Month: May 2022

  • NEWS

    സ്വകാര്യ ബസിനെതിരെ കെഎസ്ആർടിസി;100 മീറ്റര്‍ അധികമായതിനാല്‍ പെര്‍മിറ്റ് നല്‍കാന്‍ കഴിയില്ലെന്ന് മോട്ടര്‍ വാഹന വകുപ്പ്

    കാസര്‍ഗോഡ്: നാട്ടുകാര്‍ ആവശ്യപ്പെട്ട് വാങ്ങിയ ബസ് നിരത്തില്‍ ഓടിക്കാനാകാതെ ഉടമ പ്രതിസന്ധിയില്‍. ചെറുവത്തൂരിലെ ശരത് കുമാര്‍ കുട്ടമത്ത് വാങ്ങിയ ബസിനാണ് 100 മീറ്റര്‍ അധികമായതിനാല്‍ പെര്‍മിറ്റ് നല്‍കാത്തത്. കാഞ്ഞങ്ങാട് നിന്നു പാറപ്പള്ളി കുമ്ബള, ഉദയപുരം, കൊട്ടോടി, കുറ്റിക്കോല്‍, പാണ്ടി വഴി അഡൂരിലേക്ക് സര്‍വീസ് നടത്താന്‍ ആണ് പുതിയ ബസ് വാങ്ങിയത്. മുന്‍പ് ഈ റൂട്ടില്‍ ഇദ്ദേഹം മറ്റൊരു ബസിന് പകരമായി സര്‍വീസ് നടത്തിയിരുന്നു. പിന്നീട് നാട്ടുകാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നു ഈ റൂട്ടില്‍ പുതിയ ബസ് വാങ്ങി. എന്നാല്‍ നിലവില്‍ സര്‍വീസ് നടത്തിയ ബസ് ഉടമയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ഈ ബസ് പയ്യന്നൂര്‍- കാഞ്ഞങ്ങാട് റൂട്ടില്‍ മാറ്റി. പിന്നീട് ബസ് കാലപ്പഴക്കം വന്നതോടെ മുന്‍പ് സര്‍വീസ് നടത്തിയ ബസ് നിര്‍ത്തി. കാലാവധി കഴിഞ്ഞതിനാല്‍ ഇതിന്റെ പെര്‍മിറ്റും റദ്ദായി. പിന്നീട് ഈ റൂട്ടില്‍ ബസ് സര്‍വീസ് ഇല്ലാതെ വന്നതോടെ നാട്ടുകാര്‍ ശരത്തുമായി ബന്ധപ്പെട്ട് ബസ് സര്‍വീസ് നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നു. നാട്ടുകാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നു ശരത്…

    Read More »
  • NEWS

    വൃക്കരോഗം കണ്ടുപിടിക്കാം; ശരീരം നൽകുന്ന ആറ് സൂചനകൾ 

    വൃക്കരോഗം സങ്കീർണമായി മാറുകയോ സങ്കീർണതകളിലേക്കു നീങ്ങിത്തുടങ്ങുകയോ ചെയ്യുന്നുവെന്നു സൂചിപ്പിക്കുന്ന ആറു സൂചനകൾ ചുവടെ പറയുന്നു. ഈ ഘട്ടത്തിലെങ്കിലും ചികിത്സ തേടാൻ വൈകരുത്. 1 മൂത്രത്തിന്റെ മാറ്റം ആരോഗ്യവാനായ ഒരാൾ രാത്രിയിൽ ഒരു തവണയും പകൽ മൂന്നു നാലുതവണയും മൂത്രമൊഴിക്കുന്നത് സാധാരണമാണ്. എന്നാൽ രാത്രിയിൽ കൂടുതൽ തവണ മൂത്രമൊഴിക്കാൻ എഴുന്നേൽക്കുന്നത് വൃക്കകളുടെ തകരാറുകളുടെ സൂചനയാകാം. ഇതിനു പുറമേ മൂത്രമൊഴിക്കുമ്പോൾ അമിതമായി പതയുകയോ നുരയുകയോ കുമിളകൾ ഉണ്ടാകുകയോ ചെയ്യുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം. സാധാരണമല്ലാത്ത വിധം മൂത്രം നേർത്ത് കട്ടികുറഞ്ഞ് പോകുക, കട്ടികൂടിയ മൂത്രം അൽപാൽപമായി പോകുക, മൂത്രത്തിന്റെ നിറം കട്ടൻ ചായയുടെ നിറം പോലെയാകുക, മൂത്രത്തിൽ രക്തം കാണുക, മൂത്രമൊഴിക്കാൻ പ്രയാസം നേരിടുക—മുതലായവയും വൃക്കരോഗങ്ങളെ സൂചിപ്പിക്കുന്നു. 2 ക്ഷീണവും ശ്വാസം മുട്ടും അകാരണവും നീണ്ടു നിൽക്കുന്നതുമായ ക്ഷീണം സൂക്ഷിക്കണം. വൃക്കയുടെ തകരാറുമൂലം ചുവന്ന രക്താണുക്കളുടെ ഉൽപാദനവും വളർച്ചയും അവതാളത്തിലാവും. ഇതുമൂലം ശരീരപ്രവർത്തനത്തിനാവശ്യമായ ഓക്സിജൻ എത്തിക്കാൻ ചുവന്ന രക്താണുക്കൾക്കു കഴിയാതെ വരുന്നതുമൂലം തലച്ചോറും പേശികളും ക്ഷീണിക്കുന്നു. വിളർച്ചയുണ്ടാകുന്നു.…

    Read More »
  • NEWS

    ഇടയ്ക്കിടെ ടോയ്‌ലറ്റിൽ പോകണമെന്ന്  തോന്നാറുണ്ടോ? കാരണം ഇതാണ്

    നമ്മളിൽ പലര്‍ക്കുമുള്ള ഒരു പ്രശ്‌നമാണ്, ഇടയ്ക്കിടെ ടോയ്‌ലറ്റില്‍ പോകണമെന്നുള്ളത്.പലര്‍ക്കും ഇതൊരു ശീലം പോലെയാകും.എവിടെയെങ്കിലും പോകാന്‍ നില്‍ക്കുമ്പോള്‍ ടോയ്‌ലറ്റില്‍ പോകാനുള്ള തോന്നല്‍,ഭക്ഷണം കഴിച്ചാല്‍ ഇത്തരം തോന്നല്‍, യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോൾ അടിക്കടി ടോയ്‌ലറ്റിൽ പോകാൻ തോന്നുക.പലരും ഇത് ശീലവും ശീലക്കേടും എന്ന വാക്കു കൊണ്ടാണ് വിവരിയ്ക്കാറ്.എന്നാല്‍ മെഡിക്കല്‍ രംഗം ഇതിനെ ഇറിറ്റബില്‍ ബവല്‍ സിന്‍ഡ്രോം എന്നാണ് വിളിക്കുന്നത്.പ്രധാനമായും ദഹന പ്രശ്നങ്ങള്‍ കൊണ്ടാണ് ഇത് ഉണ്ടാകുന്നതെങ്കിലും അമിതമായ ഉത്ക്കണ്ഠയും ഇതിനൊരു കാരണമാണ്.   നമ്മുടെ ശരീരത്തിലെ കുടലിന്റെ താളാത്മകമായ ചലനത്തിലൂടെയാണ് നമ്മുടെ ഭക്ഷണത്തിലെ ആവശ്യമുള്ള വസ്തുക്കള്‍ ശരീരത്തിലേക്ക് വലിച്ചെടുത്ത് ബാക്കിയുള്ളത് മലമായി പുറന്തള്ളുന്നത്.എന്നാല്‍ ഇറിറ്റബില്‍ ബവല്‍ സിന്‍ഡ്രോമെങ്കില്‍ ഈ താളാത്മക ചലനം നടക്കുന്നില്ല. ഒന്നുകില്‍ ഈ ചലനം വളരെ വേഗത്തിലാകും, അല്ലെങ്കില്‍ തീരെ മെല്ലെയാകും.ഇത് രണ്ടും സാധാരണ ശോധനയെ ബാധിയ്ക്കും.വേഗത്തില്‍ ആണെങ്കില്‍ ഇളകിയ രൂപത്തിലും വളരെ മെല്ലെയെങ്കില്‍ ഉറച്ച രൂപത്തിലും പോകും.ഇതു രണ്ടും ആരോഗ്യത്തിന് നല്ലതല്ല.കുടലിന്റെ ചലനത്തിലും ദഹന രസത്തിന്റെ ഉല്‍പാദനത്തിലും വരുന്ന പ്രശ്‌നങ്ങളാണ് ഇതിന് കാരണമാകുന്നത്.…

    Read More »
  • NEWS

    തേങ്ങാ വെള്ളം ആർക്കൊക്കെ ഉപയോഗിക്കാം?

    ആരോഗ്യ ഗുണത്തിന്‍റെ കാര്യത്തില്‍ തേങ്ങാവെള്ളത്തേയും ഇളനീരിനേയും തോല്‍പ്പിക്കാന്‍ മറ്റൊരു പാനീയം ഇല്ല എന്നു തന്നെ പറയാം. പക്ഷേ ഇന്നത്തെ തലമുറയ്ക്ക് തേങ്ങാ വെള്ളത്തേക്കാള്‍ മികച്ചതെന്നു തോന്നുന്ന പല പാനീയങ്ങളും ഉണ്ട്. ഇവയെല്ലാം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ മാത്രമേ ഉപകരിയ്ക്കൂ എന്നതാണ് സത്യം. എന്നാല്‍ മരുന്നുകളേക്കാള്‍ വേഗത്തില്‍ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം നല്‍കാന്‍ തേങ്ങാ വെള്ളത്തിന് കഴിയും. നാട്ടിൽ സുലഭമായി ലഭിക്കുന്ന ഇളനീർ വലിയ പോഷക ഗുണമുള്ള ഒന്നാണ്. ദഹനപ്രക്രിയ സുഗമമാക്കുന്നതോടൊപ്പം രോഗ പ്രതിരോധ ശേഷിക്കും ഇത്  ഉത്തമമാണ്.പഞ്ചസാരയുടെ അളവ് താരതമ്യേന കുറവായ കരിക്കിന് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നതോടൊപ്പം രക്തത്തിന്റെ ഒഴുക്കിനെ മെച്ചപ്പെടുത്താനും സാധിക്കും. വൈറ്റമിൻ സി, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ ധാരാളമുള്ള ഇളനീരിലെ ആന്റി ഓക്സിഡന്റുകളുടെയും മിനറൽസിന്റെയും സാന്നിധ്യം ശരീരത്തിന് രോഗങ്ങളോട് പ്രതിരോധിച്ച് നിൽക്കാനുള്ള ശക്തി കൂട്ടുന്നു.  ആരൊക്കെ തേങ്ങാവെള്ളം ഉപയോഗിക്കരുത് മുംബൈയിലെ ടാറ്റാ മെമ്മോറിയൽ കാൻസർ ഇൻസ്റ്റിട്യൂറ്റിലെ പ്രശസ്തനായ കാൻസർ സർജൻ ഡോ. രാജേന്ദ്ര എ. ബഡുവേയുടെ…

    Read More »
  • NEWS

    ഹണിമൂണിന് പറ്റിയ കേരളത്തിലെ ഏറ്റവും മികച്ച അഞ്ചു സ്ഥലങ്ങൾ

    മധുവിധു ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന ദമ്പതികള്‍ക്കായി കേരളം ഒരുക്കിവെച്ചിരിക്കുന്നത് വിഭവസമൃദ്ധമായ വിരുന്നാണ്.മികച്ച ഡെസ്റ്റിനേഷനുകള്‍ കേരളത്തിലുള്ളപ്പോള്‍ മറ്റു സംസ്ഥാനങ്ങളിലേക്കോ രാജ്യത്തിനു പുറത്തേക്കോ പോകേണ്ടി വരില്ല.ആദ്യം ഇതിനായി വേണ്ടത് സ്വകാര്യതയും അതുപോലെ തന്നെ സുരക്ഷിതത്വവുമാണ്.അതുപോലെ അതിമനോഹരമായ പ്രണയാതുരമായ സ്ഥലങ്ങളായിരിക്കണം ഇതിനായി തിരഞ്ഞെടുക്കേണ്ടതും.  ഗ്രാമീണമായ തനിമയ്ക്കും വൈവിധ്യമാര്‍ന്ന പ്രകൃതിക്കും പേരുകേട്ട കേരളം മധുവിധു യാത്രികരുടെ പ്രിയപ്പെട്ട ലക്ഷ്യങ്ങളിൽ ഒന്നാണ്.ലോകത്തിലെ സന്ദർശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയിൽ നാഷണൽ ജിയോഗ്രാഫിക് മാഗസിൻ കേരളത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. 21-ആം നൂറ്റാണ്ടിൽ സന്ദർശിച്രിക്കേണ്ട 100 സ്ഥലങ്ങളിലൊന്നായി ട്രാവൽ ആൻഡ് ലിഷർ മാഗസിൻ കേരളത്തെ പറ്റി വിശദമായി വിവരിച്ചിട്ടുണ്ട്.കേരളത്തിലുള്ള വിത്യസ്തമായ അഞ്ച് ഹണിമൂണ്‍ ഡെസ്റ്റിനേഷനുകള്‍ ഏതൊക്കെയാണെന്ന് നോക്കാം. മൂന്നാര്‍ കേരളത്തനകത്തും പുറത്തുമുള്ളവരുടെ എന്നത്തേയും ഇഷ്ട സ്ഥലമാണ് മൂന്നാർ.  ഇവിടത്തെ തണുപ്പും പ്രകൃതി സൗന്ദര്യവും  നുകരാണ് സന്ദര്‍ശകര്‍ കൂടുതലായും എത്തുന്നത്.തേയയില തോട്ടങ്ങളും എസ്‌റ്റേറ്റുകളുമൊക്കെ മൂന്നാറിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കും.തണുപ്പ് കാലത്ത് മൂന്നാറിലെ താപനില പൂജ്യത്തിനടുത്തെത്തും വയനാട് മൂന്നാര്‍ കഴിഞ്ഞാല്‍ ഹണിമൂണിനായി ദമ്പതികള്‍ തെരഞ്ഞെടുക്കാന്‍ ഇഷ്ടപ്പെടുന്ന സ്ഥലമാണ് വയനാട്.ഏതു സമയത്തും പോകാന്‍ പറ്റിയ സ്ഥലം. മഞ്ഞുകാലമായാല്‍…

    Read More »
  • NEWS

    മഴക്കാലമാണ്; കരിങ്ങാലി പോലെയുള്ള ദാഹശമനികൾ വാങ്ങി കൂടിക്കുന്നവർ ഇത് വായിക്കാതെ പോകരുത്

    കളർ വെള്ളത്തോടുള്ള മലയാളികളുടെ ആസക്തിയെ പറ്റി പറയേണ്ടതില്ല.അതിനി കള്ളായാലും കരിങ്ങാലിയായാലും കാപ്പിയായാലും.പാലിന്റെ നിറമുള്ള കള്ള് കളഞ്ഞിട്ട് കളർ വെള്ളത്തിനായി ബിവറേജസിന്റെ മുന്നിൽ ക്യൂ നിൽക്കുന്നവരാണ് നമ്മൾ.പറമ്പിലെ കാപ്പിക്കുരു മുഴുവൻ കിളികൾക്ക് കൊടുത്തിട്ട് പായ്ക്കറ്റുകളിൽ കടകളിൽ നിന്നും കിട്ടുന്ന കാപ്പിയുടെ രുചി തേടിപ്പോകുന്നവരുമാണ് നമ്മൾ.അതേപോലൊന്നാണ് കരിങ്ങാലി. കരിങ്ങാലി വെള്ളം ഇല്ലാതെ മലയാളി ഇല്ല.കരിങ്ങാലിയോ പതിമുഖമോ എന്നറിയാതെ പീടികയിൽ നിന്ന് വാങ്ങുന്ന പ്ലാസ്റ്റിക് പാക്കറ്റിലെ കളറുള്ള മരച്ചീളുകളെ തിളയ്ക്കുന്ന വെള്ളത്തിലിട്ടു നാം സായൂജ്യമടയുന്നു. എന്തായാലും വേണ്ടില്ല.വെള്ളത്തിന് നിറം വേണം.പക്ഷേ യഥാര്‍ത്ഥ പതിമുഖവും കരിങ്ങാലിയും തന്നെയാണോ നാം വാങ്ങുന്നത്?. കേരളത്തിൽ ഒരു ദിവസം ഉപയോഗിയ്ക്കുന്ന കരിങ്ങാലിയും പതിമുഖവും എത്ര ലോഡാണ് ?ആർക്കറിയാം.അതിന്റെ കണക്ക് ?!  ഇതിനു മാത്രം കരിങ്ങാലിക്കാടുകളും പതിമുഖം മരക്കൂട്ടങ്ങളും ഇന്ത്യയിലെവിടെയാണ് ഉള്ളത് ? പതിമുഖം എന്ന പേരില്‍ നാട് മുഴുവനും വില്പ്പനയ്ക്ക് എത്തുന്നത് പതിമുഖം തന്നെ ആണോ ? അല്ല എന്നാണ് ഉത്തരം. അതിനു മാത്രം കരിങ്ങാലിയും പതിമുഖവും ഇന്ത്യയില്‍ എവിടെയാണ് കൃഷി…

    Read More »
  • NEWS

    ഗ്യാസ് സിലിണ്ടറുകളുടെ വിതരണവും അതിന്റെ എക്‌സ്‌പെയറി ഡേറ്റും എങ്ങനെ മനസിലാക്കാം?

    അടുക്കളയില്‍ ഏറ്റവും അത്യാവശ്യം വേണ്ട ഒന്നാണ് അടുപ്പ്.ഭൂരിഭാഗം വീടുകളിലും ഇന്ന് ഉപയോഗിക്കുന്നത് എല്‍പിജി ഗ്യാസാണ്.പാചകം എളുപ്പമാണ് എന്നതാണ് പൊള്ളുന്ന വിലയ്ക്കും എല്‍പിജി ഗ്യാസിനെ പ്രിയങ്കരമാക്കുന്നത്.എങ്കിലും ഇത് ഉപയോഗിക്കുന്നതിനിടയിലെ ഒരു ചെറിയ അശ്രദ്ധ പോലും വളരെ വലിയ അപകടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. ഗ്യാസ് സിലിണ്ടറുകളുടെ തകരാറുമൂലം ഉണ്ടായിട്ടുളള അപകടങ്ങൾ ഏറെയാണ്. ഇതിനു പ്രധാന കാരണം ഗ്യാസ് സിലിണ്ടര്‍ സുരക്ഷിതമല്ല എന്നതുതന്നെയാണ്.ഇന്ന് മിക്ക വീടുകളിലും രണ്ട് ഗ്യാസ് സിലിണ്ടറുകളെങ്കിലും ഉണ്ടായിരിക്കും.എന്നാല്‍ ഇവയ്‌ക്കെല്ലാം എക്‌സ്‌പെയറി ഡേറ്റ് ഉണ്ടെന്നകാര്യം ഇതുപയോഗിക്കുന്ന എത്രപേർക്കറിയാം. എക്‌സ്‌പെയറി ഡേറ്റ് കഴിഞ്ഞ സിലിണ്ടറുകള്‍ അപകടം വരുത്തിവെയ്‌ക്കാന്‍ ഒരു പ്രധാന കാരണമാകുന്നു.അതുകൊണ്ട് ഇവ കൃത്യമായി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ എക്‌സ്‌പെയറി ഡേറ്റ് എങ്ങനെ മനസ്സിലാക്കാം എന്ന് നോക്കാം. ഗ്യാസ് സിലിണ്ടറിന് മുകളിലായി ആല്‍ഫാന്യൂമെറിക്കല്‍ നമ്ബറില്‍ ആയിരിക്കും എക്‌സ്‌പെയറി ഡേറ്റ് കുറിച്ചിരിക്കുന്നത്.ഉദാഹരണം. A 25 എന്നാണ് എക്‌സ്‌പെയറി ഡേറ്റ് എങ്കില്‍, ഇത് ഏത് ദിവസത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് നോക്കാം. ഇതിനായി ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള…

    Read More »
  • Kerala

    വൈദികനൊപ്പം പിഞ്ചുകുഞ്ഞുങ്ങളെയും കൊണ്ട് യുവതി ഒളിച്ചോടി, അറസ്റ്റ് ചെയ്ത് കോടതിയിലെത്തിച്ചപ്പോൾ കുഞ്ഞുങ്ങളെ ഭർത്താവിന് നൽകി യുവതി വൈദികനൊപ്പം തന്നെ പോയി; വർഷങ്ങൾ നീണ്ട ഒരു പ്രണയബന്ധം പൂവണിഞ്ഞ കഥ

       ഇടുക്കി: ഏറെ വർഷങ്ങൾ നീണ്ട ഒരു പ്രണയബന്ധം സ്ഥലമായത് ഒട്ടേറെ നാടകീയ രംഗങ്ങളോടെ. കട്ടപ്പനക്കടുത്ത് ചപ്പാത്തിലാണ് സംഭവം. ചപ്പാത്ത് ഹെവന്‍വാലി സ്വദേശിനി സ്റ്റെല്ല മരിയയും തൃശൂര്‍ സ്വദേശിയായ വൈദികന്‍ ഫാ. ടോണ വര്‍ഗീസുമാണ് പ്രണയകഥയിലെ നായികാനായകന്മാർ.10 വര്‍ഷത്തിലേറെയായി ഇരുവരും പ്രണയത്തിലായിരുന്നു. പ്ലസ്ടുവിന് പഠിക്കുന്ന സമയത്ത് തുടങ്ങിയ പ്രണയമാണ്. സ്റ്റെല്ല വിവാഹിതയായി, കുട്ടികളായി. പക്ഷേ പ്രണയം അഭംഗുരം തുടർന്നു. ഒടുവിൽ തൻ്റെ പിഞ്ചുകുഞ്ഞുങ്ങളുമായി സ്റ്റെല്ല മരിയ ഫാ.ടോണ വര്‍ഗീസിനൊപ്പം നാടുവിട്ടു. ഒടുവിൽ ഭാര്യയെ കണ്ടെത്താന്‍ ഭര്‍ത്താവ് ഉപ്പുതറ പൊലീസില്‍ പരാതി നല്‍കി. പൊലീസ് സൈബര്‍ സെല്‍, മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ യുവതി തൃശൂരിലുണ്ടെന്ന് കണ്ടെത്തി. അന്വേഷിച്ചെത്തിയപ്പോഴാണ് സീറോ മലബാര്‍ സഭയിലെ വൈദികൻ ഫാ.ടോണ വര്‍ഗീസിനൊപ്പമാണ് യുവതിയെന്ന് പൊലീസ് മനസിലാക്കിയത്. തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്ത് കോടതിയില്‍ ഹാജരാക്കി. എന്നാല്‍ തനിക്ക് വൈദികനൊപ്പം കഴിഞ്ഞാല്‍ മതിയെന്നാണ് യുവതി കോടതിയില്‍ പറഞ്ഞത്. ഇതോടെ കുഞ്ഞുങ്ങളെ പിതാവിനൊപ്പവും യുവതിയെ കാമുകനൊപ്പവും പോകാന്‍ കോടതി…

    Read More »
  • Business

    8.6 ശതമാനം കിഴിവോടെ എല്‍ഐസി ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിച്ചു

    ഇന്ത്യന്‍ ഓഹരി വിപണിയില്‍ എല്‍ഐസി അരങ്ങേറ്റം കുറിച്ചു. ലിസ്റ്റിംഗ് പ്രൈസായ 949 രൂപയില്‍ നിന്ന് 8.6 ശതമാനം കിഴിവോടെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. ഗ്രേയ് മാര്‍ക്കറ്റിലെ തകര്‍ച്ചയുടെയും ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിന്റെയും പശ്ചാത്തലത്തില്‍ എല്‍ഐസിയുടെ ലിസ്റ്റിംഗ് കിഴിവോടെയായിരിക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. ബിഎസ്ഇയില്‍ ഇഷ്യു വിലയായ 949 രൂപയ്‌ക്കെതിരെ 867.20 രൂപയില്‍ ആരംഭിച്ച സ്റ്റോക്ക് ഏറ്റവും താഴ്ന്ന നിലയായ 860.10 രൂപയിലുമെത്തി. പിന്നീടു 918 രൂപ വരെ കയറിയിട്ട് താണു.രാവിലെ 10.05 ന്, ബിഎസ്ഇയില്‍ 883.40 രൂപയിലാണ് വ്യാപാരം നടക്കുന്നത്. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ (എന്‍എസ്ഇ) 8.11 ശതമാനം താഴ്ന്ന് 872.00 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. എല്‍ഐസിയുടെ പ്രാഥമിക ഓഹരി വില്‍പ്പന 2.95 മടങ്ങാണ് സബ്സ്‌ക്രൈബ് ചെയ്തത്. എല്ലാ വിഭാഗത്തിലും കൂടുതലായി സബ്‌സ്‌ക്രിപ്ഷന്‍ കാണപ്പെട്ടപ്പോള്‍ പോളിസി ഉടമകളുടെ വിഭാഗം ആറ് മടങ്ങാണ് സബ്‌സ്‌ക്രൈബ് ചെയ്തത്. റീറ്റെയ്ല്‍ നിക്ഷേപകരുടെ വിഭാഗം 1.99 തവണയും ജീവനക്കാരുടെ…

    Read More »
  • India

    കീറിയ ജീൻസ് ഭാരതീയ സംസ്കാരത്തെ നശിപ്പിക്കുന്നു: ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി

    ഹരിദ്വാർ: കീറിയ ജീൻസിനെക്കുറിച്ച് വീണ്ടും വിവാദ പ്രസ്താവനയുമായി ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ തിരത് സിങ് റാവത്ത്. കീറിയ ജീൻസ് ഭാരതീയ സംസ്കാരത്തെ നശിപ്പിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. കീറിയ ജീൻസ് ധരിക്കുന്ന സ്ത്രീകൾക്കെതിരെ കഴിഞ്ഞ വർഷംനടത്തിയ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീകൾ കീറിയ ജീൻസ് ധരിക്കുന്നത് സാമൂഹിക അധഃപതനത്തിന് ഇടയാക്കുമെന്നായിരുന്നു നേരത്തെ അദ്ദേഹം പറഞ്ഞത്. ഇത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. എന്നാൽ താൻ നടത്തിയ പ്രസ്താവനകളിൽ ഉറച്ചുനിൽക്കുന്നു എന്നാണ് അദ്ദേഹം ഇപ്പോൾ വ്യക്തമാക്കിയത്. തന്റെ പ്രസ്താവനകൾക്ക് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കീറിയ ജീൻസിന്റെ ഉത്ഭവ രാജ്യങ്ങളിലുള്ളവർ പോലും ഇന്ത്യയിലെത്തുമ്പോൾ മാന്യമായ വസ്ത്രങ്ങളാണ് ധരിക്കുന്നത്. എന്നാൽ രാജ്യത്തെ ജനങ്ങൾ കീറിയ ജീൻസ് ധരിക്കുന്ന ട്രെൻഡ് ആണ് സ്വീകരിച്ചു വരുന്നത് എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ താൻ ജീൻസ് ധരിക്കുന്നതിന് എതിരല്ലെന്നും കീറിയ ജീൻസിനെ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.…

    Read More »
Back to top button
error: