Month: February 2023
-
India
നിതീഷ് കുമാറുമായി ഉടക്കി; പുതിയ പാർട്ടി രൂപീകരിച്ച് ജെഡിയു നേതാവ് ഉപേന്ദ്ര കുശ്വാഹ
പറ്റ്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഉടക്കിയ ജെഡിയു നേതാവ് ഉപേന്ദ്ര കുശ്വാഹ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് പുതിയ പാര്‍ട്ടി രൂപീകരിച്ചു. രാഷ്ട്രീയ ലോക് ജനതാദള്‍ എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. വാര്‍ത്താസമ്മേളനത്തിലായിരുന്നു പുതിയ പാര്‍ട്ടി പ്രഖ്യാപനം. ‘ഞങ്ങള്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചു – രാഷ്ട്രീയ ലോക് ജനതാദള്‍ എന്നാണ് പേര്. ഏകകണ്ഠമായാണ് തീരുമാനിച്ചത്. എന്നെ അതിന്റെ ദേശീയ അധ്യക്ഷനാക്കി. പാര്‍ട്ടി കര്‍പ്പൂരി താക്കൂറിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകും.” – ഉപേന്ദ്ര വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. രണ്ട് ദിവസമായി പറ്റ്നയില്‍ ഇത് സംബന്ധിച്ച് യോഗങ്ങളും ചര്‍ച്ചകളും നടന്നിരുന്നു. നിയമസഭാ കൗണ്‍സിലിലെ എംഎല്‍സി സ്ഥാനം രാജിവെക്കുന്നതായും ഇന്ന് മുതല്‍ പുതിയ ഒരു രാഷ്ട്രീയ ഇന്നിങ്‌സ് ആരംഭിക്കുന്നതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷമായ വിമര്‍ശനവും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ നടത്തി. തുടക്കത്തില്‍ നിതീഷ് കുമാര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. പിന്നീട് സ്വീകരിച്ച വഴി നിതീഷിനും ബീഹാറിനും നല്ലതല്ല. മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത് സ്വന്തം…
Read More » -
India
രാജ്യത്ത് മറ്റെവിടെയുമില്ല; സ്ഥാനാര്‍ത്ഥിയുടെ വിദ്യാഭ്യാസ യോഗ്യത പരിഗണിച്ച് വോട്ട് ചെയ്യുന്നത് കേരളത്തിൽ മാത്രമെന്നു സുപ്രീം കോടതി
ന്യൂഡല്‍ഹി: സ്ഥാനാര്‍ത്ഥിയുടെ വിദ്യാഭ്യാസ യോഗ്യത പരിഗണിച്ച് വോട്ട് ചെയ്യുന്നത് കേരളത്തിൽ മാത്രമെന്നു സുപ്രീം കോടതി നീരീക്ഷണം. 2017ല്‍ യു.പി നിയമസഭയിലേക്ക് ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തത് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേ ജസ്റ്റിസ് കെ.എം. ജോസഫ്, ജസ്റ്റിസ് ബി.വി. നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഈ നിരീക്ഷണം. രാജ്യത്ത് ആരും സ്ഥാനാര്‍ത്ഥിയുടെ വിദ്യാഭ്യാസ യോഗ്യത നോക്കാറില്ലെന്ന് ജസ്റ്റിസ് കെ.എം. ജോസഫ് അഭിപ്രായപ്പെട്ടപ്പോള്‍, ഒരു പക്ഷേ കേരളത്തിലൊഴികേ എന്ന് ജസ്റ്റിസ് നാഗരത്‌ന കൂട്ടിച്ചേര്‍ക്കുകയായിരുന്നു. നാമനിര്‍ദേശ പത്രികയില്‍ ഹര്‍ഷ് വര്‍ധന്‍ ബാജ്‌പേയി വിദ്യാഭ്യാസ യോഗ്യതയും സ്വത്തുക്കളും തെറ്റായി നല്‍കിയെന്ന് ചൂണ്ടികാട്ടി കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ അനുഗ്രഹ് നാരായണ്‍ സിങാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്. ഹര്‍ഷ് വര്‍ധന്റെ കാലാവധി നേരത്തേ കഴിഞ്ഞതിനാല്‍ ഹൈദരാബാദ് ഹൈക്കോടതി ഈ ഹർജി സെപ്റ്റംബറില്‍ തള്ളിയിരുന്നു. തുടർന്നാണ് ഹർജി സുപ്രീം കോടതിയിലെത്തിയത്. അഴിമതിയാരോപണങ്ങള്‍ പ്രതിക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഈ ആരോപണങ്ങള്‍ അഴിമതിക്ക് നിരക്കുന്നതല്ലെന്നും അഴിമതി നടത്തിയതായി തെളിയിക്കപ്പെട്ടില്ലെന്നും പറഞ്ഞാണ് ഹൈദരാബാദ് ഹൈക്കോടതി ഹരജി തള്ളിയത്. പിന്നാലെയാണ്…
Read More » -
India
ജയിൽ പരിശോധനയിൽ പിടിക്കപ്പെടാതിരിക്കാൻ മൊബൈൽ ഫോൺ വിഴുങ്ങി തടവുകാരൻ ! ഒടുവിൽ വയറുവേദന സഹിക്കാനാകാതെ സത്യം തുറന്നു പറഞ്ഞ് തടിയൂരി
പട്‌ന: ജയിൽ പരിശോധനയിൽ പിടിക്കപ്പെടാതിരിക്കാൻ മൊബൈൽ ഫോൺ വിഴുങ്ങി തടവുകാരൻ. ബിഹാറിലാണ് ജയിൽ അധികൃതരെ ഞെട്ടിച്ച സംഭവം നടന്നത്. കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എക്‌സറേ എടുത്തപ്പോഴാണ് വയറ്റില്‍ ബാഹ്യവസ്തു കണ്ടെത്തിയത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തടവുകാരനെ പട്‌ന മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഗോപാല്‍ഗഞ്ച് ജില്ലാ ജയിലിലാണ് സംഭവം. ജയില്‍ അധികൃതര്‍ പിടികൂടുമെന്ന് ഭയന്ന് തടവുകാരനായ കൈഷര്‍ അലിയാണ് മൊബൈല്‍ ഫോണ്‍ വിഴുങ്ങിയത്. കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൈഷര്‍ അലി തന്നെയാണ് നടന്ന കാര്യങ്ങള്‍ ജയില്‍ അധികൃതരോട് പറഞ്ഞത്. ഉടന്‍ തന്നെ അലിയെ ഗോപാല്‍ഗഞ്ച് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ എക്‌സറേ പരിശോധനയില്‍ വയറ്റില്‍ ബാഹ്യ വസ്തു കണ്ടെത്തിയതായി ജയില്‍ സൂപ്രണ്ട് മനോജ് കുമാര്‍ പറഞ്ഞു. വിദഗ്ധ പരിശോധന നടത്തേണ്ടതുണ്ടെന്ന് ഡോക്ടര്‍ സലാം സിദ്ദിഖി പറഞ്ഞു. രോഗിയുടെ ചികിത്സയ്ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് പട്‌ന മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് 2020ലാണ് അലി ജയിലിലായത്.…
Read More » -
India
ശമ്പള പരിധി മറികടന്നാലും ഇഎസ്‌ഐ ആനുകൂല്യം; ആജീവനാന്ത പരിരക്ഷ
ന്യൂഡല്‍ഹി: ആജീവനാന്തം ഇഎസ്‌ഐ പരിരക്ഷ ജീവനക്കാര്‍ക്ക് ലഭിക്കുന്ന തരത്തില്‍ പദ്ധതി ആവിഷ്‌കരിക്കാന്‍ ആലോചന. ഇത് പഠിക്കുന്നതിനായി ഉപസമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചു. ഇഎസ്‌ഐ ആനുകൂല്യത്തിനുള്ള ശമ്പള പരിധി 21,000 രൂപയില്‍ നിന്ന് 25,000 രൂപയാക്കാനും ധാരണയായി. ശമ്പളത്തിന്റെ പരിധി മറികടന്നാലും ജീവനക്കാരുടെ ഇഎസ്‌ഐ ആനുകൂല്യം ഇനി നഷ്ടമാവില്ല. പ്രോവിഡന്റ് ഫണ്ടിന് സമാനമായി ഒരിക്കല്‍ അംഗമായാല്‍ ശമ്പളം പിന്നീട് എത്ര വര്‍ധിച്ചാലും ഇഎസ്‌ഐ ആനുകൂല്യം തുടരും. ശമ്പള പരിധി 25,000 ത്തിന് മുകളിലായാല്‍ നിശ്ചിത തുക അധികമടച്ച് അംഗമായി തുടരുന്ന തരത്തിലായിരിക്കും പദ്ധതി ആവിഷ്‌കരിക്കുക. ഇഎസ്‌ഐ കോര്‍പറേഷന്റെ അടുത്ത യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടായേക്കും. ജീവനക്കാരും കുടുംബാംഗങ്ങളുമടക്കം രാജ്യത്ത് ഏതാണ്ട് 12 കോടിയിലേറെ ഇഎസ്‌ഐ ഗുണഭോക്താക്കളുണ്ട്. ശമ്പളം 21,000 രൂപയില്‍ കവിഞ്ഞാല്‍ പിന്നീട് ആനുകൂല്യം ലഭിക്കില്ല. ഈ പരിധി 25,000 രൂപയാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകരിച്ചു. അതേസമയം, ശമ്പള പരിധി ഉയര്‍ത്തുന്നതിനേക്കാള്‍ പ്രധാനം ഒരിക്കല്‍ അംഗങ്ങളായവര്‍ക്ക് എക്കാലവും ആനുകൂല്യം ലഭ്യമാക്കലാണെന്ന് വിവിധ തൊഴിലാളി…
Read More » -
Crime
കോഴിക്കോട്ട് പോക്‌സോ കേസ് പ്രതിയായ റിട്ട.എസ്‌ഐ ഇരയുടെ വീട്ടില്‍ തൂങ്ങിമരിച്ചു
കോഴിക്കോട്: പോക്സോ കേസില്‍ പ്രതിയായ റിട്ട. എസ്.ഐ ഇരയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. ഇരയുടെ വീടിന്റെ കാര്‍ പോര്‍ച്ചിലാണ് റിട്ട.എസ്.ഐയെ ഇന്ന് പുലര്‍ച്ചെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് പുറ്റെക്കാട് പീസ് നെറ്റില്‍ കെ.പി.ഉണ്ണി (57) ആണു മരിച്ചത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം മാറ്റുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. എട്ടു വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍, ഉണ്ണിയെ 2021 ല്‍ േെപാലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. പിന്നീട് ഈ കേസില്‍ ഇയാള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട നിയമനടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇയാളെ ഇരയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം, കേസ് കെട്ടിച്ചമച്ചതാണെന്ന നിലപാടിലായിരുന്നു ഉണ്ണി.
Read More » -
India
നിയമനിര്‍മ്മാണം നടത്തേണ്ടത് പാര്‍ലമെന്റ്; സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: സ്ത്രീകളുടെ വിവാഹ പ്രായം പുരുഷൻമാരുടേതിനു തുല്യമായി 21 വയസ് ആക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. നിയമനിർമ്മാണം പാര്‍ലമെന്റിന്റെ പരിധിയില്‍ വരുന്ന വിഷയമാണെന്ന് സുപ്രീംകോടതി ചൂണ്ടികാട്ടിയാണ് ബിജെപി നേതാവ് അശ്വനി കുമാര്‍ ഉപാധ്യായ നൽകിയ ഹർജി തള്ളിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. വിവാഹ പ്രായം ഏകീകൃതമാക്കണമെന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതി അഭിഭാഷകന്‍ കൂടിയായ അശ്വനി ഹര്‍ജി സമര്‍പ്പിച്ചത്. വിഷയം പാര്‍ലമെന്റിന്റെ പരിധിയില്‍ വരുന്ന വിഷയമാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടികാട്ടിയതോടെ, പാര്‍ലമെന്റില്‍ ഇതിനകം തന്നെ നിയമനിര്‍മ്മാണത്തിനായി വാദിക്കുന്നുണ്ടെന്ന് ഉപാധ്യായ കോടതിയെ അറിയിച്ചു. പിന്നെയെന്തിനാണ് ഇത്തരമൊരു ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചതെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. എങ്കില്‍ പിന്നീട് പരിഗണിക്കണമെന്ന് ഉപാധ്യായ ആവശ്യപ്പെട്ടെങ്കിലും ഹര്‍ജി സുപ്രീംകോടതി തള്ളുകയായിരുന്നു. പുരുഷന്റേയും സ്ത്രീയുടേയും വിവാഹപ്രായം ഏകീകരിക്കാത്തത് ഏകപക്ഷീയവും ആര്‍ട്ടിക്കിള്‍ 14,15,21 അനുച്ഛേദങ്ങളുടെ ലംഘനവുമാണെന്നാണ് ഹര്‍ജിക്കാരന്‍ വാദിക്കുന്നത്. എന്നാല്‍ നിലവിലെ വ്യവസ്ഥ റദ്ദാക്കിയാല്‍ സ്ത്രീകളുടെ വിവാഹപ്രായം ഇല്ലാതാവുമെന്ന് കോടതി നിരീക്ഷിച്ചു. ‘പാര്‍ലമെന്റ് നടപ്പാക്കേണ്ട ചില…
Read More » -
Crime
സംഗീത പരിപാടിക്കിടെ സ്റ്റേജിൽ കയറി ഫോട്ടോ എടുക്കാൻ ശ്രമിച്ചതിനെച്ചൊല്ലി തർക്കം; ഗായകന്‍ സോനു നിഗത്തിന് നേരെ ശിവസേന എം.എല്‍.എയുടെ മകന്റെ ആക്രമണം
സ്റ്റേജില്‍ നിന്ന് വലിച്ചിറക്കി മര്‍ദിച്ചു മുംബൈ: സംഗീത പരിപാടിക്കിടെ സ്റ്റേജിൽ കയറി ഫോട്ടോ എടുക്കാൻ ശ്രമിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഗായകന്‍ സോനു നിഗത്തിന് നേരെ എം.എല്‍.എയുടെ മകന്റെ ആക്രമണം. മുബൈയില്‍ നടന്ന സംഗീത പരിപാടിക്കിടെയാണ് പ്രശസ്ത ഗായകന്‍ സോനു നിഗത്തിനെതിരെ ശിവസേന എം.എല്‍.എയുടെ മകന്റെ ആക്രമണമുണ്ടായത്. ശിവസേന ഉദ്ധവ് താക്കറെ വിഭാഗം എം.എല്‍.എ പ്രകാശ് ഫതേര്‍പക്കറിന്റെ മകനാണ് ഗായകനെ സ്‌റ്റേജില്‍ കയറി ആക്രമിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ആരാധകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. വേദിയില്‍ ഗാനമാലപിക്കുന്നതിനിടെ എം.എൽ.എയുടെ മകൻ ഫോട്ടോയെടുക്കാനായി സ്‌റ്റേജിലെത്തുകയായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. സോനു നിഗത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. അതേസമയം അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് ഗുലാം മുസ്തഫ ഖാനിന്റെ മകന്‍ റബ്ബാനി ഖാന്‍, അസോസിയേറ്റ്, ബോഡിഗാര്‍ഡ് തുടങ്ങിയവര്‍ പരിക്കേറ്റ് ചികിത്സയിലാണ്. പരിപാടി നടക്കുന്നതിനിടെ എം.എല്‍.എയുടെ മകന്‍ വേദിയിലേക്ക് കയറുന്നതും സോനുവിനെ ആക്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സെല്‍ഫിയെടുക്കാന്‍ എം.എല്‍.എയുടെ മകന്‍ നിര്‍ബന്ധിച്ചൂവെന്നും ഇതിനിടെ സോനുവിന്റെ സുരക്ഷാ ഉദ്യോഗസ്ഥരുമായി…
Read More » -
Crime
കോഴിക്കോട് നഴ്‌സിങ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ടു പേർ കസ്റ്റഡിയിൽ; അറസ്റ്റ് വൈകാതെ രേഖപ്പെടുത്തും
കോഴിക്കോട്: നഴ്‌സിങ് വിദ്യാർത്ഥിനിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ രണ്ടു പേര്‍ കസ്റ്റഡിയിൽ. വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. നഗരത്തിൽ ഒളിവിൽ താമസിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. എറണാകുളം സ്വദേശിയായ വിദ്യാര്‍ത്ഥിനിയാണ് പരാതി നൽകിയത്. നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുടെ സുഹൃത്തുക്കളായ രണ്ടുപേരാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥിനി പൊലീസില്‍ പരാതി നല്‍കിയതോടെ ഇവര്‍ ഒളിവില്‍ പോകുകയായിരുന്നു. പ്രതികളുടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. സുഹൃത്തുക്കളായ രണ്ടുപേര്‍ ബലമായി മദ്യം നല്‍കിയതിന് ശേഷം ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. ശനിയാഴ്ച രാത്രി പ്രതികളുടെ താമസ്ഥലത്തേക്ക് പെണ്‍കുട്ടിയെ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ബലമായി വലിയ അളവില്‍ മദ്യം കുടുപ്പിച്ചുവെന്നും പീഡിപ്പിച്ചെന്നുമാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. സുഹൃത്തും അയാളുടെ സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചുവെന്നും മൊഴിയില്‍ പറയുന്നു. പിന്നീട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. മൂന്നാം വര്‍ഷ നഴ്സിങ് വിദ്യാർത്ഥിനിയാണ് പെണ്‍കുട്ടി.
Read More » -
Movie
ആക്ഷൻ ഹീറോ ജയൻ അഭിനയിച്ച അവസാന ചിത്രങ്ങളിലൊന്ന്, ശ്രീകുമാരൻ തമ്പിയുടെ ‘ആക്രമണം’ തീയേറ്ററുകളിലെത്തിയിട്ട് ഇന്ന് 42 വർഷം
സിനിമ ഓർമ്മ ശ്രീകുമാരൻ തമ്പി രചനയും, സംവിധാനവും നിർവ്വഹിച്ച ‘ആക്രമണം’ തീയേറ്ററുകളിലെത്തിയിട്ട് ഇന്ന് 42 വർഷം. ഭവാനി രാജേശ്വരി ആർട്സിൻ്റെ ബാനറിൽ തമ്പി തന്നെ നിർമിച്ച ഈ ചിത്രത്തിന് ഗാനങ്ങൾ രചിച്ചതും അദ്ദേഹമാണ്. ജയൻ, മധു, ജയഭാരതി, ശ്രീവിദ്യ എന്നിവർക്കൊപ്പം വില്ലൻ വേഷത്തിൽ ഗായകൻ ജോളി ഏബ്രഹാമും ഈ ചിത്രത്തിൽ അഭിനയിച്ചു. രാഷ്ട്രീയ ശക്തികളുടെ അന്യായ ഇടപെടലുകളിൽ മനം മടുത്ത് ജോലി രാജി വച്ച് അവരോട് പോരാടുന്ന എ.എസ്.പി അരവിന്ദാക്ഷൻ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ (ജയൻ) കഥയായിരുന്നു തമ്പിയുടെ മനസ്സിൽ. കുറച്ച് സീനുകൾ ചിത്രീകരിച്ചതിനു ശേഷം ജയൻ മരണപ്പെട്ടു. പിന്നെ കഥ മാറ്റിയെഴുതി. ജയന് ശബ്ദം കൊടുത്തത് ആലപ്പി അഷ്‌റഫ്. സംരക്ഷണം നൽകിയ മുതലാളിയുടെ മകൾ ഡോക്ടർ ഗ്രേസിയെ (ശ്രീവിദ്യ) പ്രണയിച്ച കുറ്റത്തിന് പുറത്താക്കപ്പെട്ട വർഗീസ് എന്ന യുവാവ് (മധു) ലോറി ഡ്രൈവറായി ജോലി ചെയ്യുന്നു. കൂടെ സഹോദരിയുമുണ്ട്. പുതിയ മുതലാളിയുടെ മകൻ (ജോളി ഏബ്രഹാം) സഹോദരിയെ പ്രണയിച്ച് വഞ്ചിച്ചപ്പോൾ…
Read More » -
LIFE
ദീര്‍ഘകാലത്തെ കാമുകനെ ഉപേക്ഷിച്ചു അമ്മയുടെ പ്രായമുള്ള 54 വയസുകാരനുമായി 24 വയസുകാരിയുടെ വിവാഹം !
പ്രണയം അന്ധമാണ് എന്ന് കാവ്യാത്മകമായി പറയാറുണ്ട്. ആരോട് വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും തോന്നാന്‍ ആവുന്ന അതിര്‍വരമ്പുകള്‍ ഒന്നുമില്ലാത്ത ഒരു വികാരമാണ് പ്രണയം. അച്ഛന്റെയും അമ്മയുടെയും പ്രായമുള്ള ആളുകളോട് വരെ പ്രണയം തോന്നുന്ന ഒരുപാട് സംഭവങ്ങള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. അത്തരത്തില്‍ യുഎസില്‍ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഇടം പിടിക്കുന്നത്. യുഎസിലെ നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള 24 വയസുകാരിയായി യുവതിയുടെ പ്രണയമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്വന്തം അമ്മയുടെ പ്രായമുള്ള 54 വയസുകാരനായ മധ്യവയസ്‌കനെ വിവാഹം കഴിക്കാന്‍ പോവുകയാണ് ഈ 24കാരി. 54കാരനെ വിവാഹം കഴിക്കുവാനായി പണ്ടു മുതലേ പ്രണയത്തിലായിരുന്ന തന്റെ കാമുകനുമായുള്ള വിവാഹത്തില്‍ നിന്നും പിന്മാറുവാനും യുവതി തയ്യാറായി. കോളേജ് കാലം മുതല്‍ പ്രണയത്തിലായിരുന്നു കാമുകനെ ഉപേക്ഷിച്ച് അമ്മയുടെ പ്രായമുള്ള ഒരാളെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു യുവതി. കാമുകനുമായുള്ള വിവാഹം വീട്ടുകാര്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍, അവസാന നിമിഷം പെണ്‍കുട്ടി വിവാഹത്തില്‍ നിന്നും പിന്മാറി തന്നെക്കാള്‍ 30 വയസ്സ് പ്രായമുള്ള…
Read More »