Newsthen Special

  • ട്രംപിന്റെ നിര്‍ദേശം അതുപോലെ! വെനസ്വേലന്‍ എണ്ണ വാങ്ങി റിലയന്‍സ്; ‘ഹീലിയോസ്’ സൂപ്പര്‍ ടാങ്കര്‍ കപ്പലില്‍ ക്രൂഡ് ഓയില്‍ കയറ്റിത്തുടങ്ങി; ഷിപ്പിംഗ് വിവരങ്ങള്‍ പുറത്ത്; പണമിടപാടുകള്‍ അമേരിക്കയുടെ നിയന്ത്രണത്തില്‍ മാത്രം!

    ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ റിഫൈനറായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് വെനിസ്വേലന്‍ ഉടമസ്ഥതയിലുള്ള ഊര്‍ജ കമ്പനിയായ പി.ഡി.വി.എസ്.എയില്‍ (PDVSA) നിന്ന് നേരിട്ട് വാങ്ങിയ 20 ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ കപ്പലില്‍ കയറ്റാന്‍ തുടങ്ങിയതായി കമ്പനി രേഖകള്‍. ഇതു സംബന്ധിച്ച ഷിപ്പിംഗ് വിവരങ്ങളും റോയിട്ടേഴ്‌സ് പുറത്തുവിട്ടു. ജനുവരിയില്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് പിടികൂടിയതിനെത്തുടര്‍ന്ന് വാഷിംഗ്ടണുമായി വെനസ്വേല ഒപ്പിട്ട സുപ്രധാന എണ്ണ വിതരണ കരാറിന് ശേഷം, ചുരുക്കം ചില കമ്പനികള്‍ക്ക് മാത്രമേ പി.ഡി.വി.എസ്.എയില്‍ നിന്ന് നേരിട്ട് എണ്ണ വാങ്ങാന്‍ കഴിഞ്ഞിട്ടുള്ളൂ. വ്യാപാരത്തിനായി ഇതുവരെ അനുവദിച്ച യുഎസ് ലൈസന്‍സുകള്‍ പ്രകാരം, എണ്ണ വില്പനയിലൂടെ ലഭിക്കുന്ന തുക ട്രഷറി വകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ വഴി അമേരിക്കയുടെ നിയന്ത്രണത്തിലായിരിക്കും, കൂടാതെ വാണിജ്യ നിബന്ധനകള്‍ യുഎസ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും വ്യവസ്ഥയുണ്ട്. തിങ്കളാഴ്ച, റിലയന്‍സിന്റെ യൂണിറ്റായ ആര്‍.ഐ.എല്‍ യുഎസ്എ (RIL USA) ചാര്‍ട്ടര്‍ ചെയ്ത ബഹാമാസ് പതാകയുള്ള ‘ഹീലിയോസ്’ എന്ന സൂപ്പര്‍ ടാങ്കര്‍ വെനിസ്വേലയുടെ കിഴക്കന്‍ തീരത്തുള്ള പി.ഡി.വി.എസ്.എയുടെ ജോസ്…

    Read More »
  • ആണവ പദ്ധതികള്‍ നശിപ്പിക്കാതെയുള്ള പിന്‍മാറ്റം ഇസ്രയേലിന് ജീവന്മരണ പ്രശ്‌നം; ഇറാനിലെ ഭരണകൂട അട്ടിമറിയേക്കാള്‍ പ്രധാനം; യുറേനിയം പിടിച്ചെടുക്കാന്‍ വേണ്ടത് ആഴ്ചകള്‍ നീളുന്ന കമാന്‍ഡോ റെയ്ഡ്; അഗ്നിപരീക്ഷയായി അഞ്ചു ഘട്ടങ്ങള്‍; അമേരിക്ക വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കിയാല്‍ ഒറ്റയ്ക്ക് ഇറങ്ങുമോ?

    ടെല്‍-അവീവ്: സമാധാന കരാറിന് അംഗീകാരം നല്‍കുകയെന്ന ലക്ഷ്യത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമയപരിധികള്‍ നല്‍കാന്‍ തുടങ്ങിയതോടെ ലക്ഷ്യത്തിലേക്കുള്ള ഇസ്രയേല്‍ നീക്കങ്ങള്‍ക്കും സമയം കുറയുന്നു. ഇറാന്റെ ആണവ പദ്ധതികള്‍ നശിപ്പിക്കുകയെന്നതാണ് ഇസ്രയേലിന്റെ ആത്യന്തിക ലക്ഷ്യം. ശത്രുനിരയ്ക്ക് പിന്നില്‍ ഭൂമിക്കടിയില്‍ നൂറുകണക്കിന് അടി ആഴത്തിലുള്ള ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ കമാന്‍ഡോ റെയ്ഡ് നടത്തി, ആയുധ നിര്‍മാണത്തിന് അടുത്ത നിലവാരമുള്ള യൂറേനിയം പുറത്തെടുത്ത് നശിപ്പിക്കുക എന്ന ദൗത്യത്തിലാണ് ഇതിന്റെ വിജയം നിലകൊള്ളുന്നത്. അമേരിക്കന്‍ സമയം ചൊവ്വാഴ്ച രാത്രി എട്ടിനുള്ളില്‍ ട്രംപിന്റെ സമാധാന നിര്‍ദേശം ഇറാന്‍ അംഗീകരിച്ചില്ലെങ്കില്‍, രാജ്യത്ത് ‘നരകാഗ്‌നി’ വര്‍ഷിക്കുമെന്നും എല്ലാ പാലങ്ങളും പവര്‍ പ്ലാന്റുകളും തകര്‍ക്കുമെന്നും ഞായറാഴ്ച അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇത്തരം നാശനഷ്ടങ്ങള്‍ അമേരിക്കയ്‌ക്കോ ഇസ്രായേലിനോ യുദ്ധലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കില്ലെങ്കിലും, വിജയം അവകാശപ്പെട്ട് യുദ്ധത്തില്‍ നിന്ന് പിന്‍മാറാന്‍ വഴിയൊരുക്കിയേക്കാം. ഇസ്രായേലില്‍ ഒരു വലിയ യുദ്ധസാഹചര്യം നിലനില്‍ക്കുന്നുണ്ടെങ്കിലും, ഊര്‍ജ നിലയങ്ങള്‍ പോലുള്ള നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ മാരകമായ ആക്രമണങ്ങള്‍ വേണോ അതോ…

    Read More »
  • ‘ഇന്ത്യക്കു വിലകൂടിയ എണ്ണയും ദുര്‍ബലമായ രൂപയും ഉയരുന്ന പലിശ നിരക്കുമായി പൊരുതേണ്ടിവരും’; ഇറാനുമായി കരാറുണ്ടാക്കി ഹോര്‍മൂസിന്റെ നിയന്ത്രണം ചൈന ഏറ്റെടുത്തേക്കുമെന്ന മുന്നറിയിപ്പുമായി നിക്ഷേപക സ്ഥാപനങ്ങള്‍; ഗള്‍ഫ് മേഖലയില്‍ ഉടനീളം സാന്നിധ്യം

    ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വിതരണ മേഖലയ്ക്കു മേല്‍ ചൈന അധികാരം പിടിച്ചേക്കുമെന്ന മുന്നറിയിപ്പ്. അമേരിക്ക-ഇറാന്‍ സംഘര്‍ഷങ്ങള്‍ ഹോര്‍മുസ് കടലിടുക്കിനെ നീണ്ടുനില്‍ക്കുന്ന ഒരു ഭൗമരാഷ്ട്രീയ പോരാട്ടത്തിലേക്ക് തള്ളിവിടുന്നത് ചൈനയുടെ ആധിപത്യത്തിലേക്കാകും നയിക്കുകയെന്ന് ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ടെഹ്റാനെതിരായ നേരിട്ടുള്ള ഭീഷണിയിലൂടെ ഡൊണാള്‍ഡ് ട്രംപാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ‘ഇറാനില്‍ ചൊവ്വാഴ്ച പവര്‍ പ്ലാന്റ് ദിനവും (വൈദ്യുത നിലയ ദിനം), ബ്രിഡ്ജ് ദിനവും (പാലങ്ങളുടെ ദിനം) ഒന്നിച്ചുണ്ടാകും. അതുപോലെ മറ്റൊന്നും സംഭവിക്കാനുണ്ടാകില്ല! ഭ്രാന്തന്‍മാരേ, ആ ഹോര്‍മുസ് കടലിടുക്ക് തുറക്കൂ, അല്ലെങ്കില്‍ നിങ്ങള്‍ നരകത്തില്‍ ജീവിക്കേണ്ടി വരും – കണ്ടുതന്നെ അറിയൂ! അല്ലാഹുവിന് സ്തുതി’- എന്നായിരുന്നു ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. ഇറാന്‍ ഇതിനോട് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ‘നിങ്ങളുടെ വിവേകശൂന്യമായ നീക്കങ്ങള്‍ ഓരോ അമേരിക്കന്‍ കുടുംബത്തെയും ജീവിക്കുന്ന നരകത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്’ എന്നു പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് പറഞ്ഞു. ട്രംപ് ഇസ്രായേലിന്റെ സ്വാധീനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ ഈ താല്‍ക്കാലിക പോരാട്ടങ്ങള്‍ക്കപ്പുറം,…

    Read More »
  • വെടിനിര്‍ത്തലല്ല വേണ്ടത്, യുദ്ധത്തിന് ശാശ്വതമായ അന്ത്യം; ട്രംപിന്റെ 48 മണിക്കൂര്‍ ഭീഷണി തള്ളി ഇറാന്‍; പാകിസ്ഥാന്‍ മുഖാന്തിരം നിലപാട് അറിയിച്ചു; പത്തിന നിര്‍ദേശങ്ങളും മുന്നോട്ടുവച്ചു; യുദ്ധം തുടരുമെന്ന് വൈറ്റ് ഹൗസ്

    ദുബായ്: യുഎസ് വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇറാന്‍ തള്ളിയതായും പാകിസ്ഥാന്‍ വഴി തങ്ങളുടെ മറുപടി അറിയിച്ചെന്നും ം ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇസ്ലാമിക് റിപ്പബ്ലിക് ന്യൂസ് ഏജന്‍സി. താല്‍ക്കാലിക വെടിനിര്‍ത്തലിന് തഹ്രാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കുന്ന മറുപടിയില്‍, പകരം ‘യുദ്ധത്തിന് ശാശ്വതമായ അന്ത്യം’ വേണമെന്ന ആവശ്യത്തിന് ഊന്നല്‍ നല്‍കുന്നു. പെട്ടെന്നുള്ള വെടിനിര്‍ത്തലിന് അപ്പുറം നില്‍ക്കുന്ന 10-ഇന ചട്ടക്കൂടായാണ് ഇറാന്റെ മറുപടി രൂപപ്പെടുത്തിയിരിക്കുന്നത്. മേഖലയിലുടനീളമുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുക, ഹോര്‍മുസ് കടലിടുക്കിലൂടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനുള്ള പ്രോട്ടോക്കോളുകള്‍, ഉപരോധങ്ങള്‍ നീക്കം ചെയ്യുക, പുനര്‍നിര്‍മ്മാണത്തിനുള്ള വ്യവസ്ഥകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ‘ഞങ്ങള്‍ കേവലം ഒരു വെടിനിര്‍ത്തല്‍ അംഗീകരിക്കില്ല,’ കെയ്റോയിലെ ഇറാനിയന്‍ നയതന്ത്ര കാര്യാലയത്തിന്റെ തലവന്‍ മുജ്തബ ഫെര്‍ദൗസി പൂര്‍ തിങ്കളാഴ്ച അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. ‘ഇനി ആക്രമിക്കപ്പെടില്ലെന്ന ഉറപ്പോടെ യുദ്ധം അവസാനിപ്പിക്കുന്നത് മാത്രമേ ഞങ്ങള്‍ അംഗീകരിക്കൂ.’ ഇറാന്റെ ഊര്‍ജ്ജ-അടിസ്ഥാന സൗകര്യ മേഖലകളില്‍ ബോംബാക്രമണം നടത്താനുള്ള ട്രംപിന്റെ സമയപരിധിക്ക് മുന്നോടിയായാണ് ഈ മറുപടി വന്നത്. അതേസമയം, പാകിസ്ഥാന്‍ പിന്തുണയോടെയുള്ള വെടിനിര്‍ത്തല്‍…

    Read More »
  • പൈലറ്റിനെ രക്ഷിക്കല്‍ പുകമറയോ? അമേരിക്കന്‍ സൈന്യം നടത്തിയത് ഇറാന്റെ യുറേനിയം കടത്താനുള്ള ഓപ്പറേഷന്‍? വിമാനം സ്വയം തകര്‍ത്തത് ഓപ്പറേഷന്‍ പാളിയപ്പോള്‍? സംശയങ്ങളുമായി പ്രതിരോധ വിദഗ്ധര്‍; സോഷ്യല്‍ മീഡിയയില്‍ ആളിക്കത്തി വാര്‍ തിയറികള്‍

    ന്യൂയോര്‍ക്ക്: യുദ്ധത്തിന്റെ പുകമറകള്‍ക്കിടയില്‍ പലകാര്യങ്ങള്‍ക്കും വ്യക്തതയുണ്ടാകുക വൈകിയാണ്. എന്നാല്‍, ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ പൂരിപ്പിക്കുക ഗൂഢാലോചനാ സിദ്ധാന്തക്കാരാണ്. ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ യുദ്ധത്തില്‍, യുഎസ് നടത്തിയ ഉന്നതതല ‘രക്ഷാപ്രവര്‍ത്തനവും തിരച്ചിലും’ പുറമെ കണ്ടതുപോലെ അല്ലായിരുന്നു എന്നാണു സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സിദ്ധാന്തം ആരോപിക്കുന്നത്. ഇതിലേറെയും പ്രതിരോധ നിരീക്ഷകരാണ് എന്നതാണു ശ്രദ്ധേയം. അതിനാല്‍ ഒറ്റയടിക്ക് എല്ലാം തള്ളിക്കളയാനും കഴിയില്ല. തകര്‍ന്നുവീണ അമേരിക്കന്‍ പൈലറ്റിനെ പുറത്തെടുക്കാനുള്ള ദൗത്യമായി പരസ്യമായി അവതരിപ്പിച്ചത്, ഇറാനില്‍നിന്നു സമ്പുഷ്ട യുറേനിയം കടത്താനുള്ള രഹസ്യ ശ്രമമായിരുന്നെന്നും ദൗത്യം പാളിയെന്നും തെളിവുകള്‍ ഇല്ലാതാക്കാനും തങ്ങളുടെ നീക്കങ്ങള്‍ മറച്ചുവെക്കാനും യുഎസ് സേനയ്ക്ക് സ്വന്തം വിമാനം മനഃപൂര്‍വം നശിപ്പിക്കേണ്ടി വന്നെന്നും സിദ്ധാന്തത്തിന്റെ വക്താക്കള്‍ സമര്‍ത്ഥിക്കുന്നു. ഈ ആരോപണങ്ങളെ ശരിവെക്കുന്ന ഔദ്യോഗിക സ്ഥിരീകരണമോ വിശ്വസനീയമായ തെളിവുകളോ ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാല്‍ ഈ സിദ്ധാന്തങ്ങള്‍ ഓണ്‍ലൈനില്‍ വലിയ പ്രചാരം നേടിയിട്ടുണ്ട്. വെള്ളിയാഴ്ച നടന്ന കാര്യങ്ങള്‍ പുനപരിശോധിക്കാം. ഇറാന്റെ ഐആര്‍ജിസി ഒരു എഫ്-15ഇ യുദ്ധവിമാനം ഇറാന്‍ ഭൂപ്രദേശത്ത് വെച്ച് വെടിവെച്ചിട്ടു. കേടുപാടുകള്‍ സംഭവിച്ച…

    Read More »
  • അച്ഛനേയും മകനേയും കസ്റ്റഡിയില്‍ കൊന്ന 9 പൊലീസുകാര്‍ക്ക് വധശിക്ഷ: ഭാവിയില്‍ കസ്റ്റഡി കൊലപാതകം സംഭവിക്കാതിരിക്കാനുള്ള താക്കീത് എന്ന് കോടതി

    ചെന്നൈ: തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡിക്കൊലക്കേസില്‍ 9 പൊലീസുകാര്‍ക്ക് വധശിക്ഷ. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് വിലയിരുത്തിയാണ് മധുര ജില്ലാ കോടതിയുടെ വിധി. ഭാവിയില്‍ കസ്റ്റഡിക്കൊലകള്‍ സംഭവിക്കാതിരിക്കാനുള്ള താക്കീതായി ശിക്ഷ മാറണമെന്നും കോടതി പറഞ്ഞു. ജയരാജ്, മകന്‍ ബെനിക്‌സ് എന്നിവരെ ക്രൂരമായ മര്‍ദനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസില്‍ ജഡ്ജി ജി. മുത്തുകുമാരനാണ് വിധി പ്രസ്താവിച്ചത്. ജീവപര്യന്തം തടവ് പോലും ഈ കേസില്‍ മതിയാവില്ലെന്നും, പ്രതികളെല്ലാം തുല്യ കുറ്റക്കാരാണെന്നും കോടതി നിരീക്ഷിച്ചു. കൂടുതല്‍ ഉപദ്രവിച്ചത് ആരാണ് എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും വിധിയില്‍ കോടതി വിശദീകരിക്കുന്നു. ഒരു ഇന്‍സ്പെക്ടര്‍, രണ്ട് സബ് ഇന്‍സ്പെക്ടര്‍മാര്‍, രണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍, നാല് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. കസ്റ്റഡി മരണത്തിന് നേതൃത്വം നല്‍കിയ ഇന്‍സ്പെക്ടര്‍ ശ്രീധറിന് വിവിധ വകുപ്പുകളിലായി രണ്ട് വധശിക്ഷയും 84 ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. പ്രതികളായ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 1.40 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ക്രമസമാധാനം പാലിക്കാന്‍ ബാധ്യസ്ഥരായ പൊലീസ്…

    Read More »
  • പൈലറ്റിന്റെ രക്ഷാ പ്രവര്‍ത്തനത്തിനിടെ അമേരിക്കന്‍ വിമാനങ്ങളുടെ കൂട്ടക്കുരുതി? ചിത്രങ്ങള്‍ പങ്കുവച്ച് ഇറാന്‍; നിരവധി വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് അവകാശവാദം; ചൊവ്വാഴ്ചയ്ക്കു ശേഷം ‘ഇതുപോലെ മറ്റൊന്ന്’ ഉണ്ടാകില്ലെന്ന ഭീഷണിയുമായി വീണ്ടും ട്രംപ്; പവര്‍ പ്ലാന്റുകള്‍ തകര്‍ക്കും

    ദുബായ്: ഇറാനിലെ ഇസ്ഫഹാന്‍ പ്രവിശ്യയുടെ തെക്ക് ഭാഗത്ത് കുടുങ്ങിക്കിടന്ന ഒരു വൈമാനികനെ കണ്ടെത്താനുള്ള യുഎസ് ദൗത്യത്തിനിടെ നിരവധി വിമാനങ്ങള്‍ നശിപ്പിക്കപ്പെട്ടതായി ഇറാന്‍ സൈന്യം. വെള്ളിയാഴ്ച ഇറാനില്‍ വെച്ച് വെടിവെച്ചിട്ട എഫ്-15 ജെറ്റിലെ രണ്ടാമത്തെ വൈമാനികനെ രക്ഷിച്ചെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ‘ഗ്രൗണ്ടിലുള്ള വിദഗ്ധര്‍ നടത്തിയ അന്വേഷണത്തില്‍ യുഎസ് സൈന്യത്തിന്റെ രണ്ട് സി-130 സൈനിക ഗതാഗത വിമാനങ്ങളും രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഞങ്ങളുടെ സേന നശിപ്പിച്ചെന്നു കണ്ടെത്തി’- ഇറാനിയന്‍ സായുധ സേനയുടെ ഏകീകൃത കമാന്‍ഡ് വക്താവ് പറഞ്ഞു. ഇറാനിയന്‍ സൈന്യവും റെവല്യൂഷണറി ഗാര്‍ഡും പുറപ്പെടുവിച്ച പ്രത്യേക പ്രസ്താവനകളില്‍, ഇസ്ഫഹാന്‍ പ്രവിശ്യയില്‍ ഇസ്രായേലി ഹെര്‍മിസ്-900 ഡ്രോണും യുഎസ് എംക്യു-9 ഡ്രോണും വെടിവെച്ചിട്ടതായി പറഞ്ഞു. ചഹര്‍മഹല്‍ ആന്‍ഡ് ബക്തിയാരി, കോഹ്ഗിലുയേ ആന്‍ഡ് ബോയര്‍ അഹ്മദ്, ഇസ്ഫഹാന്‍ എന്നീ മൂന്ന് വ്യത്യസ്ത പ്രവിശ്യകളില്‍ ശനിയാഴ്ച വൈകുന്നേരം മുതല്‍ യുഎസ് തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ഇറാന്റെ അര്‍ദ്ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് പറഞ്ഞു. അതേസമയം, കടുത്ത…

    Read More »
  • കുതിച്ചുയര്‍ന്നു പെട്രോള്‍, ഡീസല്‍ വില; പമ്പുകളില്‍ നീണ്ട ക്യൂ; ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വില വര്‍ധന, കുമിഞ്ഞു കൂടുന്ന കടം; ഒപ്പം യുദ്ധവും: പാകിസ്താനില്‍ ജീവിക്കാനുള്ള ഏറ്റവും മോശം സമയം

    ഇസ്ലാമാബാദ്: ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മാധ്യസ്ഥം വഹിക്കാമെന്ന നിര്‍ദേശത്തോടെ വീണ്ടും ചര്‍ച്ചയിലേക്കു വന്നിരിക്കുകയാണ് പാകിസ്താന്‍. പ്രധാന കക്ഷികളാരും ഇതിനെ ഗൗരവത്തോടെ എടുത്തില്ല എന്നതിനാല്‍ ഈ ശ്രമത്തിനു കാര്യമാല ഫലം ലഭിച്ചില്ലെന്നാണു വിലയിരുത്തുന്നത്. പാകിസ്ഥാന്റെ നയതന്ത്ര അഭിലാഷങ്ങളും താഴെത്തട്ടിലെ യാഥാര്‍ത്ഥ്യങ്ങളും തമ്മിലുള്ള അന്തരമാണ് ഇതു പ്രകടിപ്പിക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. പാകിസ്ഥാനിലെ ആഭ്യന്തര സാഹചര്യം സര്‍ക്കാരിന് കൂടുതല്‍ വെല്ലുവിളിയായി മാറുകയാണ്. ഇന്ധനവില വര്‍ദ്ധനവ്, വൈദ്യുതി നിരക്കിലെ ഉയര്‍ച്ച, വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പം എന്നിവ രാജ്യം നേരിടുന്നു. ഇവയെല്ലാം സാധാരണ പൗരന്മാര്‍ക്ക് മേല്‍ വലിയ സമ്മര്‍ദ്ദം ചെലുത്തുന്നു. പെട്രോള്‍ പമ്പുകളിലെ നീണ്ട ക്യൂകള്‍, ഉയര്‍ന്ന യുട്ടിലിറ്റി ബില്ലുകള്‍, ജീവിതച്ചെലവ് വര്‍ദ്ധനവ് എന്നിവ ജനങ്ങളുടെ നിരാശ വര്‍ദ്ധിപ്പിച്ചു. ഈ സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ക്കൊപ്പം അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലെ സുരക്ഷാ ആശങ്കകളും പ്രശ്‌നം സങ്കീര്‍ണമാക്കുന്നു. അവിടെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും പിരിമുറുക്കം തുടരുകയാണ്. സാമ്പത്തികവും രാഷ്ട്രീയവും സുരക്ഷാപരവുമായ ഒട്ടനവധി പ്രതിസന്ധികളാണ് പാകിസ്ഥാന്‍ ഒരേ സമയം നേരിടുന്നത്. കുത്തനെ ഉയര്‍ന്ന പെട്രോള്‍ വില ഇറാന്‍ യുദ്ധത്തെത്തുടര്‍ന്നുണ്ടായ ആഗോള…

    Read More »
  • രക്ഷാപ്രവര്‍ത്തനം സിറ്റുവേഷന്‍ റൂമിലിരുന്ന് ട്രംപ് ലൈവ് ആയി കണ്ടു; നേതൃത്വം നല്‍കിയത് സ്‌പെഷല്‍ കമാന്‍ഡോ യൂണിറ്റ്; ഇറാന്‍ സൈന്യത്തെ വെടിവച്ചു തുരത്തി; കരമാര്‍ഗം രക്ഷിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചു; രണ്ടാം പെലറ്റിനെ രക്ഷിച്ചത് അതീവ സാഹസികമായി; അണിയറ ഒരുക്കങ്ങള്‍ പുറത്ത്

    ടെഹ്‌റാന്‍: ഇറാന്‍ വെടിവച്ചിട്ട വിമാനത്തില്‍നിന്ന് പുറത്തുചാടിയ രണ്ടാമത്തെ പൈലറ്റിനെയും കടുത്ത പോരാട്ടത്തിനൊടുവില്‍ രക്ഷിച്ചെന്ന് അമേരിക്ക. അല്‍ജസീറ ടിവിക്കു നല്‍കിയ പ്രതികരണത്തിലാണ് യുഎസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയിച്ചത്. പൈലറ്റ് അപകടനില തരണം ചെയ്തിട്ടില്ലെന്നും പറയുന്നു. വിമാനത്തിലെ വെപ്പണ്‍സ് സിസ്റ്റം ഓഫീസറായ ഇദ്ദേഹത്തിന് പരിക്കേറ്റിരുന്നു എങ്കിലും നടക്കാന്‍ കഴിയുമായിരുന്നുവെന്നും, ഒരു ദിവസത്തിലധികം മലനിരകളില്‍ പിടിക്കപ്പെടാതെ ഒളിവില്‍ കഴിഞ്ഞെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. തെക്കുപടിഞ്ഞാറന്‍ ഇറാനില്‍ കാണാതായ യുഎസ് ഓഫീസറെ കണ്ടെത്താന്‍ ഐആര്‍ജിസിയും മത്സരിച്ചതോടെ ഈ വിമാനം വെടിവെച്ചിട്ട സംഭവം യുഎസ് സൈന്യത്തിന് അഭിമാന പ്രശ്‌നമായി മാറി. രണ്ട് ക്രൂ അംഗങ്ങളെയും ഇറാന്റെ ഉള്ളില്‍ നടന്ന സ്‌പെഷ്യല്‍ ഫോഴ്‌സ് ഓപ്പറേഷനുകളിലൂടെയാണ് രക്ഷപ്പെടുത്തിയത്. ശനിയാഴ്ചത്തെ ഓപ്പറേഷന്‍ നടത്തിയത് പ്രത്യേക കമാന്‍ഡോ യൂണിറ്റാണെന്നും, യുഎസ് സേന ശക്തമായ വെടിവെപ്പ് നടത്തിയെന്നും, ഇപ്പോള്‍ എല്ലാ സൈനികരും ഇറാന് പുറത്തെത്തിയെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവിച്ചത് ഇങ്ങനെ രണ്ട് സ്രോതസ്സുകള്‍ നല്‍കുന്ന വിവരമനുസരിച്ച്, എഫ്-15 പൈലറ്റും വെപ്പണ്‍സ് സിസ്റ്റം ഓഫീസറും വെള്ളിയാഴ്ച പുറത്തുചാടിയ…

    Read More »
  • തൃശൂരില്‍ വോട്ടിന് 900 രൂപയുടെ കിറ്റ്; ബിജെപി നേതാവിന് എതിരേ കേസ്; ആഞ്ഞടിച്ച് എല്‍ഡിഎഫും യുഡിഎഫും

    തൃശൂരിലെ കിറ്റ് വിവാദത്തില്‍ കേസെടുത്ത് പൊലീസ്. ബിജെപി നേതാവ് രാധാകൃഷ്ണന്‍ ഒന്നാം പ്രതി. കിറ്റ് ഓര്‍ഡര്‍ ചെയ്തത് രാധാകൃഷ്ണനാണ്. 900 രൂപയുടെ 26 കിറ്റുകളാണ് ഒളരിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡ്  പിടിച്ചെടുത്തത്. അതേസമയം, കിറ്റ് വിവാദത്തെക്കുറിച്ച് അറിയില്ലെന്ന്  തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പത്മജ വേണുഗോപാല്‍. ചെയ്യാത്ത കാര്യം ഞാനെങ്ങനെയാണ് അറിയുകയെന്നും പത്മജ ചോദിച്ചു. പ്രധാനമന്ത്രി തൃശൂരിൽ വന്നപ്പോള്‍ പെട്ടി കണക്കിന് ക്യാഷ് ആണ് ഇറക്കിയിട്ടുള്ളതെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപന്‍. അതിന്റെ ഭാഗമാണ്  കിറ്റെന്ന് സംശയമെന്നും പ്രതാപന്‍. ഉത്തരവാദികളെ പൊലീസ് കണ്ടെത്തട്ടെയെന്ന് മന്ത്രി കെ.രാജന്‍. തിരഞ്ഞെടുപ്പ് ജനാധിപത്യപരമായ രീതിയിൽ നേരിടുക. അതിനെ മറികടക്കരുതെന്നും രാജന്‍ പ്രതികരിച്ചു കൂപ്പൺ വിതരണം ചെയ്ത് കിറ്റ് കൊടുക്കുന്നത് ഗുരുതര വീഴ്ചയെന്നും സമഗ്രമായ അന്വേഷണം നടത്തി കേസ് എടുക്കണമെന്നും യുഡിഎഫ് സ്ഥാനാർഥി രാജൻ പല്ലൻ. ദൗർഭാഗ്യകരമാണ് ഇത്തരം കാര്യങ്ങളെന്നും  ജനാധിപത്യത്തെ പണാധിപത്യവും സ്വാധീനങ്ങളും റാഞ്ചി കൊണ്ടു പോകാൻ പാടില്ലെന്നും എൽഡിഎഫ് സ്ഥാനാർഥി  ആലങ്കോട് ലീലാകൃഷ്ണനും പറഞ്ഞു.

    Read More »
Back to top button
error: