politics

  • അടിസ്ഥാന നിയമം പോലും അറിയാത്തവരാണ് നാടുഭരിക്കാനിറങ്ങിയിരിക്കുന്നത് ; വിരമിച്ചു കഴിഞ്ഞാല്‍ പേരിനൊപ്പം ഐപിഎസ് എന്ന് ചേര്‍ക്കരുതെന്ന അറിയില്ല ; ബിജെപി സ്ഥാനാര്‍ത്ഥി ശ്രലേഖയെ പരിഹസിച്ച് സന്ദീപ് വാര്യര്‍

    പാലക്കാട്: വിവരക്കേടിന്റെയും നിയമലംഘന ശ്രമത്തിന്റെയും ജീവനുള്ള സാക്ഷ്യമാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ ആക്ഷേപം. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ വിലക്കിയതോടെ ശ്രീലേഖയുടെ പേരിനൊപ്പം ഐപിഎസ് എന്നെഴുതിയത് കറുത്ത മഷി ഉപയോഗിച്ച് മായ്ച്ചുകളതോടെ ബാക്കിയായത് ബിജെപിയുടെ നാണക്കേടാണെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു. വിരമിച്ചു കഴിഞ്ഞാല്‍ പേരിനൊപ്പം ഐപിഎസ് എന്ന് ചേര്‍ക്കരുതെന്ന അടിസ്ഥാന നിയമം പോലും അറിയാത്ത നിയമപാലകയാണ് ഇവരെന്നും അവരാണ് നാട് ഭരിക്കാന്‍ ഇറങ്ങിയിരിക്കുന്നതെന്നും സന്ദീപ് വാര്യര്‍ പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം കറുത്ത മഷി: ഐപിഎസ് മാഞ്ഞു, ബാക്കിയായത് ബിജെപിയുടെ നാണക്കേട്. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി ശ്രീലേഖയുടെ പോസ്റ്ററുകള്‍ക്ക് സംഭവിച്ചത് വെറുമൊരു അക്ഷരത്തെറ്റല്ല, ബിജെപിയുടെ വിവരക്കേടിന്റെയും നിയമലംഘന ശ്രമത്തിന്റെയും ജീവനുള്ള സാക്ഷ്യമാണ്. സംഭവം ലളിതം, നാണക്കേട് വലുത്. ഒരു മുന്‍ ഡിജിപി, അവരുടെ പ്രൊമോഷന് വേണ്ടി നിയമം ലംഘിച്ച് ‘കജട’ എന്ന സര്‍വ്വീസ് പദവി പോസ്റ്ററില്‍ അച്ചടിക്കുന്നു. രാജ്യത്തെ നിയമങ്ങളെക്കുറിച്ചും, തിരഞ്ഞെടുപ്പ് ചട്ടങ്ങളെക്കുറിച്ചും…

    Read More »
  • ചിത്രലേഖയുടെ ആത്മാവ് പൊറുക്കില്ല കോണ്‍ഗ്രസുകാരേ; കൂടെ നടന്നിട്ടൊടുവില്‍ കുടിയിറക്കുകയാണോ ആ കുടുംബത്തെ; സഹായിച്ചില്ലേലും ചതിക്കാതിരുന്നൂടേ;

      കണ്ണൂര്‍: ചിത്രലേഖ ജീവിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇടനെഞ്ചു പൊട്ടി കരയുമായിരുന്നോ – ഇല്ല, ഇരട്ടച്ചങ്കന്‍മാരൊരുപാടുള്ള സിപിഎമ്മിനോട് പോരാടുമ്പോള്‍ പതറിയിട്ടില്ല ചിത്രലേഖ, പിന്നെയാണ് കോണ്‍ഗ്രസുകാര്‍ കൂടെ നടന്ന ചതിച്ചുവെന്നറിയുമ്പോള്‍… പക്ഷേ പോരാടാനോ കണ്ണീര്‍വാര്‍ക്കാനോ ചിത്രലേഖ ഇന്നില്ല. ഓര്‍മയുണ്ടോ ചിത്രലേഖയെ, മറക്കാനിടയില്ല, അഥവാ മറന്നുപോയവരെ ഒന്നോര്‍മിപ്പിക്കട്ടെ, പ്രത്യേകിച്ച് കേരളത്തിലെ കോണ്‍ഗ്രസുകാരെ. തൊഴില്‍ ചെയ്തു ജീവിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി അതിജീവനത്തിനായി സിപിഎമ്മിനോടു പോരാടിയ വനിതാ ഓട്ടോ ഡ്രൈവറായിരുന്നു ചിത്രലേഖ. സ്വന്തം നാടായ പയ്യന്നൂര്‍ എടാട്ടുനിന്നു പ്രാദേശിക സിപിഎം നേതൃത്വത്തിന്റെയും അവിടത്തെ ഒരു വിഭാഗം ഓട്ടോ തൊഴിലാളികളുടെയും ഭീഷണി കാരണം അവര്‍ക്ക് ഓടിപ്പോകേണ്ടി വന്നു. പിന്നീടങ്ങോട്ട് അതിജീവനത്തിനും നിലനില്‍പിനും വേണ്ടിയുള്ള പോരാട്ടമായിരുന്നു ചിത്രലേഖയുടെ ജീവിതം. അതിനിടെ ജീവിതം തകര്‍ത്ത രോഗത്തോടും മല്ലിട്ടു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ചിത്രലേഖയ്ക്ക് വീടുവെക്കാന്‍ സ്ഥലം നല്‍കിയത് കോണ്‍ഗ്രസുകാര്‍ മറന്നുപോകല്ലേ… അന്ന് അനുവദിച്ച ്സ്ഥലവും പണവും റദ്ദാക്കി പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ ദ്രോഹിക്കുകയെന്ന തങ്ങളുടെ കടമ നിര്‍വഹിച്ചു. പോരാട്ടങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ വര്‍ഷം…

    Read More »
  • പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം പണിയാണുണ്ണി വിമതസ്വതന്ത്രമല്ലോ സുഖപ്രദം; തൃശൂര്‍ കോര്‍പറേഷനില്‍ വിമത-സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രതീക്ഷകളും സ്വപ്‌നങ്ങളുമേറെ; പണ്ടൊരു വിമതന്‍ ജയിച്ചപ്പോള്‍ കിട്ടിയ സ്ഥാനമാനങ്ങള്‍ വലുതായിരുന്നല്ലോ എന്ന് വിമതസ്വതന്ത്രര്‍; എം.കെ.വര്‍ഗീസാണ് മാതൃക

    തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെന്നല്ല ഏതു തെരഞ്ഞെടുപ്പിലും വിമതന്‍മാരും സ്വതന്ത്രന്‍മാരും സ്ഥാനാര്‍ത്ഥികളായെത്തി കുറച്ചൊക്കെ വോട്ടുപിടിച്ചും ചിലരൊക്കെ അട്ടിമറി ജയം നേടിയും മറ്റു സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടേണ്ട വോട്ടുകള്‍ കുറയ്ക്കാറുണ്ട്. എന്നാല്‍ തൃശൂരില്‍ കഴിഞ്ഞ തേേദ്ദശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചപ്പോള്‍ വിമതനായി നിന്ന് ജയിച്ചെത്തിയ എം.കെ.വര്‍ഗീസ് പി്ന്നീട് തൃശൂര്‍ കോര്‍പറേഷന്‍ മേയറായി അഞ്ചുകൊല്ലം ഭരിക്കുന്ന കാഴ്ച വിമതന്‍മാരത്ര ചെറിയ സ്ഥാനാര്‍ത്ഥികളല്ല എന്ന് തെൡയിക്കുന്നതായി. ഒരു വിമതന്‍ വിചാരിച്ചാല്‍ ഭരണം കൈപ്പിടിയിലൊതുക്കാമെന്ന് എം.കെ.വര്‍ഗീസ് കാണിച്ചുകൊടുത്തു. തന്നെ മാത്രം ആശ്രയിച്ച് ഒരു രാഷ്ട്രീയ പ്രസ്ഥാനം നിലകൊള്ളുമ്പോള്‍ തനിക്കെത്ര പവര്‍ എല്ലാ അര്‍ത്ഥത്തിലുമുണ്ടെന്ന് കാണിച്ചുകൊടുക്കാനും തൃശൂര്‍ മേയറായി അഞ്ചാണ്ട് ആര്‍മാദിച്ച വര്‍ഗീസിനായി. തനിക്കു ശരിയെന്ന് തോന്നുന്നത് പരമാവധി നടപ്പാക്കി വര്‍ഗീസ് തന്നെ കൂടെ ചേര്‍ത്ത ഇടതുപക്ഷത്തിലെ ഘടകകക്ഷികളെപ്പോലും ഒരു ഘട്ടത്തില്‍ വെറുപ്പിച്ചിട്ടും മുന്നണിയിലെ വല്യേട്ടന്‍ എ്ല്ലാം സഹിക്കുന്ന കാഴ്ചയാണ് കണ്ടത്. എ്ന്തായാലും അഞ്ചുകൊല്ലം എല്‍ഡിഎഫിന് തൃശൂര്‍ കോര്‍പറേഷന്‍ ഭരിക്കാന്‍ എം.കെ.വര്‍ഗീസിന്റെ സഹായം വേണ്ടിവന്നു. ഇക്കുറി വര്‍ഗീസ് മത്സരരംഗത്തില്ല. പക്ഷേ…

    Read More »
  • മാപ്രാണത്തെ കല്ലേറിനു പിന്നിലാര്; മാപ്രാണത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥയുടെ വീടിനു നേരെ കല്ലെറിഞ്ഞവരെ തേടി പോലീസ്; സിസി ടിവി ദൃശ്യങ്ങള്‍ അരിച്ചുപെറുക്കുന്നു

    തൃശൂര്‍ മാപ്രാണത്ത് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ കല്ലേറ് നടത്തിയ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. ബുധനാഴ്ച്ച രാത്രി 9.30 യോടെ തളിയകോണം ചകിരി കമ്പനിയ്ക്ക് സമീപമാണ് സംഭവം. ഇരിങ്ങാലക്കുട നഗരസഭ 41-ാം വാര്‍ഡ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പാണപറമ്പില്‍ വിമി ബിജേഷിന്റെ വീടിന് നേരെയാണ് കല്ലേറ് ഉണ്ടായത്. വിമി തിരഞ്ഞെടുപ്പ് പ്രചരണവുമായി പുറത്ത് പോയിരുന്നു. ഭര്‍ത്താവ് ബിജേഷ് വിദേശത്താണ്. പ്രായമായ അമ്മയും രണ്ട് മക്കളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കല്ലേറിനെ തുടര്‍ന്ന് അമ്മയും മക്കളും ഭയന്ന് ഉടന്‍ തന്നെ വിമിയെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. നാട്ടുകാര്‍ സ്ഥലത്തെത്തി പൊലീസില്‍ വിവരം അറിയിച്ചു. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ്.  

    Read More »
  • പിന്നെ നിന്റെയൊക്കെ ഓഡിയോ സന്ദേശം കേള്‍ക്കലല്ലേ എന്റെ പണി; രാഹുലിനെ വെട്ടിലാക്കിയ ഓഡിയോ സന്ദേശം ചെന്നിത്തല കേട്ടിട്ടില്ല; കാരണം എന്തെന്നറിയാമോ

