Kerala

    • നാണംകെട്ട് എംപി ആകുന്നതിലും നല്ലത് കഴുത്തില്‍ കയറിടുന്നതാണ് ; കള്ളവോട്ട് ചെയ്യുന്നത് സിപിഎമ്മുകാരാണ് പക്ഷേ തൃശൂരില്‍ ചെയ്തത് ബിജെപി; സുരേഷ്‌ഗോപി രാജി വെക്കണമെന്ന് കെ. സുധാകരന്‍

      കോഴിക്കോട്: നാണംകെട്ട വഴിയിലൂടെ എംപി ആകുന്നതിലും നല്ലത് കഴുത്തില്‍ കയര്‍ തൂക്കുന്നതാണെന്ന് സുരേഷ്‌ഗോപിയെ പരിഹസിച്ച് മുന്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. രാഹുല്‍ഗാന്ധി ഉയര്‍ത്തിയ വോട്ട് തട്ടിപ്പ് ആരോപണത്തില്‍ തൃശൂരിനെയും ചേര്‍ത്ത് കോണ്‍ഗ്രസ് ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വിമര്‍ശനവുമായി എത്തിയത്. തൃശൂരില്‍ ഇത്രയധികം ആരോപണങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണമെന്നും പറഞ്ഞു. പുറത്തുനിന്നും ഒരു സ്ഥാനാര്‍ത്ഥി വന്ന് ഇത്രയധികം വോട്ടുലഭിക്കുക എന്നത് അസാധ്യമായ കാര്യമാണെന്നും കണക്കുകള്‍ പുറത്തുവിട്ടത് വോട്ടുകളുടെ എണ്ണം പറഞ്ഞാണെന്നും പറയാതെ തന്നെ സുരേഷ് ഗോപി രാജിവെക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മും വോട്ടില്‍ കള്ളത്തരം കാണിക്കുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു. കേരളത്തില്‍ സിപിഐഎം കള്ളവോട്ട് ചേര്‍ക്കുന്നു എന്ന കാര്യം സിപിഐഎമ്മിലെ സാധാരണ പാര്‍ട്ടിക്കാര്‍ക്ക് വരെ അറിവുള്ള കാര്യമാണെന്നും പറഞ്ഞു. കള്ളവോട്ടു ചെയ്യാന്‍ പോകുന്നത് സാധാരണ സിപിഎമ്മുകാരാണ്. പക്ഷേ തൃശൂരില്‍ സുരേഷ് ഗോപിക്ക് വേണ്ടി വ്യാജ വോട്ട് ചേര്‍ത്തത് ബിജെപിയാണെന്നും…

      Read More »
    • ആരോഗ്യ മേഖലയില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച വികസനമാണ് ഇപ്പോഴുള്ളത്; വിമര്‍ശിക്കുന്നവര്‍ കൃത്യമായ അജണ്ഡയുള്ളവരെന്നും അതിന് മുന്നില്‍ തളര്‍ന്ന് പോകില്ലെന്നും മന്ത്രി വീണാ ജോര്‍ജ്

      തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച വികസനമാണ് ഇപ്പോഴുള്ളതെന്നും വിമര്‍ശകര്‍ക്കുള്ള മറുപടിയാണ് ഇപ്പോള്‍ ആരോഗ്യമേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പദ്ധതികളെന്നും ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ്്. ആരോഗ്യമേഖലയെ ആക്രമിക്കുന്നവര്‍ക്ക് കൃത്യമായ അജണ്ടയുണ്ടെന്നും അതിന് മുന്നില്‍ തളര്‍ന്ന് പോകില്ലെന്നും പറഞ്ഞു. ആയുര്‍വേദ ചികിത്സാരംഗത്ത് അക്രഡിറ്റേഷന്‍ സമ്പ്രദായം കൊണ്ടുവന്ന് ഇരുനൂറ്റന്‍പതോളം എന്‍എബിഎച്ച് അക്രഡിറ്റഡ് ആയുഷ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനമായി മാറാന്‍ കേരളത്തിന് കഴിഞ്ഞു. ആയുര്‍വേദ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ആയുര്‍വേദ മേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കിയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പരിയാരത്തെ കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളജിലെ ലേഡീസ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെയും ഓപ്പണ്‍ എയര്‍ സ്റ്റേജിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

      Read More »
    • പ്രിയങ്കാഗാന്ധി എവിടെപ്പോയി? വയനാട് ചൂരല്‍മലയില്‍ നൂറുകണക്കിനാളുകള്‍ മരണമടയുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടവുമുണ്ടായി ; മൂന്ന് മാസമായി വയനാട് എംപിയെ കാണാനില്ലെന്ന് പട്ടികജാതി മോര്‍ച്ച

      വയനാട് : സുരേഷ്‌ഗോപിയെ കാണ്മാനില്ലെന്ന തൃശൂരിലെ കെഎസ് യുവിന്റെ പരിഹാസത്തിന് വയനാട് എംപി പ്രിയങ്കാഗാന്ധിയെ കാണാനില്ലെന്ന് മറുപടി കൊടുത്ത് വയനാട്ടിലെ ബിജെപി. വയനാടിന്റെ കോണ്‍ഗ്രസിന്റെ എംപി പ്രിയങ്ക ഗാന്ധിയെ കഴിഞ്ഞ മൂന്നുമാസമായി കാണാനില്ലെന്ന് പട്ടികവര്‍ഗ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദന്‍ പള്ളിയറ വയനാട് പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കി. പരാതി ഇങ്ങനെ: വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീമതി പ്രിയങ്കഗാന്ധി എന്ന പ്രിയങ്കവധേരയെ കഴിഞ്ഞ മൂന്നു മാസമായി കാണാനില്ല.കേരളത്തില്‍ ഏറ്റവും വലിയ ദുരന്തം ചൂരല്‍മലയില്‍ നടന്നിട്ട് നൂറുകണക്കിനാളുകള്‍ കൊല്ലപ്പെടുകയും കോടിക്കണക്കിനു രൂപയുടെ നാശ നഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. ഈ സ്ഥലത്ത് എവിടെയും എം പി യെ കാണാന്‍ സാധിച്ചില്ല. ഏറ്റവും കൂടുതല്‍ ആദിവാസികള്‍ അധിവസിക്കുന്ന ജില്ലയാണ് വയനാട്. ആദിവാസികള്‍ നേരിടുന്ന വിവിധ വിഷയങ്ങളില്‍ സ്ഥലം എം പി യുടെ സാന്നിധ്യമില്ല.അതുകൊണ്ട് തന്നെ ഞങ്ങളുടെ എംപിയെ കാണാതായതായി ഞങ്ങള്‍ക്ക് ബോധ്യമുണ്ട്. ആയതിനാല്‍ ബഹുമാനപ്പെട്ട പൊലീസ് സൂപ്രണ്ട് പരാതി സ്വീകരിച്ച് ഞങ്ങളുടെ എം പി…

      Read More »
    • ഉടുമ്പന്‍ചോലയില്‍ റേഷന്‍കാര്‍ഡ് ഇല്ലാത്തവര്‍ക്ക് പോലും വോട്ട് ; ഇവിടെ വോട്ടുചെയ്തവര്‍ക്ക് തമിഴ്‌നാട്ടിലും വോട്ട് ; തൃശൂരിന് പിന്നാലെ ഇടുക്കിയിലും ഇരട്ട വോട്ടെന്ന് ആക്ഷേപവുമായി കോണ്‍ഗ്രസ്

      ഇടുക്കി: രാഹുല്‍ഗാന്ധി ഉയര്‍ത്തിക്കൊണ്ടുവന്ന കള്ളവോട്ട് വിവാദം കേന്ദ്രസര്‍ക്കാരിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും വെട്ടിലാക്കിയിരിക്കെ കേരളത്തിലും അതിന്റെ അലയൊ ലികള്‍ കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ടു വരികയാണ്. സൂരേഷ്‌ഗോപി ജയിച്ചുകയറുകയും ബിജെപിയ്ക്ക് ആദ്യമായി സംസ്ഥാനത്ത് പാര്‍ലമെന്റംഗം ഉണ്ടാകുകയും ചെയ്ത തൃശൂരിന് പുറമേ ഇടുക്കിയിലും വോട്ടുമറിക്കല്‍ ഉണ്ടായെന്ന ആക്ഷേപമാണ് ഉന്നയിച്ചിരിക്കുന്നത്. റേഷന്‍കാര്‍ഡുകള്‍ പോലും ഇല്ലാത്തവര്‍ ഉടുമ്പന്‍ചോല മണ്ഡലത്തില്‍ വോട്ട് ചെയ്‌തെന്നാണ് ആക്ഷേപം.  ഉടുമ്പന്‍ചോല മണ്ഡലത്തില്‍ പതിനായിരത്തിലധികം ഇരട്ട വോട്ടുകള്‍ ഉണ്ടായ തായി കോണ്‍ഗ്രസ് ആരോപിക്കുന്നു. കേരളത്തില്‍ താമസിക്കാത്തവര്‍ക്കും സ്വന്തമായി റേഷ ന്‍കാര്‍ഡ് ഇല്ലാത്തവര്‍ക്ക് പോലും ഉടുമ്പന്‍ചോലയില്‍ വോട്ടുണ്ടെന്നും അതേ ആളുക ള്‍ക്ക് തമിഴ്നാട്ടിലും വോട്ടുണ്ടെന്നും കെപിസിസി മീഡിയ വക്താവ് സേനാപതി വേണു വ്യക്ത മാ ക്കി. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 1109 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി യായി മത്സരിച്ച സേനാപതി വേണു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംഎം മണിയോട് പരാജ യപ്പെട്ടത്. വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാണിച്ച് ഇന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് പാര്‍ലമെന്റിനകത്തും പുറത്തും വലിയ പ്രതിഷേധം…

      Read More »
    • തൃശ്ശൂരില്‍ ഓടിക്കൊണ്ടുരുന്ന ബസില്‍ നിന്ന് തെറിച്ച് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം

      തൃശ്ശൂര്‍: ബസില്‍നിന്ന് തെറിച്ച് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം. പൂവ്വത്തൂര്‍ സ്വദേശി നളിനിയാണ് മരിച്ചത്. പൂവ്വത്തൂര്‍ മാര്‍ക്കറ്റിന് സമീപം താമസിക്കുന്ന പെരിങ്ങാട് ശ്രീധരന്‍ ഭാര്യയാണ് നളിനി. 74 വയസായിരുന്നു. സീറ്റില്‍ ഇരിക്കാനുള്ള ശ്രമത്തിനിടെ പിടിവിട്ട് റോഡിലേക്ക് വീണാണ് അപകടം ഉണ്ടായത്. രാവിലെ പൂച്ചക്കുന്ന് ഭാഗത്ത് നിന്നും ജോണീസ് ബസില്‍ കയറിയതായിരുന്നു നളിനി. യാത്രയ്ക്കിടയില്‍ സീറ്റ് ഒഴിവ് കണ്ട് ഇരിക്കാനായി നടന്നപ്പോഴായിരുന്നു തെറിച്ച് പുറത്തേക്ക് വീണത്. മൃതദേഹം പറപ്പൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ചൊവ്വല്ലൂര്‍പ്പടിയിലുള്ള സുദൃഡം എന്ന ഫൈനാന്‍സ് സ്ഥാപനത്തില്‍ കളക്ഷന്‍ ഏജന്റായിരുന്നു നളിനി.

      Read More »
    • ഞാന്‍ ഇവിടെയുണ്ട്, ഇങ്ങ് പാര്‍ലമെന്റില്‍; ചിത്രങ്ങള്‍ പങ്കുവെച്ച് സുരേഷ് ഗോപി

      ന്യൂഡല്‍ഹി: തൃശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി ലഭിച്ചതിന് പിന്നാലെ താന്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിലാണെന്ന് വ്യക്തമാക്കി എംപിയുടെ ഫെയ്സബുക്ക് പോസ്റ്റ്. ചിത്രങ്ങള്‍ ഉള്‍പ്പെടെ പങ്കുവെച്ചാണ് പോസ്റ്റ്. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ കാണാനില്ല എന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസില്‍ പരാതി ലഭിച്ചത്. കെഎസ്യു ജില്ല അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂരാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. സംഭവം ചര്‍ച്ചയായതോടെ സുരേഷ് ഗോപിയെ പരിഹസിച്ച് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ താന്‍ ഔദ്യോഗിക കൃത്യനിര്‍വണത്തിലാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ചിത്രങ്ങള്‍ അടക്കം പങ്കുവെച്ചാണ് സുരേഷ് ഗോപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ‘ഇന്ന് രാജ്യസഭയില്‍ ചര്‍ച്ചാ വിഷയമായ പ്രധാനമന്ത്രി ഉജ്ജ്വല യോജനയെക്കുറിച്ച് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി’ കുറിപ്പില്‍ സുരേഷ് ഗോപി പറയുന്നു. അതേസമയം, കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേന്ദ്രമന്ത്രിയെ കാണാനില്ലെന്ന് പറഞ്ഞാല്‍ അത് ഗൗരവമുള്ള കാര്യമാണെന്നും സുരേഷ് ഗോപി…

      Read More »
    • ഭരണപരമായ ചുമതലകള്‍ വഹിക്കുന്ന ഡോക്ടര്‍മാര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വേണ്ട; സര്‍ക്കാരിന്റെ ഭാഗമായി നിന്ന് സംഘടയിലെ കാര്യങ്ങള്‍ അറിയേണ്ട; പുറത്താക്കി കെജിഎംസിടിഎ; വൈകാരിക കുറിപ്പുമായി ഡോ. ഹാരിസ്

      തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് ഭരണപരമായ ചുമതലകള്‍ വഹിക്കുന്ന ഡോക്ടര്‍മാരെ ഒഴിവാക്കി. ഡിഎംഇ, പ്രിന്‍സിപ്പല്‍മാര്‍, വൈസ് പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍ തുടങ്ങിയവരെയാണ് ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കിയത്. സര്‍ക്കാരിന്റെ ഭാഗമായി നിന്നുകൊണ്ട് സംഘടനയ്ക്കുള്ളിലെ കാര്യങ്ങള്‍ അറിയേണ്ടതില്ലെന്നാണ് കെജിഎംസിടിഎയുടെ തീരുമാനം. അതേസമയം കെജിഎംസിടിഎയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഡോ. ഹാരിസ് വൈകാരിക കുറിപ്പ് പങ്കുവെച്ചിരുന്നു. മെഡിക്കല്‍ കോളേജ് അധികൃതര്‍ നടത്തിയ വാര്‍ത്ത സമ്മേളനം ഡോ. ഹാരിസ് ചിറയ്ക്കലിനെ കുരുക്കാനാണെന്ന് വ്യാപക ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വൈകാരിക സന്ദേശം. താന്‍ സംസാരിച്ചത് സാധാരണക്കാര്‍ക്ക് വേണ്ടിയാണെന്നും അത് മനസിലാക്കി തനിക്കൊപ്പം കേരളം മുഴുവന്‍ നിന്നെന്നും ഹാരിസ് പറയുന്നു. എന്നാല്‍ ചില ഡോക്ടര്‍മാര്‍ അവരെടുത്ത പ്രതിജ്ഞയ്ക്ക് വിപരീതമായി പ്രവര്‍ത്തിച്ചെന്നാണ് ഡോ. ഹാരിസിന്റെ ആരോപണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉപകരണങ്ങള്‍ കാണാതായതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉടന്‍ തന്നെ അവസാനിച്ചേക്കുമെന്ന് സൂചനയുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് ഡോ. ഹാരിസിനെതിരെ നടപടിയെടുക്കില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍…

      Read More »
    • സമൂഹ മാധ്യമത്തില്‍ അശ്ലീല പരാമര്‍ശം; ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരെ ജി സുധാകരന്‍; പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി

      ആലപ്പുഴ: മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരനെതിരെ സമൂഹ മാധ്യമത്തില്‍ അശ്ലീല പരാമര്‍ശം നടത്തിയ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരെ പൊലീസ് കേസെടുത്തു. ജി സുധാകരന്‍ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിപിഎം അമ്പലപ്പുഴ കിഴക്ക് ലോക്കല്‍ കമ്മിറ്റി അംഗം യു മിഥുനെതിരെയാണ് പൊലീസ് കേസെടുത്തത്. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടത്തിയ ലഹരിവിരുദ്ധ കൂട്ടനടത്തത്തെ അഭിനന്ദിച്ച് സുധാകരന്‍ സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പിനു താഴെ എഴുതിയ കമന്റിലാണ് മിഥുന്‍ അശ്ലീല പരാമര്‍ശം നടത്തിയത്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ താല്‍ക്കാലിക ജീവനക്കാരനായ മിഥുന്‍ ക്ഷേത്ര ഭരണ ചട്ടങ്ങളുടെ ലംഘനം നടത്തിയതായും പൊലീസിന് നല്‍കിയ പരാതിയില്‍ സുധാകരന്‍ പറഞ്ഞു. ജാഥയ്ക്ക് അഭിനന്ദനം അറിയിച്ച ജി സുധാകരന്‍ ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ പ്രചാരണ പരിപാടിയാണിതെന്നും അഭിപ്രായപ്പെട്ടിരുന്നു. ജാഥയെ പിന്തുണച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തിയിരുന്നു. ‘പ്രൗഡ് കേരള’ എന്ന സംഘടനയുടെ ആഭിമുഖ്യത്തിലായിരുന്നു ജാഥ നടന്നത്. കെ സി വേണുഗോപാല്‍…

      Read More »
    • നിമിഷപ്രിയയുടെ മോചനം: കാന്തപുരമോ, ഹബീബ് ഉമറോ ആയി കുടുംബം ചര്‍ച്ച നടത്തിയിട്ടില്ല; മധ്യസ്ഥ ചര്‍ച്ചകള്‍ തള്ളി തലാലിന്റെ സഹോദരന്‍

      കൊച്ചി: യമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തില്‍ കാന്തപുരത്തിന്റെ മധ്യസ്ഥ ചര്‍ച്ചകള്‍ തള്ളി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍. കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരോ ശൈഖ് ഹബീബ് ഉമറോ തങ്ങളുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി ഫേസ്ബുക്കില്‍ അറിയിച്ചു. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് തയ്യാറല്ലെന്നും അറിയിച്ചു. ഇസ്‌ലാം സത്യത്തിന്റെ മതമാണെന്നും കളവ് പ്രചരിപ്പിക്കരുതെന്നും ഫത്താഹ് ആവശ്യപ്പെട്ടു. മധ്യസ്ഥ ശ്രമങ്ങളോട് സഹകരിക്കില്ലെന്നും നീതി മാത്രമാണ് ആവശ്യമെന്നും ഫത്താഹ് മഹ്ദി ഫേസ്ബുക്കില്‍ കുറിച്ചു. അതിനിടെ, നിമിഷപ്രിയയുടെ ശിക്ഷാ ഇളവില്‍ പലരും ക്രെഡിറ്റ് സമ്പാദിക്കാന്‍ ശ്രമം നടത്തിയെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. ഞങ്ങള്‍ക്ക് ക്രെഡിറ്റിന്റെ ആവശ്യമില്ല. കടമ മാത്രമാണ് നിര്‍വഹിച്ചത്. ഇളവിനായി ഉപയോഗപ്പെടുത്തിയത് മതത്തിന്റേയും രാജ്യത്തിന്റേയും സാധ്യതകളെന്നും കാന്തപുരം പറഞ്ഞിരുന്നു നേരത്തെ തന്നെ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് എതിരെയായിരുന്നു തലാലിന്റെ സഹോദരന്‍. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപെട്ട് ബ്ദുല്‍ ഫത്താഹ് മഹ്ദി പ്രോസിക്യൂട്ടര്‍ക്ക് വീണ്ടും കത്ത് നല്‍കിയിരുന്നു.വധശിക്ഷ നടപ്പാക്കാനുള്ള തീയതി തീരുമാനിക്കണമെന്ന് കത്തില്‍…

      Read More »
    • 3 സ്ത്രീകളുടെ തിരോധാനം, 3 സ്ത്രീകളുടെ മൊഴി നിര്‍ണായകം! സെബാസ്റ്റ്യന്റെ വീട്ടില്‍ മൂടിയ നിലയില്‍ ഒരു കിണര്‍കൂടി, തുറന്നു പരിശോധിക്കും; കാടുപിടിച്ചുകിടക്കുന്ന സഹോദരന്റെ പുരയിടത്തിലും തിരച്ചില്‍

      ആലപ്പുഴ: ദുരൂഹസാഹചര്യത്തില്‍ മൂന്നു സ്ത്രീകളെ കാണാതായ കേസില്‍ തുമ്പുതേടി അന്വേഷണസംഘങ്ങള്‍. പ്രതി സെബാസ്റ്റ്യന്‍ കസ്റ്റഡിയിലുണ്ടെങ്കിലും ചോദ്യംചെയ്യലുകളില്‍ സഹകരിക്കാതെ പ്രതിരോധം തീര്‍ത്തിരിക്കുകയാണെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് കൊലചെയ്യപ്പെട്ടെന്നു നിഗമനത്തിലെത്തിയ സ്ത്രീകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള നീക്കം. ജെയ്നമ്മയെ കൊലപ്പെടുത്തിയതായി സെബാസ്റ്റ്യനില്‍നിന്ന് സൂചന ലഭിച്ചെങ്കിലും ബിന്ദു പദ്മനാഭന്റെയും ഹയറുമ്മ എന്ന ഐഷയുടെയും തിരോധാനത്തില്‍ ഒരു തുമ്പും കിട്ടിയിട്ടില്ല. രണ്ടുതവണ തിരച്ചില്‍ നടത്തിയ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ മൂടിയനിലയില്‍ ഒരുകിണര്‍ കൂടിയുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഉപയോഗമില്ലാതെ കിടന്നിരുന്ന കിണര്‍ മൂന്നുവര്‍ഷം മുന്‍പു മൂടിയെന്ന സെബാസ്റ്റ്യനില്‍നിന്നു ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ കോട്ടയം ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ അടുത്തദിവസം ഇതു തുറന്നു പരിശോധനയുണ്ടാകുമെന്നാണ് ആന്വേഷണസംഘം നല്‍കുന്ന സൂചന. സഹോദരന്റെ പേരില്‍ നഗരത്തിലുള്ള കാടുപിടിച്ചുകിടക്കുന്ന പുരയിടത്തിലും തിരച്ചിലുണ്ടാകും. ഐഷ കേസില്‍ കൂട്ടുകാരികളായ മൂന്നു സ്ത്രീകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഐഷയുമായി അടുപ്പമുണ്ടായിരുന്ന റോസമ്മ, ലൈല, സുജാത എന്നിവരുടെ മൊഴികള്‍ നിര്‍ണായകമാകുമെന്നാണ് കണക്കാക്കുന്നത്. ഇതില്‍ രണ്ടുപേരെ പ്രാഥമികമായി ചോദ്യംചെയ്തു. മൂന്നാമത്തെയാള്‍…

      Read More »
    Back to top button
    error: