TRENDING

  • MLA എന്ന് ഇംഗ്ലീഷിൽ എഴുതിയാലേ ഒരു ഗമ ആകൂവെന്ന് പല തവണ എന്റെ ഡ്രൈവർ വിഷ്ണു പറഞ്ഞിട്ടുള്ളത് എത്ര ശരിയാണ്… എംഎൽഎമാരുടെ വാഹനങ്ങൾ മാത്രമേ പാർക്കിങ് അനുവദിക്കൂ, നിയമസഭാം​ഗത്തിന് ഇല്ല… നിയമസഭയുടെ ഔദ്യോഗിക ഭാഷ സമിതിയുടെ അധ്യക്ഷൻ കൂടിയായ തന്റെ അവസ്ഥ വിവരിച്ച് മാത്യു ടി തോമസ് എംഎൽഎയുടെ പോസ്റ്റ്

    എംഎൽഎ, എംപി തുടങ്ങിയ ബോർഡുകൾ വെച്ച ഭരണാധികാരികളുടെ വാഹനങ്ങൾ നിരന്തരം നിരത്തുകളിലൂടെ ചീറിപ്പായാറുണ്ട്. എന്നാൽ, നിയമസഭാംഗം എന്ന് പൂർണമായും മലയാളത്തിൽ എഴുതിയ ബോർഡ് വെച്ച വാഹനങ്ങൾ ആർക്കും അത്ര പരിചിതമാവില്ല. ഇത്തരത്തിൽ വാഹനത്തിന് മുന്നിൽ മലയാളത്തിലുള്ള ബോർഡ് വെച്ചതിന്റെ പൊല്ലാപ്പിനെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് തിരുവല്ല എംഎൽഎയും ജെഡിഎസ് നേതാവുമായ മാത്യു ടി തോമസ്. പൊല്ലാപ്പിനു കാരണം വേറൊന്നുമല്ല, മാത്യു ടി തോമസ് ഉപയോഗിക്കുന്ന വാഹനത്തിന് മുന്നിൽ നിയമസഭാംഗം എന്ന് മലയാളത്തിൽ എഴുതിയ ബോർഡാണ് വെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഈ വാഹനവുമായി നിയമസഭയിൽ എത്തിയ ശേഷം പാർക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ ഒരു വാച്ച് ആൻഡ് വാർഡ് തടഞ്ഞു. ഇത് എംഎൽഎമാരുടെ വാഹനം പാർക്ക് ചെയ്യാനുള്ള സ്ഥലമാണെന്നും അത് മാത്രമേ ഇവിടെ പാർക്ക് ചെയ്യാൻ അനുവദിക്കൂവെന്നുമാണ് വാച്ച് ആൻഡ് വാർഡ് പറഞ്ഞത്. വാച്ച് ആൻ വാർഡിന് MLA എന്നതിന്റെ മലയാളം അറിയാത്തതാണോ അതോ പെട്ടെന്നു കണ്ടപ്പോൾ കൺഫ്യൂഷൻ അടിച്ചതാണോയെന്ന് അറിയില്ല, ഏതായാലും…

    Read More »
  • “നാല്പതുകളിലെ പ്രണയം” ഫെബ്രുവരി 13 മുതൽ…

    ഹൃദ്യമായ ഒരു പ്രണയകഥ അതാണ് “നാല്പതുകളിലെ പ്രണയം” നടനും മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ രമേശ് എസ് മകയിരം തിരക്കഥ എഴുതി സംവിധാനം ചെയ്ത നാല്പതുകളിലെ പ്രണയം (ലവ് ഇൻ ഫോർട്ടിസ് ) ഫെബ്രുവരി 13 മുതൽ കേരളത്തിലെ തീയറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്. മൂന്ന് സ്ത്രീകളുടെ ജീവിതത്തിലൂടെ എഴുത്തുകാരനും പബ്ലിഷറുമായ ഒരാളുടെ സഞ്ചാരമാണ് മ്യൂസിക് ലവ് സ്റ്റോറിയായ ഈ സിനിമയുടെ പശ്ചാത്തലം . പ്രണയത്തോടൊപ്പം സംഗീതത്തിനും വളരെ പ്രാധാന്യമുള്ള ഈ ചിത്രത്തിലെ മനോഹര ഗാനങ്ങൾ ഷഹബാസ് അമൻ ,നിത്യ മാമൻ , ഗിരീഷ് നാരായൺ ,അന്നപൂർണ പ്രദീപ് , അമൃത ജയകുമാർ ,കാഞ്ചന ശ്രീറാം ,ഐശ്വര്യ മോഹൻ ,ശ്രെയ അന്ന ജോസഫ് തുടങ്ങിയവരാണ് ആലപിച്ചിരിക്കുന്നത്. ആശ വാസുദേവൻ നായർ , ജെറി ജോൺ , കുടശ്ശനാട്‌ കനകം ,ശ്രീദേവി ഉണ്ണി , മഴ രമേശ് , ഗിരിധർ കൃഷ്ണ ,ക്ഷമ ,മെർലിൻ , പാർഥിപ്, ഷഹനാസ്, ധന്യ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു…

    Read More »
  • ഒരു ചിത്രവുംഏഴ് ആക്ഷൻ കോറിയോ ഗ്രാഫേഴ്സും

    സിനിമയുടെ വാണിജ്യ ഘടകത്തെ ഏറെ സഹായിക്കുന്ന ഘടകമാണ് ആക് ഷൻ . മികച്ച ആക് ഷനു കൾ പ്രേക്ഷകർക്ക് എന്നും കൗതുകവും. ആവേശവും പകരുന്നു. ആക്ഷൻ സിനിമകൾ ഒരുക്കുവാൻ സമർത്ഥരായ നിരവധി സംവിധായകരും നമുക്കുണ്ട്. അക്കൂട്ടത്തിൽ പ്രധാനിയാണ് ഷാജി കൈലാസ്. മലയാളത്തിലെ മുൻ നിരതാരങ്ങളെ അണിനിരത്തി നിരവധി മികച്ച ആക്ഷൻ ത്രില്ലർ സിനിമകൾ ഒരുക്കി പ്രേക്ഷകരുടെ ഇടയിൽ ഏറെ സ്വാധീനം നേടിയ സംവിധായകനാണ് ഷാജി കൈലാസ്. ഷാജി കൈലാസ് ഒരുക്കുന്ന പുതിയ ചിത്രമാണ് വരവ്. ജോജു ജോർജിനെ നായകനാക്കി ഏ.കെ. സാജൻ്റെ തിരക്കഥയിൽ ഒരുക്കുന്ന ഈ ചിത്രവും ആക്ഷൻ ത്രില്ലർ തന്നെയാണ്. പ്ലാൻ്റർ മാർക്കിടയിലെ കിടമത്സരങ്ങളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ അര ഡസനി ലേറെ ആക്ഷനുകളാണുള്ളത്. ‘ആക്ഷന് ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിലെ ഓരോ ആക്ഷനുകളും . ഒരുക്കുന്നത് വ്യത്യസ്ഥരായ കോറിയോ ഗ്രാഫേഴ്മ്പാണ്. സ്റ്റണ്ട് സെൽവ,, ഫീനിക്സ് പ്രഭു, രാജശേഖരൻ, മാഫിയാ ശശി, കലൈ കിംഗ്സ്റ്റൺ. തപസ്സി, ജാക്കി…

    Read More »
  • ഏപ്രിൽ ഒമ്പതിന് പള്ളിച്ചട്ടമ്പി

    ആയിരത്തിത്തൊള്ളായിരത്തി അമ്പത്തിഏഴ്, അമ്പത്തിയെട്ട് കാലഘട്ടങ്ങളിൽ , കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ, പശ്ചാത്തലത്തിലൂടെ ഒരു മലയോര ഗ്രാമത്തിൻ്റെ കഥ പറയുന്ന ചിത്രമാണ് പള്ളി ചുട്ടമ്പി’. ടൊവിനോ തോമസ്സിനെ നായകനാക്കി ഡിനോ ജോസ് ആൻ്റണി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ നൂറ്റിമുപ്പതോളം ദിവസ്സങ്ങൾ നീണ്ട ചിത്രീകരണം പൂർത്തിയായിരി ക്കുന്നു കാഞ്ഞാർ ( തൊടുപുഴ), മൂലമറ്റം, പൈനാവ്, മൈസൂർ, ചാലക്കുടി, ഒഗനക്കൽ, കുട്ടിക്കാനം എന്നിങ്ങനെ വ്യത്യസ്ഥമായ ലൊക്കേഷനുകളി ലൂടെ യാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കു ന്നത്. വേൾഡ് വൈഡ് ഫിലിംസ് ഇൻഡ്യയുടെ ബാനറിൽ നൗഫൽ, ബ്രജേഷ് എന്നിവരും സീ ക്യൂബ് ബ്രോസ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ചാണക്യ, ചരൺ, ചൈതന്യ എന്നിവരുമാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കോ പ്രൊഡ്യൂസേർസ് – തൻസീർ സലാം, മേഘ ശ്യാം.. സമീപകാല മലയാള സിനിമയിൽ വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ടൊവിനോ തോമസ്സിൻ്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രം കൂടിയാണ്. ഒരു മലയോര , കാർഷിക ഗ്രാമത്തിലെ അധ്വാനികളായ…

    Read More »
  • ജപ്പാനിലും ‘പുഷ്പ’ തരംഗം; 14 ദിവസം കൊണ്ട് 6.1 കോടി കളക്ഷൻ നേടി അല്ലു അർജുൻ ചിത്രം ‘പുഷ്പ 2: ദ റൂൾ’

    ഇന്ത്യയിൽ ചരിത്രം കുറിച്ച ഐക്കൺ സ്റ്റാർ അല്ലു അർജുന്‍റെ ‘പുഷ്പ 2: ദ റൂൾ’ ജപ്പാനിലും തരംഗമാകുന്നു. റിലീസ് ചെയ്ത് വെറും 14 ദിവസത്തിനുള്ളിൽ 6.1 കോടി രൂപ (105 ദശലക്ഷം യെൻ) ജപ്പാൻ ബോക്സ് ഓഫീസിൽ നിന്ന് ചിത്രം സ്വന്തമാക്കി. ഏകദേശം 17,000-ത്തോളം ആളുകളാണ് രണ്ടാഴ്ചയ്ക്കുള്ളിൽ ജാപ്പനീസ് തിയേറ്ററുകളിൽ സിനിമ കാണാനെത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും സെലക്ടീവായ സിനിമാ വിപണികളിലൊന്നായ ജപ്പാൻ അല്ലു അർജുനെ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. സാധാരണയായി ദൈർഘ്യം കുറഞ്ഞ സിനിമകൾക്ക് മുൻഗണന നൽകുന്ന ജാപ്പനീസ് പ്രേക്ഷകർ, 3 മണിക്കൂർ 40 മിനിറ്റ് നീളമുള്ള ഈ ബ്രഹ്മാണ്ഡ ചിത്രത്തെ നെഞ്ചിലേറ്റിയത് താരത്തിന്‍റെ ആഗോള സ്വാധീനത്തെയാണ് വ്യക്തമാക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ സിനിമയുടെ സാംസ്കാരിക അംബാസഡറായി അല്ലു അർജുൻ മാറിക്കൊണ്ടിരിക്കുകയാണ്. സുകുമാർ സംവിധാനം ചെയ്ത ‘പുഷ്പ 2’വിലൂടെ ഭാഷയുടെയും സംസ്കാരത്തിന്‍റേയും അതിർവരമ്പുകൾ ഭേദിച്ച് ജപ്പാനിലെ മുഖ്യധാര സിനിമാ ചർച്ചകളിൽ ഇടംപിടിക്കാൻ അദ്ദേഹത്തിന് സാധിച്ചു.…

    Read More »
  • ഇന്ദ്രൻസ് ചിത്രം “ആശാൻ” പ്രിവ്യു ഷോ, ചിത്രത്തിന്റെ കേരളാ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; ആഗോള റിലീസ് ഫെബ്രുവരി 5 ന്

    ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത “ആശാൻ” എന്ന ചിത്രത്തിന്റെ പ്രിവ്യു ഷോ കൊച്ചിയിൽ വെച്ച് നടന്നു. ക്ഷണിക്കപ്പെട്ട അതിഥികളും മാധ്യമങ്ങളും സിനിമാ ലോകത്തെ പ്രമുഖരും എത്തിച്ചേർന്ന പ്രിവ്യു ഷോ കഴിഞ്ഞപ്പോൾ ചിത്രത്തിന് ഗംഭീര പ്രതികരണം. മറ്റൊരു മനോഹരമായ ചിത്രം കൂടി ജോൺ പോൾ ജോർജ് നൽകി എന്നഭിപ്രായപെട്ട പ്രേക്ഷകർ, ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവരുടെ പ്രകടന മികവിനെയും അഭിനന്ദിച്ചു. ആദ്യാവസാനം ഏറെ രസകരമായി കണ്ടിരിക്കാവുന്ന, ഏറെ പ്രത്യേകതകൾ നിറഞ്ഞ ഒരു ഗംഭീര എന്റെർറ്റൈനെർ ആണ് ചിത്രമെന്ന അഭിപ്രായമാണ് എല്ലാ പ്രേക്ഷകരും ഒരേ സ്വരത്തിൽ പങ്കു വെക്കുന്നത്. ചിത്രത്തിന്റെ കേരളാ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. ഫെബ്രുവരി 5 നാണു ചിത്രത്തിന്റെ ആഗോള റിലീസ്. ദുൽഖറിൻ്റെ വേഫെറർ ഫിലിംസിനൊപ്പം ചേർന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ…

    Read More »
  • ഇറോട്ടിക് ഹൊറര്‍ ത്രില്ലർ ‘മദനമോഹം’ ഫെബ്രുവരി 6ന്; സംവിധാനം,അഭിനയം മുതൽ മറ്റെല്ലാവരും പുതുമുഖങ്ങൾ…

    ഒരു കൂട്ടം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ പ്രശാന്ത് ശശി തിരകഥയൊരുക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “മദനമോഹം” ഫെബ്രുവരി 6ന് തീയേറ്ററുകളിലേക്ക്. സമൂഹത്തിൽ നിലനിന്നിരുന്ന സ്മാർത്തവിചാരം എന്ന അനാചാരത്തെ ആസ്പദമാക്കിയ ചിത്രത്തിൽ ഇറോട്ടിക് ഹൊററിനൊപ്പം ത്രില്ലര്‍ ഘടകങ്ങളും ചേർത്ത് പ്രേക്ഷകർക്ക് ഒരു പുതിയ ദൃശ്യാനുഭവം തന്നെയാണ് ഒരുക്കിയിരിക്കുന്നത് വായകോടൻ മൂവി സ്റ്റുഡിയോ, ന്യൂ ജെൻ മൂവി മേക്കേഴ്‌സുമായി സഹകരിച്ചുകൊണ്ട് മധുസൂധനൻ നിർമിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളായ ചന്ദന അരവിന്ദ്, ഹന്ന, കൃഷ്ണകുമാർ, രഞ്ജിത്ത് എന്നിവരാണ് പ്രധാന വേഷങ്ങളാവുന്നത്. എ ടെയിൽ ഓഫ് കുഞ്ഞിതേയി എന്ന ടാഗ് ലൈനിൽ എത്തുന്ന ചിത്രത്തിൽ ഗോവിന്ദൻ ടി, കെ എസ് വിനോദ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ഛായാഗ്രഹണം: ദിലീപ് അഹമ്മദ്, എഡിറ്റിംഗ്: ശ്യം കൃഷ്ണ, മേക്കപ്പ്: ജിജേഷ് ഉത്രം,ആർട്ട്: വൈശാഖ്, കോസ്റ്റ്യൂംസ്: സിനി ജോസഫ്, ബി.ജി.എം & മ്യൂസിക്: അരുൺ, ലിറിക്സ്: പ്രശാന്ത്, അസിസ്റ്റൻ്റ് ഡയറക്ടർ: വിഷ്ണു, അജയ്, പ്രൊഡക്ഷൻ കൺട്രോളർ: ശങ്കർജി, പ്രൊഡക്ഷൻ…

    Read More »
  • ‘ഫെബ്രുവരിയിലാണ് കളിയെന്നത് ഓര്‍മവേണം’; ട്വന്റി 20 ടീമിന് മുന്നറിയിപ്പുമായി ധോണി; ഇന്ത്യ അപകടകാരിയായ ടീം; പക്ഷേ ടോസ് നിര്‍ണായകം; രോഹിത്തിനും കോലിക്കും പരസ്യ പിന്തുണ

    ബംഗളുരു: കുട്ടി ക്രിക്കറ്റിലെ കിരീട നേട്ടം നിലനിര്‍ത്താന്‍ ഇറങ്ങുന്ന ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി മുന്‍ ക്യാപ്റ്റന്‍ ധോണി. ‘ഇന്ത്യന്‍ ടീം അതിശക്തരാണ്. ലോകത്തെ ഏറ്റവും അപകടകാരികളായ ടീമുമാണ്. ചാംപ്യന്‍ ടീമിനുവേണ്ട എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ സംഘം. അവര്‍ക്ക് ട്വന്റി 20യില്‍ അസാമാന്യ അനുഭവസമ്പത്തുമുണ്ട്. സമ്മര്‍ദങ്ങള്‍ അതിജീവിച്ചവരാണ്. പക്ഷേ ഫെബ്രുവരിയിലാണു കളിക്കുന്നതെന്ന് ഓര്‍ക്കണം’ ക്യാപ്റ്റന്‍ കൂള്‍ പറഞ്ഞു. ഫെബ്രുവരിയില്‍ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഏറ്റവും ഭയക്കേണ്ട കാര്യം അന്തരീക്ഷത്തിലെ മഞ്ഞിന്റെയും ഈര്‍പ്പത്തിന്റെയും സാന്നിധ്യമാണ്. ഇത് പലപ്പോഴും പ്രതീക്ഷകളെ അട്ടിമറിച്ചേക്കാം. ഐ ഹേറ്റ് ഡ്യൂ…’ സ്‌പോര്‍ട്‌സ് ബ്രോഡ്കാസ്റ്റര്‍ ജതിന്‍ സപ്രുവിന് നല്‍കിയ അഭിമുഖത്തില്‍ ധോണി പറഞ്ഞു. താന്‍ രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കുമ്പോഴും ഏറ്റവും കൂടുതല്‍ ഭയപ്പെട്ടിരുന്നതും ഈ സാഹചര്യമായിരുന്നുവെന്ന് എം.എസ്. തുറന്നുപറഞ്ഞു. മഞ്ഞുള്ളപ്പോള്‍ ടോസ് നിര്‍ണായകമാകും. മല്‍സരത്തിന്റെ വിധി നിര്‍ണയിക്കുന്നതില്‍ അതിന് പ്രാധാന്യം കൂടും. ടീമിന്റെ ഘടനയെക്കുറിച്ചും ആശയക്കുഴപ്പങ്ങള്‍ക്കിടയാക്കുമെന്നും ധോണി പറഞ്ഞു. ‘ഏതുസാഹചര്യത്തെയും നേരിടാന്‍ കെല്‍പ്പുള്ള ടീമാണ് ഇന്ത്യയ്ക്ക് ഇന്നുള്ളത്. പരുക്കുകള്‍ ഒഴിവാക്കണം. ഓരോരുത്തരും ടീം…

    Read More »
  • ഇന്ത്യയോടുള്ള മത്സരം മാത്രമായി ഉപപേക്ഷിക്കാന്‍ പാകിസ്ഥാന് കഴിയുമോ? പറ്റും പക്ഷേ, സൂപ്പര്‍ എട്ടില്‍ കഷ്ടപ്പെടും; നിയമം പറയുന്നത് ഇത്

    ന്യൂഡല്‍ഹി: ട്വന്‍ി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചതിന് ശേഷവും തുടര്‍ന്ന ബഹിഷ്‌കരണ ഭീഷണികള്‍ക്കൊടുവില്‍ ഞായറാഴ്ചയാണ് പാക്കിസ്ഥാന്‍ ലോകകപ്പില്‍ കളിക്കുമെന്ന് സ്ഥിരീകരിച്ചത്. പക്ഷേ, ഇന്ത്യക്കെതിരേ കളിക്കില്ലെന്നാണ് നിലപാട്. പാക് ക്രിക്കറ്റ് ബോര്‍ഡിനു പകരം സര്‍ക്കാരാണ് ഇക്കാര്യം പറഞ്ഞതെന്നു മാത്രം. ഇന്ത്യയ്‌ക്കെതിരെ കളിക്കില്ലെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ ഐസിസിയെ ഔദ്യോഗികമായി അറിയിച്ചിട്ടുമില്ല. ബംഗ്ലദേശിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഇന്ത്യയ്‌ക്കെതിരെ കളിക്കില്ലെന്ന് പാക്കിസ്ഥാന്‍ നിലപാടെടുത്തിരിക്കുന്നത്. എന്നാല്‍ ഇത്തരം സെലക്ടീവ് ബഹിഷ്‌കരണം ലോകകപ്പില്‍ സാധ്യമാണോ? ഐസിസിയുടെ നിയമം പറയുന്നതെന്ത്? സാങ്കേതികമായി പറഞ്ഞാല്‍ ഒരു മല്‍സരം പാക്കിസ്ഥാന് ഒഴിവാക്കാം. അത് തടയാന്‍ നിലവില്‍ ഐസിസിക്ക് നിയമമില്ല. എന്നിരുന്നാലും അത്തരം പ്രവണത തടയാനും ഗുരുതരസ്ഥിതിയൊഴിവാക്കാനും ഐസിസിക്ക് നിയമങ്ങളുണ്ട്. പാക് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് പ്രകാരം ഇന്ത്യയ്‌ക്കെതിരെയുള്ള മല്‍സരം ബഹിഷ്‌കരിക്കാനാണ് പാക്കിസ്ഥാന്റെ നീക്കമെങ്കില്‍ ഐസിസിക്ക് ചില നടപടികള്‍ സ്വീകരിക്കാം. വാക്കോവര്‍ നിയമം: നിശ്ചയിച്ചുറപ്പിച്ച മല്‍സരത്തിന് ഒരു ടീം കളിക്കാന്‍ ഇറങ്ങുന്നില്ലെങ്കില്‍ എതിര്‍ ടീമിനെ ആ കളിയിലെ വിജയിയായി ഐസിസി പ്രഖ്യാപിക്കും. ഇന്ത്യന്‍ ടീം…

    Read More »
  • ഇതിനൊക്കെ വിളിച്ചാൽ വരണം, സെമിനാറുകളിലും വർക്ക് ഷോപ്പുകളിലും പങ്കെടുക്കണം, അല്ലാതെ ഏതെങ്കിലും കസേരയിൽ കയറിയിരുന്ന് പ്രസ്താവന ഇറക്കുകയല്ല വേണ്ടത്!! അഞ്ജു അഭിപ്രായങ്ങൾ പറയുന്നതിന് പിന്നിൽ സ്വാർഥ താൽപര്യം, അഞ്ജുവിനെ പോലൊരാൾ ഒരിക്കലും അങ്ങനെ പറയാൻ പാടില്ലാത്തത്- വി. അബ്ദുറഹിമാൻ

    തിരുവനന്തപുരം: കേരളത്തിൽ സ്പോർട്സിന് അവഗണനയാണെന്നും സ്പോർട്സ് കൗൺസിൽ പ്രവർത്തനരഹിതമാണെന്നുമുള്ള അഞ്ജു ബോബി ജോർജിന്റെ ആക്ഷേപത്തിന് മറുപടിയുമായി കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ രം​ഗത്ത്. ഇതിനൊക്കെ വിളിച്ചാൽ വരണം, സെമിനാറുകളിലും വർക്ക് ഷോപ്പുകളിലും പങ്കെടുക്കണം, അല്ലാതെ ഏതെങ്കിലും കസേരയിൽ കയറിയിരുന്ന് പ്രസ്താവന ഇറക്കുകയല്ല വേണ്ടതെന്നായിരുന്നു മന്ത്രിയുടെ മറുപടി. അഞ്ജു കേരളത്തിൽ നിന്നു വളർന്നുവന്ന കായികതാരമാണ്. അതു മറന്ന് ഏതെങ്കിലും കസേരയിലിരുന്ന് പ്രസ്താവനകൾ ഇറക്കരുതെന്നു മന്ത്രി പറഞ്ഞു. കേരളത്തിലെ കായിക രംഗം ഏറ്റവും ശോഭിക്കുന്ന കാലഘട്ടമാണിത്. അടുത്ത ഒളിംപിക്സിൽ കേരളത്തിൽ നിന്നു താരങ്ങൾ ഉണ്ടാകും. സർക്കാർ ഇതുവരെ 5000 കോടി രൂപയാണു കായിക വകുപ്പിൽ അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവഴിച്ചത്. കായിക സംഘടനകളുടെ ഭാഗത്തു നിന്ന് അപാകതകൾ ഉണ്ടായിട്ടുണ്ട്. മുതിർന്ന കായികതാരങ്ങളിൽ നിന്ന് അഭിപ്രായ രൂപീകരണം നടത്തിയാണ് കായിക രൂപരേഖ തയാറാക്കിയത്. ഇതിനൊക്കെ വിളിച്ചാൽ വരണം. സെമിനാറുകളിലും വർക്ക് ഷോപ്പുകളിലും പങ്കെടുക്കണം. അതുപോലെ അഞ്ജു അഭിപ്രായങ്ങൾ പറയുന്നതിന് പിന്നിൽ സ്വാർഥ താൽപര്യമുണ്ടാകും. അഞ്ജുവിനെ പോലൊരാൾ…

    Read More »
Back to top button
error: