Pravasi
-
ഏറ്റവും കുറവ് ജീവിതച്ചെലവുള്ള ഗള്‍ഫ് രാജ്യമേത്? പട്ടിക പുറത്ത്
കുവൈത്ത് സിറ്റി: ഗൾഫ് രാജ്യങ്ങളിൽ ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ രാജ്യമായി കുവൈത്തിനെ തെരഞ്ഞെടുത്തു. ലോക രാജ്യങ്ങളുടെ ജീവിത ചെലവ് സംബന്ധിച്ചുള്ള ഏറ്റവും വലിയ ഡാറ്റാബേസുകളിലൊന്നായ നംബിയോ ആണ് 2023 ആദ്യ പകുതിയിലെ കണക്കുകൾ പുറത്ത് വിട്ടത്. അറബ് ലോകത്ത് കുവൈത്ത് 14-ാം സ്ഥാനത്താണ്. ഓരോ ആറ് മാസത്തിലും നംബിയോ ജീവിതച്ചെലവ് സൂചിക പുറത്ത് വിടാറുണ്ട്. അവശ്യസാധനങ്ങൾ, റെസ്റ്റോറന്റുകൾ, ഗതാഗതം, യൂട്ടിലിറ്റികൾ എന്നിവയുടെ വിലയാണ് പരിഗണിക്കുക. അതേസമയം സൂചികയിൽ വാടക പോലുള്ള താമസ ചെലവുകൾ ഉൾപ്പെടുന്നില്ല. ലോകത്തിലെ 139 രാജ്യങ്ങളിലെ ജീവിത ചെലവാണ് വിലയിരുത്തുന്നത്. ഏറ്റവും ചെലവേറിയ അറബ് നഗരങ്ങളുടെ പട്ടികയിൽ ദുബൈ ഒന്നാമതെത്തി. അൽ ഖോബാർ, അബുദാബി, ദോഹ, മനാമ, ബെയ്‌റൂത്ത്, റിയാദ്, റമല്ല, ജിദ്ദ, മസ്‌കറ്റ്, ഷാർജ, ദമാം, അമ്മാൻ, കുവൈത്ത് എന്നിവയാണ് പിന്നിലുള്ളത്. 2023ലെ ആദ്യ ആറ് മാസത്തെ ക്രൗഡിങ് ഇൻഡക്സിൽ അമ്മാൻ, ബെയ്‌റൂട്ട്, ദുബൈ എന്നിവയ്ക്ക് ശേഷം അറബ് ലോകത്ത് കുവൈത്ത് നാലാമതും ഗൾഫിൽ രണ്ടാം സ്ഥാനത്തും…
Read More » -
പ്രവാസി മലയാളി സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍
റിയാദ്:പ്രവാസി മലയാളി സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍.മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി കുന്നത്തുംപീടിക വീട്ടില്‍ അബ്ദുല്‍ റഫീഖാണ് മരിച്ചത്. സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയായ അല്‍ഹസ്സയിലെ ഹുഫൂഫിലുള്ള താമസസ്ഥലത്താണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് നിഗമനം. 30 വര്‍ഷമായി ഹുഫൂഫില്‍ ഫര്‍ണീച്ചര്‍ കടയില്‍ ജോലി ചെയ്തു വരികയായിരുന്നു.മൃതദേഹം അല്‍ഹസ്സ സെന്‍ട്രല്‍ ആശുപത്രിയിലേക്ക് മാറ്റി.
Read More » -
സൗദി അറേബ്യയിലെ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് 10 രാജ്യങ്ങളിൽ വാഹനമോടിക്കാം
റിയാദ്:സൗദി അറേബ്യയിലെ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് ഇനിമുതൽ 10 രാജ്യങ്ങളില്‍ വാഹനമോടിക്കാം. യുഎഇ, കുവൈത്ത്, ഖത്തര്‍, ബഹ്റൈൻ, ഒമാന്‍ തുടങ്ങി മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലും ജോര്‍ദാന്‍, ഈജിപ്ത്, കാനഡ, ഓസ്ട്രിയ, ബ്രിട്ടന്‍ എന്നിവിടങ്ങളിലുമാണ് അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ തന്നെ സൗദി ലൈസന്‍സ് ഉള്ളവര്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. സൗദിയിലുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഈ സൗകര്യം ലഭ്യമാണ്.
Read More » -
കുതിച്ചുയര്‍ന്ന് ഗള്‍ഫ് വിമാന ടിക്കറ്റ് നിരക്ക്; കൈയൊഴിഞ്ഞ് കേന്ദ്രം
ന്യൂഡല്‍ഹി: ഗള്‍ഫ് വിമാന ടിക്കറ്റ് നിരക്ക് വര്‍ധനയില്‍ ഇടപെടാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇപ്പോഴത്തെ നിരക്ക് കൂടാന്‍ യാത്രക്കാരുടെ തിരക്കും വിമാന ഇന്ധനവില വര്‍ധനയും കാരണമാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. അടൂര്‍ പ്രകാശ് എംപിയുടെ കത്തിന് മറുപടിയായാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന നിരക്കുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു. കുതിച്ചുയരുന്ന ഫ്‌ളൈറ്റ് നിരക്ക് കാരണം പലരും കേരളത്തിലേക്കുള്ള യാത്രകള്‍ മാറ്റിവെക്കുന്ന സാഹചര്യത്തില്‍ കേന്ദ്രം അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. പ്രവാസികള്‍ ധാരാളമായി കേരളത്തിലേക്ക് വരുന്ന സമയമാണ് ഓണം സീസണ്‍. ആഘോഷങ്ങള്‍ക്കായി നാട്ടിലെത്താനാഗ്രഹിക്കുന്ന പ്രവാസികള്‍ക്കും മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ക്കും കനത്ത ആഘാതമാണ് ഈ വര്‍ധന. കുതിച്ചുയരുന്ന ഫ്‌ളൈറ്റ് നിരക്ക് കാരണം പലരും കേരളത്തിലേക്കുള്ള യാത്രകള്‍ മാറ്റിവെക്കുന്ന സാഹചര്യം വന്നിരിക്കുന്നു. അതിനാല്‍ ഈ വിഷയത്തിലടിയന്തിരമായി ഇടപെടണം. ആവശ്യമെങ്കില്‍ ആഗസ്ത് 15…
Read More » -
നാട്ടിൽനിന്ന് എത്തിച്ച യുവതികളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച ഒരു സ്ത്രീ അടക്കം മൂന്ന് ഇന്ത്യക്കാര്‍ ബഹ്റൈനില്‍ അറസ്റ്റിൽ
മനാമ:നാട്ടില്‍ നിന്ന് ജോലി വാഗ്ദാനം നല്‍കി കൊണ്ടുവന്ന യുവതികളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച മൂന്ന് ഇന്ത്യക്കാര്‍ ബഹ്റൈനില്‍ അറസ്റ്റിലായി. റസ്റ്റോറന്റ് മാനേജര്‍മാരായി ജോലി ചെയ്യുന്ന രണ്ട് പുരുഷന്മാരും ഒരു സ്‍ത്രീയുമാണ് ശിക്ഷിക്കപ്പെട്ടത്. ശിക്ഷയ്ക്ക് പുറമെ ഇരകളാക്കപ്പെട്ട യുവതികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള ചെലവും ഇവര്‍ വഹിക്കണം. ശിക്ഷാ കാലാവധി പൂര്‍ത്തിയായാല്‍ ഇവരെ ബഹ്റൈനില്‍ നിന്ന് നാടുകടത്തും. 44ഉം 20ഉം വയസുള്ള രണ്ട് പുരുഷന്മാരും 37 വയസുകാരിയായ സ്ത്രീയുമാണ് ശിക്ഷിക്കപ്പെട്ടത്. ഇവരില്‍ 44 വയസുകാരനും 37 വയസുകാരിക്കും 5000 ബഹ്റൈനി ദിനാര്‍ വീതം പിഴയും 20 വയസുകാരന് 2000 ബഹ്റൈനി ദിനാര്‍ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. ഗുദൈബിയയിലെ ഒരു റസ്റ്റോറന്റില്‍ പതിവ് പരിശോധനകള്‍ക്കായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. ഹോട്ടലിലേക്ക് വെയിറ്റര്‍മാരായി ജോലി ചെയ്യാനെന്ന പേരില്‍ നാട്ടില്‍ നിന്ന് കൊണ്ടുവന്ന നാല് യുവതികളെ പ്രതികള്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്നതായി ഇവര്‍ ഉദ്യോഗസ്ഥരോട് പറയുകയായിരുന്നു. മാന്യമായ ജോലി വാഗ്ദാനം…
