Month: May 2022

  • Business

    റിപ്പോ നിരക്ക് വര്‍ധനയുടെ ആനുകൂല്യവുമായി കൊട്ടക് മഹീന്ദ്ര ബാങ്ക്; സ്ഥിര നിക്ഷേപ പലിശ നിരക്ക് വര്‍ധിപ്പിച്ചു

    റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുതിയ റിപ്പോ നിരക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്ര റിപ്പോ വര്‍ധനയുടെ ആനുകൂല്യം നിക്ഷേപകരിലേക്ക് പകരുകയാണ്. പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയും (ബിഒബി), സ്വകാര്യ ബാങ്കായ ഐസിഐസിഐ യും ഉള്‍പ്പടെ വിവിധ ബാങ്കുകള്‍ വായ്പാ പലിശ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ അതിന് വിപരീതമായി സ്ഥിര നിക്ഷേപ പലിശ നിരക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ് കൊട്ടക് മഹീന്ദ്ര. ആര്‍ബിഐ ബുധനാഴ്ച റിപ്പോ നിരക്കില്‍ 40 ബേസിസ് പോയിന്റ് വര്‍ധനവ് പ്രഖ്യാപിച്ചിരുന്നു. ക്യാഷ് റിസര്‍വ് റേഷ്യോയും (സിആര്‍ആര്‍) 50 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചിട്ടുണ്ട്. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ സ്ഥിര നിക്ഷേപ പലിശ നിരക്ക് വര്‍ദ്ധന 2 കോടി രൂപയില്‍ താഴെയുള്ള എല്ലാ നിക്ഷേപങ്ങള്‍ക്കും ബാധകമാണ്. ഇന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. 7 ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളില്‍ ബാങ്ക് 2.5 ശതമാനം മുതല്‍ 5.75 ശതമാനം വരെ പലിശ…

    Read More »
  • Business

    ചരക്ക് ഗതാഗതത്തില്‍ നൂതന നീക്കവുമായി ടാറ്റ മോട്ടോഴ്സ്

    ഇന്ത്യയുടെ ചരക്ക് ഗതാഗതം വൈദ്യുതീകരിക്കാനുള്ള നീക്കവുമായി ടാറ്റ മോട്ടോഴ്സ്. ഇതിന്റെ മുന്നോടിയായി തങ്ങളുടെ ജനപ്രിയ ചെറു കൊമേഷ്യല്‍ വാഹനമായ എയ്‌സിന്റെ ഇവി പതിപ്പ് കമ്പനി പുറത്തിറക്കി. പുതിയ എയ്‌സ് ഇവി, വൈവിധ്യമാര്‍ന്ന ഇന്‍ട്രാ-സിറ്റി ചരക്കുനീക്കങ്ങള്‍ക്കുതകുന്ന ഒരു ഗ്രീന്‍, സ്മാര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ട് സൊല്യൂഷനാണെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ”എയ്‌സ് ഇവിയുടെ സമാരംഭത്തോടെ ഇ-കാര്‍ഗോ മൊബിലിറ്റിയുടെ ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിക്കുകയാണ്. ഇന്ത്യയിലെ എക്കാലത്തെയും മികച്ച വാണിജ്യ വാഹനമാണ് ടാറ്റ എയ്‌സ്. ഇത് ഗതാഗതത്തില്‍ വിപ്ലവം സൃഷ്ടിക്കുകയും ദശലക്ഷക്കണക്കിന് വിജയകരമായ സംരംഭകരെ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. സാങ്കേതികമായി നൂതനവും വൃത്തിയുള്ളതും മികച്ചതുമായ മൊബിലിറ്റി സൊല്യൂഷന്‍ നല്‍കിക്കൊണ്ട് ഇത് ഈ പൈതൃകത്തെ കൂടുതല്‍ ശക്തിപ്പെടുത്തും. വാണിജ്യ വാഹനങ്ങളുടെ വൈദ്യുതീകരണത്തില്‍ ഞാന്‍ ആവേശഭരിതനാണ്, ”ടാറ്റ സണ്‍സ് ആന്‍ഡ് ടാറ്റ മോട്ടോഴ്‌സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.

    Read More »
  • Business

    ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം 13 ശതമാനം വര്‍ധിച്ച് 540 കോടി രൂപയായി

    ന്യൂഡല്‍ഹി: 2022 മാര്‍ച്ച് പാദത്തില്‍ സ്വകാര്യ മേഖലയിലെ പ്രമുഖ വായ്പാദാതാവായ ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം 13.2 ശതമാനം വര്‍ധിച്ച് 540.54 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ ബാങ്ക് 478 കോടി രൂപ അറ്റാദായം നേടിയിരുന്നു. 2021-22 ജനുവരി-മാര്‍ച്ച് പാദത്തിലെ മൊത്തം വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിലെ 3,843.87 കോടി രൂപയില്‍ നിന്ന് 3,948.24 കോടി രൂപയായി ഉയര്‍ന്നതായി ഫെഡറല്‍ ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. സ്റ്റാന്‍ഡലോണ്‍ അറ്റാദായത്തിന്റെ കാര്യത്തില്‍ 2021 സാമ്പത്തിക വര്‍ഷത്തിലെ 1,590.30 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 2022 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 18.8 ശതമാനം ഉയര്‍ന്ന് 1,889.82 കോടി രൂപയായി. മൊത്തം വരുമാനം 2021 സാമ്പത്തിക വര്‍ഷത്തിലെ 15,716.61 കോടി രൂപയില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തില്‍ 15,749.85 കോടി രൂപയായി ഉയര്‍ന്നു. ആസ്തി ഗുണനിലവാരത്തിന്റെ കാര്യത്തില്‍, മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ ഒരു വര്‍ഷം മുമ്പുള്ള 3.41 ശതമാനത്തില്‍ നിന്ന്…

    Read More »
  • Business

    ഭക്ഷ്യ എണ്ണകളുടെ നികുതി കുറയ്ക്കാന്‍ ഒരുങ്ങി ഇന്ത്യ

    ഉക്രൈനിലെ യുദ്ധത്തിനും ഇന്തോനേഷ്യയുടെ പാം ഓയില്‍ കയറ്റുമതി നിരോധനത്തിനും ശേഷം ആഭ്യന്തര വിപണില്‍ ഭക്ഷ്യ എണ്ണകളുടെ നികുതി കുറയ്ക്കാന്‍ ഇന്ത്യ ഒരുങ്ങുകയാണ്. ലോകത്തിലെ ഏറ്റവും വലിയ സസ്യ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യ, കാര്‍ഷിക അടിസ്ഥാന സൗകര്യങ്ങളും ക്രൂഡ് പാമോയില്‍ ഇറക്കുമതിയുടെ വികസന സെസും 5 ശതമാനത്തില്‍ നിന്ന് കുറയ്ക്കാന്‍ സാധ്യതയുണ്ട്. ചില ഇനങ്ങളില്‍ അടിസ്ഥാന നികുതി നിരക്കുകളേക്കാള്‍ കൂടുതലായി സെസ് ഈടാക്കുന്നു. ഇത് കാര്‍ഷിക അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിന് ഉപയോഗിക്കും. അസംസ്‌കൃത പാമോയിലിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ ഇതിനകം ഒഴിവാക്കിയിട്ടുണ്ട്. 60 ശതമാനം ആവശ്യത്തിനും ഇറക്കുമതിയെ ആശ്രയിക്കുന്നതിനാല്‍, സസ്യ എണ്ണയുടെ വില ഇന്ത്യയില്‍ കുതിച്ചുയരുകയാണ്. ഈന്തപ്പഴം, സോയാബീന്‍ എണ്ണ, സൂര്യകാന്തി എണ്ണ എന്നിവയുടെ ഇറക്കുമതി തീരുവ കുറച്ചും പൂഴ്ത്തിവെയ്പ്പ് തടയാന്‍ സാധനസാമഗ്രികള്‍ പരിമിതപ്പെടുത്തിയും വില കുറയ്ക്കാന്‍ ഇന്ത്യ മുന്‍കാലങ്ങളില്‍ ശ്രമിച്ചിരുന്നു. ആഭ്യന്തര വിതരണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതിന് ക്രൂഡ് ഇനം കനോല ഓയില്‍, ഒലിവ് ഓയില്‍, റൈസ് ബ്രാന്‍ ഓയില്‍,…

    Read More »
  • India

    വിദേശ വസ്തുക്കളോടുള്ള അടിമത്തം കുറയ്ക്കണം; ലക്ഷ്യം സ്വാശ്രയ ഇന്ത്യ: നരേന്ദ്ര മോദി21

    ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ‘വിദേശ വസ്തുക്കളോടുള്ള അടിമത്തം’ കുറയ്ക്കണമെന്ന് പൗരന്മാരോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജെയിന്‍ ഇന്റര്‍നാഷണല്‍ ട്രേഡ് ഓര്‍ഗനൈസേഷന്റെ ജിറ്റോ കണക്റ്റ് ബിസിനസ് മീറ്റിംഗ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ ഉത്പന്നങ്ങളെ ആശ്രയിക്കുന്നത് കുറച്ച് പ്രാദേശിക ഉത്പന്നങ്ങളെ പിന്തുണയ്ക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഓണ്‍ലൈന്‍ വഴിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. നൂതന സാങ്കേതിക വിദ്യയെ രാജ്യം പരമാവധി പ്രോത്സാഹിപ്പിക്കുന്നുണ്ട് ഒപ്പം വ്യവസായത്തെയും. ഇന്ന് ഓരോ ദിവസവും ഡസന്‍ കണക്കിന് സ്റ്റാര്‍ട്ടപ്പുകള്‍ ആണ് രജിസ്റ്റര്‍ ചെയ്യുന്നത്. സ്വാശ്രയ ഇന്ത്യയിലേക്കുള്ള പാതയിലാണ് നമ്മള്‍ എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റിനെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. 40 ലക്ഷത്തിലധികം വില്‍പ്പനക്കാര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റിലൂടെ വില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ വിദൂര ഗ്രാമങ്ങളില്‍ നിന്നുള്ള ഉത്പാദകര്‍ വരെ അവരുടെ ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാരിന് നേരിട്ട് വില്‍ക്കാന്‍ കഴിയും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Read More »
  • Kerala

    മരിച്ച പെന്‍ഷൻകാരിയുടെ അക്കൗണ്ടില്‍ നിന്നും ലക്ഷങ്ങൾ തട്ടി എടുത്ത ട്രഷറി ഉദ്യോഗസ്ഥൻ കുടുങ്ങി, കൂടുതല്‍ പ്രതികളെന്ന് സൂചന

    പത്തനംതിട്ട: മരിച്ചു പോയ പെന്‍ഷണറുടെ പേരില്‍ ജില്ലാ ട്രഷറിയിലുണ്ടായിരുന്ന 8.13 ലക്ഷം രൂപ വ്യാജ അക്കൗണ്ട് ചമച്ച് തട്ടിയെടുത്ത സബ്ട്രഷറിയിലെ കാഷ്യറെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പെരുനാട് സബ്ട്രഷറിയിലെ കാഷ്യര്‍ ഈരാറ്റുപേട്ട വട്ടക്കയം ചെമ്പകശേരില്‍ വീട്ടില്‍ സി.ടി. ഷഹീറാ(34)ണ് അറസ്റ്റിലായത്. ജില്ലാ കലക്ടറേറ്റിനു സമീപം വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു മുഖ്യപ്രതി ഷഹീർ. ഡിവൈ.എസ്.പി, ജെ. ഉമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ഇയാളെ കസ്റ്റഡിയില്‍ എടുത്തു. കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ഷഹീര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനും ശ്രമിച്ചു വരികയായിരുന്നു. 2020 ജൂണ്‍ 17 മുതല്‍ 2021 ഡിസംബര്‍ 24 വരെയുള്ള കാലയളവില്‍ ഷഹീര്‍ ജില്ലാ ട്രഷറിയില്‍ ജോലി ചെയ്യുമ്പോഴാണ് സാമ്പത്തിക തട്ടിപ്പ് നടത്തിയത്. സുധീഷ്. എസ്, മണ്ണിലേത്ത്, ഓമല്ലൂര്‍, മഞ്ഞനിക്കര എന്ന വിലാസത്തില്‍ വ്യാജ എസ്.ബി അക്കൗണ്ട് ഉണ്ടാക്കിയ ശേഷം മേലുദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് ഒറിജിനല്‍ രേഖയാക്കി മാറ്റി. തുടര്‍ന്ന് 2014 ജൂലൈയില്‍ മരിച്ച സര്‍വീസ് പെന്‍ഷനറായ മഞ്ഞനിക്കര…

    Read More »
  • NEWS

    കണ്ണൂരിൽ കുടുംബശ്രീ പ്രവർത്തകർ മേയറുടെ ഉടുമുണ്ട് വലിച്ചൂരി

    കണ്ണൂര്‍: ടേസ്റ്റി ഹട്ട് എന്ന പേരില്‍ കോര്‍പ്പറേഷന്‍ ഓഫീസ് വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ പൊളിച്ചുമാറ്റിയതിനെതിരെ കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തിയ വരുന്ന സമരത്തില്‍ നാടകീയ രംഗങ്ങള്‍.പ്രതിഷേധത്തിനിടയിലൂടെ ഓഫീസിലേക്ക് കടക്കാന്‍ ശ്രമിച്ച മേയറുടെ ഉടുമുണ്ട് കുടുംബശ്രീ പ്രവര്‍ത്തകര്‍ വലിച്ചൂരി. തുടർന്ന് മേയര്‍ ടി ഒ മോഹനന്റെ പരാതിയിൽ പ്രവര്‍ത്തകരെ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കി.തന്നെ അപമാനിക്കാനും ദേഹോപദ്രവമേല്‍പ്പിക്കാനും ശ്രമിച്ചു എന്ന മേയറുടെ പരാതിയിൽ 18 കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പുതിയ ഹോട്ടല്‍ കെട്ടിടം പണിയുന്നതിന്റെ ഭാഗമായിട്ടായിരുന്നു പഴയ കെട്ടിടം പൊളിച്ചത്. എന്നാല്‍ പകരം സംവിധാനം ഏര്‍പ്പെടുത്താതെ ജീവിതമാര്‍ഗം വഴിമുട്ടിച്ചെന്ന് ആരോപിച്ചായിരുന്നു കുടുംബശ്രീ പ്രവര്‍ത്തകര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ സമരം നടത്തി വന്നത്.

    Read More »
  • Kerala

    ബൈക്കും കെ.എസ്.ആർ.ടി.സി ബസ്സും കൂട്ടിയിടിച്ചു, ചവറ പഞ്ചായത്ത് പ്രസിഡൻ്റിനു ദാരുണാന്ത്യം

    കൊല്ലം: ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.തുളസീധരൻ പിള്ള വാഹനാപകടത്തിൽ മരിച്ചു. ആർ.എസ്.പി നേതാവായ തുളസീധരൻ പിള്ള സഞ്ചരിച്ചിരുന്ന ബൈക്കും കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ്‌ ബസും കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് രാത്രി 9.15ന് ദേശീയപാതയിൽ ചവറ എ.എം.സി ജംക്‌ഷനിലായിരുന്നു അപകടം. . ചവറയിൽ നിന്നും നീണ്ടകര ഭാഗത്തേക്ക് പോകുകയായിരുന്ന തുളസീധരൻ പിള്ളയെ അതേ ദിശയിൽ വന്ന സൂപ്പർഫാസ്റ്റ് ബസാണ് ഇടിച്ചത്. ബൈക്കിൻ്റെ ഹാൻഡിലിൽ തട്ടി റോഡിലേക്ക് വീണ ഇദ്ദേഹത്തിൻ്റെ തലയിലൂടെ ബസിൻ്റെ പിൻചക്രം കയറിറങ്ങുകയായിരുന്നു. സംഭവ സ്ഥലത്തുതന്നെ അദ്ദേഹം മരിച്ചു എന്നു പൊലീസ് പറഞ്ഞു. ആർ.എസ്.പി.യിൽ ന്നിന്നും രണ്ടാം തവണയാണ് തുളസീധരൻ പിള്ള പ്രസിഡൻ്റാകുന്നത്.

    Read More »
  • NEWS

    ബിജെപി സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കും: കെ.സുരേന്ദ്രൻ

    കോഴിക്കോട്: തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയെ ശനിയാഴ്ചയോ ഞായറാചയോ പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ.പാര്‍ട്ടി സ്ഥാനാര്‍ഥി തന്നെ ആയിരിക്കും ഇക്കുറി ഉണ്ടാവുക.സ്ഥാനാര്‍ഥി പട്ടിക തയാറാക്കി കേന്ദ്ര നേതൃത്വത്തിന് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് തൃക്കാക്കര അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. സഭാ നേതാക്കളുടെ ഉള്‍പ്പെടെ പിന്തുണ ഉണ്ടെന്നും ഇരു മുന്നണികളോടുള്ള ജനങ്ങളുടെ എതിര്‍പ്പ് ബിജെപിക്ക് ഗുണം ചെയ്യുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

    Read More »
  • NEWS

    പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്ത ബിജെപി നേതാവിനെ ദില്ലി പോലീസ് ബലപ്രയോഗത്തിലൂടെ മോചിപ്പിച്ചു; സഹായത്തിന് ഹരിയാന പോലീസും

    ദില്ലി: ഒരു സംസ്ഥാനത്തെ പൊലീസ് മറ്റൊരു സംസ്ഥാനത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുന്നത് പുതിയ കാര്യമൊന്നുമല്ല.എന്നാൽ അരവിന്ദ് കെജ്രിവാളിനെതിരെ വധഭീഷണി മുഴക്കിയ ബിജെപി നേതാവ് കൂടിയായ പ്രതിയെ ദില്ലിയിൽ എത്തി കസ്റ്റഡിയിൽ എടുത്ത പഞ്ചാബ് പോലീസിൽ നിന്നും പ്രതിയെ ബലമായി മോചിപ്പിച്ച് ദില്ലി പോലീസ്. രാവിലെ പത്തിലധികം പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥര്‍ എത്തിയാണ് ദില്ലിയിലെ ബിജെപി നേതാവായ തജിന്ദര്‍ ബഗ്ഗയെ വീട്ടില്‍ ‍നിന്ന് അറസ്റ്റ് ചെയ്തത്.വിദ്വേഷം, മതവൈരം, തുടങ്ങിയവക്കൊപ്പം കെജ്രിവാളിനെ വധിക്കുമെന്ന ട്വീറ്റിന്‍റെ അടിസ്ഥാനത്തിലുമായിരുന്നു അറസ്റ്റ്.   തജ്ജീന്ദ‍ര്‍ ബഗ്ഗ അറസ്റ്റിന് വഴങ്ങാതെ വന്നതോടെ ചെറിയ ബലപ്രയോഗം പഞ്ചാബ് പൊലീസിന് വേണ്ടി വന്നു. പിന്നാലെ മകനെ തട്ടിക്കൊണ്ട് പോയെന്ന് തജ്ജിന്ദര്‍ ബഗ്ഗയുടെ പിതാവ് ദില്ലി പൊലീസിന് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ദില്ലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ അപ്പോഴെക്കും പഞ്ചാബ് പൊലീസ് സംഘം ദില്ലി അതിര്‍ത്തി കടന്ന് ഹരിയാനയില്‍ എത്തിയിരുന്നു. ദില്ലി പൊലീസിന്റെ സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കുരുക്ഷേത്രയില്‍ വച്ച്‌ പഞ്ചാബ്…

    Read More »
Back to top button
error: