Pravasi
-
പശ്ചിമേഷ്യൻ യുദ്ധം: എണ്ണക്കയറ്റുമതിയെന്ന പോലെ ജലവിതരണവും മുടക്കി; ഗൾഫ് രാജ്യങ്ങൾ ആശങ്കയിൽ
ടെഹ്റാൻ: അമേരിക്ക, ഇസ്രായേൽ- ഇറാൻ യുദ്ധം ഗൾഫിലെ എണ്ണ, ഊർജ്ജ മാർഗങ്ങളെ മാത്രമല്ല, ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായ ജലവിതരണത്തിനും ഭീഷണിയായിരിക്കുകയാണ്. യുദ്ധം തുടങ്ങി രണ്ടാഴ്ച കഴിഞ്ഞിട്ടും പേർഷ്യൻ ഗൾഫിലെ കുറഞ്ഞത് രണ്ട് ഉപ്പുവെള്ള നിർമ്മാർജ്ജന പ്ലാന്റുകളെങ്കിലും തകർന്നു, ഇത് ദശലക്ഷക്കണക്കിന് ആളുകളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. മാർച്ച് 7 ന് ശേഷം രാജ്യത്തെ പ്രധാനപ്പെട്ടൊരു ഉപ്പുവെള്ള ശുദ്ധീകരണ പ്ലാന്റിന് നേരെയുണ്ടായ ആക്രമണം ഏകദേശം 30 ഗ്രാമങ്ങളിലേക്കുള്ള ജലവിതരണത്തെ തടസ്സപ്പെടുത്തിയെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു. ഇറാൻ യുഎസിനെ കുറ്റപ്പെടുത്തി, എന്നാൽ അമേരിക്കയും ഇസ്രായേലും അക്കാര്യം നിഷേധിച്ചു. ബഹ്‌റൈനിൽ, ഇറാനിയൻ ഡ്രോൺ ഒരു ഡീസലൈനേഷൻ പ്ലാന്റിന് സാരമായ നാശനഷ്ടം വരുത്തിയതായി അധികൃതർ പറഞ്ഞു. സംഭവം ജലവിതരണത്തെ ബാധിച്ചിട്ടില്ലെന്ന് രാജ്യത്തെ ജല, വൈദ്യുതി അതോറിറ്റി പറഞ്ഞു. പ്രകൃതിദത്ത ശുദ്ധജല സ്രോതസ്സുകൾ വളരെ പരിമിതമായ ഗൾഫ് രാജ്യങ്ങൾക്ക് ഡീസലൈനേഷൻ പ്ലാന്റുകൾ നിർണായകമാണ്. ഖത്തർ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങൾ ശുദ്ധജല വിതരണത്തിന്റെ പകുതിയിലധികവും ഡീസലൈനേഷനെയാണ് ആശ്രയിക്കുന്നത്. കഴിഞ്ഞ…
Read More » -
യുദ്ധം അവസാനിപ്പിക്കാനുള്ള ഏതൊരു നീക്കവും സ്വാഗതം ചെയ്യുന്നു: ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി
ടെഹ്റാൻ: യുദ്ധത്തിന് പൂർണ വിരാമം ഉണ്ടാക്കുന്ന ഏത് ഉദ്യമത്തെയും ഇറാൻ സ്വാഗതം ചെയ്യുന്നുവെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. പശ്ചിമേഷ്യൻ രൂക്ഷമായ യുദ്ധസാഹചര്യം മൂന്നാം ആഴ്ചയിലേക്ക് കടക്കുന്നതിനിടയിലാണ് അരാഗ്ചിയുടെ പ്രസ്താവന. ഇസ്രയേലുമായുള്ള ഇപ്പോഴത്തെ യുദ്ധത്തിൽ തങ്ങൾ അയൽരാജ്യങ്ങളിലെ യാതൊരു സാധാരണക്കാരെയും താമസസ്ഥലങ്ങളെയും ലക്ഷ്യമിട്ടിട്ടില്ലെന്നും ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രയേലായിരിക്കാമെന്നും അരാഗ്ചി കൂട്ടിച്ചേർത്തു. യുഎഇയിൽ നിന്ന് യുഎസ് ആക്രമണം നടത്തിയതായി നേരത്തെ ഇറാൻ പറഞ്ഞിരുന്നു. ഷാഹെദ്-136 ഡ്രോണിന്റെ പുനർനാമകരണം ചെയ്ത പതിപ്പായ ലൂക്കാസ് ഉപയോഗിച്ച് യുഎസ് അനാവശ്യമായ ആക്രമണങ്ങൾ നടത്തിയതായി ഇറാൻ ആരോപിക്കുകയും ചെയ്തു. ഗൾഫ് മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ ഈ ഡ്രോണുകൾ ഉപയോഗിച്ച് ഇറാനെ മനഃപൂർവം കുടുക്കാൻ ഉപയോഗിക്കുന്നു എന്ന് അരാഗ്ചി ആരോപിച്ചു. തുർക്കി, കുവൈത്ത്, ഇറാഖ് തുടങ്ങിയ അയൽരാജ്യങ്ങളിലെ നിരവധി സംശയാസ്പദമായ ആക്രമണങ്ങളെ അരാഗ്ചി ചൂണ്ടിക്കാട്ടി. അസർബൈജാനും ഇറാനുമായുള്ള ബന്ധം നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രയേൽ ആണെന്നും അരാഗ്ചി ആരോപിച്ചു. അതുപോലെ, സൗദി അറേബ്യയിലെ ഇറാൻ അംബാസഡർ അലിറെസ ഇനായത്തി…
Read More » -
‘ഹോർമൂസ് കടക്കാം; അമേരിക്കൻ- ഇസ്രയേൽ കപ്പലുകൾ ഒഴികെ എല്ലാ രാജ്യങ്ങൾക്കും; ശത്രുക്കളുടെ സഖ്യകക്ഷികൾക്കും നിയന്ത്രണം‘: അപ്രതീക്ഷിത പ്രഖ്യാപനവുമായി ഇറാൻ
ടെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധത്തിൽ അപ്രതീക്ഷിത നീക്കവുമായി ഇറാൻ. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം അമേരിക്കയ്ക്കും ഇസ്രായേലിനും സഖ്യകക്ഷികൾക്കും ഒഴികെ മറ്റെല്ലാ രാജ്യങ്ങൾക്കും തുറന്നുനൽകിയിട്ടുണ്ടെന്ന് ഇറാൻ പ്രഖ്യാപിച്ചു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി ഈ പ്രസ്താവന നടത്തിയത്. തന്ത്ര പ്രധാനമായ ഈ കടൽപാതയിലൂടെയുള്ള കപ്പൽ യാത്രകൾക്ക് ഇറാൻ തടസ്സം സൃഷ്ടിക്കില്ലയെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഇറാന്റെ നട്ടെല്ലെന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രധാന എണ്ണ കയറ്റുമതി കേന്ദ്രം ഖാർഗ് ഐലൻഡിന് നേരെ അമേരിക്കൻ സൈന്യം നടത്തിയ ശക്തമായ ആക്രമണത്തിന് പിന്നാലെയാണ് ഇറാന്റെ ഈ പുതിയ നീക്കം. “ഹോർമുസ് കടലിടുക്ക് യഥാർത്ഥത്തിൽ എല്ലാവർക്കുമായി തുറന്നിരിക്കുകയാണ്,” എം.എസ്. നൗ ചാനലിന് നൽകിയ അഭിമുഖത്തിൽ അരാഗ്‌ചി വ്യക്തമാക്കി. എന്നാൽ, തങ്ങളെ ആക്രമിക്കുന്ന ശത്രുരാജ്യങ്ങൾക്കും അവരുടെ സഖ്യകക്ഷികൾക്കും മാത്രമാണ് ഈ പാതയിൽ നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയുടെയും ഇസ്രായേലിന്റെയും ഉടമസ്ഥതയിലുള്ള ചരക്ക് കപ്പലുകൾക്കും ടാങ്കറുകൾക്കും ഈ വഴി കടന്നുപോകാൻ അനുവാദമുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മറ്റ് രാജ്യങ്ങൾക്ക് സുരക്ഷിതമായി ഈ പാത ഉപയോഗിക്കാമെന്നും…
Read More » -
പരാജയ ഭീതിയോ? ദക്ഷിണ കൊറിയയിൽ സ്ഥാപിച്ച പ്രതിരോധ സംവിധാനം പശ്ചിമേഷ്യയിലേയ്ക്ക് മാറ്റാനൊരുങ്ങി യുഎസ്
സിയോൾ: ദക്ഷിണ കൊറിയയിൽ സ്ഥാപിച്ചിട്ടുള്ള മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ ഭാഗങ്ങൾ അമേരിക്ക പശ്ചിമേഷ്യയിലേയ്ക്ക് മാറ്റാനൊരുങ്ങുന്നു. വാഷിംഗ്ടൺ പോസ്റ്റും ദക്ഷിണ കൊറിയൻ വാർത്താ ഏജൻസികളും ഇക്കാര്യം സ്ഥിരീകരിച്ചുള്ള റിപ്പോർട്ട് പുറത്തുവിട്ടു. ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധം ആരംഭിച്ച് 12 ദിവസങ്ങൾക്കുള്ളിലാണ് ഈ നീക്കം. ജോർദാനിലെ ടെർമിനൽ ഹൈ-ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് അഥവാ താഡ് സിസ്റ്റം ഉപയോഗിക്കുന്ന ഒരു പ്രധാന റഡാർ ഇറാൻ നശിപ്പിച്ചതിനെ തുടർന്നാണ് ഈ നീക്കമെന്നാണ് വിവരം. ഉത്തരകൊറിയയിൽ നിന്നുള്ള ഭീഷണികളിൽ നിന്ന് സംരക്ഷണം നൽകുന്നതിനായി 2017 ലാണ് താഡ് ആദ്യമായി ദക്ഷിണ കൊറിയയിൽ വിന്യസിച്ചത്. താഡ് പോലൊരു പ്രതിരോധ സംവിധാനം തങ്ങളുടെ രാജ്യത്തിന് വലിയ വെല്ലുവിളികളുയർത്തുമെന്ന് പറഞ്ഞ് ദക്ഷിണ കൊറിയൻ നിവാസികൾ അന്ന് പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. യുഎസ് ദക്ഷിണ കൊറിയയിൽ പ്രതിരോധസംവിധാനം വിന്യസിച്ചതിനെതിരെ ചൈനയും കടുത്ത എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. ഉടൻതന്നെ, താഡ് സിസ്റ്റത്തിന്റെ ഭാഗങ്ങൾ മിഡിൽ ഈസ്റ്റിലേക്ക് മാറ്റുമെന്ന് രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അമേരിക്കയും ഇസ്രായേലും…
Read More » -
ഇല്ല, ആ വാർത്ത തെറ്റ്, അവർ ജീവിച്ചിരിപ്പുണ്ട്’; ആയത്തുല്ല അലി ഖമേനിയുടെ ഭാര്യ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ട് നിഷേധിച്ച് ഇറാൻ സ്റ്റേറ്റ് മീഡിയ
ടെഹ്റാൻ: മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ ഭാര്യ ജീവിച്ചിരിപ്പുണ്ടെന്ന് ഇറാനിയൻ സ്റ്റേറ്റ് മീഡിയ പ്രസ്താവന പുറത്തിറക്കി. ഫെബ്രുവരി 28 ന് ടെഹ്‌റാനിൽ നടന്ന യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ ആയത്തുല്ല അലി ഖമേനിക്കൊപ്പം ഭാര്യയും കൊല്ലപ്പെട്ടുവെന്നായിരുന്നു റിപ്പോർട്ടുകൾ വന്നിരുന്നത്. എന്നാൽ അത്തരം റിപ്പോർട്ടുകൾ അവാസ്തവമെന്ന് പറഞ്ഞ് ഇറാനിയൻ സ്റ്റേറ്റ് മീഡിയ തള്ളിയിരിക്കുകയാണ്. ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി ആക്രമണത്തിന് ശേഷം തന്റെ ആദ്യത്തെ പൊതു പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് പുതിയ റിപ്പോർട്ട്. ഇസ്രായാൽ-യുഎസ് ആക്രമണത്തിന് ശേഷം പിതാവിന്റെ മൃതദേഹം നേരിട്ട് കണ്ടതായി മൊജ്തബ ഖമനെയി തന്റെ പ്രസ്താവനയിൽ പറഞ്ഞിരുന്നു. വ്യോമാക്രമണത്തിൽ തന്റെ ഭാര്യ, സഹോദരിമാരിൽ ഒരാൾ, അനന്തരവൾ, മറ്റൊരു സഹോദരിയുടെ ഭർത്താവ് എന്നിവരുൾപ്പെടെ നിരവധി കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായും അദ്ദേഹം സ്ഥിരീകരിച്ചു. അലി ഖമേനെയിയുടെ ഭാര്യ ആക്രമണത്തിൽ മരിച്ചുവെന്ന് അവകാശപ്പെടുന്ന മുൻ റിപ്പോർട്ടുകൾ തെറ്റാണ്. അവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ് ഇറാനിയൻ മാധ്യമങ്ങൾ പറയുന്നത്. ഇറാൻ, അമേരിക്ക, ഇസ്രായേൽ സംഘർഷം വർദ്ധിച്ചതിനെത്തുടർന്ന്…
Read More » -
ദുബായ് നഗരത്തിൽ ഇന്നും ആക്രമണം:കെട്ടിടങ്ങൾ കുലുങ്ങി ; സംഭവം ബുർജ് ഖലീഫയ്ക്ക് സമീപം
ദുബായ്: ഇന്ന് രാവിവെ ദുബായിയ്ക്ക് നേരെ വീണ്ടും ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. വലിയ സ്ഫോടന ശബ്ദങ്ങളോടെ നടന്ന സംഭവത്തിൽ സെൻട്രൽ ദുബായിലെ കെട്ടിടങ്ങൾ കുലുങ്ങുകയും, നഗരത്തിന്റെ മധ്യഭാഗത്ത് കട്ടിയുള്ള പുക മേഘം ഉയരുകയും ചെയ്തതായാണ് വിവരം. ആക്രമണം അത്ര ഭീകരമല്ലായിരുന്നുവെന്നും ഡ്രോൺ അവശിഷ്ടങ്ങൾ വന്നു വീണതാകാം കാരണമെന്നും ദുബായ് മീഡിയ പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്സ് നഗരത്തിലെ പ്രധാന പാതയായ ഷെയ്ഖ് സായിദ് റോഡിന്റെ ദിശയിൽ നിന്ന് സൈറണുകൾ കേൾക്കാമായിരുന്നുവെന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്തു. സംഭവത്തെത്തുടർന്ന് ദുബായ് പോലീസ് പ്രദേശം വളഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. കെട്ടിടത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിലാണ് (DIFC) സംഭവം. വ്യാഴാഴ്ച രാവിലെയും സമാന ആക്രമണസംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഫെബ്രുവരി 28 ന് മിഡിൽ ഈസ്റ്റ് യുദ്ധം ആരംഭിച്ചതുമുതൽ ഇറാന്റെ ആക്രമണങ്ങളുടെ ഏറ്റവും വലിയ ആഘാതം ഏറ്റുവാങ്ങുന്നത് ഗൾഫ് മേഖലയാണ്. ഇതുവരെ, ഏഴ് യുഎസ്…
Read More » -
ടെഹ്‌റാനിൽ പരക്കെ അമ്ലമഴ; നഗരവാസികൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ; അന്തരീക്ഷ വായുവിൽ സൾഫർ ഡയോക്സൈഡ് ഉൾപ്പെടെയുള്ള മാരകമായ വാതകങ്ങളുടെ അളവ് വർദ്ധിച്ചു
ടെഹ്റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെ രണ്ട് എണ്ണ സംഭരണികൾക്ക് നേരെ കഴിഞ്ഞ രാത്രിയുണ്ടായ ശക്തമായ ആക്രമണത്തെത്തുടർന്ന് നഗരത്തിൽ കടുത്ത പരിസ്ഥിതി-ആരോഗ്യ പ്രതിസന്ധി ഉടലെടുത്തതായി ഇറാൻ സർക്കാർ. ആക്രമണത്തിൽ എണ്ണ സംഭരണികൾ തകർന്നതിനെത്തുടർന്ന് നഗരത്തിന് മുകളിൽ കിലോമീറ്ററുകളോളം കനത്ത പുകപടലം രൂപപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നഗരത്തിൽ പെയ്ത മഴ അമ്ല മഴയായി (Acid Rain) മാറിയതായാണ് റിപ്പോർട്ടുകൾ. അമ്ല മഴ പെയ്തതോടെ നഗരവാസികൾക്കിടയിൽ കടുത്ത ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുട്ടികളിലും പ്രായമായവരിലുമാണ് ആഘാതം കൂടുതൽ. ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ, കണ്ണിനും ചർമ്മത്തിനും ഉണ്ടാകുന്ന നീറ്റലും ചൊറിച്ചിലും എന്നിവ കാരണം നിരവധി ആളുകൾ ചികിത്സ തേടിയിട്ടുണ്ട്. അന്തരീക്ഷത്തിലെ മലിനീകരണം അപകടകരമായ നിലയിലായതിനാൽ ജനങ്ങൾ പുറത്തിറങ്ങരുതെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി. എണ്ണ ശുദ്ധീകരണ ശാലകൾക്കും സംഭരണികൾക്കും നേരെയുള്ള ആക്രമണങ്ങൾ ഇറാന്‍റെ സമ്പദ്‌വ്യവസ്ഥയെ മാത്രമല്ല, ജനങ്ങളുടെ ജീവനെയും ഗുരുതരമായി ബാധിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ടെഹ്‌റാനിലെ അന്തരീക്ഷ വായുവിൽ സൾഫർ…
Read More » -
ഇസ്രയേൽ പ്രധാനമന്ത്രിയുടെ ‘വിങ് ഓഫ് സയോൺ‘ ജർമ്മനിയിൽ; നെതന്യാഹു വിമാനത്തിലില്ലായിരുന്നുവെന്ന് സ്ഥിരീകരണം; ദുരൂഹത തുടരുന്നു
ബർലിൻ: ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം ശക്തമായ സാഹചര്യത്തിൽ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഔദ്യോഗിക സർക്കാർ വിമാനം ജർമ്മനിയിലെ ബെർലിനിലേയ്ക്ക് മാറ്റിയ സംഭവം അന്താരാഷ്ട്ര ശ്രദ്ധ നേടിയിരിക്കുകയാണ്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇസ്രായേൽ സർക്കാരാണ് ഈ നീക്കം നടത്തിയതെന്ന് പിന്നീട് വ്യക്തമാക്കപ്പെട്ടു. എന്നാൽ ഈ വിമാനത്തിൽ പ്രധാനമന്ത്രിയെയോ മറ്റ് ഉന്നത ഉദ്യോഗസ്ഥരെയോ കൊണ്ടുപോയിട്ടില്ലെന്നതാണ് ഔദ്യോഗിക വിശദീകരണം. അതിനാൽ തന്നെ ഇസ്രയേൽ പ്രധാനമന്ത്രി എവിടെ? എന്ന ചോദ്യം വീണ്ടും ഉന്നയിക്കപ്പെടുകയാണ്. ഇസ്രായേൽ സർക്കാരിന്റെ ഔദ്യോഗിക വിമാനമായ വിങ് ഓഫ് സയോൺ യുദ്ധസാഹചര്യങ്ങളിൽ രാജ്യത്തിന്റെ പ്രധാന നേതാക്കളെ സുരക്ഷിതമായി യാത്ര ചെയ്യിക്കാൻ രൂപകൽപ്പന ചെയ്ത പ്രത്യേക വിമാനമാണ്. ഇറാൻ ആക്രമണ ഭീഷണി ഉയർന്ന സാഹചര്യത്തിലാണ് വിമാനം ജർമ്മനിയിലെ ബെർലിനിലേക്ക് മാറ്റിയത്. ഫ്ലൈറ്റ് ട്രാക്കിംഗ് വിവരങ്ങൾ പ്രകാരം, വിമാനം ഇസ്രായേലിൽ നിന്ന് പുറപ്പെട്ട ശേഷം കുറച്ച് സമയം മധ്യധരണ്യ കടലിന് മുകളിലൂടെ ചുറ്റി പറന്നതിനു ശേഷമാണ് ബെർലിനിലെ വിമാനത്താവളത്തിൽ എത്തിയത്. വിമാനത്തിൽ പൈലറ്റും മറ്റ്…
Read More » -
‘യുദ്ധം അവസാനിപ്പിക്കാൻ തയ്യാർ; പക്ഷേ ഞങ്ങൾക്ക് ചില വ്യവസ്ഥകളുണ്ട്‘; ഏറ്റുമുട്ടലിന് വിരാമമിടാനുള്ള സന്നദ്ധ പ്രകടമാക്കി ഇറാൻ; കൂടെ മൂന്ന് നിബന്ധനകളും
ടെഹ്‌റാൻ: യുഎസും ഇസ്രായേലുമായുമുള്ള ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാൻ. പ്രസിഡന്റ് മസൂദ് പെസഷ്‌കിയനാണ് തങ്ങൾ മുന്നോട്ടുവയ്ക്കുന്ന നിബന്ധനകൾ പാലിച്ചാൽ അവസാനിപ്പിക്കാൻ ഇറാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇറാന്റെ നിയമപരമായ അവകാശങ്ങൾ അംഗീകരിക്കുക, യുദ്ധക്കെടുതികൾക്ക് നഷ്ടപരിഹാരം നൽകുക, ഭാവിയിൽ ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് അന്താരാഷ്ട്രതലത്തിൽ ഉറപ്പുനൽകുക എന്നിവയാണ് യുദ്ധം അവസാനിപ്പിക്കാൻ മസൂദ് പെസഷ്‌കിയന്റെ പോസ്റ്റിലൂടെ മുന്നോട്ടുവയ്ക്കപ്പെട്ട മൂന്ന് നിബന്ധനകൾ. സമാധാന ചർച്ചകൾക്കിടയിലും, തങ്ങളുടെ തുറമുഖങ്ങൾ ആക്രമിക്കപ്പെട്ടാൽ കടുത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകുന്നുണ്ട്. മേഖലയിലെ അമേരിക്കൻ സാന്നിധ്യം ഒഴിവാക്കാൻ അയൽരാജ്യങ്ങളോട് ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യൻ, പാകിസ്താൻ നേതാക്കളുമായി നടത്തിയ ചർച്ചകളിലും സമാധാനത്തിനുള്ള ഈ നിർദേശങ്ങൾ ഇറാൻ ആവർത്തിച്ചിട്ടുണ്ട്. നിലവിലെ സംഘർഷം അവസാനിപ്പിക്കാൻ ഈ ഉപാധികൾ പാലിക്കപ്പെടണമെന്നാണ് ഇറാന്റെ നിലപാട്. റഷ്യൻ, പാകിസ്താൻ നേതാക്കളുമായി സംസാരിച്ചതിന് ശേഷമാണ് പെസഷ്‌കിയാൻ ഈ പ്രസ്താവന നടത്തിയത്. സയണിസ്റ്റ് ഭരണകൂടവും അമേരിക്കയും ചേർന്നാണ് ഈ യുദ്ധത്തിന്…
Read More » -
‘തുടക്കമിട്ടത് അമേരിക്ക, വില നല്‍കുന്നത് ഞങ്ങള്‍’; ഇറാന്‍ യുദ്ധത്തില്‍ ട്രംപിനെതിരേ അതൃപ്തി പരസ്യമാക്കി ഗള്‍ഫ് രാജ്യങ്ങള്‍; ബിസിനസ് നിശ്ചലം; എണ്ണ വ്യാപാരത്തിലൂടെ ഉള്ള പണമൊഴുക്കും നിന്നു; അമേരിക്ക സംരക്ഷിക്കുമെന്ന വിശ്വാസവും പോയി
ദുബായ്: ഇറാനിലെ യുദ്ധത്തിന് അമേരിക്കയാണു തുടക്കമിട്ടതെങ്കിലും അതിന്റെ വില നല്‍കേണ്ടി വരുന്നത് എണ്ണ ഉത്പാദിപ്പിക്കുന്ന തങ്ങളെന്നു വിമര്‍ശനവുമായി ഗള്‍ഫ് രാജ്യങ്ങള്‍. ഇറാന്‍ തുടര്‍ച്ചയായി ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കുന്നതും ഇവര്‍ക്കു സംരക്ഷണം നല്‍കുമെന്നു പറയുന്ന അമേരിക്കയും തമ്മിലുളള ബന്ധത്തിലെ അസ്വസ്ഥതയാണിതു ചൂണ്ടിക്കാട്ടുന്നത്. യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതില്‍ ഗള്‍ഫ് അറബ് തലസ്ഥാനങ്ങളില്‍ അണിയറയില്‍ അമര്‍ഷം വര്‍ധിക്കുകയാണ്. വിമാനത്താവളങ്ങള്‍, ഹോട്ടലുകള്‍, തുറമുഖങ്ങള്‍, സൈനിക-എണ്ണ കേന്ദ്രങ്ങള്‍ എന്നിവ ഇറാന്റെ ആക്രമണത്തിന് ഇരയാകുന്നതിലൂടെ സാമ്പത്തികമായും സൈനികമായും വലിയ വില നല്‍കുകയാണെന്ന് ഗള്‍ഫ് രാജ്യങ്ങളിലെ മൂന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ‘ഇത് ഞങ്ങളുടെ യുദ്ധമല്ല. ഞങ്ങള്‍ക്ക് ഈ സംഘര്‍ഷം താല്പര്യമില്ലായിരുന്നു. എന്നിട്ടും ഞങ്ങളുടെ സുരക്ഷയും സമ്പദ്വ്യവസ്ഥയും കൊണ്ട് ഞങ്ങള്‍ ഇതിന്റെ വില നല്‍കുകയാണ്’- എമിറേറ്റ്‌സ് പോളിസി സെന്റര്‍ പ്രസിഡന്റ് എബ്തസാം അല്‍-കെത്ബി പറഞ്ഞു. അതിനര്‍ത്ഥം ഇറാന്‍ ‘നിരപരാധി’ എന്നല്ല. തങ്ങളുടെ പ്രദേശമോ വ്യോമപാതയോ യുദ്ധത്തിനായി ഉപയോഗിക്കാന്‍ വാഷിംഗ്ടണിനെ അനുവദിക്കില്ലെന്ന് ഗള്‍ഫ് ഗവണ്‍മെന്റുകള്‍ ടെഹ്റാന് ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പുകള്‍ക്കിടയിലും…
Read More »