Month: February 2023
-
Kerala
കാലുമാറി ശസ്ത്രക്രിയ; നാഷണൽ ആശുപത്രിക്കെതിരേ കേസെടുത്തു
കോഴിക്കോട്: കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ കോഴിക്കോട്ടെ നാഷണൽ ആശുപത്രിക്ക് എതിരായ പരാതിയില്‍ പൊലീസ് കേസെടുത്തു. അശ്രദ്ധമായി ചികിത്സിച്ചതിന് ഐപിസി 336 വകുപ്പ് പ്രകാരമാണ് കേസ്. തുടർ അന്വേഷണത്തിൽ മറ്റ് വകുപ്പുകൾ ചേർക്കുമെന്ന് പൊലീസ് അറിയിച്ചു. പരിക്ക് പറ്റിയ ഇടത് കാലിന് പകരം 60 കാരിയുടെ വലത് കാലിനാണ് ഓര്‍ത്തോ വിഭാഗം മേധാവിയുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയ ചെയ്തത്. ബോധം തെളിഞ്ഞ ശേഷം രോഗി പറയുമ്പോഴാണ് ഗുരുതര പിഴവ് ഡോക്ടർ പോലും അറിഞ്ഞത്. വാതിലിന് ഇടയിൽപ്പെട്ട് ഇടത് കണങ്കാലിന് ഗുരുതര പരിക്കു പറ്റിയ കക്കോടി സ്വദേശി സജ്ന കഴിഞ്ഞ ഒരു വർഷത്തിലധികമായി നാഷണൽ ആശുപത്രിയിലെ ഓർത്തോ വിഭാഗം മേധാവി പി ബഹിർഷാന്‍റെ ചികിത്സയിലാണ്. ശസ്ത്രക്രിയ നടത്തിയാൽ പരിക്ക് ഭേദമാകുമെന്ന് ഡോക്ടർ അറിയിച്ചു. തുടർന്നാണ് ആശുപത്രിയിൽ അഡ്മിറ്റ് ആയത്. സർജറി പൂർത്തിയായി രാവിലെ ബോധം തെളിപ്പോൾ സജ്ന തന്നെ ഞെട്ടി. പരിക്ക് പറ്റിയ ഇടത് കാലിന് പകരം വലതുകാലിന് ശസ്ത്രക്രിയ നടത്തിയിരിക്കുന്നു. വലതുകാലിനും പരിക്ക്…
Read More » -
Kerala
കാസര്‍കോടിനെ സ്നേഹിക്കുന്ന കൊല്ലം സ്വദേശി എസ്. ശശിധരന്‍ പിള്ളയ്ക്ക് സംസ്ഥാനത്തെ മികച്ച ഡെപ്യൂട്ടി കലക്ടര്‍ പുരസ്ക്കാരം
കാസര്‍കോട്: ഡെപ്യൂട്ടി കലക്ടര്‍ (ലാന്‍ഡ് അസൈന്‍മെന്റ്) എസ്.ശശിധരന്‍ പിള്ളയ്ക്ക് സംസ്ഥാനത്തെ മികച്ച ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) ക്കുള്ള അവാര്‍ഡ് ലഭിച്ചു. സംസ്ഥാന റവന്യൂ വകുപ്പ് ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്‌കാരം. എന്‍ഡോസള്‍ഫാന്‍ ഡെപ്യൂട്ടി കളക്ടര്‍ ആയിരിക്കെ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട 3630 ഓളം ആളുകള്‍ക്ക് സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിയ്ക്ക് ആഴ്ചകള്‍ക്ക് മുമ്പ് തന്നെ അഞ്ച് ലക്ഷം രൂപ വീതം അക്കൗണ്ടില്‍ എത്തിച്ചു നല്‍കാന്‍ സാധിച്ചു. ഇതിനായി ജില്ലാ കലക്ടര്‍ക്ക് ആവശ്യമായ എല്ലാ സഹകരണവും ഉറപ്പു വരുത്തി. നിലവിലും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നുണ്ട്. ദേശീയപാത ഒഴികെയുള്ള ഭൂമി ഏറ്റെടുക്കല്‍ പ്രശ്നങ്ങളില്‍ സമയബന്ധിതമായി നടപടി സ്വീകരിച്ചുവരുന്നു. കൂടാതെ ഫയല്‍ തീര്‍പ്പാക്കല്‍ പ്രവര്‍ത്തനങ്ങളിലും മേല്‍നോട്ടം വഹിക്കുന്നുണ്ട്. തഹസില്‍ദാര്‍ ആയിരിക്കെ നിരവധി പട്ടയപ്രശ്നങ്ങള്‍ പരിഹരിച്ചു. ഇവയൊക്കെ അടിസ്ഥാനമാക്കിയാണ് സംസ്ഥാന റവന്യൂ വകുപ്പിന്റെ പുരസ്‌കാരം. 1992ല്‍ കല്‍പറ്റയില്‍ റവന്യൂ വകുപ്പ് ഗുമസ്തനായി സേവനം ആരംഭിച്ച എസ്. ശശിധരന്‍ പിള്ള 2004ല്‍ കാസര്‍കോട് കയ്യാറില്‍ വില്ലേജ് ഓഫീസറായും…
Read More » -
India
മകന്‍ മരിച്ചെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി എല്‍.ഐ.സി തുക തട്ടാന്‍ അമ്മയുടെശ്രമം, കേസെടുത്ത് പൊലീസ്
മുംബൈ: മകന്‍ മരിച്ചെന്ന് വ്യാജ സര്‍ട്ടിഫികറ്റുണ്ടാക്കി ഇന്‍ഷുറന്‍സ് തുക തട്ടാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ മാതാവിനെതിരെ പൊലീസ് കേസെടുത്തു. അഹമ്മദാബാദ് സ്വദേശിയായ നന്ദബായ് പ്രമോദ് (50) ആണ് 29 കാരനായ മകന്‍ ദിനേശ് മരിച്ചെന്ന് കാട്ടി എല്‍.ഐ.സി തുക തട്ടാന്‍ ശ്രമിച്ചത്. ദിനേശും ഈ തട്ടിപ്പിന് കൂട്ടുനിന്നതായും പൊലീസ് പറയുന്നു. എല്‍.ഐ.സിയുടെ ദാദര്‍ ബ്രാഞ്ചില്‍ നിന്ന് 2015 ലാണ് ദിനേശ് ഇന്‍ഷുറന്‍സ് പോളിസിയെടുക്കുന്നത്. ആദ്യത്തെ പ്രീമിയം തുക അടക്കുകയും ചെയ്തിരുന്നു. മകന്‍ അഹമ്മദാബാദില്‍ വച്ചുണ്ടായ അപകടത്തില്‍ മരിച്ചുവെന്ന് കാട്ടി 2017 മാര്‍ച്ചിലാണ് നന്ദബായ് പ്രമോദ് ഇന്‍ഷുറന്‍സിന് വേണ്ടി അപേക്ഷിക്കുന്നത്. 2016 ല്‍ മകന്‍ മരിച്ചുവെന്നാണ് ഡെത്ത് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് സംശയം തോന്നിയ എല്‍ഐസി അധികൃതര്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കുകയും വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു. ദിനേശിന്റെ ഇന്‍ഷുറന്‍സ് ക്ലെയിമില്‍ എട്ടുകോടിയാണ് വാര്‍ഷിക വരുമാനം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് വ്യാജ ആദായ നികുതി റിട്ടേണുകളാണെന്നും പൊലീസ് കണ്ടെത്തി.
Read More » -
Kerala
അവാര്‍ഡ് വയനാടിന് സമർപ്പിച്ച് ജില്ലാ കളക്ടര്‍ എ ഗീത: ജില്ല നേട്ടങ്ങളുടെ നിറുകയിൽ
കൽപ്പറ്റ : സംസ്ഥാന സര്‍ക്കാറിന്റെ മികച്ച ജില്ലാ കളക്ടര്‍ക്കുളള അവാര്‍ഡ് നേടിയതില്‍ എറെ സന്തോഷമുണ്ടെന്ന് ജില്ലാ കളക്ടര്‍ എ ഗീത. ഇത് കൂട്ടായ്മയുടെ വിജയമാണ്. നേട്ടം വയനാട് ജില്ലയ്ക്ക് ലഭിച്ച അംഗീകാരമാണ്. പുരസ്‌ക്കാര നേട്ടം ഉത്തരവാദിത്ത്വം വര്‍ദ്ധിപ്പിക്കുന്നു. എല്ലാ തലങ്ങളിലുമുള്ള ജീവനക്കാരുടെ കൂട്ടായ പ്രയ്തനത്തിന്റെ ഫലമാണ് ജില്ലയെ തേടിയെത്തിയ പുരസ്‌ക്കാരങ്ങള്‍. സംസ്ഥാന സര്‍ക്കാറിന്റെ റവന്യൂ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ജില്ലാ കളക്ടര്‍ എ.ഗീത സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടറായി തിരഞ്ഞെടുക്കപ്പെട്ടു. മാനന്തവാടി സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മിയാണ് മികച്ച സബ് കളക്ടർ. വയനാട് കളക്ട്രേറ്റാണ് സംസ്ഥാനത്തെ മികച്ച കളക്ട്രേറ്റ് ഓഫീസ്. മാനന്തവാടി സബ് കളക്ടര്‍ ഓഫീസാണ് സംസ്ഥാനത്തെ മികച്ച റവന്യൂ ഡിവിഷണല്‍ ഓഫീസ്. ഏറ്റവും മികച്ച നാല് അവാര്‍ഡുകളില്‍ ഒന്നാമതെത്തിയ വയനാട് ജില്ലയുടേത് സമാനതകളിലാത്ത ചരിത്ര നേട്ടമായി. റവന്യു വകുപ്പില്‍ തഹസില്‍ദാര്‍ മുതല്‍ ജില്ലാ കളക്ടര്‍ വരെ സംസ്ഥാന അടിസ്ഥാനത്തിലും മൂന്നു വില്ലേജ് ഓഫിസര്‍മാര്‍ക്കു വീതം ജില്ലാ അടിസ്ഥാനത്തിലുമാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.…
Read More » -
Local
പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ അഴിയൂരിലെ അധ്യാപകന്‍ അറസ്റ്റില്‍
കോഴിക്കോട് അഴിയൂരില്‍ പ്ലസ്ടു പ്രായോഗിക പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. മേമുണ്ട ചല്ലിവയലിനുസമീപം അഞ്ചാംപുരയില്‍ ലാലു (45)വാണ് അറസ്റ്റിലായത്.ചൊവ്വാഴ്ച സ്‌കൂളില്‍നടന്ന കണക്കിന്റെ പ്രായോഗിക പരീക്ഷയ്ക്കിടെയാണ് അധ്യാപകന്‍ പരീക്ഷ എഴുതാൻ എത്തിയ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ശരീരത്തിൽ സ്പർശിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തത്. വിദ്യാർത്ഥിനിയുടെ മാതാവ് ഇത് സംബന്ധിച്ച് ചോമ്പാല പൊലീസിൽ പരാതി നൽകി. പൊലീസ് ബുധനാഴ്ച വിദ്യാർത്ഥിനിയുടെ വിശദമായ മൊഴി എടുത്തിട്ടുണ്ട്. ചൈൽഡ് വെൽഫെയർ അധികൃതർക്കും ബന്ധുക്കൾ പരാതി അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് ഇയാളുടെപേരില്‍ പോക്സോ വകുപ്പുപ്രകാരം കേസെടുത്തു.ചോമ്പാല സ്റ്റേഷൻ ചുമതലയുള്ള നാദാപുരം കണ്‍ട്രോള്‍ റൂം ഇന്‍സ്പെക്ടര്‍ ശിവന്‍ ചോടോത്തിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻറു ചെയ്തു.
Read More » -
Crime
വിവാഹം കഴിക്കാന്‍ നിര്‍ബന്ധം പിടിച്ച കാമുകിയെ രണ്ടു കാമുകന്‍മാര്‍ േചര്‍ന്നു വകവരുത്തി; കൊല്ലപ്പെട്ടത് മൂന്നു കുട്ടികളുടെ അമ്മയായ യുവതി
ഗാന്ധിഗനര്‍: വിവാഹം കഴിക്കാന്‍ നിരന്തരം നിര്‍ബന്ധിച്ചതില്‍ മനംമടുത്ത് രണ്ടു കാമുകന്മാര്‍ ചേര്‍ന്ന് കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുന്ന മൂന്നു കുട്ടികളുടെ അമ്മയാണ് കൊല്ലപ്പെട്ട യുവതി. ഇവര്‍ക്ക് ഒരേ സമയം രണ്ട് കാമുകന്‍മാര്‍ ഉണ്ടായിരുന്നു. യുവതിയുടെ കാമുകന്‍ മാരായ ഉദയ് ശുക്ല, അജയ് യാദവ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ വഡോദരയ്ക്കടുത്ത് ചാനി സ്വദേശിയായ ചമേലി (30) എന്ന യുവതിയെ ആണ് കൊല്ലപ്പെട്ടത്. അടുത്തുള്ള നദിയില്‍ നിന്നും ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതായി കണ്ടെത്തി. അന്വേഷണത്തില്‍ യുവതിയുടെ പേര് ചമേലി എന്നാണെന്ന് മനസിലായി. മൂന്ന് കുട്ടികളുടെ അമ്മയാണെന്നും കണ്ടെത്തി. ഭര്‍ത്താവുമായി പരിഞ്ഞശേഷം രംഗോലി ബസ് സ്റ്റാന്‍ഡിനു സമീപം അജയ് യാദവ് എന്ന യുവാവിനൊപ്പം ആയിരുന്നു ഇവരുടെ താമസം. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇരുവരും ലിവിങ് റിലേഷന്‍ഷിപ്പില്‍ കഴിയുകയായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് യുവതി നിരന്തരം…
Read More » -
Kerala
ബിബിസിക്ക് മാത്രം മതിയോ മാധ്യമസ്വാതന്ത്ര്യം?
മോദിക്കെതിരായ ഡോക്യുമെൻ്ററിയുടെ പേരില്‍ ബിബിസിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നപ്പോള്‍ ശക്തമായ രീതിയില്‍ സിപിഎം പ്രതികരിച്ചിരുന്നു. ഇത് മാധ്യമ സ്വാതന്ത്ര്യത്തിനെതിരെന്നായിരുന്നു പിബി നിലപാട്. എന്നാല്‍ ഇങ്ങ് കേരളത്തില്‍ പാര്‍ട്ടി ഭരണത്തിലുള്ള ഏക സംസ്ഥാനത്തെത്തുമ്പോൾ സിപിഎം അത് മറക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായുള്ള വാര്‍ത്ത കേട്ടാല്‍ സിപിഎം മാധ്യമ സ്വാതന്ത്ര്യമൊക്കെ മറന്നോ എന്ന് തോന്നും. ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റര്‍ വിനു വി.ജോണിനെ കുറച്ചു കാലമായി സിപിഎം അണികളും നേതാക്കളുമൊക്കെ വളഞ്ഞിട്ടാക്രമിക്കുകയാണ്. 2022 മാര്‍ച്ചില്‍ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോറിക്ഷ തൊഴിലാഴിക്ക് മര്‍ദനമേറ്റതിനെ ലാഘവത്തോടെയെടുത്ത് സംസാരിച്ച ഏളമരം കരീമിന്‍റെ നിലപാടിനെ ചോദ്യം ചെയ്തതിനാണ് സിപിഎം വിനു വി.ജോണിനും ഏഷ്യാനെറ്റ് ന്യൂസിനുമെതിരെ നിലപാട് കടുപ്പിച്ച് തുടങ്ങിയത്. പിന്നീട് പല തരത്തിലുള്ള ഭീഷണിയാണ് സൈബര്‍ പോരാളികള്‍ ഏഷ്യാനെറ്റ് ന്യൂസിനും വിനുവിനുമെതിരെ പടച്ചുവിട്ടത്. എന്നാല്‍ ഇപ്പോഴിതാ ഏളമരം കരീം നല്‍കിയ പരാതിയില്‍ സ്റ്റേഷനില്‍ ഹാജരാവാന്‍ വിനുവിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ് പൊലീസ്.…
Read More » -
Crime
മദ്യവിൽപനശാലയുടെ ഷട്ടർ തകർത്ത് 2000 കുപ്പി മദ്യം കവർന്ന സഹോദരങ്ങൾ അറസ്റ്റിൽ
കന്യാകുമാരി: മദ്യവിൽപനശാലയുടെ ഷട്ടർ തകർത്ത് 2000 കുപ്പി മദ്യം കവർന്ന സഹോദരങ്ങൾ അറസ്റ്റിൽ. ഇരണിയലിലെ സർക്കാർ മദ്യവിൽപന ശാലയിൽ മോഷണം നടത്തിയ സംഭവത്തിലാണ് സഹോദരങ്ങളെ പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്. കയത്താർ അമ്മൻകോവിൽ സ്ട്രീറ്റ് സ്വദേശി പണ്ടാരത്തിന്റെ മകൻ മംഗളരാജ് (38), അനുജൻ കണ്ണൻ (32) എന്നിവരാണ് പിടിയിലായത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് കാറ്റാടിമൂട് ആഴ്വാർകോവിൽ മണിയൻക്കുഴിയിലുള്ള ഔട്ട്ലെറ്റിലാണ് മോഷണം നടന്നത്. ഷട്ടറിന്റെ പൂട്ട് തകർത്ത് ഉള്ളിൽ കയറിയ മോഷ്ടാക്കൾ 2000 മദ്യകുപ്പികളും സിസിടിവിയുടെ ഡിവിആറും കവർന്നിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നേതൃത്വത്തില്‍ എസ്ഐ സനൽ കുമാർ, ജോൺ ബോസ്കോ എന്നിവർ അടങ്ങുന്ന പ്രത്യേക സംഘങ്ങളെ നിയോഗിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. പ്രതികളുടെ കൈവശമുണ്ടായിരുന്ന 380 (180 എംഎല്‍) മദ്യകുപ്പികളും 2,50,000 രൂപയും രണ്ട് കാറുകളും പിടിച്ചെടുത്തു. ഇരണിയൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. ശേഷിക്കുന്ന മദ്യം കണ്ടെത്താൻ…
Read More » -
Crime
നാല്പത്തഞ്ചുകാരിയെ വീട്ടിൽ വിളിച്ചു വരുത്തി വിവസ്ത്രയാക്കി മർദിച്ച് വീഡിയോ പകർത്തി; അമ്മയും മകനുമടക്കം മൂന്നുപേർ അറസ്റ്റിൽ
മാഹി: നാൽപ്പത്തഞ്ചുകാരിയെ വീട്ടിൽ വിളിച്ചുവരുത്തി വിവസ്ത്രയാക്കി വീഡിയോ എടുത്ത് മർദിച്ച സംഭവത്തിൽ അമ്മയും മകനുമടക്കം മൂന്നുപേരെ പള്ളൂർ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളൂർ കൊയ്യോടൻ കോറോത്ത് ക്ഷേത്രത്തിന് സമീപം പവിത്രത്തിൽ സി എച്ച് ലിജിൻ (37), അമ്മ എം രേവതി (57), ലിജിന്റെ സുഹൃത്ത് പാറാൽ പൊതുവാച്ചേരി സ്കൂളിന് സമീപം നിധി നിവാസിൽ കെ എം നിമിഷ (28) എന്നിവരെയാണ് പള്ളൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മാഹി കോടതി മൂവരെയും റിമാൻഡ് ചെയ്തു. ലിജിനെ മാഹി സബ് ജയിലേക്കും സ്ത്രീകളെ കണ്ണൂർ സബ് ജയിലിലേക്കും അയച്ചു. ഈ മാസം 21നായിരുന്നു കേസിന് ആസ്പദമായ സംഭവം. അന്ന് ഉച്ചയ്ക്ക് രണ്ടോടെ ലിജിന്റെ വീട്ടിൽ പോയ പരാതിക്കാരിയെ മൂവരും ചേർന്ന് ബലം പ്രയോഗിച്ച് വിവസ്ത്രയാക്കി ഫോട്ടോയെടുക്കുകയും വീഡിയോയിൽ പകർത്തുകയും ചെയ്തുവെന്നാണ് പരാതി. ചൂലും ശൗചാലയം വൃത്തിയാക്കുന്ന ബ്രഷും ഉപയോഗിച്ച് മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. ലിജിൻ പള്ളൂരിലെ ഫാൻസി ഷോപ്പ് ഉടമയാണ്. പുതുച്ചേരി…
Read More » -
NEWS
പാകിസ്ഥാനിൽ മന്ത്രിമാരുടെ ശമ്പളമടക്കം വെട്ടിക്കുറച്ചു, ‘പാപ്പരായ രാജ്യത്തെ പൗരന്മാർ’ എന്ന് പാക് പ്രതിരോധമന്ത്രിയും; സാമ്പത്തിക പ്രതിസന്ധി രൂക്ഷം
ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ചെലവ് ചുരുക്കൽ നടപടികളുമായി പാകിസ്ഥാൻ. മന്ത്രിമാരുടെ ശമ്പളം അടക്കം വെട്ടിക്കുറയ്ക്കാനാണ് സർക്കാർ തീരുമാനം. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് മന്ത്രിമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചത്. മന്ത്രിമാരുടെ ചെലവുകൾക്ക് പണം നൽകുന്നത് സർക്കാർ നിർത്തലാക്കി. ആഡംബര വാഹനങ്ങൾ ഉപയോഗിക്കുന്ന മന്ത്രിമാർ അത് തിരികെ നൽകണം. മന്ത്രിമാർക്ക് ഒരു അകമ്പടി വാഹനം മാത്രമേ അനുവദിക്കൂ. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ വി.ഐ.പി താമസം അവസാനിപ്പിച്ചു. എല്ലാ വി.ഐ.പി യാത്രകളും ഇക്കോണമി ക്ലാസിലേക്ക് മാറ്റി. ചെലവ് കുറയ്ക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് ഐ.എം.എഫ് നേരത്തെ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാൻ സർക്കാർ ഇത്തരത്തിൽ തീരുമാനം എടുത്തത്. ഇതിനിടെ രാജ്യം പാപ്പരാണെന്ന് തുറന്ന് പറഞ്ഞ് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ‘നമ്മളിപ്പോള്‍ പാപ്പരായ ഒരു രാജ്യത്തിലെ പൗരന്മാരാണ്. അതുകൊണ്ട് ജനങ്ങള്‍ സ്വന്തം കാലില്‍ ഉറച്ചുനില്‍ക്കാന്‍ പരിശ്രമിക്കണം’ അദ്ദേഹം അഭ്യർത്ഥിച്ചു. ചരിത്രം കണ്ട ഏറ്റവും വലിയ…
Read More »