Month: February 2023
-
India
ഭിക്ഷക്കാരന്റെ വേഷത്തിലെത്തി ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു, ഗവ. കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ അറസ്റ്റില്‍
ചെന്നൈയിലെ എഗ്മൂറിൽ ഭിക്ഷക്കാരന്റെ വേഷത്തിലെത്തി ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ അറസ്റ്റില്‍. ചെന്നൈ നന്ദനത്തെ ഗവണ്‍മെന്റ് ആര്‍ട്സ് കോളജില്‍ ചരിത്രാധ്യാപകനായ എം കുമാരസാമി (56) യെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി എഗ്മൂറിനടുത്താണ് സംഭവം. തൊപ്പിയും മുഖവും മറച്ച് നടന്നുവന്ന ഇയാള്‍ ബ്ലേഡ് കൊണ്ട് ഭാര്യയെ അക്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. എഗ്മൂറില്‍ ബസിറങ്ങി വീട്ടിലേക്കു മടങ്ങുമ്പോഴാണ് സംഭവം. പുരുഷസുഹൃത്തുക്കളുമായി ഭാര്യ നിരന്തരം ഫോണ്‍ചെയ്യുന്നതിന്റെ രോഷമാണ് വധശ്രമത്തിന് കാരണമെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
Read More » -
Local
പ്രണയ നൈരാശ്യത്തെ കുറിച്ച് പറഞ്ഞത് കളിയാക്കി, യുവാവ് കുടുംബത്തിലെ ഗര്‍ഭിണികളടക്കം 3 യുവതികളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പരുക്കേൽപ്പിച്ചു
പ്രണയനൈരാശ്യത്തെ കുറിച്ച് കളിയാക്കിയതിന് യുവാവ് കുടുംബത്തിലെ ഗര്‍ഭിണികളടക്കം മൂന്നു യുവതികളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പരുക്കേൽപ്പിച്ചു. ഒറ്റപ്പാലം സ്വദേശി ബിഷറുല്‍ ഹാഫിയാണ് ബന്ധുക്കളെ തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ചത്. സഹോദരന്മാരുടെ ഭാര്യമാര്‍, സഹോദരി എന്നിവരാണ് ആക്രമണത്തിനിരയായത്. ശനിയാഴ്ച രാത്രി പത്തരമണിയോടെ വീട്ടില്‍ വെച്ചായിരുന്നു സംഭവം നടന്നത്. ഒറ്റപ്പാലം പഴയ ലക്കിടിയിലെ കുടുംബത്തിലെ ഗര്‍ഭിണികളടക്കം മൂന്ന് യുവതികളെയാണ് യുവാവ് ചുറ്റികകൊണ്ട് തലയ്ക്കടിച്ചത്. പഴയ ലക്കിടി അകലൂര്‍ വയനാടന്‍ വീട്ടില്‍ സക്കീറ(25), റിന്‍സീന(23),അനീറ(22) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. സംഭവത്തില്‍ റിന്‍സീനയുടെ സഹോദരനും സക്കീറയുടെയും അനീറയുടെയും ഭര്‍തൃസഹോദരനുമായ 22 കാരന്‍ ബിഷറുല്‍ ഹാഫിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ പരുക്കേറ്റ അനീറയുടെയും സക്കീറയുടെയും തലയില്‍ തുന്നലുകളുണ്ട്. റിന്‍സീനയുടെ തലയിലെ പരുക്കുകള്‍ ഗുരുതരമാണ്. അനീറയും സക്കീറയും ഗര്‍ഭിണികളാണ്. ബിഷറുല്‍ ഹാഫിയെ ചോദ്യം ചെയ്തുവരികയാണ്. ബിശറുലിന്റെ പ്രേമം തകര്‍ന്നതിന് കളിയാക്കിയതിലുള്ള ദേഷ്യത്തില്‍ വീടിന് പുറത്തിരുന്ന ഇരുമ്പ് ചുറ്റികയെടുത്തുകൊണ്ടുവന്ന് ആക്രമിച്ചെന്നാണ് യുവതികള്‍ പൊലീസിന് നല്‍കിയ മൊഴി. മൂന്ന് പേരും ഒറ്റപ്പാലത്തെ സ്വകാര്യ…
Read More » -
Kerala
പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസിൽ നജീബ് കാന്തപുരം എംഎൽഎ സുപ്രീംകോടതിയിലേക്ക്
മലപ്പുറം: പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസിൽ നജീബ് കാന്തപുരം എംഎൽഎ സുപ്രീംകോടതിയിലേക്ക്. എതിർ സ്ഥാനാർത്ഥി കെപിഎം മുസ്തഫയുടെ ഹർജി നിലനിൽക്കുമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് നജീബ് കാന്തപുരം സുപ്രീംകോടതിയെ സമീപിച്ചത്. തെരെഞ്ഞെടുപ്പ് കേസ് നിലനിൽക്കില്ലെന്ന നജീബ് കാന്തപുരം എംഎൽഎയുടെ വാദം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് എംഎൽഎ ഇപ്പോൾ സുപ്രീംകോടതിയെ സമീപിച്ചത്. പോസ്റ്റൽ ബാലറ്റുകൾ സൂഷിച്ചിരുന്ന പെട്ടി തന്നെ മാറിയാണ് കോടതിയിൽ എത്തിയതെന്ന് പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. തകർന്ന നിലയിൽ കണ്ടെത്തിയ പെട്ടി അല്ല കോടതിയിൽ എത്തിയത്. ഒരു ചെറിയ കവറ് കൂടി അധികമായി കോടതിയിൽ എത്തി. സഹകരണ രജിസ്റ്റാർ ഓഫീസിൽ ആണ് എല്ലാ ആട്ടിമറികളും നടന്നത്. കോടതിയിൽ പരിപൂർണ്ണ വിശ്വാസം ഉണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്നും നജീബ് കാന്തപുരം പറഞ്ഞിരുന്നു. പെരിന്തൽമണ്ണയിലെ തപാൽ വോട്ടുകൾ സൂക്ഷിച്ച വോട്ട് പെട്ടി കാണാതായ സംഭവം അതീവ ഗുരുതരമാണെന്നാിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് കക്ഷി…
Read More » -
Sports
സാക്ഷാല്‍ സച്ചിന്‍റെ റെക്കോര്‍ഡും തകര്‍ത്ത് കിംഗ് കോലി; രാജ്യാന്തര കരിയറില്‍ 25000 റണ്‍സ്!
ദില്ലി: ദില്ലിയിൽ സ്വന്തം കാണികൾക്ക് മുന്നിൽ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡ് തകർത്ത് ഇന്ത്യൻ സ്റ്റാർ ബാറ്റർ വിരാട് കോലി. ബോർഡർ-ഗാവസ്‌കർ ട്രോഫിയിൽ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് കോലിയുടെ വിസ്‌മയ നേട്ടം. ദില്ലി ഇന്നിംഗ്‌സോടെ രാജ്യാന്തര ക്രിക്കറ്റിൽ വിരാട് കോലി 25000 റൺസ് പൂർത്തിയാക്കി. ഏറ്റവും വേഗത്തിൽ ഇരുപത്തിയയ്യായിരം റൺസ് ക്ലബിലെത്തുന്ന ബാറ്ററായി ഇതോടെ കോലി. ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറുടെ പേരിൽ 577 ഇന്നിംഗ്‌സിലുണ്ടായിരുന്ന റെക്കോർഡ് തകർക്കാൻ കോലിക്ക് 549 ഇന്നിംഗ‌്‌സുകളേ വേണ്ടിവന്നുള്ളൂ. 588 ഇന്നിംഗ്‌സുകളിൽ ക്ലബിലെത്തിയ ഓസീസ് ബാറ്റിംഗ് ഇതിഹാസം റിക്കി പോണ്ടിംഗാണ് മൂന്നാം സ്ഥാനത്ത്. പട്ടികയിൽ പിന്നാലെയുള്ള ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ജാക്ക് കാലിസിന് നേട്ടത്തിലെത്താൻ 594 ഉം ലങ്കൻ മുൻ താരങ്ങളായ കുമാർ സംഗക്കാരയ്ക്ക് 608 ഉം മഹേള ജയവർധനെയ്ക്ക് 701 ഉം ഇന്നിംഗ്‌സുകൾ വേണ്ടിവന്നു. 25000 റൺസ് പൂർത്തിയാക്കാൻ ദില്ലി ടെസ്റ്റിൽ 52 റൺസ് മാത്രമേ കോലിക്ക് വേണ്ടിയിരുന്നുള്ളൂ. ദില്ലിയിലെ…
Read More » -
Crime
വീട് പാട്ടത്തിന് നൽകാമെന്ന് പരസ്യം നൽകി ലക്ഷങ്ങള്‍ തട്ടിയാള്‍ പിടിയിൽ
തിരുവനന്തപുരം: വീട് പാട്ടത്തിന് നൽകാമെന്ന് പരസ്യം നൽകി ലക്ഷങ്ങൾ തട്ടിയാൾ പിടിയിൽ. ശാസ്തമംഗലം പൈപ്പിൻമൂട് സ്വദേശി ശ്രീകുമാരൻ തമ്പിയെയാണ പേരൂർക്കട പൊലിസ് അറസ്റ്റ് ചെയ്തത്. ഒരു വീട് കാണിച്ച് ഒരു വർഷത്തിലധികമായായി തട്ടിപ്പ് നടത്തുകയായിരുന്നു. പൈപ്പിൻമൂടിൽ ശ്രീകുമാരൻ തമ്പി താമസിക്കുന്ന വീട് പാട്ടത്തിന് നൽകാനുണ്ടെന്ന് പ്രമുഖ ദിനപത്രത്തിൽ പരസ്യം നൽകും. പരസ്യം കണ്ട് നിരവധിപ്പേർ വിളിക്കും. അഡ്വാൻസ് തുക വാങ്ങി മറ്റൊരു ദിവസം താക്കോൽ കൈമാറാമെന്ന് കരാർ വയ്ക്കും. പറയുന്ന ദിവസം താക്കോൽ കൈമാറാതെ ശ്രീകുമാരൻ തമ്പി പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറും. പണം നൽകുന്നവർ പൊലീസിനെ സമീപിച്ചാൽ പിന്നാലെ വിളിച്ച് പകുതി പണം നൽകി താൽക്കാലിക ഒത്തുതീർപ്പമുണ്ടാക്കും. പക്ഷെ പണം നഷ്ടമായി നൽകിയ നാലുപേർ പേരൂർക്കട പൊലിസിനെ സമീപിച്ച് കേസെടുത്തു. 35 ലക്ഷം രൂപയുടെ തട്ടിപ്പിലാണ് ഇപ്പോൾ കേസ്. ഒളിവിൽപോയ ശ്രീകുമാരൻ തമ്പിയെ ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്. ശ്രീകുമാരൻ അറസ്റ്റിലായ വിവരമറിഞ്ഞ് പണം നൽകിയ മറ്റ് ചിലരും സ്റ്റേഷനിലെത്തി.…
Read More » -
LIFE
“സിനിമയ്ക്ക് വേണ്ടി എത്രത്തോളം കഷ്ടപ്പെട്ടു എന്നൊന്നും കാണികൾക്ക് അറിയേണ്ടതില്ല. സിനിമ നല്ലതാണോ എന്ന് മാത്രമേ അവർ നോക്കുകയുള്ളു” ഭാവന
ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് ഭാവന. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ ആണ് താരത്തിന്റേതായി ഉടൻ റിലീസിന് എത്തുന്നത്. ഈ അവസരത്തിൽ സിനിമയെ കാണികൾ വിലയിരുത്തുന്നത് ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിൽ ആണെന്ന് പറയുകയാണ് ഭാവന. മലയാള സിനിമയിൽ നല്ല മാറ്റങ്ങൾ ആണ് സംഭവിച്ചിരിക്കുന്നതെന്നും നടി പറഞ്ഞു. “സിനിമയ്ക്ക് വേണ്ടി എത്രത്തോളം കഷ്ടപ്പെട്ടു, നമ്മൾ അതിനെ എത്രത്തോളം സ്നേഹിച്ചു, എങ്ങനെ അതിൽ വർക്ക് ചെയ്തു എന്നൊന്നും കാണികൾക്ക് അറിയേണ്ടതില്ല. സിനിമ നല്ലതാണോ എന്ന് മാത്രമേ അവർ നോക്കുകയുള്ളു. സ്ക്രീനിൽ എന്താണ് കാണുന്നത് എന്ന് നോക്കിയിട്ടാണല്ലോ അവർ വിലയിരുത്തുന്നത്. സിനിമയുടെ റിലീസ് കഴിഞ്ഞിട്ടേ അത് തീരുമാനിക്കാൻ കഴിയൂ”, എന്നാണ് ഭാവന പറഞ്ഞത്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നി’ന്റെ പ്രമോഷനിടെ ആയിരുന്നു നടിയുടെ പ്രതികരണം. മലയാള സിനിമയിൽ നല്ല മാറ്റങ്ങളാണ് ഇതുവരെ ഉണ്ടായിരിക്കുന്നതെന്നും ഭാവന പറഞ്ഞു. നായിക, നായകൻ, വില്ലൻ എന്നതിൽ ഒതുങ്ങി നിൽക്കുകയായിരുന്നു മലയാള സിനിമ. ഇപ്പോൾ അതൊക്കെ മാറി. എല്ലാ കഥാപാത്രങ്ങൾക്കും പ്രാധാന്യം കൊടുക്കുന്നുണ്ടെന്നും…
Read More » -
Tech
ഓൺലൈൻ തട്ടിപ്പുകളിൽനിന്ന് എങ്ങനെ സുരക്ഷിതമാക്കാം ഇപിഎഫ് അക്കൗണ്ടുകൾ ?
ഡിജിറ്റൽ പേയ്മന്റുകൾ കൂടിയതോടെ ഓൺലൈൻ തട്ടിപ്പുകളും വ്യാപകമായിട്ടുണ്ട്. വ്യക്തിഗത വിവരങ്ങളായ ആധാർ, പാൻ, ബാങ്ക് അ്ക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ഫോൺവിളികളിൽ പറ്റിക്കപ്പെട്ട് പണം നഷ്ടപ്പെടുന്നവരുടെ എണ്ണത്തിൽ ഇപ്പോഴും കുറവൊന്നുമില്ല. ഇപിഎഫ്ഒയിൽ നിന്നാണെന്ന വ്യാജേന, വ്യക്തിവിവരങ്ങൾ ആവശ്യപ്പെട്ട് നിങ്ങൾക്ക് മെസ്സേജോ ഫോൺകോളോ വന്നിട്ടുണ്ടെങ്കിൽ സൂക്ഷിക്കേണ്ടിയിരിക്കുന്നു. കാലങ്ങളായി സ്വരുക്കൂട്ടിവെച്ചിരിക്കുന്ന പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നവരുടെ വലയിൽ വീഴാതെ നോക്കേണ്ടതുണ്ട്. ഓൺലൈൻ ട്രാൻസ്ഫർ ക്ലെയിം പരാജയപ്പെട്ടെന്ന് കാണിച്ച് ഒരു അക്കൗണ്ടുടമയ്ക്ക് അടുത്തിടെ മെസേജ് ലഭിച്ചിരുന്നു. എന്നാൽ തട്ടിപ്പ് കൃത്യസമയത്ത് തന്നെ തിരിച്ചറിഞ്ഞ അക്കൗണ്ട് ഉടമ ഇപിഎഫ്ഒ യെ ടാഗ് ചെയ്ത് കൊണ്ട് മെസ്സേജ് വിവരങ്ങൾ ട്വിറ്ററിൽ ഷെയർ ചെയ്തു. ഓർക്കുക, വ്യക്തിഗതവിവരങ്ങളായ പാൻ,യുഎഎൻ,ബാങ്ക് , ഒടിപി തുടങ്ങിയ വിവരങ്ങൾ ചോദിച്ചുകൊണ്ട് ഇപിഎഫ് ഒയിൽ നിന്നും ഫോൺകോളോ, മെസ്സേജോ ഉണ്ടാവുകയില്ലെന്ന് ബന്ധപ്പെട്ട അധികൃതർ നേരത്തെയും വ്യക്തമാക്കിയിട്ടുണ്ട്. എന്താണ് ഇപിഎഫ് സർക്കാർ ഉടമസ്ഥതയിലുള്ള ,സമ്പാദ്യ പദ്ധതിയാണ് എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ് ). ശമ്പളവരിക്കാരായ ജീവനക്കാർക്ക് വേണ്ടി ആദായ നികുതിയിളവുകൾ…
Read More » -
Kerala
ധനഞെരുക്കം മറികടക്കാൻ സാമൂഹ്യ സുരക്ഷ പെൻഷൻ കമ്പനി വഴി പണം കടമെടുക്കാൻ സംസ്ഥാന സർക്കാർ; 2000 കോടി കടമെടുത്ത് ഒരു മാസത്തെ പെൻഷന് വിതരണം ചെയ്യും
തിരുവനന്തപുരം: ധനഞെരുക്കം മറികടക്കാൻ സാമൂഹ്യ സുരക്ഷ പെൻഷൻ കമ്പനി വഴി പണം കടമെടുക്കാൻ സംസ്ഥാന സര്‍ക്കാര്‍. 2000 കോടി കടമെടുത്ത് ഒരു മാസത്തെ പെൻഷന് വിതരണം ചെയ്യാനും ബാക്കി തുക നിത്യ ചെലവുകൾക്ക് മാറ്റി വയ്ക്കാനുമാണ് സര്‍ക്കാരിന്‍റെ തീരുമാനം. ഡിസംബര്‍ മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച ഉത്തരവും ഉടനിറങ്ങും. കടമെടുപ്പ് പരിധിക്ക് കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ നിത്യ ചെലവിന് പോലും ബുദ്ധിമുട്ടുന്ന അവസ്ഥയാണ് സംസ്ഥാന ധനവകുപ്പിന് ഉള്ളത്. ക്ഷേമ പെൻഷൻ രണ്ട് മാസത്തെ കുടിശികയായി. ശമ്പള വിതരണവും വായ്പാ തിരിച്ചടവും അടക്കം പ്രതിസന്ധികൾ പലത് ഉള്ള സാഹചര്യത്തിലാണ് 2000 കോടി സഹകരണ മേഖലയിൽ നിന്ന് വായ്പയെടുക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചത്. സാമൂഹ്യ സുരക്ഷാ പെൻഷൻ കമ്പനിക്ക് വായ്പ നൽകാൻ രൂപീകരിച്ച സഹകരണ ബാങ്കുകളുടെ കൺസോഷ്യത്തിൽ നിന്നാണ് പണം കടമെടുക്കുന്നത്. എട്ടര ശതമാനം പലിശ നിരക്കിൽ ഒരു വര്‍ഷത്തേക്കാണ് വായ്പ എടുക്കുന്നത്. ക്ഷേമ പെൻഷൻ വിതരണ കമ്പനി വഴി എടുക്കുന്ന വായ്പ…
Read More » -
Kerala
മരുമകൻ ഇട്ടാൽ കറുപ്പ് അഴക് തന്നെ! മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ കറുത്ത ഷർട്ട് ഇട്ട് മുഹമ്മദ് റിയാസ്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക് ഏർപ്പെടുത്തിയത് വിവാദത്തിന് വഴിയൊരുക്കിയിരുന്നു. കോഴിക്കോട് മീഞ്ചന്ത ആർട്‌സ് ആൻഡ് സയൻസ് കോളേജ് പരിപാടിയിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കോളേജ് അധികൃതരാണ് വിദ്യാർത്ഥിർക്ക് നിർദ്ദേശം നൽകിയത്. കറുത്ത മാസ്‌ക് ധരിച്ചെത്തിയവരെ അത് അഴിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മരുമകനുമായ മുഹമ്മദ് റിയാസ് എത്തിയത് കറുത്ത വസ്ത്രം ധരിച്ചായിരുന്നു. അതേസമയം കോളേജിൽ കറുത്ത മാസ്‌ക് ധരിച്ചെത്തിയ വിദ്യാർത്ഥികളുടെ മാസ്‌ക് പോലീസ് അഴിപ്പിച്ചു. മുഖ്യമന്ത്രി സദസ്സിൽ എത്തുന്നതിന് മുൻപായിരുന്നു ഇത്. കറുത്ത മാസ്‌കിനോ വസ്ത്രത്തിനോ വിലക്കില്ലെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. പ്രതിഷേധത്തിൻറെ രീതിയിൽ ഇവ അണിഞ്ഞ് വരരുതെന്ന് വിദ്യാർത്ഥികളോട് അഭ്യർത്ഥിക്കുകയാണ് ചെയ്തതെന്നും കോളേജ് പ്രിൻസിപ്പൽ പറഞ്ഞു. അതേസമയം പ്രതിഷേധം കണക്കിലെടുത്ത് കർശന സുരക്ഷയാണ് ജില്ലയിൽ മുഖ്യമന്ത്രിക്കായി ഒരുക്കിയിരിക്കിയത്. പരിപാടിയിൽ എത്തുന്ന ആളുകളുടെ ബാഗ് അടക്കം പരിശോധിച്ചാണ് അകത്തേക്ക് കയറ്റിവിട്ടത്. കോളേജ് തിരിച്ചറിയൽ കാർഡോ പ്രത്യേക പാസോ…
Read More » -
LIFE
അഞ്ചാം സീസൺ ബിഗ് ബോസ് ആറാട്ട് അണ്ണനും ? സന്തോഷ് വര്‍ക്കി മത്സരാർത്ഥിയായി വരുമെന്ന് അഭ്യൂഹങ്ങൾ
അഞ്ചാം സീസൺ വരുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ എങ്ങും ചര്‍ച്ചാ വിഷയം ബിഗ് ബോസ് തന്നെയാണ്. ആരൊക്കെയാണ് ഇത്തവണ ഷോയിൽ എത്തുക എന്നറിയാനാണ് ഏവരും കാത്തിരിക്കുന്നത്. പലരുടെയും പേരുകൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നു കേൾക്കുകയാണ്. ഇക്കൂട്ടത്തിൽ ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ സന്തോഷ് വര്‍ക്കിയും മത്സരാർത്ഥിയായി വരുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ ഇതിനുള്ള ഉത്തരം നൽകിയിരിക്കുകയാണ് സന്തോഷ്. ബിഗ് ബോസില്‍ പങ്കെടുക്കാന്‍ ഇതുവരെ ആരും വിളിച്ചിട്ടില്ല. ഷോയിൽ പങ്കെടുക്കാന്‍ ചില പ്രശ്‌നങ്ങളുണ്ട്. താന്‍ ഇപ്പോള്‍ പി എച്ച് ഡി ചെയ്യുകയാണെന്നും സ്‌കോളര്‍ഷിപ്പുള്ളത് കൊണ്ട് യു ജി സിയുടെ ചില പ്രശ്‌നങ്ങളുണ്ട്. അമ്മ വീട്ടില്‍ ഒറ്റക്കാണ്. അങ്ങനെയുള്ള ചില പ്രശ്‌നങ്ങളുണ്ട്. ചിലപ്പോള്‍ ഷോയില്‍ പങ്കെടുക്കുമെന്നും സന്തോഷ് വര്‍ക്കി പറയുന്നു. യുട്യൂബ് ചാനലായ സാർക്ക് ലൈവിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സന്തോഷിന്റെ പ്രതികരണം. ബിഗ് ബോസ് സീസൺ 5ൽ വരാന്‍ ആഗ്രഹമുള്ള മത്സാരാര്‍ത്ഥികള്‍ ആരൊക്കെയാണെന്ന ചോദ്യത്തിന്, അഖില്‍ മാരാര്‍, ചെകുത്താന്‍, സീക്രട്ട് ഏജന്റ്, കോക്ക് എന്നിവരാണെന്നാണ്…
Read More »