Month: February 2023
-
Kerala
അനധികൃത സ്വത്ത് സമ്പാദനം: സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിക്കെതിരേ പാർട്ടിതല അന്വേഷണം
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി ജയനെതിരെ വിശദമായ അന്വേഷണത്തിന് കമ്മീഷനെ വെച്ച് പാർട്ടി. നാലംഗ കമ്മീഷനെ അന്വേഷണത്തിനായി നിയമിക്കാൻ ഇന്ന് ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവാണ് തീരുമാനിച്ചത്. കെ.കെ അഷ്റഫ്, ആർ.രാജേന്ദ്രൻ, സി.കെ ശശീധരൻ, പി വസന്തം എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടതിനെ തുടർന്നാണ് വിശദമായ അന്വേഷണം നടത്താൻ പാർട്ടി തീരുമാനിച്ചത്. എ.പി ജയനെതിരായ അനധികൃത സ്വത്ത് സമ്പാദനത്തിൽ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ പരാതിയിൽ നേരത്തെ പാർട്ടി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിനു തുടർച്ചയായാണ് അടുത്ത ഘട്ടത്തിലെ അന്വേഷണം.
Read More » -
Kerala
പത്തനംതിട്ട കെട്ടിട നിർമ്മാണ ക്ഷേമനിധി ബോർഡിൽ പിൻവാതിൽ നിയമനം; 16 പേർക്ക് അനധികൃത നിയമനം നൽകിയതായി കണ്ടെത്തൽ
പത്തനംതിട്ട: കെട്ടിട നിർമ്മാണ ക്ഷേമനിധി ബോർഡിൽ അനധികൃത നിയമനം നടന്നതായി കണ്ടെത്തൽ. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസറുടെ പരിശോധനയിലാണ് 16 പേർക്ക് പിൻവാതിൽ നിയമനം നൽകിയതായി കണ്ടെത്തിയത്. നിയമ വിരുദ്ധമായ നിയമനം റദ്ദാക്കണമെന്ന് എംപ്ലോയ്മെന്റ് ഓഫീസർ നിർദേശം നൽകിയിട്ടും ബോർഡ് നടപടി എടുത്തിട്ടില്ല. എംപ്ലോയ്മെന്റ് ഓഫീസറുടെ നേതൃത്വത്തിൽ എംപ്ലോയ്മെന്റ് മാർക്കറ്റ് ഇൻഫർമേഷനാണ് ക്ഷേമ നിധി ഓഫീസിൽ പരിശോധന നടത്തിയത്. ഈ പരിശോധനയുടെ റിപ്പോർട്ടിലാണ് നിയമ ലംഘനങ്ങളുടെ വിവരങ്ങൾ പുറത്ത് വന്നത്. കഴിഞ്ഞ ആറ് വർഷത്തിനിടെ നടന്ന നിയമനങ്ങളിലാണ് വ്യാപക ക്രമക്കേട്. 2016 മുതൽ ഓഫീസിൽ ജോലി ചെയ്യുന്ന 9 ക്ലർക്ക്, 4 ഡാറ്റ എൻട്രി ഓപ്പറേറ്റർ, 2 ഓഫീസ് അറ്ററ്റന്റ് ഒരു പാർട് ടൈം സ്വീപ്പർ എന്നിങ്ങനെ 16 പേർക്ക് നിയമന ഉത്തരവ് പോലും നൽകിയിട്ടില്ല. ഫോണിൽകൂടി മാത്രമാണ് ഇവർക്ക് നിയമന സന്ദേശം നൽകിയിരിക്കുന്നത്. പലർക്കും മതിയായ വിദ്യാഭ്യാസ യോഗ്യത പോലുമില്ലെന്നും എംപ്ലോയ്മെന്റ് ഓഫീസറുടെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മാസമാണ് പരിശോധന നടന്നത്.…
Read More » -
Food
വേനൽക്കാലത്ത് മുരിങ്ങ നടാം; നിറയെ കായ്ക്കാൻ ചില പൊടിക്കൈകളിതാ
പണ്ടൊക്കെ തൊടികളിൽ സർവസാധാരണമായിരുന്നു മുരിങ്ങ. മുരിങ്ങയിലയും മുരിങ്ങക്കായും കൊണ്ടുള്ള വിഭവങ്ങൾ ഏറെ രുചികരമെന്നു മാത്രമല്ല പോഷകസമ്പുഷ്ടവുമാണ്. എന്നാല്‍ മുരിങ്ങ ചെടി വളർന്നു പന്തലിച്ചാലും കായ്ച്ചു കിട്ടാന്‍ വലിയ പാടാണ്. സാമ്പാറിലും മറ്റും ഉപയോഗിക്കാന്‍ മുരിങ്ങക്കാ വില കൊടുത്തു വാങ്ങേണ്ട അവസ്ഥയാണ് മിക്കവര്‍ക്കും. നല്ല പൂവിട്ടാലും ഇവയെല്ലാം കായാകുന്നത് സ്വപ്‌നം കാണാന്‍ മാത്രമേ പറ്റുകയൂള്ളൂ. എന്നാല്‍ ചില മാര്‍ഗങ്ങള്‍ പ്രയോഗിച്ചാല്‍ നമ്മുടെ വീട്ടിലെ മുരിങ്ങയിലും നല്ല പോലെ കായ്കളുണ്ടാകും. ചെടിമുരിങ്ങ, മരമുരിങ്ങ എന്നിങ്ങനെ രണ്ടു വിധം മുരിങ്ങകളുണ്ട്. ചെടി മുരിങ്ങയുടെ തൈയാണ് നടുക. ഇത് നട്ട് ആറ് മുതല്‍ ഒമ്പത് മാസം കൊണ്ടു കായ്ക്കും. ചെടിയും ചട്ടിയിലുമെല്ലാം നടാം. നല്ല മരമുരിങ്ങ നാടന്‍ ഇനമാണ്, നമ്മുടെ പറമ്പിലൊക്കെ വളരുന്നത്. ഇവ വലുതായി മുകളിലേക്ക് പോകും. കായ് പിടിക്കാന്‍ വലിയ പാടാണ്. മുരിങ്ങ നടുമ്പോഴും പരിപാലിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്. അവ പാലിച്ചാൽ നിറയെ കായ്കൾ ലഭിക്കും. അത് എന്തൊക്കെയാണെന്നു നോക്കാം: 1. വെള്ളക്കെട്ടുള്ള…
Read More » -
LIFE
“എന്തൊരു ഊർജ്വസ്വലയായ പെർഫോർമർ, മികച്ച സ്റ്റേജ് പെർഫോർമർ” സുബി സുരേഷിനെ കുറിച്ച് വിനീത്
നടി സുബി സുരേഷിന്റെ അപ്രതീക്ഷിത മരണത്തിന്റെ സങ്കടത്തിലാണ് കലാ കേരളം. മലയാളി പ്രേക്ഷകരെ വർഷങ്ങളായി ചിരിപ്പിച്ചുകൊണ്ടിരുന്ന സുബിയുടെ ഓർമകൾ കണ്ണീരോടെയാണ് താരങ്ങൾ അടക്കമുളളവർ പങ്കുവയ്‍ക്കുന്നത്. സ്റ്റേജ് ഷോകളിൽ ഗംഭീര നർത്തകി എന്ന നിലയിലും പേരെടുത്തിരുന്നു സുബി. സുബിക്കൊപ്പം നൃത്തം ചെയ്‍ത നടൻ വിനീതിന് അക്കാര്യമാണ് പറയാനുള്ളത്. എന്തൊരു ഊർജ്വസ്വലയായ പെർഫോർമർ എന്നാണ് വിനീത് സുബിയെ കുറിച്ച് എഴുതിയിരിക്കുന്നത്. വളരെ പോസിറ്റീവിറ്റിയും സ്‍നേഹസമ്പന്നയുമായ ആദരണിയായ വ്യക്തിത്വമായിരുന്നു സുബി. നമ്മുടെ പ്രിയപ്പെട്ടവർ വിട്ടുപോകുന്നത് ഞെട്ടലുണ്ടാക്കുന്നു. ആ യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ ആകുന്നില്ല. മികച്ച സ്റ്റേജ് പെർഫോർമർ എന്ന നിലയിൽ സുബിയെ എനിക്ക് അറിയാം. അവിസ്‍മരണീയമായ നിരവധി വേദികളിൽ സുബിക്കൊപ്പം താൻ ഉണ്ടായിട്ടുണ്ട്. താരാ വിജയേട്ടൻ 2017ൽ യുഎസ്‍എയിയിൽ സംഘടിപ്പിച്ചതായിരുന്നു അവസാനത്തേത്. അവർക്കൊപ്പം പ്രവർത്തിക്കുന്നത് വലിയ സന്തോഷമായിരുന്നു. വല്ലാത്ത വിഷമം തോന്നുന്നു. സുബിയുടെ അമ്മയ്‍ക്കും കുടുംബത്തിന്റെ എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. ആത്മാവിന് നിത്യശാന്തി ലഭിക്കാൻ പ്രാർഥിക്കുന്നു എന്നുമാണ് വിനീത് എഴുതിയിരിക്കുന്നത്. സ്‍കൂൾ പഠനകാലത്ത് സുബി സുരേഷ്…
Read More » -
LIFE
കണ്ണ് നനയാതെ കണ്ടിരിക്കാൻ ആവില്ല; സുബിക്ക് യാത്രാമൊഴിയേകി പ്രതിശ്രുത വരൻ – വീഡിയോ
കണ്ണ് നനയാതെ കണ്ടിരിക്കാൻ ആവില്ല; ഫെബ്രുവരിയിൽ വിവാഹം നടത്തണമെന്ന് തീരുമാനം ഒടുവിൽ സുബിക്ക് യാത്രാമൊഴിയേകി പ്രതിശ്രുത വരൻ പ്രേക്ഷകർ വളരെയധികം ഹൃദയത്തോടെ ചേർത്ത താരമാണ് സുബി സുരേഷ്. ടെലിവിഷൻ അവതാരകയും, അഭിനയത്രിയും ആണ് താരം, താരത്തിനനെ അറിയാത്ത മലയാളികൾ ഇല്ല. പുരുഷ മേധാവിത്വം തുളുമ്പുന്ന കോമഡി മേഖലയിൽ ശക്തമായ ഒരു സ്ത്രീ സാന്നിധ്യം കൊണ്ടുവന്ന വ്യക്തിയാണ് സുബി സുരേഷ്. പട്ടാളം എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിൽ കൂടിയാണ് സുബി പ്രേക്ഷകരിലേക്ക് കൂടുതൽ എത്തിയത്. കുറുമ്പുകളും തമാശകളും കാണിച്ച പ്രേക്ഷകർക്കിടയിലെ സജീവ സാന്നിധ്യമായി സുബി നിറഞ്ഞുനിന്നു. സുബിയുടെ അപ്രതീക്ഷിത വിയോഗമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. നിറയുന്ന വേദനയോടെ അല്ലാതെ ആരാധകർക്ക് സുബിയെക്കുറിച്ച് ഓർക്കാൻ സാധിക്കുന്നില്ല. നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടും അതൊന്നും പുറത്തു കാണിക്കാതെ പ്രേക്ഷകരിൽ ചിരിയുടെ മാലപ്പടക്കം തീർത്ത മുന്നേറുകയായിരുന്നു സുബി എന്ന ആതുല്യ പ്രതിഭ. കരൾ രോഗത്തെ തുടർന്നാണ് സുബി മര ണപ്പെട്ടത്. സിനിമാലോകവും ആരാധകലോകവും വേദനയോടെ അല്ലാതെ സുബിയോട് യാത്ര…
Read More » -
Kerala
ജനോപകാര പദ്ധതികൾക്ക് തുരങ്കം വയ്‌ക്കാൻ ശ്രമിച്ചാൽ സർക്കാർ വഴങ്ങില്ല, സംരംഭകരുടെ എണ്ണം ഇനിയും വര്‍ധിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം. ജനവിരുദ്ധ നിലപാടെടുത്ത് ജനോപകാര പദ്ധതികൾക്ക് തുരങ്കംവയ്‌ക്കാൻ ശ്രമിച്ചാൽ അതിനുമുന്നിൽ സർക്കാർ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനം ആഗ്രഹിക്കുന്ന നടപടികൾ സർക്കാർ സ്വീകരിക്കുമ്പോൾ ചില പ്രത്യേക മാനസികാവസ്ഥയുള്ളവർക്ക് പൊരുത്തപ്പെടാനാകുന്നില്ല. അവർ ആഗ്രഹിക്കുന്നത് ഇത്തരം കാര്യങ്ങൾ കേരളത്തിൽ നടക്കരുതെന്നാണ്. അരലക്ഷം മുൻഗണനാ കാർഡുകളുടെ വിതരണോദ്‌ഘാടനവും 100 ശതമാനം റേഷൻ ഉപഭോക്താക്കളെയും ആധാർകാർഡുമായി ബന്ധിപ്പിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറിയതിന്റെ പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജനവിരുദ്ധ ശക്തികളുടെ ജൽപ്പനംകണ്ട് നയസമീപനങ്ങളിൽ മാറ്റം വരുത്തുകയല്ല, കൂടുതൽ ജനോപകാര നടപടികളുമായി മുന്നോട്ടുപോകുകയാണ് കഴിഞ്ഞ സർക്കാരും ചെയ്‌തത്. അതു മറച്ചുവയ്‌ക്കാനും മറ്റൊരു ചിത്രം സൃഷ്ടിക്കാനും അന്നും വലിയ തോതിൽ ശ്രമം നടന്നു. എന്നാൽ, നേരനുഭവമുള്ള ജനങ്ങൾക്കു മുന്നിൽ അത് ചെലവായില്ല. സർക്കാർ നിലപാടിനെ ജനം അംഗീകരിച്ചതിനാലാണ് ചരിത്രത്തിലാദ്യമായി എൽഡിഎഫ് തുടർഭരണമുണ്ടായത്. എന്തെല്ലാം തടസ്സമുണ്ടായാലും ജനക്ഷേമ വികസന നടപടികളുമായി സർക്കാർ മുന്നോട്ടുപോകും. എന്നാൽ, നാടിന്റെ വികസനത്തിന് എതിരായ ശക്തികൾക്ക് ഇത് വല്ലാത്ത രോഷമുണ്ടാക്കുന്നുണ്ട്. ഇതൊന്നും…
Read More » -
LIFE
സുബിയുടെ പ്രതിശ്രുത വരൻ 7 പവന്റെ താലിമാല വരെ റെഡിയാക്കി കാത്തിരുന്നു…. പക്ഷേ മരണം രംഗബോധമില്ലാത്ത കോമാളിയെ പോലെ കടന്നുവന്നു; എല്ലാവരെയും കണ്ണീരിലാഴ്ത്തി സുബി മടങ്ങി
കൊച്ചി: നടിയും അവതാരകയുമായ സുബി സുരേഷ് എന്ന അനുഗ്രഹീത കലാകാരിയുടെ പെട്ടെന്നുണ്ടായ വേർപാട് ഉൾക്കൊള്ളാനാകാതെ വിഷമിക്കുകയാണ് കലാലോകം. രോഗവിവരത്തെ കുറിച്ച് സുബിയുടെ ചുരുക്കം ചില സുഹൃത്തുക്കൾക്ക് മാത്രമേ അറിവുണ്ടായിരുന്നുള്ളൂ. വിവാഹമെന്ന വലിയ ആഘോഷം ജീവിതത്തിലെത്തുന്നത്, താരം കാത്തിരിക്കുമ്പോഴാണ് മരണം രംഗബോധമില്ലാത്ത കോമാളിയെ പോലെ കടന്നുവന്നത്. മുൻപ് ഒരു ടെലിവിഷൻ ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് തന്റെ ഭാവി വരനെപറ്റിയും വിവാഹത്തെ പറ്റിയും സുബി വെളിപ്പെടുത്തിയത്.. ‘അറേഞ്ച് മാര്യേജിനോട് എനിക്ക് താത്പര്യമില്ല. പ്രണയിച്ച് തന്നെ കെട്ടണം എന്നാണ് ആഗ്രഹം. അതിന് പറ്റിയ ആളെ കിട്ടാത്തത് ഒരു വിഷയമാണ്.ഒരു സത്യം തുറന്നു പറയട്ടെ. എന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് ഒരാൾ കൂടെക്കൂടിയിട്ടുണ്ട്. പുള്ളിക്കാരൻ ഏഴ് പവൻറെ താലിമാലയ്ക്കു വരെ ഓർഡർ കൊടുത്തിട്ടുണ്ട്. പുള്ളിക്ക് ഫെബ്രുവരിയിൽ കല്യാണം നടത്തണമെന്നാണ് ആഗ്രഹം. വെറുതെ പറഞ്ഞതല്ല, സത്യമാണ്’ എന്നായിരുന്നു സുബി പറഞ്ഞത്. കലാഭവന്റെ പോഗ്രാംസ് ചെയ്യുന്ന രാഹുൽ എന്നയാളാണ് സുബിയെ വിവാഹം കഴിക്കാൻ ഇരുന്നത്. ഒരു കാനഡ പ്രോഗ്രാമിനിടെയാണ് ഇരുവരും…
Read More » -
LIFE
‘ഇരുപതുവര്‍ഷമായുള്ള ബന്ധം’, സുബി സുരേഷിനെ ഓര്‍ത്ത് പൊട്ടിക്കരഞ്ഞ് ലക്ഷ്‍മി പ്രിയ
നടി സുബി സുരേഷിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് മലയാളത്തിന്റെ കലാലോകം.41 വയസ് ആയിരുന്നു സുബിക്ക്. കരൾ രോഗത്തെ തുടർന്നായിരുന്നു മരണം. സുബി സുരേഷിന്റെ വേർപാടിൽ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു താരങ്ങൾ പലരും പ്രതികരിച്ചത്. അവരെയൊക്കെ കണ്ടിട്ടാണ് അഭിനയിക്കണം എന്ന ആഗ്രഹം നമുക്ക് വരുന്നതും നമ്മൾ കോമഡി ചെയ്യുന്നത് എന്ന് നടി ലക്ഷ്‍മി പ്രിയ പറഞ്ഞു. സിനിമാല പോലുള്ള പ്രോഗ്രാമുകളിൽ ആരാധനയോടെ കണ്ട ആൾക്കാരാണ്. പത്തിരുപതുകൊല്ലമായി ഞാനൊക്കെ ഇൻഡസ്‍ട്രിയിൽ വന്നിട്ട്. അന്നുതൊട്ടേയുള്ള ബന്ധമാണ്. ഇങ്ങനെ ഇത്രയും വലിയ അസുഖം ഉണ്ടെന്നൊന്നും അറിയില്ലായിരുന്നു. ഇങ്ങനെ ചിരിച്ചു കളിച്ചു നടക്കുന്നുവർക്കൊക്കെ ഇതുപോലുള്ള ഒരുപാട് പ്രശ്‍നങ്ങൾ കാണും. ഒരു വർഷം മുമ്പ് ഒരു പ്രോഗ്രാമിലാണ് അവസാനമായി കാണുന്നത്. ആത്മാവിന് നിത്യശാന്തി ലഭിക്കാൻ പ്രാർഥിക്കുന്നു എന്നും ലക്ഷ്‍മി പ്രിയ പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു ലക്ഷ്‍മി പ്രിയയുടെ പ്രതികരണം. സ്‍കൂൾ പഠനകാലത്ത് സുബി സുരേഷ് ബ്രേക്ക് ഡാൻസ് പഠിച്ചിരുന്നു. അതിലൂടെയാണ് സുബി കലാരംഗത്ത് എത്തുന്നത്. മിമിക്സ് രംഗത്തെ സജീവ സാന്നിദ്ധ്യമായി കലാലോകത്ത് ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു…
Read More » -
Crime
കോൺഗ്രസ് പ്രാദേശിക നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ 57കാരൻ പോക്സോ കേസിൽ അറസ്റ്റിൽ
തൃശൂർ: തൃശൂരിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് പോക്സോ കേസിൽ അറസ്റ്റിൽ. തൃശൂർ കോലഴി പഞ്ചായത്തിലെ മുൻ പ്രസിഡന്റ് പി.ജി.ഉണ്ണികൃഷ്ണൻ (57) ആണ് പോക്സോ അറസ്റ്റിലായത്. 13 വയസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കോൺഗ്രസിന്റെ പ്രാദേശിക നേതാവാണ് ഉണ്ണികൃഷ്ണൻ. തൃശൂർ കൂറ്റുർ പാടത്തിന് സമീപമാണ് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. സ്കൂൾ കൗൺസിലറോടാണ് കുട്ടി കാര്യങ്ങൾ പറഞ്ഞത്. തുടർന്ന് കുട്ടിയുടെ വീട്ടുകാർ പൊലീസിനെ സമീപിക്കുകയായിരുന്നു. വിയ്യൂർ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read More » -
Health
അമിതവണ്ണം ക്യാൻസർ സാധ്യത കൂട്ടുമോ ?
ലോകത്താകമാനം ക്യാൻസർ രോഗികളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തുന്നൊരു കാലമാണിത്. മിക്കവാറും ക്യാൻസർ കേസുകൾ കൂടാൻ കാരണമാകുന്നത്, മോശം ജീവിതരീതികൾ തന്നെയാണെന്ന് ആരോഗ്യവിദഗ്ധരും പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. ജീവിതരീതികൾ അല്ലാത്ത കാരണങ്ങളും ഉണ്ടാകാം. എന്നാൽ കേസുകളിൽ കാര്യമായ വർധനവുണ്ടാകുന്നത് ജീവിതരീതികൾ അനാരോഗ്യകരമാകുന്നതിനാലാണെന്ന് തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രധാനമായും ഭക്ഷണരീതികൾ, വ്യായമമില്ലായ്മ, ഉറക്കമില്ലായ്മ തുടങ്ങിയ വിഷയങ്ങളും അതുപോലെ തന്നെ അമിതവണ്ണവുമാണ് ക്യാൻസർ സാധ്യത വർധിപ്പിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു. ഇതിൽ അമിതവണ്ണം എല്ലാപ്പോഴും ക്യാൻസർ സാധ്യത കൂട്ടുകയില്ല. അങ്ങനെ ആശങ്കപ്പെടേണ്ടതുമില്ല. എന്നാൽ ഒരു വിഭാഗം കേസുകളിൽ അമിതവണ്ണം വില്ലനായി വരാറുമുണ്ട്. ഇത്തരത്തിൽ അമിതവണ്ണം എങ്ങനെയെല്ലാമാണ് ക്യാൻസറിലേക്ക് നയിക്കുന്നത് എന്ന് വിശദീകരിക്കുകയാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് ലവ്‍നീത് ബത്ര. മൂന്ന് രീതികളാണ് കാര്യമായും ഇവർ വിശദീകരിക്കുന്നത്. ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിയുമ്പോൾ അത് ഇൻസുലിൻ ഹോർമോൺ പ്രവർത്തനത്തെ ബാധിക്കുന്നു. ഇതുമൂലം കോശങ്ങൾക്ക് ഭക്ഷണത്തിൽ നിന്ന് ഗ്ലൂക്കോസിനെ ആകിരണം ചെയ്യാൻ സാധിക്കാതിരിക്കുകയും കോശങ്ങൾ പെട്ടെന്ന് പെട്ടെന്ന് വിഘടിക്കുകയും ചെയ്യുന്നു. ഇതാണ് ക്യാൻസർ…
Read More »