NEWS
-
അമ്മയറിയാതെ കുഞ്ഞ് കുളിമുറിയിൽ കയറി, ബക്കറ്റിൽ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം!! കുഞ്ഞിനെ കാണാതെ അന്വേഷിച്ചു ചെന്നപ്പോൾ കണ്ടത് കുട്ടി ബക്കറ്റിൽ തലകീഴായി വീണ നിലയിൽ
ആലപ്പുഴ: ചെങ്ങന്നൂരിൽ കുളിമുറിയിലെ ബക്കറ്റിൽ വീണു രണ്ടു വയസുകാരനു ദാരുണാന്ത്യം. തോട്ടിയാട് പള്ളിതാഴത്തേതിൽ വീട്ടിൽ ടോം തോമസ്- ജിൻസി വർഗീസ് ദമ്പതികളുടെ ഏക മകൻ ആക്റ്റൺ പി.തോമസാണ് മരിച്ചത്. അമ്മ അറിയാതെയാണ് കുഞ്ഞ് കുളിമുറിയിലേക്കു കയറിയത്. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ ബക്കറ്റിൽ തലകീഴായി വീണ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ഇന്നു ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. മാതാപിതാക്കൾ കാണാതെ കുട്ടി കുളിമുറിയിലേക്ക് പോകുകയായിരുന്നു. കുട്ടിയെ കാണാതെ തെരഞ്ഞപ്പോഴാണ് ബക്കറ്റിൽ വീണു കിടന്നതായി കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
Read More » -
അവരാദം പറയുന്നവരെ ‘നേരെ ചെന്ന് ബലാത്സംഗം’ ചെയ്യണം, ഒരു കുറ്റവും ചെയ്യാതെ മരിക്കേണ്ട കാര്യമില്ല… പീഡനക്കേസിൽ ജയിലിൽ പോയാൽ എന്തിനാണ് പേടിക്കുന്നെ? ജയിലിൽ പോയാലും 620 രൂപ കിട്ടും… ഇതുപോലുള്ള സംഭവമുണ്ടായാൽ സ്ത്രീകൾ അതിജീവിതയാകും പുരുഷന്മാർ അവരാദിയായിമാറും, ബലാത്സംഗം ചെയ്യാൻ ആഹ്വാനം ചെയ്ത് ബിജെപി പ്രവർത്തകന്റെ പോസ്റ്റ്
തൊടുപുഴ: ബസിലെ ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ ബലാത്സംഗ ആഹ്വാനവുമായി ബിജെപി പ്രവർത്തകൻ രംഗത്ത്. തദ്ദേശ തെരഞ്ഞെടുപ്പിൽ തൊടുപുഴ മുനിസിപ്പാലിറ്റിയിൽ നിന്ന് എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച അജയ് മാരാർ ആണ് ബലാത്സംഗ ആഹ്വാനവുമായി വീഡിയോയിലൂടെ രംഗത്തെത്തിയത്. യുവതിയെ പിന്തുണച്ചവർക്കെതിരെയും ഇയാൾ മോശം പരാമർശങ്ങളാണ് വീഡിയോയിൽ നടത്തിയിരിക്കുന്നത്. മരിക്കേണ്ടി വരുന്ന സാഹചര്യമുണ്ടായാൽ അവരാദം പറയുന്നവരെ ‘നേരെ ചെന്ന് ബലാത്സംഗം’ ചെയ്യണമെന്നാണ് ഇയാൾ പറയുന്നത്. അതിന് ശേഷം മരിക്കണം. ഒരു കുറ്റവും ചെയ്യാതെ മരിക്കേണ്ട കാര്യമില്ല. ഇങ്ങനെ സംഭവമുണ്ടായാൽ സ്ത്രീകൾ അതിജീവിതയാകുമെന്നും പുരുഷന്മാർ അവരാദിയായിമാറും. ആ അവസ്ഥയ്ക്ക് മാറ്റം വരണമെന്നും ഇയാൾ പറയുന്നു. അതുപോലെ വീഡിയോയിൽ പീഡനക്കേസിൽ ജയിലിൽ പോയാൽ എന്തിനാണ് പേടിക്കുതെന്ന് ഇയാൾ ചോദിക്കുന്നു. സന്മനസുള്ള നമ്മുടെ സർക്കാർ എന്ത് കേസിൽ ജയിലിൽ പോയാലും 620 രൂപവെച്ച് നൽകുമെന്ന് ഇയാൾ ജയിൽപുള്ളികളുടെ വേതനം വർധിപ്പിച്ച നടപടിയെ പരിഹസിച്ചുകൊണ്ട് പറഞ്ഞു. ഇത്തരം ദുരനുഭങ്ങൾ ആണുങ്ങൾക്ക് ഇനിയും നേരിടേണ്ടി വരും.…
Read More » -
വെട്ടി നിരത്തി ഗവർണർ : വെട്ടിയത് നിരത്തിവെച്ച് മുഖ്യമന്ത്രി: നയപ്രഖ്യാപന പ്രസംഗം വേറിട്ടതായി : ഗവർണർ വായിക്കാതെ വിട്ടത് വായിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: നയ പ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഗവർണർ മനപ്പൂർവം വിട്ടു കളഞ്ഞപ്പോൾ അതുകൂടി ചേർത്ത് വായിച്ച് സഭയിൽ മുഖ്യമന്ത്രി.കേരള നിയമസഭ സാക്ഷ്യം വഹിച്ചത് വേറിട്ട നയ പ്രഖ്യാപന പ്രസംഗത്തിന്. കേന്ദ്രസർക്കാരിനെതിരെയുള്ള ഭാഗങ്ങൾ നയ പ്രഖ്യാപന പ്രസംഗത്തിൽ കണ്ടപ്പോൾ അത് വെട്ടി നിരത്തി ഗവർണർ മുന്നോട്ടു പോയപ്പോൾ ഗവർണർ വെട്ടിയതും വിട്ടു പോയതും എല്ലാം നിരത്തി മുഖ്യമന്ത്രിയും സഭയിൽ കസറി. ഗവർണറെ കൊണ്ട് പറയിപ്പിക്കാൻ ശ്രമിച്ചത് ഒടുവിൽ മുഖ്യമന്ത്രിക്ക് തന്നെ പറയേണ്ടിവന്നു.നിയമസഭയിൽ ഉണ്ടായത് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും അസാധാരണമായ നീക്കങ്ങൾ . സമ്മേളനത്തിന് മുന്നോടിയായുള്ള നയ പ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ മാറ്റം വരുത്തുകയും വായിക്കാതെ വിടുകയും ചെയ്ത ഭാഗങ്ങൾ കൂട്ടി ചേർത്ത് മുഖ്യമന്ത്രി സഭയിൽ. നയപ്രസംഗത്തിൽ ഗവർണർ വായിക്കാതെ വിട്ട ഭാഗം മുഖ്യമന്ത്രി നിയമസഭയിൽ വായിച്ചു. ഗവർണർ കേന്ദ്ര വിമർശനം വായിക്കാതെ വിട്ടതോടെ എതിർപ്പുമായി പിണറായി രംഗത്തെത്തുകയായിരുന്നു. സ്പീക്കറും ഗവർണറുടെ നീക്കത്തിൽ പ്രതികരിച്ചു. ഗവർണർ…
Read More » -
എത്ര പറഞ്ഞിട്ടും അരിശം തീരുന്നില്ല: വി.ഡി. സതീശനെതിരെ വെള്ളാപ്പള്ളി വീണ്ടും : ഫേയ്സ്ബുക്ക് കുറിപ്പിലൂടെ രൂക്ഷമായ വിമർശനം:: സതീശൻ എസ്എൻഡിപി യോഗത്തെ തെരുവിലിട്ട് ആക്ഷേപിക്കുന്നു: എല്ലാ മത സാമുദായിക നേതാക്കളെയും ആക്ഷേപിക്കുന്നു:കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം: സവർണ ഫ്യൂഡൽ മാടമ്പി മാനസികാവസ്ഥയാണ് സതീശന്റേത്
തിരുവനന്തപുരം: മാധ്യമങ്ങൾക്ക് മുന്നിലും പ്രസംഗങ്ങളിലും വി.ഡി സതീശനെതിരെ ആഞ്ഞടിച്ചിട്ടും മതിവരാതെ വെള്ളാപ്പള്ളി നടേശൻ ഫെയ്സ്ബുക്കിലൂടെയും സതീശനെതിരെ രൂക്ഷമായ വിമർശനം തൊടുത്തുവിട്ടു. സതീശനെ നിയന്ത്രിക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വത്തെ കളത്തിൽ ഇറക്കുന്ന തരത്തിലുള്ള എഫ് ബി പോസ്റ്റാണ് വെള്ളാപ്പള്ളിയുടേത്. സതീശൻ എസ്എൻഡിപി യോഗത്തെ തെരുവിലിട്ട് ആക്ഷേപിക്കുന്നുവെന്നാണ് ഫെയ്സ്ബുക്കിലൂടെ വെള്ളാപ്പള്ളിയുടെ പുതിയ ആരോപണം. വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് വെള്ളാപ്പള്ളി തന്റെ കുറിപ്പില്‍ പറയുന്നു. കൂടാതെ സതീശൻ എല്ലാ മത സാമുദായിക വിഭാഗങ്ങളെയും ആക്ഷേപിക്കുന്നയാളാണെന്നും പ്രീണന നയവും ഇരട്ടത്താപ്പും ഒരുമിച്ച് സ്വീകരിക്കുന്നുവെന്നും വെള്ളാപ്പള്ളി ആരോപിക്കുന്നു.സവർണ ഫ്യൂഡൽ മാടമ്പി മാനസികാവസ്ഥയാണ് സതീശന്റേത് എന്ന രൂക്ഷ വിമർശനവും വെള്ളാപ്പള്ളി ഉന്നയിച്ചിട്ടുണ0 ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എസ്.എൻ.ഡി.പി യോഗത്തെ തെരുവിലിട്ട് ആക്ഷേപിക്കുന്ന വിഷയത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം. സവർണ ഫ്യൂഡൽ മാടമ്പി മാനസികാവസ്ഥയാണ് സതീശന്റേത് എല്ലാ മതസാമുദായിക സംഘടനകളെയും നേരിട്ടും അല്ലാതെയും ആക്ഷേപിക്കുന്ന നിലപാടാണ്…
Read More » -
തുടങ്ങി കോൺഗ്രസിൽ പോസ്റ്റർ യുദ്ധം : സ്ഥാനാർത്ഥിനിർണയത്തിനു മുൻപേ ഒല്ലൂരിൽ പോസ്റ്ററുകൾ : ഇവിടേക്ക് വരത്തന്മാർ വേണ്ട: ഒല്ലൂരുകാരെ അപമാനിക്കരുത്: കെപിസിസി പ്രസിഡന്റിന് കത്തയച്ചതായി സൂചന
തൃശൂർ: സാധാരണ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ മാത്രം തൃശൂരിൽ നടക്കാറുള്ള പോസ്റ്റർ യുദ്ധം കോൺഗ്രസിൽ ഇക്കുറി നേരത്തെ തുടങ്ങി. സ്ഥാനാർത്ഥിനിർണയത്തിന്റെ പ്രാരംഭ ചർച്ചകൾക്ക് ശേഷം ആരായിരിക്കും സ്ഥാനാർത്ഥി എന്നതിനെക്കുറിച്ച് ഭ്യൂഹങ്ങളും സൂചനകളും പുറത്ത് വന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് തൃശ്ശൂർ ജില്ലയിലെ ഒല്ലൂരിൽ സേവ് കോൺഗ്രസിന്റെ പേരിൽ സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒല്ലൂർ സീറ്റിൽ പ്രാദേശിക നേതാവിനെ മത്സരിപ്പിക്കണമെന്നും കോൺഗ്രസിന് ‘വരത്തൻമാർ’ വേണ്ടെന്നുമുള്ള ആവശ്യവുമായി വ്യാപക പോസ്റ്ററുകൾ ഒല്ലൂരിലും പരിസരത്തും ഒട്ടിച്ചിട്ടുണ്ട് . സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ‘ഒല്ലൂരിനെ വരത്തന്മാരുടെ കുപ്പത്തൊട്ടിയാക്കരുത്, ഒല്ലൂർ ഒല്ലൂരുകാർക്ക് നൽകുക, ഒല്ലൂരുകാരെ അപമാനിക്കരുത്, ഒല്ലൂരിൽ കോൺഗ്രസിൽ മത്സരിക്കാൻ വരത്തന്മാർ വേണ്ട’ എന്നിങ്ങനെയാണ് സേവ് കോൺഗ്രസ് എന്ന പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിലുള്ളത്. ഒല്ലൂരിൽ മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥാനാർത്ഥികൾ വേണ്ടെന്നും മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥികൾ വേണമെന്നുമാണ് കോൺഗ്രസ് പ്രാദേശിക ഭാരവാഹികളുടെയും ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡന്റ്…
Read More » -
ട്രംപിന്റെ ലക്ഷ്യം ഖമേനി? ഇറാന് തീരത്ത് കൂടുതല്‍ അമേരിക്കന്‍ നിരീക്ഷണ ഡ്രോണുകള്‍; കൂടുതല്‍ വിമാനങ്ങള്‍ മധ്യേഷ്യയിലേക്ക്; ഗ്ലോബ്മാസ്റ്റര് വിമാനങ്ങള്‍ ജോര്‍ദാനില്‍; ഫ്ളൈറ്റ് റഡാറിലെ വിവരങ്ങള്‍ പങ്കുവച്ച് വിദഗ്ധര്‍; മുന്നറിയിപ്പ് നല്കി നെതന്യാഹു
ടെഹ്റാന്: ഇറാനില്‍ യുഎസ് ആക്രമണ ആശങ്കമെന്ന പുതിയ ആശങ്കയ്ക്കിടെ മധ്യേഷ്യയിലേക്ക് കൂടുതല്‍ യുഎസ് സൈനിക വിമാനങ്ങള്‍. യു.കെയിലെ വ്യോമതാവളത്തില്‍ നിന്നും യു.എസ് സൈന്യത്തിന്റെ രണ്ട് സി-17 ഗ്ലോബ്മാസ്റ്റര് വിമാനങ്ങള്‍ ജോര്‍ഡാനില്‍ ഇറങ്ങി. അതേസമയം, അബുബാദിയില്‍ നിന്നും പുറപ്പെട്ട യു.എസ് നിരീക്ഷണ ഡ്രോണ്‍ നിലവില്‍ ഇറാന് തീരത്തിന് സമീപത്തുകൂടി പറക്കുകയാണ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ വധിക്കാനോ നീക്കം ചെയ്യാനോ ഉള്ള ശ്രമം ഡോണള്‍ഡ് ട്രംപ് പരിഗണിക്കുന്നുണ്ടെന്ന ഊഹാപോഹത്തിനിടെയാണ് പുതിയ നീക്കങ്ങള്‍. ഖമനയിക്കെതിരെ നടക്കുന്ന ഏതൊരു ആക്രമണവും യുദ്ധമായി കണക്കാക്കുമെന്ന് പ്രസിഡന്റ് മസൂദ് പെഷെഷ്കിയാന്‍ പ്രതികരിച്ചു. ഫ്ലൈറ്റ് മോണിറ്ററിങ് ഡാറ്റ പ്രകാരം, യുകെയിലെ ആര്‍എഎഫ് ലേക്കന്‍ഹീത്തില്‍ നിന്നും പറന്ന രണ്ട് സി-17 ഗ്ലോബ്മാസ്റ്റര്-III വിമാനങ്ങള്‍ മെഡിറ്ററേനിയന്‍ കടലിന് മുകളിലൂടെ ജോര്‍ദാനിലെത്തി. ഇവിടെ നിന്നും വിമാനങ്ങള്‍ വീണ്ടും തിരികെ പറന്നതാണ് നിലവിലെ ഡാറ്റ. ആര്‍എഎച്ച് 183, ആര്‍സിഎച്ച് 181 എന്നി വിമാനങ്ങളാണ് ജോര്‍ദാനിലെത്തിയത്. 1,70,900 പൗണ്ട് വരെ ചരക്ക് വഹിക്കാനും ചെറുതും…
Read More » -
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എത്തി : ശബരിമല സ്വർണക്കൊള്ള കേസ് പ്രതികളുടെ വീടുകളിൽ അടക്കം 21 ഇടങ്ങളിൽ ഇ ഡി പരിശോധന: കേന്ദ്ര ഏജൻസിയുടേത് നിർണായകനീക്കം : പോറ്റിയുടെ വീട്ടിൽ ആരുമില്ലാത്തതിനാൽ അകത്തുകയറാനായില്ല
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഇ ഡി പരിശോധന. സ്വർണ്ണക്കൊള്ള കേസിലെ നിർണായക നീക്കമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയിരിക്കുന്നത്.കേസിലെ പ്രതികളുടെ വീടുകളിലടക്കം 21 ഇടങ്ങളിലാണ് ഇ ഡി പരിശോധന നടത്തുന്നത്. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ തിരുവനന്തപുരം പുളിമാത്തെ വീട്ടിലാണ് ഇ ഡി സംഘം പരിശോധനയ്ക്ക് എത്തിയത്. എന്നാൽ വീട്ടിൽ ആളില്ലാത്തതിനാൽ ഇ ഡി സംഘത്തിന് അകത്ത് കയറാനായില്ല. വീട്ടിലുള്ളവർ ബന്ധുവീട്ടിലാണ് എന്നാണ് അയൽക്കാർ ഇ ഡി ഉദ്യോഗസ്ഥരെ അറിയിച്ചത്. മുൻ ദേവസ്വം കമ്മീഷണറും ദേവസ്വം പ്രസിഡന്റുമായ എൻ വാസുവിന്റെ തിരുവനന്തപുരം പേട്ടയിലെ വീട്ടിലും ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തുകയാണ്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലും സ്വർണവ്യാപാരി ഗോവർദ്ധന്റെ ബെല്ലാരിയിലെ വീട്ടിലും ഇ ഡി ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്. ബെംഗളൂരുവിലെ സ്മാർട്ട് ക്രിയേഷൻസ് ഓഫീസ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തും പരിശോധന നടക്കുന്നുണ്ട്. പ്രതികളുടെ ആസ്തികൾ, ബാങ്ക്…
Read More » -
‘ഇത് സണ്ണിക്കുള്ള സീറ്റ്!’; കോണ്‍ഗ്രസിന്റെ മഹാപഞ്ചായത്തില്‍ എത്തിയ കെ. സുധാകരനെ മൈന്‍ഡ് ചെയ്യാതെ രാഹുല്‍ ഗാന്ധി; തനിക്ക് അടുത്തിരുന്നപ്പോള്‍ തഞ്ചത്തില്‍ എഴുന്നേല്‍പ്പിച്ചുവിട്ടു; കണ്ണൂര്‍ സിംഹത്തോട് ദേശീയ നേതൃത്വത്തിനും അതൃപ്തിയോ?
കൊച്ചി: കൊച്ചിയില്‍ നടന്ന കോണ്‍ഗ്രസ് മഹാ പഞ്ചായത്തില്‍ മുന്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെ കസേരയില്‍നിന്ന് എഴുന്നേല്‍പ്പിച്ചുവിട്ട് രാഹുല്‍ ഗാന്ധി. വേദിയില്‍ തൊഴുതുനിന്നിട്ടും അദ്ദേഹത്തെ ഗൗനിക്കാതിരുന്ന രാഹുല്‍, തനിക്കരികിലുള്ള കേസരയില്‍ സുധാകരന് ഇരുന്നപ്പോഴാണ് ഒരു കുപ്പി വെള്ളം നല്‍കിയശേഷം എഴുന്നേറ്റു മാറാന്‍ ആവശ്യപ്പെടുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും വന്‍ ചര്‍ച്ചയായി. രാഹുല്‍ വേദിയിലെത്തിയതിനു പിന്നാലെ എല്ലാ നേതാക്കള്‍ക്കുമരികില്‍ എത്തി ഒന്നൊന്നായി കൈകൊടുത്തിട്ടും കെ. സുധാകരന്റെ അരികിലേക്ക് പോകാന്‍ രാഹുല്‍ തയാറായില്ല. സുധാകരനോടുള്ള അനിഷ്ടം പ്രകടമാക്കും വിധമായിരുന്നു രാഹുല്‍ ഗാന്ധിയുടെ ശരീരഭാഷ. രാഹുലിന് അരികിലെത്തി തൊഴുതുനിന്നിട്ടും മൈന്‍ഡ് ചെയ്തില്ല. രാഹുല്‍ഗാന്ധി വേദിയിലെത്തുന്നതുമുതല്‍ കസേരയില്‍ ഇരിക്കുന്നതുവരെയുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. വേദിയിലേക്ക് എത്തിയ രാഹുല്‍ എം.എം. ഹസന്, കെ. മുരളീധരന്, ബെന്നി ബെഹനാന്, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, വി.എസ്. ശിവകുമാര്‍, ദീപ്തി മേരി വര്‍ഗീസ് എന്നിവര്‍ക്കും അദ്ദേഹം കൈകൊടുത്തു. തൊഴുതു നില്ക്കുന്ന കെ. സുധാകരനെ കണ്ടതോടെ അതുവരെ നേതാക്കള്‍ക്ക് അരികിലേക്ക് എത്തിയ രാഹുല്‍…
Read More » -
കേസെടുത്തയുടൻ ഷിംജിത ഒളിവിൽ?… തെരച്ചിലിനിറങ്ങി പോലീസ്!! ദീപക്കിന്റെ മരണത്തിൽ യുവതിയുടെ ഫോൺ, ഇൻസ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങൾ കണ്ടെത്തുന്നതിന് സൈബർ സെല്ലിന്റെ സഹായം തേടി പോലീസ്, എനിക്ക് വലിയ വിഷമമുണ്ടായി, എനിക്കെതിരെയുള്ള ആരോപണം വ്യാജമാണ് അമ്മാ…- മരിക്കും മുൻപ് മകൻ പറഞ്ഞതായി അമ്മയുടെ മൊഴി
കോഴിക്കോട്: ബസിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ വീഡിയോ ചിത്രീകരിച്ച വടകര സ്വദേശി ഷിംജിത ഒളിവിൽ പോയെന്ന് സൂചന. ഇവർക്കെതിരെ പോലീസ് ഇന്നലെ കേസെടുത്തിരുന്നു. പിന്നാലെ യുവതി മുങ്ങുകയായിരുന്നെന്നാണ് സൂചന. അതേസമയം ഇവർക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് തെരച്ചിൽ തുടങ്ങി. ദീപക്കിന്റെ അമ്മ നൽകിയ പരാതിയിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി സോഷ്യൽമീഡിയ ഇൻഫ്ലുവൻസറായ ഷിംജിതയ്ക്കെതിരെ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ യുവതി ഒളിവിൽ പോയെന്നാണ് വിവരം. ഇതോടെ ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്താനും യുവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാനുമാണ് നീക്കം. ഇൻസ്റ്റഗ്രാം വിവരങ്ങൾ ശേഖരിക്കാനായി സൈബർ പോലീസിന്റെ സഹായം തേടി. ഇന്നലെ വൈകിട്ടോടെ മെഡിക്കൽ കോളേജ് പോലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. തനിക്കെതിരെയുള്ള ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്നും മകൻ സൂചിപ്പിച്ചിരുന്നുവെന്നും ദീപക്കിന്റെ മാതാപിതാക്കൾ പോലീസിന്…
Read More »
