politics

  • വിദ്യാസമ്പന്നരായ ഇന്ത്യക്കാര്‍ എന്തിനാണ് ഭീകരവാദത്തിലേക്ക് തിരിയുന്ന്? ചെങ്കോട്ട സ്‌ഫോടനം നടത്തിയത് ‘നാട്ടില്‍ വളര്‍ത്തിയെടുത്ത ഭീകരവാദികള്‍?’ ; കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ പരാമര്‍ശം വിവാദത്തില്‍

    ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനം സംബന്ധിച്ച കാര്യങ്ങള്‍ എന്‍ഐഎയുടെ അന്വേഷണ പരിധിയിലിരിക്കെ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ പരാമര്‍ശം വന്‍ വിവാദമാകുന്നു. ഡല്‍ഹി സ്‌ഫോടനം നടത്തിയത് ‘നാട്ടില്‍ വളരുന്ന ഭീകരവാദികള്‍’ എന്ന ചിദംബരത്തിന്റെ പരാമര്‍ശം ബിജെപിയുടെ വലിയ പ്രതിഷേധം വിളിച്ചുവരുത്തി. നാട്ടില്‍ വളരുന്ന ഭീകരവാദികളുടെ പങ്കാളിത്തത്തെക്കുറിച്ച് അന്വേഷിക്കണമെന്നും വിദ്യാസമ്പന്നരായ ഇന്ത്യക്കാര്‍ എന്തിനാണ് ഭീകരവാദത്തിലേക്ക് തിരിയുന്നതെന്നും അദ്ദേഹം ചോദിച്ചു. ‘നാട്ടില്‍ വളരുന്ന ഭീകരവാദികളെ’ കുറിച്ച് സര്‍ക്കാരിന് കൃത്യമായിട്ട് അറിയാമെന്നതിനാ ലാണ് ഈ ‘വിവേകപൂര്‍ണ്ണമായ മൗനം’ എന്നായിരുന്നു ചിദംബരത്തിന്റെ ട്വീറ്റ്. 13 പേര്‍ മരിക്കുകയും 25-ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഡല്‍ഹി സ്‌ഫോടനത്തെക്കുറിച്ച് നേരിട്ട് പരാമര്‍ശിക്കാതെ ‘എന്തിനാണ് ഇന്ത്യന്‍ പൗരന്മാര്‍ ഭീകരവാദത്തിലേക്ക് തിരിയുന്നത്?’ എന്നായിരുന്നു ചിദംബരത്തിന്റെ ട്വീറ്റ്. ”പഹല്‍ഗാം ഭീകരാക്രമണത്തിന് മുമ്പും ശേഷവും ഞാന്‍ പറഞ്ഞിട്ടുണ്ട്, രണ്ട് തരം ഭീകരവാദികളുണ്ട് വിദേശത്ത് പരിശീലനം നേടിയ നുഴഞ്ഞുകയറിയ ഭീകരവാദികളും, നാട്ടില്‍ വളരുന്ന ഭീകരവാദികളും. ഓപ്പറേഷന്‍ സിന്ദൂര്‍ സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ ഞാന്‍ പാര്‍ലമെന്റില്‍ ഇത് പറഞ്ഞിരുന്നു. നാട്ടില്‍…

    Read More »
  • ഭാര്യക്കും ഭര്‍ത്താവിനുംകൂടി കെഎസ്ഇബിയില്‍ നിന്ന് 4 ലക്ഷത്തിലേറെ ശമ്പളം; എന്നിട്ടും ആക്രാന്തം; വിജിലന്‍സ് പിടികൂടിയപ്പോള്‍ ‘ബസ് സ്‌റ്റോപ്പില്‍നിന്നാണോ പിടികൂടുന്നേ, ആകെ നാണക്കേടായല്ലോ’ എന്ന് ആദ്യ പ്രതികരണം; ‘കൈക്കൂലി വാങ്ങാന്‍ നാണമുണ്ടായില്ലേ’ എന്ന് ഉദ്യോഗസ്ഥര്‍; പണം വാങ്ങി നൊടിയിടയില്‍ മുങ്ങാന്‍ ശ്രമിക്കുന്നതിനിടെ പ്രദീപിന്റെ അറസ്റ്റ്

    കൊച്ചി: ലക്ഷങ്ങള്‍ ശമ്പളം പറ്റുന്ന ജോലിയുണ്ടായിട്ടും ആര്‍ത്തിമൂത്ത് കൈക്കൂലി വാങ്ങാനിറങ്ങിയ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ എന്‍. പ്രദീപിനെ വിജിലന്‍സ് കുടുക്കിയത് ദിവസങ്ങളുടെ നിരീക്ഷണത്തിന് ഒടുവില്‍. നോട്ടുകെട്ടുകള്‍ വാങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ മുങ്ങാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാരുടെ മുന്നില്‍വച്ചാണ് പ്രദീപിനെ വിജിലന്‍സ് പിടികൂടിയത്. ഉദ്യോഗസ്ഥരുടെ പക്കല്‍നിന്ന് രക്ഷപ്പെടാന്‍ പ്രദീപന്‍ അടവുകള്‍ പലതും പയറ്റിയെന്നാണു റിപ്പോര്‍ട്ട്.   ബസ് സ്റ്റോപ്പില്‍ നിന്ന് നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് വിജിലന്‍സ് സംഘം പ്രദീപനെ പിടികൂടിയത്. ‘ഇത് ശരിയല്ല സാറെ, ആകെ നാണക്കേടായല്ലോ. ബസ് സ്റ്റോപ്പില്‍ വെച്ചൊക്കെയാണോ പിടിക്കുന്നേ’. വിജിലന്‍സിന്റെ നടപടിയില്‍ പിടിയിലായപ്പോള്‍ തന്നെ പ്രദീപന്‍ പ്രതിഷേധം അറിയിച്ചു. പൊതു സ്ഥലത്ത് വെച്ച് കൈക്കൂലി വാങ്ങാന്‍ നാണക്കേടുണ്ടായില്ലെ എന്ന് വിജിലന്‍സ് എസ്‌ഐ തിരിച്ച് ചോദിച്ചതോടെ പ്രദീപന്‍ ഒന്ന് ഒതുങ്ങി.കൂടുതല്‍ അഭ്യാസം ഇറക്കിയാല്‍ കളിമാറുമെന്ന് മനസിലായ പ്രദീപന്‍ പിന്നെ നല്ലകുട്ടിയായി.   തേവര കെഎസ്ഇബി ഓഫിസിലെ അസിസ്റ്റന്‍ എന്‍ജിനീയറാണ് എന്‍. പ്രദീപന്‍. മാസം രണ്ട് ലക്ഷത്തിനടുത്ത് ശമ്പളമുണ്ട്. ഇതിന് പുറമെയാണ് കൈക്കൂലിയിനത്തിലുള്ള ധനസമാഹരണം. കൊച്ചി…

    Read More »
  • ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനിന്റെ വീട്ടില്‍ മണിക്കൂറുകള്‍ ചെലവിട്ടു; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക ചൂഷണം നടത്തിയതിനെ കുറിച്ച് അറിവ്; പുതിയ ആരോപണങ്ങളുമായി ഡെമോക്രാറ്റുകള്‍; ട്രംപിനെ കുടുക്കി വിവാദച്ചൂട്‌

    ന്യൂയോര്‍ക്ക്: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപിനെതിരെ പുതിയ ആരോപണം. ട്രംപ് മണിക്കൂറുകളോളം എപ്സ്റ്റീന്റെ വീട്ടില്‍ സമയം ചിലവിട്ടുവെന്നാണ് പുതിയ ആരോപണം. എപ്സ്റ്റീന്റെ പേരില്‍ പുറത്തുവരുന്ന ഇമെയിലുകളിലാണ് ട്രംപിനെതിരെ ആരോപണങ്ങളുള്ളത്. ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റുകൾ പുറത്തുവിട്ട മൂന്ന് ഇമെയിലുകളില്‍ ട്രംപിനെക്കുറിച്ച് പരാമര്‍ശിക്കുന്ന കാര്യങ്ങളാണുള്ളത്. 2011ല്‍ എപ്സ്റ്റൈന്‍ തന്റെ വിശ്വസ്തയായ ഗിസ്‌ലെയിൻ മാക്സ്‌വെല്ലിന് അയച്ച ഇമെയിലിലാണ് ട്രംപ് വീട്ടിലെത്തിയ കാര്യങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നത്. ട്രംപിന് എപ്‌സ്റ്റൈനുമായുള്ള സൗഹൃദത്തെക്കുറിച്ചും, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ചൂഷണം ചെയ്യാൻ എപ്‌സ്റ്റൈൻ വർഷങ്ങളോളം നടത്തിയ ശ്രമങ്ങളെക്കുറിച്ചും ട്രംപിന് ബോധ്യമുണ്ടെന്ന തരത്തിലുള്ള ഇമെയിലുകള്‍ നേരത്തേയും പുറത്തുവന്നിട്ടുണ്ട്. അതേസമയം എപ്സ്റ്റൈനുമായി തനിക്ക് ബന്ധമില്ലെന്നാണ് ട്രംപ് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. എപ്സ്റ്റൈന് ധനികരായ പല സുഹൃത്തുക്കളുമായും ബന്ധമുണ്ടെന്ന് ഡെമോക്രാറ്റുകള്‍ നേരത്തേ ആരോപിച്ചിരുന്നു. ഫെഡറൽ കുറ്റങ്ങൾ ചുമത്തി വിചാരണ കാത്തിരിക്കുകയായിരുന്ന എപ്‌സ്റ്റൈൻ 2019-ൽ ന്യൂയോർക്കിലെ ജയിലിൽ വെച്ച് ജീവന്‍ ഒടുക്കിയിരുന്നു. 1993ല്‍ മാര്‍ല മാപിള്‍സുമായുള്ള ട്രംപിന്റെ വിവാഹച്ചടങ്ങില്‍ എപ്സ്റ്റീന്‍ പങ്കെടുക്കുന്ന ചിത്രങ്ങളും…

    Read More »
  • സ്ത്രീകളോടുള്ള തുടര്‍ച്ചയായ കോണ്‍ഗ്രസ് അവഗണനയില്‍ പ്രതിഷേധിച്ച് തല മൊട്ടയടിച്ച് പ്രതിഷേധം; പിന്നാലെ ഭര്‍ത്താവും കോണ്‍ഗ്രസ് വിട്ടു; തദ്ദേശ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥിത്വം; ലതികയുടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിത്വത്തില്‍ യുഡിഎഫ് ആശയക്കുഴപ്പത്തില്‍; അതൃപ്തി പരസ്യമാക്കിയവര്‍ ഇനിയും പുറത്തുവരുമെന്ന് സൂചന

    കോട്ടയം: എന്‍സിപി സംസ്ഥാന ഉപാധ്യക്ഷ ലതികാ സുഭാഷ് കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കും. 48ാം വാര്‍ഡായ തിരുനക്കരയിലാണ് ലതിക മല്‍സരിക്കുന്നത്. യുഡിഎഫിന്റെ കുത്തക വാര്‍ഡാണ് തിരുനക്കര. നിലവില്‍ കോട്ടയം നഗരസഭ ഉപാധ്യക്ഷന്‍ ബി ഗോപകുമാറിന്റെ ഡിവിഷനാണ്. വനിതാ സംവരണം ആയതോടെയാണ് ലതികാ സുഭാഷിനെ രംഗത്തിറക്കി ഇടതുമുന്നണി അപ്രതീക്ഷിത നീക്കം നടത്തിയിരിക്കുന്നത്. സംസ്ഥാന വനം വികസന കോര്‍പറേഷന്‍ അധ്യക്ഷയാണ് ലതിക. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായിരുന്ന ലതിക 2021 ല്‍ ഏറ്റുമാനൂര്‍ നിയമസഭ സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചത്. അന്ന് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിച്ചിരുന്നു. ഇന്ദിരാ ഭവന് മുന്നില്‍ തല മൊട്ടയടിച്ച് പ്രതിഷേധിച്ച ശേഷമാണ് പാര്‍ട്ടി വിട്ടത്. മുന്‍പ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ ആയിട്ടുണ്ടെങ്കിലും നഗരസഭ ഡിവിഷനില്‍ ആദ്യമായിട്ടാണ് സ്ഥാനാര്‍ഥിയാകുന്നത്. അപ്രതീക്ഷിതമായി എത്തിയ സ്ഥാനാര്‍ത്ഥിത്വം എന്നാണ് ലതികാ സുഭാഷിന്റെ പ്രതികരണം. പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യപ്രകാരം ആണ് മത്സരിക്കുന്നത്. എന്‍സിപി ഏല്‍പിച്ച ഉത്തരവാദിത്വമാണ്. നിയമസഭാ സീറ്റ് വനിതകള്‍ക്ക് നിഷേധിച്ചപ്പോള്‍ ആണ് 2021ല്‍…

    Read More »
  • നവീന്‍ ബാബു കേസില്‍ പിപി ദിവ്യയ്ക്കെതിരായ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥന്‍ കണ്ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ; എസിപി ടികെ രത്നകുമാര്‍ ശ്രീകണ്ഠാപുരം നഗരസഭയില്‍ മത്സരിക്കും

    കണ്ണൂര്‍: എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യക്കെതിരായ കേസന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല രത്നകുമാര്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ശ്രീകണ്ഠാപുരം നഗരസഭയിലെ കോട്ടൂര്‍ വാര്‍ഡില്‍ നിന്നും ഇദ്ദേഹം മത്സരിക്കും. സംഭവം കോണ്‍ഗ്രസ് വലിയ വിവാദമാക്കി ഉയര്‍ത്തിക്കൊണ്ടു വന്നിട്ടുണ്ട്. നവീന്‍ബാബുവിന്റെ മരണം സംബന്ധിച്ച കേസ് അട്ടിമറിച്ചെന്നാണ് പ്രധാനമായും ഉയര്‍ത്തിയിരിക്കുന്ന ആക്ഷേപം. പി.പി. ദിവ്യയ്ക്കാകട്ടെ ഇത്തവണ സീറ്റും നല്‍കിയിട്ടില്ല. നവീന്‍ ബാബു കേസ് പൊലീസിനെ ഉപയോഗിച്ച് അട്ടിമറിച്ചെന്നും ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ശരിയായെന്നും പറഞ്ഞു. കേസ് അട്ടിമറിച്ചെന്നതിന് ഇതിനേക്കാള്‍ വലിയ തെളിവ് ആവശ്യമുണ്ടോയെന്ന് ചോദിച്ചു. സര്‍വീസില്‍ ഇരിക്കുമ്പോള്‍ പാര്‍ട്ടിക്ക് വേണ്ടി തെറ്റായ സഹായം ചെയ്തതിനുള്ള പ്രതിഫലമാണ് സ്ഥാനാര്‍ത്ഥിത്വമെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പൊലീസി നെ രാഷ്ട്രീയവത്ക്കരിച്ചുവെന്നും ആക്ഷേപം ഉയര്‍ത്തിയിരിക്കുകയാണ. തിരഞ്ഞെടുപ്പില്‍ നവീന്‍ ബാബു മരണം വലിയ ചര്‍ച്ചാവിഷയമാക്കി മാറ്റാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ് നീതിന്യായ വ്യവസ്ഥയില്‍ ഉള്ള ജനങ്ങളുടെ വിശ്വാസം നഷ്ട്ടപ്പെടുന്ന സമീപനമാണെന്നും പറഞ്ഞു. പൊലീസിനെ രാഷ്ട്രീയവത്ക്കരിച്ചതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് രത്നകുമാറിന്റെ…

    Read More »
  • ജാതി വിവാദത്തില്‍ ന്യായീകരിക്കാന്‍ ശ്രമിച്ച് സിന്‍ഡിക്കേറ്റംഗം പറഞ്ഞതും ജാതി ; വിസിയ്ക്കും ബിജെപിക്കും എതിരേ ആയുധമാക്കാന്‍ എസ്എഫ്‌ഐ ; സര്‍വകലാശാല പ്രൊ ചാന്‍സലര്‍ക്കും എസ് സി/എസ് ടി കമ്മീഷനും പരാതി

    തിരുവനന്തപുരം: കേരളാസര്‍വകലാശാലയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് ജാതി അധിക്ഷേപ ത്തില്‍ ആരോപണ വിധേയയായ ഡീനെ ന്യായീകരിക്കാന്‍ ശ്രമിച്ച് ബിജെപി സിന്‍ഡിക്കേറ്റ് അംഗം നടത്തയതും ജാതി. സംഭവം വൈസ് ചാന്‍സലര്‍ക്കും ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കും എതിരേ ഇത് ആയുധമാക്കി എടുത്തിരിക്കുന്ന എസ്എഫ്‌ഐ പരാതി നല്‍കി. ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ജാതി അധിക്ഷേപ പരാമര്‍ശത്തില്‍ കേരള സര്‍വ കലാ ശാല പ്രൊ ചാന്‍സലര്‍ക്കും എസ് സി/എസ് ടി കമ്മീഷനുമാണ് എസ്എഫ്ഐ യുടെ പരാതി. ജില്ലാ സെക്രട്ടറി എം എ നന്ദന്‍ ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. വിനോദ് കുമാര്‍, ഡോ. പി എസ് ഗോപകുമാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിനിടെയാണ് വിവാദ പരാമര്‍ശം ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ നടത്തിയത്. ഡീന്‍ സി എന്‍ വിജയകുമാരിക്കെതിരായ ഗവേഷക വിദ്യാര്‍ഥി വിപിന്‍ വിജയന്റെ ജാതി അധിക്ഷേപ പരാതിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിലായിരുന്നു ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ജാതി അധിക്ഷേപ പരാതി. വിജയകുമാരി ടീച്ചറുടെ…

    Read More »
  • പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നത് വരെ ഓഫീസുകളില്‍ കയറുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ; എംഎല്‍എ യെ ആരും ക്ഷണിച്ചിട്ടില്ല, കണ്ണാടിയില്‍ യോഗവും ചേര്‍ന്നിട്ടില്ല ; അതിലേ പോയപ്പോള്‍ ഓഫീസില്‍ കയറിയെന്നേയുള്ളെന്ന് ഡിസിസി പ്രസിഡന്റ്

    പാലക്കാട് : ലൈംഗിക ആരോപണത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനില്‍ ഇരിക്കെ കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുത്തതില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യുടെ പേരില്‍ വിവാദം ഉയരുമ്പോള്‍ എംഎല്‍എ യെ ക്ഷണിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഡിസിസി പ്രസിഡന്റ്. കണ്ണാടിയില്‍ യോഗം ചേര്‍ന്നിട്ടില്ലെന്നും അതിലെ കടന്നുപോയപ്പോള്‍ രാഹുല്‍ വെറുതേ ഓഫീസില്‍ കയറിയതാണെന്നും ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്‍ വ്യക്തമാക്കി. കണ്ണാടിയില്‍ യോഗം ചേര്‍ന്നതായി അറിയില്ലെന്നും പറഞ്ഞു. പഞ്ചായത്തിന്റെ വികസന കാര്യങ്ങള്‍ക്കാണ് രാഹുല്‍ പോയത്. രാഹുലിനെ ആരും വിളിച്ചിട്ടില്ല. രാഹുല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന കാര്യത്തില്‍ കെപിസിസി മറുപടി പറയുമെന്നും എ തങ്കപ്പന്‍ വ്യക്തമാക്കി. പാലക്കാട് കണ്ണാടിയില്‍ നടന്ന കാഴ്ചപറമ്പ് ക്ഷീരോല്‍പാദക സഹകരണ സംഘത്തിലെ യോഗത്തില്‍ രാഹുല്‍ പങ്കെടുത്തിരുന്നു.് സസ്‌പെന്‍ഷനില്‍ ഇരിക്കയാണ് രാഹുല്‍ യോഗത്തില്‍ പങ്കെടുത്തത്. കണ്ണാടി മണ്ഡലം പ്രസിഡന്റ് പ്രസാദ് കണ്ണാടി ഉള്‍പ്പെടെ നേതാക്കള്‍ പങ്കെടുത്തിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും വരെ പാര്‍ട്ടി ഓഫീസുകളില്‍ കയറുമെന്ന നിലപാടാണ് രാഹുല്‍ എടുത്തിരിക്കുന്നത്. സസ്‌പെന്‍ഷനിലാണെങ്കിലും ചുമതലകള്‍ ഇല്ലെങ്കിലും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കും.…

    Read More »
  • ഊബറിനെതിരെയുള്ള പ്രതിഷേധം കേരള സവാരിക്ക് വേണ്ടിയോ ; സാധാരണക്കാരുടെ വോട്ട് ഊബറിന്; ഊബര്‍ തടയുമ്പോള്‍ പെരുവഴിയിലാകുന്നവരേറെ; നിരക്ക് കുറച്ചാല്‍ കേരള സവാരി ഹിറ്റാകും

      തൃശൂര്‍: സാധാരണക്കാര്‍ക്ക് ആശ്വാസകരമായ യാത്രാസൗകര്യം നല്‍കുന്ന ഊബര്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസിനെ കൊല്ലാന്‍ സര്‍ക്കാര്‍ രംഗത്തിറങ്ങുന്നത് സംസ്ഥാനസര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ഓട്ടോ ടാക്സി പ്ലാറ്റ്ഫോമായ കേരള സവാരിയുടെ നിലനില്‍പ്പിന് വേണ്ടിയെന്ന് ആരോപണം. ഊബറിനേക്കാള്‍ കുറഞ്ഞ ചിലവില്‍ കേരളത്തില്‍ മറ്റൊരു ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുമില്ലാത്ത സാഹചര്യത്തില്‍ കേരരള സവാരിക്ക് ഡിമാന്റ് കുറവാണ്. ഇന്‍സ്റ്റാള്‍ ചെയ്തവര്‍ വരെ കേരള സവാരി അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തു. കേരള സവാരി യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ അവസരമൊരുക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും കാര്യമായ മെച്ചം യാത്രക്കാര്‍ക്കുണ്ടായില്ല. ഊബറുമായി താരതമ്യം ചെയ്യുമ്പോള്‍ കേരള സവാരിയിലെ സവാരിക്ക് ചിലവു കൂടുതല്‍ തന്നെയായിരുന്നു. പല ഓട്ടോ ഡ്രൈവര്‍മാരും ഊബര്‍ ആപ്പും കേരള സവാരി ആപ്പും ഇന്‍സ്റ്റാള്‍ ചെയ്ത് സര്‍വീസ് നടത്തിയെങ്കിലും യാത്രക്കാര്‍ കൂടുതലും ഉപയോഗിച്ചത് ഊബറായിരുന്നു. ഏറെ കൊട്ടിഘോഷിച്ചിറക്കിയ കേരള സവാരി ഓണ്‍ലൈന്‍ പ്ലാറ്റ്്‌ഫോം കട്ടപ്പുറത്തു കയറുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ ഊബറിനെതിരെ കടുത്ത നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്നതെന്നാണ് ആരോപണം. ലോണെടുത്തും…

    Read More »
  • പിഎം ശ്രീയിലെ എതിര്‍പ്പില്‍ സിപിഎം കലിപ്പില്‍; തെരഞ്ഞെടുപ്പില്‍ വോട്ടുമറിച്ചു കാലുവാരുമെന്ന് സിപിഐയ്ക്ക് ഭയം; തദ്ദേശത്തില്‍ നിര്‍ണായകമാകുക സിപിഎം വോട്ടുകള്‍; സിപിഐ ജില്ലാ കമ്മിറ്റികളില്‍ സജീവ ചര്‍ച്ച

      തിരുവനന്തപുരം: പിഎംശ്രീ വിഷയത്തില്‍ എടുത്ത നിലപാടില്‍ നിന്നും പിന്തിരിയേണ്ടി വന്നതിന്റെ ചൊരുക്ക് സിപിഎം തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ഥികളോടു തീര്‍ക്കുമോ എന്ന ആശങ്കയില്‍ സിപിഐ സ്ഥാനാര്‍ഥികള്‍. സിപിഐ യുടെ ഒറ്റ കടുംപിടുത്തത്തില്‍ പിഎംശ്രീ പദ്ധതിയില്‍ നിന്ന് പിറകോട്ടു പോകേണ്ടി വരികയും ഒപ്പിട്ട കരാര്‍ മരവിപ്പിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കേണ്ടി വന്നതുമെല്ലാം സിപിഎമ്മിന് കനത്ത നാണക്കേടുണ്ടാക്കിയിരുന്നു. മന്ത്രിമാരുടെ രാജി ഭീഷണിയടക്കമുയര്‍ത്തി സിപിഐ പിഎംശ്രീ കരാറില്‍ സിപിഎം ഒപ്പിട്ടതിനെ പ്രതിരോധിച്ചപ്പോള്‍ സിപിഎമ്മിന് സിപിഐ ഉന്നയിച്ച ആവശ്യത്തിനു മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു. ഇത് സിപിഎമ്മിനുള്ളില്‍ സിപിഐക്കെതിരെ ശക്തമായ എതിര്‍പ്പും പ്രതിഷേധവുമുയര്‍ത്തിയിരുന്നു. എന്നാല്‍ എതിര്‍ക്കാന്‍ നിന്നാല്‍ പണി കിട്ടുമെന്നതിനാല്‍ തല്‍ക്കാലം പിന്‍മാറുകയെന്ന നിലപാട് മാത്രമേ സിപിഎമ്മിന് കൈക്കൊള്ളാന്‍ സാധിക്കുമായിരുന്നുള്ളു.   തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ സീറ്റ് വീതംവെപ്പില്‍ സിപിഎം ഉടക്കുമെന്ന് സംശയമുണ്ടായിരുന്നെങ്കിലും ഘടകകക്ഷികള്‍ക്കെല്ലാം തര്‍ക്കങ്ങളില്ലാതെ സീറ്റുകള്‍ നല്‍കി സിപിഎം സീറ്റ് വിഭജനം ഭംഗിയായി പങ്കിട്ടിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും പിഎംശ്രീ പദ്ധതിയുടെ പേരിലുള്ള തര്‍ക്കങ്ങളും പഴിചാരലും ആരോപണമുന്നയിക്കലുമെല്ലാം തുടരുന്ന…

    Read More »
  • മുണ്ടു കണ്ടാലറിയാം ഏതാണ് പാര്‍ട്ടിയെന്ന്; തെരഞ്ഞെടുപ്പായില്ലേ… പാര്‍ട്ടികള്‍ക്ക് ചിഹ്നമുണ്ട്; ഉടുത്തു നടക്കാന്‍ ചിഹ്ന’മുണ്ടും’

      പാലക്കാട്: മുണ്ടു കണ്ടാലറിയാം ഏതാണ് പാര്‍ട്ടിയെന്ന്. അതാണ് പാലക്കാടു നിന്നും ഈ തെരഞ്ഞെടുപ്പില്‍ കേരളമൊട്ടാകെ ട്രെന്റായി മാറിക്കൊണ്ടിരിക്കുന്ന പാര്‍ട്ടി മുണ്ടുകള്‍. പാമ്പുകള്‍ക്ക് മാളമുണ്ട്, പറവകള്‍ക്കാകാശമുണ്ട് എന്ന് പറയും പോലെ പാര്‍ട്ടികള്‍ക്ക് ചിഹ്നമുണ്ട്, ഉടുത്തുനടക്കാന്‍ ചിഹ്നമുണ്ടുണ്ട്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പാര്‍ട്ടികളെല്ലാം പ്രചരണത്തിന്റെ കളത്തില്‍ സജീവമാകുമ്പോള്‍ പ്രചരണത്തിന് ഉടുത്തു നടക്കാന്‍ ചിഹ്നമുണ്ട് വിപണിയില്‍. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ചിഹ്നങ്ങള്‍ ആലേഖനം ചെയ്ത മുണ്ടുകളാണ് വിപണിയില്‍ പുതിയ തരംഗമാകുന്നത്. മുണ്ടിന്റെ കരയുടെ സ്ഥാനത്താണ് ചിഹ്നങ്ങള്‍ പ്രിന്റ് ചെയ്തിട്ടുള്ളത്. കൈപ്പത്തി, അരിവാള്‍ ചുറ്റിക നക്ഷത്രം, താമര, അരിവാള്‍ നെല്‍തിര്‍, കോണി തുടങ്ങിയ ചിഹ്നങ്ങള്‍ എല്ലാം ചിഹ്ന മുണ്ടിലുണ്ട്. പാര്‍ട്ടി ചിഹ്നമുള്ള ഈ കോട്ടണ്‍ ഒറ്റമുണ്ടുകള്‍ക്ക് 200 രൂപയാണ് വില. പാലക്കാട് ചെര്‍പ്പുളശ്ശേരി മാവുണ്ടിരികടവ് മാരായമംഗലം കൈത്തറിക്കടയിലാണ് ചിഹ്ന മുണ്ടുകള്‍ വില്പനയ്ക്ക് എത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് പ്രമാണിച്ച് കേരളത്തിന്റെ എല്ലാ ജില്ലകളിലേക്കും ചിഹ്ന മുണ്ടുകള്‍ക്ക് ഓര്‍ഡര്‍ ലഭിക്കുന്നുണ്ടെന്ന് കടയുടമ ഗിരീഷ് പറഞ്ഞു. ഹോള്‍സെയില്‍ നിരക്കിന് വ്യത്യാസമുണ്ട്. കോയമ്പത്തൂരില്‍…

    Read More »
Back to top button
error: