Kerala
-
പ്രീമിയം പരീക്ഷണങ്ങള്‍ തുടരുന്നു; അയ്യായിരം കൊടുത്താല്‍ പ്രത്യേക കൗണ്ടര്‍ നല്‍കാന്‍ ബെവ്‌കോ; സ്വകാര്യ കമ്പനിക്ക് യഥേഷ്ടം മദ്യം വില്‍ക്കാം; പരീക്ഷണ അടിസ്ഥാനത്തില്‍ നീക്കം
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രീമിയം ഷോപ്പുകളില്‍ പണം നല്‍കിയാല്‍ സ്വകാര്യ മദ്യ കമ്പനിയ്ക്ക് മദ്യത്തിന്റെ പരസ്യം നല്‍കി വില്‍പനയ്ക്കുള്ള പ്രത്യേക കൗണ്ടര്‍ സൗകര്യം അനുവദിക്കാനൊരുങ്ങി ബവ്‌കോ. ബ്രാന്‍ഡൊന്നിന് 5000 (അയ്യായിരം) രൂപ വീതം വാങ്ങി മൂന്ന് വര്‍ഷത്തേക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ കൗണ്ടര്‍ നല്‍കാന്‍ താല്‍പര്യപത്രം ക്ഷണിച്ചത്. സ്ഥലം അനുവദിക്കുന്നതിലൂടെ സര്‍ക്കാരിന്റെ ഉടമസ്ഥതതയിലുള്ള സ്ഥാപനത്തില്‍ സ്വകാര്യ കമ്പനികള്‍ക്ക് അവരുടെ ബ്രാന്‍ഡ് മദ്യം യഥേഷ്ടം വില്‍ക്കാന്‍ പ്രതിനിധിയെയും ചുമതലപ്പെടുത്താന്‍ കഴിയും. ബവ്‌കോ സ്വന്തം നിലയിലോ, വാടക നല്‍കിയോ പ്രവര്‍ത്തിപ്പിക്കുന്ന ഷോപ്പുകളില്‍ മൂന്ന് വര്‍ഷത്തേക്ക് സ്വകാര്യ കമ്പനി നല്‍കേണ്ടത് നാമ മാത്രമായ തുകയാണെന്നത് വലിയ വിമര്‍ശനങ്ങള്‍ ക്ഷണിച്ച് വരുത്തുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിലെ ഓരോ ഷോപ്പുകളിലായുള്ള പരീക്ഷണത്തിനാണ് ബവ്‌കോയുടെ തീരുമാനം. പ്രത്യേക കൗണ്ടര്‍ തിരിച്ച് നല്‍കുന്നതിലൂടെ മദ്യത്തിന്റെ സവിശേഷതകള്‍ പറഞ്ഞ് കൊടുക്കാന്‍ പ്രതിനിധിയെയും ചുമതലപ്പെടുത്താം. വിവിധ ബ്രാന്‍ഡുകള്‍ ഇത്തരത്തില്‍ തൊഴിലാളികളെ ചുമതലപ്പെടുത്തിയാല്‍ മദ്യം വാങ്ങാന്‍ എത്തുന്നവരെക്കാള്‍ കൂടുതല്‍ വില്‍പ്പനക്കാര്‍ കൗണ്ടറുകളിലുണ്ടായേക്കും. അങ്ങനെ സര്‍ക്കാരിന്റെ സ്ഥാപനത്തില്‍ പതിയെ പതിയെ സ്വകാര്യ…
Read More » -
പണി പാളിയതോടെ മന്ത്രിയെ വെളിപ്പിച്ച് സെൽഫിയെടുത്ത നഴ്സ്!! കുറഞ്ഞ മണിക്കൂറുകൾക്കുള്ളിൽ മന്ത്രിയോട് അത്രയും അടുപ്പം ഉണ്ടായി, അതുകൊണ്ടാണ് ഫോട്ടോ എടുത്തത്, മന്ത്രി അഭിനയിച്ചെന്നും നാടകം കളിച്ചെന്നുമുള്ള പ്രചാരണം മനുഷ്യത്വമില്ലായ്മ… മെഡിക്കൽ കോളജ് അധികൃതരോടു വിശദീകരണം തേടി മന്ത്രിയുടെ ഓഫിസ്, അന്വേഷണത്തിന് ഉത്തരവ്, നടപടി?
കണ്ണൂർ: പരിയാരം ഗവ. മെഡിക്കൽ കോളZജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജിനൊപ്പം സെൽഫി എടുത്ത സംഭവം വിവാദമായതോടെ വിശദീകരണവുമായി ആരോഗ്യപ്രവർത്തക പി.സി. സ്മിത. കുറഞ്ഞ മണിക്കൂറുകൾക്കുള്ളിൽ മന്ത്രിയോട് അത്രയും അടുപ്പം ഉണ്ടായെന്നും അതുകൊണ്ടാണ് ഫോട്ടോ എടുത്തതെന്നും സ്മിത സമൂഹമാധ്യമത്തിൽ കുറിച്ചു. അതുപോലെ മന്ത്രി അഭിനയിച്ചെന്നും നാടകം കളിച്ചെന്നുമുള്ള പ്രചാരണം മനുഷ്യത്വമില്ലായ്മയാണെന്നും സ്മിത പ്രതികരിച്ചു. മന്ത്രിയും ആരോഗ്യപ്രവർത്തകരും ചിരിച്ചുകൊണ്ടുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മന്ത്രിയുടെ ഓഫിസ് മെഡിക്കൽ കോളേജ് അധികൃതരോടു വിശദീകരണം തേടിയിരുന്നു. തുടർന്ന് ആശുപത്രി സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടു. ഇതോടെ ഫോട്ടൊയെടുത്ത ആരോഗ്യപ്രവർത്തകർക്കെതിരെ നടപടി വന്നേക്കുമെന്നാണ് സൂചന. അതേസമയം മന്ത്രിയെ ഇന്നു പുലർച്ചെ നാലിന് ഡിസ്ചാർജ് ചെയ്ത് തുടർചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കാർ മാർഗമാണ് യാത്ര. മന്ത്രിയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന ഇപ്പോഴും നടക്കുകയാണ്. 55 സിസിടിവി ക്യാമറകളാണുള്ളത്. സിസിടിവികളിൽ നിന്ന് മന്ത്രിയെ കയ്യേറ്റം ചെയ്യുന്ന ദൃശ്യം ഇതുവരെ ലഭിച്ചില്ലെന്നാണ്…
Read More » -
കണ്ണൂർ സിപിഎമ്മിൽ സ്ഥാനാർഥി തർക്കം? അഞ്ചുതവണ മത്സരിച്ചതല്ലേ നിർത്തിക്കോ… ശൈലജയെ വെട്ടാൻ തീരുമാനിച്ച് സംസ്ഥാന നേതൃത്വം, മട്ടന്നൂരല്ലെങ്കിൽ വേണ്ട- കെകെ ശൈലജ!! തളിപ്പറമ്പിൽ സുകന്യയോടും വിയോജിപ്പ്, നികേഷിനെ ഇറക്കണമെന്ന് എംവി ഗോവിന്ദൻ…
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി സാധ്യത ലിസ്റ്റിൽ കെകെ ശൈലജക്ക് അതൃപ്തിയെന്ന് സൂചന. കണ്ണൂരിലെ മട്ടന്നൂർ മണ്ഡലത്തിൽ മത്സരിക്കാൻ അവസരം ലഭിച്ചില്ലെങ്കിൽ തനിക്കു മത്സരിക്കാൻ താൽപ്പര്യമില്ലെന്ന നിലപാടിലാണ് കെകെ ശൈലജ. ഇക്കാര്യം സിപിഎം സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് അറിയുന്നത്. അതേസമയം, അഞ്ചുതവണ മത്സരിച്ച ശൈലജയെ വെട്ടാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. അതേസമയം മട്ടന്നൂരല്ലെങ്കിൽ ശൈലജയെ പേരാവൂരിൽ പരിഗണിക്കാനായിരുന്നു സാധ്യത. എന്നാൽ പേരാവൂരിൽ ഒരിക്കൽ സണ്ണി ജോസഫിനോടേറ്റ തോൽവിയുടെ കയ്പ്പ് മാറിയിട്ടില്ലാത്തതിനാൽ പേരാവൂർ വേണ്ട എന്ന നിലപാടിലാണ് കെകെ ശൈലജ. ഇതിനിടെ തളിപ്പറമ്പിൽ സുകന്യയുടെ പേരിനോടും പാർട്ടിയിൽ വിയോജിപ്പ് പുറത്തുവരുന്നുണ്ട്. സുകന്യയെ വെട്ടാനാണ് പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനം. തളിപ്പറമ്പിൽ എംവി ഗോവിന്ദന് താൽപര്യം എംവി നികേഷ് കുമാറിനെയാണെന്നാണ് റിപ്പോർട്ട്. നികേഷിനെ മത്സരിപ്പിക്കണമെന്ന നിലപാടിലാണ് എംവി ഗോവിന്ദൻ. അതേസമയം, സ്ഥാനാർത്ഥി സാധ്യതാ ലിസ്റ്റിനെ ചൊല്ലി കണ്ണൂരിൽ തർക്കം ഉടലെടുത്തിരിക്കുകയാണ്. ഇതിനാക്കം കൂട്ടാനെന്നവണ്ണം കാരായി രാജന്റെ സ്ഥാനാർഥിത്വ ചർച്ചകളും. കാരായി നിന്നാൽ മറ്റിടങ്ങളിൽ തിരിച്ചടി ആകുമോ…
Read More » -
ഭരണം നല്‍കിയാല്‍ ഇതാണ് സ്ഥിതി! കോണ്‍ഗ്രസ് ഭരിക്കുന്ന തൃശൂര്‍ കോര്‍പറേഷനിലെ ആദ്യ ബജറ്റ് തന്നെ പാളി; ഗുരുതര പിഴവ്; മൂലധന ചെലവിന് നീക്കിവച്ചത് 40 കോടിമാത്രം; തിരുത്തിയില്ലെങ്കില്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്ത് ഒരു വര്‍ഷം വെറുതേ ഇരിക്കേണ്ടിവരും
തൃശൂര്‍: തൃശൂരിനെ ഓക്‌സിജന്‍ സിറ്റിയാക്കുമെന്നു പ്രഖ്യാപിച്ച് തൃശൂര്‍ കോര്‍പറേഷനിലെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഭരണസമിയുടെ ആദ്യ ബജറ്റില്‍തന്നെ ഗുരുതര പിഴവുകള്‍. ബജറ്റില്‍ പ്ലാസ്റ്റിക്കില്‍നിന്ന് ഡീസല്‍ പ്ലാന്റ് അടക്കം വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും മൂലധന ചെലവുകള്‍ക്കായി മാറ്റിവച്ചത് വെറും 40 കോടി രൂപ! 1128.85 കോടിയുടെ ബജറ്റില്‍ ശമ്പളമടക്കമുള്ള റവന്യൂ ചെലവുകള്‍ക്കായി 309.309 കോടി നീക്കിവയ്ക്കുമെന്നു പറയുന്നു. എന്നാല്‍, ക്യാപിറ്റല്‍ ചെലവുകള്‍ക്ക് (റോഡ് നിര്‍മാണം പോലുള്ളവ) 40.12 കോടി മാത്രമാണ് നീക്കിവച്ചിട്ടുളളത്. നീക്കിബാക്കിയായി 779.423 കോടിയുമുണ്ട്. ബജറ്റില്‍ അടിയന്തര തിരുത്തല്‍ വരുത്തിയില്ലെങ്കില്‍ ഒരുവര്‍ഷത്തേക്കു 40 കോടിയില്‍ കൂടുതല്‍ ചെലവാക്കാന്‍ കഴിയില്ലെന്നാണു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മാധ്യമങ്ങള്‍ ഇതുമായി ബന്ധപ്പെട്ടു വിശദീകരണം ചോദിച്ചെങ്കിലും ബജറ്റില്‍ തുക വ്യക്തമാക്കാതെ പ്രഖ്യാപിച്ച പദ്ധതികള്‍ വരുമ്പോ ള്‍ നീക്കിബാക്കിയില്‍നിന്ന് എടുക്കുമെന്നാണു പറയുന്നത്. എന്നാല്‍, ഇതിനടക്കം ക്യാപിറ്റല്‍ എക്‌സപന്‍ഡിച്ചറില്‍ (മൂലധനച്ചെലവ്) തുക വകയിരുത്തണം. അതില്‍കൂടുതല്‍ ഒരു പൈസ പോലും ചെലവാക്കാനും കഴിയില്ല. ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ സമര്‍പ്പിച്ച് അനുമതി…
Read More » -
ബസിന്റെ പിൻവശത്തെ രണ്ട് ടയറുകൾ ഒരേസമയം പൊട്ടിത്തെറിച്ചു!! സൗദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം, രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം, മരിച്ചത് പത്തനംതിട്ട, നിലമ്പൂർ സ്വദേശികൾ, 18 പേർക്ക് പരുക്ക്, പരുക്കേറ്റവരിൽ എട്ട് മലയാളികൾ, വയനാട് സ്വദേശിയുടെ നില ഗുരുതരം
റിയാദ്: സൗദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു. റിയാദിന് സമീപം ഹൂത ബനീ തമീമിൽ നിന്ന് ഉംറയ്ക്ക് തിരിച്ച സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പത്തനാപുരം സ്വദേശിനി ഷീബ, സംഘത്തിന്റെ അമീറും നിലമ്പൂർ സ്വദേശിയുമായ ഇസ്മയിൽ എന്നിവരാണ് മരിച്ച മലയാളികൾ. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. ഏകദേശം 50 തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ്, യാത്ര തുടങ്ങി 500 കിലോമീറ്റർ അകലെ മഹലൂമിയ എന്ന സ്ഥലത്തെത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ പിൻവശത്തെ രണ്ട് ടയറുകൾ ഒരേസമയം പൊട്ടിത്തെറിച്ചതോടെ നിയന്ത്രണം വിട്ട ബസ് എതിർദിശയിലുള്ള റോഡിലേക്ക് മറിയുകയായിരുന്നു. ഈ സമയം ബസിന്റെ മുകൾഭാഗം തകരുകയും ആ വിടവിലൂടെ ഇരുവരും പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ഷീബയും ഇസ്മയിലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മരിച്ച ഷീബ വർഷങ്ങളായി ഭർത്താവിനൊപ്പം ഹൂത ബനീ തമീമിൽ താമസിച്ചുവരികയായിരുന്നു. അപകടത്തിൽ 18 പേർക്ക് പരുക്കേറ്റു, ഇതിൽ എട്ടുപേർ മലയാളികളാണ്. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ വയനാട്…
Read More » -
നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ്; പ്രിയങ്കയും വേണുഗോപാലും കൊടിക്കുന്നിലും 7 കോടി വാങ്ങി; സീറ്റ് നല്‍കാതെ വഞ്ചിച്ചു; ഗുരുതര ആരോപണവുമായി മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ ഭര്‍ത്താവ്; പോലീസ് മേധാവിക്ക് രേഖകളടക്കം പരാതി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനംചെയ്ത് പ്രിയങ്കാ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എംപി എന്നിവര്‍ ഏഴ് കോടി കോഴ വാങ്ങിയെന്ന് പരാതി. ഹരിയാന മഹിളാ കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറിയുടെ ഭര്‍ത്താവ് ഗൗരവ് കുമാറാണ് നേതാക്കള്‍ക്കെതിരെ രേഖകള്‍ സഹിതം സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് പരാതി നല്‍കിയത്. സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ പരാതിയിലുണ്ട്. പണം വാങ്ങിയതിന്റെ തീയതി സഹിതമാണ് പരാതി. നേരിട്ടും അക്കൗണ്ടിലേക്കും പണം വാങ്ങി. ഡല്‍ഹിയിലെ വസതിയില്‍വച്ച് ഉനൈസ്ഖാന്‍ എന്നയാളാണ് കെ സി വേണുഗോപാലിനെ പരിചയപ്പെടുത്തിയത്. അവിടെവച്ച് ഭാര്യയുടെ ബയോഡാറ്റ കൈമാറി. 2022 നവംബറിലും 2024 ഓഗസ്തിലുമായി വേണുഗോപാലിന്റെ പേരുപറഞ്ഞ് ഉനൈസ്ഖാന്‍ 75 ലക്ഷം രൂപ കൈപ്പറ്റി. കൊടിക്കുന്നില്‍ സുരേഷും മകനും പിഎയും അക്കൗണ്ട് വഴി വാങ്ങിയത് കൂടാതെ 90 ലക്ഷം രൂപ പണമായും വാങ്ങി. പ്രിയങ്ക ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാമെന്ന് പറഞ്ഞു…
Read More »



