Newsthen Special

  • പിന്തുണച്ചവന്‍ പൂജപ്പുരയില്‍, കുറ്റാരോപിതന്‍ റിസോര്‍ട്ടില്‍! മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞതോടെ രാഹുല്‍ ഈശ്വര്‍ വീണ്ടും എയറില്‍; വീണ്ടും ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ; രേഖകള്‍ ഹാജരാക്കുംവരെ അകത്ത്

    തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ അറസ്റ്റ് തടഞ്ഞതോടെ രാഹുല്‍ മാങ്കൂട്ടത്തിലിന് താത്കാലിക ആശ്വാസമുണ്ടെങ്കിലും ശക്തമായി വാദിച്ചു സോഷ്യല്‍ മീഡിയയില്‍ എത്തയ രാഹുല്‍ ഈശ്വര്‍ അകത്തുതന്നെ. കുറ്റാരോപിതന്റെ അറസ്റ്റ് തടയുകയും പിന്തുണച്ചയാള്‍ അകത്താകുകയും ചെയ്ത അപൂര്‍വ സാഹചര്യത്തിനാണ് ഇന്നു കേരളം സാക്ഷിയാകുന്നത്. രാഹുല്‍ ഈശ്വര്‍ ജയിലിലായതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍മഴയായിരുന്നു. ‘എന്തൊക്കെയായിരുന്നു? മലപ്പുറം കത്തി, മെഷീന്‍ ഗണ്‍, അമ്പും വില്ലും’ എന്നു തുടങ്ങുന്ന ട്രോളുകള്‍ ‘മറ്റൊരുത്തന്റെ പീഡനക്കേസിന് ലോകത്ത് ആദ്യമായി അകത്തുപോകുന്ന മറ്റൊരുത്തന്‍’ എന്നതു വരെയെത്തി. പൗഡിക്കോണത്തെ വീട്ടില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴും രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട് ഉറക്കെ വിളിച്ചുപറഞ്ഞത് ഇങ്ങനെ. ‘രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിര്‍ത്തണമെന്നാണ് എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്, നിര്‍ത്തില്ല’. ഇതിന് പിന്നാലെ കോടതി രാഹുലിനെ റിമാന്‍ഡ് ചെയ്തതോടെ സൈബറിടത്ത് ട്രോള്‍ പൂരത്തിന്റെ വേലിയേറ്റമായിരുന്നു. ഇന്നലെ സാറെ എനിക്ക് ഏഴു മണിക്ക് ചര്‍ച്ചയുണ്ട് എന്നെ വിടുമോ എന്ന് ചോദിച്ച് പോയ ആള്‍ ഇന്ന് ഇനി ജയില്‍ പൊലീസുകാരോട് ‘സാറെ എനിക്ക്…

    Read More »
  • ചാനല്‍ വാര്‍ത്ത മുക്കിയത് 24 മണിക്കൂര്‍; രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ രണ്ടാമത്തെ പെണ്‍കുട്ടിയുടെ പരാതി എല്ലാ ചാനലും ബ്രേക്കിംഗ് ആക്കിയപ്പോള്‍ അനങ്ങിയില്ല; ‘സ്‌ക്രോള്‍ പോലും നല്‍കാതെ മുക്കിയശേഷം പരാജയപ്പെട്ടതിന്റെ ജാള്യം മറയ്ക്കാന്‍ ശ്രമിക്കുന്നു’; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ രണ്ടാമത്തെ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ 24 മണിക്കൂര്‍ മുക്കിവച്ച ചാനലിനെതിരേ സോഷ്യല്‍ മീഡയയില്‍ വന്‍ വിമര്‍ശനം. രാഹുലിനെതിരേ ഗര്‍ഭഛിദ്ര ആരോപണങ്ങളുമായി ആദ്യ അതിജീവിത രംഗത്തുവന്നതിനുശേഷം കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങള്‍ക്കു പരാതികളൊന്നും ലഭിച്ചില്ലെന്ന് ആരോപിച്ചു രംഗത്തുവന്നിരുന്നു.   ഇതിനു പിന്നാലെയാണ് തനിക്കുണ്ടായ ക്രൂരമായ ബലാത്സംഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് പെണ്‍കുട്ടിയുടെ ഇ-മെയില്‍ പുറത്തുവന്നത്. അതീവ ഗുരുതരമായ ആരോപണങ്ങളായതിനാല്‍ കേരളത്തിലെ ചാനലുകളെല്ലാം ഈ വാര്‍ത്ത പുറത്തുവിട്ടിരുന്നു. പരാതിയുടെ കോപ്പി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനു കൈമാറിയെന്നും പെണ്‍കുട്ടി തെളിവു സഹിതം പുറത്തുവിട്ടു.   ഇത് ഡിജിപിക്കു കൈമാറിയെന്നു തൊട്ടുപിന്നാലെ കെപിസിസി പ്രസിഡന്റ് വ്യക്തമാക്കുകയും ചെയ്തു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യഹര്‍ജി കോടതി പരിഗണിച്ചപ്പോള്‍ ഇതു സംബന്ധിച്ച തെളിവു നല്‍കാന്‍കൂടിയാണ് പ്രോസിക്യൂഷന്‍ സമയം നീട്ടിച്ചോദിച്ചത്. ഇത്രയും ഗുരുതരമായ ആരോപണങ്ങളായിട്ടും 24 മണിക്കൂറോളം വാര്‍ത്ത മുക്കുകയാണ് ‘നേരോടെ, നിര്‍ഭയം, നിരന്തരം’ ചാനല്‍ ചെയ്തതെന്നു സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്ന എഴുത്തുകാരന്‍ ബഷീര്‍ വള്ളിക്കുന്ന് ആരോപിക്കുന്നു.  …

    Read More »
  • കര്‍ണാടക ഭരിക്കുന്ന കോണ്‍ഗ്രസ് രാഹുല്‍ മാങ്കൂട്ടത്തിലിന് ഒളിയിടങ്ങള്‍ ഒരുക്കുന്നോ? യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ സഹായമെന്ന് പോലീസ്; ഒമ്പതു ദിവസങ്ങള്‍ക്കിടെ പുതിയ ഫോണും വസ്ത്രങ്ങളും; റിസോര്‍ട്ടില്‍ താമസം; ഗുണ്ടകളുടെ സഹായമെന്നും സംശയം

    തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് സഹായം നല്‍കിയത് കര്‍ണാടകയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവെന്ന് പൊലീസ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് താമസ സൗകര്യവും, മറ്റ് സഹായങ്ങളും എത്തിച്ചത് പ്രദേശിക നേതാക്കളുടെ സഹായത്തോടെയെന്നും പൊലീസ്. രാഹുലിന് വേണ്ടിയുള്ള തെരച്ചില്‍ പത്താം ദിനത്തിലേക്ക് കടന്നിരിക്കവെയാണ് സഹായിയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചിരിക്കുന്നത്. 3000 ഏക്കര്‍ വരുന്ന റിസോര്‍ട്ടിലായിരുന്നു രാഹുലിന്റെ താമസം. വളരെ സെന്‍സിറ്റിവായ സ്ഥലമായതിനാല്‍ പൊലീസ് ഇടപെടലിന് പരിമിതി ഉണ്ടായിരുന്നുവെന്നും വിവരമുണ്ട്. ഒളിയിടങ്ങളില്‍നിന്ന് ഒളിയിടങ്ങളിലേക്ക് ഓടിക്കൊണ്ടിരിക്കുമ്പോള്‍ ആവശ്യത്തിനു വസ്ത്രവും മൊബൈല്‍ ഫോണുകളും മാറി ഉപയോഗിക്കാന്‍ ലഭിക്കുന്നത് നേതാക്കളുടെ സഹായത്തോടെയാണ്. ഗുണ്ടാ സംഘങ്ങളുടെ സഹായവും ലഭിക്കുന്നുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനായി തെരച്ചില്‍ തുടരുകയാണ് എസ്‌ഐടി. രാഹുല്‍ സംസ്ഥാനത്ത് എത്തിയെന്ന നിഗമനത്തില്‍ പൊലീസ് വ്യാപക പരിശോധനയാണ് നടത്തുന്നത്. പാലക്കാട്, കാസര്‍കോട്, കണ്ണൂര്‍ വയനാട് തുടങ്ങിയ അതിര്‍ത്തി ജില്ലകളില്‍ അന്വേഷണ സംഘം പഴുതടച്ച പരിശോധന നടത്തുകയാണ്. അതിര്‍ത്തി ജില്ലകളിലെ ചെക്ക്പോസ്റ്റുകളില്‍ കര്‍ശനനിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് അന്വേഷണം സംഘം.…

    Read More »
  • വീണുതുടങ്ങിയതോടെ വിമര്‍ശനങ്ങളുമായി യുവ നേതാക്കളും; ‘രാഹുലിനെ അറിയാതെ വളര്‍ത്തിയവര്‍ തിരുത്തിയപ്പോള്‍ അറിഞ്ഞു വളര്‍ത്തിയവര്‍ മിണ്ടാതിരുന്നു, ഉത്തരവാദിത്വം എന്തും ചെയ്യാന്‍ ലൈസന്‍സ് നല്‍കിയവര്‍ക്ക്’; ഷാഫിക്ക് ഒളിയമ്പുമായി മാത്യു കുഴല്‍നാടനും

    കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ ഷാഫി പറമ്പിലിനെതിരെ പരോക്ഷ വിമർശനവുമായി മാത്യു കുഴൽനാടൻ എംഎൽഎ. രാഹുലിന്റെ പതനത്തിന് ഉത്തരം നൽകേണ്ടത് അതിവേഗം വളർത്തിയവരാണെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ മാത്യു കുഴൽനാടൻ പറഞ്ഞത്. രാഹുലിനെ അറിയാതെ വളർത്തിയവർ തിരുത്തിയപ്പോഴും അറിഞ്ഞ് വളർത്തിയവർ മിണ്ടാതിരുന്നു. പാർട്ടിയേക്കാൾ മീഡിയ സ്വീകാര്യതക്ക് അവർ പ്രാധാന്യം നൽകിയെന്നും കുറിപ്പിൽ പറയുന്നു. മാങ്കൂട്ടത്തിൽ വിവാദത്തിൽ പറയാൻ ആഗ്രഹിച്ച കാര്യങ്ങളെക്കുറിച്ച് മിനിമോഹൻ എഴുതിയ കുറിപ്പ് പങ്കുവെച്ചാണ് മാത്യു കുഴൽനാടൻ്റെ വിമർശനം. സെലിബ്രിറ്റി രാഷ്ട്രീയക്കാർ കൃത്രിമമായി നിർമിക്കപ്പെടുന്ന കാലത്ത് പ്രസ്ഥാന മൂല്യം നഷ്ടമായെന്നാണ് കുറിപ്പിൽ പറയുന്നത്. പാർട്ടി നടപടി ദഹിക്കാത്ത ചിലർ പൊട്ടിത്തെറിച്ച പ്രതികരണത്തിലൂടെ വിഷയം പാർട്ടിക്കെതിരാക്കി. രാഷ്ട്രീയ പ്രവർത്തനം സെലിബ്രിറ്റികളുടെ കയ്യിൽ ഏൽപ്പിച്ചപ്പോൾ പ്രസ്ഥാനത്തെ സംരക്ഷിക്കാതെ വ്യക്തികളെ സംരക്ഷിക്കുന്ന വാണിജ്യചിന്തയിലേക്ക് വഴുതിപ്പോയി. രാഹുലിനെ ഉമ്മൻ ചാണ്ടിയോട് ഉപമിച്ചത് അസംബന്ധം. രാഹുലിനെ അറിയാതെ വളർത്തിയവർ തിരുത്തിയപ്പോഴും അറിഞ്ഞ് വളർത്തിയവർ മിണ്ടാതിരുന്നു. പാർട്ടിയേക്കാൾ മീഡിയ സ്വീകാര്യതക്ക് അവർ പ്രാധാന്യം നൽകിയെന്നും വിമർശനം.   പോസ്റ്റിൻ്റെ പൂർണരൂപം…

    Read More »
  • നിര്‍മാണത്തിലുള്ള വീടിന്റെ സെപ്റ്റിക് ടാങ്കില്‍ വീണു; മൂന്നു വയസുകാരന് ദാരുണാന്ത്യം; കുടുംബ വീട്ടില്‍ കളിക്കാന്‍ പോകുന്നതിനിടെ അപകടം

    കണ്ണൂര്‍: നിര്‍മാണത്തിലുള്ള വീടിന്റെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്നു വയസുകാരന്‍ മരിച്ചു. കതിരൂര്‍ പുല്യോട് വെസ്റ്റ് പാട്യം നഗര്‍ മലമ്മല്‍ ഹൗസില്‍ അന്‍ഷിലിന്റെയും ഫാത്തിമയുടെയും മകന്‍ മുഹമ്മദ് മര്‍വാന്‍ ആണ് മരിച്ചത്. വൈകുന്നേരം അങ്കണവാടിയില്‍ നിന്നു വീട്ടിലെത്തിയ ശേഷം തൊട്ടടുത്തുള്ള കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാരും അയല്‍ വീട്ടുകാരും ചേര്‍ന്ന് തിരഞ്ഞപ്പോഴാണ് കുടുംബവീടിനോട് ചേര്‍ന്ന് പുതുതായി നിര്‍മിക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. ടാങ്ക് സിമന്റു തേച്ചതിനു ശേഷം ചോര്‍ച്ച പരിശോധിക്കാന്‍ നിറയെ വെള്ളം നിറച്ചിരുന്നു. ഇതിലാണ് കുട്ടി വീണത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    Read More »
  • രണ്ടു കോടതിയില്‍ ഒരേ സമയം ജാമ്യ ഹര്‍ജി; രാഹുല്‍ ഈശ്വറിന് തിരിച്ചടി; ഒന്നു പിന്‍വലിച്ചു രേഖകള്‍ ഹാജരാക്കിയാല്‍ പരിഗണിക്കാമെന്നു കോടതി; വാദം മാറ്റിവച്ചു; അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ലാപ്‌ടോപ്പിന്റെ പാസ്‌വേഡ് നല്‍കുന്നില്ലെന്നും പോലീസ്

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പീഡന പരാതി നല്‍കിയ യുവരിയെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിനു ജാമ്യത്തിനായി കാത്തിരിക്കേണ്ടിവരും. രണ്ടു കോടതികളില്‍ ഒരേസമയം ജാമ്യ ഹര്‍ജി നല്‍കിയതോടെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എല്‍സ കാതറിന്‍ ജോര്‍ജ് വാദം മാറ്റിവച്ചു. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലും അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലുമാണ് രാഹുല്‍ രണ്ട് അഭിഭാഷകര്‍ മുഖേന ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. പ്രതിയുടെ നടപടി നിയമ സംവിധാനത്തോടുളള വെല്ലുവിളിയും നിയമലംഘനവുമാണെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി ജാമ്യഹര്‍ജി കേള്‍ക്കുന്നത് മാറ്റിവച്ചു. ജില്ലാ കോടതിയില്‍ ഫയല്‍ ചെയ്ത ജാമ്യ ഹര്‍ജി പിന്‍വലിച്ച് രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ കേസില്‍ വാദം കേള്‍ക്കാന്‍ കഴിയൂ എന്ന് കോടതി വ്യക്തമാക്കി. രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിന്റെ എഫ്ഐആര്‍ വിഡിയോയില്‍ വായിക്കുക മാത്രമാണ് ചെയ്തതെന്ന് രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. അതിജീവിതയെ മോശപ്പെടുത്തുന്ന കാര്യങ്ങള്‍ പറഞ്ഞിട്ടില്ല. അപമാനിക്കണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ല. അത്തരം വിഡിയോ ഉണ്ടെങ്കില്‍ പിന്‍വലിക്കാന്‍ രാഹുല്‍ തയാറാണെന്നും…

    Read More »
  • അലീന കബേവ, പുടിന്റെ ‘ഗോള്‍ഡണ്‍ ഗേള്‍’ ; റഷ്യയുടെ ജിംനാസ്റ്റിക്‌സ് ഐക്കണും ആഗോള സമ്പന്നകളില്‍ ഒരാളും ; റഷ്യന്‍ പ്രസിഡന്റിന്റെ രഹസ്യ കാമുകിയെക്കുറിച്ച് കേട്ടിട്ടുണ്ടോ?

    റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്റെ ഇന്ത്യാ സന്ദര്‍ശനം ലോകരാഷ്ട്രീയത്തില്‍ വലിയ ശ്രദ്ധനേടുന്ന ഒന്നായി മാറിയിട്ടുണ്ട്. അമേരിക്കയുടെ നികുതി വര്‍ദ്ധന ഉള്‍പ്പെടെയുള്ള സാഹചര്യത്തില്‍ പ്രത്യേകിച്ചു. റഷ്യന്‍ പ്രസിഡന്റുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും ശ്രദ്ധ നേടുമ്പോള്‍ പുടിന്റെ ‘ഗോള്‍ഡന്‍ ഗേള്‍’ അലീന കബേവയും ലോകമാധ്യമങ്ങളുടെ ഇഷ്ടതാരമായി മാറിയിട്ടുണ്ട്. മുന്‍ റഷ്യന്‍ ജിംനാസ്റ്റിക്‌സ് താരവും രാജ്യാന്തര ഐക്കണും സമ്പന്നയുമാണ് കബോവ. റഷ്യന്‍ ശക്തിയുടെ നിഴല്‍ ഇടനാഴികളില്‍, അലീന കബേവയെപ്പോലെ, കൃപ, വിവാദം, ശാന്തമായ സ്വാധീനം എന്നിവ ഉള്‍ക്കൊള്ളുന്ന വ്യക്തികള്‍ ചുരുക്കമാണ്. വ്ളാഡിമിര്‍ പുടിന്റെ ‘ഗോള്‍ഡന്‍ ഗേള്‍’ എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന 42 കാരിയായ മുന്‍ റിഥമിക് ജിംനാസ്റ്റ്, വളരെക്കാലമായി കുശുകുശുപ്പുകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിഷയമായിട്ടുണ്ടെന്ന് മിററിന്റെ ഒരു റിപ്പോര്‍ട്ട് പറയുന്നു. 2008 മുതലുള്ളതാണെന്ന് വിശ്വസിക്കപ്പെടുന്ന അവരുടെ ബന്ധം അവരോ റഷ്യന്‍ പ്രസിഡന്റോ ഒരിക്കലും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, കബേവയുടെ ജീവിതകഥ അതിശയിപ്പിക്കുന്ന കായിക വിജയങ്ങളുടെയും രാഷ്ട്രീയ തന്ത്രങ്ങളുടെയും രഹസ്യത്തില്‍ മൂടിവച്ച സമ്പത്തിന്റെയും ഒന്നാണ്. വാല്‍ഡായിക്കടുത്തുള്ള ഒരു കോട്ടയില്‍ അവര്‍ ഒരു…

    Read More »
  • രാഹുല്‍ മാങ്കൂട്ടം നഷ്ടപ്പെടുത്തിയത് കോണ്‍ഗ്രസിനോടുള്ള സ്ത്രീകളുടെ വിശ്വാസ്യത; പരാതി പറഞ്ഞിട്ടും നടപടിയില്ല; അവസാന നിമിഷംവരെ തള്ളിപ്പറയാതിരുന്നത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍; സൈബര്‍ ഇടങ്ങളിലെ പ്രതികരണങ്ങളും പ്രതികൂലം; കാലം മാറിയത് അറിയാതെ പോകരുതെന്നും മുന്നറിയിപ്പ്

    തിരുവനന്തപുരം: ലൈംഗികാരോപണ കേസുകളില്‍ കോടതിവിധി വരുന്നതുവരെ രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിച്ച കോണ്‍ഗ്രസ് നടപടി സ്ത്രീ വോട്ടര്‍മാര്‍ക്കിടയില്‍ തിരിച്ചടിയായേക്കുമെന്നു വിലയിരുത്തല്‍. ശബരിമല വിവാദമുണ്ടായപ്പോള്‍ സര്‍ക്കാരിനെതിരേ സ്ത്രീകള്‍ക്കിടയില്‍ രണ്ടുപക്ഷമുണ്ടായതുപോലെയല്ല, ഇക്കുറി സ്ത്രീകള്‍ നിലപാടെടുക്കുന്നതെന്നും കോണ്‍ഗ്രസ് നേതാക്കളുടെതന്നെ വിലയിരുത്തല്‍. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരേ സമൂഹത്തില്‍ ഉയര്‍ന്ന വികാരങ്ങള്‍ക്കും മുകളിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ മൃദൃ നിലപാട് എടുത്തതിലൂടെ കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ പ്രിയങ്ക ഗാന്ധിയടക്കമുള്ള ദേശീയ നേതാക്കളും രാഹുല്‍ ഗാന്ധിയും മൗനത്തിലാണ്. രാഹുലിനെതിരേ ആദ്യ വിവാദമുയര്‍ന്നപ്പോള്‍തന്നെ അണിയറക്കഥകള്‍ അറിയാവുന്ന കോണ്‍ഗ്രസ് നേതാക്കളായ സ്ത്രീകള്‍തന്നെ ഒറ്റയ്‌ക്കൊറ്റയ്ക്കു രംഗത്തുവന്നിരുന്നു. അന്ന് അവരെ ഒറ്റക്കെട്ടായി എതിര്‍ക്കുകയോ തള്ളിപ്പറയുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യുകയാണ് ഉണ്ടായത്. സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഭാര്യയും ഉമ തോമസും ബിന്ദു കൃഷ്ണയും ഷാനി മോള്‍ ഉസ്മാനും താര ടോജോ അലക്‌സുമടക്കമുള്ളവര്‍ ശക്തമായ നിലപാട് എടുത്തപ്പോഴും സൈബര്‍ വെട്ടുക്കിളി കൂട്ടത്തെ ഉപയോഗിച്ചു നിശബ്ദരാക്കി. ഇതിനെതിരേ ഒറ്റപ്പെട്ട ശബ്ദങ്ങള്‍ ഒഴിച്ചാല്‍ കോണ്‍ഗ്രസിന്റെ ആണ്‍ നേതൃത്വമാകെ മൗനം…

    Read More »
  • ബലാത്സംഗ കേസ്; മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയില്‍; പ്രഥമദൃഷ്ട്യാ കുറ്റക്കാരനെന്നു കണ്ടെത്തിയ വിധിയില്‍ പിഴവുകളെന്ന് വാദം; ഒളിവില്‍ തുടര്‍ന്ന് എംഎല്‍എ

    കൊച്ചി: ബലാല്‍സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയെ സമീപിച്ചു.  ജാമ്യാപേക്ഷ തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളിയിരുന്നു.  പരാതിയില്‍ പ്രഥമദൃഷ്ടാ കുറ്റക്കാരനെന്ന് കണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. ബലാത്സംഗം, നിര്‍ബന്ധിത ഭ്രൂണഹത്യ എന്നീ കുറ്റങ്ങള്‍ക്ക് പ്രോസിക്യൂഷന്‍ നല്കിയ ഡിജിറ്റല്‍, മെഡിക്കല്‍ തെളിവുകള്‍ പരിശോധിച്ച ശേഷമാണ് കോടതിയുടെ ഉത്തരവ്. പരാതിക്കാരിയുമായുള്ളത് ഉഭയ സമ്മതത്തോടെയുള്ള ബന്ധമാണെന്ന രാഹുലിന്‍റെ വാദം കോടതി അംഗീകരിച്ചില്ല.   അടച്ചിട്ട കോടതി മുറിയില്‍ നടന്ന വാദത്തില്‍ ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ രേഖകളും പരിശോധിച്ച ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്. രാഹുല്‍ അതിജീവിതയുമായി നടത്തിയ ചാറ്റുകള്‍, ഫോണ്‍ സംഭാഷണങ്ങള്‍, ഭ്രൂണഹത്യ നടത്തിയതിന്‍റെ മെഡിക്കല്‍ രേഖകള്‍ എന്നിവ പ്രോസിക്യൂഷന്‍ ഹാജരാക്കി. ഇതിലൂടെ, ബലാത്സംഗം, നിര്‍ബന്ധിത ഭ്രൂണഹത്യ എന്നി കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ പ്രോസിക്യൂഷനായി.   രാഹുല്‍ കുറ്റം ചെയ്തിട്ടുണ്ടെന്നതിന് തെളിവുണ്ടെന്ന് കോടതി വിലയിരുത്തി. രാഹുല്‍ ആത്മഹത്യാഭീഷണി…

    Read More »
  • പ്രേക്ഷകരടക്കമുള്ളവര്‍ കാത്തിരിക്കുന്ന ആ കേസിന്റെ വിധി എട്ടിന്; ക്ലൈമാക്‌സ് എന്താകുമെന്ന് കേരളമാകെ ആകാംക്ഷ; നടി ആക്രമിക്കപ്പെട്ടതിന് കാരണം ദിലീപ് – കാവ്യ ബന്ധമെന്ന് സൂചന

      കൊച്ചി : ഒരു സിനിമയുടെ റിലീസിനേക്കാള്‍ ആകാംക്ഷയോടെ പ്രേക്ഷകരടക്കമുള്ളവര്‍ കാത്തിരിക്കുന്നത് എട്ടാം തിയതിയിലെ കോടതി വിധിക്കായാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി വിധി വരുന്നത് ഈ എട്ടാം തിയതിയാണ്. എന്താകും കേസിന്റെ ക്ലൈമാക്‌സ് എന്ന് ആര്‍ക്കും അറിയില്ല. നടന്‍ ദിലീപ് ഉള്‍പ്പെട്ട കേസ് എന്നതാണ് നടി ആക്രമിക്കപ്പെട്ട കേസിന്റെ സിനിമാറ്റിക് വശം. ദിലീപിന്ററെ ജീവിത-സിനിമ ഭാവി നിര്‍ണയിക്കുന്നത് എട്ടിന് വരുന്ന കോടതിയുടെ തീരുമാനമാകും. കേസില്‍ താന്‍ നിരപരാധിയാണെന്നാണ് ദിലീപ് ആവര്‍ത്തിച്ചു പറയുന്നത്.   കേസിന്റെ വിധി പ്രസ്താവത്തിന് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഒരു സ്വകാര്യചാനല്‍ വിചാരക്കോടതിയില്‍ നടന്ന വാദപ്രതിവാദങ്ങള്‍ പുറത്തുവിട്ടു. നടിയെ ആക്രമിച്ച കേസില്‍ അന്തിമ വിധിക്ക് മൂന്നു നാള്‍ ബാക്കി നില്‍ക്കെയാണ് വിചാരകോടതിയില്‍ നടന്ന വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. അടച്ചിട്ട കോടതിമുറിയില്‍ ഇന്‍കാമറയായാണ് നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ പൂര്‍ത്തിയാകുന്നത്. അതുകൊണ്ടുതന്നെ വിചാരണ വേളയിലെ അധികം കാര്യങ്ങളൊന്നും പുറത്തു വന്നിരുന്നില്ല. ഇപ്പോള്‍ പുറത്തുവരുന്നത് മുന്‍പ് പറഞ്ഞുകേട്ടിരുന്ന…

    Read More »
Back to top button
error: