Local

  • കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളികൾ ദീപാവലി ആഘോഷിച്ചു; ക്ലൈമാക്സിൽ മെത്ത നിര്‍മ്മാണ ഫാക്ടറി നിന്നങ്ങ് കത്തി!

    കോട്ടയം: മൂന്നിലവിൽ സ്വകാര്യ മെത്ത നിര്‍മ്മാണ ഫാക്ടറിയിൽ തീപിടുത്തം. കൊക്കോ ലാറ്റക്സ് എന്ന മെത്ത നിർമ്മാണ ഫാക്ടറിയിലാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ ദീപാവലി ആഘോഷം തീപിടുത്തത്തിൽ കലാശിച്ചത്. ഫാക്ടറി ഏതാണ്ട് പൂർണമായി കത്ത് നശിച്ചു. ഫാക്ടറിയിലേക്കുള്ള പ്രധാന പാതയിലെ പാലം തകരാറിലായതിനാൽ ഫയർഫോഴ്സ് വാഹനങ്ങൾ സ്ഥലത്തേക്ക് എത്താനും ഏറെ ബുദ്ധിമുട്ടി. തീപിടുത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നാശ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം. പാലായിൽ നിന്നും ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയം ആക്കിയത്. രാത്രി 7.45 ന് ആണ് തീപിടുത്തം ആരംഭിച്ചത്. കാഞ്ഞിരപ്പള്ളി പാലാ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘമാണ് സ്ഥലത്തേക്ക് എത്തിയത്.

    Read More »
  • നാദാപുരത്ത് മധ്യസ്ഥ ശ്രമത്തിനിടെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പരാതിക്കാരിയുടെ മുഖത്തടിച്ചതായി ആക്ഷേപം; പൊലീസിനെ സമീപിച്ചിട്ടും കേസെടുക്കുന്നില്ലെന്ന് യുവതി

    കോഴിക്കോട്: നാദാപുരത്ത് മധ്യസ്ഥ ശ്രമത്തിനിടെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പരാതിക്കാരിയുടെ മുഖത്തടിച്ചതായി ആക്ഷേപം. സംഭവത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ പൊലീസിനെ സമീപിച്ചിട്ടും കേസെടുക്കുന്നില്ലെന്നും പരാതിക്കാരിയായ യുവതി ആരോപിച്ചു. നാദാപുരത്ത് ജിം ആന്‍ഡ് ബ്യൂട്ടി പാര്‍ലര്‍ സ്ഥാപനം നടത്തുന്ന രാജി രാജന്‍ എന്ന യുവതിയാണ് പരാതിക്കാരി. ഇവര്‍ക്ക് ബിസിനസ് പങ്കാളിയുമായി നേരത്തെ ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ബിസിനസ് പങ്കാളിയുടെ ബന്ധുക്കള്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് രാജി പറയുന്നു. ഇക്കാര്യത്തെക്കുറിച്ച് യുവതി നാദാപുരം പൊലീസില്‍ പരാതിയും നല്‍കി. തുടര്‍ന്നാണ് പ്രശ്‌നപരിഹാരത്തിനായി ഇരു കൂട്ടരെയും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബ്യൂട്ടി പാര്‍ലറിലേക്ക് വിളിച്ചു വരുത്തിയത്. മധ്യസ്ഥ ചര്‍ച്ചക്കിടെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മര്‍ദ്ദിച്ചെന്നാണ് രാജി രാജന്റെ പരാതി. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് കരുതിയാണ് മധ്യസ്ഥ ചര്‍ച്ചയ്ക്ക് വേണ്ടി ചെന്നത്. എന്നാല്‍ കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഖത്തടിക്കുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ കൈയ്യും കാലും അടിച്ചു തകര്‍ക്കുമെന്ന് ബിസിനസ് പങ്കാളിയുടെ ഭര്‍ത്താവ് ഗള്‍ഫില്‍…

    Read More »
  • കൊല്ലത്തെ റിസര്‍വേഷന്‍ കൗണ്ടര്‍ പൂട്ടി; യാത്രക്കാര്‍ക്ക് റെയില്‍വെയുടെ ഇരുട്ടടി, റീത്ത് വെച്ച് പ്രതിഷേധം

    കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ കൗണ്ടർ നിർത്തലാക്കിയതിനെതിരെ വ്യാപക പ്രതിഷേധം. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന് ഭാഗമായാണ് റെയിൽവേ റിസർവേഷൻ കൗണ്ടർ നിർത്തലാക്കിയത്. എന്നാൽ യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് കൌണ്ടറുകൾ പുനസ്ഥാപിക്കണമെന്നാണ് വിവിധ സംഘടനകളുടെ ആവശ്യം. പൂട്ടിയ റിസർവേഷൻ കൗണ്ടറിന് മുന്നിൽ റീത്ത് വെച്ചാണ് യാത്രക്കാർ പ്രതിഷേധമറിയിച്ചത്. ടിക്കറ്റ് ബുക്ക് ചെയ്യാൻ റിസർവേഷൻ കൗണ്ടർ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലെത്തുമ്പോഴാണ് യാത്രക്കാർ പലരും കൗണ്ടർ അടച്ചു പൂട്ടിയ വിവരം അറിയുന്നത്. നവംബർ ഒന്നിനാണ് കൊല്ലത്തെ റിസർവേഷൻ കൗണ്ടറിന്റെ പ്രവർത്തനം നിർത്തലാക്കിയത്. റെയിൽവെ പാഴ്സൽ സർവീസ് ഓഫീസിന് മുകളിലാണ് വർഷങ്ങളായി റിസർവേഷൻ കൗണ്ടർ പ്രവർത്തിച്ചിരുന്നത്. യാത്രക്കാർക്കുള്ള ഇരിപ്പിടവും വിശാലമായ കൗണ്ടറുമാണ് ഉണ്ടായിരുന്നത്. പുതിയ തീരുമാനം പ്രകാരം സാധാരണ കൗണ്ടറിൽ തന്നെയാണ് റിസർവേഷൻ കൗണ്ടറും. ഇത് വലിയ ബുദ്ധിമുട്ടാണ് യാത്രക്കാർക്കുണ്ടാക്കുന്നത്. പ്രായമയവർക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കുമാണ് കൂടുതൽ പ്രതിസന്ധി. സാധാരണ ടിക്കറ്റ് കൗണ്ടറുകളിൽ തന്നെ റിസർവേഷൻ കൗണ്ടറും വന്നതോടെ തിരക്കും കൂടി. കൊല്ലത്തിന് പുറമെ തിരുവനന്തപുരം, കായംകുളം…

    Read More »
  • ഇടുക്കി ആനയിറങ്കല്‍ ഡാമില്‍ വള്ളം മറിഞ്ഞ് രണ്ട് പേരെ കാണാതായി; തിരച്ചില്‍ തുടരുന്നു

    ഇടുക്കി: ഇടുക്കി ആനയിറങ്കല്‍ ഡാമില്‍ വള്ളം മറിഞ്ഞ് രണ്ട് പേരെ കാണാതായി. 301 കോളനിയിലെ താമസക്കാരായ ഗോപി നാഗൻ (50), സജീവൻ (45) എന്നിവരെയാണ് കാണാതായത്. ഇവരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്ന് രാവിലെ പത്തോടെയാണ് വള്ളം മറ‍ിഞ്ഞ് ഇരുവരെയും കാണാതായത്. 301 കോളനിയില്‍ന്നും ആനയിറങ്കല്‍ ഡാമിലുടെ സ്വന്തം വള്ളത്തില്‍ ആനയിറങ്കലിലേക്ക് പോയി അവശ്യസാധനങ്ങള്‍ വാങ്ങി തിരിച്ചുവരുന്നതിനിടെയാണ് അപകടം. വള്ളത്തില്‍ തിരിച്ചുവരുന്നതിനിടെ മറിയുകയായിരുന്നു. അപകടം നടന്നത് കണ്ടയുടനെ പ്രദേശവാസികള്‍ സ്ഥലത്തേക്ക് എത്താന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. വള്ളത്തിലുണ്ടായിരുന്ന സജീവനാണ് ആദ്യം ഡാമില്‍ മുങ്ങിയത്. ഗോപി അല്‍പംകൂടി മുന്നോട്ട് തുഴഞ്ഞെങ്കിലും വള്ളം പൂര്‍ണമായും മുങ്ങിപോവുകയായിുരന്നു. സംഭവത്തെതുടര്‍ന്ന് സ്ഥലത്ത് പൊലീസും ഫയര്‍ഫോഴ്സുമെത്തി. നാട്ടുകാര്‍ സ്വന്തം വള്ളങ്ങളിലായും തിരച്ചില്‍ നടത്തുന്നുണ്ട്. വൈകിട്ടോടെ മുങ്ങല്‍ വിദഗ്ധരെ ഉള്‍പ്പെടെ സ്ഥലത്തെത്തി തിരച്ചില്‍ ഊര്‍ജിതമാക്കുമെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും കാണാതായ സ്ഥലം ചതുപ്പ് പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനവും ഏറെ ശ്രമകരമാണ്. മുമ്പ് അരികൊമ്പന്‍റെ സാന്നിധ്യമുണ്ടായിരുന്ന പ്രദേശമാണ് ആനയിറങ്കല്‍ ഡാമും 301 കോളനിയും.

    Read More »
  • കൂട്ടുകാരന്റെ കല്യാണം കൂടാൻ കോട്ടയത്ത് വന്ന് ഒഴുക്കി​ല്‍­പ്പെ­ട്ട 21കാരന്റെ മൃതദേഹം കിട്ടി, മരിച്ചത് ബാംഗ്ലൂരിൽ ഫിസിയോതെറാപ്പി പഠിക്കുന്ന കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി

        കോ­​ട്ട​യം നഗരാതിർത്ഥിയിലെ  എലിപ്പുലിക്കാട് പാലത്തിനു സമീപം കു­​ളി­​ക്കാ­​നി­​റ​ങ്ങി­​ ഒ­​ഴു­​ക്കി​ല്‍­​പ്പെ­​ട്ട്  കാണാതായ  യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബാംഗളൂരുവിലെ ഫിസിയോതെറാപ്പി വിദ്യാർത്ഥിയും കാഞ്ഞിരപ്പള്ളി സ്വദേശിയുമായ ജോയേല്‍ വില്യംസ് എന്ന 21കാരന്റെ മൃതദേഹമാണ് കണ്ടെത്തിയത്.  സുഹൃത്തിന്റെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ജോയലും മൂന്ന് സുഹൃത്തുക്കളും എലിപ്പുലിക്കാട് കടവിന് സമീപത്തെ ഹോം സ്റ്റേയിൽ എത്തിയത്. ഇവിടെ നിന്നും ഇക്കരെ എത്തി വസ്ത്രങ്ങൾ അഴിച്ച് വച്ച ശേഷം മീനന്തറയാറ്റിൽ ജോയൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. രണ്ടു യുവാക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. കുളി കഴിഞ്ഞ് കയറിയ ശേഷം ജോയേല്‍ വീണ്ടും വെള്ളത്തില്‍ ഇറങ്ങുകയായിരുന്നു എന്നും പറയപ്പെടുന്നു. ഈ സമയത്താണത്രേ യുവാവ് ഒഴുക്കില്‍പ്പെട്ടത്. ഒപ്പമുണ്ടായിരുന്ന കൂട്ടുകാർ രക്ഷപ്പെടുത്താൻ നോക്കിയെങ്കിലും യുവാവ് ഒഴുക്കിൽപ്പെട്ട് മുങ്ങി താഴുകയായിരുന്നു. തുടർന്ന് സുഹൃത്തുക്കൾ ബഹളം വച്ചതോടെ ഇതുവഴി പോകുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. തുടർന്ന് ,  അഗ്നിരക്ഷാ സേനാ സംഘവും കോട്ടയം ഈസ്റ്റ്…

    Read More »
  • പ്രഭാതസവാരിക്ക് പോയ അച്ഛനും  8 വയസുകാരനായ മകനും  ആത്മഹത്യ ചെയ്ത നിലയിൽ,  അയലത്തെ ആൾത്താമസമില്ലാത്ത വീട്ടിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത് 

    കോട്ടയം: മീനടത്ത് അച്ചനെയും മകനെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മീനടം നെടുംപൊയ്കയിൽ താമസിക്കുന്ന വട്ടുകളത്തിൽ ബിനു, മകൻ മൂന്നാം ക്ലാസ്സ്കാരനായ ശിവ ഹരി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 7 മണിയോടെ പ്രഭാതസവാരിക്ക് വീട്ടിൽ നിന്നും ഇറങ്ങിയ ബിനുവിനെയും മകനെയും പിന്നീട് വീടിന് സമീപത്തെ ആൾത്താമസമില്ലാത്ത വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പാമ്പാടി പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. ബിനു ഇലട്രിക്ക് വർക്കുകൾ ചെയ്യുന്ന വ്യക്തിയാണ്. ബിനു മുമ്പ് ആലാമ്പള്ളി ശ്രീ വിരാഡ് വിശ്വബ്രഹ്മ ക്ഷേത്രത്തിന് സമീപം താമസിച്ചിരുന്നു. പിന്നീട് ആലാമ്പള്ളിയിലെ സ്ഥലം വിറ്റ ശേഷം മീനടം നെടുംപൊയ്കയിൽ സ്ഥലം വാങ്ങി താമസിച്ച് വരുകയായിരുന്നു.

    Read More »
  • ഓമല്ലൂരിൽ ലോട്ടറി കച്ചവടക്കാരൻ ഗോപി പെട്രോൾ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കിയ സംഭവം: ജീവനൊടുക്കിയത് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന്, ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

    പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂർ പള്ളത്ത് ലോട്ടറി കച്ചവടക്കാരൻ ഗോപി പെട്രോൾ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനൊടുക്കുകയായിരുന്നുവെന്ന് വ്യക്തമാകുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. വീട് നിർമ്മാണം എങ്ങുമെത്തിയില്ലെന്നും താൻ ജീവിതത്തിൽ പരാജയപ്പെട്ടുപോയെന്നും ഗോപിയുടെ ആത്മഹത്യാ കുറിപ്പിലുണ്ട്. ‘വീടിന്റെ പണി എങ്ങുമെത്തിയില്ല. പണം കിട്ടാത്തത് കൊണ്ട്. ഓണത്തിന് മുമ്പ് വാർപ്പ് ലെവൽ എത്തിച്ചതാണ്. ഇതുവരെ വാർപ്പിന്റെ തുക കിട്ടിയില്ലെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. വീട് നിർമ്മാണം പൂർത്തിയാക്കാൻ കഴിയാത്തതിന്റെ മനോവിഷമത്തിലായിരുന്നു ഗോപി. ഭാര്യയും രണ്ടു മക്കളുമുണ്ട്. ലൈഫ് പദ്ധതി പ്രകാരം ഗോപിക്ക് പഞ്ചായത്ത് വീട് അനുവദിച്ചിരുന്നു. എന്നാൽ ലൈഫ് വീട് നിർമാണത്തിലെ പ്രതിസന്ധി ഇതുവരെ പറഞ്ഞിട്ടില്ലെന്ന് ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പ്രതികരിച്ചു. സംസ്ഥാന സർക്കാരിന്റെ വിഹിതവും ഹഡ്ക്കോ വായ്പയും കിട്ടാത്തത് ഒരു പ്രതിസന്ധി തന്നെയാണെന്നും ഗോപിയെ പോലെ മറ്റു ഗുണഭോക്താക്കൾക്കും ലൈഫ് പദ്ധതിയിൽ പണം കൊടുക്കാനുണ്ടെന്നും ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. (ആത്മഹത്യ ഒരു പ്രശ്നത്തിനും…

    Read More »
  • തിരുവനന്തപുരത്ത് പടക്ക കടയില്‍ വന്‍ തീപിടിത്തം; പടക്കങ്ങളെല്ലാം ഒന്നാകെ പൊട്ടിത്തെറിച്ചെങ്കിലും സംഭവം നടന്നയുടനെ സ്ഥലത്തുനിന്ന് ആളുകള്‍ മാറിയതിനാല്‍ വലിയ ദുരന്തം ഒഴിവായി; ആളപായമില്ല, രണ്ട് ബൈക്കുകൾ കത്തിനശിച്ചു

    തിരുവനന്തപുരം: തിരുവനന്തപുരത്ത് പടക്ക കടയില്‍ വന്‍ തീപിടിത്തം. തിരുവനന്തപുരത്തെ തമലത്തുള്ള പടക്ക കടയിലാണ് ഇന്നലെ രാത്രിയോടെ തീപിടിത്തമുണ്ടായത്. തീപിടിത്തതില്‍ ആളപായമില്ല. തീപടര്‍ന്നതോടെ കടയിലുണ്ടായിരുന്ന പടക്കങ്ങളെല്ലാം ഒന്നാകെ പൊട്ടിത്തെറിച്ചെങ്കിലും സംഭവം നടന്നയുടനെ സ്ഥലത്തുനിന്ന് ആളുകള്‍ മാറിയതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. പടക്കങ്ങള്‍ കൂട്ടാമായി പൊട്ടിതെറിച്ച പ്രദേശത്ത് വലിയരീതിയിലുള്ള തീഗോളം തന്നെയുണ്ടാകുകയായിരുന്നു. കുറെയെറെ പടക്കങ്ങള്‍ ഒന്നിച്ച് പൊട്ടിത്തെറിച്ചതോടെ സ്ഥലത്ത് ചെറിയ സ്ഫോടനമുണ്ടായ പ്രതീതിയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. തീപിടിത്തത്തില്‍ കടയ്ക്കു മുന്നിൽ നിർത്തിയിട്ട രണ്ട് ബൈക്കുകൾ കത്തിനശിച്ചു. തീപിടത്തമുണ്ടായ ഉടനെ ബൈക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും കടയുടെ പുറത്തേക്ക് പടക്കങ്ങള്‍ പൊട്ടിത്തെറിച്ചതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ ഓടിമാറുകയായിരുന്നു. ദീപാവലി ആഘോഷങ്ങൾക്കായി സൂക്ഷിച്ച പടക്ക കടയിലാണ് തീപിടിത്തം ഉണ്ടായത്. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണച്ചു. കട പൂർണമായും കത്തി നശിച്ചു. തമലം സ്വദേശി രാധാകൃഷ്ണൻ നായരുടെ ഉടമസ്ഥതയിലുള്ളതാണ് കട. തീപടരാനുണ്ടായ കാരണം വ്യക്തമല്ലെന്നും കൂടുതല്‍ പരിശോധനക്കുശേഷമെ ഇക്കാര്യം വ്യക്തമാകുകയുള്ളുവെന്നും ഫയര്‍ഫോഴ്സ് അറിയിച്ചു.

    Read More »
  • ആദ്യം അമ്മ ഇറങ്ങി, മക്കള്‍ രണ്ടുപേർ ഇറങ്ങുന്നത് കാത്തുനില്‍ക്കാതെ ജീവനക്കാര്‍ ബസ് എടുത്തു, ഓട്ടോപിടിച്ച് പിന്നാലെ പാഞ്ഞ് യുവതി; സംഭവം കൊച്ചിയിൽ

    കൊച്ചി: കൊച്ചിയില്‍ ബസില്‍നിന്നും അമ്മ ഇറങ്ങിയശേഷം പെണ്‍കുട്ടികളെ ഇറക്കാതെ സ്വകാര്യ ബസ് പോയതായി പരാതി. അമ്മയോടൊപ്പം ബസില്‍ യാത്ര ചെയ്ത ആറും ഒമ്പതും വയസുള്ള പെണ്‍കുട്ടികളെയാണ് സ്റ്റോപ്പില്‍ ഇറക്കാതെ സ്വകാര്യ ബസ് യാത്ര തുടര്‍ന്നതെന്നാണ് പരാതി. കൊച്ചി പലാരിവട്ടത്ത് ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് സമീപം ശിശുദിനാഘോഷത്തില്‍ പങ്കെടുത്തശേഷം തിരിച്ചുവരുന്നതിനിടെയാണ് സംഭം. മട്ടാഞ്ചേരി-ആലുവ റൂട്ടിലോടുന്ന സജിമോന്‍ എന്ന ബസിലാണ് പലാരിവട്ടം സ്വദേശിനിയായ ഷിബിയും രണ്ടു മക്കളും കയറിയത്. പലാരിവട്ടത്തെ സ്റ്റോപ്പിലെത്തിയപ്പോള്‍ ആദ്യം ഷിബി ഇറങ്ങിയെങ്കിലും മക്കള്‍ രണ്ടുപേരും ഇറങ്ങുന്നത് കാത്തുനില്‍ക്കാതെ ജീവനക്കാര്‍ ബസ് എടുത്തുപോവുകയായിരുന്നുവെന്നാണ് പരാതി. താന്‍ ഇറങ്ങിയ ഉടനെ മക്കള്‍ ഇറങ്ങാനുണ്ടെന്ന് ജീവനക്കാരോട് പറഞ്ഞെങ്കിലും ഇത് ശ്രദ്ധിക്കാതെ ബസ് മുന്നോട്ട് എടുക്കുകയായിരുന്നുവെന്നും ബസില്‍ തട്ടി വിളിച്ചുപറഞ്ഞിട്ടും നിര്‍ത്തിയില്ലെന്നും ഷിബി പറഞ്ഞു. തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ കയറി ബസിന് പിന്നാലെ പോവുകയായിരുന്നു. ഇതിനിടയില്‍ കുട്ടികള്‍ ഇറങ്ങാത്തത് മനസിലാക്കി ബസിലെ പെണ്‍കുട്ടി ബസ് നിര്‍ത്തിച്ച് കുട്ടികളുമായി അടുത്ത സ്റ്റോപ്പില്‍ ഇറങ്ങുകയായിരുന്നു.…

    Read More »
  • നാലുമാസത്തെ കുടിശിക നല്‍കാതെ ഇനി ആദിവാസി കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകാനാവില്ല; മുന്നറിയിപ്പുമായി വിദ്യാവാഹിനി പദ്ധതിയിലെ കരാറുകാര്‍

    ഇടുക്കി: സര്‍ക്കാര്‍ നാലുമാസത്തെ കുടിശിക നല്‍കാതെ ഇനി ആദിവാസി കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകാനാവില്ലെന്ന മുന്നറിയിപ്പുമായി വിദ്യാവാഹിനി പദ്ധതിയിലെ കരാറുകാര്‍. വണ്ടി നിർത്തുന്നതോടെ അടിമാലി മേഖലയില്‍ മാത്രം എണ്ണൂറിലധികം കുട്ടികളുടെ പഠനമാണ് മുടങ്ങുക. പരിഹരിക്കാന്‍ ശ്രമം തുടങ്ങിയെന്നും ഒരുമാസത്തെ തുക ഉടന്‍ നല്‍കുമെന്നുമാണ് പട്ടികവർ​ഗ വകുപ്പിന്‍റെ വിശദീകരണം പട്ടികവർ​ഗ വകുപ്പ് പണം തരുന്നില്ലാത്തിനാല്‍ അടുത്ത ആഴ്ച്ച മുതല്‍ സ്കൂളിലെത്തിക്കാനാവില്ലെന്ന് കരാറുകാര്‍ കുട്ടികളെ അറിയിച്ച ശേഷമുള്ള പ്രതികരണമാണിത്. നിര്‍ത്തിയാല്‍ വനത്തിനുള്ളില്‍നിന്ന് എങ്ങനെ സ്കൂളിലെത്തുമെന്നതാണ് കുട്ടികളുടെ ആധി. ഇത് മാങ്കുളത്തെ മാത്രമല്ല അടിമാലി, മുന്നാര്‍, ആനക്കുളം, മച്ചിപ്ലാവ് ഇരുമ്പ്പാലം എന്നിവിടങ്ങളിലെ കൂടി കാഴ്ച്ചയാണ്. നാലു മാസത്തില്‍ കൂടുതല്‍ ബാധ്യത താങ്ങാനാവില്ലെന്ന് ഇവിടങ്ങളിലെയെല്ലാം കരാറുകാര്‍ പട്ടിക വര്‍ഗ്ഗ വകുപ്പിനെ അറിയിച്ചുകഴിഞ്ഞു. ചിലയിടങ്ങളില്‍ അധ്യാപകർ പണം കടം കൊടുത്താണ് കരാറുകാരെ സംരക്ഷിച്ചിരുന്നത്. എല്ലാ മാസവും പണം നല്‍കാന്‍ അധ്യാപകര്‍ക്കും പറ്റുന്നില്ല.

    Read More »
Back to top button
error: