Local
-
അമിതവേഗം; കോട്ടയത്ത് നിയന്ത്രണം വിട്ട ബസ് വീട്ടിലേക്ക് ഇടിച്ചുകയറി
കോട്ടയം: നിയന്ത്രണം വിട്ട ബസ് വീട്ടിലേക്ക് ഇടിച്ചുകയറി. മാന്നാനം നാൽപ്പാത്തിമല അതിരമ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് നിയന്ത്രണം വിട്ടു വീട്ടിലേക്കു ഇടിച്ചു കയറിയത്. സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിറയെ ആളുകളുമായി വന്ന ബസ്സാണ്,ഡ്രൈവറുടെ അശ്രദ്ധ മൂലം അപകടത്തിൽ പെട്ടത്. അപകടത്തിൽ വീടിന്റെ കാർ പോർച്ച് തകർന്നു.വീടിന്റെ ഷെയ്ഡിൽ തട്ടിയാണ് ബസ്സ് നിന്നത്.വീട്ടിൽ പെയിന്റിങ്ങ് നടത്തിക്കൊണ്ടിരുന്ന ജോലിക്കാർ ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപെട്ടത്. ആർക്കും പരിക്കില്ല
Read More » -
കോട്ടയത്ത് സ്കൂൾ ബസിന് തീപിടിച്ചു
കോട്ടയം: വാകത്താനത്ത് സ്വകാര്യ സ്കൂൾ ബസിന് തീപിടിച്ചു.ഇന്ന് രാവിലെയായിരുന്നു സംഭവം.ജെറുസലേം മൗണ്ട് ഹയർ സെക്കൻഡറി സ്കൂളിന്റെ ബസിനാണ് തീപിടിച്ചത്. കുട്ടികളുമായി വരുമ്പോൾ സ്കൂളിന്റെ അടുത്ത് വെച്ചാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ട് എന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവറുടെ സമയോചിത ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴിവായത്.
Read More » -
പാലാ പൊൻകുന്നം റോഡിൽ വാഹനാപകടം
പാലാ: പൊൻകുന്നം റോഡിൽ പൈകയിൽ വാഹനാപകടം. പൈക പോസ്റ്റ് ഓഫീസ് ജംഗ്ഷനിലായിരുന്നു അപകടം. മുന്നിൽ പോയ ബൈക്കിൽ പുറകെ അമിതവേഗത്തിൽ വന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികനായ തിടനാട് ബാങ്ക് പ്രസിഡണ്ട് തോമസ് വടകരയ്ക്കും ഭാര്യയ്ക്കും ഗുരുതരമായി പരിക്കേറ്റു.ഇവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് മലാപ്പറമ്ബിലുണ്ടായ വാഹനാപകടത്തില്‍ ദമ്ബതികള്‍ മരിച്ചിരുന്നു. കക്കോട് സ്വദേശി ഷൈജു, ഭാര്യ ജീമ എന്നിവരാണ് മരിച്ചത്.ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ സ്വകാര്യ ബസുകള്‍ക്കിടയില്‍പ്പെട്ടായിരുന്നു അപകടം. മലാപ്പറമ്ബിന് സമീപം വെങ്ങേരിയില്‍ വെച്ചായിരുന്നു അപകടമുണ്ടായത്.മുന്നിൽ പോയ ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ തൊട്ടു പിന്നിലുണ്ടായിരുന്ന സ്‌കൂട്ടര്‍ ബസില്‍ ഇടിക്കുകയായിരുന്നു.ഈ സമയം തൊട്ടുപിന്നാലെ വന്ന മറ്റൊരു ബസും സ്‌കൂട്ടറിൽ ഇടിച്ചു.സംഭവസ്ഥലത്ത് തന്നെ ദമ്പതികൾ മരിച്ചിരുന്നു.അമിത വേഗതയായിരുന്നു ഇവിടെയും അപകടകാരണം.
Read More » -
കൃഷിനാശമുണ്ടാക്കിയ കാട്ടുപന്നിക്കൂട്ടത്തെ തുരത്താൻ താമരക്കുളത്ത് തോക്കെടുത്ത് പഞ്ചായത്ത്! കൊന്നത് 6 പന്നികളെ
ചാരുംമൂട്: താമരക്കുളം ഗ്രാമപഞ്ചായത്തിലെ ചത്തിയറയിൽ കൃഷിനാശമുണ്ടാക്കിയ കാട്ടുപന്നിക്കൂട്ടത്തിൽ രണ്ടെണ്ണത്തിനെ വെടിവെച്ചു കൊന്നു. ഗ്രാമപഞ്ചായത്ത് നിയോഗിച്ചിട്ടുള്ള ഷൂട്ടറാണ് പന്നികളെ വെടിവെച്ചിട്ടത്. രണ്ടാഴ്ച മുമ്പ് 4 എണ്ണത്തിനെ വെടിവെച്ചുകൊന്നിരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു പന്നിവേട്ട നടന്നത്. ചത്തിയ തട്ടയ്ക്കാട്ട് സമീപം കുടുംബശ്രീ പ്രവർത്തകർ നടത്തുന്ന കൃഷിയിടത്തിൽ ചീനി ചേമ്പ് തുടങ്ങിയ കൃഷികൾ വ്യാപകമായി നശിപ്പിച്ചിരുന്നു. കുടുബശ്രീ പ്രവർത്തകർ വിവരം അറിയിച്ചതിനെ തുടർന്ന് പ്രസിഡന്റ് ജി വേണു ഷൂട്ടർ മാവേലിക്കര സ്വദേശി ദിലീപിനെ വരുത്തുകയായിരുന്നു. കർഷകനായ അനീഷിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ കാട്ടുപന്നികളെ കാണുകയും വെടിയുതിർക്കുകയും ചെയ്തു. രണ്ടെണ്ണം വെടിയേറ്റു വീഴുകയും ബാക്കിയുള്ളവ ഓടിപ്പോകുകയുമായിരുന്നു. ഇവ തൊട്ടടുത്ത വീട്ടിൽ പെയിന്റിംഗ് നടത്തുകയായിരുന്ന തൊഴിലാളികളെ അക്രമിക്കാൻ ശ്രമിച്ചെങ്കിലും ഇവർ ഓടിരക്ഷപ്പെട്ടു. കാട്ടുപന്നികളുടെ ശല്യം പഞ്ചായത്ത് പ്രദേശത്ത് വലിയ തോതിൽ വർദ്ധിച്ചിരിക്കുകയാണെന്ന് പ്രസിഡന്റ് ജി. വേണു പറഞ്ഞു.
Read More » -
മഴ: കോട്ടയം ജില്ലയിൽ ജാഗ്രത പുലർത്താൻ വകുപ്പുകൾക്ക് നിർദ്ദേശം
കോട്ടയം: ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ പ്രത്യേക ജാഗ്രത പുലർത്താൻ വകുപ്പുകൾക്ക് നിർദ്ദേശം. ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയുടെ അധ്യക്ഷതയിൽ നടന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് നിർദ്ദേശം. മലയോര പ്രദേശത്തേക്കുള്ള രാത്രിയാത്ര പരമാവധി ഒഴിവാക്കണം. കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്താൻ പൊലീസ്, അഗ്നിരക്ഷ സേന, കെ.എസ്.ഇ.ബി., ആരോഗ്യം – റവന്യൂ–തദ്ദേശസ്വയംഭരണ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. ഏത് അടിയന്തര സാഹചര്യവും നേരിടാൻ വകുപ്പുകൾ സജ്ജമായിരിക്കാനും മൂന്നു ദിവസം 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക് കൺട്രോൾ റൂമുകൾ തുറക്കാനും നിർദ്ദേശിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മൂന്നു ദിവസത്തേക്ക് മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക് കൺട്രോൾ റൂമുകൾ തുറക്കും. കൺട്രോൾ റൂമുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ നോഡൽ ഓഫീസറെയും നിയോഗിക്കും. ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുന്നതിന് സജ്ജമായിരിക്കാനും നിർദ്ദേശിച്ചു. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ചൊവ്വാഴ്ച കേന്ദ്രകാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.…
Read More » -
കോളജ് വിദ്യാര്‍ഥിനി വീടിനുള്ളിൽ ജീവനൊടുക്കി, കാരണം അജ്ഞാതം
കാഞ്ഞങ്ങാട്: കോളജ് വിദ്യാര്‍ഥിനിയെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ചട്ടഞ്ചാല്‍ എം ഐ സി കോളജ് മൂന്നാം വര്‍ഷ ബിഎസ്‌സി മാത്‌സ് വിദ്യാര്‍ഥിനി മേഘ(20) ആണ് വീടിനകത്ത് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. മാതാവ് ബന്ധു വീടില്‍ പോയി തിരിച്ച് വന്നപ്പോഴാണ് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എരോലിലെ സഞ്ജീവ്-വിജയലത ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: പൂജ, ആകാശ് (വിദ്യാര്‍ഥികള്‍)
Read More » -
അടിയന്തിര സാഹചര്യം പരിഗണിച്ച് തിരുവനന്തപുരത്തെ എല്ലാ റവന്യു ഉദ്യോഗസ്ഥരോടും ഓഫീസില്‍ പ്രവേശിക്കുവാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം
തിരുവനന്തപുരം: ജില്ലയിലെ അടിയന്തിര സാഹചര്യം പരിഗണിച്ച് എല്ലാ റവന്യു ഉദ്യോഗസ്ഥരോടും ഓഫീസില്‍ പ്രവേശിക്കുവാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം. മഴക്കെടുതി ഉണ്ടായിട്ടുള്ള സ്ഥലങ്ങളില്‍ വേണ്ട സഹായങ്ങള്‍ എത്തിക്കുവാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും തഹസീല്‍ദാര്‍മാര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ പൂര്‍ണ്ണ സജ്ജമാണെന്നും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അടിയന്തിര സാഹചര്യങ്ങളില്‍ പൊതു ജനങ്ങള്‍ക്ക് താലൂക്ക് കണ്‍ട്രോള്‍ റൂമുകളില്‍ ബന്ധപ്പെടാമെന്ന് കളക്ടര്‍ അറിയിച്ചു. തിരുവനന്തപുരം താലൂക്ക്: 0471 2462006, 9497711282. നെയ്യാറ്റിന്‍കര താലൂക്ക്: 0471 2222227, 9497711283. കാട്ടാക്കട താലൂക്ക്: 0471 2291414, 9497711284. നെടുമങ്ങാട് താലൂക്ക്: 0472 2802424, 9497711285. വര്‍ക്കല താലൂക്ക്: 0470 2613222, 9497711286. ചിറയിന്‍കീഴ് താലൂക്ക്: 0470 2622406, 9497711284 കനത്ത മഴയാണ് തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തുടരുന്നത്. നഗരപരിധിയില്‍ പലയിടങ്ങളിലും വെളളക്കെട്ട് രൂക്ഷമായ സാഹചര്യമാണുള്ളത്. തേക്കുമൂട് ബണ്ട് കോളനിയില്‍ വെളളം കയറിയതിനെ തുടര്‍ന്ന് കുടുംബങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. 122 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കണ്ണമ്മൂല…
Read More » -
കനത്ത മഴയില്‍ റാന്നി ടൗണിൽ വെള്ളക്കെട്ട്;ഗതാഗതം തടസപ്പെട്ടു
റാന്നി: ഇന്നലെ പെയ്ത കനത്ത മഴയിൽ റാന്നി ടൗണിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ പുനലൂർ- മൂവാറ്റുപുഴ ഈസ്റ്റേൺ ഹൈവേയിൽ ഗതാഗതം തടസപ്പെട്ടു. കുതിച്ചെത്തിയ മല വെള്ളപ്പാച്ചിലിൽ ചെത്തോങ്കര, കക്കുടുമൺ, അങ്ങാടി എന്നീ വലിയ തോടുകൾ കരകവിഞ്ഞൊഴുകുകയായിരുന്നു.ഇതോടെ തോടിനോടു ചേർന്ന വീടുകളും കടകളും മുങ്ങി. പുനലൂർ മുവാറ്റുപുഴ പാതയിൽ രണ്ടിടത്ത് മണ്ണിടിച്ചിലുമുണ്ടായി. 2 മണിക്കൂർ നീണ്ടുനിന്ന മഴയിൽ തോടുകളും നീർച്ചാലുകളും നിറഞ്ഞൊഴുകുകയായിരുന്നു. ചെല്ലക്കാട് മുതൽ ചെത്തോങ്കര വരെയുള്ള റോഡിലും ചെല്ലക്കാട് നിന്ന് കൈതവനപടി വഴി സ്റ്റോറും പടിയിലെത്തുന്ന റോഡിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. പുനലൂർ-മൂവാറ്റുപുഴ പാതയിൽ മന്ദമരുതിക്കും ചെല്ലക്കാടിനും മധ്യേ രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായി. ഉയർന്ന കട്ടിങ്ങിൽ നിന്നിരുന്ന റബർ മരങ്ങളടക്കമാണ് റോഡിലേക്ക് പിഴുതു വീണത്. ചെത്താങ്കര വലിയതോട് കര കവിഞ്ഞതോടെ റാന്നി ടൗണും മുങ്ങി.പുനലൂർ-മൂവാറ്റുപുഴ പാതയിൽ മക്കപ്പുഴ മുതൽ മന്ദമരുതി വരെ ഓട കരകവിഞ്ഞ് സമീപ വീടുകളിലെല്ലാം വെള്ളം കയറി റോഡിൽനിന്ന് വീടുകളിലേക്കും മുറ്റങ്ങളിലേക്കും വെള്ളം കുത്തി യൊലിക്കുകയായിരുന്നു. മുക്കം -ഇടമൺ അത്തിക്കയം…
Read More » -
തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ച പോലീസിന് നൽകിയത് കഞ്ചാവ്
പത്തനംതിട്ട: ഇന്നലെ നടന്ന സഹകരണ കാര്‍ഷിക വികസന ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ യുവാക്കളോട് തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചപ്പോള്‍ പോലീസിനു നല്‍കിയത് കഞ്ചാവ് പൊതി. കള്ളവോട്ട് ആരോപണത്തെത്തുടര്‍ന്നാണ് യുവാക്കളെ പോലീസ് തടഞ്ഞു പരിശോധിച്ചത്. ഇവരില്‍നിന്നാണ് കഞ്ചാവ് പൊതി കണ്ടെടുത്തത്. കൊടുമണ്‍ കുടമുക്ക് സ്വദേശികളായ കണ്ണൻ ഗണേഷ്, വിമല്‍ എന്നിവരില്‍നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
Read More » -
വിവാഹശേഷം ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ പ്രശ്നങ്ങള്‍ തുടങ്ങുന്നു; യുവജനങ്ങള്‍ക്കിടയില്‍ വിവാഹ പൂര്‍വ കൗണ്‍സിലിങ്ങിന്റെ അനിവാര്യത വര്‍ധിച്ചുവരുന്നു: വനിത കമ്മീഷന്‍
എറണാകുളം: യുവജനങ്ങൾക്കിടയിൽ വിവാഹ പൂർവ കൗൺസിലിങ്ങിന്റെ അനിവാര്യത വർധിച്ചുവരികയാണെന്ന് വനിത കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ സംഘടിപ്പിച്ച വനിത കമ്മിഷൻ ജില്ലാതല അദാലത്തിലെ ആദ്യ ദിവസത്തെ പരാതികൾ തീർപ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷൻ അധ്യക്ഷ. വിവാഹപൂർവ കൗൺസിലിങ്ങിന്റെ അനിവാര്യത വ്യക്തമാക്കുന്നതാണ് കമ്മിഷനു മുന്നിൽ വന്നിട്ടുള്ള പരാതികളിൽ ഏറെയും. വിവാഹം രജിസ്റ്റർ ചെയ്യുന്ന സമയത്ത് ഇരുവരും കൗൺസിലിങ്ങിന് വിധേയമായിട്ടുണ്ടെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൂടി സമർപ്പിക്കണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തണമെന്ന നിർദ്ദേശം വനിത കമ്മിഷൻ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. വിവാഹശേഷം ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ദമ്പതികൾക്കിടയിൽ പ്രശ്‌നങ്ങൾ ഉടലെടുക്കുകയാണെന്നാണ് പരാതികളിൽ നിന്നും വ്യക്തമാകുന്നത്. ഇത്തരത്തിൽ പ്രശ്‌നങ്ങൾ നേരിടുന്നവർക്ക് കൗൺസിലിങ് നൽകാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വനിതാ കമ്മിഷന്റെ തിരുവനന്തപുരത്തെ ഹെഡ് ഓഫീസിൽ സ്ഥിരമായി കൗൺസിലിങ്ങിനുള്ള സംവിധാനമുണ്ട്. എറണാകുളത്തെ റീജിയണൽ ഓഫീസിലും കൗൺസിലറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വനിതാ കമ്മിഷൻ പ്രതിമാസ സിറ്റിങ്ങിൽ കൗൺസിലർ മുഖേന പ്രശ്‌നങ്ങൾ പരിഹരിക്കുന്നുണ്ടെന്നും വനിത കമ്മിഷൻ…
Read More »