Social Media

  • റഷ്യയിലെ ഭീകരാക്രമണം കേരളത്തിന് കൂടിയുള്ള മുന്നറിയിപ്പ്: ടി പി സെന്‍കുമാര്‍

    തിരുവനന്തപുരം: റഷ്യയിലെ ഭീകരാക്രമണം കേരളത്തിന് കൂടിയുള്ള ഒരു മുന്നറിയിപ്പാണെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. റഷ്യന്‍ തലസ്ഥാന നഗരമായ മോസ്‌കോയില്‍ മുസ്ലീം ഭീകര സംഘടനയായ ഐ.എസ് നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സെൻകുമാറിന്റെ പ്രതികരണം.  ഇന്ത്യയിൽ എന്‍ഐഎ യുടെ കണക്കുകൾ നോക്കുക.നമ്ബര്‍ വണ്‍ സ്‌റ്റേറ്റിലാണ് ഐഎസ് ഏറ്റവും അധികം. കാരണം സിപിഎമ്മും കോണ്‍ഗ്രസും നല്‍കുന്ന കണ്ണടച്ചുള്ള സപ്പോര്‍ട്ട്. 27% ത്തില്‍ ഇതാണെങ്കില്‍ ഭാവി എന്തായിരിക്കും?’ സെന്‍ കുമാര്‍ ഫേസ് ബുക്കില്‍ കുറിച്ചു. റഷ്യയെ ഞെട്ടിച്ച്‌ തലസ്ഥാന നഗരമായ മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാളില്‍ വെള്ളിയാഴ്ച രാത്രിയാണ് ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ 115 പേര്‍ കൊല്ലപ്പെട്ടു.    സംഗീതപരിപാടിക്കിടെ മുഖംമൂടി ധരിച്ച അക്രമികള്‍ കാണികള്‍ക്കുനേരേ വെടിയുതിര്‍ക്കുകയായിരുന്നു.  അക്രമിസംഘത്തില്‍ അഞ്ചുപേരുണ്ടായിരുന്നു. വെടിവെയ്പിന് പിന്നാലെ കെട്ടിടത്തില്‍ നിരവധി സ്‌ഫോടനങ്ങളും നടന്നു. കെട്ടിടത്തില്‍നിന്ന് തീ ഉയരുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.സൈനികരുടേതിന് സമാനമായ വസ്ത്രം ധരിച്ചാണ് അക്രമികള്‍ എത്തിയത്. ഒന്‍പതിനായിരത്തോളം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കെട്ടിടസമുച്ചയത്തിലായിരുന്നു പരിപാടി നടന്നത്. ആറായിരംപേരോളം…

    Read More »
  • സ്റ്റോപ്പിൽ നിർത്താതെ പോയ കെഎസ്ആർടിസി ഡ്രൈവറെ ഇമ്ബൊസിഷൻ എഴുതിച്ച് യാത്രക്കാരൻ !

    കൊട്ടാരക്കര: കെഎസ്ആർടിസി ഡ്രൈവർക്ക് ശിക്ഷ വിധിച്ച് യാത്രക്കാരൻ.വാളകം എംഎ‍ല്‍എ.ജങ്ഷനില്‍ സൂപ്പർ ഫാസ്റ്റിന് സ്റ്റോപ്പുണ്ടെന്ന് 50 തവണ ഇമ്ബൊസിഷൻ എഴുതി വാട്സാപ്പില്‍ ഇടാനായിരുന്നു ശിക്ഷ വിധിച്ചത്. സംഭവം ഇങ്ങനെ: ഏറെ നാള്‍ ഗതാഗതമന്ത്രിയായിരുന്ന ആർ ബാലകൃഷ്ണ പിള്ളയുടെ നാടാണ് വാളകം.അദ്ദേഹത്തിന്റെ മകനായ ഗണേഷ്കുമാറാണ് ഇപ്പോഴത്തെ ഗതാഗത മന്ത്രിയും.ഗതാഗതമന്ത്രിയുടെ നാട്ടിലെ ബസ് സ്റ്റോപ്പില്‍ കൈകാട്ടിയിട്ടും നിർത്താതെ പോയ സൂപ്പർ ഫാസ്റ്റ് ഡ്രൈവറെയാണ് യാത്രക്കാരൻ  ഇമ്ബൊസിഷൻ എഴുതിച്ചത്. എം.സി.റോഡില്‍ വാളകം എംഎ‍ല്‍എ.ജങ്ഷനില്‍ നിർത്താതെ പോയ പത്തനംതിട്ട ജില്ലയിലെ ഒരു ഡിപ്പോയിലെ ഡ്രൈവറാണ് പരാതി ഒഴിവാക്കാൻ ഇമ്ബൊസിഷൻ എഴുതിയത്. പറ്റുന്നിടത്തെല്ലാം ഏത് ബസായാലും കൈകാണിച്ചാല്‍ നിർത്തണമെന്ന അനൗദ്യോഗിക നിർദ്ദേശം കെബി ഗണേശ് കുമാർ നല്‍കിയിട്ടുണ്ട്. എന്നിട്ടും വാളകത്ത് ബസ് നിർത്തിയില്ല ! വെള്ളിയാഴ്ച വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയത്തേക്കുള്ള ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ബന്ധപ്പെട്ട ഡിപ്പോയിലേക്കു വിളിച്ചിരുന്നു. രാത്രിയോടെ ഡ്രൈവർ പരാതിക്കാരനെ തിരികെ വിളിച്ചു. എറണാകുളം ജില്ലയില്‍നിന്ന് ഒരാഴ്ചമുമ്ബ് ഡിപ്പോയില്‍ എത്തിയ ആളാണെന്നും എംഎ‍ല്‍എ.ജങ്ഷനില്‍…

    Read More »
  • സത്യഭാമയുടെ അംഗത്വം സ്വീകരിക്കുന്ന പോസ്റ്റുമുക്കി ബിജെപി; സ്ക്രീൻഷോട്ട് സഹിതം പ്രചരിപ്പിച്ച്‌ സോഷ്യല്‍ മീഡിയ

    വിവാദത്തിന് പിന്നാലെ കലാമണ്ഡലം സത്യഭാമ അംഗത്വം സ്വീകരിക്കുന്ന പോസ്റ്റുമുക്കി ബിജെപി. മുന്‍ സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയുടെ കയ്യില്‍ നിന്നും അംഗത്വം സ്വീകരിക്കുന്ന ‘ബിജെപി കേരളം’ ഗ്രൂപ്പില്‍ പങ്കുവെച്ച പോസ്റ്റാണ്  ബിജെപി മുക്കിയത്. എ.പി അബ്ദുള്ള കുട്ടി ഉള്‍പ്പടെയുള്ളവര്‍ക്കൊപ്പമാണ് സത്യഭാമ 2019 ല്‍ ബിജെപി അംഗത്വം സ്വീകരിച്ചതെന്നാണ് പോസ്റ്റിൽ നിന്നും വ്യകതമാകുന്നത്. ബിജെപി കേരളം അവരുടെ ഔദ്യോഗിക പേജില്‍ 2019 ജൂലൈ ആറിന് പങ്കുവെച്ച കുറിപ്പില്‍ സത്യഭാമ ബിജെപി അംഗത്വം സ്വീകരിക്കുന്ന ഫോട്ടോയും പോസ്റ്റും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ആർ എല്‍ വി രാമകൃഷ്ണനെ നിറത്തിന്റെ പേരില്‍ സത്യഭാമ അധിക്ഷേപിക്കുകയും വെറുപ്പിന്റെ ഭാഷയില്‍ സംസാരിക്കുകയും ചെയ്തതിന് ശേഷം ബിജെപി ഈ പോസ്റ്റ് മുക്കുകയായിരുന്നു. എന്നാല്‍ അന്നുതന്നെ സോഷ്യൽ മീഡിയയിൽ  ഈ പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകള്‍ പ്രചരിച്ചു തുടങ്ങിയിരുന്നു. ഈ സ്ക്രീൻഷോട്ട് വ്യാജമാണെന്ന് വരുത്തിത്തീർക്കാനുള്ള കാമ്ബയിൻ ബിജെപി തുടങ്ങിയെങ്കിലും ചടങ്ങിന്റെ വീഡിയോ പുറത്തുവന്നതോടെ സംഭവം കൈ വിട്ട് പോയി. സത്യഭാമയുടെ ഫേസ്ബുക്ക് അക്കൗണ്ടിലെ ബി.ജെ.പി അനുകൂല…

    Read More »
  • അമ്പത് ദിവസമല്ല, കഴിഞ്ഞ പത്ത് വർഷങ്ങളായി ജനം കാത്തിരിക്കുകയാണ്; മോദിജിയുടെ ആ വാഗ്ദാനം നിറവേറ്റുന്നതും കാത്ത്

    കള്ളപ്പണം ചുട്ടെരിച്ച് വളമാക്കി മോദിജിയുടെ സർക്കാർ കൊയ്തെടുത്ത ഫലങ്ങൾ തങ്ങൾക്ക് കൂടി കിട്ടുമെന്ന പ്രതീക്ഷയിൽ അമ്പത് ദിവസമല്ല, കഴിഞ്ഞ പത്ത് വർഷങ്ങളായി ജനം കാത്തിരിക്കുകയാണ്. എട്ട് കൊല്ലം മുമ്പ് ഒരു നവംബർ രാത്രിയിൽ മോദിജി നടത്തിയ മിന്നൽപ്രഹരത്തിൽ കാട്ടുതീയിലെന്ന പോലെ കള്ളപ്പണം വെന്തെരിഞ്ഞ് ചാമ്പലായത് ദേശക്കാർ കണ്ടു നിന്നത് ഉന്മാദത്തോടടുത്ത ഉൾപ്പുളകത്തോടെയായിരുന്നു. ആ ദിനങ്ങളിൽ എ.ടി.എമ്മിന് മുന്നിൽ പകലന്തിയോളം ക്യൂ നിന്ന നാട്ടുകാരെ പ്രചോദിപ്പിച്ചത് കള്ളപ്പണക്കാരുടെ ദാരുണമായ തകർച്ചയും തങ്ങളുടെ അക്കൗണ്ടുകളിലേക്ക് വരാനിരിക്കുന്ന 15 ലക്ഷം രൂപയുമായിരുന്നു എന്നതും രഹസ്യമല്ല. കള്ളപ്പണക്കാരുടെ കഴുത്തിന് പിടിച്ച് ശ്വാസം മുട്ടിച്ചതിനു ശേഷം അഞ്ച് ദിവസം കഴിഞ്ഞ് 2016 നവംബർ 13-ന് ഗോവയിൽവെച്ച് വികാരാധീനനായി കണ്ഠമിടറിക്കൊണ്ട് മോദിജി നടത്തിയ പ്രസംഗം ഓർമ്മിയില്ലേ! ”വെറും 50 ദിവസമാണ് ഞാൻ ആവശ്യപ്പെടുന്നത്. ഡിസംബർ 30-ന് ശേഷവും പ്രശ്നങ്ങൾ അവസാനിക്കുന്നില്ലെങ്കിൽ രാജ്യം തീരുമാനിക്കുന്ന ശിക്ഷ അനുഭവിക്കാൻ ഞാൻ തയ്യാറാണ്.”   കാര്യങ്ങൾ ശരിയായില്ലെങ്കിൽ തന്നെ പച്ചയ്ക്ക് കത്തിച്ചോളൂ എന്ന് മോദിജി…

    Read More »
  • ”ഇവര്‍ ഡ്യൂപ്ലിക്കേറ്റ്… മിമിക്രി അവതരിപ്പിക്കാന്‍ കൊള്ളാം, വലിയ നിറമില്ല സുന്ദരിയാണെന്ന് അവകാശപ്പെടേണ്ട”

    പലവിധത്തിലുള്ള ബോഡി ഷെയ്മിങ് നമ്മുടെ സമൂഹത്തില്‍ നടക്കുന്നുണ്ട്. എന്നാല്‍ മനുഷ്യത്വം ഒട്ടും തൊട്ട് തീണ്ടിയിട്ടില്ലാത്ത തരത്തില്‍ സഹജീവി കുത്തി നോവിച്ച് അതിന്റെ ഏറ്റവും ഭയാനകമായ രീതിയില്‍ ഒരു പ്രസംഗം നടത്തിയിരുന്നു കഴിഞ്ഞ ദിവസം കലാമണ്ഡലം സത്യഭാമ. നര്‍ത്തകനും നടനുമായ ഡോ.ആര്‍എല്‍വി രാമകൃഷ്ണന് നേരെയാണ് അധിക്ഷേപ പരാമര്‍ശം കലാമണ്ഡലം സത്യഭാമ നടത്തിയത്. നര്‍ത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു ഒരു യുട്യൂബ് ചാനല്‍ അഭിമുഖത്തില്‍ സത്യഭാമ പറഞ്ഞത്. ആര്‍എല്‍വി രാമകൃഷ്ണന്റെ പേര് പരാമര്‍ശിച്ചില്ലെങ്കിലും ഇയാള്‍ ചാലക്കുടിക്കാരന്‍ നര്‍ത്തകനാണെന്നും സംഗീത നാടക അക്കാദമിയുമായി ഇയാള്‍ക്ക് പ്രശ്‌നമുണ്ടായിരുന്നുവെന്നും പറഞ്ഞിരുന്നു. സത്യാഭാമയുടെ അഭിമുഖം വൈറലായതോടെ കേരളമൊന്നാകെപ്രതിഷേധം അറിയിച്ച് എത്തി. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് അഭിനേത്രി മല്ലിക സുകുമാരന്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക സുകുമാരന്‍ സത്യഭാമയുടെ വാക്കുകളോടുള്ള എതിര്‍പ്പ് മല്ലിക സുകുമാരന്‍ പ്രകടപ്പിച്ചത്. മോഹിനിയുടെ ഏഴ് അയലത്ത് വരാത്തവരാണ് മോഹിനിയാവണം മോഹിനിയാട്ടം കളിക്കേണ്ടത് എന്നൊക്കെ പറയുന്നതെന്നാണ് മല്ലിക സുകുമാരന്‍ പറഞ്ഞത്. മല്ലിക…

    Read More »
  • ”നമ്മള് ഈ ഡാന്‍സൊന്നും പഠിച്ചിട്ടില്ല, പക്ഷേ അനിയനെ കാര്യമായിട്ട് പഠിപ്പിക്കണം”

    അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ.ആര്‍എല്‍വി രാമകൃഷ്ണനെതിരെ നര്‍ത്തകി സത്യഭാമ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായ പശ്ചാത്തലത്തില്‍ കലാഭവന്‍ മണിയെക്കുറിച്ചുള്ള കുറിപ്പുമായി റഫീക്ക് സീലാട്ട്. കലാഭവന്‍ മണിയും രാമകൃഷ്ണനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ചാണ് റഫീക്കിന്റെ കുറിപ്പ്. നൃത്തത്തോടുള്ള സഹോദരന്റെ താല്‍പര്യത്തെ ഗൗരവത്തോടെ കണ്ടിരുന്ന വ്യക്തിയായിരുന്നു മണിയെന്നും പഠനത്തിനുള്ള പിന്തുണയും നല്‍കിയെന്നും റഫീക്ക് സീലാട്ട് പറയുന്നു. റഫീക്ക് സീലാട്ടിന്റെ കുറിപ്പ് രണ്ട് ആളുകള്‍ക്കിടയില്‍ സൃഷ്ടിക്കപ്പെട്ട അഭേദ്യമായ ബന്ധമായിരുന്നു മണിയുടേയും അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ രാമകൃഷ്ണന്റേതും. എന്ന് ആദ്യകാലങ്ങളില്‍ ഞാന്‍ മണിയെ കാണുവാന്‍ ചാലക്കുടിയിലുള്ള അദ്ദേഹത്തിന്റെ ആ പഴയ തറവാട് വീട്ടില്‍ പലപ്പോഴും പോയിരുന്നപ്പോള്‍ എനിക്ക് മനസ്സിലാക്കുവാന്‍ കഴിഞ്ഞിരുന്നത്. മണിയ്ക്ക് തന്റെ ഇളയ സഹോദരനോടുള്ള അമിത വാത്സല്യമായിരുന്നു പലപ്പോഴും രാമകൃഷ്ണനില്‍ കണ്ടിരുന്ന പരിഭവവും കൊച്ചു കൊച്ചു പരാതികളും. മണി രാമകൃഷ്ണനെ ചൊടിപ്പിക്കുവാനായി ഞങ്ങളോട് കണ്ണിറുക്കി കാണിച്ച് എന്തെങ്കിലുമൊക്കെ പറയുമായിരുന്നു. ഉടന്‍ തന്നെ രാമകൃഷ്ണന്‍ പിണങ്ങുന്ന കാഴ്ചകളും കണ്ടിട്ടുണ്ട്. കുട്ടന്‍ ഒരു പാവാ… എന്ന്…

    Read More »
  • ”കൂട്ടുകാരിയുടെ ഉപ്പയെ കെട്ടിപിടിച്ച് ഉമ്മ കൊടുക്കും! ജനിപ്പിച്ചാല്‍ മാത്രം ഒരാള്‍ ഉപ്പ ആവില്ല”

    ബിഗ് ബോസ് ഷോ യിലേക്ക് പോകാന്‍ കൊതിക്കുന്ന നൂറുക്കണക്കിന് സാധാരണക്കാരുണ്ട്. അവരുടെ ഇടയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട് രണ്ട് കോമണേഴ്സാണ് ഇത്തവണ ബിഗ് ബോസിലേക്ക് പോയത്. രണ്ട് പേരില്‍ ഒരാള്‍ ശക്തമായ മത്സരം കാഴ്ച വെക്കുമ്പോള്‍ മറ്റേയാള്‍ കളിയെന്താണെന്ന് പോലും മനസിലാക്കാതെ വട്ടം ചുറ്റുകയാണ്. ഈ വെറുപ്പും അവഗണനയും കലാഭവന്‍ മണിയ്ക്കും ഉണ്ടായിരുന്നു! ഹീനവും നിന്ദ്യവുമായ പ്രവൃത്തിയെന്ന് വിനയന്‍ഈ വെറുപ്പും അവഗണനയും കലാഭവന്‍ മണിയ്ക്കും ഉണ്ടായിരുന്നു! ഹീനവും നിന്ദ്യവുമായ പ്രവൃത്തിയെന്ന് വിനയന്‍ റെസ്മിന്‍ ആണ് കിടിലന്‍ മത്സരം കാഴ്ച വെച്ച് ശക്തരായ മത്സരാര്‍ഥികള്‍ക്കൊപ്പം മുന്നിട്ട് നില്‍ക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം തന്റെ വ്യക്തി ജീവിതത്തെ പറ്റി റെസ്മിന്‍ പങ്കുവെച്ച കാര്യങ്ങള്‍ പുറത്ത് വിമര്‍ശനമായി മാറിയിരിക്കുകയാണ്. പിതാവിനെ പറ്റി താരം പറഞ്ഞതിനെ ചുറ്റിപ്പറ്റിയാണ് ടോക്സിക് പോരെന്റിംഗിനെ കുറിച്ചടക്കം ബിഗ് ബോസ് ആരാധകര്‍ പറഞ്ഞിരിക്കുന്നത്. ‘ടോക്സിക് പേരെന്റ്റിംഗ് എന്നത് വളരെ ഹോട്ട് ആയി പൊയ്ക്കൊണ്ടിരിക്കുന്ന ടോപ്പിക്ക് ആണ്. ചിലപ്പോഴെങ്കിലും ആ ടോക്സിക് പേരെന്റ്റിംഗ് എന്ന് നമ്മള്‍…

    Read More »
  • നല്ല ബുദ്ധിയും ദിവസവും കുളിച്ച്‌ ശരീരം സൂക്ഷിക്കുന്ന പ്രകൃതവും; കാക്ക വെറും കൂറപ്പക്ഷിയല്ല !

    പൊതുവെ മനുഷ്യർക്ക് ഇഷ്ടമില്ലാത്ത ഒരു പക്ഷിയാണ് കാക്ക. എന്നാല്‍ എന്തിനാണ് ഇത്ര ദേഷ്യം എന്നു ചോദിച്ചാല്‍ കൃത്യം ഉത്തരമൊന്നും ഇല്ലാതാനും.കർക്കടക മാസത്തിൽ കൈകൊട്ടി വിളിക്കുന്ന ഇവരെ മറ്റുമാസങ്ങളിൽ ആട്ടിയോടിക്കുകയും ചെയ്യും. കറുത്തനിറമായിപ്പോയി എന്ന ഒറ്റ കാര്യത്തിലാണ് ഈ അവഗണനയത്രയും. സത്യത്തില്‍ മഹാ ഉപദ്രവിയും വൃത്തികെട്ട ശബ്ദക്കാരുമായ മയിലിന്റെ മായിക കാഴ്ചഭംഗിയില്‍ സർവരും വീണുപോയി.കൂടെ മയിലിനെ പുകഴ്താൻ നൂറു നാവും കാണും. കറുത്തനിറമായിപ്പോയി എന്ന ഒറ്റ കാര്യത്തിലാണ് ഈ അവഗണനയത്രയും.ദിവസവും കുളിച്ച്‌ ഭംഗിയായി ശരീരം മിനുക്കി തടവി സൂക്ഷിക്കുന്ന പ്രകൃതമാണിവരുടേത്. കൂടാതെ  ബുദ്ധിയിൽ മനുഷ്യരെപ്പോലും വെല്ലുന്ന ഇനവും! പണ്ടുമുതലേ കാക്കയെ പൊതു ശല്യക്കാരായാണ്  നമ്മൾ കാണുന്നത്.കൊപ്രാക്കളത്തിലും നെല്ലുണക്കാനിട്ട മുറ്റത്തും എന്നുവേണ്ട അന്നുമിന്നും ഇവരാണ് മനുഷ്യന്റെ ശത്രു.മുറ്റത്ത് വല്ലതും ഉണക്കാനിട്ടാൻ ഒറ്റക്ക് കൊത്തിത്തിന്നുന്നതും പോരാതെ ഇവിടെ സദ്ധ്യയുണ്ടേ, ഓടിവായോ എന്ന് ഉറക്കെ കരഞ്ഞ് കൂട്ടുകാരെ മൊത്തം വിളിച്ച്‌ വരുത്തുകയും ചെയ്യും.എല്ലാം ഒറ്റയ്ക്ക് വിഴുങ്ങാൻ നടക്കുന്ന മനുഷ്യനുണ്ടോ കാക്കകളുടെ ഈ സഹജീവി സ്നേഹം? അയ്യപ്പന്റെ അമ്മ…

    Read More »
  • മോദിയുള്ളതുകൊണ്ടാണ് കേരളം കഞ്ഞികുടിച്ച് പോകുന്നത്; പ്രസ്താവനയ്ക്കെതിരെ കെ സുരേന്ദ്രന് പൊങ്കാലയുമായി സോഷ്യൽ മീഡിയ 

    ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് സോഷ്യൽ മീഡിയയിൽ പൊങ്കാല.പ്രധാനമന്ത്രിയുടെ തുടർച്ചയായുള്ള കേരളാ സന്ദർശനം എല്‍ഡിഎഫിനെയും യുഡിഎഫിനെയും അസ്വസ്ഥമാക്കുകയാണെന്ന് പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കേരളം കഞ്ഞികുടിക്കുന്നത് നരേന്ദ്രമോദിയുള്ളത് കൊണ്ടാണെന്നും മോദി സര്‍ക്കാര്‍ ഇല്ലായിരുന്നെങ്കില്‍ കേരളം പട്ടിണിയാകുമായിരുന്നെന്നും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു ഇതിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനമാണുയരുന്നത്.പ്രളയകാലത്ത് തന്ന അരിയുടെ കാശ് കേന്ദ്രം കണക്ക് പറഞ്ഞു വാങ്ങിയത് ആരും മറന്നിട്ടില്ലെന്നും കേരളത്തിന്റെ റേഷൻ വിഹിതം വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കാൻ നടപടിയെടുക്ക് സുരേന്ദ്രാ,പിന്നീടാകാം ഗീർവാണം എന്നുമൊക്കെയായിരുന്നു   കമന്റുകളിൽ ഭൂരിഭാഗവും. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ ഗോഡൗണുകളില്‍ സംഭരിച്ച്‌ വിതരണം ചെയ്തിരുന്ന അരിയുടെ വിതരണച്ചുമതലയില്‍ നിന്ന് അടുത്തിടെ സംസ്ഥാന ഏജൻസികളെ മാറ്റിയതിനെതിരെയും ആളുകൾ പ്രതിഷേധം ഉയർത്തി. എഫ്സിഐയുടെ പക്കല്‍ സ്റ്റോക്കുള്ള മുഴുവൻ അരിയും കേന്ദ്ര ഏജൻസികളായ നാഫെഡ്, കേന്ദ്രീയ ഭണ്ടാർ, ദേശീയ സഹകരണ കണ്‍സ്യൂമർ ഫെഡറേഷൻ എന്നീ കേന്ദ്ര ഏജൻസികള്‍ക്ക് കൈമാറണമെന്നായിരുന്നു കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്റെ നിർദേശം .ഇതോടെ കേരളത്തിലെ റേഷനിംഗ്…

    Read More »
  • ”16 തികയാത്ത പാല്‍ക്കാരന്‍ പയ്യന്‍, ആ കഥ പണ്ട് ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ കേട്ടതാണ്”

    മലയാള സിനിമയില്‍ ഹിറ്റുകള്‍ സമ്മാനിച്ച ഇരട്ട തിരക്കഥാകൃത്തുക്കളാണ് സച്ചിയും സേതുവും. ചോക്കലേറ്റാണ് ഇരുവരും ഒരുമിച്ച് തിരക്കഥയെഴുതിയ ആദ്യ സിനിമ. തുടര്‍ന്ന് റോബിന്‍ ഹുഡ്, മേക്കപ്പ് മാന്‍, സീനിയേഴ്സ്, ഡബിള്‍സ് തുടങ്ങിയ ചിത്രങ്ങളും ഇരുവരും ഒരുമിച്ച് തിരക്കഥയെഴുതിയ ചിത്രങ്ങളാണ്. 2012ല്‍ ഇരുവരും സ്വതന്ത്ര തിരക്കഥാകൃത്തുക്കളായി . തുടര്‍ന്ന് സേതു മല്ലുസിംഗിന് കഥയെഴുതി. ഐ ലവ് മി, സലാം കാശ്മീര്‍, കസിന്‍സ്, അച്ചായന്‍സ് തുടങ്ങിയ സിനിമകള്‍ക്ക് കഥയെഴുതുകയും ഒരു കുട്ടനാടന്‍ ബ്ലോഗ്, മഹേഷും മാരുതിയും എന്നീ ചിത്രങ്ങള്‍ കഥയെഴുതി സംവിധാനം ചെയ്യുകയും ചെയ്തു. റണ്‍ ബേബി റണ്‍, ചേട്ടായീസ്, അനാര്‍ക്കലി, രാമലീല, ഷെര്‍ലക് ടോംസ്, ഡ്രൈവിംഗ് ലൈസന്‍സ്, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങള്‍ക്കാണ് സച്ചി ഒറ്റയ്ക്ക് തിരക്കഥ ഒരുക്കിയത്. ഇതില്‍ അനാര്‍ക്കലിയും അയ്യപ്പനും കോശിയും സച്ചി തന്നെ സംവിധാനം ചെയ്യുകയും ചെയ്തു. അനാര്‍ക്കലിയും അയ്യപ്പനും കോശിയും ഹിറ്റ് ചിത്രങ്ങളായിരുന്നു. അയ്യപ്പനും കോശിയും ചിത്രത്തിന് മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം സച്ചിക്ക് മരണാനന്തരമാണ് ലഭിച്ചത്. അയ്യപ്പനും…

    Read More »
Back to top button
error: