politics
-
‘രാഷ്ട്രീയം ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ് വ്യക്തികൾ തമ്മിലല്ല; അൻവറിന്റെ വാക്കുകൾ ജനങ്ങൾ വിലയിരുത്തും‘: മുഹമ്മദ് റിയാസ്
കോഴിക്കോട്: രാഷ്ട്രീയം ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ് വ്യക്തികൾ തമ്മിലല്ല എന്നും പി.വി. അൻവറിന്റെ വാക്കുകൾ ജനങ്ങൾ വിലയിരുത്തുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. രാഷ്ട്രീയം എന്നത് വ്യക്തികൾ തമ്മിലുള്ള ഗുസ്തി മത്സരമല്ലെന്ന് റിയാസ് കൂട്ടിച്ചേർത്തു. ‘ആക്ഷേപം കേൾക്കുമ്പോൾ മനുഷ്യൻ എന്ന നിലയിൽ വേദന തോന്നുക സ്വാഭാവികമാണ്. എന്നാൽ രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ വിഷമം ഇല്ല.വൈകാരികതയ്ക്കപ്പുറം ഉയർത്തിപ്പിടിക്കേണ്ടത് ഉയർന്ന രാഷ്ട്രീയ ബോധമാണ്.’ മന്ത്രി പറഞ്ഞു. ‘ബേപ്പൂരിൽ 85000-ൽ അധികം വോട്ട് നേടും. അവിടുത്തെ ജനങ്ങൾക്ക് എന്നെ അറിയാം എന്റെ പ്രവർത്തനവും അറിയാം.’ കഴിഞ്ഞതവണ നേടിയതിനേക്കാൾ വോട്ട് ഇത്തവണ തനിക്ക് ലഭിക്കുമെന്നും റിയാസ് പറഞ്ഞു.
Read More » -
മോദിക്ക് ശേഷം ആര് പ്രധാനമന്ത്രിയാകും? മൂന്നു പ്രമുഖരെ കുറിച്ചു ജ്യോതിഷികള്‍ പറയുന്നത് എന്ത്? നിലവിലെ ഗ്രഹനിലകള്‍ ഈ നേതാക്കള്‍ക്ക് അനുകൂലം; ഏറ്റവും കഠിനാധ്വാനിക്ക് സീറ്റ്
ഇന്ത്യയുടെ നിലവിലെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ഒരു പ്രധാന ചോദ്യം ഉയര്‍ന്നുനില്‍ക്കുന്നു: നരേന്ദ്ര മോദിക്ക് ശേഷം ആര് ഭരണം ഏറ്റെടുക്കും? രാഷ്ട്രീയ വിശകലന വിദഗ്ധര്‍ തങ്ങളുടെ പ്രവചനങ്ങള്‍ നടത്തുമ്പോള്‍, ജ്യോതിഷികളും ഈ കൗതുകകരമായ രഹസ്യത്തെക്കുറിച്ച് അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നുണ്ട്. ഗ്രഹങ്ങളുടെ ചലനങ്ങളെയും ജ്യോതിഷ ചാര്‍ട്ടുകളെയും അടിസ്ഥാനമാക്കി, മൂന്ന് പ്രമുഖ നേതാക്കള്‍ മോദിയുടെ പിന്‍ഗാമികളാകാന്‍ സാധ്യതയുള്ളവരായി ഉയര്‍ന്നുവരുന്നു. അവരുടെ ഭാഗ്യം വര്‍ധിക്കുന്നതായാണ് കാണപ്പെടുന്നത്. ജ്യോതിഷ പ്രകാരം അടുത്ത പ്രധാനമന്ത്രിയാകാനുള്ള മത്സരത്തില്‍ ആരാണ് മുന്നിലുള്ളതെന്ന് നമുക്ക് ഈ കൗതുകകരമായ അന്വേഷണത്തിലൂടെ പരിശോധിക്കാം. രാഷ്ട്രീയവും ജ്യോതിഷവും തമ്മിലുള്ള സവിശേഷമായ ബന്ധം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പണ്ടുമുതല്‍ക്കേ ജ്യോതിഷത്തിന് വലിയ പങ്കുണ്ട്. ചരിത്രപരമായി രാജാക്കന്മാരും ചക്രവര്‍ത്തിമാരും തങ്ങളുടെ തീരുമാനങ്ങള്‍ക്കായി ജ്യോതിഷികളുടെ ഉപദേശം തേടിയിരുന്നു, ആ പാരമ്പര്യം ഇന്നും തുടരുന്നു. മോദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ പതിറ്റാണ്ടില്‍ ബിജെപി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്, എങ്കിലും അദ്ദേഹത്തിന് ശേഷം പാര്‍ട്ടി ആരെയായിരിക്കും തങ്ങളുടെ മുഖമായി തിരഞ്ഞെടുക്കുക എന്നത് ചോദ്യമായി അവശേഷിക്കുന്നു. നിലവിലെ ഗ്രഹനിലകള്‍ ചില നേതാക്കള്‍ക്ക്…
Read More » -
ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വരുമാനമുള്ള പ്രദേശങ്ങള്‍ പുറത്ത്: 2026-ലെ ഏറ്റവും ദരിദ്രമായ 10 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും; കേരളത്തിലെത്തി ബിജെപി നേതാക്കള്‍ പറയുന്ന സ്വര്‍ഗം ഇതാണ്!
ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ക്രമാനുഗതമായി വികസിച്ചിട്ടുണ്ടെങ്കിലും, ആ വളര്‍ച്ച എല്ലായിടത്തും ഒരേപോലെയല്ല എത്തിയിരിക്കുന്നത്. ആളോഹരി വരുമാനം പരിശോധിച്ചാല്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള വ്യത്യാസം ഇപ്പോഴും വളരെ വലുതാണ്. മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷനില്‍ നിന്നുള്ള ഏറ്റവും പുതിയ കണക്കുകളും 2025-26 ലെ സംസ്ഥാന ബജറ്റ് രേഖകളും സൂചിപ്പിക്കുന്നത് ദേശീയ ശരാശരി പ്രതിവര്‍ഷ ആളോഹരി വരുമാനം ഇപ്പോള്‍ ഏകദേശം 2 ലക്ഷം രൂപയ്ക്ക് അടുത്താണെന്നാണ്. എന്നാല്‍ പല സംസ്ഥാനങ്ങളും ഇപ്പോഴും ആ നിലവാരത്തിന് താഴെയാണ്. ബിജെപി നേതാക്കള്‍ കേരളത്തിലടക്കം എത്തി മാതൃകയാക്കുമെന്ന് ആവര്‍ത്തിക്കുന്ന പല സംസ്ഥാനങ്ങളും കടുത്ത ദാരിദ്ര്യത്തിന്റെ പിടിയിലാണ് എന്നതാണ് വസ്തുത. നിലവിലെ സാഹചര്യത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ താഴെ നല്‍കുന്നു. 1. ബിഹാര്‍ പട്ടികയില്‍ ഏറ്റവും താഴെയായി ബിഹാര്‍ തുടരുന്നു. സംസ്ഥാന സാമ്പത്തിക സര്‍വേയിലെ കണക്കുകള്‍ പ്രകാരം, 2025-26 വര്‍ഷത്തില്‍ ബിഹാറിന്റെ പ്രതിവര്‍ഷ ആളോഹരി വരുമാനം ഏകദേശം 60,000 മുതല്‍ 65,000 രൂപ വരെയാണെന്ന് കണക്കാക്കപ്പെടുന്നു. ഇപ്പോഴും വലിയൊരു വിഭാഗം ജനങ്ങള്‍…
Read More » -
ഇറാനെതിരെ ശക്തമായ ആക്രമണപദ്ധതി തയ്യാറാക്കിയതായി യുഎസ് സെൻട്രൽ കമാൻഡ്; കുറഞ്ഞ സമയത്തിനുള്ളിൽ ശക്തമായ ആക്രമണം നടത്തും; ലക്ഷ്യം അടിസ്ഥാന സൗകര്യങ്ങൾ; ഇറാനെ ചർച്ചകളിലേക്ക് കൊണ്ടുവരാനുള്ള നീക്കം
വാഷിങ്ടൺ: ഇറാനിൽ സാധ്യമായ പുതിയ സൈനിക നടപടികളെ കുറിച്ച് യുഎസ് സെൻട്രൽ കമാൻഡ് തലവൻ അഡ്മിറൽ ബ്രാഡ് കൂപ്പർ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വെള്ളിയാഴ്ച വിശദീകരണം നൽകും. ചർച്ചകൾ വഴിമുട്ടിയ സാഹചര്യത്തിൽ ഇറാനെ സമ്മർദ്ദത്തിലാക്കുന്നതിന് കുറഞ്ഞ സമയത്തിനുള്ളിൽ ശക്തമായ ഒരാക്രമണ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് യുഎസ് മാധ്യമമായ ആക്സിയോസ് റിപ്പോർട്ട് ചെയ്തു. യുഎസ് സെൻട്രൽ കമാൻഡ് വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. ഹോർമുസ് കടലിടുക്കിന്റെ ഭാഗങ്ങൾ ഏറ്റെടുക്കുകയും ഇറാനിൽ നിന്ന് ശുദ്ധീകരിച്ച യുറേനിയം ശേഖരം പിടിച്ചെടുക്കാൻ പ്രത്യേക സേനയെ അയക്കുകയും ചെയ്യുന്നതുൾപ്പെടെയുള്ള മറ്റ് ഓപ്ഷനുകളും തയ്യാറാക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സെൻട്രൽ കമാൻഡ് മേധാവി വിശദീകരണം നൽകുന്നതിന് പിന്നിൽ ട്രംപ് യുദ്ധനടപടികൾ പുനരാരംഭിക്കുന്നതിനെ ഗൗരവമായി പരിഗണിക്കുന്നതിനുള്ള സാധ്യതയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ചർച്ചകളിലെ പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായോ അല്ലെങ്കിൽ യുദ്ധം അവസാനിപ്പിക്കുന്നതിന് മുമ്പ് അവസാന പ്രഹരം ഏൽപ്പിക്കുന്നതിനോ ആകാം ഇതെന്നും ആക്സിയോസിന്റെ റിപ്പോർട്ടിൽ പറയുന്നു. അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണ പദ്ധതിക്കാണ് യുഎസ് നീക്കമെന്നാണ്…
Read More » -
‘ഉപരോധം തുടർന്നാൽ എണ്ണവില കൂടും’; നാവിക ഉപരോധത്തിനെതിരെ മൂന്നല്ല മുപ്പത് ദിവസം പിടിച്ചു നിൽക്കുമെന്ന് ഇറാൻ; വീണ്ടും സംഘർഷമോ? ?
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷാവസ്ഥ അവസാനിപ്പിക്കുന്നതിനുള്ള സമാധാന ശ്രമങ്ങൾ എങ്ങുമെത്താതെ തുടരുന്നതിനിടെ പുതിയ പ്രസ്താവനയുമായി ഇറാൻ. യുഎസ് ഉപരോധം പിൻവലിക്കാത്തിടത്തോളം എണ്ണവില ഉയരുമെന്നും നാവിക ഉപരോധത്തിനെതിരെ ചെറുത്തുനില്പ്പ് തുടരുമെന്നുമാണ് ഇറാൻ പറയുന്നത്. നാവിക ഉപരോധത്തിനെതിരെ മൂന്നല്ല മുപ്പത് ദിവസം പിടിച്ചു നിൽക്കുമെന്നാണ് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഗാലിബാഫിന്റെ വെല്ലുവിളി. വേണമെങ്കിൽ എല്ലാ കിണറുകളുടെയും നിലവിലെ സ്ഥിതി തുറന്നു കാണിക്കാം. നിലവിൽ ക്രൂഡ് ഓയിൽ വില 120 ഡോളർ കടന്നു. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ എണ്ണവില 140 ഡോളറിലെത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ഉപരോധം ഇറാന്റെ എണ്ണസംഭരണ ശേഷി തകർക്കുമെന്നായിരുന്നു യുഎസ് ട്രഷറി സെക്രട്ടറി അവകാശപ്പെട്ടത്. നാവിക ഉപരോധത്തെ മറികടക്കാൻ കരവഴിയുള്ള കയറ്റുമതി വർദ്ധിപ്പിക്കുമെന്നാണ് ഇറാന്റെ മറുപടി.അതിനിടെയാണ് പാക്കിസ്ഥാൻ ആറ് കരറൂട്ടുകൾ തുറന്നത്. നിലവിൽ സമാധാന ശ്രമങ്ങൾ നിലച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചു. ഇനി ആക്രമണമുണ്ടായാൽ അതിന്റെ…
Read More » -
‘യുഡിഎഫ് അധികാരത്തിൽ വന്നാൽ ലീഗ് ഭരിക്കും; പിന്നെ ഈ നാട്ടിൽ അരാജകത്വമല്ലാതെ മറ്റെന്തെങ്കിലുമുണ്ടാകുമോ? ഇവിടെ എത്ര മാറാട് ഉണ്ടാകും?ലീഗിന്റെ വക്താവാണ് വി ഡി സതീശൻ‘:വെള്ളാപ്പള്ളി
ആലപ്പുഴ: യുഡിഎഫ് അധികാരത്തിൽ വന്നാൽ ലീഗ് ഭരിക്കും, ലീഗ് ഭരിച്ചാൽ അരാജകത്വമല്ലാതെ മറ്റൊന്നുമുണ്ടാകില്ലയെന്ന് വെള്ളാപ്പള്ളി നടേശൻ. എക്സിറ്റ് പോൾ ഫലങ്ങൾ എല്ലായിപ്പോഴും ശരിയാവണമെന്നില്ല. അത്തരം പ്രവചനങ്ങളിൽ തെറ്റു വരാം. അതിനാൽ മെയ്യ് നാലാം തീയ്യതിയിലെ വോട്ടെണ്ണൽ വരെ കാത്തിരിക്കുന്നിട്ട് ഫലം പറയുന്നതല്ലേ ഭംഗിയെന്നും അദ്ദേഹം പറഞ്ഞു. ‘വിഡി സതീശൻ ലീഗിന്റെ വക്താവാണ്. സതീശൻ തന്റേടത്തോടെ എന്തും പറയുന്നതിനു പിന്നിലെ ശക്തി ലീഗാണ്. അതെല്ലാവർക്കും അറിയാവുന്ന കാര്യമാണ്. കോൺഗ്രസിന്റെ മുഖ്യമന്ത്രിയെക്കുറിച്ച് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്. ഘടകകക്ഷികൾക്ക് അതിൽ കാര്യമില്ല. പിന്നെയെന്തിനാണ് ലീഗ് മുഖ്യമന്ത്രി ചർച്ച നടത്തുന്നതും സതീശനെ പിന്തുണയ്ക്കുന്നതും? യുഡിഎഫ് ജയിച്ചാൽ ലീഗ് ഭരിക്കുമെന്നു തന്നെയാണ് അതിർത്ഥം. ലീഗിന്റെ ഭരണകൂടം വന്നാൽ ഈ നാട്ടിൽ അരാജകത്വമല്ലാതെ മറ്റെന്തെങ്കിലുമുണ്ടാകുമോ? ഇവിടെ എത്ര മാറാട് ഉണ്ടാകും? ലീഗ് പറയും ഞങ്ങൾക്ക് മുഖ്യമന്ത്രി പദത്തിനുള്ള അർഹതയുണ്ടെന്ന്. അതു കിട്ടിയില്ലെങ്കിൽ ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്നു പറയും. ഇരിക്കാൻ പറയുമ്പോൾ കിടന്നു കൊടുക്കുന്നവരാണ് യുഡിഎഫിലുള്ളത്. ലീഗിന്റെ ആവശ്യങ്ങൾ ‘തന്നേക്കാവേ‘ എന്നു പറഞ്ഞ്…
Read More » -
‘ഇറാൻ യുദ്ധം കാരണം പാകിസ്ഥാൻ ‘വലിയ’ സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടുന്നു; വെല്ലുവിളികളെ നേരിടാൻ കൂട്ടായ ശ്രമങ്ങൾ ആവശ്യമാണ്‘ : പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്
ഇസ്ലാമാബാദ്: കഴിഞ്ഞ രണ്ട് വർഷമായി പാകിസ്ഥാന്റെ സാമ്പത്തിക പുരോഗതിക്ക് യുഎസ്-ഇറാൻ യുദ്ധം ഗുരുതരമായ പ്രഹരമേൽപ്പിച്ചുവെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. യുദ്ധം ചെയ്യുന്ന ഇരു കക്ഷികളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാനും പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനും തന്റെ സർക്കാർ ശ്രമങ്ങൾ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. സംഘർഷത്തിന് മുമ്പുള്ള പാകിസ്ഥാന്റെ എണ്ണ ഇറക്കുമതി ബിൽ 300 മില്യൺ ഡോളറിൽ നിന്ന് 800 മില്യൺ ഡോളറായി ഉയർന്നതായും ഇത് സമ്പദ്‌വ്യവസ്ഥയിൽ അധിക സമ്മർദ്ദം ചെലുത്തിയതായും ഷെഹ്ബാസ് പറഞ്ഞു. മുൻ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ചയിൽ പെട്രോളിയം ഉപഭോഗത്തിൽ കുറവുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ഥിതിഗതികൾ ദിവസവും നിരീക്ഷിച്ചു വരികയാണെന്നും വെല്ലുവിളികളെ നേരിടാൻ കൂട്ടായ ശ്രമങ്ങൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധം തുരാതിരിക്കാനും പ്രാദേശിക സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും ഇസ്ലാമാബാദ് ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തിയെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു. “ഇറാൻ വിദേശകാര്യ മന്ത്രി റഷ്യ സന്ദർശിക്കുന്നതിന് മുമ്പ്, ഞാൻ അദ്ദേഹവുമായി ഫോണിൽ സംസാരിച്ചു, ഒമാനിലെ അദ്ദേഹത്തിന്റെ എല്ലാ മീറ്റിംഗുകളും ആത്മാർത്ഥതയോടെയാണ് നടന്നതെന്ന്…
Read More » -
‘ഓപ്പറേഷൻ സിന്ദൂർ പൊടുന്നനെ അവസാനിപ്പിച്ചത് ഇന്ത്യയുടെ ആക്രമണ കഴിവ് കുറവായതിനാലല്ല; ദീർഘകാലയുദ്ധത്തിന് നമ്മൾ പൂർണ്ണമായി തയ്യാറെടുത്തിരുന്നു; പിന്നെ വേണ്ടെന്നുവെച്ചതാണ് ‘: പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താനെതിരെ ആരംഭിച്ച ഓപ്പറേഷൻ സിന്ദൂർ ഇന്ത്യ സ്വമേധയാ നിർത്തുകയായിരുന്നുവെന്നും പാകിസ്താനെതിരെ ദീർഘകാല യുദ്ധത്തിന് ഇന്ത്യ പൂർണ സജ്ജമായിരുന്നുവെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. എഎൻഐ സംഘടിപ്പിച്ച ദേശീയ സുരക്ഷ ഉച്ചകോടി 2.0 യിൽ സംസാരിക്കവെ പാകിസ്താനെ അന്താരാഷ്ട്ര ഭീകരവാദത്തിന്റെ കേന്ദ്രബിന്ദുവായി രാജ്‌നാഥ് സിങ് വിശേഷിപ്പിച്ചു. ഭീകരവാദത്തിന്റെ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയപരവുമായ വേരുകൾ പിഴുതെറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ഓപ്പറേഷൻ സിന്ദൂറിനിടെ, ഞങ്ങളെ ആക്രമിച്ചവരെ ഞങ്ങൾ കൃത്യമായി ലക്ഷ്യമിട്ടു. ഈ ഓപ്പറേഷൻ നിർത്തിയത് ഞങ്ങളുടെ കഴിവുകൾ കുറഞ്ഞതുകൊണ്ടല്ലെന്ന് ഞാൻ ഇവിടെ വീണ്ടും വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ നിർത്തിയത് സ്വമേധയാ ആണ്, ഞങ്ങളുടെ സ്വന്തം നിബന്ധനകളിൽ, ആവശ്യമെങ്കിൽ, ദീർഘകാലയുദ്ധത്തിന് ഞങ്ങൾ പൂർണ്ണമായി തയ്യാറെടുത്തിരുന്നു‘; അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യൻ സായുധ സേന അവരുടെ കഴിവുകൾ വിപുലീകരിച്ചെന്നും അപ്രതീക്ഷിതമായ ആവശ്യങ്ങളിൽ ശക്തരാണെന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു.‘അപ്രതീക്ഷിതമായ ആവശ്യങ്ങൾ വരുമ്പോൾ രാജ്യത്തിന്റെ കഴിവുകൾ വർദ്ധിപ്പിക്കാനുള്ള ശേഷിയും ഉണ്ടായിരുന്നു, ഇപ്പോഴുമുണ്ട്, അത് മുൻപത്തേക്കാൾ ശക്തവുമാണ്.…
Read More » -
എണ്ണ കൂട്ടായ്മയുടെ അന്ത്യമോ? ഒപെക്കില്‍ നിന്നുള്ള യുഎഇയുടെ പിന്മാറ്റം ഇന്ത്യയെ സംബന്ധിച്ച് എല്ലാം മാറ്റിമറിക്കുന്നത് എന്തുകൊണ്ട്? ഒമ്പതു ദശലക്ഷം കുടിയേറ്റക്കാരെ ബാധിക്കും; ഇന്ത്യയുടെ എണ്ണ ഇറക്കുമതിയും നിര്‍ണായകമാകും
ഒപെക്കില്‍ നിന്ന് തങ്ങള്‍ പുറത്തുപോകുകയാണെന്ന് ചൊവ്വാഴ്ചയാണ് യുഎഇ പ്രഖ്യാപിച്ചത്. ഏതാണ്ട് 60 വര്‍ഷത്തെ അംഗത്വത്തിന് ശേഷമുള്ള ഈ പിന്മാറ്റം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സുഡാനിലെയും യമനിലെയും പ്രാദേശിക സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് സൗദി അറേബ്യയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഇത് സംഭവിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലെ നിലവിലെ ഉപരോധം കണക്കിലെടുക്കുമ്പോള്‍, ഈ നീക്കം പെട്ടെന്നുതന്നെ എണ്ണ വിപണികളെ ബാധിക്കാന്‍ സാധ്യതയില്ല. എന്നിരുന്നാലും, ഇടത്തരം മുതല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് നിര്‍ണ്ണായകമായേക്കാം. സൗദി അറേബ്യയുടെയും യുഎഇയുടെയും വ്യത്യസ്തമായ സാമ്പത്തിക, എണ്ണ ഉല്‍പാദന നയങ്ങള്‍ ഇപ്പോള്‍ വെളിപ്പെട്ടിരിക്കുകയാണ്. ചരിത്രപരമായി നോക്കിയാല്‍, എണ്ണ വിതരണം പരിമിതപ്പെടുത്തുന്നതിനും ആഗോളതലത്തില്‍ ഉയര്‍ന്ന വില നിലനിര്‍ത്തുന്നതിനുമാണ് സൗദി അറേബ്യ പൊതുവെ പിന്തുണ നല്‍കിയിട്ടുള്ളത്. ഇത് കേവലം ഒരു സാമ്പത്തിക നീക്കം മാത്രമല്ല, മറിച്ച് 1970-കളില്‍ പാശ്ചാത്യ എണ്ണക്കമ്പനികളുടെ ആധിപത്യത്തിനും ഗള്‍ഫ് രാജ്യങ്ങളിലെ സൈനിക സംഘര്‍ഷങ്ങള്‍ക്കും എതിരെയുള്ള ഒരു രാഷ്ട്രീയ നീക്കം കൂടിയായിരുന്നു. ഓരോ അംഗരാജ്യവും (യുഎഇയുടെ പിന്മാറ്റത്തിന് മുമ്പ് 12 അംഗങ്ങള്‍)…
Read More » -
2021ലെ ബംഗാള്‍, തമിഴ്നാട്, കേരളം, അസം നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവചനം എത്രത്തോളം കൃത്യമായിരുന്നു? യഥാര്‍ഥ ഫലം വന്നപ്പോള്‍ കൂടിയും കുറഞ്ഞും സീറ്റുകള്‍; കേരളത്തില്‍ വ്യത്യാസം വന്നത് ശരാശരി 15 സീറ്റുകള്‍
പശ്ചിമബംഗാളിലും അസമിലും ബിജെപിയും കേരളത്തില്‍ യുഡിഎഫും തെരഞ്ഞെടുപ്പ് തൂത്തുവാരുമെന്ന് എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നു. പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പു നടപടികള്‍ അവസാനിച്ചതിനു പിന്നാലെയാണ് പ്രമുഖ ഏജന്‍സികള്‍ വിവിധ മുന്നണികളുടെ സീറ്റുനില പ്രചരിച്ചത്. എന്നാല്‍, ഇവരുടെ 2021ലെ പ്രവചനം എന്തായിരുന്നു? 2021-ലെ എക്‌സിറ്റ് പോളുകള്‍ പരിശോധിക്കുമ്പോള്‍, അസമില്‍ ബിജെപിയുടെ വിജയവും തമിഴ്നാട്ടില്‍ ഡിഎംകെയുടെ വിജയവും പ്രവചിക്കുന്നതില്‍ സര്‍വേകള്‍ വലിയതോതില്‍ കൃത്യത പുലര്‍ത്തിയിരുന്നു. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് (എല്‍ഡിഎഫ്) കേവല ഭൂരിപക്ഷം പ്രവചിച്ചെങ്കിലും, സീറ്റുകളുടെ എണ്ണത്തില്‍ കണക്കുകള്‍ അല്പം തെറ്റിപ്പോയി. എന്നാല്‍ പശ്ചിമ ബംഗാളില്‍, മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആധിപത്യത്തിന്റെ വ്യാപ്തി കുറച്ചുകാണിച്ച പോള്‍സ്റ്ററുകള്‍, പാര്‍ട്ടിക്ക് നേരിയ വിജയം മാത്രമേ ലഭിക്കൂ എന്നാണ് പ്രവചിച്ചത്. പശ്ചിമ ബംഗാള്‍ 2021-ലെ പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പുറത്തുവന്ന ഒരു എക്‌സിറ്റ് പോളും തൃണമൂല്‍ കോണ്‍ഗ്രസിന്റെ (ടിഎംസി) ശക്തമായ പ്രകടനം പ്രവചിച്ചിരുന്നില്ല. എല്ലാ പോള്‍സ്റ്ററുകളും ബിജെപിയുടെ യഥാര്‍ത്ഥ സീറ്റുകളുടെ എണ്ണം വലിയ…
Read More »