Month: September 2020
-
NEWS
രാജി വയ്ക്കേണ്ടത് കെ ടി ജലീൽ അല്ല, വി മുരളീധരനാണ്:ഡി വൈ എഫ് ഐ
രാജി വയ്ക്കേണ്ടത് കെ ടി ജലീൽ അല്ല, വി മുരളീധരനാണെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. ഫേസ്ബുക് കുറിപ്പിലാണ് പരാമർശം. എ എ റഹീമിന്റെ ഫേസ്ബുക് പോസ്റ്റ് – രാജി വയ്ക്കേണ്ടത് കെ ടി ജലീൽ അല്ല, വി മുരളീധരനാണ്. അത് പറയാനുള്ള ധൈര്യം കോൺഗ്രസ്സിനും ലീഗിനുമില്ല. ഇരുപത്തി ഒന്ന് തവണ നയതന്ത്ര ചാനലിലൂടെ സ്വർണ്ണം കടത്തി. കേന്ദ്ര സർക്കാരിലെ ഉന്നതരുടെ സഹായത്തോടെയാണ് ഇത് നടന്നത്. കള്ളക്കടത്ത് നടത്തിയത് തീവ്രവാദത്തിനായി . അതായത്, സ്വർണ്ണക്കടത്തിന്റെ ഒരു വശത്ത് കേന്ദ്ര ഏജൻസികളും, മറുവശത്ത് ലീഗിനും കോൺഗ്രസ്സിനും ഏറെ വേണ്ടപ്പെട്ട തീവ്രവാദ സംഘടനകളും ആണ്. അത് കൊണ്ടാണ്, വി മുരളീധരനെതിരെ ഒരു വാക്ക് പോലും ലീഗും കോൺഗ്രസ്സും മിണ്ടാത്തത്. ഒരു തെറ്റും ചെയ്യാത്ത കെ ടി ജലീലിനെതിരെ നടക്കുന്നത് സമരമല്ല, ആർഎസ്എസ് ആസൂത്രണം ചെയ്ത കലാപമാണ്. സംസ്ഥാനത്ത് കലാപം അഴിച്ചു വിടാനും ക്രമസമാധാനം തകർക്കുന്നതിനും ബിജെപി ആവിഷ്കരിച്ച…
Read More » -
TRENDING
സൂപ്പര്‍ താരങ്ങളെ കടത്തി വെട്ടാന്‍ സൂപ്പര്‍ തോഴിക്കാവുമോ?
തമിഴ്‌നാട് രാഷ്ട്രീയത്തിലെ ഉരുക്കുവനിത, ആരാധകരുടെ സ്വന്തം അമ്മ മുന്‍മുഖ്യമന്ത്രി ജയലളിത ജീവിതത്തിലെ അവസാന മൂന്ന് പതിറ്റാണ്ട് തമിഴ്‌നാട് രാഷ്ട്രീയത്തിലെ അച്ചുതണ്ടുകളിലെ ഒന്നായിരുന്നു. മരിച്ച് വര്‍ഷങ്ങളായിട്ടും തമിഴക രാഷ്ട്രീയത്തെ സ്വാധീനിക്കാന്‍ ശേഷിയുളള അദൃശ്യ സാന്നിധ്യമായി അവര്‍ ഇന്നും തുടരുന്നു. പാര്‍ട്ടി സ്ഥാപകന്‍ എംജിആറിനു ശേഷം അണ്ണാഡിഎംകെയെ കോര്‍ത്തിണക്കിയ ചരടായിരുന്നു ജയ. 75 ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം 2016 ഡിസംബര്‍ 5ന് ജയ വിടവാങ്ങിയപ്പോള്‍ നൂലുപൊട്ടിയ മാല പോലെ ചിതറി. എന്നാല്‍ ആ കുറവ് പരിഹരിക്കാന്‍ സൂപ്പര്‍താരങ്ങള്‍ മുതല്‍ രാഷ്ട്രീയക്കാര്‍ വരെ കച്ചകെട്ടുന്നുണ്ട്. ഇപ്പോഴിതാ കൂട്ടത്തിലേക്ക് ഒരാള്‍ കൂടി വരികയാണ് വേറാരുമല്ല ജയലളിതയുടെ ഉറ്റ തോഴി വി.കെ.ശശികല. 2021 െല നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ശശികല തമിഴ്‌നാട്ടില്‍ തിരിച്ചെത്തും. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിട്ടുണ്ടെങ്കിലും ശശികല പാര്‍ട്ടി പിടിക്കുമോയെന്ന് ഇപ്പോള്‍ അണ്ണാ ഡി.എം.കെയെ നയിക്കുന്ന കണ്‍വീനര്‍ കോര്‍ഡിനേറ്റര്‍ ഒ.പനീര്‍ശെല്‍വവും ജോയിന്റ് കോര്‍ഡിനേറ്റര്‍ എടപ്പാടി പളനിസാമിയും. ഇതിനു വേണ്ടി പാര്‍ട്ടി ഭരണഘടന ജനറല്‍ കൗണ്‍സില്‍…
Read More » -
NEWS
പിണറായി സർക്കാരിന് അടുത്ത പൊല്ലാപ്പ് ,കിഫ്ബി ക്കെതിരെ ഇ ഡി അന്വേഷണം
കിഫ്ബി ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നതായി കേന്ദ്ര സർക്കാർ .ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ആണ് അന്വേഷണമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി .250 കോടി രൂപ യെഎസ് ബാങ്കിൽ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ടാണ് അന്വേഷണം . കേന്ദ്ര ധനകാര്യമന്ത്രി അനുരാഗ് താക്കൂർ ആണ് ഇക്കാര്യം രാജ്യസഭയെ അറിയിച്ചത് .ജാവേദ് അലിഖാൻ എംപിയുടെ ചോദ്യത്തിന് മറുപടി ആയാണ് ഇക്കാര്യം അനുരാഗ് താക്കൂർ പറഞ്ഞത് .കൂടുതൽ വിവരം പുറത്ത് പറയാൻ ആവില്ലെന്നും മന്ത്രി അറിയിച്ചു . യെ എസ് ബാങ്കിൽ കിഫ്ബിയ്ക്ക് 268 കോടി നിക്ഷേപം ഉണ്ടെന്നു പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം ആരോപണം ആയി ഉന്നയിച്ചിരുന്നു .എന്നാൽ ഇത് അവാസ്തവം എന്നാണ് ധനമന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചത് .2019 ൽ യെഎസ് ബാങ്കിൽ പണം നിക്ഷേപിച്ചിരുന്നു .അപ്പോൾ ബാങ്കിന് ട്രിപ്പിൾ എ റേറ്റിംഗ് ഉണ്ടായിരുന്നു .എന്നാൽ 2019 പകുതി ആയപ്പോൾ ബാങ്കിന്റെ റേറ്റിംഗ് കുറയുന്ന പ്രവണത കാണിച്ചു .കിഫ് ബിയുടെ ഇൻവെസ്റ്റ്മെന്റ് മാനേജ്‌മെന്റ് കമ്മിറ്റി…
Read More » -
TRENDING
തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഫെയ്‌സ്ബുക്ക് വഴി സംഘടിത ശ്രമം
ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി തിരഞ്ഞെടുപ്പുകള്‍ക്കെതിരെ ഞെട്ടിക്കുന്ന ആരോപണവുമായി ഫെയ്‌സ്ബുക്ക് ജീവനക്കാരി. ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഫെയ്‌സ്ബുക് ഗ്രൂപ്പുകള്‍ വഴി ‘സംഘടിത ശ്രമ’മുണ്ടായെന്നാണ് മുന്‍ ജീവനക്കാരി സോഫി ചാങ് വെളിപ്പെടുത്തുന്നത്. ഫെയ്‌സ്ബുക്കിലെ ജീവനക്കാര്‍ക്കെഴുതിയ കുറിപ്പിലാണ് ചാങ്ങിന്റെ വെളിപ്പെടുത്തല്‍. അത്തരം ശ്രമങ്ങളെ കമ്പനി കണ്ടെത്തിയിരുന്നെന്നും ആ ഗ്രൂപ്പുകളെ നീക്കം ചെയ്യാനുളള ജോലിയില്‍ താനും ഉള്‍പ്പെട്ടിരുന്നെന്നും ചാങ് പറഞ്ഞു. അതേസമയം, അത്തരം ഗ്രൂപ്പുകളെപ്പറ്റിയോ അതിനു പിന്നില്‍ ആരാണെന്നതിനെപ്പറ്റിയോ അവ നീക്കം ചെയ്തതിനെപ്പറ്റിയോ ഫെയ്‌സ്ബുക് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഡല്‍ഹി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുമായി ആയിരത്തിലധികം പേരുള്‍പ്പെടുന്ന ഒരു ശൃംഖല പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് സോഫി ചാങ് പറഞ്ഞത്. വിദ്വേഷ പ്രസംഗ വിഷയത്തില്‍ ബിജെപിക്കെതിരെ നടപടിയെടുക്കാത്തത് വിമര്‍ശനവിധേയമായ പശ്ചാത്തലത്തില്‍ക്കൂടിയാണ് പുതിയ വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്. ഇന്ത്യയില്‍ മാത്രമല്ല, യുക്രെയ്ന്‍, സ്‌പെയ്ന്‍, ബ്രസീല്‍, ബൊളീവിയ, ഇക്വഡോര്‍ തുടങ്ങിയ രാജ്യങ്ങളിലും രാഷ്ട്രീയ അജന്‍ഡ നടപ്പാക്കാനുള്ള സംഘടിത പ്രചാരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പല രാജ്യങ്ങളിലെയും തിരഞ്ഞടുപ്പുകളില്‍ ഇത്തരം പ്രവര്‍ത്തനങ്ങളുണ്ടായെന്നും സോഫി കുറിപ്പില്‍ വ്യക്തമാക്കുന്നു.…
Read More » -
LIFE
ഉമ്മന്‍ചാണ്ടിക്ക് കെ.പി.സി.സിയുടെ ആദരം 18ന്
നിയമസഭാ സാമാജികനെന്ന നിലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടിക്ക് ആദരസൂചകമായി കെ.പി.സി.സിയുടെ നേതൃത്വത്തില്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. സെപ്തംബര്‍ 18ന് രാവിലെ 11 ന് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നടക്കുന്ന ആഘോഷപരിപാടി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി ഉദ്ഘാടനം ചെയ്യും. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി മുന്‍ പ്രസിന്റുമാര്‍,രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍,കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍,വൈസ് പ്രസിഡന്റുമാര്‍,ജനറല്‍ സെക്രട്ടറിമാര്‍,ഡി.സി.സി പ്രസിഡന്റുമാര്‍,എം.പിമാര്‍,എം.എല്‍.എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വരും ദിവസങ്ങളില്‍ കെ.പി.സി.സി സെക്രട്ടറിമാര്‍ ഉള്‍പ്പെടയുള്ള കൂടുതല്‍ നേതാക്കളെ പങ്കെടുപ്പിച്ച് വിപുലമായ ആഘോഷപരിപാടികള്‍ കെ.പി.സി.സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
Read More » -
NEWS
സെപ്‌റ്റംബര്‍ 22ന് കേരളത്തില്‍ ജില്ലാ കേന്ദ്രങ്ങളിൽ സിപിഎമ്മിന്റെ ബഹുജനകൂട്ടായ്‌മ
മോദിസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി സെപ്‌റ്റംബര്‍ 22ന് കേരളത്തില്‍ ജില്ലാ കേന്ദ്രങ്ങളിലും ബഹുജനകൂട്ടായ്‌മ സംഘടിപ്പിക്കും.സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയിലൂടെ അറിയിച്ചാണ് ഇക്കാര്യം. ആദായ നികുതിദായകരല്ലാത്ത എല്ലാ കുടുംബങ്ങളുടേയും ബാങ്ക് അക്കൗണ്ടില്‍ അടുത്ത 6 മാസത്തേക്ക് ഓരോ മാസവും 7500/ രൂപ വീതം നല്‍കുക. ആവശ്യക്കാരായ എല്ലാവര്‍ക്കും ഓരോ മാസവും 10 കിലോഗ്രാം വീതം ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുക. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം പ്രതിവര്‍ഷം 200 തൊഴില്‍ദിനമെങ്കിലും ഉയര്‍ന്ന വേതനത്തില്‍ ലഭ്യമാക്കുക. നഗരങ്ങളില്‍ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാന്‍ നിയമം കൊണ്ടുവരണം. എല്ലാ തൊഴില്‍രഹിതര്‍ക്കും വേതനം നല്‍കണം. ഭരണഘടന സംരക്ഷിക്കുകയും സ്വാതന്ത്യം, സമത്വം, സാഹോദര്യം എന്നീ മൗലികാവകാശങ്ങള്‍ എല്ലാ പൗരന്മാര്‍ക്കും ഉറപ്പാക്കുകയും ചെയ്യുക. എല്‍.ഡി.എഫ് സര്‍ക്കാരിനെ അസ്‌ഥിരീകരിക്കാനുള്ള നീക്കത്തിനെതിരെ അണിചേരുക എന്നീ ആവശ്യങ്ങളാണ് സി പി ഐ എം ഉയര്‍ത്തുന്നത്. ജനാധിപത്യ അവകാശങ്ങള്‍ക്കും പൗരസ്വാതന്ത്ര്യത്തിനുമെതിരായി വലിയ കടന്നാക്രമണം നടക്കുന്ന സാഹചര്യത്തിലാണ് ഈ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ…
Read More » -
NEWS
ആരോപണങ്ങളില്‍ ക്ഷോഭമല്ല, വ്യക്തമായ മറുപടിയാണ് വേണ്ടത്, മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ തുറന്ന കത്ത്
തിരുവനന്തപുരം:ഇപ്പോള്‍ പുറത്ത് വന്ന സ്വര്‍ണ്ണക്കള്ളക്കടത്ത് മുതല്‍ ലൈഫ് മിഷന്‍ തട്ടിപ്പ് വരെയുള്ള വീഴ്ചകളിലും, അഴിമതികളിലും ക്ഷോഭമല്ല വ്യക്തമായ മറുപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച തുറന്ന കത്തിലാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യമാവശ്യപ്പെട്ടത്. കേരളത്തിന്റെ ചരിത്രത്തില്‍ എത്രയേറെ ആക്ഷേപങ്ങളും ആരോപണങ്ങളും നേരിട്ട ഒരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ദേശദ്രോഹകുറ്റമുള്‍പ്പെടെ ചുമത്താവുന്ന തരത്തിലുളള ആരോപണങ്ങളുണ്ടായി. പാര്‍ട്ടി സെക്രട്ടറിയുടെ മകനെതിരെ ഉണ്ടായതും അതീവ ഗുരുതരമായ ആരോപണങ്ങളാണുണ്ടായത്. ഇക്കാര്യങ്ങളിലെല്ലാം മുഖ്യമന്ത്രിയില്‍ നിന്നും വ്യക്തമായ മറുപടിയാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നതെന്നും രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കയച്ച തുറന്ന കത്തില്‍ പറയുന്നു. കത്തിന്റെ പൂര്‍ണ്ണരൂപം താഴെ മുഖ്യമന്ത്രിക്ക് തുറന്ന കത്ത് ——– പ്രിയപ്പെട്ട മുഖ്യമന്ത്രി, സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ മറ്റൊന്നും കിട്ടാതെ വന്നപ്പോള്‍ സാങ്കല്പികമായ കെട്ടുകഥകളുണ്ടാക്കി പ്രതിപക്ഷം അപവാദം പ്രചരിപ്പിക്കുകയാണെന്നാണല്ലോ താങ്കള്‍ കഴിഞ്ഞ രണ്ടു ദിവസമായി പറഞ്ഞു കൊണ്ടിരിക്കുന്നത്. സര്‍ക്കാരിനെതിരെ സംസ്ഥാന വ്യാപകമായി അലയടിക്കുന്ന പ്രതിഷേധക്കൊടുങ്കാറ്റില്‍ താങ്കള്‍ അസ്വസ്ഥനും…
Read More » -
TRENDING
തദ്ദേശ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് സംവിധാനം
കോവിഡ് പശ്ചാത്തലത്തിലാണ് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആയതിനാല്‍ അത് എത്രത്തോളം തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നത് ഒരു വെല്ലുവിളി തന്നെയാണ്. അതിന് കുറച്ച് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. നിയമ ഭേദഗതിയിലൂടെ വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിക്കും. കോവിഡ് പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പു നടപടിക്രമങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തുന്നത്. നേരിട്ടെത്തി വോട്ട് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് തപാല്‍ വോട്ട് ഏര്‍പ്പെടുത്തും. കിടപ്പു രോഗികള്‍ക്കും കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ടു ചെയ്യാം. ഇതിനായി പഞ്ചായത്ത്, മുന്‍സിപ്പല്‍ നിയമത്തില്‍ ഭേദഗതി വരുത്തും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുള്ള വോട്ടെടുപ്പില്‍ എല്ലാവര്‍ക്കും അവസരം ലഭിക്കണമെങ്കില്‍ വോട്ടെടുപ്പ് സമയം നീട്ടണമെന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്. ഇത് രാവിലെ ഏഴു മുതല്‍ വൈകിട്ട്…
Read More » -
NEWS
മാനസികനില തെറ്റിയത് മുഖ്യമന്ത്രിക്ക്,പിണറായി വിജയൻ സിപിഎം ക്രിമിനലുകൾക്ക് അക്രമത്തിന് സന്ദേശം നൽകുന്നു: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ബിജെപിക്കെതിരെ പരസ്യ വെല്ലുവിളി നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി ക്രിമിനലുകൾക്കും സിപിഎമ്മിൻ്റെ പോലീസിനും അക്രമം നടത്താനുള്ള സന്ദേശമാണ് നൽകുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ബിജെപി അധ്യക്ഷനെ വേറെ കണ്ടോളാം എന്നു പറയുന്ന പിണറായിയുടെ ഉദ്ദേശ്യം വ്യക്തമാണ്. ചതിയും അക്രമവും നടത്തി സമരത്തെ നേരിടാനാണ് ഭാവമെങ്കിൽ ഞങ്ങളും തയ്യാറാണെന്ന് സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ്റെയും മന്ത്രി ജലീലിൻ്റെയും രാജി ആവശ്യപ്പെട്ട് ബിജെപിയുടെ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിയുമായി ബന്ധപ്പെട്ടും രാഷ്ട്രീയമായുമുള്ള ആരോപണങ്ങളാണ് ബിജെപി ഉന്നയിച്ചിട്ടുള്ളത്. അതിനൊന്നും മറുപടി പറയാൻ പിണറായി തയ്യാറായിട്ടില്ല. മാനസിക നില തെറ്റിയത് പിണറായിക്കാണ്. ഭയമാണ് അദ്ദേഹത്തെ വേട്ടയാടുന്നത്. സ്വന്തം നിഴലിനെ പോലും അദ്ദേഹം ഭയപ്പെടുന്നു. അന്വേഷണ ഏജൻസികൾ എപ്പോഴാണ് തന്നിലേക്ക് എത്തുന്നത് എന്ന ആശങ്കയിലാണ് അദ്ദേഹം. പിണറായിയുടെ ഭീഷണി ബിജെപിക്ക് നേരെ വേണ്ട. ഭീഷണി കൊണ്ട് പിന്മാറുന്നവരല്ല ബിജെപിയെന്ന് പിണറായിക്ക് വ്യക്തമായി അറിയാം. മറ്റു തലത്തിൽ മറുപടി തരും…
Read More » -
LIFE
സ്വപ്ന സുരേഷുമായി നിരന്തരം സന്ദേശങ്ങൾ ,ബാലരാമപുരത്തെ സ്വപ്നയുടെ വീട്ടിൽ നാലുതവണ പോയ വ്യക്തി ,ഡിജിറ്റൽ തെളിവുകളിൽ തെളിഞ്ഞു വന്നുവെന്ന് പറയുന്ന രണ്ടാമത്തെ മന്ത്രി ആര് ?
https://www.youtube.com/watch?v=Ego5ieDuYkY സ്വപ്ന സുരേഷുമായി അടുത്ത ബന്ധമെന്ന് മാധ്യമങ്ങൾ ആരോപിക്കുന്ന മന്ത്രി ആരാണെന്നു പരതുകയാണ് രാഷ്ട്രീയ കേരളം .സ്വപ്ന സുരേഷിന്റെ ഡിജിറ്റൽ റെക്കോർഡുകൾ ഇ ഡി പരിശോധിച്ചപ്പോൾ ആണ് ഈ മന്ത്രിയുമായി സ്വപ്നയ്ക്ക് അടുത്ത ബന്ധമുണ്ട് എന്ന് തെളിയിക്കുന്ന രേഖകൾ കണ്ടെത്തിയത് എന്നാണ് റിപ്പോർട്ട് .ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകളും ഉണ്ടത്രേ . മന്ത്രി കെ ടി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് പ്രതിപക്ഷത്തിന് നല്ല ആയുധമാണ് നൽകിയത് .മന്ത്രിയെ ഇ ഡി ഇനിയും ചോദ്യം ചെയ്യുമെന്നും റിപ്പോർട്ടുണ്ട് .അതിനു പിന്നാലെയാണ് മന്ത്രിസഭയിലെ മറ്റൊരു മന്ത്രി കൂടി വിവാദത്തിൽ പെടുന്നത് . ഭരണമുന്നണിയിലെ പ്രമുഖ കക്ഷിയുടെ മന്ത്രിയാണ് ഇദ്ദേഹം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .മന്ത്രിയുടെ മകനുമായി ബന്ധപ്പെട്ട വിദേശ ആവശ്യത്തിന് മന്ത്രി സ്വപ്നയുമായി നിരന്തരം ബന്ധപ്പെട്ടു എന്നാണ് വിവരം .മന്ത്രിയുടെയും സ്വപ്നയുടെയും സന്ദേശങ്ങളിലൂടെയുള്ള ആശയ വിനിമയം അന്വേഷണ ഏജൻസികൾക്ക് ലഭിച്ചു എന്നാണ് റിപ്പോർട്ട് . സ്വപ്നയുടെ ബാലരാമപുരത്തെ വീട്ടിൽ മന്ത്രി നാല് പ്രാവശ്യം…
Read More »