TRENDING

  • ഉഡായിപ്പ് ഇല്ലാത്ത ഒരു കളിയുമില്ല, ഇതാണോ റീച്ചിനു പിന്നില്‍? റിയാക്ഷനില്‍ നിറയെ മറ്റു രാജ്യക്കാര്‍; എല്ലാം പെയ്ഡ് ഐഡികള്‍; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തട്ടിപ്പ് പുറത്ത്

    തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എല്ലാ നേതാക്കന്മാരും സോഷ്യല്‍ മീഡിയയെ വ്യാപകമായി ഉപയോഗിക്കാറുണ്ട്. കണ്ടന്റിന്റെ സ്വീകാര്യത അനുസരിച്ച്, അവയ്ക്ക് റീച്ച് കുറയുകയും കൂടുകയുമൊക്കെ ചെയ്യുന്നത് സ്വാഭാവികമാണ്. എന്നാല്‍ ലൈംഗികാരോപണക്കേസില്‍ പ്രതിയായി കോണ്‍ഗ്രസ് തന്നെ പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തില്‍, തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വിഡിയോകളുടെ റീച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാകെ ചര്‍ച്ചാവിഷയം. ‘മറക്കരുത്…! നാളെ വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ ഇക്കഴിഞ്ഞ പത്ത് വര്‍ഷം മറന്നു പോകരുത്’ എന്ന ടൈറ്റിലില്‍ മാങ്കൂട്ടത്തില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത അവസാന വിഡിയോക്ക് 137 കെ ലൈക്കും, 20 ലക്ഷത്തിനടുത്ത് വ്യൂവ്‌സുമാണുള്ളത്. ഇതുമാത്രമല്ല, വയനാട് ടൗണ്‍ഷിപ്പ് ഉള്‍പ്പടെയുള്ള വിഷയങ്ങളിലെ അദ്ദേഹത്തിന്റെ മുന്‍ വിഡിയോകള്‍ക്കും വലിയ റീച്ചാണ് കിട്ടിയിട്ടുള്ളത്. ഇപ്പോഴിതാ ഈ റീച്ച് സോഷ്യല്‍ മീഡിയയില്‍ കൃത്രിമം കാട്ടിയുണ്ടാക്കിയതാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇടത് സൈബര്‍ ഹാന്‍ഡിലുകള്‍. ‘കുറേ സഖാക്കള്‍ പറയുന്നത് കേട്ടിട്ട് ഫാക്ട് ചെക്ക് ചെയ്യാം എന്ന് വിചാരിച്ച് രാഹുലിന്റെ പോസ്റ്റില്‍ കയറി ആരൊക്കെയാണ് ലൈക്ക് ചെയ്തത് എന്ന്…

    Read More »
  • ‘പെട്രോളിന്റെ നിലവിലെ വില നന്നായി ആസ്വദിച്ചോളൂ; ഹോർമുസ് തടയുന്നതോടെ അത് നൊസ്റ്റാൾജിക്കായി മാറും‘: ട്രംപിന്റെ ഭീഷണിയ്ക്ക് ഇറാന്റെ മറുപടി; എണ്ണവില ഉയരുമെന്ന് സൂചന

    ടെഹ്‌റാൻ: ഹോർമുസ് പൂർണ്ണമായും തടയാൻ ഉത്തരവിട്ട യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശത്തിന് പിന്നാലെ മുന്നറിയിപ്പുമായി ഇറാൻ. പെട്രോളിന് ഇപ്പോഴുള്ള യുഎസിലെ വില ആസ്വാദിച്ചോളൂവെന്നും ഹോർമുസ് തടയുന്നതോടെ അത് നൊസ്റ്റാൾജിക്കായി മാറുമെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഘാലിബാഫ് വ്യക്തമാക്കി. വൈറ്റ്ഹൗസിന് സമീപത്തെ പെട്രോളിന്റെ നിലവിലെ വിലനിലവാരം പങ്കുവെച്ചുകൊണ്ടാണ് എക്‌സിലൂടെയുള്ള ഇറാൻ സ്പീക്കറുടെ മുന്നറിയിപ്പ്. നാല് മുതൽ അഞ്ച് ഡോളർ വരെയാണ് നിലവിൽ യുഎസിലെ പെട്രോൾ വില. അതിപ്പോൾ അസ്വാദിച്ചോളൂവെന്നും ഹോർമുസ് തടഞ്ഞാൽ എണ്ണ വില കുതിച്ചു കയറുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ഇറാനുമായി ഇസ്ലാമാബാദിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനുപിന്നാലെ, ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം നാവികസേനാ കപ്പലുകൾ ഉപയോഗിച്ചു തടസ്സപ്പെടുത്താൻ ട്രംപ് ഉത്തരവിട്ടിരുന്നു. യുഎസ് മറ്റൊരു പരാജയത്തിനാണ് ഒരുങ്ങുന്നതെന്ന് ഇറാൻ പരമോന്നത നേതാവിന്റെ മുതിർന്ന സൈനിക ഉപദേഷ്ടാവും മുന്നറിയിപ്പ് നൽകി. ‘ഹോർമുസ് കടലിടുക്ക് തുറക്കാൻ ശ്രമിച്ചപ്പോൾ ഇറാനോട് ചരിത്രപരമായ പരാജയം ഏറ്റുവാങ്ങിയതുപോലെ, നാവിക ഉപരോധത്തിലും യുഎസ് പരാജയപ്പെടാൻ വിധിക്കപ്പെട്ടിരിക്കുകയാണ്’ മുജ്തബ ഖമനേയിയുടെ…

    Read More »
  • ‘യുഎസ് കടൽക്കൊള്ളയ്ക്ക് തയ്യാറെടുക്കുന്നു; ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ ഗൾഫിലോ ഒമാൻ ഉൾക്കടലിലോ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന് ഓർത്തുവച്ചോളൂ‘- ഐആർജിസി

    ടെഹ്‌റാൻ: ഇറാനിയൻ തുറമുഖങ്ങളിൽ പ്രവേശിക്കുകയോ പുറത്തുകടക്കുകയോ ചെയ്യുന്ന കപ്പലുകൾക്ക് ഉപരോധം ഏർപ്പെടുത്താനുള്ള യുഎസ് നീക്കം കടൽക്കൊള്ളയാണെന്ന് ഇറാൻ സായുധസേന. ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ ഗൾഫിലോ ഒമാൻ ഉൾക്കടലിലോ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്നും ഐആർജിസി വക്താവ് മുന്നറിയിപ്പ് നൽകി. ഇസ്ലാമാബാദിൽ നടന്ന സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് യുഎസ് പ്രസിഡന്റ് ഇറാനുമേലുള്ള പുതിയ നാവിക ഉപരോധം പ്രഖ്യാപിച്ചത്. തിങ്കളാഴ്ച രാവിലെ പത്ത് മണി മുതൽ (കിഴക്കൻ സമയം) ഇത് പ്രാബല്യത്തിൽ വരുത്തുമെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇറാനിയൻ തുറമുഖങ്ങളിൽ പ്രവേശിക്കുന്നതും പുറത്തുപോകുന്നതുമായ എല്ലാ കപ്പലുകൾക്കും ഉപരോധം ഏർപ്പെടുത്താൻ തുടങ്ങും. ഇറാനിയൻ തുറമുഖങ്ങൾക്കും ഉപരോധമുണ്ട്. ‘ഇറാനിയൻ തുറമുഖങ്ങളിൽ പ്രവേശിക്കുകയോ പുറത്തുപോകുകയോ ചെയ്യുന്ന എല്ലാ രാജ്യങ്ങളുടെയും കപ്പലുകൾക്കെതിരെ ഈ ഉപരോധം നിഷ്പക്ഷമായി നടപ്പാക്കും. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇറാനിയൻ തുറമുഖങ്ങൾനിന്നല്ലാത്ത കപ്പലുകളെ തടയില്ലെന്നും യുഎസ് സേന അറിയിച്ചിട്ടുണ്ട്. ഈ നീക്കത്തെ നിയമവിരുദ്ധമെന്നും കടൽക്കൊള്ളയെന്നുമാണ് ഇറാൻ സായുധസേന വിശേഷിപ്പിച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്ക് ഉപരോധിക്കാനുള്ള…

    Read More »
  • തകർന്നടിഞ്ഞ് രാജ്യത്തെ ​ഗ്ലാസ് വ്യവസായം; മരുന്നിനു പോലു കുപ്പികൾ കിട്ടാനില്ല; വിലയും കുതിച്ചുയരുന്നു

