TRENDING
-
ഹൊർമുസിലൂടെ പ്രതിദിനം 12 കപ്പലുകളെ മാത്രമേ കടത്തിവിടൂവെന്ന് ഇറാൻ; പുതിയ നികുതി വ്യവസ്ഥയും ഉടൻ വരും; എണ്ണക്കപ്പലുകൾ ഓരോ ബാരലിനും ഒരു ഡോളർ വീതം, സൂപ്പർ ടാങ്കറുകൾക്ക് ഒരു യാത്രയ്ക്ക് 20 ലക്ഷം ഡോളർ
ടെഹ്‌റാൻ: ലോകത്തെ പ്രധാനപ്പെട്ട എണ്ണക്കടത്തു പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് കടക്കാൻ കപ്പലുകൾക്ക് നികുതി ഏർപ്പെടുത്താനൊരുങ്ങി ഇറാൻ. ഇറാൻ നാവികസേനയുടെ റേഡിയോ സന്ദേശത്തിലാണ് ഇക്കാര്യം സംബന്ധിച്ച് അവസാനഘട്ട ചർച്ചകൾ ഉണ്ടായതെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. മുൻപ് പ്രതിദിനം നൂറിലധികം കപ്പലുകൾ സഞ്ചരിച്ചിരുന്ന ഈ പാതയിലൂടെ ഇനി 12 കപ്പലുകൾക്ക് മാത്രമേ കടന്നുപോകാൻ അനുമതി നൽകുകയുള്ളൂ. ഇറാൻ റെവല്യൂഷണറി ഗാർഡിൻ്റെ മേൽനോട്ടത്തിൽ പുതിയ നികുതി വ്യവസ്ഥയും ഇറാൻ പദ്ധതിയിടുന്നുണ്ട്. ഇതുപ്രകാരം, എണ്ണക്കപ്പലുകൾ ഓരോ ബാരലിനും ഒരു ഡോളർ വീതം നികുതി നൽകണം. വലിയ സൂപ്പർ ടാങ്കറുകൾക്ക് ഒരു യാത്രയ്ക്ക് 20 ലക്ഷം ഡോളർ (18 കോടി രൂപ) വരെ നികുതി നൽകേണ്ടി വരും. ഈ തുക ബിറ്റ്‌കോയിൻ പോലുള്ള ഡിജിറ്റൽ കറൻസികളായോ ചൈനീസ് യുവാൻ ആയോ മാത്രമേ സ്വീകരിക്കുകയുള്ളൂ. കപ്പലുകൾ തങ്ങളുടെ ചരക്കുവിവരങ്ങൾ ഇ-മെയിൽ വഴി മുൻകൂട്ടി അധികൃതരെ അറിയിക്കണമെന്നും നികുതി അടയ്ക്കാൻ വളരെ കുറഞ്ഞ സമയം മാത്രമേ അനുവദിക്കൂ എന്നും ഇറാൻ…
Read More » -
ഏത് കൊടികുത്തിയ ബോളറായാലും ആദ്യ ബോൾ അതിർത്തി കടത്തുക അത്രതന്നെ… ആദ്യ ബോളുകളിൽ തന്നെ ബുംറ, ബോൾട്ട്, താക്കൂർ എന്നിവരുടെ പന്തുകളിൽ സിക്സർ പായിച്ച് വൈഭവ് സൂര്യവംശി, അഞ്ച് സിക്സർ, ഒരു ഫോർ… 39 റൺസിൽ 34 റൺസും താരം നേടിയത് ബൗണ്ടറികളിലൂടെ- Video
ഈ ഐപിഎല്ലിൽ സഞ്ജു പടിയിറങ്ങിയിട്ടും രാജസ്ഥാൻ റോയൽസിന്റെ കളി കാണാൻ ആരാധകരെത്തുന്നതിനുള്ള പ്രധാന കാരണം വൈഭവ് സൂര്യവംശിയെന്ന 15 കാരൻ ആണെന്നു പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. അവന്റെ ബാറ്റിൽ നിന്നു പറക്കുന്ന എണ്ണം പറഞ്ഞ സിക്സറും ഫോറും കാണാൻ തന്നെ ഒരു ചന്തമാണ്. ശരിക്കും ഫിയർലെസ് കിഡ്… ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരേയും സമാന രീതിയിൽ തന്നെയാണ് വൈഭവ് ബാറ്റ് വീശിയത്. ഇതോടെ 27 റൺസിന്റെ മിന്നും ജയമാണ് രാജസ്ഥാൻ നേടിയത്. തുടർച്ചയായ മൂന്നാം ജയത്തോടെ രാജസ്ഥാൻ ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. മഴ മൂലം 11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 150 റൺസാണ് രാജസ്‌ഥാൻ അടിച്ചെടുത്തത്. 14 പന്തിൽ അഞ്ച് സിക്‌സറും ഒരു ഫോറുകളും അടക്കം 278 സ്ട്രൈക്ക് റേറ്റിൽ 39 റൺസ് നേടി വൈഭവ് കളം നിറഞ്ഞാടി. ഇന്നലത്തെ കളിയിൽ ആരാധകർ ഒന്നടങ്കം കാത്തിരുന്നത് ബുംറയെ വൈഭവ് എങ്ങനെ നേരിടുമെന്ന് കാണാനായിരുന്നു. എന്നാൽ…
Read More » -
യുഎസ് പോർവിമാനങ്ങളെ തരിപ്പണമാക്കിയ വില്ലൻ- ‘സഖർ-1’; ഇറാന്റെ നൂതന മിസൈൽ സംവിധാനം
വാഷിംഗ്ടൺ / ടെഹ്റാൻ: അമേരിക്കൻ വ്യോമസേനയുടെ അത്യാധുനിക എഫ് 15ഇ സ്ട്രൈക്ക് ഈഗിൾ പോർവിമാനത്തെ ലക്ഷ്യമിട്ട് ഇറാൻ ഉപയോഗിച്ചതായി റിപ്പോർട്ട് ചെയ്യുന്ന പുതിയ മിസൈൽ സംവിധാനം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു. ‘സഖർ-1’ (Saqr-1) അഥവാ ‘എസ്.എ-67’ എന്നറിയപ്പെടുന്ന ഈ ആയുധം ഇറാന്റെ കൈവശമുള്ള പുത്തൻ പ്രതിരോധ സാങ്കേതികവിദ്യയുടെ ഉദാഹരണമാണ്. സാധാരണ മിസൈലുകളെക്കാൾ വ്യത്യസ്തമായ ആക്രമണശൈലിയാണ് ഇതിന്റെ പ്രത്യേകത. വിക്ഷേപിച്ചതിനു പിന്നാലെ നേരിട്ട് ലക്ഷ്യത്തിലേക്ക് കുതിക്കുന്നതിന് പകരം, ആകാശത്ത് ‘എട്ട്’ ആകൃതിയിൽ ചുറ്റിപ്പറന്ന് ലക്ഷ്യത്തെ നിരീക്ഷിക്കുന്ന ശേഷി (ലോയിറ്ററിംഗ് കഴിവ്) ഇതിനുണ്ട്. റോക്കറ്റ് ബൂസ്റ്ററിലൂടെ ഉയർത്തിയ ശേഷം ടർബോജെറ്റ് എഞ്ചിൻ ഉപയോഗിച്ച് ദീർഘനേരം അന്തരീക്ഷത്തിൽ നിലനിൽക്കാൻ ഈ മിസൈലിന് കഴിയും. ഇൻഫ്രാറെഡ് സീക്കറും ലേസർ പ്രോക്സിമിറ്റി സംവിധാനവും ഉപയോഗിക്കുന്നതിനാൽ ലക്ഷ്യത്തെ കൃത്യമായി തിരിച്ചറിഞ്ഞ് തകർക്കാൻ സാധിക്കുന്നു. ഏകദേശം ഒൻപത് അടി നീളമുള്ള ഈ മിസൈൽ വളരെ കുറഞ്ഞ ഇലക്ട്രോമാഗ്നറ്റിക് സിഗ്നേച്ചർ മാത്രമേ പുറപ്പെടുവിക്കൂ. അതിനാൽ ആധുനിക റഡാർ സംവിധാനങ്ങൾക്കു പോലും ഇത്…
Read More » -
‘ഹോർമുസ് തുറക്കാൻ ചൊവ്വാഴ്ച രാത്രി 8 മണിവരെ സമയം തരുന്നു; തുറന്നില്ലെങ്കിൽ ഇറാന് കാണേണ്ടിവരിക യുഎസിന്റെ ഇതുവരെ കാണാത്ത മുഖം‘- കനത്ത മുന്നറിയിപ്പുമായി ട്രംപ്
വാഷിങ്ടൺ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പൽഗതാഗതത്തിന് ഉടൻ തുറന്നുകൊടുക്കാത്ത പക്ഷം സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. ചൊവ്വാഴ്ച രാത്രി എട്ടുമണിക്കകം സമാധാനകരാറിലെത്തിയില്ലെങ്കിൽ ഇറാനെ വ്യാപകമായി ആക്രമിക്കുമെന്ന് അദ്ദേഹം അന്ത്യശാസനം നൽകി. സ്വകാര്യ സാമൂഹികമാധ്യമമായ “ട്രൂത്ത് സോഷ്യൽ” വഴിയാണ് ട്രംപ് ഭീഷണി മുഴക്കിയത്. ഇറാനിലെ വൈദ്യുത നിലയങ്ങളും പാലങ്ങളും ലക്ഷ്യമാക്കി നടത്തുന്ന ആക്രമണങ്ങളെ “പവർ പ്ലാന്റ് ഡേ”, “ബ്രിഡ്ജ് ഡേ” എന്നിങ്ങനെ വിശേഷിപ്പിച്ച അദ്ദേഹം, അത്തരം ആക്രമണങ്ങൾ നടന്നാൽ രാജ്യത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾ പുനർനിർമിക്കാൻ പതിറ്റാണ്ടുകൾ വേണ്ടിവരുമെന്നും പറഞ്ഞു. ഇതിനിടെ, സാധാരണ ജനങ്ങൾക്ക് ഉണ്ടാകാവുന്ന നഷ്ടങ്ങളെക്കുറിച്ചുള്ള മനുഷ്യാവകാശ സംഘടനകളുടെ ആശങ്കകൾ ട്രംപ് തള്ളിക്കളഞ്ഞു. ഭരണകൂടത്തിനെതിരെ നിലകൊള്ളുന്ന ഇറാൻ ജനത ഇത്തരം നടപടികൾക്ക് പിന്തുണ നൽകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാൽ, സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണം യുദ്ധക്കുറ്റമായി കണക്കാക്കപ്പെടാമെന്ന് നിയമവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അമേരിക്കൻ പൈലറ്റിനെ ഇറാൻ മണ്ണിൽനിന്ന് രക്ഷപ്പെടുത്തിയ സംഭവത്തിന് പിന്നാലെ മേഖലയിലെ സംഘർഷം കൂടുതൽ രൂക്ഷമായിരിക്കുകയാണ്. ട്രംപിന്റെ ഭീഷണിക്കെതിരെ…
Read More » -
45 ദിവസത്തെ വെടിനിർത്തൽ പരിഗണനയിൽ; യുഎസും ഇറാനും ചർച്ചകളിലെന്ന് റിപ്പോർട്ട്
വാഷിങ്ടൺ: പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധത്തിന് ഇടവേളയൊരുക്കാൻ സാധ്യതയുള്ള 45 ദിവസത്തെ വെടിനിർത്തൽ കരാറിനായുള്ള ചർച്ചകൾ ശക്തമാകുന്നു. യുഎസിനും ഇറാനുമൊപ്പം മധ്യസ്ഥരാജ്യങ്ങളും ചർച്ചകളിൽ സജീവമായി പങ്കെടുക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആക്‌സിയോസ് ആണ് യുഎസ്,ഇസ്രയേൽ എന്നിവിടങ്ങളിലെ വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം പുറത്തുവിട്ടത്. രണ്ടുഘട്ടങ്ങളിലായി നടപ്പാക്കാവുന്ന ഒരു കരാറാണ് ഇപ്പോൾ പരിഗണനയിൽ ഉള്ളത്. ആദ്യഘട്ടത്തിൽ താത്കാലിക വെടിനിർത്തൽ നടപ്പാക്കി യുദ്ധം നിർത്തുന്നതിനുള്ള അടിസ്ഥാന ധാരണയിലെത്തുകയാണ് ലക്ഷ്യം. തുടർന്ന് രണ്ടാംഘട്ടത്തിൽ സമഗ്രമായ സമാധാനകരാർ രൂപപ്പെടുത്തും. ആവശ്യമായാൽ വെടിനിർത്തൽ കാലാവധി ദീർഘിപ്പിക്കാനും സാധ്യതയുണ്ടെന്നാണ് വിവരം. ചർച്ചകളിൽ പാക്കിസ്ഥാൻ, ഈജിപ്ത്, ടർക്കി എന്നീ രാജ്യങ്ങൾ മധ്യസ്ഥരായി പ്രവർത്തിക്കുന്നുവെന്നാണ് സൂചന. കൂടാതെ, ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധിയായ സ്റ്റീവ് വിറ്റ്‌കോഫും ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അഘ്‌രാചിയും തമ്മിൽ സന്ദേശങ്ങൾ കൈമാറിയതായും റിപ്പോർട്ടുകളുണ്ട്. ഹോർമുസ് കടലിടുക്ക് പൂർണമായും തുറക്കൽ, ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട ആശങ്കകൾ എന്നിവ പരിഹരിക്കൽ രണ്ടാംഘട്ടത്തിലേ സാധ്യമാകൂവെന്നാണ് മധ്യസ്ഥരുടെ വിലയിരുത്തൽ. അതേസമയം, ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച സമയപരിധിക്കകം കരാറിലെത്താനുള്ള സാധ്യത…
Read More » -
ചരിത്ര നേട്ടവുമായി “ധുരന്ധർ പ്രതികാരം” ആഗോള ഗ്രോസ് 1500 കോടി; ഇന്ത്യയിൽ നിന്ന് മാത്രം നേടിയത് 1000 കോടി
ജിയോ സ്റ്റുഡിയോസ് ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിച്ച, ആദിത്യ ധർ- രൺവീർ സിങ് ചിത്രം “ധുരന്ധർ പ്രതികാരം” ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് കൊണ്ട് ആധിപത്യം തുടരുന്നു. ഇന്ത്യയിൽ നിന്ന് മാത്രം 1000 കോടി നെറ്റ് ഗ്രോസ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ചിത്രം എന്ന നേട്ടത്തിന് തൊട്ടരികിലാണ് “ധുരന്ധർ പ്രതികാരം”. റിലീസ് ചെയ്ത് രണ്ടാഴ്ച പൂർത്തിയാവുമ്പോൾ ചിത്രം ഇന്ത്യയിൽ നിന്ന് നേടിയ നെറ്റ് ഗ്രോസ് കളക്ഷൻ 961 കോടി രൂപയാണ്. മൂന്നാം വീക്കെൻഡ് പൂർത്തിയാവുമ്പോഴും ഇന്ത്യൻ സിനിമയിൽ ഇതുവരെ സംഭവിക്കാത്ത, ഇന്ത്യയിൽ നിന്ന് മാത്രം ആയിരം കോടി നെറ്റ് ഗ്രോസ് എന്ന അസാധാരണമായ നേട്ടത്തിലേക്ക് ചിത്രം എത്തുമെന്നുറപ്പായിക്കഴിഞ്ഞു. ചിത്രത്തിന്റെ ആഗോള ഗ്രോസ് ഇതിനോടകം 1501 കോടിയും പിന്നിട്ടു കഴിഞ്ഞു. ആഗോള തലത്തിൽ നേടുന്ന ഈ മഹാവിജയം ചിത്രത്തിന്റെ അസാധാരണമായ അന്താരാഷ്ട്ര ആധിപത്യത്തിന് കൂടിയാണ് അടിവരയിടുന്നത്. വെറും രണ്ടാഴ്ചയ്ക്കുള്ളിൽ, ഇന്ത്യൻ സിനിമയുടെ ആഗോള മാനദണ്ഡങ്ങൾ പുനർനിർവചിക്കുന്ന ചിത്രമായി “ധുരന്ധർ പ്രതികാരം” മാറിക്കഴിഞ്ഞു.…
Read More »