Read More » -
സലിം രാജിന് “കുട” യാത്രയയപ്പ് നൽകി
കുവൈറ്റ് സിറ്റി: പ്രവാസ ജീവിതമവസാനിപ്പിച്ചു ജന്മനാട്ടിലേക്ക് പോകുന്ന കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യവും, കേരളാ യുണൈറ്റഡ് ഡിസ്‌സ്ട്രിക് അസോസിയേഷൻ (കുട) സ്ഥാപകാംഗവും മുൻ കൺവീനറുമായിരുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി സലിം രാജിന് ‘കുട’ കുടുംബ സംഗമത്തിൽ വെച്ച് യാത്രയയപ്പ് നൽകി. ജനറൽ കൺവീനർ ചെസ്സിൽ ചെറിയാൻ രാമപുരത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൺവീനർ അഡ്വ. മുഹമ്മദ് ബഷീർ സ്വാഗതം ആശംസിച്ചു. കുവൈറ്റിലെ കലാ,സാമൂഹിക പ്രവർത്തകൻ ബാബുജി ബത്തേരി ഉത്ഘാടനം ചെയ്തു. മെട്രോ മെഡിക്കൽ കെയർ സി.ഇ.ഓ യും സാമൂഹിക പ്രവർത്തകനുമായ മുസ്തഫാ ഹംസാ പയ്യന്നൂർ മുഖ്യ പ്രഭാഷണം നടത്തി. ബിജൂ സ്റ്റീഫൻ – തിരുവനന്തപുരം (TEXAS ) ,എം എ നിസാം – തിരുവനന്തപുരം (TRAK) അലക്സ് മാത്യൂ ,രഞ്ജന ബിനിൽ – കൊല്ലം (KJPS), ലാലു ജേക്കബ് – പത്തനംതിട്ട (PDA ),അജിത്ത് സക്കറിയ പീറ്റർ – കോട്ടയം (KDAK ), ഡോജി മാത്യൂ – കോട്ടയം…
Read More » -
മലയാളി യുവാവ് ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു
ദുബൈ: മലയാളി യുവാവ് ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ രാമന്തളി വടക്കുമ്പാട് പറമ്പൻ ആയത്തുല്ല (44) ആണ് മരിച്ചത്. സന്ദർശക വിസയിൽ ദുബൈയിൽ എത്തിയ അദ്ദേഹം ദേരയിലെ താമസ സ്ഥലത്ത് ചൊവ്വാഴ്ച വൈകുന്നേരം കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. പിതാവ് – പരേതനായ എട്ടിക്കുളം ഹംസ. മാതാവ് – അസ്‍മ. ഭാര്യ – സുഫൈറ. മക്കൾ – അഫ്‍നാൻ, ഹന. സഹോദരങ്ങൾ – ആരിഫ, അസ്‍ഫറ, മുഹമ്മദ് ഹഷിം. കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് എ.ജി.എ റഹ്‍മാന്റെ ഭാര്യാ സഹോദരനാണ് മരിച്ച ആയത്തുല്ല. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബുധനാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് എ.ജി.എ റഹ്‍മാനും ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ ഡിസീസ് കെയർ യൂണിറ്റ് കൺവീനർ ഷുഹൈൽ കോപ്പ എന്നിവർ അറിയിച്ചു.
Read More » -
ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂര്‍ സ്വദേശി സലാലയില്‍ നിര്യാതനായി
തൃശൂർ: ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂര്‍ സ്വദേശി സലാലയില്‍ നിര്യാതനായി. പൂങ്കുന്നം തെക്കോത്ത് വീട്ടില്‍ ഹരിദാസ് (56) ആണ് മരിച്ചത്. 30 വര്‍ഷമായി സലാലയിലെ ഒരു സ്വകാര്യ കമ്ബനിയില്‍ സെയില്‍സ്മാനായി ജോലി നോക്കിവരികയായിരുന്നു. ഭാര്യ ഉഷ. മകൻ: അരവിന്ദ്.
Read More » -
അബുദാബി ബിഗ് ടിക്കറ്റ്: 33 കോടിയിലേറെ രൂപയുടെ ഒന്നാം സമ്മാനം ഇന്ത്യക്കാരന്
അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 33 കോടിയിലേറെ രൂപയുടെ (1.5 കോടി ദിര്‍ഹം) ഒന്നാം സമ്മാനം ഇന്ത്യക്കാരനായ പ്രവാസിക്ക്. യുഎഇയിലെ ഉമ്മുല്‍ ഖുവൈനില്‍ താമസിക്കുന്ന മുഹമ്മദ് അലി മൊയ്തീനാണ് ബിഗ് ടിക്കറ്റ് 253-ാം സീരിസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയത്. ജൂണ്‍ ഏഴിന് ഓണ്‍ലൈനിലൂടെ എടുത്ത 061908 എന്ന നമ്ബറിലുള്ള ടിക്കറ്റാണ് അദ്ദേഹത്തെ കോടീശ്വരനാക്കിയത്. ഏഴ് വരെയുള്ള എല്ലാ സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്കുതന്നെയായിരുന്നു. ഒരു ലക്ഷം ദിര്‍ഹത്തിന്‍റെ രണ്ടാം സമ്മാനം മലയാളിയായ ജയ ജ്യോതി സുഭാഷ് നായരാണ് സ്വന്തമാക്കിയത്. 70,000 ദിര്‍ഹത്തിന്‍റെ മൂന്നാം സമ്മാനം ഓണ്‍ലൈനിലൂടെ ടിക്കറ്റ് എടുത്ത പ്രജീഷ് പിലാക്കിലും 30,000 ദിര്‍ഹത്തിന്‍റെ ആറാം സമ്മാനം അജിമോന്‍ കൊച്ചുമോന്‍ കൊച്ചുപറമ്ബിലിനും 20,000 ദിര്‍ഹത്തിന്‍റെ ഏഴാം സമ്മാനം സുജിത് സുരേന്ദ്രനും നേടി.മൂവരും മലയാളികളാണ്.
Read More » -
ജൂലൈ 12 മുതൽ യുഎഇയിലെ ഫുജൈറയിൽ നിന്നും തിരുവനന്തപുരത്തേക്ക് വിമാന സർവീസ്
മസ്കറ്റ്:ഒമാനിലെ ആദ്യത്തെ ബജറ്റ് വിമാന കമ്ബനിയായ സലാം എയര്‍ ജൂലൈ 12 മുതൽ യുഎഇയിലെ ഫുജൈറയിൽ നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് ആരംഭിക്കുന്നു. ഫുജൈറയില്‍ നിന്ന് മസ്കറ്റ് വഴിയാണ് തിരുവനന്തപുരത്തേക്ക് വരിക.വളരെ വേഗത്തില്‍ യാത്രക്കാരുടെ ക്ലിയറൻസ് നടപടികള്‍ പൂര്‍ത്തിയാക്കി സുഖപ്രദമായ യാത്ര ഉറപ്പാക്കാന്‍ ഫുജൈറ എയര്‍പോര്‍ട്ട് സജ്ജമായതായി ക്യാപ്റ്റൻ ഇസ്മായില്‍ അല്‍ ബലൂഷി പറഞ്ഞു.ഒമാൻ എയറുമായുള്ള പങ്കാളിത്തവും സഹകരണവും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കും വളര്‍ച്ചയുടെ വാതില്‍ തുറക്കുന്നതിന് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫുജൈറയുടെ സാമ്ബത്തിക, വിനോദസഞ്ചാരമേഖലയില്‍ ഇതുവഴി വികസനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. വിശാലമായ റണ്‍വേ സൗകര്യവും മൂടല്‍ മഞ്ഞ് അധികം ബാധിക്കാത്ത എയര്‍ നാവിഗേഷന് അനുയോജ്യമായ കാലാവസ്ഥയും ഫുജൈറ വിമാനത്താവളത്തിന് വന്‍ സാധ്യതയാണ് കൽപ്പിക്കുന്നത്.മലയാളികൾ ഏറെയുള്ള സ്ഥലമാണ് ഫുജൈറ.നിലവിൽ ഷാർജയിലോ ദുബായിലോ എത്തിയാണ് ഇവർ നാട്ടിലേക്ക് വിമാനം പിടിച്ചിരുന്നത്.
Read More »