Social Media

  • കള്ള് ഷാപ്പിൽ നിന്നുമൊരു ഗുണപാഠ കഥ

    വർഷങ്ങൾക്കു മുമ്പ്  മലയാളമനോരമ  ആഴ്ച്ചപ്പതിപ്പിൽ ജോൺ  ആലുങ്കൽ എന്ന  കഥാകൃത്ത്  എഴുതിയ  ഒരു  ചെറുകഥ.. ഈ കഥയിലെ  കഥാപാത്രങ്ങൾ  നമ്മുടെ തന്നെ  ഇടയിലുള്ളവരാണ്. കഥയിതാണ്: അപരിചിതമായ   സ്ഥലത്തെത്തിയ  ഒരു  സ്ത്രീ  തൻ്റെ  വിശന്നിരിക്കുന്ന കുഞ്ഞുമായി തൊട്ടടുത്തു കണ്ട ഒരു സ്കൂളിൻ്റെ  സ്റ്റാഫ് റൂമിലേക്ക് കടന്നു  ചെല്ലുന്നു. കുഞ്ഞിന്  ഭക്ഷണം  വേണം , നാട്ടിലെത്താൻ  ചെറിയൊരു  സഹായവും  വേണം . ആരുടേയും  മുന്നിൽ  കൈ നീട്ടി  ശീലമില്ല . മടിച്ചു മടിച്ചാണെങ്കിലും  വിദ്യാലയത്തിലേയ്ക്കാണല്ലോ, അദ്ധ്യാപകരാണല്ലോ , അപമാനിക്കില്ല , സഹായം കിട്ടും എന്ന   ധൈര്യമാണ്  അവരെ  അങ്ങോട്ടു  നയിച്ചത്. മടിച്ചു മടിച്ച്  ആവശ്യം  ഒരു വിധം  പറഞ്ഞൊപ്പിച്ചു. ചിലർ ഇതൊന്നും  ശ്രദ്ധിക്കാതെ  അവരവരുടെ  ലോകങ്ങളിലാണ് . ചിലർക്ക്  ഒരു  പുച്ഛം . ചിലർക്ക്  ഇതെത്ര  കണ്ടിരിക്കുന്നു  എന്ന ഭാവം . ബുദ്ധിജീവികൾ  അവരുടെ  കഴിവു  പ്രകടിപ്പിച്ചു . കുട്ടിയുടെ  അച്ഛൻ  ഉപേക്ഷിച്ചതാണോ, അതോ അച്ഛനില്ലേ ?പണിയെടുത്തു  ജീവിച്ചുകൂടേ , വീട്ടിൽ നിന്നും  ഇറക്കി…

    Read More »
  • മാതൃകയാക്കണം ഈ പെൺകുട്ടിയെ !

    ലോകത്തുള്ള എല്ലാവരും പരിചയപ്പെടണം.ഒപ്പം  മാതൃകയാക്കണം  തയ്യൽക്കാരിയായ ഈ വീട്ടമ്മയെ ! തന്റെ 19 -ാമത്തെ വയസ്സു മുതൽ ഗുരുവിന്റെ വചനങ്ങളിൽ ആകൃഷ്ടയായി കോട്ടയം പട്ടണത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന നിഷയെന്ന വീട്ടമ്മ.  നിഷ വെറുമൊരു വീട്ടമ്മയല്ല ! മക്കളും ബന്ധുക്കളും വഴിയരികിൽ ഉപേക്ഷിച്ച നൂറ്റി എൺപതിൽ പരം  വ്യദ്ധരായ മാതാപിതാക്കന്മാരുടെ മകളാണ്. കോട്ടയം ടൗണിൽ മൂന്ന് വാടക വീടുകളിലായാണ് അശരണരായ അച്ഛനമ്മമാർക്ക് വേണ്ടതെല്ലാം നൽകി നിഷ പാർപ്പിച്ചിരിക്കുന്നത്. നിഷയുടെ സ്നേഹക്കൂട് വെറുമൊരു അനാഥലങ്ങളല്ല. നിറയെ അച്ഛനമ്മമാരുള്ള വലിയൊരു കൂട്ടുകുടുംബമാണ്. ഇവിടെ അച്ഛനമ്മമാർക്ക് മേൽ യാതൊരു നിയമങ്ങളുമില്ല. ഉണ്ണാനും, ഉറങ്ങാനും , ടി വി കാണാനും , ആഹാരം കഴിക്കുവാനും മണിയടികളോ നിർബന്ധങ്ങളോ അവിടെയില്ല ഇവിടുത്തെ അച്ഛനമ്മമാർക്ക് മക്കൾ ഉപേക്ഷിച്ചതിന്റെ യാതൊരു വിഷമങ്ങളുമില്ല. മക്കളുടെയും, കൊച്ചുമക്കളുടേയും സ്നേഹം നൽകാൻ സേവന തല്പരരായ നൂറിലധികം മക്കൾ അവർക്കുണ്ട് കിടപ്പിലായാൽ മരുന്ന് നൽകാനും വൃത്തിയാക്കാനും അഞ്ചിലധികം നേഴ്സുമാരും ഡോക്ടർമാരുടെ സേവനവും അച്ഛനമ്മമാർക്കായി ഈ മകൾ…

    Read More »
  • ട്രെയിനിനെ  27 കിലോമീറ്റർ ഓടിത്തോൽപ്പിച്ച് ഓട്ടോറിക്ഷ ;മിസ്സായ അതേ ട്രെയിനിൽ യാത്രക്കാരനെ കയറ്റിവിട്ട് താരമായി ഓട്ടോഡ്രൈവർ

    ബംഗളൂരു:മിനിറ്റുകള്‍ കൊണ്ടെത്തേണ്ട ദൂരം കടക്കാന്‍ മണിക്കൂറുകളെടുക്കുന്ന ബെംഗളൂരുവില്‍ ഗതാഗത കുരുക്ക് സൃഷ്ടിക്കുന്ന തലവേദന ചില്ലറയല്ല. മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്ക് കാരണം ട്രെയിനും ബസ്സുമൊക്കെ കിട്ടാതാകുന്നതും ഓഫീസുകളിൽ സമയത്തിനെത്താൻ കഴിയാത്തതുമെല്ലാം ഇവിടെ സ്ഥിരം കാഴ്ചയുമാണ്. എന്നാൽ ഗതാഗത കുരുക്കിനെ തുടർന്ന് യുവാവിന് ട്രെയിൻ കിട്ടാതെ വന്നപ്പോൾ തന്റെ ഓട്ടോയിൽ അതിസാഹസികമായി 27 കിലോമീറ്റർ അപ്പുറം അടുത്ത സ്റ്റേഷനിലെത്തിച്ച് ട്രെയിനിൽ കയറാൻ സഹായിച്ച ഒരു ഓട്ടോ ഡ്രൈവറാണ് ഇപ്പോൾ ബെംഗളൂരുവിലെ താരം.   ആദിൽ ഹുസൈനെന്ന ഐ.ടി. ജീവനക്കാരനാണ് ഓട്ടോയിലുള്ള തന്റെ സാഹസികയാത്ര എക്സിൽ പങ്കുവെച്ചത്. ഉച്ചക്ക് 1.40-നുള്ള പ്രശാന്തി എക്സ്പ്രസിലായിരുന്നു ആദിലിന് പോവേണ്ടിയിരുന്നത്. എന്നാൽ ഗതാഗത കുരുക്ക് കാരണം 17 കിലോമീറ്റർ അകലെയുള്ള റെയിൽവെ സ്റ്റേഷനിൽ സമയത്തിനെത്താൻ ആദിലിന് കഴിഞ്ഞില്ല.സ്റ്റേഷനിലെത്തിയപ്പോഴേക്കും ട്രെയിൻ പുറപ്പെട്ടും കഴിഞ്ഞിരുന്നു.ഒടുവിൽ നിസ്സഹായനായി നിൽക്കവേയാണ് ഒരു ഓട്ടോക്കാരൻ ആദിലിനെ സമീപിക്കുന്നത്. അടുത്ത സ്റ്റോപ്പായ യെൽഹങ്ക റെയിൽവെ സ്റ്റേഷനിലെത്തിക്കാമെന്നും അവിടെ വെച്ച് ട്രെയിനിൽ കയറാമെന്നും ഓട്ടോ ഡ്രൈവർ പറഞ്ഞു. 27 കിലോമീറ്റർ…

    Read More »
  • ബോസാണത്രേ ബോസ്! കമ്പനിയുടെ വാട്ട്സാപ്പ് ​ഗ്രൂപ്പിൽനിന്നു പുറത്താക്കി, മുളവടിയുമായിച്ചെന്ന് അറഞ്ചംപുറഞ്ചം തല്ലി ജീവനക്കാരൻ

    കമ്പനി വാട്ട്സാപ്പ് ​ഗ്രൂപ്പിൽ നിന്നും തന്നെ പുറത്താക്കിയ ബോസിനെ എല്ലാവരുടേയും മുന്നിൽ വച്ച് ഉപദ്രവിച്ച് ജീവനക്കാരൻ. അവിടംകൊണ്ടും തീർന്നില്ല. അവിടെ നാശനഷ്ടങ്ങളുണ്ടാക്കുകയും ബോസിന്റെ ഐഫോൺ തകർക്കുകയും ചെയ്തു. പൂനെയിലാണ് സംഭവം നടന്നത്. ചന്ദൻ നഗറിലെ ഓൾഡ് മുണ്ഡ്‌വ റോഡിലുള്ള കമ്പനിയുടെ ഓഫീസിൽ ഡിസംബർ ഒന്നിന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കും ഒരുമണിക്കും ഇടയിലാണത്രെ സംഭവം. പിന്നാലെ, തന്നെ ജീവനക്കാരനെതിരെ ബോസ് പൊലീസിൽ പരാതിയും നൽകി. ചന്ദൻ ന​ഗർ പൊലീസ് പറയുന്നത് പ്രകാരം, ഇൻസ്റ്റാ ഗോ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമയാണ് 31 -കാരനായ അമോൽ ശേഷാവു ധോബ്ലെ. ധോബ്ലെയാണ് തന്റെ ജീവനക്കാരനെതിരെ പരാതി നൽകിയിരിക്കുന്നത്. പരാതിയെ തുടർന്ന് കമ്പനിയിലെ ജീവനക്കാരനായ സത്യം ഷിംഗ്‌വിക്കെതിരെ ഐപിസി 324, 504, 506, 427, മഹാരാഷ്ട്ര പൊലീസ് ആക്‌ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പരാതിയിൽ പറയുന്നതനുസരിച്ച് ഷിം​ഗ്‍വിക്കെതിരെ നിരവധി കസ്റ്റമേഴ്സ് പരാതി നൽകിയിട്ടുണ്ടായിരുന്നു. ഇത് ഷിം​ഗ്‍വിയുടെ സ്വഭാവത്തെ കുറിച്ച് ഉടമയിൽ ആശങ്കയുണ്ടാക്കി. അതിനിടെ ഷിം​ഗ്‍വിയുമായി ബന്ധപ്പെട്ട് കിട്ടിയ…

    Read More »
  • 490 കോടി രൂപ മുടക്കി കല്ല്യാണമാമാങ്കം, ഒറ്റദിവസം കൊണ്ട് സോഷ്യൽ മീഡിയയിലെങ്ങും വൈറലായി, ലോകത്തിന്റെയാകെ ശ്രദ്ധയാകർഷിച്ചു; കഴിഞ്ഞ് വെറും ഒരാഴ്ച മാത്രം, വരന് ജീവപര്യന്തം, നേരെ ജയിലിലേക്ക്?

    ഒറ്റദിവസം കൊണ്ട് സോഷ്യൽ മീഡിയയിലെങ്ങും വൈറലാവുകയും, ലോകത്തിന്റെയാകെ ശ്രദ്ധയാകർഷിക്കുകയും ചെയ്ത വധൂവരന്മാരാണ് മഡലെയ്ൻ ബ്രോക്ക്‌വേയും ജേക്കബ് ലാഗ്രോണും. 26 -കാരിയായ സംരംഭകയാണ് മഡലെയ്‍ൻ. അവരുടെ ദീര്‍ഘകാലത്തെ കാമുകനായിരുന്നു 29 -കാരൻ ലാ​ഗ്രോൺ. ഇവരുടെ കല്ല്യാണത്തിന് വേണ്ടി പൊടിപൊടിച്ചത് ഒന്നും രണ്ടും കോടി രൂപയൊന്നുമല്ല, 490 കോടി രൂപയാണ്. ഒരു നൂറ്റാണ്ടിലെ തന്നെ വിവാഹമാമാങ്കമായിട്ടാണ് ഈ കല്ല്യാണം വാർത്തകളിൽ നിറഞ്ഞത് തന്നെ. യൂട്ടയിലെ കാന്യോൺ പോയിന്റിലെ ആഡംബര റിസോർട്ടായ അമൻഗിരിയിൽ വച്ച് ബാച്ചിലര്‍ വീക്കോടെയായിരുന്നു വിവാഹമാമാങ്കം ആരംഭിച്ചത്. ഒറ്റരാത്രി തങ്ങാന്‍ ഏറ്റവും കുറഞ്ഞത് രണ്ടരലക്ഷത്തിലധികം വേണം അവിടെ. ബാച്ചിലര്‍ പാര്‍ട്ടിക്ക് ശേഷം വധൂവരന്മാരും അതിഥികളും പാരിസിലേക്ക്. അതിഥികളെ കൊണ്ടുപോയത് സ്വകാര്യജെറ്റിൽ. ചടങ്ങുകൾ നടന്നത് വെർസൈൽസ് കൊട്ടാരത്തിൽ. മറൂൺ 5 എന്ന പ്രശസ്ത ബാന്‍ഡിന്റെ പരിപാടി വേറെ. കൂടാതെ ലക്ഷങ്ങളുടെ വസ്ത്രങ്ങളും അലങ്കാരങ്ങളും… എല്ലാം കൊണ്ട് വിവാഹം ആകെ കളറായി മാറി.   View this post on Instagram   A post…

    Read More »
  • രത്തന്‍ ടാറ്റയുടെ ഡീപ് ഫേക്ക് വീഡിയോ പുറത്ത്! ആ വീഡിയോ ഉള്ളത് താനല്ലെന്നും ആ ഉപദേശങ്ങള്‍ തന്റേതല്ലെന്നും രത്തന്‍ ടാറ്റയുടെ മുന്നറിയിപ്പ്

    ന്യൂഡല്‍ഹി: തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോയെക്കുറിച്ച് മുന്നറിയിപ്പുമായി പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റ. നഷ്ട സാധ്യതകളില്ലാത്തതും നൂറ് ശതമാനം നേട്ടം ഉറപ്പു നല്‍കുന്നതുമായ നിക്ഷേപ പദ്ധതികളെന്ന പേരില്‍ തയ്യാറാക്കിയിരിക്കുന്ന ഒരു വീഡിയോ ക്ലിപ്പിലാണ് രത്തന്‍ ടാറ്റയുടെ ‘ഉപദേശങ്ങള്‍’ വ്യാജമായി ചേര്‍ത്ത് പ്രചരിപ്പിക്കുന്നത്. ഈ വീഡിയോ വ്യാജമാണെന്നും അതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ബുധനാഴ്ച രത്തന്‍ ടാറ്റ ആവശ്യപ്പെട്ടു. ‌ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് രത്തന്‍ ടാറ്റ തന്റെ പേരിലുള്ള വ്യാജ വീഡിയോയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. സോന അഗര്‍വാള്‍ എന്ന പേരിലുള്ള ഒരു അക്കൗണ്ടില്‍ നിന്നുള്ള വീഡിയോയുടെ സ്ക്രീന്‍ ഷോട്ടും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ചില നിക്ഷേപങ്ങള്‍ രത്തന്‍ ടാറ്റ പ്രോത്സാഹിപ്പിക്കുന്നു എന്ന തരത്തില്‍ അദ്ദേഹത്തിന്റെ അഭിമുഖമാണ് വ്യാജമായി തയ്യാറാക്കിയിരിക്കുന്നത്. ഈ വ്യാജ വീഡിയോയില്‍ സോന അഗര്‍വാളിനെ തന്റെ മാനേജറായി അവതരിപ്പിച്ചുകൊണ്ട് രത്തന്‍ ടാറ്റ സംസാരിക്കുന്നതായാണ് ചിത്രീകരണം. ഇന്ത്യയിലുള്ള എല്ലാ ഓരോരുത്തരോടും രത്തന്‍ ടാറ്റ നിര്‍ദേശിക്കുന്ന കാര്യം എന്ന…

    Read More »
  • ഇങ്ങനെയൊക്കെ പറയുന്നൊരു മനുഷ്യനെ ഞങ്ങള്‍ കേള്‍ക്കില്ല; ജിയോ ബേബിയെ ഒഴിവാക്കിയതില്‍ വിശദീകരണവുമായി എംഎസ്എഫ്

    കോഴിക്കോട്: സംവിധായകന്‍ ജിയോ ബേബിയെ ഫാറൂഖ് കോളജിലെ ചലച്ചിത്ര ക്ലബിന്റെ സെമിനാര്‍ ഉദ്ഘാടനത്തിന് വിളിച്ച ശേഷം ഒഴിവാക്കിയ സംഭവത്തില്‍ വിശദീകരണവുമായി എംഎസ്എഫ്. ജിയോ ബേബിക്ക് ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ അവകാശമുള്ളതുപോലെ എന്തുകേള്‍ക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം വിദ്യാര്‍ഥികള്‍ക്കുണ്ടെന്ന് എംഎഎസ്എഫ് സംസ്ഥാന പ്രസിഡന്റ് നവാസ് പറഞ്ഞു. ക്ഷണിക്കപ്പെട്ട വ്യക്തി എന്ന നിലയില്‍ ജിയോ ബേബി അപമാനിക്കപ്പെടാന്‍ പാടില്ലായിരുന്നു. ആരാണോ ക്ഷണിച്ചത് അവരായിരുന്നു അതില്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നതെന്നും നവാസ് പറഞ്ഞു. അദ്ദേഹം അപമാനിക്കപ്പെട്ടതിന്റെ വേദന ഉള്‍ക്കൊള്ളുന്നതായും സമൂഹത്തെ ആരാചകത്വത്തിലേക്ക് നയിക്കുന്ന അദ്ദേഹത്തിന്റെ നിലപാടിനോട് നേരത്തെയുള്ള അഭിപ്രായത്തില്‍ മാറ്റമില്ല. ഫാറൂഖ് കോളജിലെ യൂണിയന്‍ എന്ന നിലയില്‍ എംഎസ്എഫ് എടുതച്ത ആ നിലപാടിനെ സ്വാഗതം ചെയ്യുന്നു. ജിയോ ബേബിയുടെ നിലപാടിനോട് യോജിപ്പില്ല. ആ പരിപാടിയില്‍ പങ്കെടുക്കില്ലെന്നാണ് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചതെന്നും നവാസ് പറഞ്ഞു. തന്റെ പരാമര്‍ശങ്ങള്‍ കോളജിന്റെ ധാര്‍മികമൂല്യങ്ങള്‍ക്ക് എതിരാണെന്ന കാരണത്താല്‍ താന്‍ ഉദ്ഘാടകനായ പരിപാടി ഫാറൂഖ് കോളജ് സംഘാടകര്‍ മാറ്റിവച്ചതായി ജിയോ ബേബി ആരോപിച്ചിരുന്നു. പരിപാടിക്കായി കോഴിക്കോട് എത്തിയപ്പോഴാണ്…

    Read More »
  • ഇത്തവണത്തെ ക്രിസ്മസ് കേക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം

    ക്രിസ്മസ് ( Christmas ) എന്നാല്‍ ആദ്യം ഏവരുടെയും മനസില്‍ വരുന്നത് കേക്ക്  തന്നെയായിരിക്കും.കേക്കുകളിലെ വൈവിധ്യങ്ങള്‍ ഏറെയും പരീക്ഷക്കപ്പെടുന്ന ഒരു ആഘോഷാവസരം കൂടിയാണ് ക്രിസ്മസ്. ഇതാ ലളിതമായി തയ്യാറാക്കാവുന്ന ഒരു ‘റെഡ് വെല്‍വറ്റ്’ കേക്ക് റെസിപ്പി. ചേരുവകള്‍… മൈദ – 120 ഗ്രാം പൗഡേര്‍ഡ് ഷുഗകര്‍ / കാസ്റ്റര്‍ ഷുഗര്‍ – 150 ബട്ടര്‍ – 55 ഗ്രാം മുട്ട – 2 എണ്ണം കൊക്കോ പൗഡര്‍  – ഒരു ടേബിള്‍ സ്പൂണ്‍ സൈഡര്‍ വിനിഗര്‍ – അര ടീസ്പൂണ്‍ ബേക്കിംഗ് സോഡ – അര ടീസ്പൂണ്‍ തൈര് – 100 ഗ്രാം റെഡ് കളര്‍ – ഇഷ്ടാനുസരണം ചേര്‍ക്കാം ( അര ടേബിള്‍ സ്പൂണ്‍ തന്നെ മതിയാകും ) വനില എസന്‍സ് – അര ടീസ്പൂണ്‍ ഇനി കേക്ക് തയ്യാറാക്കാന്‍… ആദ്യം ഒരു ബൗളിലേക്ക് കാസ്റ്റര്‍ ഷുഗറും ബട്ടറും ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്ത് വയ്ക്കുക. ഇതിലേക്ക് മുട്ടയും പൊട്ടിച്ച് ചേര്‍ത്ത്…

    Read More »
  • 120 ഇന്ത്യൻ സൈനികർ 2000 ത്തോളം പാക്കിസ്ഥാൻ സൈനീകരെ തോൽപ്പിച്ച ലോംഗേവാല യുദ്ധം ( 4-7 ഡിസംബർ 1971) 

    ഇന്ത്യ – പാക്ക് അതിർത്തിയിലെ രാജസ്ഥാനിലുള്ള ഒരു ചെറിയ ഗ്രാമമാണ് ലോംഗേവാല. 1971 ഡിസംബർ 4ന് രാത്രി 12:30 ഓടെ 2000ത്തോളം പട്ടാളക്കാരും 45യുദ്ധ ടാങ്കുകളുമായി പാകിസ്താൻ സൈന്യം നടത്തിയ അധിനിവേശ ശ്രമത്തെ വെറും 120 ഇന്ത്യൻ പട്ടാളക്കാർ  6 മണിക്കൂറിലേറെ ചെറുത്ത് നിന്ന് തോൽപ്പിച്ച യുദ്ധമാണ് ലോംഗേവാല. ഒടുവിൽ നേരം പുലർന്നതോടെ ഏയർഫോർസ് എത്തി കനത്ത നാശ നഷ്ടങ്ങൾ പാക്കിസ്ഥാൻ സൈന്യത്തിന് ഏൽപ്പിക്കുകയും ചെയ്തു.എയർഫോഴ്സ് വിമാനങ്ങൾക്ക്  രാത്രി ദർശനത്തിനുള്ള ഉപകരണങ്ങൾ സജ്ജീകരിച്ചിരുന്നില്ല , അതിനാൽ നേരം പുലരുന്നതുവരെ അവർക്ക് കാത്തിരിക്കുകയേ മാർഗമുണ്ടായിരുന്നുള്ളൂ.   യുദ്ധത്തിൽ പാകിസ്താന്റെ 200ഓളം പട്ടാളക്കാർ കൊല്ലപ്പെടുകയും 43 ടാങ്കുകൾ തകർക്കപ്പെടുകയും ചെയ്തതായി കരുതപ്പെടുന്നു. ഇന്ത്യൻ ഭാഗത്തെ നഷ്ടം 2 പട്ടാളക്കാരുടെ മരണം മാത്രമായിരുന്നു. മേജർ കുൽദീപ് സിംഗ് ചാന്ദ്പുരിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ആർമിയുടെ 23-ആം ബറ്റാലിയനിലെ പഞ്ചാബ് റെജിമെന്റിന്റെ ഒരു കമ്പനിയാണ് പാക്കിസ്ഥാനെ ഒരു രാത്രി മുഴുവൻ മരുഭൂമിയിൽ നിർഭയം നേരിട്ടത്. ബോർഡർ എന്ന പേരിൽ 1997ൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയിൽ വിഷയമായത് ലോംഗേവാലയിൽ നടന്ന ഈ  ഏറ്റുമുട്ടലാണ്. 1971 ഡിസംബർ മൂന്നിന്…

    Read More »
  • ശീതളപാനീയങ്ങള്‍ കുടിക്കുന്നത്  ആപത്താണ്; ഇക്കാര്യങ്ങൾ അറിയാതെ പോകരുത്

    പല നിറത്തിലും ഫ്ലേവറിലും ആകര്‍ഷകമായി ശീതളപാനീയങ്ങള്‍ കടകളില്‍ നിരത്തിവെക്കുന്നത് കണ്ടാൽ ആര്‍ക്കും ഒന്ന് കുടിക്കാൻ തോന്നും. നമ്മളില്‍ പലര്‍ക്കും ഇത് ഇഷ്ടവുമാണ്.എന്നാല്‍ ഇത്തരം ശീതളപാനീയങ്ങള്‍ കുടിക്കുന്നത് ശരീരത്തിന് ആപത്താണ്. കടകളില്‍ സുലഭമായി കിട്ടുന്ന എനര്‍ജി ഡ്രിങ്കുകള്‍, സോഡ, ഐസ് ടീ, ആല്‍ക്കഹോള്‍ കോക്ടെയിലുകള്‍, കൃത്രിമ പാനീയങ്ങള്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന പദാര്‍ത്ഥങ്ങള്‍ പല അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിക്കാം. അതിനാല്‍ ഇവ ഉപയോഗിക്കരുതെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.  ശീതളപാനീയങ്ങളില്‍ ചേര്‍ക്കുന്ന കൃത്രിമ മധുരവും സുഗന്ധത്തിന് ഉപയോഗിക്കുന്ന പദാര്‍ത്ഥങ്ങളും കുടലിന്റിയും തലച്ചോറിന്റെയും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. എനര്‍ജി ഡ്രിങ്കുകളില്‍ കഫീനും ഉത്തേജക വസ്തുക്കളും അടങ്ങിയിട്ടുള്ളതിനാല്‍ ഇത് പതിവായി കുടിക്കുന്നത് ശരീരത്തിലെ രക്തസമ്മര്‍ദ്ദം കൂട്ടുകയും ഉറക്കത്തെ ബാധിക്കുകയും ചെയ്യും. വിട്ടുമാറാത്ത തലവേദന, ഛര്‍ദ്ദി എന്നിവയ്ക്കും ചില പാനീയങ്ങള്‍ കാരണമായേക്കും. ഐസ് ടീ, സോഡ എന്നിവയില്‍ പഞ്ചസാരയുടെ അളവ് വളരെയധികം കൂടുതലാണ്.ഇത് പ്രമേഹത്തിന് കാരണമാകും. അതേപോലെ ഇത്തരം പാനീയങ്ങൾ പല്ലുകൾക്കും ദോഷമാണ്.മധുര ശീതള പാനീയങ്ങളുടെ അമിതോപയോഗം പല്ല് കാലക്രമേണ…

    Read More »
Back to top button
error: