NEWS
-
ഇസ്രയേലിന്റെ പക്കല്‍ മൂന്നാഴ്ചത്തേക്കുള്ള വിശദമായ പദ്ധതി; തകര്‍ക്കാനുള്ളത് ആയിരത്തോളം കേന്ദ്രങ്ങള്‍; ഹോര്‍മൂസിലേക്ക് കപ്പലുകള്‍ അയയ്ക്കാന്‍ കഴിയില്ലെന്ന് ജപ്പാനും ജര്‍മനിയും ഓസ്‌ട്രേലിയയും; നാറ്റോ സഖ്യം ‘മോശം ഭാവി’ നേരിടേണ്ടി വരുമെന്ന് ട്രംപ്; ചൈന സന്ദര്‍ശനവും മാറ്റിയേക്കും
ടെല്‍അവീവ്: കുറഞ്ഞതു മൂന്നാഴ്ചയെങ്കിലും യുദ്ധം തുടരാനുള്ള പദ്ധതികള്‍ കൈയിലുണ്ടെന്ന് ഇസ്രയേല്‍. അതേസമയം, ഇറാനിയന്‍ ഡ്രോണ്‍ ആക്രമണങ്ങളെത്തുടര്‍ന്ന് ദുബായ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. യുണൈറ്റഡ് അറബ് എമിറേറ്റിലെ (യുഎഇ) പ്രധാന എണ്ണ ഉല്‍പാദന കേന്ദ്രത്തിനു നേരെയും ആക്രമണമുണ്ടായി. ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ യുദ്ധം ഇപ്പോള്‍ മൂന്നാം വാരത്തിലേക്ക് കടക്കുകയാണ്. ലോകത്തിലെ എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും 20 ശതമാനവും ഒഴുകുന്ന ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടിയത് എണ്ണവില വര്‍ധിപ്പിക്കുമെന്ന ഭീതി വര്‍ദ്ധിപ്പിക്കുന്നു. സുപ്രധാന ഷിപ്പിംഗ് പാത വീണ്ടും തുറക്കാന്‍ സഹായിക്കുന്നതിന് രാഷ്ട്രങ്ങളുടെ കൂട്ടായ്മ രൂപീകരിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച ആവശ്യപ്പെട്ടു. വാഷിംഗ്ടണിനെ സഹായിക്കുന്നതില്‍ അംഗരാജ്യങ്ങള്‍ പരാജയപ്പെട്ടാല്‍ നാറ്റോ സഖ്യം ‘വളരെ മോശം’ ഭാവി നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പാത തുറക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ക്ക് അവര്‍ പിന്തുണ അറിയിച്ചെങ്കിലും സൈനിക നടപടിയില്‍ പങ്കാളിയാകില്ലെന്നാണു നാറ്റോ രാജ്യങ്ങള്‍ നല്‍കിയ സൂചന. ഇറാനുമായുള്ള യുദ്ധത്തിന് അടുത്ത മൂന്നാഴ്ചത്തേക്കുള്ള വിശദമായ പ്രവര്‍ത്തന പദ്ധതികളും അതോടൊപ്പം കൂടുതല്‍ മുന്നോട്ടുള്ള…
Read More » -
‘തലശ്ശേരിയിൽ കലാപത്തിന് വെടി മരുന്നിട്ട കൊലയാളിയെ സ്ഥാനാർത്ഥിയാക്കി സിപിഎം; നാടിനെ വർഗ്ഗീയ ലഹളക്ക് എറിഞ്ഞു കൊടുക്കാൻ ശ്രമിച്ച ക്രൂരത മറന്നോ?‘- കാരായി രാജനെതിരെ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
