Month: February 2023

  • Movie

    രജീഷ് മിഥിലയുടെ തമിഴ് അരങ്ങേറ്റ ചിത്രം ‘യാനൈ മുഖത്താൻ’ ഫസ്റ്റ് ലുക്ക് എത്തി

      മലയാളത്തിൽ ‘വാരിക്കുഴിയിലെ കൊലപാതകം,’ ‘ഇന്നു മുതൽ,’ ‘ലാൽ ബഹദൂർ ശാസ്ത്രി’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ രജീഷ് മിഥില സംവിധാനം ചെയ്ത പ്രഥമ തമിഴ് സിനിമയായ ‘യാനൈ മുഖത്താൻ’ ഉടൻ റീലീസ് ചെയ്യും. ഇതിൻ്റെ മുന്നോടിയായി ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്ത് വിട്ടു. വലിയ സ്വീകരണമാണ് ഫസ്റ്റ് ലുക്കിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.യോഗി ബാബുവാണ് ഫാൻ്റസി- ഹ്യൂമർ ചിത്രമായ യാനൈ മുഖത്താനിലെ നായകൻ. തമിഴിൽ ‘യാനൈ മുഖത്താൻ’ എന്നാൽ ആദ്യന്ത ദൈവമായ ഗണപതിയുടെ വിളിപ്പേരാണ്. സിനിമയെ കുറിച്ച് ആരായവെ രജീഷ് ഇങ്ങനെ വിശദീകരിച്ചു: “എൻ്റെ സുഹൃത്തായ നടൻ രമേഷ് തിലകിനോട് ഞാൻ ‘യാനൈ മുഖത്താ’ൻ്റെ കഥ പറയുകയുണ്ടായി. കഥ കേട്ടപ്പോൾ രമേഷ് തിലക് യോഗി ബാബുവാണ് ഇതിന് അനുയോജ്യനായ നടൻ എന്ന് പറഞ്ഞ് യോഗി ബാബുവിനെ പരിചയപ്പെടുത്തി തന്നു. അങ്ങനെയാണ് ഈ പ്രോജക്ടിൻ്റെ തുടക്കം. ഫാൻ്റസി ചിത്രമായ ഇതിൽ തീവ്ര ഗണപതി ഭക്തനായ ഓട്ടോ ഡ്രൈവറായിട്ടാണ് രമേഷ് തിലക് അഭിനയിക്കുന്നത്.…

    Read More »
  • Kerala

    നേതൃത്വത്തിനെതിരെ പരസ്യപ്രതികരണം നടത്തുന്ന നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി കെസി വേണുഗോപാൽ

    റായ്പുര്‍: പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യപ്രതികരണം നടത്തുന്ന നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി കെസി വേണുഗോപാല്‍. പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും പരസ്യമായ പ്രതികരണത്തിന് ആരും പോകാതിരിക്കണമെന്നും കെസി വേണുഗോപാല്‍ നിര്‍ദേശിച്ചു. പരാതികള്‍ ഒഴിവാക്കി കൊണ്ടേ മുന്നോട്ട് പോകൂയെന്നും നേതാക്കള്‍ നിര്‍ദേശങ്ങള്‍ പാലിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. കെസി വേണുഗോപാലിനും കെ സുധാകരനും വിഡി സതീശനുമെതിരെ തുറന്നടിച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസില്‍ നടക്കുന്ന പല കാര്യങ്ങളും മുതിര്‍ന്ന നേതാക്കള്‍ അറിയുന്നില്ലെന്നും വേണുഗോപാലിന്റെ നിര്‍ദേശപ്രകാരം സുധാകരനും സതീശനും ചേര്‍ന്ന് കോക്കസായാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. പാര്‍ട്ടി ഒരുപാട് അവസരങ്ങള്‍ തനിക്ക് നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ കേരളത്തിലെ ചിലര്‍ ബോധപൂര്‍വ്വം അകറ്റിനിര്‍ത്തുന്നത് വേദനാജനകമാണെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.  

    Read More »
  • Kerala

    കൊച്ചി മെട്രോയിൽ നിരവധി തൊഴിലവസരങ്ങൾ, മാർച്ച് 8 നു മുമ്പ് അപേക്ഷിക്കുക

    കൊച്ചി മെട്രോയിൽ നിരവധി തൊഴിലവസരങ്ങൾ. ഡയറക്ടർ, മാനേജർ, ഫ്‌ളീറ്റ് മാനേജർ, ഫിനാൻസ് മാനേജർ എന്നീ തസ്തികയിലാണ് ഒഴിവുകൾ  ഉള്ളത്. ഡയറക്ടർ ( സിസ്റ്റംസ്) ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷൻ എന്നിവയിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് ബിഇ/ബിടെക്ക്/ബിഎസ്‌സി എഞ്ചിനീയറിംഗ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. മാർച്ച് എട്ടാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം. മാനേജർ (ഐടി- ഇഈർപി) ഐടിയിലോ കമ്പ്യൂട്ടർ സയൻസിലോ ബിഇ/ബിടെക്ക് പഠനം എഐസിടിഇ അംഗീകൃത സർവകലാശാലകളിൽ നിന്ന് പൂർത്തിയാക്കിയവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. ഫ്‌ളീറ്റ് മാനേജർ (ഓപറേഷൻസ്) ഫ്‌ളീറ്റ് മാനേജറാകാനുള്ള യോഗ്യത മെക്കാനിക്കൽ/ഇലക്ട്രോണിക്‌സ്/ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിലുള്ള ഡിഗ്രിയോ ഡിപ്ലോമയോ ആണ്. ഫ്‌ളീറ്റ് മാനേജർ (മെയിന്റനൻസ്) ഫ്‌ളീറ്റ് മാനേജറാകാനുള്ള യോഗ്യത മെക്കാനിക്കൽ/ഇലക്ട്രോണിക്‌സ്/ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ് / നേവൽ ആർക്കിടക്ചർ എന്നിവയിലുള്ള ഡിഗ്രിയോ ഡിപ്ലോമയോ ആണ്. ഫിനാൻസ് മാനേജർ സിഎ, ഐസിഡബ്ല്യുഎ പഠിച്ച ഉദ്യോഗാർത്ഥികൾക്ക് ഫിനാൻസ് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷകളെല്ലാം സമർപ്പിക്കേണ്ട അവസാന തിയതി മാർച്ച് 8 ആണ്. അവസരങ്ങളുടെ എണ്ണവും ശമ്പളവും മറ്റ്…

    Read More »
  • NEWS

    മത്സരബുദ്ധിയുടെ മാറ്റുരയ്ക്കുന്ന പരീക്ഷകൾ, പരീക്ഷാപ്പേടിയുടെ മാനസിക പീഡനങ്ങളിൽ ഭാവിതകർന്നു പോകുന്ന വിദ്യാർത്ഥികൾ

    ഡോ.വേണു തോന്നയ്ക്കൽ സി.ബി.എസ്.സി പരീക്ഷകൾ ആരംഭിച്ചു. എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 9നാണ്. പരീക്ഷ കാലത്ത് കുട്ടികളിൽ പലരും കടുത്ത മാനസിക പിരിമുറുക്കവും മനോ:സംഘർഷവും അനുഭവിക്കുന്നുണ്ട്. പരീക്ഷ കാലം എന്നു മാത്രം പറയണ്ട, സന്തോഷപ്രദമാക്കേണ്ട സ്കൂൾ വിദ്യാഭ്യാസം പലപ്പോഴും കുട്ടികൾക്ക് മാനസിക പിരിമുറുക്കം പ്രധാനം ചെയ്യുന്നു. തൽഫലമായി കുട്ടികൾ ശാരീരികമായും മാനസികമായും വലിയ പീഡകൾ അനുഭവിക്കുന്നു. അതിൽ നിന്നും അവരെ രക്ഷിക്കാനായി മാതാപിതാക്കൾ പരക്കം പായുന്നത് കാണാം. ഇതിൽ ചില സ്കൂളുകൾ കുട്ടികൾക്കായി സൈക്കോളജിക്കൽ കൗൺസിലിംഗ് ഏർപ്പെടുത്തുന്നു. മാതാപിതാക്കൾ നേരിട്ടോ കുട്ടികളുമായോ സൈക്കോളജിസ്റ്റുകളെ കാണുന്ന കേസുകളും കുറവല്ല. അത് എത്ര കണ്ട് ഫലപ്രദമാകും…? വളരെ കുറവ് എന്ന് പറയേണ്ടിവരും. അതെന്തുകൊണ്ട്…? കൗൺസിലിംഗ് നടത്തേണ്ടത് കുട്ടികൾക്കല്ല മറിച്ച് മാതാപിതാക്കൾക്കാണ്. ചില അധ്യാപകരെയും അക്കൂട്ടത്തിൽ കൂട്ടാം. ഒരർത്ഥത്തിൽ സമൂഹത്തിനാണ് ചികിത്സ നൽകേണ്ടത്. നമ്മുടെ സമൂഹം അത്തരത്തിൽ മാറിപ്പോയി. മത്സരബുദ്ധി നല്ലതാണ് എന്നൊക്കെ വിദ്യാർത്ഥികളോട് അധ്യാപകരും ഗുരുസ്ഥാനീയരും ഉപദേശിക്കുന്നത് കേട്ടിട്ടുണ്ട്. അത് എപ്പോൾ എവിടെ എപ്രകാരം എത്രകണ്ട്…

    Read More »
  • Movie

    നാലു പ്രതിഭാധനർ ഒന്നിക്കുന്ന തങ്കർ ബച്ചാൻ ചിത്രം ‘കരുമേഘങ്കൾ കലൈകിൻട്രന’ ഉടൻ പ്രദർശനത്തിനെത്തും

    തമിഴിലെ പ്രഗൽഭനായ ഛായഗ്രാഹകനും, സംവിധായകനും, നടനും എഴുത്തുകാരനുമായ ബഹുമുഖ പ്രതിഭയാണ് തങ്കർ ബച്ചാൻ. അദ്ദേഹം സംവിധാനം ചെയ്ത ചലച്ചിത്രങ്ങളെല്ലാം കലാമേന്മയും, സാങ്കേതിക മികവും, കഥാപരമായ വൈകാരികതയും, യാഥാർത്ഥ്യതയും, കൊണ്ട് മികച്ച ജനപ്രിയ സിനിമകളാണ്. അതിൽ ‘അഴകി,’ ‘സൊല്ല മറന്ത കഥ,’ ‘പള്ളിക്കൂടം,’ ‘ഒമ്പതു രൂപായ് നോട്ട് ,’ ‘അമ്മാവിൻ കൈപേശി’ എന്നീ സിനിമകൾ ചില ഉദാഹരണങ്ങൾ മാത്രം. തങ്കർ ബച്ചാൻ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ സിനിമയാണ് ‘കരുമേഘങ്കൾ കലൈകിൻട്രന.’ ചിത്രത്തിൻ്റെ ഷൂട്ടിങ് പൂർത്തിയായി. ഒട്ടേറെ സവിശേഷതകളുള്ള സിനിമയാണിത്. തമിഴിലെ മൂന്നു സംവിധായക പ്രതിഭകൾ അഭിനേതാക്കളായി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതാണ് ‘കരുമേഘങ്കൾ കലൈകിൻട്രന’ എന്ന സിനിമയുടെ പ്രധാന സവിശേഷത. തമിഴ് സിനിമയുടെ ബ്രന്മാവ് എന്ന് വിശേഷിപ്പിക്കപ്പെടന്ന ഭാരതി രാജ, എൺപതുകളിൽ തമിഴ് സിനിമയിൽ ആക്ഷൻ സിനിമകൾക്ക് പുതിയ മാനം നൽകിയ എസ്. എ ചന്ദ്രശേഖർ, വർത്തമാന കാല തമിഴ് സിനിമയിൽ ന്യൂ ജനറേഷൻ സിനിമകൾക്ക് വിത്തു പാകിയ മലയാളിയായ തമിഴ്…

    Read More »
  • Health

    കാത്സ്യം കുറഞ്ഞാൽ പല ഗുരുതര രോഗങ്ങളും പിടികൂടും, മുൻ കരുതലായി ഈ ഭക്ഷണങ്ങൾ കഴിക്കൂ

    കാത്സ്യത്തിന്റെ കുറവ് രക്തസമ്മര്‍ദ്ദം, പേശികളിലും സന്ധികളിലും വേദന, പല്ലുവേദന, വരണ്ട ചര്‍മ്മം, നഖങ്ങള്‍ ഒടിഞ്ഞുപോകുക, തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ശരീരത്തിലെ കാത്സ്യത്തിന്റെ കുറവ് ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കാത്സ്യത്തിന്റെ കുറവ് നികത്താൻ പാല്‍, തൈര്, പനീര്‍, പച്ച പച്ചക്കറികള്‍ എന്നിവയുടെ അളവ് ഭക്ഷണത്തില്‍ വര്‍ദ്ധിപ്പിക്കണം. കാത്സ്യത്തിന്റെ ഏറ്റവും വലിയ ഉറവിടം പാലും പാലുല്‍പ്പന്നങ്ങളുമാണ്. നമ്മുടെ ഭക്ഷണത്തില്‍ അണ്ടിപ്പരിപ്പ് ഉള്‍പ്പെടുത്താം. കാല്‍സ്യത്തിന്റെ നല്ല ഉറവിടങ്ങളില്‍ ഒന്നാണ് ഡ്രൈഫ്രൂട്ട്‌സ്. ബദാം ആണ് ഏറ്റവും കൂടുതല്‍ കാല്‍സ്യം നല്‍കുന്നത്. ഒരു കപ്പ് ബദാമില്‍ ഏകദേശം 385 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ടെന്ന് പല മെഡിക്കല്‍ ജേണലുകളും പറയുന്നു. മഗ്‌നീഷ്യം, മാംഗനീസ്, വിറ്റാമിന്‍ ഇ എന്നിവയുടെ നല്ലൊരു ഉറവിടം കൂടിയാണ് ബദാം. കാത്സ്യത്തിന്റെ മറ്റൊരു മികച്ച ഉറവിടം പച്ച ഇലക്കറികളാണ്. ഇവ വഴിക്കുന്നത് നിങ്ങളുടെ എല്ലുകള്‍ക്കും പല്ലുകള്‍ക്കും വളരെ ഗുണം ചെയ്യും.വിറ്റാമിന്‍ എ, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍, ഫോളേറ്റ്, വിറ്റാമിന്‍…

    Read More »
  • LIFE

    വിക്രം നായകനായുള്ള ഗൗതം മേനോന്റെ സ്പൈ ത്രില്ലർ ‘ധ്രുവ നച്ചത്തിരം’ ഒടുവിൽ റിലീസിന്

    ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിലുള്ള ചിത്രം ‘ധ്രുവ നച്ചത്തിരം’ ഒടുവിൽ റിലീസിന് തയ്യാറാകുന്നു. ‘ധ്രുവനച്ചത്തിര’ത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്ന ജോലികൾ ഹാരിസ് ജയരാജ് തുടങ്ങിയിട്ടുണ്ട്. ഹാരിസ് ജയരാജ് തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചത്. 2023ൽ സമ്മർ റിലീസായി വിക്രം ചിത്രം എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിക്രം നായകനായി ‘ധ്രുവ നച്ചത്തിരം’ എന്ന ചിത്രം 2016ൽ ചിത്രീകരണം ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ചിത്രത്തിന്റെ ചിത്രീകരണം നിർത്തിവെച്ചു. ഇപ്പോൾ എന്തായാലും ഏഴ് രാജ്യങ്ങളിലായി ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്. ഒരു സ്പൈ ത്രില്ലർ ഗണത്തിലുള്ള ചിത്രമാണ് ഇത്. Started the Background score for @menongautham ‘s film #Dhruvanatchathiram. in Dolby 9.1.4 See you soon in theatres. — Harris Jayaraj (@Jharrisjayaraj) February 25, 2023 ഋതു വർമ്മ, ഐശ്വര്യ രാജേഷ്, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്‍ണൻ,…

    Read More »
  • Kerala

    നിർബന്ധിത വിആർഎസ് ഇല്ല; 7200 പേരുടെ പട്ടിക തയ്യാറാക്കിയെന്നത് നിഷേധിച്ച് കെഎസ്ആർടിസി

    തിരുവനന്തപുരം: നിർബന്ധിത വിആർഎസ് ഇല്ലെന്ന് വ്യക്തമാക്കി കെഎസ്ആർടിസി. വിആർഎസ് നൽകേണ്ട 7200 പേരുടെ പട്ടിക കെഎസ്ആർടിസി തയ്യാറാക്കിയെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ കെഎസ്ആര്‍ടിസി ഇത് നിഷേധിച്ചു. പട്ടിക തയ്യാറാക്കിയിട്ടില്ല. ജോലിക്ക് ഹാജരാകാത്ത 1243 ജീവനക്കാരുണ്ട്. ഇവർക്ക് വേണ്ടി രണ്ട് വർഷം മുൻപാണ് 200 കോടി ചോദിച്ചത്. വിആർഎസ് സാധ്യത വിദൂരമെന്നും കെഎസ്ആർടിസി അറിയിച്ചു. കെഎസ്ആര്‍ടിസിയില്‍ 50 വയസ്സിന് മുകളിൽ പ്രായമുള്ളവരും 20 വർഷം സർവ്വീസ് പൂർത്തിയാക്കിയവർക്കും വിആര്‍എസ് നൽകാന്‍ ആലോചനയുണ്ടെന്നായിരുന്നു വിവരം. ജീവനക്കാരുടെ എണ്ണം കുറച്ച് ശമ്പള ഭാരം കുറയ്ക്കാനുള്ള ധനവകുപ്പ് നിര്‍ദേശപ്രകാരമാണ് കെഎസ്ആർടിസിയുടെ വിആർസ് പാക്കേജെന്നായിരുന്നു വിവരം.

    Read More »
  • LIFE

    ആ​രാധകരെ വീണ്ടും ആവേശത്തിലാക്കാൻ മമ്മൂട്ടി; ആ പ്രഖ്യാപനം ഇന്ന്…

    രണ്ട് ചിത്രങ്ങൾ മാത്രമേ പുറത്തെത്തിയിട്ടുള്ളെങ്കിലും മമ്മൂട്ടി കമ്പനി എന്ന ബാനർ പ്രേക്ഷകരുടെ പ്രതീക്ഷകൾ ഇതിനകം തന്നെ ഉയർത്തിയിട്ടുണ്ട്. റോഷാക്കും നൻപകൽ നേരത്ത് മയക്കവുമാണ് മമ്മൂട്ടിയുടെ സ്വന്തം നിർമ്മാണ കമ്പനിയിൽ നിന്ന് ഇതിനകം പുറത്തെത്തിയിട്ടുള്ള ചിത്രങ്ങൾ. രണ്ടും വ്യത്യസ്ത ജോണറുകളിലും കഥാപശ്ചാത്തലങ്ങളിലുമുള്ള, മമ്മൂട്ടിയുടെ തികച്ചും വ്യത്യസ്തമായ പ്രകടനങ്ങളുള്ള ചിത്രങ്ങൾ. ജിയോ ബേബിയുടെ സംവിധാനത്തിലെത്തുന്ന കാതൽ, നവാഗതനായ റോബി വർഗീസ് രാജിൻറെ പേരിടാത്ത ചിത്രം എന്നിവയാണ് മമ്മൂട്ടി കമ്പനിയുടെ അപ്കമിംഗ് പ്രോജക്റ്റുകൾ. ഇപ്പോഴിതാ റോബി വർഗീസ് രാജ് ചിത്രത്തിൻറെ ഒരു പ്രധാന അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. ചിത്രത്തിൻറെ ടൈറ്റിലും ഫസ്റ്റ് ലുക്കും ഇന്ന് പുറത്തെത്തും എന്നതാണ് അത്. മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ പ്രൊഡക്ഷനായ ചിത്രത്തിൻറെ ഈ പ്രധാന അപ്ഡേറ്റുകൾ ഇന്ന് വൈകിട്ട് ആറ് മണിക്കാണ് എത്തുക. ചിത്രത്തിൻറെ ടൈറ്റിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അത് കണ്ണൂർ സ്ക്വാഡ് എന്നാണെന്ന് മമ്മൂട്ടി തന്നെ ഒരു അഭിമുഖത്തിൽ നേരത്തെ പറഞ്ഞിരുന്നു. പാലാ, കൊച്ചി, കണ്ണൂർ, വയനാട്, അതിരപ്പിള്ളി, മുംബൈ,…

    Read More »
  • NEWS

    സൗദിയില്‍ നിര്‍മ്മാണമേഖലയില്‍ ശമ്പളമില്ലാതെ മാസങ്ങളോളം കുടുങ്ങിക്കിടന്ന ഇന്ത്യൻ തൊഴിലാളികള്‍ക്ക് ഒടുവില്‍ പ്രതീക്ഷയുടെ പൊൻവെളിച്ചമായി സഹായമെത്തി

    റിയാദ്: സൗദിയില്‍ നിര്‍മ്മാണമേഖലയില്‍ ജോലിക്കെത്തി ദുരിതത്തിലായി ഇന്ത്യൻ തൊഴിലാളികളുടെ പ്രശ്നത്തിന് ഒടുവില്‍ പരിഹാരമായി. സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ യാംബു അൽ നഖ്‌ൽ എന്ന ചെറുപട്ടണത്തിൽ ഒരു ഭവന നിർമാണ പദ്ധതിയിലേക്ക് കരാർ കമ്പനിയുടെ കീഴിലെത്തിയതാണ് തൊഴിലാളികള്‍. റിയാദ് ആസ്ഥാനമായ സ്വകാര്യ കമ്പനി ‘ദി സൗദി അറേബ്യൻ കട്ടേര’യിലെ ഇരുപത്തിയഞ്ചോളം ഇന്ത്യൻ തൊഴിലാളികളായിരുന്നു പതിനൊന്ന് മാസമായി വേതനമോ പ്രാഥമിക സൗകര്യങ്ങളോ ഇല്ലാതെ പ്രയാസത്തിൽ കഴിഞ്ഞിരുന്നത്. പ്രശ്നം ശ്രദ്ധയിൽ പെട്ട ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി ജീവകാരുണ്യ വിഭാഗം ഇതില്‍ ഇടപെടുകയായിരുന്നു. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റുമായും റിയാദിലെ ഇന്ത്യൻ എംബസിയുമായും നിരന്തരം നടത്തിയ ഇടപെടലുകൾ അവസാനം ഫലപ്രാപ്തി കാണുകയായിരുന്നു. യാംബു നവോദയ സാരഥികൾ ഇ-മെയിൽ വഴി നൽകിയ പരാതി ലഭിച്ചതോടെ ജിദ്ദ കോൺസുലേറ്റ്‌ ഉദ്യോഗസ്ഥൻ വിളിച്ച്‌ വിവരങ്ങൾ ആരായുകയും തുടർന്ന് ഇന്ത്യൻ എംബസി റിയാദ്‌ ഓഫീസിൽ നിന്നും ലേബർ അറ്റാഷെ, കട്ടേര കമ്പനിക്ക്‌ ഔദ്യോഗികമായി കത്തയക്കുകയും ചെയ്തു. കാലാവധികഴിഞ്ഞ താമസരേഖകളും മറ്റും ഉടനെ…

    Read More »
Back to top button
error: