കോടിക്കണക്കിന് ഡോളറിന്റെ ഉത്പാദന നഷ്ടം; ചൈനയ്ക്കു വിലക്കേര്‍പ്പെടുത്തി കൈ പൊള്ളി; നിക്ഷേപ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ഇന്ത്യ; ടിക്ടോക്കും വീ ചാറ്റും മടങ്ങിയെത്തുമോ? ഇലക്ട്രോണിക്സ് മേഖലയ്ക്ക് കോളടിക്കും

ന്യൂഡല്‍ഹി: ചൈനയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനും ആറ് വര്‍ഷമായി നിലനില്‍ക്കുന്ന ഉരസലുകള്‍ അവസാനിപ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതിന്റെ ഭാഗമായി, തിരഞ്ഞെടുത്ത മേഖലകളില്‍ ചൈനീസ് നിക്ഷേപത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കാന്‍ ഇന്ത്യ അനുമതി നല്കി.
രണ്ട് ഏഷ്യന്‍ ആണവ രാഷ്ട്രങ്ങള്‍ തമ്മിലുള്ള വാണിജ്യ-നയതന്ത്ര ബന്ധങ്ങളെ ഉലച്ച 2020-ലെ അതിര്‍ത്തി സംഘര്‍ഷത്തിന് ശേഷമാണ് ഇന്ത്യ നിരവധി മേഖലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇത് നീക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയില്‍നിന്നുള്ള ഇലക്ട്രോണിക്സ് കമ്പനികള്‍ അടക്കം കേന്ദ്ര സര്‍ക്കാരിന്റെ വാണിജ്യ വിഭാഗത്തിനു കത്തു നല്‍കിയിരുന്നു.
കുറഞ്ഞ വിലയ്ക്കു ലഭിച്ചിരുന്ന ഇലക്ട്രോണിക്സ് പാര്‍ട്സുകള്‍ ഉയര്‍ന്ന വിലയ്ക്ക് മറ്റു രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യേണ്ടിയും വന്നിരുന്നു. ഇന്ത്യയുടെ വിദേശനാണ്യ വരുമാനത്തില്‍നിന്നും നിക്ഷേപങ്ങളില്‍നിന്നും ബില്യണ്‍ കണക്കിനു കോടികളാണ് ഈ നീക്കത്തിലൂടെ ഒഴുകിപ്പോയത്.
ഇതുവരെയുള്ള പ്രധാന നീക്കങ്ങള്‍ ഇങ്ങനെ
ഏപ്രില്‍, 2020: ചൈന ഉള്‍പ്പെടെ കര അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ നിക്ഷേപങ്ങള്‍ക്കും ഇന്ത്യ കര്‍ശന പരിശോധന ഏര്‍പ്പെടുത്തി. കോവിഡ്-19 മഹാമാരിയുടെ സമയത്ത് ഇന്ത്യന്‍ കമ്പനികളെ അവസരോചിതമായി ഏറ്റെടുക്കുന്നത് തടയാനാണ് ഈ നീക്കമെന്ന് ന്യൂഡല്‍ഹി വ്യക്തമാക്കി.
ജൂണ്‍, 2020: സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ടിക് ടോക് (TikTok), വീചാറ്റ് (WeChat), യുസി ബ്രൗസര്‍ (UC Browser) എന്നിവയുള്‍പ്പെടെ ചൈനീസ് പശ്ചാത്തലമുള്ള 59 ആപ്പുകള്‍ ഇന്ത്യ നിരോധിച്ചു.
ജൂലൈ, 2022: ചൈനയുടെ ഗ്രേറ്റ് വാള് മോട്ടോര്‍ (Great Wall Motor) ഇന്ത്യയില്‍ നടത്താനിരുന്ന ഒരു ബില്യണ്‍ ഡോളറിന്റെ നിക്ഷേപ പദ്ധതി ഉപേക്ഷിച്ചു. റെഗുലേറ്ററി അനുമതികള്‍ ലഭിക്കാത്തതിനെത്തുടര്‍ന്നാണിത്. ചൈനീസ് നിക്ഷേപങ്ങള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ കര്‍ശന പരിശോധനയുടെ ഏറ്റവും വലിയ ഇരകളിലൊന്നായി ഈ കമ്പനി മാറി.
ജൂലൈ, 2023: സുരക്ഷാ ആശങ്കകളെത്തുടര്‍ന്ന് ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ബിവൈഡി (BYD) സമര്‍പ്പിച്ച ഒരു ബില്യണ്‍ ഡോളറിന്റെ നിക്ഷേപ നിര്‍ദ്ദേശം ഇന്ത്യ നിരസിച്ചു.
ഒക്ടോബര്‍, 2024: നാല് വര്‍ഷമായി നിലനില്‍ക്കുന്ന സൈനിക പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ അതിര്‍ത്തിയിലെ പട്രോളിംഗിനെക്കുറിച്ച് ഇന്ത്യയും ചൈനയും ധാരണയിലെത്തി.
ജൂലൈ, 2025: 2020-ന് ശേഷമുള്ള കര്‍ശനമായ പരിശോധനകള്‍ മൂലമുണ്ടാകുന്ന കാലതാമസം കുറയ്ക്കുന്നതിനായി, ഇന്ത്യന്‍ കമ്പനികളില്‍ 24% വരെ ഓഹരികള്‍ സുരക്ഷാ ക്ലിയറന്‍സ് ഇല്ലാതെ തന്നെ ചൈനീസ് കമ്പനികള്‍ക്ക് എടുക്കാന്‍ അനുമതി നല്‍കണമെന്ന് നീതി ആയോഗ് നിര്‍ദ്ദേശിച്ചു.
ഓഗസ്റ്റ്, 2025: അമേരിക്കയുമായുള്ള തര്‍ക്കങ്ങള്‍ വര്‍ദ്ധിക്കുന്നതിനിടെ, ബെയ്ജിംഗുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ സൂചനയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഏഴ് വര്‍ഷത്തിന് ശേഷം ആദ്യമായി ചൈന സന്ദര്‍ശിച്ചു.
ഒക്ടോബര്‍, 2025: അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചു.
ഡിസംബര്‍, 2025: ഫാക്ടറികളിലെ സാങ്കേതിക വിദഗ്ധരുടെ കുറവ് പരിഹരിക്കുന്നതിനായി ചൈനീസ് പ്രൊഫഷണലുകള്‍ക്ക് ബിസിനസ് വിസ അനുവദിക്കുന്നതിലെ നിയന്ത്രണങ്ങള്‍ ഇന്ത്യ നീക്കി. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ പ്രതിസന്ധി മൂലം കോടിക്കണക്കിന് ഡോളറിന്റെ ഉല്‍പ്പാദന നഷ്ടമാണ് ഉണ്ടായത്.
ഫെബ്രുവരി, 2026: ചൈനീസ് ഉപകരണങ്ങള്‍ വാങ്ങുന്നതിലെ നിയന്ത്രണങ്ങള്‍ ഇന്ത്യ ലഘൂകരിക്കാന്‍ തുടങ്ങി. കല്‍ക്കരി-വൈദ്യുതി മേഖലകളിലെ ക്ഷാമവും പദ്ധതികളുടെ കാലതാമസവും കണക്കിലെടുത്ത് പരിമിതമായ തോതില്‍ ഇറക്കുമതി നടത്താന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്കി.
#IndiaChinaRelations, #NarendraModi, #Diplomacy, #GlobalEconomy, #InvestmentNews, #TradeTies, #Geopolitics, #BusinessUpdate, #ForeignInvestment, #IndiaNews, #EconomicGrowth, #InternationalRelations, #MalayalamNewsUpdate, #WorldNews, #ChinaInvestment #ഇന്ത്യചൈന, #നരേന്ദ്രമോദി, #സാമ്പത്തികവാർത്തകൾ, #അന്താരാഷ്ട്രവാർത്തകൾ, #ബിസിനസ്, #നിക്ഷേപം, #നയതന്ത്രം, #മലയാളംവാർത്തകൾ, #തൃശൂർ, #കേരളം, #ലോകവാർത്തകൾ, #വിദേശനയം, #ഇന്ത്യൻസാമ്പത്തികരംഗം, #നീതിആയോഗ്






