politics

  • കശ്മീര്‍ ടൈംസിന്റെ ഓഫീസില്‍ റെയ്ഡ് ; റെയ്ഡ് നടത്തിയത് ജമ്മു കാശ്മീര്‍ സ്റ്റേറ്റ് ഇന്‍വെസ്റ്റിഗഗേറ്റീവ് ഏജന്‍സി; പരിശോധന രാജ്യവിരുുദ്ധ പ്രവര്‍ത്തനം നടത്തുന്നുവെന്ന പരാതിയില്‍

      ശ്രീനഗര്‍ : കശ്മീര്‍ ടൈംസിന്റെ ജമ്മുവിലെ ഓഫീസില്‍ ജമ്മു കാശ്മീര്‍ സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സിയുടെ റെയ്ഡ്. ജമ്മു കശ്മീരില്‍ നിന്നുള്ള ഏറ്റവും പഴയ ഇംഗ്ലീഷ് ഭാഷാ മാധ്യമങ്ങളില്‍ ഒന്നാണ് കശ്മീര്‍ ടൈംസ്. രാജ്യത്തിനെതിരെ അതൃപ്തി പരത്തുന്നെന്നും രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുവെന്നും ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ പേരിലാണ് റെയ്ഡ്. വേദ് ഭസിന്‍ സ്ഥാപിച്ച കശ്മീര്‍ ടൈംസ് ഏറെക്കാലമായി അന്വേഷണ സംഘങ്ങളുടെ നിരീക്ഷണത്തിലായിരുന്നു. ഇതിന് മുന്‍പും സ്ഥാപനത്തില്‍ പല വിധത്തിലുള്ള പരിശോധനകള്‍ നടന്നിരുന്നു. ഇതോടെയാണ് സ്ഥാപനം പത്രം നിര്‍ത്തിയത്. പിന്നീട് ഓണ്‍ലൈന്‍ എഡിഷനായി പ്രവര്‍ത്തനം തുടരുകയായിരുന്നു. വേദ് ഭസിന്‍ മരിച്ച ശേഷം മകള്‍ അനുരാധ ഭസിനും ഭര്‍ത്താവ് പ്രബോധ് ജംവാലുമാണ് സ്ഥാപനം മുന്നോട്ട് കൊണ്ടുപോയത്. എന്നാല്‍ പിന്നീട് ഇരുവരും അമേരിക്കയിക്ക് പോയി. എങ്കിലും വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരം പ്രകാരം പ്രബോധാണ് സ്ഥാപനത്തിന്റെ എഡിറ്റര്‍. അനുരാധ മാനേജിങ് ഡയറക്ടറാണ്.  

    Read More »
  • രാഷ്ട്രപതി റഫറന്‍സ് ; അനിശ്ചിതകാലത്തേക്ക് ബില്ല് പിടിച്ചു വെക്കാനുള്ള വിവേചന അധികാരമില്ല; ബില്ലുകള്‍ ഒപ്പിടാനുള്ള സമയപരിധി തള്ളി ഭരണഘടന ബഞ്ച്

      ന്യൂഡല്‍ഹി: വിവിധ ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്റെ തീരുമാനം തള്ളി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച്. സമയപരിധി നിശ്ചയിക്കുന്നത് ഭരണഘടനാപരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രപതിയുടെ 14 ചോദ്യങ്ങളടങ്ങിയ റഫറന്‍സിനാണ് ബെഞ്ച് മറുപടി നല്‍കിയത്. ബില്‍ ഗവര്‍ണര്‍ അനിയന്ത്രിതമായി പിടിച്ചുവയ്ക്കുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്നും കോടതി നിരീക്ഷിച്ചു.ഭരണഘടനയുടെ 200ാം അനുച്ഛേദം പ്രകാരം ബില്ലുകള്‍ ലഭിക്കുമ്പോള്‍ ഗവര്‍ണര്‍ക്ക് മുന്നിലുള്ള ഭരണഘടനാപരമായ അധികാരങ്ങള്‍ എന്തൊക്കെയാണ് എന്നുള്ളതിലാണ് സുപ്രീം കോടതിയുടെ മറുപടി. അനിശ്ചിതകാലത്തേക്ക് ബില്ല് പിടിച്ചു വെക്കാനുള്ള വിവേചന അധികാരം ഇല്ലെന്ന് കോടതി വ്യക്തമാക്കി. വിധി അഞ്ചംഗ ബഞ്ചിന്റെ ഏകകണ്ഠമായ നിലപാടാണെന്ന് സുപ്രീംകോടതി പറഞ്ഞു. അനിശ്ചിതമായി ബില്ലു പിടിച്ചുവെക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. അത്തരം ഘട്ടങ്ങളില്‍ കോടതിക്ക് ഇടപെടാം. രാഷ്ട്രപതി ബില്ല് പിടിച്ചുവെച്ചാലും കോടതിക്ക് ഇടപെടാം. രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിക്കാനാകില്ല. ഗവര്‍ണര്‍ ഒപ്പിടാത്ത ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാന്‍ കോടതിക്ക് കഴിയില്ല. ബില്ലുകള്‍ നിയമം ആകും മുമ്പ് നിയമ സാധുത കോടതിക്ക്…

    Read More »
  • രാജസ്ഥാനില്‍ മന്ത്രിമാര്‍ താമസിക്കുന്ന വിവിഐപി മേഖലയില്‍ പുള്ളിപ്പുലിയിറങ്ങി ; മന്ത്രിമന്ദിരത്തിലെത്തിയ പുലിയെ കണ്ടെത്താന്‍ വനംവകുപ്പും പോലീസും ; പ്രദേശത്ത് അതീവസുരക്ഷ ഏര്‍പ്പെടുത്തി

    ജയ്പുര്‍: രാജസ്ഥാനില്‍ മന്ത്രിമാര്‍ താമസിക്കുന്ന വിവിഐപി മേഖലയില്‍ കാട്ടില്‍ നിന്നൊരു വിവിഐപിയെത്തി. മറ്റാരുമല്ല, ഒരു പുള്ളിപ്പുലി. രാജസ്ഥാന്‍ ജലവിഭവ മന്ത്രി സുരേഷ് സിംഗ് റാവത്തിന്റെ ഔദ്യോഗിക വസതിയിലാണ് പുള്ളിപ്പുലിയെത്തിയത്്. പുലിയുടെ കാല്‍പാടുകള്‍ വനംവകുപ്പധികൃതര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജയ്പൂരിലെ അതീവ സുരക്ഷാ മേഖലയായ വിവിഐപി സിവില്‍ ലൈന്‍സ് ഏരിയയില്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കി. മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്റെ ബംഗ്ലാവ് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ താമസിക്കുന്ന മേഖലയാണിത്. രാജ്ഭവന്‍, മുഖ്യമന്ത്രിയുടെ വസതി, മറ്റു മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ക്വാര്‍ട്ടേഴ്‌സുകള്‍ എന്നിവയെല്ലാം ഈ പരിസരത്താണ് സ്ഥിതി ചെയ്യുന്നത്. വ്യാപക തിരച്ചില്‍ തുടരുന്നുണ്ടെങ്കിലും പുലിയെ കണ്ടെത്താനായിട്ടില്ല. വനം വകുപ്പ് പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ വിന്യസിച്ച് പ്രദേശം വളഞ്ഞിട്ടുണ്ട്. പ്രദേശവാസികള്‍ക്കോ മൃഗത്തിനോ ദോഷകരമാകാതെ പുള്ളിപ്പുലിയെ സുരക്ഷിതമായി കണ്ടെത്താനും മയക്കുവെടി വെച്ച് പിടികൂടാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പ്രാഥമിക വിലയിരുത്തലുകള്‍ അനുസരിച്ച്, പുള്ളിപ്പുലി ബംഗ്ലാവ് സമുച്ചയത്തിലെ ഏതെങ്കിലും ഭാഗത്തോ തണലുള്ള സ്ഥലത്തോ ഒളിച്ചിരിക്കാനാണ് സാധ്യത. ദുര്‍ഗ്ഗപുര, ജയ്സിംഗ്പുര, ജഗത്പുര, ഖോ-നാഗോറിയന്‍,…

    Read More »
  • എയര്‍പോര്‍ട്ടില്‍ കയറി കളി വേണ്ട ; പോലീസിനെതിരെ കസ്റ്റംസ് ; കസ്്റ്റംസ് ഏരിയയില്‍ സ്വര്‍ണം പിടിക്കാന്‍ പോലീസിന് അധികാരമില്ലെന്ന് കസ്റ്റംസിന്റെ സത്യവാങ്മൂലം

    കൊച്ചി: പോലീസിന്റെ ഭരണം അങ്ങ് എയര്‍പോര്‍ട്ട് പരിധിക്ക് പുറത്തുമതിയെന്ന് കസ്റ്റംസ്. എയര്‍പോര്‍ട്ട് തങ്ങളുടെ പരിധിയാണെന്നും അവിടെ കയറി പോലീസിന്റെ കളി വേണ്ടെന്നും ഓര്‍മിപ്പിച്ചുകൊണ്ട് കസ്റ്റംസ് രംഗത്ത്. കസ്റ്റംസിന്റെ ഏരിയയില്‍ കയറി സ്വര്‍ണം പിടിക്കാന്‍ പോലീസിന് അധികാരമില്ലെന്ന സത്യവാങ്മൂലവുമായി പോലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍. കരിപ്പൂര്‍ വിമാനത്താവള പരിസരത്തുനിന്ന് പോലീസ് സ്വര്‍ണം പിടിച്ചതുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് സത്യവാങ്മൂലം നല്‍കിയത്.വിമാനത്താവളം കസ്റ്റംസിന്റെ നിയന്ത്രണത്തിലുളള പ്രദേശമാണ്. ഇവിടെ കയറി പോലീസ് സ്വര്‍ണം പിടിച്ചത് പരിധി വിട്ടുളള നടപടിയാണ്.കസ്റ്റംസ് ഏരിയയില്‍ സ്വര്‍ണം പിടിക്കാന്‍ പോലീസിന് അധികാരമില്ല വിമാനത്താവളത്തില്‍ സ്വര്‍ണം പിടിക്കാന്‍ നിയമപരമായ അധികാരം കസ്റ്റംസിന് മാത്രമാണ്.എയര്‍പോര്‍ട്ടിലോ പരിസരത്തോ സ്വര്‍ണം പിടിക്കാന്‍ പോലീസിന് അധികാരമില്ല.സ്വര്‍ണക്കടത്ത് വിവരം ലഭിച്ചാല്‍ പോലീസ് തങ്ങളെ അറിയിക്കുകയാണ് വേണ്ടതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കോഴിക്കോട് കസ്റ്റംസ് (പ്രിവന്റീവ്) ഡെപ്യൂട്ടി കമ്മീഷണറാണ് കസ്റ്റംസിന്റെ സത്യവാങ്മൂലം നല്‍കിയത്.

    Read More »
  • തരൂരിനോടുള്ള സന്ദീപ് ദീക്ഷിതിന്റെ ചോദ്യം പ്രസക്തം ; ഓരോ കോണ്‍ഗ്രസുകാരനും മനസില്‍ ചോദിക്കാന്‍ കരുതിവെച്ച ചോദ്യം; ശശി തരൂര്‍ കോണ്‍ഗ്രസ് വിടുമോ ; തരൂരിന്റെ വാക്കുകള്‍ക്കായി കേരളം കാത്തിരിക്കുന്നു

    ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളിലൊരാളായ സന്ദീപ് ദീക്ഷിത് കഴിഞ്ഞ ദിവസം ഒരു ചോദ്യമുന്നയിച്ചു, ശശി തരൂര്‍ എംപിയെക്കുറിച്ച്. എന്തിനാണ് തരൂര്‍ കോണ്‍ഗ്രസില്‍ തുടരുന്നതെന്നായിരുന്നു ആ ചോദ്യം. മോദി സ്തുതി തുടരുന്ന ശശി തരൂരിനോട് ഓരോ കോണ്‍ഗ്രസുകാരനും ചോദിക്കാനാഗ്രഹിച്ച ചോദ്യമായിരുന്നു സന്ദീപ് ദീക്ഷിത് ചോദിച്ചത്. ശശി തരൂര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറുമോ എന്ന ചോദ്യം കഴിഞ്ഞ കുറച്ചു കാലങ്ങളായി കോണ്‍ഗ്രസിലും ബിജെപിയിലും ചര്‍ച്ചയാണ്. ഒരു ലോഭവുമല്ലാതെ ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വാഴ്ത്തിപുകഴ്ത്തുന്ന തരൂര്‍ ഏതു വഞ്ചിയിലാണ് കാലിട്ടു നില്‍ക്കുന്നതെന്ന് അറിയാത്ത അവസ്ഥയാണ്. ഏറ്റവുമൊടുവില്‍ മോദി നടത്തിയ കോണ്‍ഗ്രസിനെതിരെയുള്ള പ്രസംഗത്തെ ഉദാത്തമെന്ന് വിശേഷിപ്പിച്ച തരൂര്‍ തന്റെ മോദിഭക്തി ഒന്നുകൂടി അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്. അപ്പോഴാണ് സന്ദീപ് ദീക്ഷിതിനെ പോലുള്ള സീനിയര്‍ കോണ്‍ഗ്രസ് നേതാക്കള്‍ സഹികെട്ട് തരൂരിനെതിരെ പരസ്യമായി രംഗത്തു വന്നിരിക്കുന്നത്. ഇനിയും തരൂരിന്റെ അഭിപ്രായ സ്വാതന്ത്ര്യങ്ങളെ അദ്ദേഹത്തിന്റെ ഇഷ്ടത്തിന് വിട്ടുകൊടുക്കാനാകില്ലെന്ന് കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം പറയുന്നു. നേതൃത്വത്തിന്റെ വാക്കുകളും പാര്‍ട്ടി നിലപാടുകളും പാടേ അവഗണിച്ച് തന്നിഷ്ടപ്രകാരം…

    Read More »
  • ബീഹാറിലിന്ന് ആഘോഷവേള ; ബീഹാര്‍ മുഖ്യമന്ത്രിയായി നിതീഷ്‌കുമാറിന്റെ സത്യപ്രതിജ്ഞ ഇന്ന് ; പ്രധാനമന്ത്രി പങ്കെടുക്കും

      പാറ്റ്‌ന: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പതിനൊന്നരക്ക് പാറ്റ്‌നയിലെ ഗാന്ധി മൈതാനത്താണ് ചടങ്ങ്. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍,എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. നിതീഷ് കുമാറിനൊപ്പം ഇരുപത് മന്ത്രിമാരെങ്കിലും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. 16 മന്ത്രിസ്ഥാനങ്ങളില്‍ ബിജെപി. ജെഡിയുവിന് 14, എല്‍ജെപിക്ക് 3 ഹിന്ദുസ്ഥാനി അവാം മോര്‍ച്ചക്കും ആര്‍എല്‍എമ്മിനും ഒന്നുവീതം എന്നതാണ് നിലവിലെ ധാരണ.    

    Read More »
  • കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ കാത്തിരിക്കുന്നു ; രാഷ്ട്രപതിയുടെ റഫറന്‍സില്‍ സുപ്രീം കോടതി വിധി ഇന്ന് ; കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് നിര്‍ണായകം, രാഷ്ട്രപതി ഉന്നയിച്ചിരിക്കുന്നത് 14 ചോദ്യങ്ങള്‍ ; സുപ്രീംകോടതി എടുക്കുന്ന തീരുമാനം പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നിര്‍ണായകം

    ന്യൂഡല്‍ഹി : രാഷ്ട്രപതിയുടെ റഫറന്‍സില്‍ സുപ്രീം കോടതി വിധി ഇന്ന്. കേരളമടക്കം പ്രതിപക്ഷപാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ഏറെ നിര്‍ണായകമായ സുപ്രീം കോടതി വിധി എന്താകുമെന്നറിയാന്‍ ആകാംക്ഷയോടെയാണ് ഈ സംസ്ഥാനങ്ങള്‍ കാത്തിരിക്കുന്നത്. ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതിയുടെ വിധിയുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രപതിയുടെ റഫറന്‍സിലാണ് ഇന്ന് ഭരണഘടനാ ബെഞ്ചിന്റെ വിധി പ്രഖ്യാപനമുണ്ടാവുക. 14 ചോദ്യങ്ങളാണ് റഫറന്‍സില്‍ രാഷ്ട്രപതി ഉന്നയിച്ചിരിക്കുന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്.ഗവര്‍ണര്‍മാര്‍ ബില്ലുകള്‍ തടഞ്ഞു വയ്ക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമയപരിധികള്‍ ആവശ്യമാണ് എന്നായിരുന്നു റഫറന്‍സില്‍ കേരളം അടക്കം സംസ്ഥാനങ്ങള്‍ വാദിച്ചത്. കാലതാമസം നേരിടുന്ന കേസുകളുണ്ട്. അത്തരം സംഭവങ്ങളില്‍ കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതിപറഞ്ഞിരുന്നു. ഒരു ഭരണഘടനാ സ്ഥാപനം ചുമതല നിര്‍വഹിക്കുന്നില്ലെങ്കില്‍ മറ്റൊരു ഭരണഘടനാ സ്ഥാപനത്തിന് നിര്‍ദ്ദേശം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.ഗവര്‍ണറും രാഷ്ട്രപതിയും സമയപരിധി പാലിക്കാത്തതിന്റെ അനന്തരഫലങ്ങളെ കുറിച്ചും സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് ആശങ്ക അറിയിച്ചിരുന്നു.      

    Read More »
  • ‘മറ്റു സംസ്ഥാനങ്ങളില്‍ തിക്കിലും തിരക്കിലും മരിച്ചത് നൂറുകണക്കിനു പേര്‍; ഒരുലക്ഷം പേര്‍ എത്തിയിട്ടും അപകടമുണ്ടാകാതെ നോക്കിയ പോലീസിനെ അഭിനന്ദിക്കണം; കോടതി പറഞ്ഞത് വച്ച് മണ്ഡലകാലത്ത് കയറ്റാന്‍ കഴിയുക 30 ലക്ഷം പേരെ’; 18-ാം പടിയുടെ വീതി കൂട്ടണം; കേന്ദ്രസര്‍ക്കാരിന്റേത് ഇരട്ടത്താപ്പ്: ശബരിമല വിഷയത്തില്‍ മാധ്യമങ്ങളുടെയും വിമര്‍ശകരുടെയും വായടപ്പിക്കുന്ന കണക്കുകള്‍ നിരത്തി ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ്

    കൊച്ചി: ശബരി മലയില്‍ ഒരുലക്ഷം പേര്‍ ഒറ്റയടിക്കെത്തിയിട്ടും അപകടമുണ്ടാകാതെ നോക്കിയ പോലീസിനെ അഭിനന്ദിക്കുന്നതിനു പകരം വിമര്‍ശിക്കുന്നത് ശരിയല്ലെന്നു മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ്. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ചര്‍ച്ചയിലാണ് കേന്ദ്രസര്‍ക്കാരിന്റെയും മാധ്യമങ്ങളുടെയും രീതികള്‍ക്കെതിരേ ആഞ്ഞടിച്ചത്. ശബരിമലയുടെ 18-ാം പടിയുടെ വീതി കൂട്ടുകയാണ് ആദ്യം വേണ്ടതെന്നും കോടതിയുടെ കണക്കില്‍ 50,000 പേര്‍ക്ക് പ്രതിദിനം എത്താവുന്ന ക്ഷേത്രത്തില്‍ പരമാവധി രണ്ടുമാസം 30 പേര്‍ക്കു മാത്രമേ എത്താന്‍ സാധിക്കൂ. കഴിഞ്ഞവര്‍ഷം എത്തിയത് ഒന്നേകാല്‍ കോടി ആളുകളാണെന്നും ബാക്കി 90 ലക്ഷം ഭക്തര്‍ എന്തു ചെയ്യണം? നൂറുപേര്‍ക്ക് ഒരു പോലീസ് എന്ന നിലയില്‍ പോലും രണ്ടായിരം പോലീസുകാര്‍ വേണം. ഇവരെ എവിടെ താമസിപ്പിക്കും. ശൗചാലയം എവിടെ നിര്‍മിക്കും? സ്ഥലം കൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറല്ല. വിമാനത്താവളവും റെയില്‍വേയും നിര്‍മിക്കാന്‍ തയാറല്ല. കുറ്റം പറയാന്‍ മാത്രമാണ് എല്ലാവര്‍ക്കും ഉത്സാഹമെന്നും അദ്ദേഹം പറഞ്ഞു.   അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞത്   ‘ഞാന്‍ ശബരിമലയില്‍ മൂന്നുവര്‍ഷം ജോലി ചെയ്തിട്ടുണ്ട്. സന്നിധാനത്തിലെ പതിനെട്ടാം പടിക്കു വീതി…

    Read More »
  • ‘വാസസ്ഥലം പറയാതെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ പറയുന്നത് ഏതു ചട്ട പ്രകാരം?’ വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയുള്ള കമ്മീഷന്‍ ഉത്തരവ് കോടതി കയറും; ഇന്ന് നിര്‍ണായകം

    തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ തിരികെ ഉള്‍പ്പെടുത്തിക്കൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജെ. ഷാജഹാന്‍ ഇറക്കിയ ഉത്തരവ് ദുരൂഹമെന്ന് ആരോപണം. കള്ളവോട്ട് ആരോപണത്തെ തുടര്‍ന്ന് സ്ഥാനാര്‍ഥിത്വം അനിശ്ചിതത്വത്തിലായ ഇരുപത്തിനാലുകാരി വൈഷ്ണയ്ക്ക് മത്സരിക്കാന്‍ തടസമില്ലെങ്കിലും നിയമയുദ്ധങ്ങള്‍ക്ക് ഇടയാക്കുമെന്നു വ്യക്തം. കൂട്ടിച്ചേര്‍ക്കല്‍ പട്ടികയിലെ 1100-ാം സീരിയല്‍ നമ്പറായാണ് വൈഷ്ണയുടെ വോട്ട് പുനഃസ്ഥാപിച്ചത്. വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്ത കോര്‍പ്പറേഷന്‍ ഇ.ആര്‍.ഒയുടെ നടപടിയില്‍ ദുരൂഹതയും ഗുരുതരമായ കൃത്യവിലോപവും നടന്നതായി കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഹിയറിങ് നടത്തിയ ശേഷമാണ് കമ്മീഷന്റെ സുപ്രധാന തീരുമാനം. എന്നാല്‍, കമ്മീഷന്റെ ഉത്തരവ് വിചിത്രമാണെന്നാണ് ആരോപണം. ‘ഒരാള്‍ ഒരു പ്രദേശത്തെ സാധാരണ താമസക്കാരിയാണെങ്കില്‍, അയാള്‍ വാസ സ്ഥലം മാറി പോയിട്ടില്ല എങ്കില്‍, ടിയാളെ മറ്റു തരത്തില്‍ തിരിച്ചറിയാമെങ്കില്‍, അയാള്‍ക്ക് വീട്ടു നമ്പര്‍ വേണ്ട, ഉടമസ്ഥത വേണ്ട, വാടക കരാര്‍ വേണ്ട, അയാളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാം…

    Read More »
  • ‘എന്നും എപ്പോഴും പാര്‍ട്ടിയാണ് വലുത്’; യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് അഭ്യര്‍ഥിച്ചു പോസ്റ്റിട്ട് ഒറ്റച്ചാട്ടം; പത്തുവര്‍ഷം ജില്ലാ സെക്രട്ടറിയായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍

    ബിജെപിയില്‍ ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍റെ ഫെയ്സ്ബുക്ക് പേജില്‍ ഒന്‍പത് മണിക്കൂര്‍ മുന്‍പ് വരെ കോണ്‍ഗ്രസ് അനുകൂല പോസ്റ്റുകള്‍.  കുന്നന്താനം ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥിക്കായി വോട്ടഭ്യര്‍ഥിച്ചുള്ള പോസ്റ്റാണ് അവസാനമായി അഖില്‍ പങ്കുവച്ചത്. കഴിഞ്ഞ ദിവസം, ‘എന്നും എപ്പോഴും പാര്‍ട്ടിയാണ് വലുത്’ എന്ന ടാഗ് ലൈനോടെ അഖില്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. കുന്നന്താനം ഗ്രാമപഞ്ചായത്ത്  മൂന്നാം വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി അനു എംഎമ്മിനൊപ്പമുള്ള ഭവന സന്ദർശനത്തിന്‍റെ ചിത്രത്തോടൊപ്പമായിരുന്നു പോസ്റ്റ്. ഇതിന് പിന്നാലെയാണ് അഖിലിന്‍റെ പാര്‍ട്ടി മാറ്റം. അഖില്‍ ഓമനക്കുട്ടനെ ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. കുന്നന്താനം സ്വദേശിയാണ് അഖില്‍.  2012മുതല്‍ പത്ത് വര്‍ഷം യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്നു.

    Read More »
Back to top button
error: