NEWS
-
ഇറാൻ യുദ്ധം: അമേരിക്കയുടെ ആയുധ ശേഖരത്തിൽ വലിയ കുറവ്; ആകെയുള്ള 4,000 മിസൈലുകളിൽ ഏകദേശം 1,000 എണ്ണം ഇതിനകം ഉപയോഗിച്ചുവെന്ന് റിപ്പോർട്ട്
വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം ഒരു മാസം പിന്നിടുമ്പോൾ ആയുധ ശേഖരത്തിൽ ഉണ്ടാകുന്ന കുറവ് അമേരിക്കയെ ആശങ്കപ്പെടുത്തുന്നു. അത്യാധുനിക ക്രൂസ് മിസൈലുകളുടെ ഉപയോഗം വൻതോതിൽ വർധിച്ചതോടെ ശേഖരം വേഗത്തിൽ ചുരുങ്ങുകയാണെന്നതാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുഎസിന്റെ പക്കലുള്ള അത്യാധുനിക ടോമാഹോക്ക് (Tomahawk) മിസൈലുകളുടെ ശേഖരത്തിൽ വലിയ കുറവാണുണ്ടായിരിക്കുന്നതെന്നാണ് വിവരം. ഒരു മാസത്തിനുള്ളിൽ മാത്രം അമേരിക്ക 850-ലധികം ടോമാഹോക്ക് മിസൈലുകളാണ് വിക്ഷേപിച്ചു കഴിഞ്ഞു. ഇത് മുൻകാല സംഘർഷങ്ങളിൽ ഉപയോഗിച്ചതിനേക്കാൾ വളരെ ഉയർന്ന കണക്കാണെന്ന് സെന്റർ ഫോർ സ്ട്രാറ്റജിക് ഇന്റർനാഷണൽ സ്റ്റഡീസ് (CSIS) വിലയിരുത്തുന്നു. അമേരിക്കയുടെ പക്കൽ നിലവിൽ ഏകദേശം 3,000 ടോമാഹോക്ക് മിസൈലുകൾ കൂടി ബാക്കിയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. യുദ്ധം ഇതേ രീതിയിൽ തുടരുകയാണെങ്കിൽ ഇത് വളരെ വേഗം തീരുമെന്നാണ് ആശങ്ക 1300 മുതൽ 2500 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ഈ മിസൈലുകൾക്ക് കൃത്യതയോടെ ലക്ഷ്യസ്ഥാനത്ത് പതിക്കാൻ ശേഷിയുണ്ട്. ഇറാനുമായുള്ള യുദ്ധത്തിൽ മിസൈലുകൾ വൻതോതിൽ ഉപയോഗിക്കുന്നത് പസഫിക് മേഖലയിൽ, പ്രത്യേകിച്ച് ചൈനയ്ക്കെതിരെയുള്ള അമേരിക്കയുടെ പ്രതിരോധ നീക്കങ്ങളെ ബാധിക്കുമെന്ന്…
Read More » -
തീര്‍ച്ചയായും മകള്‍ സുന്ദരിയായിരിക്കും, അവളെ എന്റെ അടുത്തേക്ക് അയച്ചാല്‍ പതിനായിരും രൂപ തരാം,കസ്റ്റഡിയിലെടുത്ത സ്ത്രീയോട് മോശമായി പെരുമാറിയ എഎസ്ഐക്ക് സസ്പെന്‍ഷന്‍
മുംബൈ: കസ്റ്റഡിയിലെടുത്ത സ്ത്രീയോട് മകളെ ലൈംഗികാവശ്യത്തിനായി അയക്കണമെന്ന് ആവശ്യപ്പെട്ട പോലീസുദ്യോഗസ്ഥന് സസ്പെൻഷൻ. മഹാരാഷ്ട്രയിലെ അകോള ജില്ലയിലെ എ.എസ്.ഐ. രാകേഷ് ജാദവിനെ(54)യാണ് സർവീസിൽനിന്ന് സസ്പെൻഡ്ചെയ്തത്. സാമ്പത്തിക തട്ടിപ്പ് കേസിൽ കസ്റ്റഡിയിലെടുത്ത സ്ത്രീയോടാണ് രാകേഷ് ജാദവ് മോശമായി പെരുമാറിയത്. 80 ലക്ഷം രൂപയുടെ സാമ്പത്തികത്തട്ടിപ്പ് കേസിലാണ് സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. തുടർന്ന് സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിലെത്തിച്ച് ലോക്കപ്പിലാക്കി. ഇതിനിടെയാണ് രാകേഷ് ജാദവിൽനിന്ന് മോശം പെരുമാറ്റമുണ്ടായത്. നിങ്ങൾ വളരെ സുന്ദരിയാണെന്നും അതിനാൽ നിങ്ങളുടെ മകളും തീർച്ചയായും സുന്ദരിയായിരിക്കുമെന്നാണ് രാകേഷ് സ്ത്രീയോട് പറഞ്ഞത്. മകളെ തന്റെ അടുക്കലേക്ക് അയക്കണമെന്നും പതിനായിരം രൂപ നൽകാമെന്നും എ.എസ്.ഐ. സ്ത്രീയോട് പറഞ്ഞിരുന്നു. തുടർന്ന് കസ്റ്റഡിയിലുള്ള സ്ത്രീ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരോട് ഇക്കാര്യം വെളിപ്പെടുത്തി. ഇതോടെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വിഷയത്തിൽ ഇടപെട്ടു. ഇവർ എ.എസ്.ഐ.യെ വഴക്കുപറയുകയുംചെയ്തു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് രാകേഷ് ജാദവിനെതിരേ പോലീസ് കേസെടുത്തത്. തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്തും ഉത്തരവിറക്കി. അതേസമയം, സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ…
Read More » -
സ്വന്തം തീരുമാനങ്ങളാൽ അടയാളപ്പെടുത്തപ്പെട്ട നായകൻ, നിതേഷ് തിവാരി- രണ്‍വീര്‍ കപൂര്‍ ബ്രഹ്മാണ്ഡ ചിത്രം രാമായണ, രാമന്റെ ആദ്യരൂപം പുറത്തുവിട്ട് രാമ ടീസര്‍
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന നമിത് മൽഹോത്രയുടെ രണ്ട് ഭാഗങ്ങളുള്ള ബ്രഹ്മാണ്ഡ ചലച്ചിത്ര പരമ്പരയായ ‘രാമായണ’ത്തിലെ രാമന്‍റെ ആദ്യരൂപം അനാവരണം ചെയ്തു. രൺബീർ കപൂർ ആണ് രാമന്‍റെ വേഷത്തിൽ എത്തുന്നത്. പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, എട്ട് തവണ അക്കാദമി അവാർഡ് നേടിയ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡി.എൻ.ഇ.ജി , യഷിന്‍റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഏപ്രിൽ 2, 2026: ‘രാമായണം’ അതിന്‍റെ ഏറ്റവും പ്രധാനപ്പെട്ട അധ്യായം വെളിപ്പെടുത്തുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര സംരംഭങ്ങളിൽ ഒന്നായ ‘രാമായണ’ത്തിന്‍റെ നിർമ്മാതാവും ചലച്ചിത്രകാരനും മുഖ്യ സൂത്രധാരനുമായ നമിത് മൽഹോത്ര, ഏറെ പ്രത്യേകതകളുള്ളൊരു ടീസറിലൂടെയാണ് രൺബീർ കപൂർ അവതരിപ്പിക്കുന്ന ഇതിഹാസ പുരുഷൻ രാമന്‍റെ ആദ്യരൂപം ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് മുന്നിൽ അനാവരണം ചെയ്തിരിക്കുന്നത്. ആഗോള തലത്തിൽ സുപ്രധാന നിമിഷം: ലോകമെമ്പാടും ഒരേ ആവേശത്തോടെ പുറത്തിറക്കിയ ‘രാമ’ ടീസർ, അന്താരാഷ്ട്ര പ്രേക്ഷകരെ സംബന്ധിച്ച് വളരെ സുപ്രധാനമായ ഒരു നിമിഷമാണ്. അയ്യായിരത്തിലധികം വർഷങ്ങളായി നിലനിൽക്കുന്ന…
Read More » -
“അമേരിക്കൻ ജനതയോട് ഒട്ടും ശത്രുതയില്ല”, ചിലര്‍ തങ്ങളെ ഭീഷണിയായി ചിത്രീകരിക്കുകയാണ്, പ്രതിരോധിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നത്, യു എസ് ജനതയ്ക്ക് തുറന്ന കത്തുമായി ഇറാന്‍ പ്രസിഡന്റ്
തെഹ്റാന്‍: സാധാരണക്കാരായ അമേരിക്കൻ ജനതയോട് ഒട്ടും ശത്രുതയില്ലെന്ന് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ബുധനാഴ്ച അമേരിക്കൻ ജനതയ്ക്കായി എഴുതിയ തുറന്ന കത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ഇറാനെ ഒരു ലോക ഭീഷണിയായി ചിത്രീകരിക്കുന്നത് ചരിത്രപരമായ യാഥാർത്ഥ്യങ്ങൾക്കോ നിലവിലെ വസ്തുതകൾക്കോ നിരക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയിലെയും യൂറോപ്പിലെയും അയൽരാജ്യങ്ങളിലെയും സാധാരണ ജനങ്ങളോട് ഇറാൻ ജനതയ്ക്ക് യാതൊരു വിധ ശത്രുതയുമില്ല. വിദേശ ഇടപെടലുകളും സമ്മർദ്ദങ്ങളും നേരിടുമ്പോഴും, അവിടുത്തെ സർക്കാരുകളെയും ജനങ്ങളെയും വേർതിരിച്ചു കാണാൻ ഇറാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഇത് ഇറാനിയൻ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഇറാനെ ഒരു ഭീഷണിയായി ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നത് ചില ശക്തികളുടെ രാഷ്ട്രീയവും സാമ്പത്തികവുമായ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ്. ആയുധ വിപണി നിയന്ത്രിക്കാനും സൈനിക ആധിപത്യം നിലനിർത്താനും ഒരു ശത്രുവിനെ ആവശ്യമായതുകൊണ്ട് മാത്രം കെട്ടിച്ചമച്ച ഭീഷണിയാണിത്. ആധുനിക ചരിത്രത്തിൽ ഇറാൻ ഒരിക്കലും മറ്റൊരു രാജ്യത്തിന് മേൽ അധിനിവേശത്തിനോ കടന്നുകയറ്റത്തിനോ മുതിർന്നിട്ടില്ല. പ്രതിരോധം മാത്രമാണ് രാജ്യം എന്നും ഉയർത്തിപ്പിടിച്ചിട്ടുള്ളതെന്നും പെസെഷ്കിയാൻ കത്തിൽ വ്യക്തമാക്കി.…
Read More » -
‘എല്ലാ ക്ഷേമ പെൻഷനുകളും 3000 രൂപയായി വർദ്ധിപ്പിക്കും, കേവല ദാരിദ്ര്യം ഇല്ലാതാക്കും‘ ; ഒട്ടനേകം വാഗ്ദാനങ്ങളുമായി എൽഡിഎഫ് പ്രകടന പത്രിക
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനനോടനുബന്ധിച്ച് പ്രകടന പത്രിക പുറത്തിറക്കി എൽഡിഎഫ്. കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകടനപത്രിക പ്രകാശനം ചെയ്തത്. രണ്ട് പുസ്തകങ്ങളിലായാണ് എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കിയത്. ക്ഷേമപെൻഷൻ വർധനയുൾപ്പെടെ വമ്പൻ വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലുള്ളത്. എല്ലാ ക്ഷേമ പെൻഷനുകളും 3000 രൂപയായി വർദ്ധിപ്പിക്കുമെന്നും കേവല ദാരിദ്ര്യം ഇല്ലാതാക്കുമെന്നും എൽഡിഎഫ് പ്രകടനപത്രികയിൽ പറയുന്നു. ദാരിദ്ര്യനിർമ്മാർജ്ജനവും സാമൂഹ്യക്ഷേമവുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾ പ്രകടനപത്രികയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കേവല ദാരിദ്ര്യം ഇല്ലാതാക്കും, ഏറ്റവും ദരിദ്രരായ അഞ്ച് ലക്ഷം കുടുംബങ്ങളെ കണ്ടെത്തി ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റും, എല്ലാ ക്ഷേമ പെൻഷനുകളും 3000 രൂപയായി വർദ്ധിപ്പിക്കും, കിടപ്പുരോഗികൾക്ക് സമ്പൂർണ്ണ പരിരക്ഷ ഉറപ്പാക്കുകയും മുതിർന്ന പൗരന്മാർക്കായി ആഗോള മാതൃകയിലുള്ള പരിരക്ഷാ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യും എന്നിവയെല്ലാം അത്തരത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വാഗ്ദാനങ്ങളാണ്. തൊഴിലും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടും നിരവധികാര്യങ്ങൾ പ്രകടന പത്രികയിലുണ്ട്. പഠനം പൂർത്തിയാക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ക്യാമ്പസ് പ്ലേസ്‌മെന്റ് ഉറപ്പാക്കും, യുവജനങ്ങളുടെ പുതിയ സംരംഭങ്ങൾക്ക് പലിശരഹിത വായ്പ നൽകും, ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ (GCC)…
Read More » -
‘ഇറാനെ ശിലായുഗത്തിലേക്ക് തള്ളിവിടും; മുന്നിൽ കണ്ടിരിക്കുന്ന പ്രധാന സൈനിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതുവരെ യുഎസ് സേന മുന്നോട്ട് പോകും ‘: ട്രംപിന്റെ മുന്നറിയിപ്പ്
വാഷിങ്ടൺ: ചർച്ചകൾ ഫലം കണ്ടില്ലെങ്കിൽ ഇറാനെതിരെ സൈനിക നടപടി കൂടുതൽ ശക്തമാക്കാനൊരുങ്ങുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനെ “ശിലായുഗത്തിലേക്ക് തള്ളിവിടും” എന്ന കടുത്ത പരാമർശത്തോടെയാണ് ട്രംപ് പ്രതികരിച്ചത്. പ്രധാന സൈനിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതുവരെ യുഎസ് സേനയുടെ പ്രവർത്തനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഭരണകൂടമാറ്റം അമേരിക്കയുടെ പ്രധാന ലക്ഷ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈറ്റ്ഹൗസിൽ നടത്തിയ രാജ്യത്തെ അഭിസംബോധനയിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇറാന്റെ സൈനിക ശേഷി തകർക്കുകയും ആണവായുധ വികസന സാധ്യതകൾ പൂർണ്ണമായും ഇല്ലാതാക്കുകയും ചെയ്യുന്നതിൽ യുഎസ് മുന്നേറുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ മാസങ്ങളിൽ നടത്തിയ സൈനിക നടപടികൾ ഇറാന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങളെയും നേതൃത്വത്തെയും ഗണ്യമായി ദുർബലപ്പെടുത്തിയതായും ട്രംപ് പറഞ്ഞു. ഇറാൻ യുഎസിന്റെ നിബന്ധനകൾ അംഗീകരിച്ചില്ലെങ്കിൽ അടുത്ത രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ ആക്രമണങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. യുഎസ് ലക്ഷ്യങ്ങൾ പൂർത്തിയാകുന്നതുവരെ സൈനിക സമ്മർദ്ദം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഓപ്പറേഷൻ എപ്പിക് ഫ്യൂറി”യുടെ…
Read More » -
എത്ര ചോദിച്ചിട്ടും കഞ്ചാവ് വാങ്ങാന്‍ പണം നല്‍കിയില്ല, വാടക വീടിന് തീയിട്ട് 28 കാരന്‍, കൈ ഞരമ്പ് മുറിക്കാനും ശ്രമം
തിരുവനന്തപുരം: കഞ്ചാവ് വാങ്ങാന്‍ പണം നൽകാത്തതിനെ തുടർന്ന് യുവാവ് വീടിന് തീയിട്ടു. തിരുവനന്തപുരം കണിയാപുരത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കണിയാപുരം സ്വദേശി ഷാജഹാൻ വാടകയ്ക്ക് താമസിക്കുന്ന വീടിനാണ് അദ്ദേഹത്തിന്റെ ഭാര്യ അമീനയുടെ സഹോദരീ പുത്രനായ ഫൈസൽ (28) തീയിട്ടത്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് ഫൈസൽ ഷാജഹാന്റെ വീട്ടിലെത്തി കഞ്ചാവ് വാങ്ങാനായി പണം ആവശ്യപ്പെട്ടത്. എന്നാൽ വീട്ടുകാർ പണം നൽകാൻ തയ്യാറാകാതിരുന്നതോടെ ഇയാൾ അക്രമാസക്തനാവുകയായിരുന്നു. പണം ലഭിക്കാതെ വന്നതോടെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സ്വന്തം കൈ ഞരമ്പ് മുറിക്കാൻ ഫൈസൽ ശ്രമിച്ചു. ഇതിനിടെ വീടിന് തീയിടുമെന്ന് ഇയാൾ ഭീഷണി മുഴക്കുകയും ചെയ്തു. ഭയന്നുപോയ ഷാജഹാനും ഭാര്യയും ഉടൻ തന്നെ മറ്റൊരു വീട്ടിലേക്ക് മാറി. ഇവർ മാറിതാമസിച്ച സമയത്താണ് ഫൈസൽ വീടിന് തീയിട്ടത്. തീ പടർന്നതിനെ തുടർന്ന് വീട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ ഉൾപ്പെടെ പൊട്ടിത്തെറിച്ചു. വലിയ സ്‌ഫോടന ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് വിവരം അഗ്‌നിരക്ഷാ സേനയെ അറിയിച്ചത്. തുടർന്ന് ഫയർഫോഴ്സ് എത്തിയാണ്…
Read More » -
മകന്റെ രോഗം മാറാന്‍ പതിമൂന്നുകാരിയെ ബലി നല്‍കി മാതാവ്, പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മരത്തടി കുത്തിക്കയറ്റി, തല മുറിച്ച് രക്തം ശേഖരിച്ചു, പിന്നീട് ബലാത്സംഗമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം, മൂന്നുപേര്‍ അറസ്റ്റില്‍
റാഞ്ചി: ഝാര്‍ഖണ്ഡില്‍ മകന്റെ രോഗം മാറുന്നതിന് പതിമൂന്ന് വയസുകാരിയെ ബലി നല്‍കി. ഇളയമകന്റെ രോഗം മാറുന്നതിനാണ് മാതാപിതാക്കള്‍ തങ്ങളുടെ പതിമൂന്നുകാരിയെ ബലി നല്‍കിയത്. സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ 35 വയസ്സുകാരിയായ അമ്മയെയും മന്ത്രവാദിനിയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഹസരീബാഗിലെ കുസുംഭ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. പെണ്‍കുട്ടിയുടെ അമ്മ രശ്മി ദേവി, മന്ത്രവാദിനിയായ ശാന്തി ദേവി (55), സഹായി ഭീം റാം (40) എന്നിവരാണ് പിടിയിലായത്. ഇളയ മകന്റെ രോഗശാന്തിക്കായി രശ്മി ദേവി ഗ്രാമത്തിലെ മന്ത്രവാദിനിയെ പതിവായി സന്ദര്‍ശിക്കാറുണ്ടായിരന്നു. മകന്റെ രോഗം മാറണമെങ്കില്‍ കന്യകയെ ബലി നല്‍കണമെന്ന് മന്ത്രവാദിനി രശ്മി ദേവിയെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് മാര്‍ച്ച് 24ാം തീയതി ഗ്രാമവാസികളെല്ലാം രാമനവമി ആഘോഷങ്ങളുടെ തിരക്കിലായിരുന്ന സമയത്താണ് കുട്ടിയെ കൊലപ്പെടുത്തിയത്. ശാന്തി ദേവിയുടെ വീട്ടില്‍ വെച്ച് അമ്മയും ഭീം റാമും ചേര്‍ന്ന് പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പൂജയുടെ ഭാഗമായി പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മന്ത്രവാദിനി മരത്തടി ഉപയോഗിച്ച് മുറിവേല്‍പ്പിച്ചതായും, രക്തം…
Read More » -
കരാറിലെത്താതെ യുദ്ധം അവസാനിപ്പിച്ചാല്‍ മുറിവേല്‍ക്കുക സൗദി അടക്കമുള്ള രാജ്യങ്ങള്‍ക്ക്; എണ്ണയില്‍ അടക്കം നിയന്ത്രണം കൊണ്ടുവരിക ഇറാന്‍; ആക്രമണ സാധ്യതകളും തുടരും; ഒരിക്കലും ആഗ്രഹിക്കാത്ത യുദ്ധത്തിന്റെ പേരില്‍ ട്രംപ് ഗള്‍ഫ് രാജ്യങ്ങളെ എത്തിച്ചത് ഊരാക്കുടുക്കില്‍
ദുബായ്: ഇറാനുമായി കരാറിലെത്താതെ യുദ്ധം അവസാനിപ്പിച്ചാല്‍ അത് ഏറ്റവും കൂടുതല്‍ മുറിവേല്‍പ്പിക്കുക ഗള്‍ഫ് രാജ്യങ്ങളെ. ഹോര്‍മൂസിലൂടെ എണ്ണ കടത്തേണ്ടവര്‍ അതിനുവേണ്ടി ഇറങ്ങിപ്പുറപ്പെടുകയെന്ന പ്രസ്താവന യഥാര്‍ഥത്തില്‍ ഞെട്ടിച്ചത് സൗദിയടക്കമുള്ള രാജ്യങ്ങളെയാണ്. ഊര്‍ജ വിതരണത്തില്‍ ഇറാനു മേല്‍ക്കൈ ലഭിക്കുന്നതിനൊപ്പം തങ്ങള്‍ ഒരിക്കലും തുടങ്ങി വയ്ക്കാത്ത യുദ്ധത്തിന്റെ പേരില്‍ ഗള്‍ഫ് അറബ് രാജ്യങ്ങളില്‍െ എണ്ണ, വാതക ഉത്പാദക രാജ്യങ്ങള്‍ക്ക് വലിയ തിരിച്ചടിയും നേരിടേണ്ടിവരും. ഇറാനിലെ മതഭരണാധികാരികളെ തകര്‍ക്കുന്നതിന് പകരം, ആഴ്ചകള്‍ നീണ്ട യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങളെ അതിജീവിച്ചതിലൂടെ ഇറാന്‍ കൂടുതല്‍ കരുത്തരാകും. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തും ഹോര്‍മൂസ് കടലിടുക്ക് ഫലപ്രദമായി അടച്ചുപൂട്ടിയതിലൂടെ ആഗോള ഊര്‍ജ്ജ വിപണിയെ വിറപ്പിച്ചും ഇറാന്‍ തങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് മുന്നോടിയായി റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍, ഇറാനുമായുള്ള യുദ്ധം അമേരിക്ക ‘വളരെ വേഗത്തില്‍’ അവസാനിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞു. ഒരു കരാറില്ലാതെ തന്നെ യുദ്ധം പിന്‍വലിക്കാന്‍ താന്‍ തയ്യാറാണെന്ന് ചൊവ്വാഴ്ച അദ്ദേഹം സൂചന നല്‍കുകയും ചെയ്തു. തുടര്‍ന്ന് എന്ത്…
Read More » -
രണ്ട് പ്രധാന പാതകള്‍; ഒരു ബദല്‍ മാര്‍ഗം; ഉപരോധങ്ങളെ മറികടക്കാനുള്ള വഴിയും; അതി സങ്കീര്‍ണമായ കപ്പല്‍ ചാലുകള്‍; ഷാഡോ ഫ്‌ളീറ്റ്; നിരീക്ഷണമില്ലാത്ത മേഖലകളിലെ നിഗൂഢ കൈമാറ്റങ്ങള്‍; അത്ര ലളിതമല്ല റഷ്യന്‍ എണ്ണ ഇന്ത്യയിലെത്തുന്ന വിധം
ന്യൂഡല്‍ഹി: ഇറാന്‍ യുദ്ധത്തെത്തുടര്‍ന്നു ഹോര്‍മൂസ് കടലിടുക്ക് അടഞ്ഞതോടെ റഷ്യന്‍ എണ്ണ വാങ്ങാന്‍ അമേരിക്ക അനുവാദം നല്‍കുമ്പോള്‍ ഏകദേശം 150 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ കപ്പലില്‍ ടാങ്കറുകളിലുണ്ടായിരുന്നു. നേരത്തെ ലോഡ് ചെയ്തതോ ട്രാന്‍സിറ്റിലുള്ളതോ ആയ കാര്‍ഗോകള്‍ക്ക് മാത്രം ബാധകമായ ഈ ഇളവ്, റഷ്യന്‍ അസംസ്‌കൃത എണ്ണ വ്യാപാരത്തിന്റെ സംവിധാനങ്ങള്‍ ഇന്ത്യയുടെ ഊര്‍ജ വിതരണ ശൃംഖലയില്‍ എത്രത്തോളം ആഴത്തില്‍ ഇഴചേര്‍ന്നിട്ടുണ്ടെന്നതിന്റെ സൂചന നല്‍കുന്നതായിരുന്നു. യുഎസും സഖ്യകക്ഷികളും ഉപരോധം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് വാങ്ങാന്‍ ആളില്ലാതെ തീരങ്ങളില്‍ ടാങ്കറുകള്‍ വെറുതെ കിടന്നതോടെ റഷ്യന്‍ എണ്ണ കടലില്‍ കുടുങ്ങുകയായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയിലേക്കുള്ള റഷ്യന്‍ അസംസ്‌കൃത എണ്ണയുടെ അളവില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടുണ്ട്. 2022ല്‍ ഉക്രെയ്ന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയ ഇറക്കുമതി, 2025 അവസാനത്തില്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം മറ്റൊരു ഘട്ടം ഉപരോധം ഏര്‍പ്പെടുത്തിയതോടെ കുറഞ്ഞു. എന്നാല്‍ ഇറക്കുമതി ഒരിക്കലും നിലച്ചില്ല. ഗള്‍ഫില്‍ നിന്നുള്ള ഇന്ധന വിതരണത്തെ തടസപ്പെടുത്തിയ യുഎസ്-ഇസ്രായേല്‍, ഇറാന്‍ സംഘര്‍ഷത്തിനിടയില്‍…
Read More »