അടൂർ: തലശ്ശേരിയിലെ സിപിഎം സ്ഥാനാർത്ഥി കാരായി രാജനെതിരെ ഫേസ്‌ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ. ഫസൽ വധക്കേസ് ആസൂത്രണം ചെയ്ത, തലശ്ശേരിയിൽ കലാപത്തിന് വെടി മരുന്നിട്ട കൊലയാളിയെ സിപിഎം സ്ഥാനാർത്ഥിയാക്കിയെന്ന് രാഹുൽ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. കൊലപ്പെടുത്തിയ ശേഷം ഫസലിന്റെ ചോര പുരണ്ട വസ്ത്രം അമ്പലത്തിന്റെ പരിസരത്തു കൊണ്ട് വന്നു ഇട്ട് കൊണ്ട് ഒരു നാടിനെ വർഗ്ഗീയ ലഹളക്ക് എറിഞ്ഞു കൊടുക്കാൻ ശ്രമിച്ച ക്രൂരത മറന്നോ? സിപിഎം കൊന്നിട്ട് ആ കൊലയ്ക്ക് പിന്നിൽ ആർഎസ്എസ് ആണെന്നു പറഞ്ഞു അതിനു വർഗ്ഗീയ നിറം ചാർത്താൻ നടത്തിയ സിപിഎം നടത്തിയ ശ്രമം മറന്നോ? കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത് എന്ന് ഒരിക്കൽ കോടതി വിധിച്ച ഒരു കൊലയാളിയെ കണ്ണൂർ ജില്ലയിൽ തന്നെ മത്സരിപ്പിച്ച് നിങ്ങൾ ആരെയാണ് വെല്ലുവിളിക്കുന്നത്? തുടങ്ങിയ ചോദ്യങ്ങളാണ് രാഹുൽ ഉന്നയിക്കുന്നത്. അരും കൊല ആസൂത്രണം ചെയ്ത കൊലയാളിയാണ് കാരായി രാജൻ. ഒരിക്കൽ ഒരു കലാപം ഉണ്ടായതിന്റെ മുറിപ്പാടും ഭീതിയുമായി കഴിയുന്ന തലശ്ശേരിയിൽ മറ്റൊരു കലാപത്തിന്…
Read More » -
സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കേരള കോൺഗ്രസ്(എം) , പാലായിൽ ജോസ് കെ. മാണി തന്നെ, ചാലക്കുടിയിൽ അപ്രതീക്ഷിത മത്സരാർത്ഥി
കോട്ടയം: കേരള കോൺഗ്രസ്(എം) സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കേരള കോൺഗ്രസ് മത്സരിക്കുന്ന 12 നിയോജക മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. പാലായിൽ പാർട്ടി ചെയർമാൻ ജോസ് കെ. മാണി തന്നെ മത്സരിക്കും. പാർട്ടിയുടെ അഞ്ച് എംഎൽഎമാരും അതാത് സീറ്റുകളിൽ തന്നെ മത്സരിക്കും. മന്ത്രി റോഷി അഗസ്റ്റിൻ സിറ്റിങ് സീറ്റായ ഇടുക്കിയിൽ തന്നെ വീണ്ടും ജനവിധി തേടും. കടുത്തുരുത്തിയിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മിയും ഇരിക്കൂറിൽ മാത്യു കുന്നപ്പള്ളിയും മത്സരിക്കും. കോൺഗ്രസിൽ നിന്ന് ഇന്ന് രാവിലെ രാജിവെച്ച നഗരസഭാ കൗൺസിലർ ബിജു ചിറയത്താണ് ചാലക്കുടിയിൽ പാർട്ടിയുടെ സ്ഥാനാർഥി. ഇടുക്കി-റോഷി അഗസ്റ്റിൻ, കാഞ്ഞിരപ്പള്ളി- ഡോ. എൻ. ജയരാജ്, ചങ്ങനാശ്ശേരി- അഡ്വ. ജോബ് മൈക്കിൾ, പൂഞ്ഞാർ- അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, റാന്നി- പ്രമോദ് നാരായണൻ, തൊടുപുഴ- സിറിയക് ചാഴികാടൻ, പിറവം- സാബു കെ. ജേക്കബ്,ഇരിക്കൂർ- മാത്യൂ കുന്നപ്പള്ളി, കടുത്തുരുത്തി- നിർമ്മല ജിമ്മി, പെരുമ്പാവൂർ- ബേസിൽ പോൾ എന്നിങ്ങനെയാണ് തീരുമാനമായിരിക്കുന്നത്.
Read More » -
കൂറുമാറി കൂടുവിട്ടെത്തിയവർക്കെല്ലാം വാരിക്കോരി കൊടുത്തു… 47 സ്ഥാനാർഥികളുടെ ഒന്നാംഘട്ട പട്ടിക പുറത്തുവിട്ട് ബിജെപി, നേമത്ത് രാജീവ്, കെ. സുരേന്ദ്രൻ കാസർകോട്, പൂഞ്ഞാറിൽ പി.സി. ജോർജ്, ഒറ്റപ്പാലത്ത് മേജർ രവി…പട്ടികയിൽ എസ് രാജേന്ദ്രനും ആർ രശ്മിയും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി. 47 സ്ഥാനാർഥികളുടെ പട്ടികയാണ് ഇന്നു പ്രഖ്യാപിച്ചത്. സമീപകാലത്ത് സിപിഐ, കോൺഗ്രസ് പാർട്ടികൾ വിട്ട് ബിജെപിയിൽ ചേർന്നവരും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്ത യോഗത്തിന് ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായതെന്ന് ബിജെപി വാർത്താക്കുറിപ്പിൽ അറിയിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തും മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്തുനിന്നും ജനവിധി തേടും. അതുപോലെ കോഴിക്കോട് നോർത്തിൽ നവ്യ ഹരിദാസും, പാലക്കാട് ശോഭ സുരേന്ദ്രനും, തൃശൂരിൽ പത്മജ വേണുഗോപാലും മത്സരിക്കും. ഒറ്റപ്പാലത്ത് മേജർ രവിയും, പാലായിൽ ഷോൺ ജോർജും, പൂഞ്ഞാറിൽ പി.സി. ജോർജും സ്ഥാനാർഥികളാകും. അതുപോലെ കൊട്ടാരക്കരയിൽ ആർ. രശ്മിയും അതേസമയം വട്ടിയൂർക്കാവിൽ മുൻ ഡിജിപി ആർ. ശ്രീലേഖയും കഴക്കൂട്ടത്ത് വി. മുരളീധരനും മത്സരിക്കും. കാട്ടാക്കടയിൽ പി.കെ. കൃഷ്ണദാസും…
Read More » -
“ഞാൻ ചെയർപേഴ്സണായിരിക്കുന്നിടത്തോളംകാലം അനുമതി ലഭിക്കില്ല… എൻആർഐ വ്യവസായി സാജൻ ആത്മഹത്യ പികെ ശ്യാമളയ്ക്ക് തിരിച്ചടിയാകും!! അണികളുടെ എതിർപ്പ് പാർട്ടി മുഖവിലയ്ക്കെടുത്തില്ല, ശ്യാമളയുടെ സ്ഥാനാർഥിത്വത്തിൽ കണ്ണൂർ സിപിഎമ്മിൽ പൊട്ടിത്തെറി, ടി.കെ. ഗോവിന്ദൻ പാർട്ടിവിട്ടു, സ്വതന്ത്രനായി മത്സരിക്കും, കോൺഗ്രസ് പിന്തുണയ്ക്കാൻ സാധ്യത
കണ്ണൂർ: അണികളുടേയും പാർട്ടിക്കുള്ളിലേയും എതിർപ്പിനെ മറികടന്ന് തളിപ്പറമ്പ് മണ്ഡലത്തിൽ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയ തീരുമാനം കണ്ണൂർ സിപിഎമ്മിൽ പൊട്ടിത്തെറിയിലേക്ക് നയിക്കുന്നു. കണ്ണൂർ ജില്ലയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് മുതിർന്ന നേതാവും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ടു. നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് മണ്ഡലത്തിൽ പാർട്ടി സ്ഥാനാർത്ഥിയായ പികെ ശ്യാമളക്കെതിരെ അദ്ദേഹം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. പാർട്ടിയുടേത് ധാർമികത ഇല്ലാത്ത നടപടിയെന്നും അദേഹം പറഞ്ഞു. കണ്ണൂരിൽ നടന്ന വാർത്ത സമ്മേളനത്തിലാണ് ടി.കെ. ഗോവിന്ദൻ നിലപാട് വ്യക്തമാക്കിയത്. പാർട്ടിയുടെ കോട്ടയായ കണ്ണൂരിൽ മുതിർന്ന നേതാവ് തന്നെ പരസ്യമായി രംഗത്തെത്തിയത് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. നിലവിൽ ഹാൻഡ്‌വീവ് ചെയർമാനാണ് ഗോവിന്ദൻ. അതേസമയം നേരത്തെ ശ്യാമളയുടെ സ്ഥാനാർഥിത്വത്തിനെതിരേ കമ്മിറ്റിയിൽ എതിർപ്പ് അറിയിച്ച ഗോവിന്ദൻ, ഇക്കഴിഞ്ഞ ദിവസങ്ങളിലെ യോഗങ്ങളിൽ പങ്കെടുത്തിരുന്നില്ലെന്നാണ് വിവരം. ഇതോടെയാണു ഗോവിന്ദന്റെ എതിർപ്പ് പരസ്യമായത്. അതേസമയം സിപിഎമ്മിലെ പൊട്ടിത്തെറിയെ കോൺഗ്രസ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. തളിപ്പറമ്പിൽ കഴിഞ്ഞ തവണ മത്സരിച്ച വിപി അബ്ദുൾ…
Read More » -
‘റഷ്യയും ചൈനയും ഞങ്ങൾക്കൊപ്പം; സഹായസഹകരണവും നല്കിവരുന്നു‘: സമ്മതിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി
ടെഹ്‌റാൻ: മധ്യേഷ്യയിലെ സംഘർഷത്തിൽ റഷ്യയും ചൈനയും ഇറാനെ സൈനിക സഹകരണത്തിലൂടെയും മറ്റ് മാർഗങ്ങളിലൂടെയും സഹായിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. അമേരിക്കയ്ക്കും ഇസ്രയേലും എതിരായ യുദ്ധത്തിൽ റഷ്യയും ചൈനയും തങ്ങളെ സഹായിക്കുന്നുണ്ടെന്ന് ഇത് ആദ്യമായാണ് ഇറാൻ തുറന്നുസമ്മതിക്കുന്നത്. ഈ രണ്ട് രാജ്യങ്ങളും ഇറാന്റെ നിർണായക പങ്കാളികളാണെന്ന് (strategic partners) അരാഗ്ചി വ്യക്തമാക്കി. ഇറാനിലെ എണ്ണക്കമ്പനികൾക്കോ ഊർജ്ജ സ്രോതസ്സുകൾക്കോ നേരെ ആക്രമണമുണ്ടായാൽ അമേരിക്കൻ ഉടമസ്ഥതയിലുള്ള പ്രാദേശിക ആസ്തികൾക്ക് നേരെ തിരിച്ചടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്ക് പൂർണ്ണമായി തുറക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും യുഎഇ വഴി തങ്ങൾക്കെതിരെ ആക്രമണം നടക്കുന്നുണ്ടെന്നും അരാഗ്ചി ആരോപിച്ചു. ഇറാനും റഷ്യയും ചൈനയും തമ്മിൽ രഹസ്യമായി സൈനിക സഹകരണത്തിൽ ഏർപെട്ടിട്ടുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെതന്നെ ആരോപിച്ചിരുന്നു. ഇത് സ്ഥിരീകരിക്കുന്ന വിവരങ്ങളാണ് ഇറാന്റെ വിദേശകാര്യമന്ത്രി ഇന്ന് പങ്കുവെച്ചത്. ‘ചൈനയും റഷ്യയും ഇറാന്റെ തന്ത്രപ്രധാന പങ്കാളികളാണ്, സംഘർഷത്തിൽ അവർ സഹകരണം നൽകുന്നുണ്ട്. അതിൽ സൈനിക സഹകരണവും ഉൾപ്പെടുന്നു.’…
Read More » -
‘ഹോർമൂസ് പിടിച്ചടക്കാൻ ഇന്ത്യ യുഎസിനെ സഹായിക്കും: ജപ്പാൻ, കൊറിയ, ചൈന, തായ്‌ലൻഡ് എന്നീ ഏഷ്യൻ രാജ്യങ്ങളും പിന്തുണ നൽകും‘- യുഎസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റ്
വാഷിങ്ടൺ: ലോകത്തിലെ നിർണ്ണായക ഇന്ധന നീക്കപാതയായ ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ യുഎസിനൊപ്പം ഇന്ത്യ നിൽക്കുമെന്ന് സൂചിപ്പിച്ച് യുഎസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റ്. ഹോർമുസ് കടലിടുക്ക് സൈനീക ബലത്തിലൂടെ പിടിച്ചെടുക്കാൻ മറ്റ് രാജ്യങ്ങളുടെ പിന്തുണ തേടിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസിനെ സഹായിക്കാൻ പ്രതിജ്ഞാബദ്ധമായ ചില രാജ്യങ്ങളെക്കുറിച്ച് ട്രംപ് തന്നോട് പറഞ്ഞതായി റൈറ്റ് അവകാശപ്പെട്ടു. ഈ രാജ്യങ്ങളെക്കുറിച്ച് പരാമർശിക്കവെയാണ് ഇന്ത്യയുടെ കാര്യവും റൈറ്റ് സൂചിപ്പിച്ചത്. ‘ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ മറ്റ് രാജ്യങ്ങളെ സമീപിക്കുകയാണെന്ന് ശനിയാഴ്ച പ്രസിഡന്റ് ട്രംപ് പറഞ്ഞു. അദ്ദേഹം ചൈന, ജപ്പാൻ, യുകെ, ഫ്രാൻസ്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ പേരുകൾ പരാമർശിച്ചു. ചില രാജ്യങ്ങൾ യുഎസിനെ സഹായിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞു,‘ റൈറ്റ് മാധ്യമങ്ങളോട് പറഞ്ഞു. ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ സഹായിക്കുന്ന രാജ്യങ്ങളുടെ പ്രത്യേക പേരുകൾ നൽകാമോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, ക്രിസ് റൈറ്റ് ചോദ്യം ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യ ഉൾപ്പെടെ ചില രാജ്യങ്ങളുടെ പേര്…
Read More »


