Social Media

  • റെയിൽവേ റിസർവേഷൻ സംബന്ധിച്ച സാമാന്യ വിവരങ്ങൾ

    യാത്രാദിവസത്തിന് 120 ദിവസം മുമ്പ് മുതൽ സാധാരണ റിസർവേഷൻ തുടങ്ങുന്നതാണ്. ഒരു ടിക്കറ്റിൽ 6 യാത്രക്കാർക്ക് വരെ റിസര്‍വ് ചെയ്യാവുന്നതാണ്. കുട്ടികൾക്ക് (5-12വയസ്സ്) ബർത്ത് വേണ്ടങ്കിൽ പകുതി ചാര്‍ജും വേണമെങ്കിൽ മുഴുവൻ ചാര്‍ജും അടച്ച് റിസർവ് ചെയ്യാം. യാത്ര ചെയ്യുന്ന 5 വയസ്സിൽ താഴെയുള്ള കുട്ടികളുടെ പേര് റിസർവേഷൻ ഫോമിൽ ചേർത്താൽ പിന്നീട് യാത്രയിലുണ്ടായേക്കാവുന്ന അപകട ക്ളയിമുകൾക്ക് ഉപകാരപ്പെടുന്നതാണ്. ടിക്കറ്റുകൾ റെയില്‍വേ കൗണ്ടറിൽ നിന്ന് ഫോം പൂരിപ്പിച്ച് നൽകി നേരിട്ടൊ, IRCTC (Indian Railway Catering and Tourism Co-operation) യുടെ വെബ്സൈറ്റ് /ആപ്പ് വഴി ഓൺലൈൻ ആയിട്ടോ ബുക്ക് ചെയ്യാം. (സ്വന്തമായി ചെയ്യാൻ സാധിക്കാത്തവർ illegal software ഉപയോഗിക്കാത്ത authorised ഏജന്റുകളെ മാത്രം റിസർവേഷൻന് ഏൽപ്പിക്കുക.) ബർത്തുകൾ ഫുൾ ആകുന്നതു വരെ confirm (കോച്ച് നമ്പറും ബർത്ത് നമ്പറും സഹിതം) ടിക്കറ്റും ശേഷംRAC (Reservation against cancellation) യും പിന്നെ  വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റും നൽകുന്നതാണ്.  RAC എന്നാൽ സൈഡ്…

    Read More »
  • കൊട്ടാരക്കര  കെഎസ്ആർടിസി ഡിപ്പോ ഒരുക്കുന്ന ഇടുക്കി യാത്ര 

    ഇടുക്കിയുടെ കാഴ്ചകള്‍ കാണാൻ കൊതിക്കാത്ത ആരുണ്ട്. ഒറ്റ ദിവസത്തില്‍ പോയി വരാനുള്ള ബുദ്ധിമുട്ടും ബസ് കയറി എത്തുന്ന സമയവും എല്ലാം കൂടിയാകുമ്ബോള്‍ സാധാരണ യാത്രക്കാര്‍ പലരും പോക്കുതന്നെ വേണ്ടെന്ന് വയ്ക്കും. എന്നാല്‍ ഇടുക്കി യാത്ര പോകാൻ ആഗ്രഹമുള്ളവര്‍ക്ക് കെഎസ്‌ആര്‍ടിസി ബജറ്റ് ടൂറിസം ഇഷ്ടംപോലെ പാക്കേജുകളാണ് ഒരുക്കിയിട്ടുള്ളത്. അത്തരത്തിലൊന്നാണ് കൊട്ടാരക്കരയില്‍ നിന്നുള്ള ഇടുക്കി ടൂര്‍ പാക്കേജ്. ജനുവരി 24 ബുധനാഴ്ച പുലര്‍ച്ചെ 5.30ന് കൊട്ടാരക്കര കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ നിന്നും യാത്ര പുറപ്പെടും. സെമി സ്ലീപ്പര്‍ സൂപ്പര്‍ ഡീലക്സ് ബസിലാണ് യാത്ര. 08:10 ന് വളഞ്ഞങ്ങാനം വെള്ളച്ചാട്ടം, 10: 30 ന് അയ്യപ്പൻ കോവില്‍ തൂക്കുപാലം,11: 45 ന് കാല്‍വരി മൗണ്ട്, ഉച്ചയ്ക്ക് 1.00 മണിക്ക് ഉച്ചഭക്ഷണം, 2: 45 ന് രാമക്കല്‍ മേട്, തുടര്‍ന്ന് കാറ്റാടി പാടം,,ആമപ്പാറ, രാമക്കല്‍ വ്യൂ പോയിന്റ്, കുറവൻ കുറത്തി  പ്രതിമകൾ എന്നിവിടങ്ങളും കണ്ട് രാത്രി 11 മണിയോടെ തിരികെ കൊട്ടാരക്കര എത്തിച്ചേരുന്ന വിധത്തിലാണ് ക്രമീകരണം. വളഞ്ഞങ്ങാനം വെള്ളച്ചാട്ടം…

    Read More »
  • ചൂട് കനക്കുന്നു; താപാഘാതം തടയാൻ  വെള്ളരിയും തണ്ണിമത്തനും 

    സംസ്ഥാനത്ത് പലയിടത്തും അന്തരീക്ഷ താപനില ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ്.നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ കുടയോ തൊപ്പിയോ ഉപയോഗിക്കണം.ഇല്ലെങ്കിൽ അത് താപാഘാതത്തിന് കാരണമാകും. നിർജലീകരണം മൂലം വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്ന സമയം കൂടിയാണ് വേനൽക്കാലം.ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം.കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പാക്കണം എന്ന് മാത്രം.   അതേപോലെ ധാരാളം വിയർക്കുന്നവർ ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ കൂടുതലായി കുടിക്കണം.ഒപ്പം വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തൻ, ഓറഞ്ച് മുതലായ പഴങ്ങളും വെള്ളരിക്ക പോലുള്ള പച്ചക്കറി സാലഡുകളും  ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. വെയിലത്ത് ജോലിചെയ്യേണ്ടിവരുന്ന അവസരങ്ങളിൽ പകൽ 11 മുതൽ മൂന്നുവരെയുള്ള സമയം വിശ്രമവേളയായി ജോലിസമയം ക്രമീകരിക്കുക.കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്. കുട്ടികളെയും പ്രായമായവരെയും ഗർഭിണികളെയും ഹൃദ്രോഗം മുതലായ ഗുരുതര രോഗമുള്ളവരെയും പ്രത്യേകം ശ്രദ്ധിക്കുക. ഇവർക്ക് ചെറിയ രീതിയിൽ സൂര്യാഘാതം ഏറ്റാൽപോലും ഗുരുതരമായ സങ്കീർണതകളുണ്ടാകാം. വെള്ളരിക്ക അഥവാ കുക്കുമ്പർ വേനൽക്കാലത്തെന്നല്ല, ഏതുകാലത്തും ആരോഗ്യസംരക്ഷണത്തിന് ധൈര്യമായി ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് വെള്ളരിക്ക അഥവാ കുക്കുമ്പർ. ഫൈബർ, വിറ്റാമിൻ കെ, വിറ്റാമിൻ സി,…

    Read More »
  • മറക്കരുത് ഹാഗിയ സോഫിയ; രാമക്ഷേത്രം ഒരു മുന്നറിയിപ്പ് മാത്രമെന്ന് കത്തോലിക്ക സംഘടന

    കോട്ടയം:മറക്കരുത് ഹാഗിയ സോഫിയയെന്നും രാമക്ഷേത്രം ഒരു മുന്നറിയിപ്പ് മാത്രമെന്നും ഹാഗിയ സോഫിയ പള്ളി ഉൾപ്പെടെ ഞങ്ങൾ തിരിച്ചു പിടിക്കുമെന്നും കത്തോലിക്ക സംഘടനയായ കാസ.രാമക്ഷേത്രം തിന്മയുടെ മേൽ നൻമയുടെ വിജയമെന്നും സോഷ്യൽ മീഡിയയിൽ പങ്ക് വച്ച കുറിപ്പിൽ സംഘടന പറയുന്നു. കുറിപ്പ്: 500 വർഷത്തെ ഹൈന്ദവരുടെ കാത്തിരിപ്പിനു ഇന്ന് വിരാമമാകുന്നു … മുഗൾ ചക്രവർത്തിമാരുടെ അക്രമങ്ങൾക്കും അധിനിവേശങ്ങൾക്കും തൽഫലമായി നഷ്ടപ്പെട്ടു എന്ന് കരുതിയ ശ്രീരാമ ജന്മ ഭൂമി ഒടുവിൽ നൂറ്റാണ്ടുകൾക്കിപ്പുറം ജനാധിപത്യ രീതിയിൽ തിരിച്ചു പിടിക്കാൻ സാധിച്ചത് പുതിയ പ്രത്യാശയാണ് … നിരവധി പേരുടെ രക്തച്ചൊരിച്ചിലും ജീവഹാനിയും മുൻപ് ഉണ്ടായിരുന്നെങ്കിലും ഇന്ന് വളരെ ശാന്തമായി സമാധാനപരമായ ഒരു നീതി നടപ്പിലാക്കപ്പെടുകയാണ് ! തിന്മയുടെ മേൽ നന്മ നേടുന്ന വിജയം ! ഈ വിജയം ഹാഗിയ സൊഫീയ എന്ന ഞങ്ങളുടെ ക്രൈസ്തവ ദേവാലയും ഒരിക്കൽ സമാധാനപൂർവമായി തിരിച്ചു പിടിക്കാൻ ഞങ്ങൾക്ക് കഴിയും എന്ന പ്രത്യാശ നൽകുന്നു. അധിനിവേശ ഇസ്ലാമിക തീവ്രവാദികൾ കരസ്ഥമാക്കിയ യഹൂദരുടെ ജെറുസലേം…

    Read More »
  • രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ സമയത്ത് ‘ബീഫ് ചലഞ്ച്’; ആഹ്വാനവുമായി സോഷ്യല്‍ മീഡിയ

    രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്ന സമയത്ത് ബീഫ് ചലഞ്ചുമായി സോഷ്യല്‍ മീഡിയ. രാജ്യത്തിന്റെ മതേതര സ്വഭാവത്തെ കളങ്കപ്പെടുത്തുന്നതാണ് അയോധ്യയില്‍ നടക്കാന്‍ പോകുന്ന രാമക്ഷേത്ര പ്രാണപ്രതിഷ്ഠയെന്ന് ആരോപിച്ചാണ് വ്യത്യസ്തമായ പ്രതിഷേധം. ഇന്ത്യയുടെ പ്രധാനമന്ത്രി ഈ ചടങ്ങില്‍ പങ്കെടുക്കുന്നതും പ്രാണപ്രതിഷ്ഠയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉച്ചവരെ അവധി പ്രഖ്യാപിച്ചതും ഇന്ത്യയുടെ മതേതര സ്വഭാവത്തിനു കളങ്കം വരുത്തുന്നതാണെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തങ്ങളുടെ പ്രതിഷേധം അറിയിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ബീഫ് ചലഞ്ചിന് നിരവധി പേര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രാണപ്രതിഷ്ഠ സമയത്ത് കഴിക്കാന്‍ ബീഫ് പാകം ചെയ്തതിന്റെ ചിത്രങ്ങള്‍ അടക്കം ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

    Read More »
  • അയോധ്യയിലെ ആലു പൊറോട്ട ഉണ്ടാക്കുന്ന വിധം

    വടക്കേ ഇന്ത്യയിലെ, പ്രത്യേകിച്ച് ഉത്തർപ്രദേശുകാരുടെ ഏറ്റവും പ്രിയപ്പെട്ട വിഭവമാണ് ഉരുളക്കിഴങ്ങ് ചേർത്തുകൊണ്ടുള്ള  ആലു പൊറോട്ട.എത്ര കഴിച്ചാലും മതിവരാത്ത ഇത് നമുക്ക് വളരെയെളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ. ചേരുവകള്‍ ഉരുളകിഴങ്ങ് – 2 എണ്ണം സവാള – 3 എണ്ണം പച്ചമുളക് – 4 എണ്ണം മല്ലിയില – 2 തണ്ട് ആട്ട – 750 ഗ്രാം മൈദ – 400 ഗ്രാം ജീരകം – അല്‍പം മുളകുപൊടി – 3 ടേബിള്‍ സ്പൂണ്‍ ചാട്ട് മസാല – ഒന്നര ടേബിള്‍ സ്പൂണ്‍ ഗരം മസാല – ഒരു ടിസ്പൂണ്‍ ഇഞ്ചി, വെളുത്തുള്ളി ചതച്ചത് – ഒരു ടീസ്പൂണ്‍ വീതം എണ്ണ – രണ്ടു ടേബിള്‍ സ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് വെണ്ണ – 200 ഗ്രാം ആലൂ പൊറോട്ട തയ്യാറാക്കുന്ന വിധം 300 മില്ലി വെള്ളത്തില്‍ ആവശ്യത്തിന് ഉപ്പും അല്‍പം എണ്ണയും ചേർത്ത് ആട്ട കുഴച്ച്‌ 20 മിനിറ്റ് വെക്കുക. ഉരുളക്കിഴങ്ങ്…

    Read More »
  • 210 രൂപ നിക്ഷേപത്തിലൂടെ പ്രതിമാസം 5000 രൂപ പെൻഷൻ ഉറപ്പാക്കാം

    വിരമിക്കലിന് ശേഷം സ്വസ്തമായൊരു ജീവിതമാണ് ഏതൊരാളും ആഗ്രഹിക്കുന്നത്.അത് ഉറപ്പുവരുത്താനുള്ള ഏറ്റവും മികച്ച മാർഗമാണ് പെൻഷൻ. നിങ്ങള്‍ ഒരു സർക്കാർ ജോലിയിലാണെങ്കിലും മറ്റെതെങ്കിലും സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്യുന്നവരാണെങ്കിലും വിരമിക്കല്‍ കാലം സുരക്ഷിതമാക്കാൻ സാധിക്കുന്ന ഒരു പദ്ധതിയെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പരാമർശിക്കുന്നത്. അതാണ് അടല്‍ പെൻഷൻ യോജന.2015 മെയ് 9നാണ് കേന്ദ്ര സർക്കർ സ്വയം തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവർക്കായി അഡല്‍ പെൻഷൻ യോജന അവതരിപ്പിക്കുന്നത്. അടല്‍ പെൻഷൻ യോജന എന്നത് അവരുടെ വാർദ്ധക്യത്തില്‍ ആളുകള്‍ക്ക് സാമ്ബത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി രൂപീകരിച്ച സർക്കാർ പദ്ധതിയാണ്. ഇത് പ്രധാനമായും അസംഘടിത മേഖലയില്‍ പ്രവർത്തിക്കുന്നവർക്കാണ് ഗുണകരമാകുന്നത്.   പദ്ധതിയുടെ ഭാഗമാകുന്നവർക്ക് അവരുടെ വിരമിക്കല്‍ കാലത്ത് കുറഞ്ഞത് 1000 രൂപ മുതല്‍ 5000 രൂപ വരെ പെൻഷനായി ലഭിക്കുമെന്ന് സർക്കാർ ഉറപ്പു നല്‍കുന്നു.  ആദായനികുതി അടയ്ക്കാത്തവർക്കും മറ്റ് സാമൂഹിക സുരക്ഷാ പദ്ധതികളില്‍ ഉള്‍പ്പെടാത്തവർക്കും ഇത് പ്രത്യേകിച്ചും സഹായകരമാണ്.   18 വയസിനും 40 വയസിനും ഇടയില്‍ പ്രായമുള്ള ഏതൊരു…

    Read More »
  • മദ്യപിച്ചതിനു ശേഷം മരുന്ന് കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ

    മദ്യപിച്ചതിനു ശേഷം മരുന്നുകള്‍ കഴിക്കാമോ?  മദ്യപിക്കുന്നവരെ സംബന്ധിച്ച്‌ അവര്‍ക്ക് സ്ഥിരമായി വരുന്നൊരു സംശയവും ആശങ്കയുമാണിത്. മദ്യപിച്ച ശേഷം എന്തെങ്കിലും തരത്തിലുള്ള മരുന്നുകളോ ഗുളികകളോ കഴിക്കുന്നത് തീര്‍ച്ചയായും ആരോഗ്യത്തിന് ദോഷമാണ്. എന്ന് പറയുമ്ബോള്‍ ഇത് നിസാരമായി എടുക്കരുത്, കാരണം ഏത് സമയത്താണ് ഇത് പെട്ടെന്ന് തന്നെയുള്ള പ്രതികരണത്തിലേക്കോ പാര്‍ശ്വഫലങ്ങളിലേക്കോ കടക്കുകയെന്ന് നമുക്ക് പ്രവചിക്കാൻ സാധിക്കില്ല. മദ്യത്തിനോ മറ്റ് ലഹരിവസ്തുക്കള്‍ക്കോ എല്ലാം മരുന്നുകളുമായി പ്രതികരിക്കുന്ന സ്വഭാവമുണ്ട്. നാം എന്ത് പ്രശ്നത്തിനാണോ മരുന്ന് കഴിക്കുന്നത്- ആ പ്രശ്നത്തിന് പരിഹാരമുണ്ടാകുന്നില്ല എന്ന് മാത്രമല്ല, നമുക്കത് കൂടുതൽ അപകടവും വരുത്തും. അതിനാല്‍ തന്നെ മദ്യപിച്ച ശേഷം അതിന് മുകളിലായി യാതൊരുവിധത്തിലുള്ള മരുന്നുകളോ ഗുളികകളോ – അത് പെയിൻ കില്ലര്‍ ആയാല്‍ പോലും എടുക്കാതിരിക്കുക. ചിലരില്‍ തന്നെ ഒരിക്കല്‍ റിയാക്ഷൻസ് ഒന്നുമുണ്ടായില്ല എന്ന് കരുതി അടുത്ത തവണയും അങ്ങനെ ആകണമെന്നില്ല. ഇക്കാര്യവും പ്രത്യേകം ഓര്‍മ്മിക്കുക. മദ്യപിച്ചിട്ടുണ്ടെങ്കില്‍ ഏറ്റവും കുറഞ്ഞത് 24 മണിക്കൂര്‍, അതായത് ഒരു ദിവസത്തെ എങ്കിലും ഇടവേള എടുത്ത…

    Read More »
  • റോബിൻ ബസ് അടൂരിലേക്ക്

    പത്തനംതിട്ട: റൂട്ടിൽ പുതിയ മാറ്റങ്ങളുമായി റോബിൻ ബസ്.ഫെബ്രുവരി ഒന്നുമുതൽ അടൂരിൽ നിന്നാകും ബസ് ഓപ്പറേറ്റ് ചെയ്യുന്നത്. രാവിലെ 3:30 നു അടൂരിൽ നിന്നും പത്തനംതിട്ട വഴി കോയമ്പത്തൂർ…. അടൂർ 3.30am പത്തനംതിട്ട 4am കോയമ്പത്തൂർ 10.30am തിരികെ കോയമ്പത്തൂർ നിന്നും 6pm…. Book your seats +91 94973 52007

    Read More »
  • ബിജെപിയുടെ വർഗീയവാദവും രാമക്ഷേത്രത്തിന്റെ പിറവിയും 

    1528-ൽ പണികഴിപ്പിച്ച  ബാബറി മസ്ജിദ് 1949-ൽ ഒരു ഹിന്ദു ക്ഷേത്രമാക്കി മാറ്റിയതിന് പിന്നിൽ പ്രവർത്തിച്ചത് ഒരു മലയാളിയായിരുന്നു.1949ല്‍ രാമക്ഷേത്രം ഭക്തര്‍ക്ക് തുറന്നുകൊടുത്ത അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദിന്റെ അന്നത്തെ കളക്ടറായിരുന്ന കെകെ നായർ. 1949-ൽ മസ്ജിദിൽ രാമന്റെയും സീതയുടെയും വിഗ്രഹങ്ങൾ സ്ഥാപിക്കുകയും ചെയ്തു.ഇദ്ദേഹത്തിന്റെ ചെറുമകന്‍ സുനില്‍ പിള്ളയ്ക്ക് വരെ ഇന്ന് നടക്കുന്ന പ്രാണപ്രതിഷ്ഠയിൽ ക്ഷണമുണ്ട്. പിന്നീട് 1992 ഡിസംബർ 6-ന് മസ്ജിദ് പൂർണമായും തകർത്തു. ഹിന്ദുമതത്തിന്റെ പ്രധാന ദൈവമായ രാമന്റെ ജന്മസ്ഥലമായ രാമജന്മഭൂമിയുടെ സ്ഥലത്താണ് ഇത് സ്ഥിതിചെയ്യുന്നതെന്നായിരുന്നു വാദം. 2019-ൽ, ഇന്ത്യൻ സുപ്രീം കോടതി തർക്കഭൂമി ഹിന്ദുക്കൾക്ക് ക്ഷേത്രം പണിയാൻ നൽകാനുള്ള വിധിയും പുറപ്പെടുവിച്ചു..   2020 ഓഗസ്റ്റ് 5 -ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാമക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിക്കുന്നതിനുള്ള ഭൂമിപൂജൻ (തറക്കല്ലിടൽ ചടങ്ങ് ) നിർവഹിച്ചത്  രാമക്ഷേത്രത്തിൽ  പ്രാണപ്രതിഷ്ഠ ഇന്ന് (ജനുവരി 22ന്)നടക്കും       ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രമെന്ന പ്രത്യേകതയോടെയാണ് അയോധ്യയിലെ രാമക്ഷേത്രം പണി കഴിപ്പിക്കപ്പെടുന്നത്. ക്ഷേത്രത്തിന്റെ രൂപഘടന തയാറാക്കിയത് അഹമ്മദാബാദിലെ വാസ്തുശിൽപികളായ ചന്ദ്രകാന്ത് സോംപുരയും മകൻ ആഷിഷ് സോംപുരയുമാണ്.‌‌ 28, 000 ചതുരശ്ര അടി വിസ്തൃതിയിൽ 161 അടി ഉയരത്തിലാണ് ക്ഷേത്ര നിർമാണം.   ബാബറി മസ്ജിദ്  ഇന്ത്യയിലെ…

    Read More »
Back to top button
error: