World
-
താരിഫിന്റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ചയ്ക്കില്ല ; അമേരിക്കയ്ക്ക് മുന്നില്‍ അങ്ങിനെ നട്ടെല്ല്് വളയ്ക്കാന്‍ ഉദ്ദേശമില്ല ; പ്രധാനമന്ത്രി നരേന്ദ്രമോദി യുഎന്‍ സെഷനും ഒഴിവാക്കി
ന്യൂഡല്‍ഹി: അമേരിക്കയുമായുളള നയതന്ത്രബന്ധം വഷളായി തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനം നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തില്‍ സംസാരിച്ചേക്കില്ല. പുതിയ പട്ടിക പ്രകാരം, ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ സെപ്റ്റംബര്‍ 27-ന് സംസാരിക്കും. പുതുക്കിയ താല്‍ക്കാലിക പ്രസംഗകരുടെ പട്ടികയിലാണ് ഈ നിര്‍ദേശം. ജൂലൈയില്‍ ഇറക്കിയ പട്ടികയില്‍ പ്രധാനമന്ത്രി മോദി സെപ്റ്റംബര്‍ 26-ന് പ്രസംഗിക്കുമെന്നാണ് അറിയിച്ചിരുന്നത്. പൊതുസമ്മേളനത്തിലെ പ്രസംഗകരുടെ പട്ടിക താല്ക്കാലികമാണ്. പ്രസംഗകരുടെയും തീയതികളിലും മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ പട്ടികയില്‍ തുടര്‍ന്നും മാറ്റങ്ങളുണ്ടായേക്കാം. വര്‍ഷത്തിലെ ഏറ്റവും തിരക്കേറിയ നയതന്ത്ര കാലഘട്ടമായാണ് യുഎന്‍ പൊതുസഭാ സമ്മേളനം കണക്കാക്കുന്നത്. സെപ്റ്റംബര്‍ 9-ന് യുഎന്‍ പൊതുസഭയുടെ 80-ാമത് സമ്മേളനം ആരംഭിക്കും. സെപ്റ്റംബര്‍ 23 മുതല്‍ 29 വരെയാണ് ഉന്നതതല പൊതുചര്‍ച്ച നടക്കുന്നത്. ബ്രസീലാണ് എപ്പോഴും ആദ്യ പ്രസംഗകന്. പിന്നാലെ അമേരിക്കയും പ്രസംഗിക്കും. സെപ്റ്റംബര്‍ 23-ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുഎന്‍ പൊതുസഭയില്‍ ലോക നേതാക്കളെ അഭിസംബോധന ചെയ്യും. ഇത് അദ്ദേഹത്തിന്റെ…
Read More » -
ചൈനയ്ക്ക് പിന്നാലെ പോയി, കൂട്ടുകാരന് നഷ്ടമായെന്ന് കരുതുന്നില്ല ; 50 ശതമാനം താരിഫ് കൂട്ടിയതിന് റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ വേണ്ടി ; അല്ലാതെ ഇന്ത്യയോട് പിണങ്ങിയല്ലെന്ന് ട്രംപ്
ന്യൂഡല്‍ഹി: ഇന്ത്യയെ തങ്ങള്‍ക്ക് നഷ്ടമായതായി വിശ്വസിക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ തനിക്ക് നിരാശയുണ്ടെന്നും എന്നാല്‍ ഇന്ത്യയും റഷ്യയും തങ്ങളെ വിട്ട് ചൈനയ്ക്ക് പിന്നാലെ പോയതായി കരുതുന്നില്ലെന്നും പറഞ്ഞു. ടിയാന്‍ജിനില്‍ നടന്ന ഷാങ്ഹായ് കോര്പ്പറേഷന് ഓര്ഗനൈസേഷന് മീറ്റില്‍ ഇന്ത്യ, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ ഒരുമിച്ച് നിന്നതിന് പിന്നാലെയാണ് വൈറ്റ്ഹൗസില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ തനിക്ക് നിരാശയുണ്ടെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയ്ക്ക് മേല്‍ 50 ശതമാനം തീരുവ ചുമത്തിയതിനെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. നേരത്തെ ട്രൂത്ത് സോഷ്യലില്‍ ‘ ചൈനയ്ക്ക് നല്കി ഇന്ത്യയെ അമേരിക്ക നഷ്ടപ്പെടുത്തിയതിന് ആരെയാണ് കുറ്റപ്പെടുത്തേണ്ടത്?’ എന്ന ചോദ്യത്തിന് മറുപടിയായി അങ്ങനെ സംഭവിച്ചതായി ഞാന്‍ കരുതുന്നില്ല എന്നായിരുന്നു ട്രംപിന്റെ മറുപടി. ”റഷ്യയില്‍ നിന്ന് ഇന്ത്യ ഇത്രയധികം എണ്ണ വാങ്ങുന്നതില്‍ എനിക്ക് വലിയ നിരാശയുണ്ട്. ഞാന്‍ അവരെ അത് അറിയിച്ചിട്ടുണ്ട്. ഞങ്ങള്‍ ഇന്ത്യയ്ക്ക്…
Read More » -
ഗാസയിൽ അടുത്ത യുദ്ധത്തിനുള്ള പടപ്പുറപ്പാടോ? ആക്രമണത്തിന്റെ അപ്രതീക്ഷിത സ്വഭാവം നിലനിർത്താൻ മുൻകൂട്ടി പ്രഖ്യാപിക്കില്ല, അൽ മവാസിയിലേയ്ക്ക് മാറാൻ ഇസ്രയേൽ സേന, പ്രദേശം പിടിച്ചെടുക്കൽ പദ്ധതികളുമായി ഐഡിഎഫ് മുന്നോട്ടുപോയാൽ കാത്തിരിക്കുന്നതു വൻ ദുരന്തം-യുഎൻ മുന്നറിയിപ്പ്
ഗാസ സിറ്റി: ഗാസ സിറ്റിയിലെ താമസക്കാരോട് എത്രയും പെട്ടെന്ന് ദക്ഷിണ ഭാഗത്തെ ഹ്യുമാനിറ്റേറിയൻ സോണിലേക്ക് മാറാൻ നിർദേശം നൽകി ഇസ്രയേൽ സേന. അൽ മവാസി എന്ന് വിളിക്കപ്പെടുന്ന ഹ്യുമാനിറ്റേറിയൻ സോണിലേക്ക് മാറാനുള്ള ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് സൈനിക വക്താവ് അവിചയ് അദ്രീ സാമൂഹികമാധ്യമങ്ങളിലൂടെ നൽകിയ സന്ദേശത്തിൽ പറയുന്നു. പക്ഷെ പുതിയ ആക്രമണം എപ്പോൾ നടക്കുമെന്നോ, ഏതുതരത്തിൽ നടക്കുമെന്നോ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല. ആക്രമണത്തിന്റെ അപ്രതീക്ഷിത സ്വഭാവം നിലനിർത്താൻ ഇത് മുൻകൂട്ടി പ്രഖ്യാപിക്കില്ലെന്ന് ഒരു സൈനിക വക്താവ് പറഞ്ഞിട്ടുണ്ട്. മാനുഷിക മേഖലയിൽ ഭക്ഷണം, മരുന്ന്, ടെന്റുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഫീൽഡ് ആശുപത്രികൾ, ജല പൈപ്പ്ലൈനുകൾ എന്നിവയുണ്ടെന്നും സേന ഇറക്കിയ പ്രസ്താവനയിൽ അറിയിച്ചു. അതേസമയം പ്രദേശം പിടിച്ചെടുക്കാനുള്ള പദ്ധതികളുമായി ഐഡിഎഫ് മുന്നോട്ടുപോയാൽ വൻ ദുരന്തം ഉണ്ടാകുമെന്ന് യുഎൻ മുന്നറിയിപ്പ് നൽകി. ഇതിനിടെ കരയാക്രമണം വിപുലീകരിക്കുന്നതോടൊപ്പം യുഎൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളുടെ സഹകരണത്തോടെ തെക്ക് ഭാഗത്തുള്ള മാനുഷിക പ്രവർത്തനങ്ങൾ തുടർന്നും ഉണ്ടാകുമെന്നും പ്രസ്താവനയിൽ പറയുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്…
Read More » -
ബന്ധുക്കളല്ലാത്ത പുരുഷന്മാർ സ്ത്രീകളെ സ്പർശിക്കാൻ പാടില്ല!! ദുരന്തമുഖത്ത് നിന്ന് സ്ത്രീകളെ രക്ഷിക്കാനാവാതെ പോയതിനു പിന്നിൽ പ്രാകൃത താലിബാൻ നിയമം, ഭൂകമ്പത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ജീവനൊടുക്കി താലിബാൻ സ്ത്രീകൾ, മൃതദേഹം പുറത്തെടുത്തത് വസ്ത്രങ്ങളിൽ പിടിച്ചു വലിച്ചു നിരക്കി
കാബൂൾ: അഫ്ഗാൻ ഭൂകമ്പത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കടിയിലും മറ്റും പെട്ട സ്ത്രീകളിൽ പലരെയും രക്ഷിക്കാനാകാതെ പോയത് താലിബാൻ നിയമംമൂലമെന്ന് റിപ്പോർട്ട്. രക്ഷാപ്രവർത്തകസംഘത്തിലെ എല്ലാവരും പുരുഷന്മാരായതിനാലാണ് ദുരന്ത മുഖത്ത് സ്ത്രീകൾക്കു ജീവൻ വെടിയേണ്ടി വന്നതെന്നും റിപ്പോർട്ട് പറയുന്നു. എത്ര അടിയന്തര സാഹചര്യത്തിലും, വളരെ അടുത്ത ബന്ധുക്കളല്ലാത്ത പുരുഷന്മാർ സ്ത്രീകളെ സ്പർശിക്കാൻ പാടില്ലെന്ന താലിബാൻ നിയമമാണ് രക്ഷാപ്രവർത്തനത്തിനു തടസമായതെന്ന് രാജ്യാന്തര മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തു. ‘അഫ്ഗാനിൽ ഭൂകമ്പം ഉണ്ടായതിനു പിന്നാലെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും ഇങ്ങനെയൊരു നിയമം നിലനിൽക്കുന്നതിനാൽ അവർ സ്ത്രീകളുടെ ഭാഗത്തേക്കു നോക്കിയതേയില്ല. രക്ഷപ്പെട്ടെത്തിയ സ്ത്രീകളോട് ഒരു ഭാഗത്തേക്കു മാറിയിരിക്കാനാണ് അവർ നിർദേശം നൽകിയത്. ഭക്ഷണമോ വെള്ളമോ പോലും നൽകാനായില്ല. പുരുഷന്മാർക്കും കുട്ടികൾക്കും ആദ്യംതന്നെ ചികിത്സ നൽകി. പക്ഷേ അപ്പുറത്തിരിക്കുന്ന സ്ത്രീകളെ ആരും ഗൗനിച്ചില്ല. രക്ഷാപ്രവർത്തനത്തിനെത്തിയ, പുരുഷന്മാർ മാത്രമുള്ള മെഡിക്കൽ സംഘത്തിന് സ്ത്രീകൾ അപ്രത്യക്ഷരായതുപോലെയായിരുന്നു’’ – രക്ഷാപ്രവർത്തനത്തിന് സ്വയം സന്നദ്ധനായി എത്തിയ തഹ്സീബുല്ല മുഹാസെബ് ന്യൂയോർക്ക് ടൈംസിനോടു പറഞ്ഞു. അതേസമയം കഴിഞ്ഞ ഞായർ രാത്രി അഫ്ഗാനിലെ ജലാലാബാദ്…
Read More » -
ഇന്ത്യക്ക് ഉയര്‍ന്ന താരിഫ്; അമേരിക്കന്‍ ഉത്പന്നങ്ങര്‍ ബഹിഷ്കരിക്കാനുള്ള കാമ്പെയ്ന് സജീവം; ടൂത്ത്പേസ്റ്റ് വിപണിയും ‘സ്വദേശി ബ്രാന്‍ഡ്’ പരസ്യങ്ങളുമായി രംഗത്ത്; കോള്‍ഗേറ്റിനും ഗൂഗിളിനും കുത്ത്; ഇ-മെയില്‍ രംഗത്ത് സജീവമാകാന്‍ ഇന്ത്യയുടെ റെഡിഫും
ചെന്നൈ: ഇന്ത്യ അമേരിക്ക വ്യാപാര യുദ്ധം മുറുകിയതിനു പിന്നാലെ ടൂത്ത്പേസ്റ്റ് വിപണിയില്‍ കടുത്ത മത്സരത്തിന്റെ സൂചനകള്‍ നല്കി കമ്പനികള്‍. ഇന്ത്യക്ക് 50 ശതമാനം ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തിയ യുഎസ് നടപടി ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്കുവേണ്ടിയുള്ള പ്രചാരണത്തിനുള്ള അവസരമാക്കി മാറ്റുകയാണിവര്‍. ഇതിനായി വ്യാപകമായ രീതിയില്‍ പരസ്യങ്ങളും നല്‍കിത്തുടങ്ങി. വിദേശ ബ്രാന്‍ഡുകള്‍ ബഹിഷ്കരിക്കാനും സ്വദേശി ബ്രാന്‍ഡുകള്‍ വാങ്ങാനും മോദിയുടെ ആരാധകരടക്കം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹാഷ് ടാഗ് കാമ്പെയ്ന് തുടങ്ങിയിട്ടുണ്ട്. ഇത് അവസരമായി മുന്നില്‍കണ്ടാണ് ഡാബറും ഇന്ത്യയിലെതന്നെ അവരുടെ എതിരാളിയായ കോള്‍ഗേറ്റും പ്രചാരണ തന്ത്രങ്ങള്‍ പുറത്തിറക്കിയത്. വ്യാഴാഴ്ച പ്രധാനമന്ത്രി മോദിതന്നെ ‘സ്വദേശി’ ബ്രാന്‍ഡുകള്‍ പ്രോത്സാഹിപ്പിക്കണമെന്ന ആഹ്വാനവുമായി രംഗത്തുവന്നിരുന്നു. ‘മെയ്ഡ് ഇന്‍-ഇന്ത്യ’ ഉത്പന്നങ്ങള്‍ വാങ്ങണമെന്നും കുട്ടികള്‍ വിദേശ ബ്രാന്‍ഡുകളുടെ പട്ടികയുണ്ടക്കണമെന്നും അധ്യാപകര്‍ കുട്ടികളോട് ഇവ വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നു നിര്‍ദേശിക്കണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയ്ക്കു പുറമേ, സ്വകാര്യ മെസേജിംഗ് ആപ്ലിക്കേഷനായ വാട്സാപ്പില്‍ ‘ബോയ്ക്കോട്ട് അമേരിക്കന്‍ ബ്രാന്‍ഡ്സ്’ പ്രചാരണവും തുടങ്ങി. ഇതില്‍ അമേരിക്കന്‍ കമ്പനികളായ മക്ഡൊണാള്‍ഡ് മുതല്‍ പെപ്സിയും ആപ്പിളും…
Read More » -
ഇന്ത്യയെയും റഷ്യയെയും പരിഹസിച്ച് ട്രംപ്; ഇരു രാജ്യങ്ങളും ‘കൂടുതല്‍ ഇരുണ്ട ചൈനയിലേക്ക് പോയി; മൂന്നുനേതാക്കളുടെയും ചിത്രം പങ്കുവച്ച് യുഎസ് പ്രസിഡന്റ്
വാഷിംഗ്ടൺ: ഇന്ത്യയും റഷ്യയും ‘കൂടുതൽ ഇരുണ്ട’ ചൈനയിലേക്ക് പോയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇത് വാഷിംഗ്ടണും ന്യൂഡൽഹിയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായെന്ന സൂചനയാണ് നൽകുന്നത്. ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) ഉച്ചകോടിയിൽ മൂന്ന് രാജ്യങ്ങളുടെയും നേതാക്കൾ ഒരുമിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് ട്രംപിന്റെ ഈ പ്രതികരണം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ആതിഥേയത്വം വഹിച്ച ടിയാൻജിൻ എസ്സിഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ഉൾപ്പെടെ നിരവധി ലോക നേതാക്കൾ പങ്കെടുത്തിരുന്നു. യുഎസ് പ്രസിഡന്റ് താരിഫ് യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിൽ, മൂന്ന് നേതാക്കളുടെയും സൗഹൃദത്തെ ‘ഒരു വഴിത്തിരിവ്’, ‘ഒരു പുതിയ ലോകക്രമം’ എന്നിവയെ സൂചിപ്പിക്കുകയാണെന്ന് പലരും വിലയിരുത്തിയിരുന്നു. ‘ഇന്ത്യയെയും റഷ്യയെയും നമ്മൾ കൂടുതൽ ഇരുണ്ട ചൈനയിലേക്ക് നഷ്ടപ്പെടുത്തിയെന്ന് തോന്നുന്നു. അവർക്ക് ദീർഘവും സമൃദ്ധവുമായ ഒരു ഭാവി ഉണ്ടാകട്ടെ! എന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. നരേന്ദ്ര മോദി, പുടിൻ, ഷീ…
Read More » -
അമേരിക്കയുടെ അധിക തീരുവ: ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ക്ക് സമാശ്വാസ പാക്കേജ് കൊണ്ടുവരുമെന്ന് ധനമന്ത്രി; വ്യവസായികളെ വരള്‍ച്ചയിലേക്ക് തള്ളിവിടില്ല
ന്യൂഡല്‍ഹി: അമേരിക്കയുടെ അധിക തീരുവ പ്രഹരം മറികടക്കാൻ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്കാർക്ക് സമാശ്വാസ പാക്കേജ് കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സിഎൻബിസി നെറ്റ്വർക് 18 ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി. പാക്കേജിന് അന്തിമ രൂപം നൽകുകയാണ് ധനമന്ത്രാലയമെന്നും അവർ വ്യക്തമാക്കി. ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മേൽ 25 ശതമാനം അധിക തീരുവയോടെ 50 ശതമാനം തീരുവയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വന്ന ഈ അധിക തീരുവ ഇന്ത്യയിൽ നിന്നുള്ള വിവിധ സെക്ടറുകളിലെ കയറ്റുമതിക്കാരെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് കേന്ദ്രസർക്കാർ പുതിയ പാക്കേജ് അവതരിപ്പിച്ച് രാജ്യത്ത് നിന്നുള്ള കയറ്റുമതി രംഗത്തിന് നട്ടെല്ല് നിവർത്തി നിൽക്കാൻ സഹായം ഒരുക്കുന്നത്. രാജ്യത്തെ വ്യവസായ രംഗങ്ങളിൽ നിന്നുള്ളവർ അമേരിക്കയുടെ അധിക തീരുവ പ്രഹരത്തിലുള്ള തങ്ങളുടെ ആശങ്ക സർക്കാരിനോട് പങ്കുവച്ചിട്ടുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാർ ചില കാര്യങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്. 50…
Read More » -
കോളനി കാലമൊക്കെ കഴിഞ്ഞെന്ന് ട്രംപിനോട് പുടിന് ; സമ്മര്‍ദ്ദപ്പെടുത്തി ഇന്ത്യയേയും ചൈനയേയും വരുതിയില്‍ നിര്‍ത്താന്‍ നോക്കേണ്ട ; ഏഷ്യയിലെ വന്‍ ശക്തികളെ ഇങ്ങിനെയല്ല പരിപാലിക്കേണ്ടത്
മോസ്ക്കോ: സാമ്പത്തീക സമ്മര്‍ദ്ദത്തിലൂടെ ഏഷ്യയിലെ രണ്ടുവമ്പന്മാരെ വരുതിയില്‍ നിര്‍ത്താന്‍ നോക്കരുതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഉപദേശിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്. ഏഷ്യയിലെ രണ്ടു വലിയ ശക്തികളെ വരുതിയി നിര്‍ത്താനാണ് യുഎസ് ശ്രമിക്കുന്നതെന്നും റഷ്യയുടെ പങ്കാളികളായ ഈ രാജ്യങ്ങളിലെ ഭരണാധികാരികളെ ദുര്‍ബ്ബലരാക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നും പറഞ്ഞു. ഷാങ്ഹായ് ഉച്ചകോടിക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു പുടിന്റെ പ്രതികരണം. ഇന്ത്യയോടും ചൈനയോടും ഈ രീതിയില്‍ പെരുമാറരുതെന്നും 150 കോടി ജനങ്ങളുള്ള ഇന്ത്യയ്ക്കും ശക്തമായ സമ്പദ്വ്യവസ്ഥയുള്ള ചൈനയ്ക്കും എതിരേ തിരിയുമ്പോള്‍ ആ വലിയ രാജ്യങ്ങളുടെ നേതൃത്വത്തിന് എങ്ങിനെയൊക്കെ പ്രതികരിക്കാന്‍ കഴിയുമെന്ന കാര്യം കൂടി മനസ്സില്‍ വെയ്ക്കണമെന്ന് പുടിന് പറഞ്ഞു. കൊളോണിയല്‍ യുഗവും കോളനിവാഴ്ചയുമെല്ലാം കഴിഞ്ഞെന്ന് അമേരിക്ക മനസ്സിലാക്കണ മെന്നും ഇന്ത്യയുടേയും ചൈനയുടേയും രാഷ്ട്രീയ ബോദ്ധ്യങ്ങള്‍ക്ക് ചരിത്രത്തിന്റെ കൂടി പിന്തുണയും സ്വാധീനവും ഉണ്ടെന്നും ഇരു രാജ്യങ്ങളും കോളനി വാഴ്ചയുടെ ഇരുണ്ട കാലത്ത് നിന്നും പ്രതിരോധിച്ച് മുന്നിലേക്ക വന്നവരാണെന്നും പുടിന് പറഞ്ഞു. പങ്കാളികളായ രാജ്യങ്ങ ളോട് ഈ…
Read More » -
അരിയെത്ര പയറഞ്ഞാഴി!!! എന്തുകൊണ്ട് റഷ്യയ്ക്കെതിരെ നടപടിയില്ലെന്ന് ചോദ്യം; ഇന്ത്യയെ ചൂണ്ടിക്കാട്ടി പൊട്ടിത്തെറിച്ച് ട്രംപ്
വാഷിങ്ടണ്‍: റഷ്യയ്ക്കെതിരെ നടപടിയെടുത്തില്ലെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് പൊട്ടിത്തെറിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് തുടര്‍ന്നതിന് ഇന്ത്യയ്ക്ക് മേല്‍ ദ്വിതീയ ഉപരോധം ഏര്‍പ്പെടുത്തിയതായി ചൂണ്ടിക്കാട്ടിയാണ് മാധ്യമപ്രവര്‍ത്തകനോട് ട്രംപ് രോഷം പ്രകടിപ്പിച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനോടുള്ള നിരാശയും അതൃപ്തിയും പ്രകടിപ്പിച്ചതല്ലാതെ റഷ്യയ്ക്കെതിരെ യാതൊരു നടപടിയും എടുത്തില്ലല്ലോ എന്ന് ഒരു പോളീഷ് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോടാണ് ട്രംപ് അസ്വസ്ഥതയോടെ പൊട്ടിത്തെറിച്ച് പ്രതികരണം നടത്തയത്. പോളണ്ട് പ്രസിഡന്റ് കരോള്‍ നവ്റോക്കിയുമായി ഓവല്‍ ഓഫീസില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോഴായിരുന്നു സംഭവം. ‘നടപടിയൊന്നും എടുത്തില്ലെന്ന് നിങ്ങള്‍ക്കെങ്ങനെ അറിയാം? ചൈനയ്ക്ക് പുറമെ റഷ്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ക്രൂഡോയില്‍ വാങ്ങുന്ന ഇന്ത്യയുടെ മേല്‍ ദ്വിതീയ ഉപരോധം ഏര്‍പ്പെടുത്തിയത് ഒരു നടപടിയല്ലെന്ന് നിങ്ങള്‍ പറയുമോ? അത് റഷ്യക്ക് നൂറുകണക്കിന് ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാക്കി. ഇതിനെയാണോ നിങ്ങള്‍ നടപടിയല്ലെന്ന് പറയുന്നത്? ഞാന്‍ ഇതുവരെ രണ്ടാം ഘട്ടമോ മൂന്നാം ഘട്ടമോ ചെയ്തിട്ടില്ല. എന്നാല്‍ നടപടിയൊന്നും ഇല്ലെന്ന് നിങ്ങള്‍ പറയുമ്പോള്‍, നിങ്ങള്‍…
Read More » -
ഉത്തര കൊറിയയുടെ അടുത്ത പരമോന്നത നേതാവ് കിം ജോങ് ഉന്നിന്റെ മകളോ? ചൈനീസ് സന്ദര്‍ശനത്തില്‍ രാഷ്ട്രതലവനെ അനുഗമിച്ചത് കൗമാരം പിന്നിടാത്ത പെണ്‍കുട്ടി ; നയതന്ത്ര പരിശീലനമെന്ന് വിലയിരുത്തല്‍ ഡല്‍ഹി: ഇരുമ്പുമറയ്ക്കുള്ളില്‍ കഴിയുന്ന രാജ്യമായ വടക്കന്‍ കൊറിയയിലെ ഏകാധിപതി കിംഗ് ജോംഗ് ഉന്നിന്റെ പിന്‍ഗാമിയായി മകള്‍ എത്തിയേക്കുമെന്ന് സൂചന. അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിടുന്ന വാര്‍ത്തകള്‍ പ്രകാരം നയതന്ത്ര കാര്യങ്ങള്‍ പരിശീലിപ്പിക്കുകയാണെന്നാണ് വിവരം. കഴിഞ്ഞദിവസം ചൈനാ സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ കിമ്മിനൊപ്പം കൗമാരം പിന്നിടാത്ത മകളും ഉണ്ടായിരുന്നു. സെപ്റ്റംബര്‍ രണ്ടിന് ബീജിംഗില്‍ കിം ജോങ് ഉന്‍ തന്റെ പച്ച കവചിത ട്രെയിനില്‍ നിന്ന് ഇറങ്ങിയപ്പോള്‍, അദ്ദേഹത്തിന് പിന്നിലായി കറുത്ത വസ്ത്രം ധരിച്ച ഒരു പെണ്‍കുട്ടിയെ കാണാമായിരുന്നു. ഈ യുവതി കിം ജോങ് ഉന്നിന്റെ മകളാണെന്നും, ഒരുപക്ഷേ അവരുടെ ആദ്യത്തെ വിദേശ പൊതുവേദിയിലുള്ള യാത്രയായിരിക്കാം ഇതെന്നുമാണ് റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി പല പൊതു പരിപാടികളിലും, പ്രത്യേകിച്ച് സൈനിക സംബന്ധിയായ പരിപാടികളില്‍ അവര്‍ പങ്കെടുക്കുന്നുണ്ട്. പക്ഷേ, ബീജിംഗിലെ ഈ സാന്നിധ്യം, ആണവശക്തിയായ രാജ്യത്തിന്റെ രാജഭരണത്തില്‍ കിമ്മിന്റെ പിന്‍ഗാമിയായി അവരെ വാഴിക്കാന്‍ പോകുകയാണെന്ന ഊഹാപോഹങ്ങള്‍ക്ക് കൂടുതല്‍ ആക്കം കൂട്ടി. വടക്കന്‍ കൊറിയ ഒരിക്കലും കിമ്മിന്റെ മകളുടെ പേരോ പ്രായമോ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, മുന്‍ അമേരിക്കന്‍ ബാസ്കറ്റ്ബോള്‍ കളിക്കാരനായ ഡെന്നിസ് റോഡ്മാന്, 2013-ല്‍ കിമ്മിന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചപ്പോള്‍ പറഞ്ഞ ജു എ എന്ന മകളാണ് ഈ യുവതിയെന്ന് ദക്ഷിണ കൊറിയന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നു. ഒരു കുഞ്ഞായിരുന്നപ്പോള്‍ ജു എയെ എടുത്തു എന്നും ഡെന്നിസ് റോഡ്മാന് വിവരിച്ചിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് തന്റെ സൈനിക ശക്തി പ്രദര്‍ശിപ്പിച്ച ബുധനാഴ്ചത്തെ പരേഡില്‍ പങ്കെടുക്കാന്‍ കിം ജോങ് ഉന്‍ ബീജിംഗില്‍ ഉണ്ടായിരുന്നു. എന്നാല്‍, ബുധനാഴ്ച ഷിയുടെ സൈനിക പരേഡിന് മുന്നോടിയായി ടിയാനന്മെന് സ്ക്വയറില്‍ ചുവന്ന പരവതാനിയിലൂടെ കിം നടന്നപ്പോള്‍ അദ്ദേഹത്തിന്റെ മകള്‍ ഉണ്ടായിരുന്നില്ല. കിം ജോങ് ഉന്നിനെ അദ്ദേഹത്തിന്റെ മകള്‍ വടക്കന്‍ കൊറിയക്ക് പുറത്തേക്ക് ആദ്യമായി അനുഗമിക്കുന്നത് ഇതാദ്യമാണെന്നും, അത്തരം ഒരു അനുഭവം കിമ്മിനോ അദ്ദേഹത്തിന്റെ ശക്തനായ അമ്മായിക്കോ ലഭിച്ചിട്ടില്ലെന്നും മാഡന്‍ പറഞ്ഞു. 1948-ല്‍ കിം ഇല് സുങ് രാജ്യം സ്ഥാപിച്ചതുമുതല്‍ വടക്കന്‍ കൊറിയ ഒരു പാരമ്പര്യ സ്വേച്ഛാധിപത്യ രാജ്യമായി ഭരിക്കപ്പെടുന്നു. 1994-ല്‍ പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകന് കിം ജോങ് ഇല് അധികാരമേറ്റു, 17 വര്‍ഷത്തിന് ശേഷം കിം ജോങ് ഇല് മരിച്ചപ്പോള്‍ കിം ജോങ് ഉന്‍ അധികാരമേറ്റു. രാജവംശമാണ് രാജ്യം ഭരിക്കുന്നത് എന്നതിനാല്‍, കിമ്മിന്റെ മകളുടെ ആദ്യ അന്താരാഷ്ട്ര പൊതുവേദിയിലെ സാന്നിധ്യം, അവരെ പിന്‍ഗാമിയായി വാഴിക്കുമോ എന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. കിം ജോങ് ഉന്‍ തന്റെ പിതാവ് കിം ജോങ് ഇലിനൊപ്പം വിദേശയാത്രകളില്‍ പോയതിന് തെളിവുകളൊന്നുമില്ലെന്ന് വിശകലന വിദഗ്ദ്ധര്‍ പറഞ്ഞു. കിം ജോങ് ഇല് തന്റെ പിതാവും വടക്കന്‍ കൊറിയയുടെ സ്ഥാപകനുമായ കിം ഇല് സുങ്ങിനൊപ്പം 1950-കളില്‍ വിദേശയാത്രകള്‍ നടത്തിയിരുന്നു. വര്‍ഷങ്ങളോളം നീണ്ട ഊഹാപോഹങ്ങള്‍ക്ക് ശേഷം, 2022-ല്‍ ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട കിമ്മിന്റെ മകളെക്കുറിച്ച് കാര്യമായ വിവരങ്ങള്‍ ലഭ്യമല്ല. അവരുടെ കൃത്യമായ പ്രായമോ ജനനവര്‍ഷമോ പോലും അറിവായിട്ടില്ല. എന്നിരുന്നാലും, റോഡ്മാന്റെ പ്രസ്താവനകളുടെ അടിസ്ഥാനത്തില്‍, അവര്‍ക്ക് ഇപ്പോള്‍ ഏകദേശം 13 വയസ്സാണ് കണക്കാക്കുന്നത്. ഏകദേശം 13 വയസ്സുള്ള ജു എ, മെയ് മാസത്തില്‍ നടന്ന റഷ്യന്‍ എംബസി പരിപാടി ഉള്‍പ്പെടെ, ഉയര്‍ന്ന പ്രാധാന്യമുള്ള പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്.
ഡല്‍ഹി: ഇരുമ്പുമറയ്ക്കുള്ളില്‍ കഴിയുന്ന രാജ്യമായ വടക്കന്‍ കൊറിയയിലെ ഏകാധിപതി കിംഗ് ജോംഗ് ഉന്നിന്റെ പിന്‍ഗാമിയായി മകള്‍ എത്തിയേക്കുമെന്ന് സൂചന. അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിടുന്ന വാര്‍ത്തകള്‍ പ്രകാരം നയതന്ത്ര കാര്യങ്ങള്‍ പരിശീലിപ്പിക്കുകയാണെന്നാണ് വിവരം. കഴിഞ്ഞദിവസം ചൈനാ സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ കിമ്മിനൊപ്പം കൗമാരം പിന്നിടാത്ത മകളും ഉണ്ടായിരുന്നു. സെപ്റ്റംബര്‍ രണ്ടിന് ബീജിംഗില്‍ കിം ജോങ് ഉന്‍ തന്റെ പച്ച കവചിത ട്രെയിനില്‍ നിന്ന് ഇറങ്ങിയപ്പോള്‍, അദ്ദേഹത്തിന് പിന്നിലായി കറുത്ത വസ്ത്രം ധരിച്ച ഒരു പെണ്‍കുട്ടിയെ കാണാമായിരുന്നു. ഈ യുവതി കിം ജോങ് ഉന്നിന്റെ മകളാണെന്നും, ഒരുപക്ഷേ അവരുടെ ആദ്യത്തെ വിദേശ പൊതുവേദിയിലുള്ള യാത്രയായിരിക്കാം ഇതെന്നുമാണ് റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി പല പൊതു പരിപാടികളിലും, പ്രത്യേകിച്ച് സൈനിക സംബന്ധിയായ പരിപാടികളില്‍ അവര്‍ പങ്കെടുക്കുന്നുണ്ട്. പക്ഷേ, ബീജിംഗിലെ ഈ സാന്നിധ്യം, ആണവശക്തിയായ രാജ്യത്തിന്റെ രാജഭരണത്തില്‍ കിമ്മിന്റെ പിന്‍ഗാമിയായി അവരെ വാഴിക്കാന്‍ പോകുകയാണെന്ന ഊഹാപോഹങ്ങള്‍ക്ക് കൂടുതല്‍ ആക്കം കൂട്ടി. വടക്കന്‍ കൊറിയ ഒരിക്കലും കിമ്മിന്റെ മകളുടെ പേരോ പ്രായമോ വെളിപ്പെടുത്തിയിട്ടില്ല.…
Read More »