    തിരുവനന്തപുരം: റാംജിറാവു സ്പീക്കിംഗ് എന്ന സിനിമയില്‍ മുകേഷ് അവതരിപ്പിച്ച ഗോപാലകൃഷ്ണന്‍ കക്കൂസിനുള്ളില്‍ വെറുതെ കയറിയിരിക്കുകയാണെന്നും ഒന്ന് കയറി നോക്കിയാല്‍ അത് മനസ്സിലാകുമെന്നും ഒന്നു നോക്കുമോ എന്ന് ഇന്നസെന്റ് മത്തായിച്ചനോട് സായികുമാറിന്റെ ബാലകൃഷ്ണന്‍ ആവശ്യപ്പെടുമ്പോള്‍, പിന്നെ നിന്റെയൊക്കെ മലം പരിശോധിക്കല്‍ അല്ലേ എന്റെ പണി എന്നും പറഞ്ഞ് മത്തായിച്ചന്‍ ദേഷ്യപ്പെട്ട് പോകുന്നുണ്ട്. പെട്ടെന്ന് ഈ സീന്‍ ഓര്‍മ്മ വരാന്‍ കാരണം രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇപ്പോള്‍ വീണ്ടും വെട്ടിലാക്കിയിരിക്കുന്ന ഓഡിയോ സന്ദേശം കേട്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ രമേശ് ചെന്നിത്തലയോട് ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരമാണ്. രാഹുലിന്റെ ഓഡിയോ സന്ദേശം കേട്ടിട്ടില്ലെന്നും കേള്‍ക്കേണ്ട ഏര്‍പ്പാടൊന്നും അല്ലല്ലോ എന്നുമായിരുന്നു ചെന്നിത്തലയുടെ രസകരമായ പ്രതികരണം. രാഹുലിനെതിരെ നേരത്തെ കേക്ക് കൊണ്ട് നിലപാട് ചെന്നിത്തല ആവര്‍ത്തിക്കുകയും ചെയ്തു. രാഹുല്‍ മാങ്കൂട്ടത്തലിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതാണ്എന്നും സുധാകരന്‍ ഉള്‍പ്പടെ എല്ലാവരും ചേര്‍ന്നു എടുത്ത തീരുമാനമാണത് എന്നും പാര്‍ട്ടി പരിപാടിയില്‍ രാഹുല്‍ എങ്ങിനെ പങ്കെടുത്തു എന്നറിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.. അതേസമയം രാഹുലിനെതിരെ എടുത്ത…

    Read More »
  • ഒരു മതത്തിനുമെതിരെയും ഞങ്ങളൊന്നും ചെയ്തിട്ടില്ല ; കേന്ദ്രമന്ത്രിസഭയില്‍ മുസ്ലിം മന്ത്രിയില്ലാത്തത് മുസ്‌ളീങ്ങള്‍ ബിജെപിക്ക് വോട്ടുതരാത്തതിനാല്‍; ‘ബിജെപിക്ക് വോട്ടുകൊടുത്താലേ മുസ്ലിം എംപി ഉണ്ടാവൂ എന്ന്് രാജീവ് ചന്ദ്രശേഖര്‍

    കോഴിക്കോട്: ബിജെപിയ്ക്ക് മുസ്‌ളീങ്ങള്‍ വോട്ടു ചെയ്താലേ കേന്ദ്രമന്ത്രിസഭയില്‍ മുസ്‌ളീം മന്ത്രി കാണൂ എന്നും മുസ്ലിം എംപി ഉണ്ടാവുള്ളൂവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കോണ്‍ഗ്രസിന് വോട്ട് കൊടുത്താല്‍ എന്തെങ്കിലും ഗുണം കിട്ടുമോയെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ്. ഒരു മതത്തിനെതിരായും ബിജെപി ഒന്നും ചെയ്തിട്ടില്ലെന്നും ബിജെപിയ്ക്ക് മുസ്‌ളീങ്ങള്‍ വോട്ടു ചെയ്താലേ മുസ്ലിം എംപിയും മുസ്‌ളിം മന്ത്രിമാരും ഉണ്ടാകൂ എന്നും പറഞ്ഞു. ”ഞങ്ങള്‍ എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്ന പാര്‍ട്ടിയാണ്. ഒരു മതത്തിനുമെതിരെയും ഞങ്ങളൊന്നും ചെയ്തിട്ടില്ല. ഞങ്ങളാണ് വര്‍ഗീയ വാദികളെന്ന വിഷം കയറ്റി വെച്ചിരിക്കുകയാണ്. ഈ തെറ്റിധാരണയുണ്ടാക്കിയത് കോണ്‍ഗ്രസും സിപിഐഎമ്മുമാണ്. ബിജെപി മുസ് ലിങ്ങള്‍ക്കെതിരാണെന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്. ഞങ്ങള്‍ ജമാഅത്തെ ഇസ്ലാമിക്കും എസ്ഡിപിഐക്കുമെതിരാണ്. ഭരണഘടനയ്ക്ക് ആരെല്ലാം എതിരാണോ ഞങ്ങള്‍ അവര്‍ക്കെല്ലാം എതിരാണ്. ഈ വിഷം പ്രചരിപ്പിച്ച എല്‍ഡിഎഫി ന്റെയും യുഡിഎഫിന്റെയും കളി ഞങ്ങള്‍ അവസാനിപ്പിക്കും. ഞങ്ങളൊരു സമുദായത്തെ അല്ല എതിര്‍ക്കുന്നത്. ജനങ്ങളെ വിഡ്ഢികളാക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടിക്കാരെ…

    Read More »
  • പരിശീലനം അമ്പേ പരാജയമോ? ഗംഭീര്‍ തെറിച്ചേക്കും; ‘എല്ലാവര്‍ക്കും ഉത്തരവാദിത്വം, ചാമ്പ്യന്‍സ് ട്രോഫിയിലും ഏഷ്യാ കപ്പിലും വിജയപ്പിച്ചു; ഭാവി ബിസിസിഐക്കു തീരുമാനിക്കാം’

    ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിക്കു പിന്നാലെ പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍. താനുള്‍പ്പടെ എല്ലാവര്‍ക്കും തോല്‍വിയില്‍ ഉത്തരവാദിത്തമുണ്ടെന്ന് ഗംഭീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു. ”ഇക്കാര്യത്തില്‍ കുറ്റം ഞാന്‍ മുതല്‍ എല്ലാവര്‍ക്കുമുണ്ട്. ഞങ്ങള്‍ നന്നായി കളിക്കണമായിരുന്നു. ഒന്നിന് 95 എന്ന നിലയില്‍നിന്ന് ഏഴിന് 122 എന്ന നിലയിലേക്കു വീഴുന്നത് ഒരിക്കലും സ്വീകാര്യമല്ല. ഒരു താരത്തെ മാത്രമായി ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തുന്നതു ശരിയല്ല. ഞാനൊരിക്കലും ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്തില്ല.” ഗംഭീര്‍ പ്രതികരിച്ചു. പരിശീലകനെന്ന നിലയില്‍ തന്റെ ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐ ആണെന്നും ഗംഭീര്‍ പറഞ്ഞു. ”എന്റെ ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐ ആണ്. പക്ഷേ ചാംപ്യന്‍സ് ട്രോഫിയിലും ഏഷ്യാകപ്പിലും ഇംഗ്ലണ്ടിലും അനുകൂലമായ ഫലം കൊണ്ടുവന്നതും ഞാന്‍ തന്നെയാണ്. ഇന്ത്യന്‍ ക്രിക്കറ്റാണ് പ്രധാനം, അല്ലാതെ ഞാനല്ല. ഇതു മുന്‍പും പറഞ്ഞിട്ടുള്ളതാണ്. ടെസ്റ്റ് ക്രിക്കറ്റാണ് പ്രധാനമെങ്കില്‍, അതിന് അനുസരിച്ചുള്ള പരിഗണന നമ്മള്‍ കൊടുക്കേണ്ടിവരും. തോല്‍വിയില്‍ ഒരു താരത്തെയോ, വ്യക്തിയെയോ കുറ്റം പറയാന്‍…

    Read More »
  • ഇമ്രാന്‍ ഖാന്‍ ജയിലില്‍ കൊല്ലപ്പെട്ടു? പിന്നില്‍ അസിം മുനീറും ഐഎസ്‌ഐയും; കുടുംബാംഗങ്ങളെ ജയിലില്‍ പ്രവേശിപ്പിക്കുന്നില്ല; സഹോദരിയെ ബലപ്രയോഗത്തിലൂടെ നീക്കി; സമൂഹമാധ്യമങ്ങളില്‍ തീപോലെ പടര്‍ന്ന് വിവാദം; പ്രതികരിക്കാതെ പാക് അധികൃതര്‍

    റാവല്‍പിണ്ടി: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്രികെ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ ഖാന്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ കൊല്ലപ്പെട്ടെന്നു റിപ്പോര്‍ട്ട്. സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിട്ടും ഇതുവരെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. ചാര സംഘടനയായ ഐഎസ്‌ഐയാണ് ഇമ്രാന്‍ ഖാനെ കൊലപ്പെടുത്തിയതെന്നാണ് പറയപ്പെടുന്നത്. അതേസമയം, പാക്ക് സര്‍ക്കാറോ ജയില്‍ അധികൃതരോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. 73കാരനായ ഇമ്രാന്‍ ഖാന്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് 2023 മുതല്‍ ജയിലിലാണ്. ഇമ്രാന്‍ ഖാന്റെ കുടുംബാംഗങ്ങള്‍ക്ക് അദ്ദേഹത്തെ കാണാന്‍ ജയില്‍ അധികൃതര്‍ അനുവാദം നല്‍കിയില്ലെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇമ്രാന്‍ ഖാന്‍ കൊല്ലപ്പെട്ടതായ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. ഖാനെ കാണണമെന്നാവശ്യപ്പെട്ട് അഡിയാല ജയിലിനു മുന്നില്‍ പ്രതിഷേധിച്ച അദ്ദേഹത്തിന്റെ സഹോദരിയെ ബലപ്രയോഗത്തിലൂടെ നീക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാക്ക് സൈനിക മേധാവി അസിം മുനീറും ഐഎസ്‌ഐയും ചേര്‍ന്ന് ഇമ്രാന്‍ ഖാനെ ജയിലില്‍ വച്ച് കൊലപ്പെടുത്തി എന്ന വിവരമാണ് പുറത്തുവരുന്നതെന്ന് തര്‍ക്കപ്രദേശമായ ബലൂചിസ്താനിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ പേരിലുള്ള എക്‌സ് അക്കൗണ്ടിലെ പോസ്റ്റില്‍ പറഞ്ഞു. ഈ വിവരം ശരിയാണെങ്കില്‍ പാക്ക് തീവ്രവാദികളുടെ…

    Read More »
  • മോദിജിയുടെ പ്രസംഗങ്ങള്‍ ഏറ്റവുമധികം കേള്‍ക്കുന്നതും ശ്രദ്ധിക്കുന്നതും തരൂര്‍ജി; തരൂരിന്റെ മോദിസ്തുതികള്‍ക്ക് തടയിടാനാകാതെ കോണ്‍ഗ്രസ്; തരൂരിനെക്കൊണ്ട് കോണ്‍ഗ്രസിന് യാതൊരു ഗുണവുമില്ലെന്ന് തുറന്നടിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

    തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങളും പ്രസ്താവനകളും ഏറ്റവുമധികം കേള്‍ക്കുന്നതും ശ്രദ്ധിക്കുന്നതും ബിജെപി നേതാക്കളല്ല, മറിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയാണ്. ഇതാണ് കോണ്‍ഗ്രസിനുള്ളിലേയും ബിജെപിയിലും തരൂരിനെക്കുറിച്ച് പറയുന്നവര്‍ കളിയായും കാര്യമായും പറയുന്നത്. തരൂരിന്റെ മോദി സ്തുതികള്‍ തുടരുമ്പോള്‍ അതിന് തടയിടാനാകാതെ നട്ടം തിരിയുകയാണ് കോണ്‍ഗ്രസ്. ശശി തരൂര്‍ മറുകണ്ടം ചാടാന്‍ നില്‍ക്കുകയാണെങ്കില്‍ അതൊന്ന് വേഗമായിക്കൂടെ എന്ന് പരസ്യമായി തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നുണ്ട്. തരൂരിനെക്കൊണ്ട് കോണ്‍ഗ്രസിന് ഒരു ഗുണവുമില്ലെന്ന് തുറന്നടിച്ചിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ശശി തരൂരിന് വേണമെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകാമെന്നും കോണ്‍ഗ്രസിന് ഗുണം ചെയ്യുന്ന പ്രവര്‍ത്തനമല്ല തരൂര്‍ നടത്തുന്നതെന്നും ഉണ്ണിത്താന്‍ പറഞ്ഞു കഴിഞ്ഞു. ഇതിലും പരസ്യമായി എങ്ങിനെ ഒരാളെ പാര്‍ട്ടിയില്‍ നിന്ന് ഗെറ്റൗട്ടടിക്കുമെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ ചോദിക്കുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ തനിക്കെതിരെ ഉന്നയിക്കുന്ന ഇത്തരം ആരോപണങ്ങള്‍ക്കൊന്നും മറുപടി പറയാതെയും പ്രതികരിക്കാതെയും മോദി സ്തുതികളുമായി മുന്നോട്ടുപോകുന്ന തരൂര്‍ സ്വീകരിച്ചിരിക്കുന്ന നയം കോണ്‍ഗ്രസ് തന്നെ പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെ…

    Read More »
  • മാങ്കൂട്ടത്തിലിനെ മൂലയ്ക്കിരുത്താന്‍ മുരളീധരന്‍; രാഹുലിനെതിരെ ആ പെണ്‍കുട്ടി മുന്നോട്ടുവരട്ടെയെന്ന് കെ.മുരളീധരന്‍; രാഹുലിന് കോണ്‍ഗ്രസിനകത്ത് പിന്തുണ കുറയുന്നു; കെ.സുധാകരന്റെ ക്ലീന്‍ചിറ്റില്‍ വനിതാപ്രവര്‍ത്തകര്‍ക്ക് അമ്പരപ്പ്

      തിരുവനന്തപുരം: മുന്‍ കെ.പി.സി.സി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.സുധാകരന്‍ എത്ര ക്ലീന്‍ചിറ്റ് കൊടുത്താലും രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒരു മൂലയ്ക്കിരുത്താതെ കെ.മുരളീധരന്‍ അടങ്ങുമെന്ന് തോന്നുന്നില്ല. സുധാകരന്‍ രാഹുലിനെ വിശുദ്ധനാക്കാന്‍ പാടുപെടുമ്പോള്‍ രാഹുലിനെ എങ്ങിനെ പൂട്ടാമെന്നതിനുള്ള വഴി രാഷ്ട്രീയഎതിരാളികള്‍ക്ക് പറയാതെ പറഞ്ഞുകൊടുക്കുകയാണ് രാഷ്ട്രീയചാണക്യനായിരുന്ന ലീഡറുടെ പ്രിയപുത്രന്‍ കെ.മുരളീധരന്‍. കോണ്‍ഗ്രസ് രാഷ്ട്രീയം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരില്‍ രണ്ടു തട്ടിലായിക്കൊണ്ടിരിക്കുകയാണ്. ചെന്നിത്തലയും മുരളിയും യൂത്ത് കോണ്‍ഗ്രസ് നേതാവ് സജനയുമൊക്കെയടങ്ങുന്നവര്‍ രാഹുലിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി വ്യക്തമായ നിലപാട് കൈക്കൊള്ളുമ്പോള്‍ രാഹുലിനെ ചേര്‍ത്തുനിര്‍ത്തി സുധാകരനും ഷാഫി പറമ്പിലും ശ്രീകണ്ഠന്‍ എംപിയുമടക്കമുള്ളവര്‍ മറുപക്ഷത്തു നില്‍ക്കുന്ന കാഴ്ചയ്ക്കാണ് കേരളത്തിലെ കോണ്‍ഗ്രസ് സാക്ഷ്യം വഹിക്കുന്നത്. രാഹുലിനെതിരെ കേസെടുക്കുന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്ന് പറഞ്ഞ് പന്ത് സംസ്ഥാന സര്‍ക്കാരിന്റെ കോര്‍ട്ടിലേക്ക് തട്ടിയിട്ട മുരളി ഇപ്പോള്‍ രാഹുലിനെതിരെ വന്ന ശബ്ദരേഖയിലെ പെണ്‍കുട്ടിയോട് പരസ്യമായി രംഗത്ത് വരാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ട്ടിക്ക് കൂടുതല്‍ നടപടി ഇപ്പോള്‍ സ്വീകരിക്കാന്‍ കഴിയില്ല. പെണ്‍കുട്ടി ധൈര്യമായി മുന്നോട്ടുവരട്ടെ. നിലവില്‍ ചാനലിലെ ശബ്ദം…

    Read More »
Back to top button
error: