-
ഇറാന് പുതിയ പരമോന്നത നേതാവ്, സുപ്രീം ലീഡറെ തെരഞ്ഞെടുത്തതായി അസംബ്ലി, പേര് ഉടൻ പ്രഖ്യാപിക്കും, മൊജ്തബാ ഖമനേയി പുതിയ നേതാവെന്ന് സൂചന
ടെഹ്‌റാൻ: ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യത്തിൻ്റെ പുതിയ സുപ്രീം ലീഡറെ തെരഞ്ഞെടുത്തതായി ഇറാനിലെ ശക്തമായ മതാധിഷ്ഠിത സമിതിയായ വിദഗ്ധ സമിതി അംഗങ്ങൾ അറിയിച്ചു. എന്നാൽ പുതിയ നേതാവിൻ്റെ പേര് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. “നേതാവിനെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട വോട്ടെടുപ്പ് പൂർത്തിയായി. ഉടൻ തന്നെ പേര് പ്രഖ്യാപിക്കും,” എന്ന് അസംബ്ലി അംഗമായ അഹമ്മദ് അലമോൽഹോദ ഇറാനിലെ മെഹർ വാർത്താ ഏജൻസിയോട് പറഞ്ഞതായി റിപ്പോർട്ട്. ഇതിനിടെ, ഖമനേയിയുടെ മകനായ മൊജ്താബ ഹൊസൈനി ഖമനേയി പുതിയ നേതാവാകാനുള്ള സാധ്യത ശക്തമാണെന്ന സൂചനകൾ ഇറാനിലെ രാഷ്ട്രീയ വൃത്തങ്ങളിൽ ഉയരുന്നുണ്ട്. മൊജ്താബ ഹൊസൈനി ഖമനേയി ആര്? 1969-ൽ ഇറാനിലെ വിശുദ്ധ നഗരമായ മഷ്ഹദിലാണ് മൊജ്താബ ഹൊസൈനി ഖമനേയി ജനിച്ചത്. പൊതുരംഗത്ത് വളരെ അപൂർവ്വമായി മാത്രമേ അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. പൊതു രാഷ്ട്രീയത്തിൽ ഒരിക്കലും പങ്കെടുത്തിട്ടില്ലെങ്കിലും, വർഷങ്ങളായി തൻ്റെ പിതാവിൻ്റെ ഓഫീസിലൂടെ ഭരണഘടനാ സംവിധാനത്തിൽ കർട്ടനു പിറകിൽ നിന്ന് ശക്തമായ സ്വാധീനം ചെലുത്തുന്ന വ്യക്തി അദ്ദേഹം…
Read More » -
Breaking News
രാഷ്ട്രപതിക്കായി സജ്ജീകരിച്ച ശുചിമുറിയിൽ വെള്ളം ഇല്ലായിരുന്നു, പോയ വഴി നീളെ മാലിന്യ കൂമ്പാരങ്ങൾ; ‘രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവിയെ അപമാനിക്കുന്നതിനു തുല്യം; നാരി ശക്തി ഇതിനു മാപ്പ് നൽകില്ല‘- പ്രധാനമന്ത്രി
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ബംഗാൾ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചകളും പ്രോട്ടോക്കോൾ ലംഘനങ്ങളും അത്യധികം അപമാനകരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാൾ സർക്കാരിന്റെ നടപടി നാണക്കേടാണ്. രാഷ്ട്രപതിയെ അപമാനിച്ചത് രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവിയെ അപമാനിക്കുന്നതിനു തുല്യമാണ്. നാരി ശക്തി ഇതിനു മാപ്പ് നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ സംഭവിച്ച സുരക്ഷാ വീഴ്ചകളിലും പ്രോട്ടോക്കോൾ ലംഘനങ്ങളിലും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ ബംഗാൾ ചീഫ് സെക്രട്ടറി നന്ദിനി ചക്രവർത്തിയിൽ നിന്ന് റിപ്പോർട്ട് തേടി. നാലു കാര്യങ്ങളിലാണ് കേന്ദ്രം സംസ്ഥാനത്തിന്റെ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. രാഷ്ട്രപതിയെ സ്വീകരിക്കാനും യാത്രയാക്കാനും മുഖ്യമന്ത്രിയോ ചീഫ് സെക്രട്ടറിയോ ഡിജിപിയോ എത്താത്തതിലെ കാരണം, രാഷ്ട്രപതിക്കായി സജ്ജീകരിച്ച ശുചിമുറിയിൽ വെള്ളം ഇല്ലായിരുന്നു, യാത്രയ്ക്കായി തിരഞ്ഞെടുത്ത വഴിയിൽ മാലിന്യങ്ങൾ നിറഞ്ഞു കിടന്നിരുന്നു, രാഷ്ട്രപതിയുടെ പരിപാടിയിൽ വീഴ്ച വരുത്തിയ ഡാർജിലിങ് ജില്ലാ മജിസ്‌ട്രേട്ട്, സിലിഗുരി പൊലീസ് കമ്മിഷണർ തുടങ്ങിയ ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടിയെടുത്തു എന്നീ കാര്യങ്ങളിലാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. വൈകിട്ട് 5…
Read More » -
Breaking News
‘ഒരുവിധം പച്ചപിടിച്ചു വരികയാണ്; അതിനിടയിലാണ് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമെന്ന പ്രഖ്യാപനം, അതുസംഭവിച്ചാൽ രണ്ടുമാസം കൊണ്ട് വഴിയാധാരമാകും‘ – കെ.ബി. ഗണേഷ് കുമാർ
തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചാൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമെന്ന കോൺഗ്രസ് വാഗ്ദാനത്തെ പരിഹസിച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാർ. വാഗ്ദാനം നടപ്പാക്കുന്നതിൽ പ്രശ്‌നമില്ല. എന്നാൽ രണ്ടുമാസം കൊണ്ട് കെഎസ്ആർടിസിയും നാട്ടുകാരും വഴിയാധാരമാകുമെന്ന് മന്ത്രി പരിഹസിച്ചു. ഇപ്പോൾ കെഎസ്ആർടിസി ഒരുവിധം പച്ചപിടിച്ചു വരികയാണ്. വകുപ്പിനെ നശിപ്പിക്കാൻ യുഡിഎഫ് മുൻപും ഗവേഷണം നടത്തിയിട്ടുണ്ട്. സൗജന്യ യാത്ര എന്നത് വനിതാദിനത്തിൽ മാത്രമാണെന്ന് പിന്നീട് മാറ്റിപ്പറയാൻ നാണമില്ലാത്തവരാണ് കോൺഗ്രസുകാരെന്നും മന്ത്രി പറഞ്ഞു. ‘‘കർണാടകയിലെ സ്ത്രീകൾക്ക് എല്ലാവർക്കും യാത്ര സൗജന്യമാണെന്ന് പറഞ്ഞ് രാഹുൽ ഗാന്ധി പോയി. ഇപ്പോൾ കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ കടുത്ത നഷ്ടത്തിലും പ്രതിസന്ധിയിലുമാണെന്നാണ് റിപ്പോർട്ട്. അത്രപോലും ഇതിന് സമയം ഉണ്ടാകില്ല. കെഎസ്ആർടിസി ലാഭത്തിലായിട്ടില്ല, മറിച്ച് ദൈനംദിനമുള്ള നഷ്ടം കുറയ്ക്കുകയും ചെലവിനേക്കാൾ കൂടുതൽ വരവുണ്ടാക്കാൻ തുടങ്ങിയിട്ടുമുണ്ട്. പെൻഷൻകാരുടെ പൈസ കൊടുക്കാനുള്ളതുൾപ്പെടെ കെഎസ്ആർടിസിക്ക് പല കടങ്ങളും ബാധ്യതകളുമുണ്ട്. അതെല്ലാം പരിഹരിച്ച് ഒന്നാം തീയതി ശമ്പളം കൊടുത്തും നഷ്ടമില്ലാതെ യൂണിറ്റുകൾ പ്രവർത്തിപ്പിച്ചും വളരെ കഷ്ടപ്പെട്ടാണ് കെഎസ്ആർടിസി…
Read More » -
Breaking News
ബൂട്ട്‌സ് ഓണ്‍ ദ ഗ്രൗണ്ട്? പിടിച്ചെടുക്കുക അല്ലെങ്കില്‍ നിര്‍വീര്യമാക്കുക; ഇറാന്റെ യുറേനിയം ശേഖരം ലക്ഷ്യമിട്ട് അമേരിക്കന്‍- ഇസ്രയേല്‍ സംയുക്ത നീക്കം? സ്‌പെഷല്‍ ഓപ്പറേഷന്‍ യൂണിറ്റ് സജ്ജം; എണ്ണ കയറ്റുമതിയിലെ കേന്ദ്രമായ ഖാര്‍ഗ് ഐലന്‍ഡിലും നോട്ടം
ന്യൂയോര്‍ക്ക്: ഇറാന്‍ സമ്പുഷ്ടീകരിച്ച യുറേനിയം പിടിച്ചെടുക്കാന്‍ ഇസ്രയേല്‍- അമേരിക്കന്‍ സംയുക്ത സ്‌പെഷല്‍ ഫോഴ്‌സിനെ അയയ്ക്കുമെന്നു വിവരം. ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയെന്ന് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. ഈ ചര്‍ച്ചകളെക്കുറിച്ച് അറിവുള്ള നാല് സോഴ്‌സുകളാണ് സൂചന നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന്‍ ആണവായുധം കൈക്കലാക്കുന്നത് തടയുക എന്നത് പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപിത യുദ്ധലക്ഷ്യങ്ങളില്‍ ഒന്നാണ്. ഇറാന്റെ പക്കലുള്ള 450 കിലോഗ്രാം 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം ഇത് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ആയുധ നിലവാരത്തിലേക്ക് മാറ്റാന്‍ സാധിക്കുമെന്നും കരുതുന്നു. യുറേനിയം പിടിച്ചെടുക്കാനുള്ള ഏതൊരു ഓപ്പറേഷനും അമേരിക്കന്‍ അല്ലെങ്കില്‍ ഇസ്രായേല്‍ സൈനികര്‍ ഇറാനിയന്‍ മണ്ണില്‍ ഇറങ്ങേണ്ടി വരും. യുദ്ധത്തിനിടയില്‍ കനത്ത സുരക്ഷയുള്ള ഭൂഗര്‍ഭ കേന്ദ്രങ്ങളിലൂടെ സഞ്ചരിക്കുക എന്നത് ഇതില്‍ ഉള്‍പ്പെടുന്നു. ഇത് അമേരിക്കന്‍ ദൗത്യമാണോ, ഇസ്രായേല്‍ ദൗത്യമാണോ അതോ സംയുക്ത ദൗത്യമാണോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. സൈനികര്‍ക്ക് ഇറാന്റെ സൈന്യത്തില്‍നിന്ന് കാര്യമായ ഭീഷണി ഉണ്ടാകില്ലെന്ന് ഇരുരാജ്യങ്ങള്‍ക്കും ഉറപ്പാക്കിയതിനു ശേഷമാകും ഓപ്പറേഷനെന്നും റിപ്പോര്‍ട്ട് പറയുന്നു. അണിയറയില്‍ ചൊവ്വാഴ്ച…
Read More » -
Breaking News
ഐശ്വര്യ രജനികാന്ത്- ജയ്- സുരാജ് വെഞ്ഞാറമൂട് ചിത്രം “ടെക്‌സ്‌ല” ലോഞ്ച് ; നിർമ്മാണം കണ്ണൻ രവി പ്രൊഡക്ഷൻസ്
കണ്ണൻ രവി ഗ്രൂപ്പിന്റെ കണ്ണൻ രവി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഒൻപതാമത് ചിത്രമായ “ടെക്‌സ്‌ല” യുടെ ലോഞ്ച് മാർച്ച് ആറിന് ചെന്നൈയിൽ വെച്ച് നടന്നു. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയ്, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. കണ്ണൻ രവി നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാണം ദീപക് രവിയാണ്. യുവാൻ ശങ്ക രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ആനന്ദ് രാജ്, ജി എം സുന്ദർ, ജോർജ് മരിയൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് നടന്ന ലോഞ്ച് ചടങ്ങിൽ നാം തമിഴർ കച്ചി ചീഫ് കോർഡിനേറ്റർ സീമാൻ, ലതാ രജനീകാന്ത്, മുതിർന്ന നിർമ്മാതാവ് R.B. ചൌധരി, പ്രശസ്ത സംവിധായകൻ ബാല എന്നിവർ പ്രത്യേക അതിഥികളായി പങ്കെടുത്തു. തമിഴ് ചലച്ചിത്ര രംഗത്തു നിന്നുള്ള നിരവധി പ്രമുഖ നിർമ്മാതാക്കൾ, അഭിനേതാക്കൾ, സാങ്കേതിക വിദഗ്ധർ,…
Read More » -
Breaking News
സന്താനം നായകനായ “സാന്റാ 20” ചിത്രീകരണം ആരംഭിച്ചു; നിർമ്മാണം വീനസ് ഇൻഫോടെയ്ൻമെന്റ്, കെ 7 സ്റ്റുഡിയോ
സന്താനം നായകനായ ടൈം ലൂപ്പ് ഡിറ്റക്ടീവ് ത്രില്ലറിന്റെ ചിത്രീകരണം ആരംഭിച്ചു. വീനസ് ഇൻഫോടെയ്ൻമെന്റ്, കെ 7 സ്റ്റുഡിയോ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ പേര് “സാന്റാ 20” എന്നാണ്. വീനസ് ഇൻഫോടെയ്ൻമെന്റ്, കെ 7 സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ കെ ജെ ഗണേഷ്, വിജയ് കെ സെല്ലയ്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുധമാൻ കൃഷ്ണ. ടൈം-ലൂപ്പ് അടിസ്ഥാനമാക്കി ഒരുക്കുന്ന ആവേശകരമായ ഈ ഡിറ്റക്ടീവ് ത്രില്ലറിൽ, നിഗൂഢത, സസ്പെൻസ്, നർമ്മം എന്നിവ കോർത്തിണക്കിയാണ് അവതരിപ്പിക്കാൻ പോകുന്നത്. ഒരു കുറ്റകൃത്യം പുറത്തു കൊണ്ട് വരാൻ, അപ്രതീക്ഷിതവും സാഹസികവും ആവേശകരവുമായ ഒരു യാത്രയിലേക്ക് പുറപ്പെടുന്ന ഒരു ഡിറ്റക്റ്റീവിന്റെ കഥയാണ് ചിത്രം പറയുന്നത്. ജെൻസൺ ദിവാകർ, റെഡിൻ കിംഗ്സ്ലി, ജോർജ്ജ് മരിയൻ, പ്രദീപ് ആന്റണി, ഫൌസി, ടിഎസ്ആർ എന്നിവർ നിർണ്ണായക വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ, സന്താനത്തിനൊപ്പം ഗോപിക രമേഷും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശക്തമായ സാങ്കേതിക സംഘത്തിന്റെ പിന്തുണയോടെ, ഒരു വമ്പൻ ദൃശ്യാനുഭവം നൽകാനുള്ള…
Read More » -
Breaking News
ഇനി പാക്കിസ്ഥാന്റെ ഭാവി ഇന്ത്യ തീരുമാനിക്കും; ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും അവതരിപ്പിക്കുന്ന രൺവീർ സിങ് ചിത്രം ‘ധുരന്ധർ പ്രതികാരം’ മലയാളം ട്രെയ്‌ലർ പുറത്ത്
ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമിക്കുന്ന, രൺവീർ സിംഗ് നായകനായ ‘ധുരന്ധർ പ്രതികാരം’ ചിത്രത്തിന്റെ മലയാളം ട്രെയ്‌ലർ പുറത്ത്. ആദിത്യ ധർ സംവിധാനം ചെയ്ത ‘ദുരന്ധർ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയാണ് ‘ധുരന്ധർ പ്രതികാരം’ പുറത്തു വരുന്നത്. കഴിഞ്ഞ ദിവസം പുറത്ത് വന്ന ചിത്രത്തിന്റെ ഹിന്ദി ട്രെയിലറിന് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ആദ്യ ഭാഗത്തേക്കാൾ വലിയ വരവേൽപ്പ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് ലഭിക്കുമെന്ന സൂചനയാണ് ട്രെയ്‌ലറിനു ലഭിക്കുന്ന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിൽ കൂടി രണ്ടാം ഭാഗം പുറത്തു വരുന്നത് കൊണ്ട് തന്നെ, ആദ്യ ഭാഗം നേടിയതിനേക്കാൾ വലിയ വിജയമാണ് ഈ രണ്ടാം ഭാഗത്തിലൂടെ അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്. രൺവീർ സിംഗ് ജസ്കിരത് സിംഗ് രംഗിയായും ഹംസയായും തന്റെ ഇരട്ട അവതാരങ്ങളിൽ എത്തുന്ന ചിത്രം, 2026 മാർച്ച് 19 നാണ് ആഗോള റിലീസായി എത്തുന്നത്. ഹിന്ദി സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ…
Read More » -
Breaking News
‘ജീവതാളം…വീടിന്റെ ഹൃദയമിടിപ്പും ഞങ്ങളുടെ ലോകത്തെ സന്തുലിതമായി നിലനിർത്തുന്ന നിശബ്ദശക്തിയും…‘ പ്രിയതമയ്ക്ക് വനിതാദിനാശംസകൾ കുറിച്ച് സുരേഷ് ഗോപി
തിരുവനന്തപുരം: ജീവിത പങ്കാളിയ്ക്ക് വനിതാദിനാശംസകൾ നേർന്ന് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ്ഗോപി പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. ഹൃദയസ്പർശിയായ വാക്കുകളിലൂടെയാണ് സുരേഷ് ഗോപി പ്രിയതമയോടുള്ള തന്റെ സ്നേഹം പകർത്തയിരിക്കുന്നത്. തന്റെ ജീവിതത്തിലെ ഓരോ വിജയത്തിന് പിന്നിലും രാധികയുടെ സാന്നിധ്യമുണ്ടെന്ന് സുരേഷ് ഗോപി ഫെയ്‌സ്ബുക്കിൽ കുറിച്ചു. വീടിന്റെ ഹൃദയമിടിപ്പും തങ്ങളുടെ ലോകത്തെ സന്തുലിതാവസ്ഥയിൽ നിലനിർത്തുന്ന നിശബ്ദശക്തിയുമാണ് രാധികയെന്ന് സുരേഷ് ഗോപി വിശേഷിപ്പിച്ചു. ‘ജീവതാളം. ഓരോ നാഴികക്കല്ലിനും ഓരോ സമാധാനപൂർണ്ണമായ നിമിഷങ്ങൾക്കും പിന്നിൽ ‘ഭാരതീയത’യുടെ യഥാർഥ ചൈതന്യമുൾക്കൊള്ളുന്ന ഒരു സ്ത്രീ സാന്നിധ്യമുണ്ട്. അവൾ വീടിന്റെ ഹൃദയമിടിപ്പും ഞങ്ങളുടെ ലോകത്തെ സന്തുലിതമായി നിലനിർത്തുന്ന നിശബ്ദശക്തിയുമാണ്. എന്റെ ജീവതാളത്തിന് പൂർണ്ണത നൽകുന്ന പ്രിയപ്പെട്ടവൾക്കും സ്‌നേഹവും കരുത്തുംകൊണ്ട് ഭാവി രൂപപ്പെടുത്തുന്ന ലോകത്തിലെ എല്ലാ സ്ത്രീകൾക്കും വനിതാ ദിനാശംസകൾ’, സുരേഷ് ഗോപി കുറിച്ചു. ഇംഗ്ലീഷിലാണ് സുരേഷ് ഗോപിയുടെ കുറിപ്പ്. 1990 ഫെബ്രുവരിയിലാണ് സുരേഷ് ഗോപി – രാധിക വിവാഹം. പ്രശസ്ത നടിയായിരുന്ന ആറന്മുള പൊന്നമ്മയുടെ കൊച്ചുമകളാണ് രാധിക. വനിതാ ദിനത്തിൽ സിവിൽ സർവീസ്…
Read More »

