസ് പ്രധാന്‍ കുഴഞ്ഞുവീണ് മരിച്ചു

    മുംബൈ: പുരസ്‌കരദാനച്ചടങ്ങിനിടെ പ്രമുഖ സിനിമാ-സീരിയന്‍ നടന്‍ ഷാനവാസ് പ്രധാന്‍(56) കുഴഞ്ഞുവീണു മരിച്ചു. ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു അന്ത്യം. മുംബൈയില്‍ വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ പുരസ്‌കാരം സ്വീകരിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ നെഞ്ചുവേദനയെത്തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ചടങ്ങ് നിര്‍ത്തി സംഘാടകര്‍ നടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നടന്‍ യശ്പാല്‍ ശര്‍മയാണ് മരണവിവരം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തറിയിച്ചത്. അവാര്‍ഡ് സ്വീകരിച്ചശേഷം അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നുവെന്ന് യശ്പാല്‍ ശര്‍മ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ആമസോണ്‍ പ്രൈമില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ‘മിര്‍സാപുര്‍’ എന്ന സീരിസിലൂടെ ശ്രദ്ധിക്കപ്പെട്ട ഷാനവാസ് പ്രധാന്‍ ‘പ്യാര്‍ കൊയി ഖേല്‍ നഹിം’, ‘ഫാന്റം’, ‘റായീസ്’ തുടങ്ങിയ സിനിമകളിലും ‘ദേഖ് ഭായ് ദേഖ്’, ‘ആലിഫ് ലൈല’, ‘കൃഷ്ണ’, ’24’ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.  

    Read More »
  • Kerala

    ശൈലജയുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗത്തിനെതിരേ ആകാശ്; പാര്‍ട്ടി പരിശോധിക്കട്ടെയെന്ന് ശൈലജ

    കണ്ണൂര്‍: മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗം രാഗിന്ദിനെതിരെ ഫെയ്‌സ്ബുക് കുറിപ്പുമായി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. ആര്‍.എസ്.എസിനെ പ്രതിരോധിച്ചതിനാലാണ് താന്‍ ജയിലില്‍ പോയതെന്നും രാഗിന്ദാണ് രക്തസാക്ഷിത്വത്തിന്റെ മഹത്വത്തിന് മങ്ങലേല്‍പ്പിച്ചതെന്നും കുറിപ്പില്‍ പറയുന്നു. രാഗിന്ദിനെ വെള്ളപൂശുന്നവര്‍ അപമാനിക്കുന്നത് തന്റെ കുടുംബത്തെ ആണെന്നും ആകാശ് ആരോപിച്ചു. സുഹൃത്ത് ജിജോ തില്ലങ്കേരിയുടെ ഫെയ്‌സ്ബുക് കുറിപ്പിന്റെ കമന്റിലാണ് ആകാശിന്റെ പ്രതികരണം. അതേസമയം, ആകാശ് തില്ലങ്കേരിയുടെ ആരോപണങ്ങള്‍ പാര്‍ട്ടി പരിശോധിക്കട്ടെയെന്ന് കെ.കെ.ശൈലജ പ്രതികരിച്ചു. വ്യക്തിയെന്ന നിലയില്‍ താന്‍ അഭിപ്രായം പറയേണ്ട കാര്യമല്ല. ആകാശ് തില്ലങ്കേരി പാര്‍ട്ടിയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടി കേഡര്‍മാര്‍ തെറ്റായ പ്രവണത കാട്ടിയാല്‍ തിരുത്താന്‍ ശ്രമിക്കും. തിരുത്തിയില്ലെങ്കില്‍ അവരുമായുള്ള ബന്ധം വിച്ഛേദിക്കുകയാണ് ചെയ്യുകയെന്നും അവര്‍ പറഞ്ഞു. ആകാശ് തില്ലങ്കേരിയുടെ കുറിപ്പില്‍നിന്ന്: വൈകാരികത കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് അവര്‍. പച്ച തെറിയും പുലഭ്യവും പറയുന്ന രാഗിന്ദിനില്ലാത്ത ബോധം മറ്റുള്ളവര്‍ക്ക് ഉണ്ടാവുമോ. പണ്ട് ഒരു ഉളുപ്പുമില്ലാതെ ആര്‍എസ്എസുമായി കൂട്ടുകച്ചവടം നടത്തിയെന്ന ഇല്ലാകഥ പ്രചരിപ്പിച്ച അതേ കുശാഗ്ര…

    Read More »
  • NEWS

    ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ പൊളിച്ചടുക്കിയ ജോര്‍ജ് സോറോസ്; അദാനി വിവാദത്തില്‍ മോദിക്കെതിരേ രംഗത്തുവന്ന ശതകോടീശ്വരനെ അറിയാം

    പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും, ഗൗതം അദാനിക്കുമെതിരെ രംഗത്തെത്തിയിരിക്കുകയാണ് യു.എസ് ശതകോടീശ്വരന്‍ ജോര്‍ജ് സോറോസ്. അദാനി വിഷയത്തില്‍ മോദി, പാര്‍ലമെന്റിലും, വിദേശ നിക്ഷേപകരോടുമടക്കം മറുപടി പറയേണ്ടി വരുമെന്നാണ് അദ്ദേഹം പറഞ്ഞത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ തകര്‍ച്ചയ്ക്ക് വഴിയൊരിക്കിയെന്നതടക്കം ആരോപണങ്ങള്‍ക്കു നടുവിലാണ് ഈ കുേബരന്‍. ഇതാ അദ്ദേഹവുമായി ബന്ധപ്പെട്ട ഏഴു പ്രധാന വസ്തുതകള്‍. 1. ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ തകര്‍ത്ത വ്യക്തി എന്ന നിലയിലാണ് ജോര്‍ജ് സോറോസ് അറിയപ്പെടുന്നത്. ഇന്ത്യയില്‍ റിസര്‍വ് ബാങ്ക് എന്നതു പോലെയാണ് യുകെയില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവര്‍ത്തിക്കുന്നത്. ബ്രിട്ടീഷ് കറന്‍സിയായ പൗണ്ട് ഷോര്‍ട് ചെയ്ത് ഹെഡ്ജ് ഫണ്ട് മാനേജരായിരുന്ന സോറോസ് നൂറു കോടി ഡോളര്‍ നേടി എന്നതാണ് ആരോപണം. 2. ഫോബ്‌സ് റിപ്പോര്‍ട്ട് പ്രകാരം ജോര്‍ജ് സോറോസിന്റെ ആസ്തി മൂല്യം 2023 ഫെബ്രുവരി 17ന് 670 കോടി ഡോളറാണ്. 3. ഹംഗറിയില്‍, 1930 ല്‍ ജനിച്ച സോറോസ്, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ തന്റെ പഠനത്തിന് പണം…

    Read More »
Back to top button
error: