Month: May 2022
-
NEWS
മഹിന്ദ രാജപക്സെ ട്രിങ്കോമാലിയിലെ നാവികതാവളത്തില്‍ അഭയം തേടി
ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷമായിരിക്കെ മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ ട്രിങ്കോമാലിയിലെ നാവികതാവളത്തില്‍ അഭയം തേടി. ഹെലികോപ്റ്ററില്‍ മഹിന്ദയേയും കുടുംബത്തേയും നാവിക താവളത്തിലെത്തിക്കുകയായിരുന്നു. മഹിന്ദ രാജ്യം വിടാതിരിക്കാന്‍ പ്രതിഷേധക്കാര്‍ വിമാനത്താവളങ്ങളില്‍ തമ്പടിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് മഹിന്ദ രാജപക്സെ തിങ്കളാഴ്ചയാണ് രാജിവച്ചത്. മഹിന്ദയുടെ രാജിക്കു പിന്നാലെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ കലാപം കത്തിപ്പടർന്നു. ഭരണകക്ഷി എംപി ഉൾപ്പെടെ മൂന്നു പേർ കലാപങ്ങളിൽ കൊല്ലപ്പെട്ടു. രാജപക്സെയുടെ കൊളംബോയിലുള്ള സ്വകാര്യ വസതി പ്രതിഷേധക്കാർ കത്തിച്ചു. മുൻ മന്ത്രിമാരായ ജോൺസ്റ്റൺ ഫെർണാണ്ടോ, നിമൽ ലിൻസ, ഭരണകക്ഷി ട്രേഡ് യൂണിൻ നേതാവ് മഹിന്ദ കഹാൻദഗമഗെ എന്നിവരുടെ വീടുകൾ പ്രക്ഷോഭകർ ആക്രമിച്ചു. മേയർ സമൻ ലാൽ ഫെർണാണ്ടോയുടെ വീട് കത്തിച്ചു. പ്രക്ഷോഭകർക്കുനേരേയുണ്ടായ പോലീസ് വെടിവയ്പിൽ നിരവധി പേർക്കു പരിക്കേറ്റു. ബസുകൾക്കു നേരെ ആക്രമണമുണ്ടായി. പ്രസിഡന്റ് ഗോത്താബയ രാജിവയ്ക്കും വരെ പ്രക്ഷോഭം തുടരുമെന്നാണു പ്രതിഷേധക്കാർ പറയുന്നത്. ഏപ്രിൽ ഒന്‍പതു മുതൽ ജനങ്ങൾ ഗോത്താബയയുടെ ഓഫീസിനു…
Read More » -
സുധീഷ് വധക്കേസില്‍ സര്‍ക്കാര്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു
പോത്തന്‍കോട് സുധീഷ് വധക്കേസില്‍ സര്‍ക്കാര്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു. അഡ്വ.വിനീത് കുമാറിനെയാണ് സ്പെഷന്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്. കേസില്‍ പോലീസ് മാര്‍ച്ചില്‍ കുറ്റപത്രം നല്‍കിയിരുന്നു. സുധീഷിനെ കൊലപ്പെടുത്തി കാലുവെട്ടി റോഡിലെറിഞ്ഞതാണ് കേസ്. 2021 ഡിസംബര്‍ 11നാണ് സുധീഷ് കൊല്ലപ്പെട്ടത്. സുധീഷിന്റെ കാല് വെട്ടിയെടുത്ത ശേഷം ബൈക്കില്‍ എടുത്തു കൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. മൂന്നംഗം അക്രമി സംഘം ബൈക്കിലെത്തിയായിരുന്നു സുധീഷിനെ ആക്രമിച്ചത്. ഓടി വീട്ടില്‍ കയറിയ സുധീഷിനെ പിന്തുടര്ന്ന് ആക്രമിക്കുകയായിരുന്നു.
Read More » -
Kerala
കോട്ടയം കോതനല്ലൂരിൽ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അഞ്ച് യുവാക്കള്‍ പിടിയില്‍
കടുത്തുരുത്തി: കോതനല്ലൂരില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം ഉണ്ടായ ബോംബേറില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. മുട്ടുചിറ ചെത്തു കുന്നേല്‍ വീട്ടില്‍ അനന്തു പ്രദീപ്, കൊണ്ടൂകുന്നേല്‍ രതുല്‍, കുറുപ്പന്തറ പഴയമഠം കോളനിയില്‍ വള്ളിക്കാഞ്ഞിരത്ത് ശ്രീജേഷ്, പള്ളിത്തറ മാലിയില്‍ ശ്രീലേഷ്, തൊടുപുഴ മുട്ടം വെഞ്ചാംപുറത്ത് അക്ഷയ് എന്നിവരെയാണ് കടുത്തുരുത്തി പോലീസ് പിടികൂടിയത്. സംഭവത്തില്‍ പോലീസ് നടത്തിയ ആസൂത്രിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസില്‍ പിടിയിലായ അനന്തു പ്രദീപ്, വിഷ്ണു, അക്ഷയ് എന്നിവര്‍ക്കെതിരെ മുന്‍പും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകൾ പിടികൂടിയ സംഭവത്തിലാണ് അനന്തുവിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കോതനല്ലൂര്‍ സ്വദേശിയായ ഗോകുലിനെ ലക്ഷ്യമിട്ടാണ് പ്രതികൾ എത്തിയതും ബോംബെറ് ആസൂത്രണം ചെയ്തതും എന്ന് പൊലീസ് പറഞ്ഞു. നേരത്തെ സുഹൃത്തുക്കളായിരുന്നു ഇവരെല്ലാവരും. ഇതിനിടെ ഗോകുലും ആയി സംഘം ഉടക്കി പിരിഞ്ഞു. ഗോകുലിനെ തേടി എത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തുടര്‍ന്നാണ് വീടിനു നേരെ ബോംബേറ് നടത്തിയതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി.…
Read More » -
ഹോട്ടലുകളെ തരംതിരിച്ച് സ്റ്റാര്‍ റേറ്റിംഗ് നല്‍കുമെന്ന് ആരോഗ്യമന്ത്രി
ഹോട്ടലുകളെ തരംതിരിച്ച് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ സ്റ്റാര്‍ റേറ്റിംഗ് നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഭക്ഷണ ഗുണനിലവാരത്തിന്റെയും ശുചിത്വത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും ഹോട്ടലുകളെ തരംതിരിക്കുകയെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്ന് അത് ഫുഡ് സേഫ്റ്റി വകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. യാത്രക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും വെബ്സൈറ്റ് പരിശോധിച്ച് തങ്ങള്‍ക്ക് അനുയോജ്യമായത് കണ്ടെത്താം. ശുചിത്വമില്ലാത്ത ഭക്ഷണം വിളമ്പുന്ന ഹോട്ടലുകള്‍ക്കെതിരെ കർശന നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് റേറ്റിംഗ് നൽകുന്നത്. മികച്ച ഭക്ഷണം നല്കുന്ന ഹോട്ടലുകളെ പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 253 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായും മന്ത്രി അറിയിച്ചു. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 20 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 86 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 31 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 26 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.
Read More » -
Crime
പാരമ്പര്യ വൈദ്യനെ വെട്ടിനുറുക്കി പുഴയിലെറിഞ്ഞു
മൈസൂർ സ്വദേശിയായ പാരമ്പര്യ വൈദ്യനെ വെട്ടിനുറുക്കി പുഴയിലെറിഞ്ഞു. ഷാബാ ഷെരീഫാണ് കൊല്ലപ്പെട്ടത്. മലപ്പുറം കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്റഫിനെ കേസുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടി. 2020ലായിരുന്നു കേസിനാസ്പദമായ സംഭവം. മൂലക്കുരു ചികിത്സ ഒറ്റമൂലി തട്ടിയെടുക്കാൻ വേണ്ടിയാണ് കൊലപാതകം നടത്തിയത്. ഇപ്പോഴാണ് പ്രതി പിടിയിലായത്. ഒരു കവർച്ചാ കേസിലെ പരാതിക്കാരനായിരുന്നു ഷൈബിൻ. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പഴയ കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്. ഒന്നര വർഷത്തോളം ഷാബാ ഷെരീഫിനെ തടവിൽവച്ച് ക്രൂരമായി മർദ്ദിച്ചിരുന്നു. പിന്നീട് ഇയാൾ മരിച്ചതോടെ വെട്ടിനുറുക്കി ചാലിയാർ പുഴയിൽ തള്ളിയെന്നാണ് കണ്ടെത്തൽ.
Read More » -
NEWS
കേന്ദ്രം വിളിക്കുന്നു; പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ഡ്രോണ്‍ പൈലറ്റാകാന്‍ അവസരം
ന്യൂഡൽഹി: ഇന്ത്യക്ക് ഒരു ലക്ഷം ഡ്രോണ്‍ പൈലറ്റുമാരെ വേണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജോതിരാധിത്യ സിന്ധ്യ.പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ഡ്രോണ്‍ പൈലറ്റാകാന്‍ പറ്റുമെന്നും കോളേജ് ഡിഗ്രി ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. രണ്ടു മൂന്നു മാസത്തെ പരിശീലനം നേടി ഡ്രോണ്‍ പൈലറ്റായി ജോലിക്ക് കയറാമെന്നും പ്രതിമാസം 30,000 രൂപ ശമ്ബളം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. 2030 ഓടെ രാജ്യത്തെ അന്താരാഷ്ട്രാ ഡ്രോണ്‍ ഹബ് ലീഡറാക്കി മാറ്റാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പരിശ്രമിക്കുന്നതെന്നും സിന്ധ്യ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Read More » -
Crime
വിനിത കൊലക്കേസ്, പ്രതി രാജേന്ദ്രനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
തലസ്ഥാന നഗരിയിലെ അമ്പലമുക്കില്‍ അലങ്കാര ചെടിക്കടയിലെ ജീവനക്കാരി വിനിതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി രാജേന്ദ്രനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. വിനിതയുടെ സ്വര്‍ണ മാലമോഷ്ടിക്കാൻ വേണ്ടിയാണ് തമിഴ്നാട് സ്വദേശി രാജേന്ദ്രന്‍ വിനിതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന് 85-മത്തെ ദിവസമാണ് പേരൂര്‍ക്കട പൊലീസ് കുറ്റപത്രം നല്‍കുന്നത്. കൊടുംക്രമിനലായ പ്രതി രാജേന്ദ്രന്‍ ഇപ്പോഴും ജയിലിലാണ്. കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്ന ഒരു ഞായറാഴ്ചയാണ് ജോലി സ്ഥലത്തെത്തിയ വിനിതയെ കഴുത്തുറത്ത് കൊലപ്പെടുത്തിയത്. വിനിതയെ കൊലപ്പെടുത്തിയ ശേഷം മാല മോഷ്ടിച്ച പ്രതി രാജേന്ദ്രന്‍, അതേ കടയില്‍ 15 മിനിറ്റ് കാത്തിരുന്നു. ഇതിനു ശേഷം മുട്ടട വഴി രക്ഷപ്പെടുന്നതിനിടെ രക്തക്കറ പുരണ്ട ഷര്‍ട്ട് ഒരു കുളത്തില്‍ ഉപേക്ഷിച്ചു. കത്തി രാജേന്ദ്രന്‍ ജോലി ചെയ്തിരുന്ന ചായക്കടയിലാണ് ഒളിപ്പിച്ചത്. ഒരു തുമ്പും ലഭിക്കാത്ത കേസില്‍ സി.സി.ടി.വി ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് നിര്‍ണായകമായത്. 750 പേജുകളുള്ള കുറ്റപത്രത്തിനൊപ്പം 158 തെളിവുകളും 118 സാക്ഷിമൊഴികളും സമര്‍പ്പിച്ചു. പേരൂര്‍ക്കട എസ് .എച്ച്. ഒ സജികുമാറാണ് കേസില്‍ അന്വേഷണം നടത്തിയത്.…
Read More » -
NEWS
തിരഞ്ഞെടുപ്പിൽ തൃക്കാക്കര ഇതുവരെ; യുഡിഎഫിന്റെ കോട്ടയിൽ ഇത്തവണ വിള്ളൽ വീഴുമോ ?
എറണാകുളം: കൊച്ചി നഗരത്തിന്റെ ഹൃദയഭാഗവും കാക്കനാടും ചേര്‍ന്നുള്ള തൃക്കാക്കര നിയമസഭാ മണ്ഡലം സംസ്ഥാനത്തെ പ്രമുഖ നഗര കേന്ദ്രീകൃത മണ്ഡലമാണ്.2011 ല്‍ നിലവില്‍ വന്ന മണ്ഡലം , യുഡിഎഫിന്റ കോട്ട എന്നാണ് അറിയപ്പെടുന്നത്. എറണാകുളം ജില്ലയില്‍ ഇതുവരെ യുഡിഎഫ് തോല്‍വിയറിയാത്ത മണ്ഡലം തൃക്കാക്കരയാണ് .തൊട്ടടുത്ത് കിടക്കുന്ന കുന്നത്തുനാട്ടിലും കളമശേരിയിലും പോലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയക്കൊടി നാട്ടിയപ്പോഴും തൃക്കാക്കര യുഡിഎഫിനൊപ്പം നിന്നു. കൊച്ചി കോര്‍പ്പറേഷനിലെ 22 വാര്‍ഡുകളും തൃക്കാക്കര മുന്‍സിപ്പാലിറ്റിയും ചേര്‍ന്നാണ് 2011 ല്‍ മണ്ഡലം രൂപീകൃതമായത്. കടവന്ത്ര,വൈറ്റില,പനമ്ബള്ളി നഗര്‍ ,പാലാരിവട്ടം ,ഇടപ്പള്ളി ,എളംകുളം ഇങ്ങനെ തികച്ചും നഗര കേന്ദ്രീകൃതമാണ് മണ്ഡലം.ഐടി ഹബ്ബായ ഇന്‍ഫോപാര്‍ക്കും കൊച്ചി പ്രത്യേക സാമ്ബത്തിക മേഖലയും മണ്ഡലത്തിലാണ്. ബെന്നി ബഹനാനും പിടിയും 2011 ലെ ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ തന്നെ മണ്ഡലത്തെ പ്രതിനിധീകരിക്കാന്‍ കോണ്‍ഗ്രസില്‍ മത്സരം ഉടലെടുത്തു.ഉറച്ച സീറ്റെന്ന പ്രതീക്ഷയും സ്ഥാനാര്‍ത്ഥി മോഹികളുടെ എണ്ണം കൂട്ടി. ഉമ്മന്‍ചാണ്ടിയുടെ നോമിനി എന്ന നിലയില്‍ മത്സരിച്ച ബെന്നി ബെഹനാന് സിപിഎമ്മിന്റെ ഹസൈനാര്‍ എതിരാളിയേ…
Read More » -
Crime
മുംബൈയിൽ മലയാളി യുവതി തൂങ്ങി മരിച്ച നിലയിൽ
മുംബൈയിൽ മലയാളി യുവതി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നവി മുംബൈയിൽ കോപ്പർഖൈർണയിലാണ് മലയാളി യുവതി ബേബി ബാബുവിനെ തൂങ്ങി മരിച്ച നിലയിൽ ഇന്ന് കണ്ടെത്തിയത്. 33 വയസ്സായിരുന്നു. ചാലക്കുടി സ്വദേശിനിയാണ് ബേബി ബാബു. രണ്ടു ദിവസം മുൻപാണ് കൂടെ താമസിച്ചിരുന്ന സഹപ്രവർത്തകയുമായി വഴക്കിട്ടതും തുടർന്ന് നടന്ന കൈയ്യാങ്കളിയിൽ സഹപ്രവർത്തകക്ക് തലക്ക് പരിക്കേറ്റതും. ഇവർ ഫോർട്ടിസ് ആശുപത്രിയിൽ ചികിത്സയിലാണ്. കൂടെ താമസിച്ചിരുന്ന സഹപ്രവർത്തകയുമായുള്ള കലഹമാണ് ജീവനൊടുക്കാൻ കാരണമായി ബേബി ആത്മഹത്യാ കുറിപ്പിൽ എഴുതി വച്ചിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. ഇവർ രണ്ടു പേരും തൃശൂർ ജില്ലയിൽ ചാലക്കുടി വെട്ടുകടവ് സ്വദേശികളാണ്.
Read More » -
Kerala
ആർഎസ്എസ് പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തിയ അഗ്നിശമനസേന ഉദ്യോഗസ്ഥൻ ജിഷാദ് അറസ്റ്റിൽ
പാലക്കാട്: ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിന്റെ കൊലപാതകത്തിൽ അഗ്നിശമനസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കൊങ്ങാട് സ്റ്റേഷനിലെ ഫയർ ഓഫീസർ ജിഷാദാണ് അറസ്റ്റിലായത്. ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന ഗൂഢാലോചനയിൽ ജിഷാദിന് പങ്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇയാൾ പല സാഹചര്യങ്ങളിൽ പ്രതികൾക്ക് സഹായം നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. കോങ്ങാട് ഫയർ സ്റ്റേഷനിലാണ് ജിഷാദ് ജോലി ചെയ്യുന്നത്. 2017 മുതൽ ഫയർഫോഴ്സിൽ ജോലി ചെയ്തു വരികയാണ്. കൊടുവായൂർ സ്വദേശിയാണ് ജിഷാദ്. കേസിലെ രണ്ട് മുഖ്യപ്രതികളെ പോലീസ് പിടികൂടിയിട്ടുണ്ട്. കൊലപാതകത്തിൽ നേരിട്ടോ അല്ലാതെയോ പങ്കെടുത്ത നിരവധി പേരും പിടിയിലായി. മറ്റ് പ്രതികൾക്ക് വേണ്ടിയുളള അന്വേഷണം അന്യസംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. അധികാരം ഉപയോഗിച്ച് ജിഷാദ് ആണോ പ്രതികളെ നാട് കടക്കാൻ സഹായിച്ചതെന്നും പോലീസ് സംശയിക്കുന്നു. കേസിൽ കൊലയാളികൾ ഉപയോഗിച്ച ഒരു ബൈക്കു കൂടി കണ്ടെത്തി. പ്രതി ഫിറോസ് ഉപയോഗിച്ച ബൈക്കാണ് പട്ടാമ്പി കൊടുമുണ്ടയിൽ നിന്ന് കണ്ടെത്തിയത്. ശ്രീനിവാസനെ വെട്ടിക്കൊന്ന സംഘത്തിലുള്ള ഫിറോസുമായി നടത്തിയ തെളിവെടുപ്പിനിടയിലാണ് രക്തക്കറയുള്ള…
Read More »