World
-
സിറിയയില്‍ വിമതര്‍ ഡമാസ്‌കസില്‍, വെടിവെപ്പ്; അസദ് അജ്ഞാത സ്ഥലത്തേക്ക് മാറി
ലണ്ടന്‍: സിറിയയില്‍ സര്‍ക്കാര്‍ അധീനതയിലുള്ള പ്രദേശങ്ങള്‍ ഒന്നൊന്നായി പിടിച്ചടക്കിയ വിമതര്‍ ഒടുവില്‍ തലസ്ഥാനമായ ഡമാസ്‌കസിലേക്കും കടന്നു. ഇതിന് പിന്നാലെ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് തലസ്ഥാനം വിട്ടു. ഡമാസ്‌കസില്‍ നിന്ന് വിമാനത്തില്‍ അജ്ഞാത സ്ഥലത്തേക്കാണ് അസദ് പോയതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. രണ്ട് ഉന്നത സിറിയന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. ഡമാസ്‌കസ് വിമാനത്താവളത്തില്‍നിന്ന് ഒരു സ്വകാര്യ വിമാനത്തിലാണ് അസദ് പോയത്. വിമതര്‍ ഡമാസ്‌കസിലേക്ക് കടക്കുംമുമ്പായിരുന്നു അസദ് ഇവിടംവിട്ടതെന്നാണ് വിവരം. വിമതര്‍ എത്തിയതിന് പിന്നാലെ ഡമാസ്‌കസിന്റെ വിവിധ ഭാഗങ്ങളില്‍ വെടിവെപ്പുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹോംസ് അടക്കമുള്ള സുപ്രധാന നഗരങ്ങള്‍ കീഴടക്കിയ ശേഷമാണ് വിമതര്‍ തലസ്ഥാന നഗരിയിലേക്ക് കടന്നത്. അതിനിടെ, സിറിയന്‍ സര്‍ക്കാരും വിമതരും തമ്മിലുള്ള രാഷ്ട്രീയചര്‍ച്ചയ്ക്ക് തുടക്കംകുറിക്കാനുള്ള ശ്രമങ്ങളും ഇറാന്‍ നടത്തിവരുന്നുണ്ട്.
Read More » -
ധന്യം: മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് കര്‍ദിനാള്‍ പദവിയിൽ, ഇന്ത്യയ്ക്ക് അഭിമാനമെന്ന് പ്രധാനമന്ത്രി
കത്തോലിക്കാ സഭയുടെ കര്‍ദിനാള്‍ പദവിയിലേക്ക് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്. വൈദികനായിരിക്കെ നേരിട്ട് കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ പുരോഹിതനാണ് ചങ്ങനാശേരി മാമ്മൂട് സ്വദേശിയായ മാർ ജോർജ് കൂവക്കാട്. വത്തിക്കാൻനിലെ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പ ആണ് സ്ഥാനാരോഹണ ചടങ്ങിന് നേതൃത്വം നൽകിയത്. കർദിനാൾന്മാരുടെ സ്ഥാനചിഹനങ്ങളായ സ്വർണ മോതിരവും ചുവന്ന തലപ്പാവും മാർപാപ്പ മാർ ജോർജ് ജേക്കബ് കൂവക്കാടിനെ അണിയിച്ചു. തുടർന്ന് സർട്ടിഫിക്കറ്റ് കൈമാറി. മാർ ജോർജ് കൂവക്കാട് ഉൾപ്പെടെ 21 പേരാണ് കർദിനാൾമാരായി അഭിഷിക്തരായത്. ഏറ്റവും പ്രായം കൂടിയ 99കാരനായ ഇറ്റാലിയന്‍ ബിഷപ്പ് ആഞ്ജലോ അസര്‍ബിയും ഏറ്റവും പ്രായം കുറഞ്ഞ 44കാരൻ യുക്രെനിയന്‍ ബിഷപ്പ് മൈക്കലോ ബൈചോകും കര്‍ദിനാളായി ഉയര്‍ത്തപ്പെട്ടവരില്‍ ഉള്‍പ്പെടും. ഇന്ത്യൻ സമയം രാത്രി 9ന് ആരംഭിച്ച ചടങ്ങ് രാത്രി 10.15 ഓടെ പൂർത്തിയായി. ഏവരെയും അഭിസംബോധന ചെയ്ത് സംസാരിച്ച മാര്‍പാപ്പ ദൈവത്തിന് എളിമയോടെ ഹൃദയം സമര്‍പ്പിക്കാന്‍ കര്‍ദിനാള്‍മാരോട് …
Read More » -
റഷ്യന്‍- സിറിയന്‍ സേനകളുടെ ചെറുത്ത് നില്‍പ്പ് വിജയിച്ചില്ല; അലെപ്പോക്ക് പിന്നാലെ ഹമാ കൂടി പിടിച്ചെടുത്ത് ഇസ്ലാമിക ഭീകരവാദികള്‍; സിറിയയും താലിബാന്‍ മോഡല്‍ ഭരണത്തിലേക്ക്?
ഡമാസ്‌കസ്: ആഭ്യന്തര കലാപം രൂക്ഷമായ സിറിയയില്‍ ഹമാ നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത് വിമതന്‍മാര്‍. സിറിയന്‍ സൈന്യം ഇവിടെ നിന്ന് പിന്‍മാറിയിട്ടുണ്ട്. സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെടാതിരിക്കാനാണ് ഹമാ നഗരത്തിന് പുറത്തേക്ക് പിന്മാറിയെന്ന് സിറിയന്‍ സൈന്യം വ്യക്തമാക്കി. ഹമാ സെന്‍ട്രല്‍ ജയിലിന്റെ നിയന്ത്രണം നേടിയ വിമതര്‍ തടവുകാരെയും മോചിപ്പിച്ചു. അതേ സമയം, മദ്ധ്യനഗരമായ ഹോംസിലേക്ക് വിമതര്‍ ഉടന്‍ നീങ്ങുമെന്നാണ് സൂചന. അതിനിടെ, എത്രയും വേഗം പൗരന്മാര്‍ രാജ്യം വിടണമെന്ന് സിറിയയിലെ ചൈനീസ് എംബസി മുന്നറിയിപ്പ് നല്‍കി.നവംബര്‍ 27നാണ് വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ അലെപ്പോയില്‍ വിമത സായുധഗ്രൂപ്പുകള്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസദിന്റെ സൈന്യത്തിനെതിരെ ആക്രമണം തുടങ്ങിയത്. അലെപ്പോ നഗരം വിമതര്‍ പിടിച്ചിരുന്നു. വിമതര്‍ക്കെതിരെ റഷ്യന്‍ യുദ്ധവിമാനങ്ങളും ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഇതുവരെ അഞ്ഞൂറിലേറെ പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. കഴിഞ്ഞയാഴ്ചയാണ് സിറിയയിലെ രണ്ടാമത്തെ വലിയ നഗരമായ അലംപ്പോ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന്റെ സേനയെയും സഖ്യസേനയെയും തകര്‍ത്ത് ഒരു അപ്രതീക്ഷിത ആക്രമണത്തിന് ശേഷം വിമത ഗ്രൂപ്പുകള്‍ പിടിച്ചെടുത്തത്. ഈ…
Read More » -
പൊടുന്നനെ പനിയും അസഹ്യമായ തലവേദനയും; നേരം വെളുക്കും മുന്‍പ് മരണം; കോംഗോയില്‍ പടരുന്ന അജ്ഞാത രോഗത്തെ കുറിച്ച് തലപുകച്ച് ലോകാരോഗ്യ സംഘടന; കുരങ്ങുപനിയില്‍ സഹികെട്ട രാജ്യത്ത് എങ്ങും ആശങ്ക പടരുന്നു
ന്യൂയോര്‍ക്ക്: കോംഗോയില്‍ ആശങ്ക ഉയര്‍ത്തി പടരുന്ന അജ്ഞാത രോഗത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതിനകം 143 പേരാണ് ഈ രോഗം ബാധിച്ച് മരിച്ചത്. ലോകാരോഗ്യ സംഘടന പോലും ഈ രോഗത്തിന്റെ വ്യാപനത്തില്‍ പകച്ച് നില്‍ക്കുകയാണ്. ഫ്‌ളൂവിന്റെ ലക്ഷണങ്ങളാണ് പൊതുവേ ഈ രോഗികളില്‍ കാണപ്പെടുന്നത്. പൊടുന്നനേ കടുത്ത പനിയും അതികഠിനമായ രോഗികള്‍ക്ക്് അനുഭവപ്പെടുന്നു. രോഗലക്ഷണങ്ങള്‍ കണ്ട് മണിക്കൂറുകള്‍ക്കകം തന്നെ രോഗികള്‍ മരിക്കുന്ന അവസ്ഥയാണ് ഉള്ളത്. ഈ രോഗം കൂടുതലായും സ്ത്രീകളേയും കുട്ടികളേയുമാണ് ബാധിക്കുന്നത്. അങ്കോളയുമായി അതിര്‍ത്തി പങ്കിടുന്ന കോംഗോയുടെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ക്വാന്‍ഗോയിലാണ് ഏറ്റവുമധികം പേരില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രോഗത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നാണ് പ്രവിശ്യയിലെ ഭരണാധികാരികള്‍ പറയുന്നത്. ാേരഗത്തിന്റെ മരണനിരക്്ക അഭൂതപൂര്‍വ്വമായി ഉയരുന്നതാണ് അധികൃതരെ അമ്പരപ്പിക്കുന്നത്. കഴിഞ്ഞ മാസം 25 ന് മാത്രം 67 പേരാണ് രോഗബാധയെ തുടര്‍ന്ന് മരണമടഞ്ഞത്. രോഗികളില്‍ പലരും വീടുകളില്‍ തന്നെയാണ് മരിച്ചിട്ടുള്ളത്. കുരങ്ങ് പനിയും രാജ്യത്ത് വ്യാപകമാകുകയാണ്. മരിച്ചവരില്‍ പലരും മറ്റേതെങ്കിലും രോഗങ്ങള്‍ക്ക്…
Read More » -
ദക്ഷിണ കൊറിയയിലെ പട്ടാളനിയമം പിന്‍വലിച്ചു; പിന്‍മാറ്റം നിയമം പ്രഖ്യാപിച്ച് ആറു മണിക്കൂറിനകം
സോള്‍: ദക്ഷിണ കൊറിയയില്‍ പ്രഖ്യാപിച്ച പട്ടാളനിയമം ആറു മണിക്കൂറിനകം പിന്‍വലിച്ച് പ്രസിഡന്റ് യൂന്‍ സുക് യോല്‍. പട്ടാളനിയമം പ്രഖ്യാപനത്തിനു പിന്നാലെ രാത്രി സൈന്യം പാര്‍ലമെന്റ് വള?ഞ്ഞിരുന്നു. തുടര്‍ന്ന് സംഘര്‍ഷം നിറഞ്ഞ രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ സൈനിക ഭരണം നിരസിച്ച് പാര്‍ലമെന്റ് അംഗങ്ങള്‍ വോട്ട് ചെയ്തതിനു പിന്നാലെ, വിന്യസിച്ച സൈനികരെ സര്‍ക്കാര്‍ പിന്‍വലിച്ചെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം സൈനിക നിയമം പിന്‍വലിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് പട്ടാളനിയമം പിന്‍വലിച്ച് യൂന്‍ സുക് യോല്‍ പ്രഖ്യാപനം നടത്തിയത്. പ്രതിപക്ഷം ഉത്തര കൊറിയയോട് ആഭിമുഖ്യം പുലര്‍ത്തുന്നതായും സമാന്തര സര്‍ക്കാര്‍ ഉണ്ടാക്കി ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ഇതിനായി രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതായും ആരോപിച്ചാണ് യൂന്‍ പട്ടാള നിയമം പ്രഖ്യാപിച്ചിരുന്നത്. പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള പാര്‍ലമെന്റില്‍, യൂനും പ്രതിപക്ഷാംഗങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പുകയുകയാണ്. അടുത്ത വര്‍ഷത്തെ ബജറ്റിനെച്ചൊല്ലി യൂനിന്റെ പവര്‍ പാര്‍ട്ടിയും പ്രതിപക്ഷത്തുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയും തമ്മില്‍ തുറന്ന പോര് നടക്കുന്നതിനിടെയാണു യൂന്‍ അടിയന്തര പട്ടാളനിയമം പ്രഖ്യാപിച്ചത്.
Read More » -
നാനടിച്ചാല്‍ താങ്കമാട്ടെ 4 മാസം തൂങ്കമാട്ടെ! ഞാന്‍ പ്രസിഡന്റായി വരുംമുന്‍പേ ബന്ദികളെ മോചിപ്പിക്കണം; ഹമാസിനു ട്രംപിന്റെ അന്ത്യശാസനം
വാഷിങ്ടണ്‍: ഗാസയില്‍ തടവിലുള്ള ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ ഹമാസിനു ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. താന്‍ അധികാരമേറ്റെടുക്കുന്നതിനു മുന്‍പ് ബന്ദികളുടെ മോചനം നടന്നിരിക്കണമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ട്രൂത്ത് എന്ന സമൂഹമാധ്യമ പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു അന്ത്യശാസനം. ”എല്ലാവരും സംസാരിക്കുന്നത് ഗാസയില്‍ മനുഷ്യത്വരഹിതമായും ക്രൂരമായും ബന്ദികളാക്കിയവരെ കുറിച്ചാണ്. സംസാരം മാത്രമേയുള്ളൂ, നടപടികള്‍ ഉണ്ടാകുന്നില്ല. എന്നാല്‍ ഞാന്‍ പറയട്ടെ, യുഎസ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന 2025 ജനുവരി 25നു മുന്‍പ് ഗാസയില്‍ ബന്ദികളാക്കിയവരെ മോചിപ്പിച്ചില്ലെങ്കില്‍ വന്‍ പ്രത്യാഘാതം നേരിടേണ്ടി വരും. മനുഷ്യരാശിക്കെതിരെ ഇത്തരം നിഷ്ഠൂര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ വലിയ വില നല്‍കേണ്ടി വരും. എത്രയും പെട്ടെന്ന് ബന്ദികളെ മോചിപ്പിക്കുക.” -ട്രംപ് കുറിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു ഇതുവരെ ട്രംപിന്റെ വാക്കുകളോട് പ്രതികരിച്ചിട്ടില്ല. എന്നാല്‍, പ്രസിഡന്റ് യിസാക് ഹെര്‍സോഗ് ട്രംപിന് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ നന്ദി അറിയിച്ചു. 2023 ഒക്ടോബര്‍ ഏഴിനാണ് ഹമാസ് ഇസ്രയേലില്‍ ആക്രമണം നടത്തിയത്. ഏറ്റുമുട്ടലുകളില്‍ 1208 ഇസ്രയേല്‍…
Read More » -
ഫുട്‌ബോള്‍ ആവേശം അതിരുവിട്ട് കലാപമായി; ഗിനിയില്‍ നൂറിലധികം ആരാധകര്‍ക്ക് ദാരുണാന്ത്യം
ലണ്ടന്‍: ഫുട്‌ബോള്‍ മത്സരത്തിനിടെ ആവേശം അതിരുവിട്ട് ആരാധകര്‍ തമ്മിലുണ്ടായ കൂട്ടത്തല്ലില്‍ നൂറിലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ ഞായറാഴ്ചയാണ് സംഭവം. ഗിനിയിലെ രണ്ടാമത്തെ വലിയ നഗരമായ എന്‍സെറോകോറിലാണ് ഫുട്‌ബോള്‍ ആവേശം അതിരുവിട്ട് വന്‍ ദുരന്തത്തില്‍ കലാശിച്ചത്. തലസ്ഥാന നഗരമായ കോണാക്രിയില്‍നിന്ന് 570 കിലോമീറ്റര്‍ അകലെയാണ് ഈ നഗരം. ”ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ തികച്ചും ദാരുണമാണ്. മൃതദേഹങ്ങള്‍ വന്‍തോതില്‍ കൂട്ടിയിട്ടിരിക്കുന്നത് കാണാം. ആശുപത്രിയുടെ വരാന്തയില്‍ ഉള്‍പ്പെടെ മൃതദേഹങ്ങള്‍ നിരനിരയായി കിടത്തിയിട്ടുണ്ട്. മോര്‍ച്ചറി നിറഞ്ഞുകവിഞ്ഞു’ ഇവിടെ നിന്നുള്ള ഡോക്ടറെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. നൂറിലധികം പേര്‍ മരിച്ചിട്ടുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കി. പ്രദേശത്തെ ആശുപത്രി സംവിധാനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതിനും അപ്പുറമാണ് ദുരന്തത്തിന്റെ വ്യാപ്തിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മത്സരവേദിക്കു പുറത്തുനിന്നുള്ളത് എന്ന പേരില്‍ ഒട്ടേറെ ദുരന്ത ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. സ്റ്റേഡിയത്തിനു പുറത്തെ നിരത്തുകളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും ആളുകള്‍ ചേരിതിരിഞ്ഞ് തല്ലുന്നതും ഒരു വിഭാഗം ആളുകള്‍…
Read More » -
വാങ്കിനു നിയന്ത്രണവുമായി ഇസ്രായേല്‍; പള്ളികളിലെ ഉച്ചഭാഷിണികള്‍ പിടിച്ചെടുക്കാന്‍ നിര്‍ദേശം
തെല്‍ അവീവ്: മുസ്ലിം പള്ളികളിലെ വാങ്കുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ നീക്കവുമായി ഇസ്രായേല്‍ ഭരണകൂടം. പള്ളികളിലെ ഉച്ചഭാഷിണികള്‍ പിടിച്ചെടുക്കാന്‍ ഇസ്രായേല്‍ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗിവിര്‍ പൊലീസിനു നിര്‍ദേശം നല്‍കി. പിഴ ചുമത്താനും ഉത്തരവിട്ടതായി ‘ടൈംസ് ഓഫ് ഇസ്രായേല്‍’ റിപ്പോര്‍ട്ട് ചെയ്തു. ശബ്ദമലിനീകരണം ആരോപിച്ചാണ് കടുത്ത നടപടികളിലേക്കു നീങ്ങുന്നത്. കിഴക്കന്‍ ജറൂസലം ഉള്‍പ്പെടെയുള്ള അധിനിവിഷ്ട പ്രദേശങ്ങളിലെ പള്ളികള്‍ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ സുരക്ഷാ മന്ത്രാലയത്തിന്റെ നിയമനിര്‍മാണം. പാതിരാത്രികളില്‍ ഉള്‍പ്പെടെ പള്ളികളില്‍നിന്ന് അമിതമായ ശബ്ദം ഉയരുന്നുവെന്ന് ഇവിടങ്ങളിലെ ജൂതതാമസക്കാര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണിപ്പോള്‍ ഇസ്രായേല്‍ ഭരണകൂടം വാങ്കിനു നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. പള്ളികളിലെ ശബ്ദസംവിധാനങ്ങള്‍ പിടിച്ചെടുക്കാന്‍ പുതിയ നിയമം അധികാരം നല്‍കുന്നുണ്ടെന്ന് ബെന്‍ ഗിവിര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഏറ്റവും ഫലപ്രദമായ പ്രതിരോധ മാര്‍ഗമാണിത്. ഈ നിയമം കൊണ്ട് ഫലമുണ്ടാകണമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. ശബ്ദം ഉയര്‍ത്തുന്ന പള്ളികള്‍ക്കെതിരെ പിഴത്തുക ഉയര്‍ത്താനുള്ള പുതിയ ബില്‍ അവതരിപ്പിക്കുമെന്നും ബെന്‍ ഗിവിര്‍ അറിയിച്ചു. അറബ് മുസ്ലിം സമൂഹങ്ങളെ ലക്ഷ്യമിട്ടുള്ള ബെന്‍ ഗിവിറിന്റെ…
Read More » -
ഡോളറിനെ തഴഞ്ഞാല്‍ വിവരമറിയും, ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്
വാഷിങ്ടണ്‍: ഡോളറിന് പകരം വിനിമയത്തിന് മറ്റ് കറന്‍സികളെ ആശ്രയിച്ചാല്‍ 100% നികുതിയെന്ന ഭീഷണിയുമായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയുള്‍പ്പെടുന്ന ബ്രിക്സ് രാഷ്ട്രങ്ങള്‍ക്കാണ് ട്രംപിന്റെ മുന്നറിയിപ്പ്. ബ്രിക്സ് രാഷ്ട്രങ്ങള്‍ പുതിയ കറന്‍സി നിര്‍മിക്കാനോ യു.എസ്. ഡോളറിന് പകരം മറ്റൊരു കറന്‍സിയെ പിന്തുണയ്ക്കാനോ ശ്രമിച്ചാല്‍ 100% ചുങ്കം ചുമത്തുമെന്നാണ് സ്വന്തം സാമൂഹികമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചത്. ഇക്കാര്യത്തില്‍ ബ്രിക്സ് രാജ്യങ്ങളില്‍നിന്ന് ഉറപ്പ് വേണം. മറിച്ചൊരു ശ്രമമുണ്ടായാല്‍ അമേരിക്കന്‍ വിപണിയോട് വിടപറയേണ്ടിവരുമെന്നും ട്രംപ് ഓര്‍മപ്പെടുത്തി. ‘ഊറ്റാന്‍ മറ്റൊരാളെ കണ്ടെത്തണം. ബ്രിക്സ് രാജ്യങ്ങള്‍ അന്താരാഷ്ട്ര വ്യാപാരത്തില്‍നിന്ന് ഡോളറിനെ നീക്കാന്‍ സാധ്യതയില്ല, അങ്ങനെ ആരെങ്കിലും ശ്രമിച്ചാല്‍ അവര്‍ക്ക് അമേരിക്കയോട് ഗുഡ്ബൈ പറയാം’, ട്രംപ് കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര വിനിമയത്തിന് ഡോളറിതര കറന്‍സികള്‍ ഉപയോഗിക്കാനുള്ള ചര്‍ച്ചകള്‍ക്ക് ഒക്ടോബറില്‍ ചേര്‍ന്ന ബ്രിക്സ് ഉച്ചകോടിയില്‍ തുടക്കമിട്ടിരുന്നു. ഇന്ത്യയ്ക്ക് പുറമേ ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, ഇറാന്‍, ഈജിപ്ത്, എത്ത്യോപ്യ, യു.എ.ഇ. രാജ്യങ്ങളാണ് ബ്രിക്സ് അംഗരാജ്യങ്ങള്‍. അതേസമയം, ഡീ- ഡോളറൈസേഷന്‍…
Read More » -
ട്രംപ് ചുമതലയേല്‍ക്കും മുമ്പ് യുഎസിലേക്ക് തിരികെ വരൂ; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍
ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നതിന് മുമ്പ് യുഎസിലേക്ക് തിരികെ എത്തണമെന്ന് വിദേശ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ട് യുഎസിലെ സര്‍വകലാശാലകള്‍. ജനുവരി 20 ന് മുമ്പ് തിരികെ എത്തണമെന്നാണ് വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദേശം. അധികാരമേറുന്ന ആദ്യ ദിവസം തന്നെ യാത്രാവിലക്ക് ഉള്‍പ്പടെ കുടിയേറ്റവുമായി ബന്ധപ്പെട്ട പുതിയ ഉത്തരവില്‍ ട്രംപ് ഒപ്പുവെക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സര്‍വകലാശാലകളുടെ ഈ നീക്കം. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ജനുവരി 20 ന് തന്നെ സാമ്പത്തിക പ്രശ്നങ്ങള്‍, കുടിയേറ്റം എന്നിവ സംബന്ധിച്ച നിരവധി ഉത്തരവുകളില്‍ ഒപ്പുമെക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നാം ട്രംപ് ഭരണകൂട കാലത്ത് തന്നെ കുടിയേറ്റ വിഷയത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇത് വിദേശ വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വലിയ വെല്ലുവിളിയാവുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ട്രംപ് വീണ്ടും അധികാരത്തെലെത്തുന്നതിന് മുമ്പ് വിദ്യാര്‍ഥികളുടെ യാത്രാ പ്രതിസന്ധികള്‍ ഇല്ലാതാക്കാനായി സര്‍വകലാശാലകള്‍ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. യുഎസിന് പുറത്ത് യാത്ര ചെയ്യുന്ന വിദേശ വിദ്യാര്‍ഥികളോടും ജീവനക്കാരോടും എത്രയും വേഗം തിരികെ എത്താനാണ് നിര്‍ദേശം. യുഎസിലെ…
Read More »