Kerala
-
ചതി: ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയുടെ സ്കൂട്ടറിൽ മയക്കുമരുന്ന് വച്ച് കേസിൽ കുടുക്കിയ സംഭവം, പ്രതി നാരായണ ദാസിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി; ഏഴു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങണം
കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീലസണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ പ്രതി നാരായണ ദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. 7 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ 3 മാസത്തിനുള്ളിൽ കുറ്റപത്രം നൽകാനും അന്തിമ റിപ്പോർട്ട് നൽകി 4 മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഷീല സണ്ണിയുടെ വാഹനത്തിൽ ലഹരി മരുന്ന് വെച്ച ശേഷം അക്കാര്യം എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത് തൃപ്പൂണിത്തുറ സ്വദേശിയായ നാരായണദാസ് എന്നാണ് അന്വേഷണ സംഘം പറയുന്നത്. ഷീല സണ്ണിയുടെ മകന്‍റെ ഭാര്യയുടെ സഹോദരിയും ബംഗളൂരുവിലെ വിദ്യാർത്ഥിനി ലിവിയ ജോസിൻ്റെ സുഹൃത്താണ് നാരായണ ദാസ്. ലിവിയ ആവശ്യപ്പെട്ട പ്രകാരമാണ് വ്യാജ എൽഎസ്‌ഡി സ്റ്റാമ്പ് ഷീലയുടെ ബാഗിൽ വെച്ച ശേഷം നാരായണ ദാസ് വിവരം എക്സൈസിന് നൽകിയത്. മെഡിക്കൽ എക്സാമിനറുടെ പരാതിയിൽ ഇത് വ്യാജ എൽഎസ്‌ഡി സ്റ്റാമ്പാണെന്ന് വ്യക്തമായെങ്കിലും എക്സൈസ് സംഘം ഈ വിവരം മറച്ചുവെച്ചു. റിപ്പോർട്ട്…
Read More » -
നരഭോജി കടുവയുടെ വയറ്റില്‍ രാധയുടെ വസ്ത്രവും കമ്മലും മുടിയും; മരണകാരണം കഴുത്തിലുണ്ടായ മുറിവ്
വയനാട്: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയുടെ വയറ്റില്‍ നിന്ന് കൊല്ലപ്പെട്ട രാധയുടെ വസ്ത്രം, കമ്മല്‍, മുടി എന്നിവ കണ്ടെത്തി. കടുവയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മരണകാരണം കടുവയുടെ കഴുത്തിലുണ്ടായ മുറിവെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് വീടിന് സമീപത്ത് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. രാധയെ കൊന്ന അതേ കടുവ തന്നെയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കടുവയുടെ കഴുത്തില്‍ ഏറ്റുമുട്ടലില്‍ സംഭവിച്ച നാല് മുറിവുകള്‍ ഉണ്ടായിരുന്നു. ഉള്‍വനത്തില്‍ വെച്ച് മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയപ്പോള്‍ ഉണ്ടായ മുറിവെന്നാണ് നിഗമനം. ഇന്നലെയുണ്ടായ ഏറ്റമുട്ടലിലാണ് കടുവയ്ക്ക് പരിക്കേറ്റത്. ഈ മുറിവുകള്‍ മരണകാരണമായെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ പറഞ്ഞു. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് പിലാക്കാവില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. രാത്രി 12.30 തോടെയാണ് അവശനിലയിലായ കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. കാടിനുള്ളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കപ്പെട്ട സ്ഥലത്ത് ആയിരുന്നു കടുവയെ ആദ്യം അവശനിലയില്‍ കണ്ടത്. 2 മണിക്കൂര്‍ നേരം കടുവയ്ക്കു പിറകെ…
Read More » -
കൂരാച്ചുണ്ടില്‍ അവിശ്വാസ പ്രമേയം പാസായി; പ്രസിഡന്റ് പോളി കാര്‍ക്കാട് പുറത്ത്
കോഴിക്കോട്: യുഡിഎഫ് ഭരിക്കുന്ന കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം പാസായി. കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്ത പഞ്ചായത്ത് പ്രസിഡന്റ് പോളി കാര്‍ക്കാട് പുറത്തായി. അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസും ലീഗും സിപിഎമ്മും അടക്കം 13 ല്‍ 11 അംഗങ്ങള്‍ പിന്തുണച്ചു. യുഡിഎഫ് ധാരണപ്രകാരം ലീഗിനായി പ്രസിഡന്റ് സ്ഥാനം മാറാതിരുന്നതിനെ തുടര്‍ന്നാണ് അവിശ്വാസം പ്രമേയം അവതരിപ്പിച്ചത്. പോളി കാരക്കട എതിര്‍ചേരിയിലേക്ക് പോയാലും ഭരണം നിലനിര്‍ത്താനുള്ള ഭൂരിപക്ഷം പഞ്ചായത്തില്‍ യുഡിഎഫിനുണ്ട്. പോളി കാര്‍ക്കാട് പുറത്തായതോടെ ഇനി മുസ്ലിം ലീഗിലെ ഒ.കെ അഹമ്മദിനെ പ്രസിഡന്റാക്കി ഭരണം തിരിച്ചുപിടിക്കാനാണ് യുഡിഎഫ് നീക്കം. പ്രസിഡന്റ് സ്ഥാനം മാറണമെന്ന ഡിസിസി നിര്‍ദേശം അനുസരിക്കാത്തതിനെ തുടര്‍ന്ന് പോളിയെ കോണ്‍ഗ്രസ് സസ്‌പെന്ഡ് ചെയ്തിരുന്നു.
Read More » -
വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്; തുമ്പിക്കൈ കൊണ്ട് തട്ടി വീഴ്ത്തി കാല്‍ ചവിട്ടി ഒടിച്ചു
തൃശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്കേറ്റു. തേയില തോട്ടം തൊഴിലാളി അന്നലക്ഷ്മി എന്ന 67 കാരിക്കാണ് പരിക്കേറ്റത്. മാനമ്പിള്ളി ഫോറസ്റ്റ് റിസര്‍വിന് കീഴിലുള്ള ഇടിആര്‍ എസ്റ്റേറ്റില്‍ വെച്ചായിരുന്നു സംഭവം. ഇവിടെ 12 വീടുകള്‍ അടങ്ങിയ ലായം ഉണ്ടായിരുന്നു. ഇവിടേക്കാണ് കാട്ടാന എത്തിയത്. രാത്രി ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയപ്പോള്‍ അന്നലക്ഷ്മിയെ, ആന തുമ്പിക്കൈ കൊണ്ട് തട്ടി വീഴ്ത്തി കാല്‍ ചവിട്ടി ഒടിച്ചുവെന്നാണ് വിവരം. മറ്റു വീടുകളിലെ ആളുകള്‍ ഉണര്‍ന്ന് ബഹളം വെച്ചതിനെത്തുടര്‍ന്നാണ് കാട്ടാന പിന്‍വാങ്ങിയത്. അന്നലക്ഷ്മിയെ വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് മാറ്റി. അന്നലക്ഷ്മിയുടെ ഇടുപ്പെല്ലിനും സാരമായ പരിക്കേറ്റിട്ടുണ്ട്.
Read More » -
BJP പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റായി പ്രശാന്ത് ശിവന്‍ ചുമതലയേറ്റു, പരിപാടി ബഹിഷ്‌കരിച്ച് വിമതര്‍
പാലക്കാട്: രണ്ടുദിവസം നീണ്ട നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ബി.ജെ.പി. പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റായി പ്രശാന്ത് ശിവന്‍ ചുമതലയേറ്റു. പ്രശാന്ത് ശിവന്‍ ജില്ലാ പ്രസിഡന്റായി ചുമതലയേറ്റാല്‍ രാജിവെക്കുമെന്ന പാലക്കാട് നഗരസഭയിലെ ഒരു വിഭാഗം ബിജെപി കൗണ്‍സിലര്‍മാരുടെ ഭീഷണിക്കിടെയാണ് വരണാധികാരി പ്രമീള ദേവിക്ക് മുമ്പാകെയാണ് പ്രശാന്ത് ശിവന്‍ ചുമതലയേറ്റത്. നേതൃത്വം ഒരു തീരുമാനമെടുത്താല്‍ അത് നടപ്പാക്കാന്‍ അച്ചടക്കമുള്ള പ്രവര്‍ത്തകര്‍ക്ക് ഉത്തരവാദിത്തം ഉണ്ടെന്നും സംഘടനയെ എതിര്‍ക്കുന്നവര്‍ക്ക് പ്രവര്‍ത്തകര്‍ മറുപടി നല്‍കുമെന്നും വിമതരെ ലക്ഷ്യമിട്ട് സ്ഥാനമൊഴിഞ്ഞ ജില്ലാ പ്രസിഡന്റ് കെ. എം. ഹരിദാസ് പറഞ്ഞു. സ്ഥാനമേല്‍ക്കല്‍ ചടങ്ങ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അതേസമയം പരിപാടി നടക്കുന്നത് ജില്ലാ കേന്ദ്രത്തിലായിട്ടും നഗരസഭയിലെ മുഴുവന്‍ കൗണ്‍സിലര്‍മാരും എത്തിയില്ല. കഴിഞ്ഞ ദിവസം വിമതസ്വരം ഉയര്‍ത്തിയവരാണ് എത്താതിരുന്നത്. അതേസമയം പ്രശാന്ത് പ്രസിഡന്റാകുന്നതുമായി ബന്ധപ്പെട്ട് പാലക്കാട് ബിജെപിയിലുണ്ടായ അസ്വാരസ്യങ്ങള്‍ ആര്‍എസ്എസ് നേതൃത്വത്തിന്റെ അനുനയനീക്കത്തിനൊടുവില്‍ സമവായത്തിലെത്തിയെന്നാണ് വിവരം. രാജിവെയ്ക്കില്ലെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. പ്രശാന്ത് ശിവനെ ജില്ലാപ്രസിഡന്റായി പ്രഖ്യാപിക്കുന്ന…
Read More » -
മുന്നണി മാറാന്‍ ബിഡിജെഎസ് ? ശനിയാഴ്ച അടിയന്തര യോഗം ചേര്‍ത്തലയില്‍
കോട്ടയം:മുന്നണിമാറ്റം ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം വിളിച്ച് ബിഡിജെഎസ്. ഫെബ്രുവരി ഒന്ന് ശനിയാഴ്ച ചേര്‍ത്തലയിലാണ് സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം ചേര്‍ന്ന് മുന്നണി മാറ്റം ചര്‍ച്ച ചെയ്യുന്നത്. സംസ്ഥാന ഭാരവാഹികളോടും 14 ജില്ലകളിലെയും പ്രസിഡന്റുമാരോടും യോഗത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നലെ കോട്ടയം ജില്ലാ ക്യാംപില്‍ മുന്നണിമാറ്റ പ്രമേയം വന്നതിനു പിന്നാലെയാണ് അടിയന്തര യോഗം. മുന്നണി വിടണം എന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായി ഉയരുന്നുണ്ട്. 9 വര്‍ഷമായി ബിജെപിയിലും എന്‍ഡിഎയിലും അവഗണനയാണ് നേരിടുന്നതെന്നാണ് ബിഡിജെഎസ് നേതാക്കള്‍ ഉയര്‍ത്തുന്ന പരാതി. എന്‍ഡിഎയില്‍ തുടരേണ്ട ആവശ്യമില്ലെന്നും മറ്റു മുന്നണികളിലുള്ള സാധ്യത സംസ്ഥാന അധ്യക്ഷന്‍ പരിശോധിക്കണമെന്നുമാണ് കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടത്. അതേസമയം, മുന്നണി മാറ്റ ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നും പാര്‍ട്ടി അവഗണന നേരിടുന്നില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി ‘മനോരമ ഓണ്‍ലൈനോ’ട് പറഞ്ഞു. കോട്ടയം ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കിയിട്ടില്ലെന്നാണ് തുഷാര്‍ പറയുന്നത്. ബിഡിജെഎസ് എന്‍ഡിഎയില്‍ ഉറച്ചുനില്‍ക്കുമെന്ന് കെ. സുരേന്ദ്രനും പറഞ്ഞു.
Read More » -
നാഥനില്ലാതെ ഡിസിസി; നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ വാരിക്കുഴിയാകുമെന്ന് ഭയന്ന് കോണ്‍ഗ്രസ്
തൃശൂര്‍: ഡി സി സി പ്രസിഡന്റ് ഇല്ലാതായിട്ട് മാസങ്ങളായ തൃശൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം സന്പൂര്‍ണമായി അവതാളത്തില്‍. നാഥനില്ലാ കളരിയായി മാറിയ തൃശൂരിലെ കോണ്‍ഗ്രസിന്റെ പരാജയം, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലെ അധികാര സാധ്യതയെത്തന്നെ അട്ടിമറിക്കുമെന്ന ആശങ്ക കോണ്‍ഗ്രസില്‍ ശക്തമാണ്. തൃശൂരില്‍ അഞ്ച് സീറ്റെങ്കിലും ജയിക്കാതെ സംസ്ഥാന ഭരണം യുഡിഎഫിന് സ്വപ്നം കാണാനാവില്ല. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ നിലവിലുള്ള ഒരു സീറ്റുതന്നെ നിലനിര്‍ത്തുന്നത് എങ്ങിനെയെന്നാണ് പാര്‍ട്ടിക്കുള്ളിലുയരുന്ന ചോദ്യം. കെ കരുണാകരനും സിഎന്‍ ബാലകൃഷ്ണനും കരുത്തരായി വിരാജിച്ച തൃശൂരില്‍ കോണ്‍ഗ്രസ് കൊടിയിറങ്ങുകയാണെന്ന് പറയാവുന്ന സ്ഥിതിയാണ്. 40 ശതമാനം ബൂത്തുകളിലും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പാലമല്ലെന്ന് ഡിസിസി തന്നെ കണ്ടെത്തിയത്. നിലവില്‍ ഭാരവാഹി പട്ടികയിലുള്ളവരെ പാര്‍ട്ടി യോഗങ്ങളിലോ പരിപാടികളിലോ കാണാനാകില്ല. പാര്‍ട്ടി പരിപാടിക്ക് വരുന്നവരൊന്നും ഭാരവാഹികളുമല്ല. നേതാക്കളുടെ കസേരയില്‍ 20 വര്‍ഷത്തിലേറെയായി സ്ഥിരമായിരിക്കുന്നവരുണ്ട്. തൃശൂര്‍ ജില്ലയിലെ മണ്ഡലം (പഞ്ചായത്ത്) മുതല്‍ ഡിസിസി വരെ കോണ്‍ഗ്രസിന്റെ സ്ഥിതി ഇതാണ്. പാര്‍ട്ടിക്കാരായ ചിലരുടെ നിയന്ത്രണത്തില്‍ സഹകരണ ബാങ്കുകളോ മറ്റു സ്ഥാപനങ്ങളോ…
Read More » -
നാലിടത്ത് വനിതകള്‍, ബിജെപി 27 ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു
തൃശൂര്‍: ബിജെപി 27 ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. നാലിടത്ത് വനിതകളാണ് അധ്യക്ഷ. കാസര്‍കോട് എം എല്‍ അശ്വിനി, മലപ്പുറത്ത് ദീപ പുഴയ്ക്കല്‍, കൊല്ലത്ത് രാജി സുബ്രഹ്‌മണ്യന്‍, തൃശൂര്‍ നോര്‍ത്തില്‍ നിവേദിത സുബ്രഹ്‌മണ്യന്‍ എന്നിവരാണ് ജില്ലാ അധ്യക്ഷ സ്ഥാനത്ത് എത്തിയിട്ടുള്ളതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അറിയിച്ചു. തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് ബിജെപി ജില്ലാ പ്രസിഡന്റുമാര്‍. ജസ്റ്റിന്‍ ജേക്കബിനെ തൃശൂര്‍ സിറ്റി ജില്ലാ പ്രസിഡന്റായി നിയമിച്ചു. ബിജെപി ഭാരവാഹിത്വത്തില്‍ സ്ത്രീപ്രാതിനിധ്യം കൂടിയെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. 269 മണ്ഡലം പ്രസിഡന്റുമാരില്‍ 34 പേര്‍ വനിതകളാണ്. വേറെ ഏതുപാര്‍ട്ടിയില്‍ വനിതകള്‍ക്ക് ഇത്രയേറെ പ്രാതിനിധ്യമുണ്ടെന്ന് സുരേന്ദ്രന്‍ ചോദിച്ചു. സിപിഎമ്മില്‍ ആകെ രണ്ട് വനിതാ ഏരിയാ കമ്മിറ്റി സെക്രട്ടറിമാര്‍ മാത്രമാണുള്ളത്. കോണ്‍ഗ്രസിന് എത്ര വനിതകള്‍ ബ്ലോക്ക് പ്രസിഡന്റുമാരുണ്ടെന്ന് പരിശോധിച്ചു നോക്കൂവെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബിജെപിക്ക് ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നും 14 മണ്ഡലം പ്രസിഡന്റുമാരുണ്ട്. പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍പ്പെട്ട 32 മണ്ഡലം പ്രസിഡന്റുമാരുണ്ട്.…
Read More » -
അന്വേഷിച്ച് നെട്ടോട്ടം: അതിനിടെ പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്തു, കഴുത്തിൽ ആഴത്തിൽ മുറിവ്
കൽപ്പറ്റ: പഞ്ചാരക്കൊല്ലിയിലെ കടുവയെ ചത്തനിലയിൽ കണ്ടെത്തി. പീലക്കാവ് ഭാഗത്താണ് കടുവയെ ചത്തനിലയിൽ കണ്ടെത്തിയത്. കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള 2 മുറിവുകളുണ്ട്. കടുവയുടെ കാൽപ്പാടുകൾ പരിശോധിച്ചു പോയപ്പോഴാണ് ചത്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെതെന്ന് വനം വകുപ്പ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. കടുവയുടെ ജഡം ബേസ് ക്യാംപിലേക്ക് എത്തിച്ചു. രാധയെ കൊന്ന കടുവ തന്നെയാണ് ആർആർടി ഉദ്യോഗസ്ഥനായ ജയസൂര്യയെ ആക്രമിച്ചതെന്നും സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ച കടുവയെ വീണ്ടും കണ്ടെന്ന് നാട്ടുകാർ പറഞ്ഞതോടെ തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. ഞായറാഴ്ച വൈകീട്ട് 6.30 ഓടെ കേളകവലയിൽ പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി എസ് ദിലീപ് കുമാറിന്റെ തോട്ടത്തിന് അടുത്തായി കടുവയെ കണ്ടെന്നാണ് പ്രദേശവാസികൾ അറിയിച്ചത്. ഇതോടെ വനം വകുപ്പ് സ്ഥലത്തെത്തി പ്രദേശത്ത് തിരച്ചിൽ നടത്തി. കടുവയെ വെടിവച്ചു കൊല്ലണമെന്നായിരുന്നു സർക്കാർ നിർദ്ദേശം. കടുവ ഭീതി ശക്തമായതോടെ പഞ്ചാരക്കൊല്ലി മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുകയും 48 മണിക്കൂർ നേരത്തേക്ക്…
Read More » -
കണ്ണീർക്കടൽ: തിക്കോടി ബീച്ചിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം ഇന്ന്
കോഴിക്കോട് തിക്കോടിയിലെ ബീച്ചിൽ കുളിക്കാൻ ബറങ്ങിയപ്പോൾ തിരയിൽപ്പെട്ട് മരിച്ച 4 പേരുടെ പോസ്റ്റ്മോർട്ടം ഇന്ന്. മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തും. ഇന്നലെ (ഞായർ) വൈകീട്ടാണ് വയനാട് കൽപ്പറ്റയിൽ നിന്നെത്തിയ വിനോദ സഞ്ചാരികൾ അപകടത്തിൽ പെട്ട് മരിച്ചത്.തിക്കോടി കല്ലകത്ത് ബീച്ചിൽ കുളിക്കാനിറങ്ങിയ 5 പേരാണ് തിരയിൽപ്പെട്ടത്. കൽപറ്റയിലെ ജിനേഷ്യത്തിൽ നിന്നുള്ള ട്രെയിനർമാർ ഉൾപ്പെടെ 26 അംഗ സംഘം വിനോദസഞ്ചാരത്തിൻ്റെ ഭാഗമായി കല്ലകത്ത് ബീച്ചിൽ എത്തിയതായിരുന്നു. കൽപ്പറ്റ സ്വദേശി കളായ അനീസ, വാണി, ബിനീഷ്, ഫൈസൽ എന്നിവരാണ് മരിച്ചത്. രക്ഷപ്പെടുത്തിയ ജിൻഷ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി ഞായറാഴ്ച വൈകീട്ട് 5 മണിയോടെയാണ് സംഭവം. ബീച്ചിൽ ഉണ്ടായിരുന്നവർ വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് അഗ്നി രക്ഷാ സേനയും പൊലീസും ഉടൻ സ്ഥലത്ത് എത്തി. തിരയിൽപെട്ടവരെ പുറത്ത് എത്തിച്ചെങ്കിലും നാല് പേർ മുങ്ങിമരിച്ചു. അവധി ദിവസമായത് കൊണ്ട് തന്നെ ബീച്ചിൽ…
Read More »