Month: January 2023

  • Crime

    തൃശൂര്‍ കുണ്ടന്നൂരില്‍ വെടിക്കെട്ട് അപകടം: സംഭവത്തിൽ ലൈസൻസിയും സ്ഥല ഉടമയും കസ്റ്റഡിയിൽ

    തൃശൂര്‍: തൃശൂര്‍ കുണ്ടന്നൂരില്‍ വെടിക്കെട്ട് അപകടം ഉണ്ടായ സംഭവത്തിൽ ലൈസൻസിയും സ്ഥല ഉടമയും കസ്റ്റഡിയിൽ. ലൈൻസി ശ്രീനിവാസൻ, ഉടമ സുന്ദരേശൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എക്സ്പ്ലോസീവ് വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വടക്കാ‌ഞ്ചേരി സ്വദേശി ശ്രീനിവാസന്‍ എന്നയാളുടെ ലൈസന്‍സിലുള്ള വെടിപ്പുരയിലാണ് സ്ഫോടനമുണ്ടായത്. കുണ്ടന്നൂരിലെ പാടത്തിന് നടുവിലായിരുന്നു വെടിപ്പുര. അപകടത്തില് പരിക്കേറ്റ കാവശ്ശേരി സ്വദേശി മണികണ്ഠന്‍ ഉള്‍പ്പടെ അഞ്ച് പേരാണ് പടക്കപ്പുരയില്‍ ജോലി ചെയ്തിരുന്നത്. വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് തുടങ്ങിയപ്പോൾ നാല് തൊഴിലാളികൾ കുളിക്കാനായി പോയിരിക്കുകയായിരുന്നു. പുക ഉയരുന്നത് കണ്ട് മണികണ്ഠൻ മടങ്ങിയെത്തി വെള്ളം ഒഴിച്ച് കെടുത്താൻ ശ്രമിച്ചു. തുടർന്നുണ്ടായ പൊട്ടിത്തെറിയിലാണ് മണികണ്ഠന് പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന മൂന്ന് തൊഴിലാളികൾ വെടിക്കെട്ട് പുരക്ക് സമീപത്ത് എത്താതിരുന്നതിനാൽ രക്ഷപ്പെട്ടു.

    Read More »
  • Local

    ബിനി ടൂറിസ്റ്റ് ഹോം നിര്‍മാണത്തെ ചൊല്ലി തൃശ്ശൂർ കോർപറേഷനിൽ കൈയാങ്കളി, പ്രതിപക്ഷം മേയറെ തടഞ്ഞു വച്ചു

    ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ തൃശ്ശൂർ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍  കൈയാങ്കളി. മേയര്‍ എം.കെ വര്‍ഗീസിനെ പ്രതിപക്ഷാംഗങ്ങള്‍ തടഞ്ഞുവെച്ചു. ബിനി ടൂറിസ്റ്റ് ഹോമുമായി ബന്ധപ്പെട്ട ഫയല്‍ ചര്‍ച്ചയ്ക്ക് നല്‍കിയില്ല എന്നാരോപിച്ചാണ് ഇരുപക്ഷവും തമ്മില്‍ ഏറ്റുമുട്ടിയത്. കോർപറേഷന്‍റെ കീഴിലായിരുന്നു ബിനി ടൂറിസ്റ്റ് ഹോമിന്റെ നിര്‍മാണവും നടത്തിപ്പും തുടങ്ങിയ കാര്യങ്ങള്‍. പക്ഷേ കൗണ്‍സിലില്‍ ചർച്ചയ്ക്കു വയ്ക്കാതെ അടുത്തിടെ കോര്‍പ്പറേഷന്‍ അധികാരികള്‍   ബിനി ടൂറിസ്റ്റ് ഹോമിന്റെ അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തി. പണികള്‍ക്കിടെ ചില സ്വകാര്യ വ്യക്തികള്‍ ടൂറിസ്റ്റ് ഹോമിൻ്റെ ചില ഭാഗങ്ങള്‍ പൊളിച്ചുകൊണ്ടുപോവുകയും ചെയ്തു. ഇതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. ടൂറിസ്റ്റ് ഹോം അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട പൊളിക്കലില്‍ കോര്‍പ്പറേഷന് ഏകദേശം മുപ്പത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രതിപക്ഷ വിലയിരുത്തല്‍. ബിനി ടൂറിസ്റ്റ് ഹോം സ്വത്തുക്കൾ കൊണ്ടുപോയവരെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ഫയലുകളെക്കുറിച്ചും പ്രതിപക്ഷം വ്യക്തത ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട കാര്യം ഇന്ന് (തിങ്കൾ) കൗണ്‍സിലില്‍ ചര്‍ച്ചയ്ക്കുവെച്ചിരുന്നു. പക്ഷേ ചര്‍ച്ചയിലെ 96-ാമത്തെ അജന്‍ഡയായി, ഏറ്റവും അവസാനമാണ് ഇത് ഉള്‍പ്പെടുത്തിയത്. രാവിലെ…

    Read More »
  • India

    16 വയസുകാരനെ മൂന്നുവര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച 32കാരിയായ യുവതിക്കെതിരെ കേസ്

      പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മുംബൈയിൽ യുവതിക്കെതിരേ കേസെടുത്ത് പൊലീസ്. താനെ സ്വദേശിയായ 16 വയസ്സുള്ള ആണ്‍കുട്ടിയെ യുവതി മൂന്നുവര്‍ഷത്തോളം ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. 16കാരന്റെ അമ്മയാണ് യുവതിക്കെതിരേ പരാതിയുമായി പൊലീസിനെ സമീപിച്ചത്. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ 32കാരിയാണ് പ്രതി. ഇവർക്കെതിരെ മുംബൈ കോല്‍സേവാഡി പൊലീസ് പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. മൂന്ന് കുട്ടികളുള്ള പ്രതി 16കാരന്റെ ബന്ധുവിന്റെ അയല്‍വാസിയായിരുന്നു. മുംബൈയില്‍ ഇടയ്ക്കിടെ എത്തിയിരുന്ന 32കാരിയായ യുവതി 16കാരനുമായി അടുപ്പം സ്ഥാപിച്ചു. തുടര്‍ന്ന് മദ്യം നല്‍കി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. 2019 മുതല്‍ 2022 ഡിസംബര്‍ വരെ അതിക്രമം തുടര്‍ന്നുവന്നെന്നും പരാതിയില്‍ പറയുന്നുണ്ട്. ലൈംഗികമായി ഉപദ്രവിച്ചതിന് പുറമേ 16കാരന് അശ്ലീലവീഡിയോകള്‍ കാണിച്ചു കൊടുത്തതായും പലപ്പോഴും സ്‌കൂളില്‍ പോകാതെ 16കാരന്‍ നാസിക്കില്‍ യുവതിയുടെ അടുത്തേക്ക് പോയിരുന്നതായും അമ്മയുടെ പരാതിയില്‍ പറയുന്നു.

    Read More »
  • Local

    കാസർകോട് കോഴി അങ്ക ചൂതാട്ടം, 5 പേര്‍ അറസ്റ്റില്‍; 8 അങ്കക്കോഴികളെ പിടികൂടി

    കുമ്പള:  ചോര പൊടിയുന്ന കോഴിയങ്കം വീണ്ടും അരങ്ങേറി. പണം വെച്ച് നടക്കുന്ന കോഴി അങ്കചൂതാട്ട സ്ഥലത്തെത്തിയ പൊലീസ് സംഘം അഞ്ച് പേരെ പിടികൂടി. കുമ്പള ഉജാര്‍ പൂക്കട്ടയില്‍ കോഴി അങ്കത്തിലേര്‍പ്പെട്ട കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രകാശ് (40), സുന്ദര (49), സദാശിവ ഷെട്ടി (45), ചന്ദ്ര (45), പ്രേംനാഥ് ഷെട്ടി (53) എന്നിവരെയാണ് എസ്‌ഐ എ.എന്‍ സുരേഷും സംഘവും അറസ്റ്റ് ചെയ്തത്. സ്ഥലത്ത് നിന്നും എട്ട് അങ്കക്കോഴികളെയും 5,700 രൂപയും പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം വൈകുന്നേരം 5 മണിയോടെയാണ് കോഴി അങ്കത്തിലേര്‍പ്പെട്ട സംഘം പൊലീസ് പിടിയിലായത്.

    Read More »
  • Social Media

    വെള്ളാപ്പള്ളിയുടെ വാഴക്കുല എന്ന് എഴുതാഞ്ഞത് ഭാഗ്യം, ചേച്ചിയെ സംരക്ഷിക്കൂ, ക്യാപ്സ്യൂളുകള്‍ വാരിവിതറൂ; എയറില്‍ നിന്നിറങ്ങാനാവാതെ ചിന്ത

    യുവജന കമ്മിഷന്‍ അധ്യക്ഷ ഡോ. ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റുകള്‍ ഏറ്റെടുത്ത് ട്രോളന്‍മാര്‍. മലയാള ചരിത്രത്തിലെ എക്കാലത്തെയും മികച്ച കവിതയായ വാഴക്കുലയുടെ രചയിതാവിന്റെ പേര് തെറ്റിച്ചതോടെയാണ് ചിന്ത ട്രോള്‍ താരമായത്. ചിന്ത, വെള്ളാപ്പള്ളിയുടെ വാഴക്കുല എന്ന് എഴുതാഞ്ഞത് ഭാഗ്യം, ചേച്ചിയെ സംരക്ഷിക്കാന്‍ ക്യാപ്സ്യൂളുകള്‍ വാരിവിതറാനും ചിലര്‍ ട്രേളിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.ചങ്ങമ്പുഴയുടെ ‘വാഴക്കുല’യെന്ന കവിതയാണ് വൈലോപ്പിള്ളിയുടേതാണെന്നാണ് ചിന്തയുടെ ഗവേഷണ പ്രബന്ധത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. നാടുവാഴിത്വത്തിനെതിരായ പോരാട്ടത്തില്‍ കേരളത്തില്‍ ഏക്കാലത്തും പ്രതിപാദിപ്പിക്കുന്ന കവിതയാണ് വാഴക്കുല. നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ വിഷയം. ഇംഗ്ലീഷ് സാഹിത്യത്തിലാണ് ചിന്ത ഗവേഷണം പൂര്‍ത്തിയാക്കി. 2021ലാണ് ചിന്തയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് പ്രിയദര്‍ശന്റെയും രഞ്ജിത്തിന്റെയും സിനിമകളെന്നൊക്കെ പറഞ്ഞ് വരുന്നതിനിടെയാണ് വാഴക്കുല എന്ന കവിതയിലേക്ക് എത്തുന്നത്. വാഴക്കുല ബൈ വൈലോപ്പിള്ളി എന്നാണ് ചിന്ത പരാമര്‍ശിച്ചിരിക്കുന്നത്. ഇതാണ് ട്രോളില്‍ കലാശിച്ചിരിക്കുന്നത്. 2021 ല്‍ ചിന്ത ജെറോം ഡോക്ടറേറ്റ് നേടി.…

    Read More »
  • LIFE

    മഴയും മഞ്ഞും മാറി, ചൂട് കൂടുന്നു; ജാതിക്ക് വേണം പ്രത്യേക പരിചരണം

    കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും നല്ല വളരുകയും മികച്ച വിളവും വരുമാനവും കര്‍ഷകന് നല്‍കുകയും ചെയ്യുന്ന വിളയാണ് ജാതി. മറ്റെല്ലാ കാര്‍ഷിക വിളകളും വിലയിടിഞ്ഞ് ദുരിതം മാത്രം സമ്മാനിക്കുമ്പോഴും ജാതി കൃഷിക്കാരന്റെ രക്ഷയ്ക്ക് എത്താറുണ്ട്. ചൂട് കൂടുമ്പോള്‍ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള വിളയാണ് ജാതി. കായ് കൊഴിച്ചിലും കൊമ്പുണക്കവും വേനലില്‍ ജാതിയില്‍ ഉണ്ടാകുന്ന പ്രധാന രോഗങ്ങള്‍ കായ് കൊഴിച്ചില്‍, കൊമ്പുണക്കം, കരിപ്പൂപ്പ് രോഗം എന്നിവയാണ്. വലിയ നഷ്ടമാണിവ കര്‍ഷകനു സൃഷ്ടിക്കുക. കായ്കള്‍ വളര്‍ച്ചയെത്താതെ പൊഴിയുന്നത് വലിയ നഷ്ടം വരുത്തിവയ്ക്കും. ഇവയ്ക്കായുളള സംയോജിത നിയന്ത്രണ മാര്‍ഗങ്ങള്‍ ഇനി പറയുന്നു. 1. രോഗം ബാധിച്ച ഇലകളും കായ്കളും നശിപ്പിക്കുക. 2. ഉണങ്ങിയ കൊമ്പുകള്‍ വെട്ടി നശിപ്പിക്കുക, തോട്ടത്തില്‍ മുഴുവനായും ശുചിത്വം പാലിക്കുക. 3. സ്യൂഡോമോണാസ് ഫ്ളൂറസന്‍സ് 20 ഗ്രാം ഒരു ലിറ്റര്‍ വീര്യത്തില്‍ കായ്പിടുത്ത സമയത്ത് തളിച്ചുകൊടുക്കുക. 4. 20 ഗ്രാം ചാണകം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കിയ ലായനിയുടെ തെളിയില്‍ 20 ഗ്രാം സ്യൂഡോമോണാസ്…

    Read More »
  • Kerala

    ഓളപ്പരപ്പിൽ ഒഴുകി നടക്കാം,  കടൽ തിരകളിലൂടെ കാൽ നടയാത്ര നടത്താം; കണ്ണൂരിലെ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ ഫ്ലോട്ടിങ് ബ്രിഡ്ജിലേയ്ക്കു വരൂ

    ഏഷ്യയിലെ ഏറ്റവും നീളംകൂടിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ചിൽ കണ്ണൂർ ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി .എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഫ്ലോട്ടിങ് ബ്രിഡ്ജ് കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ജനങ്ങൾ ഏറ്റെടുത്തതോടെ കാസർകോട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും ഈ വർഷം സ്ഥാപിക്കുമെന്ന് മന്ത്രി പി .എ മുഹമ്മദ് റിയാസ് പറഞ്ഞു. തീരദേശ ടൂറിസത്തെ ശക്തിപ്പെടുത്താൻ സാഹസിക ടൂറിസവുമായി കൈകോർത്ത് പുതിയ പദ്ധതികൾക്ക് രൂപം നൽകുകയാണ്. അതിന്റെ ഭാഗമായാണ് ഫ്ളോട്ടിങ് ബ്രിഡ്ജുകൾ സ്ഥാപിച്ചത്. വിനോദ സഞ്ചാരികളിൽനിന്ന് മികച്ച പിന്തുണ ലഭിക്കുന്നതോടെയാണ് പുതിയ പദ്ധതികൾ രൂപീകരിക്കുന്നത്. വെഡ്ഡിങ് ഡെസ്റ്റിനേഷനായി കേരളത്തെ തെരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഉത്തരേന്ത്യയിലെ കുടുംബങ്ങൾ വിവാഹം നടത്താനായി കേരളത്തെയാണ് തെരഞ്ഞെടുക്കുന്നത്. ഇത് കേരളത്തിന് ലഭിക്കുന്ന അംഗീകാരമാണ്. 2022ൽ ഒന്നരക്കോടിയലധികം ആഭ്യന്തര വിനോദ സഞ്ചാരികൾ കേരളത്തിലേക്ക് എത്തി. കേരളത്തിലെ ജനങ്ങളുടേത് മതനിരപേക്ഷ മനസ്സാണ്. കേരള ടൂറിസത്തിന്റെ ബ്രാൻഡ്…

    Read More »
  • Kerala

    കത്തിക്കരിഞ്ഞനിലയിൽ 15 കാരിയെ  കണ്ടത് ഷെഡിനുള്ളിൽ, ശരീരത്തില്‍  കണ്ട മുറിവുകള്‍ ദുരൂഹമെന്ന് അമ്മ 

    കോഴിക്കോട്: പത്താംക്ലാസ് വിദ്യാര്‍ഥിനിയെ താമസിക്കുന്ന ഷെഡിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം. എകരൂല്‍ ഉണ്ണികുളം സ്വദേശി അര്‍ച്ചന(15)യുടെ മരണത്തിലാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ സംശയാസ്പദമായരീതിയിലുള്ള ചില മുറിവുകളുണ്ടായിരുന്നതായും ആത്മഹത്യയുടെ ലക്ഷണങ്ങളില്ലെന്നും അമ്മ സചിത്ര ആരോപിച്ചു. ജനുവരി 24ന് രാവിലെയാണ് കത്തിനശിച്ച ഷെഡിനുള്ളില്‍ അര്‍ച്ചനയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവ ദിവസം രാവിലെ മകളെ അച്ഛമ്മയുടെ വീട്ടിലാക്കിയാണ് സചിത്ര ജോലിക്കായി പോയത്. അവിടെനിന്ന് താമസിക്കുന്ന ഷെഡില്‍ മറന്നുവെച്ച പുസ്തകം എടുക്കാനുണ്ടെന്ന് പറഞ്ഞാണ് അര്‍ച്ചന പോയത്. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പണി നടക്കുന്ന വീടിനോട് ചേര്‍ന്ന ഷെഡിന് തീ പിടിച്ചെന്നും തീ അണച്ചപ്പോള്‍ അതിനുള്ളില്‍ മകളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി എന്നുമുള്ള വിവരമാണ് കിട്ടിയതെന്നും സചിത്ര പറയുന്നു. കിടന്ന് ഉറങ്ങുന്ന രീതിയിലാണ് മകളുടെ മൃതദേഹം ഉണ്ടായിരുന്നത്. തീപിടിത്തത്തില്‍ മരിച്ചതെങ്കില്‍ ഇങ്ങനെ കിടക്കുമോ എന്ന് സംശയമുണ്ട്. മൂക്കില്‍ നിന്ന് രക്തം വന്നിരുന്നതായും പറയുന്നു. ഈ കാര്യത്തിലും സംശയമുണ്ട്. മരണത്തിലെ ദുരൂഹത നീങ്ങാന്‍…

    Read More »
  • NEWS

    ബംഗ്ലാദേശിൽ വച്ച് ഒളിച്ചുകളിക്കാൻ കണ്ടെയ്‍നറിൽ കയറിയ 15 വയസുകാരൻ എത്തിയത് മലേഷ്യയിൽ, പുറത്തിറങ്ങാനായത് ഒരാഴ്ചയ്ക്കു ശേഷം! 

    ധാക്ക: ബംഗ്ലാദേശിൽ കൂട്ടുകാർക്കൊപ്പം ഒളിച്ചു കളിക്കുന്നതിനിടെ കണ്ടെയ്നറിൽ കയറിയ കുട്ടിക്ക് അതിൽ നിന്നു പുറത്തിറങ്ങാനായത് ഒരാഴ്ചയ്ക്കു ശേഷം, എത്തിയതോ മലേഷ്യയിലും ! ബം​ഗ്ലാദേശിൽ നിന്നുള്ള ഒരു പതിനഞ്ചു വയസുകാരൻ ഫാഹിമിനാണ് ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടായത്. അവൻ ഒളിച്ചു കളി കളിക്കുന്നതിനിടെ ഒരു ഷിപ്പിം​ഗ് കണ്ടെയ്നറിൽ കയറി സ്വയം പൂട്ടി. ഒരാഴ്ചയ്ക്ക് ശേഷം മറ്റൊരു രാജ്യത്ത് എത്തിയാണ് അവന് പുറത്തിറങ്ങാൻ കഴിഞ്ഞത്. ജനുവരി 11 -ന് ചിറ്റഗോംഗിൽ വച്ച് കൂട്ടുകാരുടെ കൂടെ ഒളിച്ചുകളി കളിക്കുകയായിരുന്നു 15 -കാരനായ ഫാഹിം. ഒളിക്കുന്നതിന് വേണ്ടിയാണ് അവൻ ഒരു കണ്ടെയ്‍നറിൽ കയറിയത്. കൂട്ടുകാർ കണ്ടെത്താതിരിക്കാൻ അകത്തു നിന്നു പൂട്ടുകയും ചെയ്തു. എന്നാൽ, ഇത്തിരി നേരം കഴിഞ്ഞപ്പോൾ അവൻ അതിനകത്ത് ഉറങ്ങിപ്പോയി. ആ സമയം കണ്ടെയ്നർ കപ്പലിലേക്കു കയറ്റുകയും ചെയ്തു. ഒടുവിൽ ആറ് ദിവസം കഴിഞ്ഞ് മലേഷ്യയിലെത്തിയപ്പോഴാണ് അതിനകത്ത് നിർജ്ജലീകരണം സംഭവിച്ച, വിശന്നു തളർന്ന ഫാഹിമിനെ കണ്ടെത്തുന്നത്. കുട്ടിയെ കണ്ടെയ്നറിൽ കണ്ടെത്തിയതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.…

    Read More »
  • NEWS

    ഗൂഗിളിനു പിന്നാലെ ഫിലിപ്പ്‌സിലും കൂട്ടപ്പിരിച്ചുവിടല്‍; ജോലി നഷ്ടമാകുന്നത് ആറായിരം പേർക്ക്

    ആംസ്റ്റര്‍ഡാം: ആമസോണിനും ഗൂഗിളിനും പിന്നാലെ പ്രമുഖ ഡച്ച് ടെക്‌നോളജി കമ്പനിയായ ഫിലിപ്പ്‌സും ജീവനക്കാരെ പിരിച്ചുവിടുന്നു. 6000 പേരെ പിരിച്ചുവിടാനാണ് കമ്പനിയുടെ തീരുമാനം. പ്രവർത്തനലാഭക്ഷമത ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ നീക്കം. ഈ വര്‍ഷം തന്നെ ആറായിരം പേരില്‍ പകുതിപ്പേരെ പിരിച്ചുവിടുമെന്നാണ് കമ്പനി പറയുന്നത്. 2025 ഓടെ ശേഷിക്കുന്നവരെയും ഒഴിവാക്കും. വിപണി മൂല്യത്തിന്റെ 70 ശതമാനം വരുന്ന, ശ്വസന സംബന്ധമായ ഉപകരണങ്ങള്‍ തിരിച്ചുവിളിച്ചത് ആരോഗ്യരംഗത്തും സാന്നിധ്യമുള്ള കമ്പനിയുടെ സാമ്പത്തികനിലയെ ബാധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കടുത്ത തീരുമാനം. ഈ നഷ്ടം നികത്താൻ ജോലിക്കാരെ പിരിച്ചുവിടുകയാണ് എളുപ്പമാർഗമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ. ഉറക്കത്തില്‍ ശ്വാസതടസ്സം അനുഭവപ്പെടുന്ന രോഗത്തിനുള്ള ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഫിലിപ്പ്‌സിന്റെ ലക്ഷക്കണക്കിന് വെന്റിലേറ്ററുകളാണ് തിരിച്ചുവിളിച്ചത്. ഇതില്‍ ഉപയോഗിക്കുന്ന ദ്രാവകം വിഷലിപ്തമായി മാറുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. ഇതുമൂലം ഉണ്ടായ സാമ്പത്തിക നഷ്ടം നികത്തുന്നതിന്റെ ഭാഗമായാണ് ചെലവ് ചുരുക്കാന്‍ കമ്പനി തീരുമാനിച്ചത്. ഒക്ടോബറില്‍ തന്നെ തൊഴില്‍ ശക്തിയില്‍ അഞ്ചുശതമാനത്തിന്റെ വെട്ടിക്കുറവ് വരുത്താന്‍ കമ്പനി തീരുമാനിച്ചിരുന്നു. അടുത്തിടെ ടെക്…

    Read More »
Back to top button
error: