Month: September 2020
-
LIFE
ജലീലിനെതിരെയുള്ള നീക്കം ആപത്കരം ,സംസ്ഥാനത്ത് കോ ലീ ബി സഖ്യം ,എ പി സുന്നി വിഭാഗത്തിന്റെ മുഖപത്രം രാഷ്ട്രീയം പറയുമ്പോൾ
“ചെന്നിത്തലയും മുല്ലപ്പള്ളിയും കുഞ്ഞാലിക്കുട്ടിയും പ്രാന്തെടുത്ത് പായുന്നതിന്റെ പൊരുൾ മനസ്സിലാകണമെങ്കിൽ ഭരണമില്ലാത്ത അടുത്ത അഞ്ച് വർഷങ്ങൾ കൂടി സങ്കൽപ്പിച്ചു നോക്കണം .ആകെ പത്ത് വർഷം ഭരണത്തിന് പുറത്ത് !പിന്നെ പൊടിപോലും ഉണ്ടാകില്ല കണ്ടുപിടിക്കാൻ അങ്ങിനെ സംഭവിച്ചാൽ കോൺഗ്രസ് ശരിക്കും കോൺ “ഗ്രാസാ “കും .”കാന്തപുരം എ പി അബൂബക്കർ മുസലിയാർ വിഭാഗം സുന്നി വിഭാഗത്തിന്റെ മുഖപത്രം സിറാജിന്റെ മുഖലേഖനം ആണിത് . യു ഡി എഫിന്റെ ഇപ്പോഴത്തെ സമരം രാഷ്ട്രീയ പ്രേരിതം ആണെന്ന് സിറാജ് പറഞ്ഞുവെക്കുന്നു .യുപി ,ബീഹാർ ,ഗുജറാത്ത് എന്നിവിടങ്ങളിൽ എന്ന പോലെ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് കൂട്ടപലായനം ഉണ്ടാകും എന്ന് സിറാജ് പ്രവചിക്കുന്നു .ചില കോൺഗ്രസ്സ് നേതാക്കൾക്ക് ഉടുപ്പ് മാറേണ്ട ആവശ്യം പോലുമില്ല മേൽമുണ്ട് മാറിയാൽ മതിയാകും എന്നും സിറാജ് പറഞ്ഞുവക്കുന്നു .അങ്ങിനെ വന്നാൽ ലീഗ് വഴിയാധാരം ആകും .പച്ച റിബൺ കെട്ടി തെരുവിൽ കോലം തുള്ളിയിരുന്ന അണികൾ മൃതദേഹത്തിന്റെ തലയിൽ നിന്ന് പേനിറങ്ങുന്നത് പോലെ അരിച്ചിറങ്ങി ചോരയും നീരുമുള്ള…
Read More » -
NEWS
സൈബര്‍ സുരക്ഷ ഏറെ വെല്ലുവിളി: മുന്നറിയിപ്പുമായി അജിത് ഡോവല്‍
ഇന്റര്‍നെറ്റിന്റെ ഉപയോഗത്തെ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്ന മുന്നറിയിപ്പുമായി ദേശിയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍. ഈ കാലഘട്ടത്തില്‍ സൈബര്‍ സുരക്ഷ ഏറെ വെല്ലുവിളി നിറഞ്ഞതാണ്. നമ്മള്‍ അറിയാതെ തന്നെ സ്വകാര്യ വിവരങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. നിശബ്ദമായാണ് ഈ മോഷണം നടക്കുന്നത്. പലപ്പോഴും സത്യസന്ധതയോടെ നമ്മളെ ഇവര്‍ സമീപിക്കുകയും വിവരങ്ങള്‍ ചോര്‍ത്തുന്നതുമാണ് പതിവ്. അതിനാല്‍ കരുതലോടെയിരിക്കാന്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. കേരള പൊലീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുള്ള കൊക്കൂണ്‍ വെര്‍ച്വല്‍ സൈബര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കലും ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ നമ്മള്‍ സുരക്ഷിതരല്ല. കോവിഡും ലോക്ക്ഡൗണും പിടിമുറുക്കിയതോടെ എല്ലാവരും ഇന്റര്‍നെറ്റ് ലോകത്താണ്. അതിനാല്‍ ജാഗ്രത അത്യാവശ്യമാണ്. അനാവശ്യമായി കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നത് വഴി ഹാക്കിങ്ങില്‍ ചെന്ന് ചാടാന്‍ ഇടയുണ്ട്. മാത്രമല്ല ഇമെയില്‍ വഴിയും ഹാക്ക് ചെയ്യപ്പെടുന്നു. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഒക്കെ ഇമെയില്‍ വഴി പങ്കുവെക്കുമ്പോള്‍ ഹാക്കിങ് സാധ്യത ഏറുന്നു. പല രാജ്യങ്ങളും ഇതിനെതിരെ ഒരുങ്ങുന്നതായും ഡോവല്‍ വിശദീകരിച്ചു. സൈബര്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിന്…
Read More » -
TRENDING
ശ്രീകുമാര്‍ മേനോന്‍ രണ്ടാമൂഴം ഉപേക്ഷിക്കുന്നു
രണ്ടാമൂഴം സിനിമയാക്കുന്നതിനെപ്പറ്റി നടന്ന കേസ് ഒത്തുതീര്‍പ്പിലേക്ക്. രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നല്‍കിയ കേസ് പിന്‍വലിക്കാന്‍ എം.ടി.യും ശ്രീകുമാര്‍ മേനോനും തമ്മില്‍ ധാരണയില്‍ എത്തി. ശ്രീകുമാര മേനോന്‍ എം.ടിക്ക് തിരക്കഥ തിരിച്ചു നല്‍കും. ജില്ലാ കോടതിയിലും സുപ്രീംകോടതിയിലും ഉള്ള കേസുകള്‍ ഇരു കൂട്ടരും പിന്‍വലിക്കും. തിങ്കളാഴ്ച സുപ്രീംകോടതി കേസ് പരിഗണിക്കാനിരിക്കെ ആണ് ഒത്തുതീര്‍പ്പ്. മഹാഭാരതത്തിലെ കഥാപാത്രമായ ഭീമന്റെ കഥ പറയുന്ന രണ്ടാംമൂഴം സിനിമയാക്കുന്നതിനായി എം.ടിയും ശ്രീകുമാറും 2014 ലാണ് കരാര്‍ ഒപ്പുവെച്ചത്. അഞ്ച് വര്‍ഷമായിട്ടും സിനിമ എടുക്കാത്ത സാഹചര്യത്തിലാണ് തിരക്കഥ തിരിച്ചുചോദിച്ച് എം.ടി കോടതിയെ സമീപിച്ചത്. തുടര്‍ന്ന് മധ്യസ്ഥതാ ശ്രമങ്ങള്‍ തുടര്‍ന്നെങ്കിലും എം.ടി വാസുദേവന്‍ നായര്‍ ഒരു തരത്തിലുമുള്ള അനുനയങ്ങള്‍ക്കും വഴങ്ങാന്‍ തയ്യാറായിരുന്നില്ല. ഇതിനെത്തുടര്‍ന്ന് വി.എ. ശ്രീകുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയും തുടര്‍ന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയുമായിരുന്നു.
Read More » -
LIFE
ഞെട്ടിക്കുന്ന റിപ്പോർട്ട്, രാജ്യത്തെ ജയിലുകളിൽ കഴിയുന്നവരിൽ അമ്പത് ശതമാനത്തിൽ കൂടുതൽ മുസ്ലിങ്ങളും ദളിതരും ആദിവാസികളും
ശിക്ഷിക്കപ്പെട്ടവരും വിചാരണ തടവുകാരുമായി രാജ്യത്തെ ജയിലുകളിൽ കഴിയുന്നവരിൽ അമ്പത് ശതമാനത്തിൽ ഏറെ പേർ മുസ്ലിം, ദളിത്, ആദിവാസി ജനാവിഭാഗത്തിൽ പെട്ടവർ. സർക്കാർ തന്നെ പുറത്ത് വിട്ട കണക്കാണ് ഇത്. 2011 ലെ സെൻസസ് കണക്ക് അനുസരിച്ച് മൊത്തം ജനാവിഭാഗത്തിന്റെ 39.4% പേരാണ് ഈ ജനാവിഭാഗങ്ങളിൽ ഉള്ളത്. എന്നാൽ ഈ വിഭാഗത്തിൽ ഉള്ള തടവുകാരുടെ എണ്ണം 50.8% ആണ്. ഇന്ത്യയിൽ മൊത്തം കണക്കെടുത്താൽ സാമ്പത്തികമായും സാമൂഹികമായും പിന്നിൽ നിൽക്കുന്ന ജനവിഭാഗങ്ങളെ നമ്മുടെ സംവിധാനം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന്റെ നേർ തെളിവ് ആണ് ഈ കണക്ക്. ഉയർന്ന ജാതികളുടെ അടിച്ചമർത്തലിന് വിധേയമാകുന്ന ജനാവിഭാഗങ്ങൾ ആണ് ദളിതരും ആദിവാസികളും എങ്കിൽ സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഇരകൾ ആണ് മുസ്ലിം ജനവിഭാഗം. അമേരിക്കയിലൂടെതിന് സമാനമായ സ്ഥിതി വിശേഷം എന്ന് പറയേണ്ടി വരും. അവിടെ 13%ആണ് കറുത്ത വർഗ്ഗക്കാർ. എന്നാൽ ജയിലുകളിൽ കഴിയുന്നവരോ 40% ത്തിൽ ഏറെയും കറുത്ത വർഗ്ഗക്കാർ ആണ്. മൊത്തം തടവറക്കുള്ളിൽ കഴിയുന്ന മുസ്ലിം…
Read More » -
NEWS
അര്‍ച്ചന സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ശ്യാംലാല്‍
വിവാഹത്തില്‍ നിന്ന് പിന്മാറിയതില്‍ നിന്ന് മനംനൊന്ത് ആത്മഹത്യ ചെയ്ത റംസിയെ ആരും മറക്കില്ല. റംസിക്ക് പിന്നാലെയായിരുന്നു ആറാട്ടുപുഴ പെരുമ്പിള്ളില്‍ സ്വദേശിയായ അര്‍ച്ചനയുടെ മരണം. ഏതാണ്ട് സമാനമായ സംഭവം. 7 വര്‍ഷം പ്രണയിച്ച യുവാവ് വഞ്ചിച്ചതാണ് അര്‍ച്ചനയുടെ മരണത്തിന് കാരണം. സംഭവത്തില്‍ കാമുകന്‍ ശ്യാംലാലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ ശ്യാംലാലിന്റെ മൊഴിയാണ് പുറത്ത് വിട്ടിരിക്കുന്നത്. പെണ്‍കുട്ടിയുമായുളള ബന്ധത്തില്‍ നിന്ന് ഒരു വര്‍ഷം മുമ്പ് തന്നെ പിന്‍മാറിയിരുന്നതായി യുവാവ് പപെലീസിന് മൊഴി നല്‍കി. പ്രണയബന്ധം അവസാനിപ്പിച്ചിരുന്നെങ്കിലും സൗഹര്‍ദത്തിന്റെ പേരില്‍ ഫോണ്‍ സംഭാഷണങ്ങള്‍ തുടര്‍ന്നിരുന്നു. യുവാവ് പറഞ്ഞു. അതേസമയം, യുവാവ് പിന്‍മാറിയതാണ് അര്‍ച്ചനയെ വിഷമത്തിലാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. രണ്ട് വര്‍ഷത്തിനുളളില്‍ വിവാഹം നടത്തണമെന്ന് പറഞ്ഞിരുന്നെങ്കിലും പഠനം കഴിഞ്ഞ് ഒരു ജോലി ലഭിച്ചിട്ടുമാത്രമേ കല്യാണം നടത്തൂ എന്നും അതിന് മിനിമം രണ്ട് വര്‍ഷമെങ്കിലും വേണ്ടി വരുമെന്നുമായിരുന്നു അര്‍ച്ചനയുടെ വീട്ടുകാരുടെ നിലപാടെന്ന് യുവാവ് പറയുന്നു. അതിനാലാണ് ഒരുവ ര്‍ഷം മുമ്പ് പ്രണയബന്ധം അവസാനിപ്പിച്ചത്. അതേസമയം, സ്ത്രീധനം സംബന്ധിച്ച…
Read More » -
LIFE
രണ്ടിന്റെ മ്യൂസിക് റിക്കോർഡിംഗ് നടന്നു
ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ , ഫൈനൽസിനു ശേഷം നിർമ്മിക്കുന്ന വിഷ്ണു ഉണ്ണികൃഷ്ണൻ നായകചിത്രം ” രണ്ടി ” ന്റെ മ്യൂസിക് റിക്കോർഡിംഗ്, ചിത്രത്തിന്റെ സംഗീത സംവിധായകൻ ബിജിപാലിന്റെ എറണാകുളത്തെ ബോധി സ്‌റ്റുഡിയോയിൽ നടന്നു. ചിത്രത്തിൽ ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്. എല്ലാ മനുഷ്യരെയും ഒരുപോലെ കാണാൻ ശ്രമിക്കുന്ന ‘വാവ” എന്ന നാട്ടിൻ പുറത്തുകാരൻ ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെയുള്ളൊരു യാത്രയാണ് രണ്ട് . അജയ് തുണ്ടത്തിലാണ് ചിത്രത്തിന്റെ പി ആർ ഓ . റിക്കോർഡിംഗിനു മുൻപുള്ള പൂജാ ചടങ്ങിൽ സുജിത് ലാൽ (സംവിധായകൻ), ബിനുലാൽ ഉണ്ണി (തിരക്കഥാകൃത്ത് ) , വിഷ്ണു ഉണ്ണികൃഷ്ണൻ , ടിനി ടോം, ഇർഷാദ്, ബിജിപാൽ, അനീഷ് ലാൽ ( ഛായാഗ്രാഹകൻ), കെ കെ നിഷാദ് (ഗായകൻ), ജയശീലൻ സദാനന്ദൻ (പ്രൊഡക്ഷൻ കൺട്രോളർ), സതീഷ് മണക്കാട് (ഫിനാൻസ് കൺട്രോളർ) എന്നിവർ സംബ്ബന്ധിച്ചു. ഗൾഫിലായിരുന്ന നിർമ്മാതാവ് പ്രജീവ് സത്യവ്രതൻ ഓൺലൈനിലൂടെ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
Read More » -
LIFE
തന്റെ മൊഴി എടുത്തത് സാക്ഷിയായി, വ്യക്തത വരുത്തി മന്ത്രി കെ ടി ജലീൽ
എൻഐഎ തന്റെ മൊഴി രേഖപ്പെടുത്തിയത് സാക്ഷിയായെന്ന് വ്യക്തമാക്കി മന്ത്രി കെ ടി ജലീൽ. തനിക്കും ഭാര്യക്കും ലഭിച്ച ശമ്പളത്തിലെ ചെലവു കഴിഞ്ഞുള്ള ശേഷിപ്പുമല്ലാതെ മറ്റൊന്നും ബാങ്ക് അക്കൗണ്ടുകളിൽ പോലും സമ്പാദ്യമായി ഇല്ലാത്ത ഒരാൾക്ക് ആരെപ്പേടിക്കാൻ?ഫേസ്ബുക്കിലാണ് മന്ത്രിയുടെ വികാരനിർഭര കുറിപ്പ്. മന്ത്രി കെ ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ് – ഏതന്വേഷണ ഏജൻസി കാര്യങ്ങൾ ചോദിച്ചാലും ഇല്ലാത്ത ഒന്ന് ഉണ്ടാവില്ല. ഒരു മുടിനാരിഴപോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോദ്ധ്യം ഉള്ളത് കൊണ്ടാണ് ആരെയും ലവലേശം കൂസാതെ മുന്നോട്ടു പോകാൻ കഴിയുന്നത്. എന്നെ അപായപ്പെടുത്താൻ കലാപകാരികൾക്ക് എൻ്റെ ചലനങ്ങളും യാത്രക്കിടെ എത്തുന്ന സ്ഥലവും താമസിക്കുന്ന ഇടവും തൽസമയം വിവരം നൽകുന്ന മീഡിയാ സുഹൃത്തുക്കളോട് എനിക്ക് സഹതാപമേ ഉള്ളൂ. എൻ.ഐ.എ, Cr.P.C 160 പ്രകാരം “Notice to Witness” ആയി വിസ്തരിക്കാൻ വിളിച്ചതിനെ, തൂക്കിലേറ്റാൻ വിധിക്കുന്നതിന് മുമ്പ് “നിങ്ങൾക്ക് അവസാനമായി എന്തെങ്കിലും പറയാനുണ്ടോ” എന്ന് ചോദിക്കാനാണെന്ന മട്ടിലാണ് ചിലർ പ്രചരിപ്പിച്ചത്. NlA യുടെ നോട്ടീസിൻ്റെ പകർപ്പ് രാത്രി…
Read More » -
NEWS
ഹര്‍സിമ്രത് കൗര്‍ ബാദലിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു
ന്യൂഡല്‍ഹി: ശിരോമണി അകാലിദള്‍ നേതാവും കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രിയുമായ ഹര്‍സിമ്രത് കൗര്‍ ബാദലിന്റെ രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചു. നരേന്ദ്ര സിങ് ടോമറിന് കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വകുപ്പിന്റെ അധിക ചുമതല നല്‍കും കാര്‍ഷിക ഉല്‍പന്നങ്ങളുടെ വില്‍പനയ്ക്കു മേലുള്ള നിയന്ത്രണങ്ങള്‍ നീക്കി, കര്‍ഷകര്‍ക്കു കൂടുതല്‍ വിപണന സാധ്യതകള്‍ ലഭ്യമാക്കുമെന്ന അവകാശവാദത്തോടെ കാര്‍ഷിക ഉല്‍പന്ന വ്യാപാര, വാണിജ്യ ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചതിനു പിന്നാലെയായിരുന്നു രാജി. ബില്ലുകള്‍ കര്‍ഷക വിരുദ്ധമാണെന്നു ചര്‍ച്ചയില്‍ അകാലിദള്‍ പ്രസിഡന്റും ഹര്‍സിമ്രത്തിന്റെ ഭര്‍ത്താവുമായ സുഖ്ബീര്‍ സിങ് ബാദല്‍ ആരോപിച്ചു. മന്ത്രിസഭയില്‍ നിന്നു ഹര്‍സിമ്രത് രാജിവയ്ക്കുകയാണെന്നു പ്രസംഗത്തിനിടെ പ്രഖ്യാപിച്ച അദ്ദേഹം, തന്റെ പാര്‍ട്ടി കേന്ദ്രസര്‍ക്കാരിനു പുറത്തു നിന്നു പിന്തുണ നല്‍കുമെന്നും അറിയിച്ചതിന് തൊട്ടുപിന്നാലെ താന്‍ രാജിവയ്ക്കുകയാണെന്നു ഹര്‍സിമ്രത് ട്വിറ്ററില്‍ കുറിച്ചു. രാജിയുടെ കാരണങ്ങള്‍ നിരത്തിയ കത്ത് അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ചിരുന്നു.
Read More » -
TRENDING
രാജ്യത്ത് കളിപ്പാട്ടങ്ങള്‍ക്ക് ഇനി മുതല്‍ ബി.ഐ.എസ് മുദ്ര
മുംബൈ: രാജ്യത്ത് കളിപ്പാട്ടങ്ങള്‍ക്ക് ഇനി മുതല്‍ ബി.ഐ.എസ് (ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്)മുദ്ര. ജനുവരി ഒന്ന് മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരും. ചൈനയില്‍നിന്ന് നിലവാരം കുറഞ്ഞ കളിപ്പാട്ടങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിനാണ് ഈ നടപടി. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഇതു നടപ്പാക്കാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും ഈ രംഗത്തെ വ്യാപാരികളുടെ ആവശ്യം പരിഗണിച്ച് നാലുമാസംകൂടി സമയം നല്‍കുകയായിരുന്നു. പുതിയ ഉത്തരവനുസരിച്ച് ജനുവരി ഒന്നു മുതല്‍ 14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ക്കും വസ്തുക്കള്‍ക്കും ബി.എസ്.എസ്. സര്‍ട്ടിഫിക്കേഷന്‍ ഉണ്ടായിരിക്കണം. സര്‍ട്ടിഫിക്കേഷനില്ലെങ്കില്‍ ക്രിമിനല്‍ കേസെടുക്കാനും വലിയ പിഴ ഈടാക്കാനുമാണ് സര്‍ക്കാരിന്റെ തീരുമാനം. ജര്‍മന്‍ മാര്‍ക്കറ്റ് ഡേറ്റ പോര്‍ട്ടലായ സ്റ്റാറ്റിസ്റ്റയുടെ കണക്കു പ്രകാരം 3810 കോടി ഡോളര്‍ വരുന്നതാണ് ഇന്ത്യയിലെ കളിപ്പാട്ട വ്യവസായം. കളിപ്പാട്ട നിര്‍മാണത്തിനുപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരത്തില്‍ ഇന്ത്യ ഇതുവരെ വലിയ നിഷ്‌കര്‍ഷ പുലര്‍ത്തിയിരുന്നില്ല. ഇതിന്റെ ഫലമായി ഗുണനിലവാരം കുറഞ്ഞതും അപകടകരമായതുമായ പ്ലാസ്റ്റിക് കളിപ്പാട്ടങ്ങള്‍ വന്‍തോതില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നു. ഇത് നിയന്ത്രിക്കുന്നതിനു കൂടിയാണ് കേന്ദ്രം നിയമം…
Read More »