    യു.പി: പശ്ചിമേഷ്യയിലെ യുദ്ധം കാരണം ഇന്ധന ഇറക്കുമതി തടസ്സപ്പെട്ടത് ഇന്ത്യയിലെ ഗ്ലാസ് വ്യവസായത്തെയും ഗുരുതരമായി ബാധിക്കുന്നു. ‘ഗ്ലാസ് സിറ്റി’യായ ഫിറോസാബാദിൽ ഉത്പാദനം പകുതിയായി കുറഞ്ഞതോടെ മരുന്നുകുപ്പികൾക്കും പാനീയ കുപ്പികൾക്കും കടുത്ത ക്ഷാമവും വിലക്കയറ്റവും നേരിടുന്നു. പശ്ചിമേഷ്യയിലെ യുദ്ധം ഇന്ത്യയിലെ ഗ്ലാസ് വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. രാജ്യത്തെ പ്രശസ്തമായ ‘ഗ്ലാസ് സിറ്റി’ ആയ ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ ഇന്ധനക്ഷാമം മൂലം ഉല്‍പ്പാദനം പകുതിയായി കുറഞ്ഞു. ഇതോടെ മരുന്നുകുപ്പികള്‍, ശീതളപാനീയ കുപ്പികള്‍, ജാം ഭരണികള്‍ എന്നിവയ്ക്ക് വിപണിയില്‍ കടുത്ത ക്ഷാമവും വിലക്കയറ്റവും അനുഭവപ്പെട്ടു തുടങ്ങി. ചൂടുകാലം എത്തിയതോടെ ശീതളപാനീയങ്ങള്‍ക്ക് ആവശ്യം വര്‍ധിച്ചിരിക്കുകയാണ്. എന്നാല്‍ പാനീയങ്ങള്‍ നിറയ്ക്കാനുള്ള ഗ്ലാസ് കുപ്പികള്‍ കിട്ടാനില്ലാത്ത അവസ്ഥയാണെന്ന് ബെംഗളൂരുവിലെ പ്രമുഖ സ്റ്റാര്‍ട്ടപ്പായ ‘മോസന്റ് ക്രാഫ്റ്റ് കൊംബുച്ച’യുടെ സഹസ്ഥാപകന്‍ ശിശിര്‍ സത്യന്‍ പറയുന്നു. കഴിഞ്ഞ ഒരു മാസമായി കുപ്പികള്‍ക്കായി നെട്ടോട്ടമോടുകയാണെന്നും ഉല്‍പ്പാദനച്ചെലവ് കൂടിയതോടെ പരസ്യങ്ങളും ഡിസ്‌കൗണ്ടുകളും വെട്ടിക്കുറയ്‌ക്കേണ്ടി വന്നതായും അദ്ദേഹം വ്യക്തമാക്കി. മദ്യക്കുപ്പികള്‍ നിര്‍മ്മിക്കുന്ന രാധികോ ഖൈതാന്‍, ജാം ഭരണികള്‍ നിര്‍മ്മിക്കുന്ന ടോപ്സ്…

    Read More »
  • ഇറാനെതിരെ യുഎസ് കടുത്ത തീരുമാനത്തിലേയ്ക്ക; ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം ഏർപ്പെടുത്തും; കപ്പൽ ഗതാഗതം നിയന്ത്രിക്കും‘: ട്രംപിന്റെ മുന്നറിയിപ്പ്; ലോക സമ്പദ് വ്യവസ്ഥയ്ക്കും വെല്ലുവിളി

    വാഷിങ്ടൺ: പാശ്ചാത്യേഷ്യയിൽ സംഘർഷം കനക്കുന്നതിനിടെ ഡൊണാൾഡ് ട്രംപ് ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയത് ആഗോള സമ്പദ്‌വ്യവസ്ഥയെ വീണ്ടും അനിശ്ചിതത്വത്തിലാഴ്ത്തുന്നു. ഇറാനിയൻ തുറമുഖങ്ങളിലേക്കും അവിടെ നിന്നുമുള്ള കപ്പലുകളുടെ ഗതാഗതം നിയന്ത്രിക്കുമെന്ന പ്രഖ്യാപനം, ഇതിനകം തന്നെ പ്രതിസന്ധിയിലായ അന്താരാഷ്ട്ര വ്യാപാര രംഗത്തെ കൂടുതൽ സമ്മർദ്ദത്തിലാക്കുകയാണ്. അനധികൃതമായി ടോൾ നൽകുന്ന കപ്പലുകളെയാണ് ലക്ഷ്യമിടുന്നതെന്ന് സാമൂഹ്യമാധ്യമത്തിലൂടെ അദ്ദേഹം വ്യക്തമാക്കി. പാകിസ്താനിൽ നടന്ന വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഈ കടുത്ത നിലപാട്. ഈ ഉപരോധത്തിന്റെ പ്രധാന ലക്ഷ്യം ചൈനീസ് കറൻസിയായ യുവാൻ ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്ന കപ്പലുകളാണെന്നാണ് വിലയിരുത്തൽ. പതിറ്റാണ്ടുകളായി ആഗോള എണ്ണവ്യാപാരത്തെ നിയന്ത്രിച്ച പെട്രോഡോളർ സംവിധാനത്തിന് വെല്ലുവിളി ഉയർത്തുന്നതിനും അമേരിക്കൻ ഉപരോധങ്ങളെ മറികടക്കുന്നതിനുമായി പല രാജ്യങ്ങളും യുവാനിലേക്ക് മാറുന്ന പ്രവണത ശക്തമാകുന്നു. ഈ സാഹചര്യത്തിൽ ചൈനയെയും ഇറാനെയും ഒരേസമയം സമ്മർദ്ദത്തിലാക്കാനുള്ള നീക്കമായി അമേരിക്കയുടെ പുതിയ തന്ത്രം കാണപ്പെടുന്നു. എന്നാൽ, സാമ്പത്തിക സമ്മർദ്ദങ്ങൾക്കെതിരെ പ്രതിരോധ ശേഷി ഇരുരാജ്യങ്ങളും ഇതിനകം തെളിയിച്ചിട്ടുള്ളത് അമേരിക്കയ്ക്ക് വെല്ലുവിളിയാകുന്നു.…

    Read More »
  • ഈ ടീമുമായി മുന്നോട്ടു പോകാന്‍ കഴിയില്ല; തുറന്നടിച്ച് ഹാര്‍ദിക് പാണ്ഡ്യ; ‘കളി നിയന്ത്രിക്കുന്നതിനു പകരം പിന്നാലെ ഓടാന്‍ വിധിക്കപ്പെടുന്നു’; ബൗളിംഗ്, ബാറ്റിംഗ് നിരകളില്‍ മാറ്റമുണ്ടായേക്കും

    മുംബൈ: ഞായറാഴ്ച വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ആവേശം നിറഞ്ഞ ഐപിഎല്‍ 2026 പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് 18 റണ്‍സിന് പരാജയപ്പെട്ടതിന് പിന്നാലെ ടീമില്‍ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന സൂചനയുമായി മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ. ‘രണ്ട് ഇന്നിംഗ്‌സുകളിലും മുംബൈ നിരന്തരം പിന്നിലായിപ്പോകുകയായിരുന്നു. ബാറ്റിംഗ്, ബൗളിംഗ് നിരകളില്‍ വലിയ മാറ്റങ്ങള്‍ വരുത്തേണ്ടി വന്നാലും ടീം തങ്ങളുടെ സമീപനത്തെക്കുറിച്ച് പുനര്‍ചിന്തനം നടത്തു’മെന്ന് പാണ്ഡ്യ പറഞ്ഞു. ‘ധാരാളം വിക്കറ്റുകള്‍ നഷ്ടമായി. അതേ സമയം തന്നെ ഞങ്ങള്‍ വളരെയധികം റണ്‍സ് വഴങ്ങിയതായും ഞാന്‍ കരുതുന്നു. കളി എപ്പോഴും ഞങ്ങള്‍ക്ക് പിന്നാലെ ഓടി പിടിക്കേണ്ട അവസ്ഥയിലായിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും, ഒരു ബൗളിംഗ് യൂണിറ്റ് എന്ന നിലയിലും ബാറ്റിംഗ് യൂണിറ്റ് എന്ന നിലയിലും, കളി നിയന്ത്രിക്കുന്നതിന് പകരം ഞങ്ങള്‍ കളിക്ക് പിന്നാലെ ഓടുകയായിരുന്നു’- അദ്ദേഹം പറഞ്ഞു. ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡിന്റെ മിന്നുന്ന പ്രകടനവും (31 പന്തില്‍ 71), 22 പന്തില്‍ 40 റണ്‍സെടുത്ത ഹാര്‍ദിക്കിന്റെ പോരാട്ടവീര്യവും ഉണ്ടായിരുന്നിട്ടും, 241…

    Read More »
  • ഡഗൗട്ടില്‍ ഫോണ്‍ നോക്കിയിരുന്ന് ടീം മാനേജര്‍, എത്തി നോക്കി വൈഭവ് സൂര്യവംശി; രാജസ്ഥാന് പുതിയ വിവാദം; പ്രോട്ടോകോള്‍ ലംഘനം ഇരുവര്‍ക്കും പണിയാകും

    ഐപിഎല്ലില്‍ അപരാജിത കുതിപ്പിലാണ് രാജസ്ഥാന്‍ റോയല്‍സ്. അവസാന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ചെയസിങിലാണ് ടീമിന്‍റെ വിജയം. മത്സരത്തിനിടെയുള്ള ടീം ഡഗൗട്ടിലെ ദൃശ്യങ്ങള്‍ രാജസ്ഥാന്‍ റോയല്‍സിനെ പുതിയ വിവാദങ്ങളിലേക്ക് എത്തിച്ചിരിക്കുകയാണ്. ഐപിഎല്‍ നിയമങ്ങള്‍ ലംഘിച്ച് ടീം മാനേജര്‍ ഫോണ്‍ ഉപയോഗിച്ചതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. രാജസ്ഥാന്‍ ബാറ്റ് ചെയ്യുമ്പോള്‍ 11-ാം ഓവറിലാണ് സംഭവം. രാജസ്ഥാന്‍ ടീം മാനേജര്‍ റോമി ബിന്ദർ ഫോണ്‍ ഉപയോഗിക്കുകയും അടുത്തിരിക്കുന്ന വൈഭവ് ഫോണിലേക്ക് എത്തിനോക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. താരങ്ങള്‍ക്കും മാച്ച് ഓഫീഷ്യല്‍സിനുമായുള്ള 2026 ലെ ഐപിഎല്ലിലെ കളിക്കാരുടെയും മാച്ച് ഒഫീഷ്യൽസിന്റെയും ഏരിയ പ്രോട്ടോകോള്‍ പ്രകാരം ടീം മാനേജര്‍മാര്‍ക്ക് ഫോണ്‍ കയ്യില്‍ സൂക്ഷിക്കാന്‍ അനുമതിയുണ്ടെങ്കിലും ഡഗൗട്ടിലേക്ക് കൊണ്ടുവരാന്‍ പാടില്ല. ഡ്രസിങ് റൂമില്‍ മാത്രമാണ് ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കുക. സംഭവത്തില്‍ ബിന്ദറിനെതിരെ നടപടി വന്നേക്കാം എന്നാണ് വിവരം. മാച്ച് റഫറിയും ബിസിസിഐ അഴിമതി വിരുദ്ധ യൂണിറ്റും അദ്ദേഹത്തെ വിളിച്ചുവരുത്താനാണ് സാധ്യത. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതേസമയം, വിഷയം എങ്ങനെ…

    Read More »
  • ഒരു ഭാഗം ഒ.കെ.! സഞ്ജുവിന്റെ ഐപിഎല്‍ തുടക്കവും ലോകകപ്പിലെ അതേ പാറ്റേണില്‍; ആരാധകര്‍ക്ക് ഇനി മഞ്ഞപ്പടയുടെ ഭാവിയെക്കുറിച്ച് സ്വപ്‌നം കാണാം! ആര്‍പ്പുവിളികള്‍ ധോണിയില്‍നിന്ന് സഞ്ജുവിലേക്ക്; പടയപ്പ സല്യൂട്ടിനു പിന്നില്‍

    ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ (ഡിസി) മത്സരത്തിനുശേഷം സഞ്ജു ആദ്യം നന്ദി പറഞ്ഞത് പിച്ച് ക്യുറേറ്റര്‍ക്കാണ്- ബാറ്റിംഗിന് അനുകൂലമായി പിച്ച് ഒരുക്കിയതിന്! തന്റെ ശൈലി പുറത്തെടുക്കുന്നതിന് അപ്പുറം സഞ്ജുവിന് അധികമായി ഒന്നും ചെയ്യേണ്ടി വന്നില്ല എന്നതാണ് അതിനര്‍ഥം! 18-ാം ഓവര്‍ വരെ ബാറ്റ് ചെയ്ത് 98 റണ്‍സ് എടുക്കുന്നത് വരെ ‘ഒരുപക്ഷേ എനിക്ക് ഇങ്ങനെ ചെയ്യാമായിരുന്നു…’ എന്ന് ചിന്തിക്കേണ്ട ഒരു സാഹചര്യം പോലും അദ്ദേഹത്തിന് ഉണ്ടായില്ല. നടരാജന്റെ ഒരു യോര്‍ക്കര്‍ തടുത്തിട്ട് ഒരു സിംഗിളിനായി ഓടുമ്പോള്‍, ക്രീസില്‍ സുരക്ഷിതനായി എത്തിയ ഉടനെ സഞ്ജുവിന്റെ ആദ്യ ചിന്ത ഷോര്‍ട്ട് തേര്‍ഡ് മാന് മുകളിലൂടെ ഒരു റിവേഴ്‌സ് സ്‌കൂപ്പ് നോക്കുക എന്നതായിരുന്നു. ഈ സമയമായപ്പോഴേക്കും ചെപ്പോക്ക് ആവേശത്തിന്റെ കൊടുമുടിയിലായിരുന്നു. വാരാന്ത്യ മത്സരം കാണാന്‍ 31,244 ആളുകളാണ് സ്റ്റേഡിയത്തില്‍ എത്തിയത്. അവരെല്ലാവരും ആ മാന്ത്രിക നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു. സഞ്ജുവിന്റെ പേരായിരുന്നു എല്ലാവരുടെയും നാവുകളില്‍. സഞ്ജുവിന്റെ പേരുള്ള ജേഴ്‌സി അണിഞ്ഞും നിരവധി പേര്‍ എത്തിയിരുന്നു. 98-ല്‍ നിന്ന് 100-ലേക്ക് കടക്കുന്നത്…

    Read More »
  • ‘സര്‍, നിങ്ങളെന്റെ ഭാഗ്യം, എല്ലാ കളിയും കാണാന്‍ വരുമോ?’ മുന്‍ സൂപ്പര്‍ താരത്തോട് സഞ്ജു; ചെപ്പോക്കില്‍ ഇന്നലെ ‘ചേട്ടന്‍’ ഷോ

    ചെപ്പോക്കില്‍ ഇന്നലെ സഞ്ജുവിന്‍റെ ദിവസമായിരുന്നു. 56 പന്തുകളില്‍ നിന്ന് 115 റണ്‍സ്. രണ്ടു കളിയില്‍ രണ്ടക്കം കടന്നില്ലെങ്കില്‍ ടീമില്‍ നിന്നേ പുറത്താക്കൂവെന്ന് ആക്രോശിക്കുന്നവരുടെ വായടപ്പിച്ച് ‘ചേട്ടന്‍’ ഷോ.  ആ കരുത്തില്‍ സീസണിലെ ആദ്യ ജയവും ചെന്നൈ നേടി. ചെന്നൈയുടെ മനംകവര്‍ന്ന ആ ഇന്നിങ്സിന് ശേഷം തന്‍റെ നേട്ടം മുന്‍ ഇന്ത്യന്‍ സൂപ്പര്‍താരവും കോച്ചുമായിരുന്ന രവിശാസ്ത്രിക്കാണെന്ന് സഞ്ജു ഏറെ സന്തോഷത്തോടെ പറഞ്ഞു. ബ്രോഡ്കാസ്റ്റര്‍ പ്രസന്‍ററായാണ് രവി ശാസ്ത്രി മല്‍സരത്തിനെത്തിയിരുന്നത്. രവി ശാസ്ത്രി തന്‍റെ ഭാഗ്യമാണെന്നും എല്ലാ കളിക്ക് മുന്‍പും കാണാന്‍ കഴിയുമോ എന്നുമായിരുന്നു സഞ്ജുവിന്‍റെ ചോദ്യം. ‘സര്‍, നിങ്ങളോടെനിക്ക് അങ്ങേയറ്റം നന്ദിയുണ്ട്. എല്ലാ കളിക്ക് മുന്‍പും താങ്കളെ കാണുന്നത് ഭാഗ്യം  കൊണ്ടുവരുമെന്നാണ് എനിക്കിപ്പോള്‍ തോന്നുന്നത്. എല്ലാ കളിയിലും ദയവായി വരാമോ?’ എന്നായിരുന്നു സഞ്ജുവിന്‍റെ വാക്കുകള്‍. ഐപിഎലില്‍ ഇക്കുറി ആരാധകര്‍ കാത്തിരുന്ന പ്രകടനമാണ് സഞ്ജുവില്‍ നിന്നുണ്ടായത്. രവീന്ദ്ര ജഡേജയ്ക്കും സാം കറനും പകരമായിരുന്നു സഞ്ജു ചെന്നൈയിലേക്ക് എത്തിയത്. ട്വന്‍റി 20 ലോകകപ്പിലെ തകര്‍പ്പന്‍  പ്രകടനം…

    Read More »
  • പോളിംഗ് കൂടിയത് യുഡിഎഫിന് ശരിക്കും ഗുണം ചെയ്യുമോ? ആത്മവിശ്വാസത്തിനു പിന്നിലെന്ത്? ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ഇപ്പോഴും മുന്‍തൂക്കം എല്‍ഡിഎഫിന്; കടുത്ത മത്സരം നടക്കുന്ന സിറ്റിംഗ് സീറ്റ് ഒഴിവാക്കിയാലും 64 സീറ്റ് കിട്ടുമെന്ന് റിപ്പോര്‍ട്ട്; ഒഴിവാക്കിയത് ഈ മണ്ഡലങ്ങള്‍

    തിരുവനന്തപുരം: എസ്‌ഐആറിനുശേഷം വോട്ടിംഗ് ശതമാനം ഉയര്‍ന്നതു ചൂണ്ടിക്കാട്ടി യുഡിഎഫും എല്‍ഡിഎഫും സീറ്റുകള്‍ പ്രവചിച്ചു തുടങ്ങിയെങ്കിലും ഇന്നലെ പുറത്തുവന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലും എല്‍ഡിഎഫിനു തന്നെ മുന്‍തൂക്കം. 40ല്‍ അധികം മണ്ഡലങ്ങളില്‍ 80 ശതമാനത്തിനു മുകളിലാണ് പോളിംഗ്. 18 മണ്ഡലങ്ങളില്‍ 75 ശതമാനത്തില്‍ താഴെയാണു പോളിംഗ്. പോളിംഗ് ശതമാനം ഉയര്‍ന്നതു വിലയിരുത്തിയാല്‍ 80 ശതമാനത്തിനു മുകളില്‍ പോള്‍ ചെയ്തതെല്ലാം യുഡിഎഫിന്റെ നിലവിലെ മണ്ഡലങ്ങളാണ്. 70 ശതമാനത്തില്‍ താഴെ പോളിംഗ് വന്നയിടങ്ങളില്‍ അഞ്ചു സീറ്റുകള്‍ മാത്രമാണ് യുഡിഎഫിന്റെ പക്കലുള്ളത്. ഭരണവിരുദ്ധ വികാരമുണ്ടായിരുന്നെങ്കില്‍ വലിയ വോട്ടിംഗ് ശതമാനം വരേണ്ടതായിരുന്നു എന്ന് തെരഞ്ഞെടുപ്പു നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ചിറയന്‍കീഴ്, ആറ്റിങ്ങല്‍, വര്‍ക്കല, ഗുരുവായൂര്‍, ചെങ്ങന്നൂര്‍, കാട്ടാക്കട, മാവേലിക്കര, കടുത്തുരുത്തി, ചങ്ങനാശേരി, കോട്ടയം, പുതുപ്പള്ളി, റാന്നി, കോന്നി, തിരുവല്ല എന്നിവിടങ്ങളില്ലൊം 75-70 ശതമാനത്തിനു താഴെയാണ് വോട്ടിംഗ്. വലിയ ഭരണ വിരുദ്ധ വികാരം ഈ മണ്ഡലങ്ങളിലില്ലെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍. 30-40 സീറ്റുകളില്‍ മുസ്ലിം വോട്ടുകള്‍ നിര്‍ണായകമാണ്. 25-30 മണ്ഡലങ്ങളില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ നിര്‍ണായകമാണ്.…

    Read More »
Back to top button
error: