Kerala
-
സ്വർണ്ണവിലയിൽ ഇടിവ് തന്നെ; പവന് ഇന്ന് 1,08,000 രൂപ; ഇനിയൊരുകുതിച്ചു കയറ്റമുണ്ടാകുമോ?
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 75 രൂപ ഇടിഞ്ഞ് വില 13,500 രൂപയായി. ഒരു പവന് 1,08,000 രൂപയാണ് ഇന്നത്തെ വില. 1 പവന് 600 രൂപയാണ് ഇതോടെ കുറഞ്ഞിരിക്കുന്നത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരമുള്ള നിരക്കുകളാണിത്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് ഈ അപ്രതീക്ഷിത മാറ്റങ്ങൾക്ക് കാരണം. ഇക്കഴിഞ്ഞ മാർച്ച് 23 ന് സ്വർണ വില 99,480 എന്ന നിരക്കിലെത്തിയിരുന്നു. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം വെള്ളി 245 രൂപക്കും, 1 പവൻ വെള്ളി 2,450 രൂപക്കുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസം ഏറ്റവും കൂടിയ സ്വർണ്ണ വില മാർച്ച് ഒന്നിനാണ് രേഖപ്പെടുത്തിയത്. അന്ന് 1,26,920 രൂപയായിരുന്നു ഒരു പവന് വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് മാർച്ച് 16നായിരുന്നു. അന്ന് രാവിലെ 1,16,720 രൂപയും വൈകീട്ട്…
Read More » -
പാചകവാതക ക്ഷാമം: റേഷൻ കടകളെ കൂടാതെ തിരഞ്ഞെടുക്കപ്പെട്ട പെട്രോൾ പമ്പുകൾ വഴിയും മണ്ണെണ്ണ വിതരണം വ്യാപകമാക്കാൻ ഉത്തരവിറക്കി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: പാചകവാതകത്തിന്റെ ലഭ്യതയിൽ ഉണ്ടാകുന്ന കുറവ് പരിഗണിച്ച് മണ്ണെണ്ണ വിതരണം വ്യാപിപ്പിക്കാൻ കേന്ദ്ര സർക്കാർ താൽക്കാലികമായി അനുമതി നൽകി. ഇതനുസരിച്ച്, പെട്രോൾ പമ്പുകളും റേഷൻ കടകളും വഴി പൊതുജനങ്ങൾക്ക് മണ്ണെണ്ണ ലഭ്യമാക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചു. മണ്ണെണ്ണ മുക്തമായി പ്രഖ്യാപിച്ചിരുന്ന 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പോലും ഈ ഇളവ് ബാധകമാക്കുന്നുണ്ട്. ഓരോ ജില്ലയിലും പരമാവധി രണ്ട് പെട്രോൾ പമ്പുകളെ മണ്ണെണ്ണ വിതരണ കേന്ദ്രങ്ങളായി തെരഞ്ഞെടുത്ത്, ഓരോ കേന്ദ്രത്തിനും 5,000 ലിറ്റർ വരെ മണ്ണെണ്ണ സംഭരിക്കാൻ അനുമതി നൽകും. ഗ്യാസ് സിലിണ്ടറുകളുടെ വില വർധനയും വിതരണത്തിലെ വൈകല്യങ്ങളും കാരണം സാധാരണക്കാർക്ക് പാചകത്തിനായി ബദൽ ഇന്ധനം ആവശ്യമായ സാഹചര്യത്തിലാണ് ഈ തീരുമാനം. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കും ഇതിലൂടെ ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇളവ് നിലവിൽ രണ്ട് മാസത്തേക്കാണ് അനുവദിച്ചിരിക്കുന്നത്. സാഹചര്യം വിലയിരുത്തി ഇത് നീട്ടുന്നതിനോ, കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനോ കേന്ദ്ര സർക്കാർ പിന്നീട് തീരുമാനമെടുക്കും.…
Read More » -
‘മതേതര ജനാധിപത്യ പ്രസ്ഥാനത്തിന്റെ സ്ഥാനാർഥിയാണ് ഞാൻ; ഒരുവിഭാഗത്തിന്റെ വോട്ട് വേണ്ടെന്നുവെക്കാനാവില്ല; ആരുടെ വോട്ടായാലും സന്തോഷത്തോടെ സ്വീകരിക്കും‘ എസ്ഡിപിഐ പിന്തുണയിൽ വി. ശിവൻകുട്ടിയുടെ പ്രതികരണം
തിരുവനന്തപുരം: ആരുടെ വോട്ടായാലും താനത് സന്തോഷത്തോടെ സ്വീകരിക്കുമെന്ന് നേമം നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി. എസ്ഡിപിഐയുടെ പിന്തുണ പ്രഖ്യാപനത്തെ തുടർന്ന് ഉയർന്ന വിവാദങ്ങൾക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “മതേതര ജനാധിപത്യ പ്രസ്ഥാനത്തിന്റെ സ്ഥാനാർഥിയായാണ് ഞാൻ മത്സരിക്കുന്നത്. തിരഞ്ഞെടുപ്പിൽ എല്ലാവരുടെയും വോട്ട് വേണം. ഒരുവിഭാഗത്തിന്റെ വോട്ട് വേണ്ടെന്നുവെക്കാൻ സാധിക്കില്ല. ആരുടെ വോട്ടായാലും സന്തോഷത്തോടെ സ്വീകരിക്കും,” എന്ന് ശിവൻകുട്ടി പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് എല്ലാ വിഭാഗങ്ങളോടും വോട്ട് അഭ്യർഥിക്കുന്ന സാഹചര്യത്തിൽ ചിലരുടെ പിന്തുണ നിരസിക്കുക ജനാധിപത്യത്തിനൊത്തതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “സ്ഥാനാർഥിയുടെ പ്രധാന കടമ വോട്ട് ചോദിക്കലാണ്. അത് വേർതിരിച്ച് ചെയ്യാൻ കഴിയില്ല. ആരായാലും പിന്തുണയ്ക്കാൻ വന്നാൽ അവരുടെ വോട്ട് സ്വീകരിക്കും,” എന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ സാഹചര്യങ്ങൾ കാലാനുസൃതമായി മാറുന്നതാണെന്നും, അതനുസരിച്ച് നിലപാടുകളും രൂപപ്പെടാറുണ്ടെന്നും ശിവൻകുട്ടി അഭിപ്രായപ്പെട്ടു. “ഒരു തീരുമാനത്തിൽ സ്ഥിരമായി നിലകൊള്ളുക രാഷ്ട്രീയത്തിൽ സാധ്യമല്ല. ഓരോ കാലഘട്ടത്തിലും പ്രശ്നങ്ങൾ മാറിമാറി വരും,” എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഇതിനിടെ സിപിഎം–എസ്ഡിപിഐ ധാരണയുണ്ടെന്ന യുഡിഎഫ് ആരോപണം…
Read More » -
കേന്ദ്രം നൽകിയ വികസന ഫണ്ടുകൾ സംസ്ഥാന സർക്കാർ വകമാറ്റി കൊള്ളയടിച്ചു, പാലക്കാട്ടെ ഒരു പ്രമുഖ കോൺഗ്രസ് നേതാവ് സ്ത്രീസുരക്ഷയ്ക്ക് ഭീഷണി, മറ്റൊരാളെ പാർട്ടിക്ക് പുറത്താക്കേണ്ടിവന്നു, കേരളത്തിൽ മാത്രം ഇടത്- വലതുപക്ഷം പരസ്പരം പോരടിക്കുന്നതായി അഭിനയിക്കുന്നു – മോദി
പാലക്കാട്: പാലക്കാട് എംഎൽഎ സ്ത്രീസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട്ടെ ഒരു പ്രമുഖ കോൺഗ്രസ് നേതാവ് സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇക്കാര്യം പാലക്കാട്ടുകാർക്ക് നന്നായി അറിയാമെന്നും മോദി പ്രസംഗത്തിൽ പറഞ്ഞു. സ്ത്രീകളെ ഉപദ്രവിച്ചതിന്റെ പേരിൽ മറ്റൊരു കോൺഗ്രസ് നേതാവിനെ പാർട്ടിയിൽനിന്ന് പുറത്താക്കേണ്ടിവന്നു. ഇത്തരം നേതാക്കളെ കേരളത്തിലെ സ്ത്രീകൾ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതുപോലെ കഴിഞ്ഞതവണ ഇ. ശ്രീധരനുണ്ടായ പരാജയത്തിൽ ജനങ്ങൾക്കുണ്ടായ വിഷമം പരിഹരിക്കാൻ ഇത്തവണ ശോഭ സുരേന്ദ്രന് വോട്ട് നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. അതേസമയം കേരളത്തിന് പുറത്ത് കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും ഒന്നിച്ചാണെന്നും മോദി ആരോപിച്ചു. കേരളത്തിൽ മാത്രമാണ് ഇവർ പരസ്പരം പോരടിക്കുന്നതായി അഭിനയിക്കുന്നത്. ബിഹാർ, ഝാർഖണ്ഡ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇവർ സഖ്യത്തിലാണ്. കേരളത്തിൽ ഇവർ പരസ്പരം ‘ബി’ ടീം എന്ന് വിളിക്കുമ്പോൾ, ഈ തെരഞ്ഞെടുപ്പിലെ യഥാർഥ ‘എ’ ടീം ബിജെപി മാത്രമാണെന്ന് അവർ തന്നെ സമ്മതിക്കുകയാണെന്നും മോദി വ്യക്തമാക്കി. മാത്രമല്ല എൽഡിഎഫും യുഡിഎഫും ചേർന്ന് കേരളത്തെ…
Read More » -
‘പാലക്കാട് ബിജെപിയ്ക്ക് കേരളത്തിലേയ്ക്കുള്ള കവാടം; കേരളം മാറ്റത്തിന്റെ പാതയിലാണ്; ഇവിടുത്തെ പൊതുമനോഭാവം എൻ.ഡി.എ.യ്ക്ക് അനുകൂലം‘- നരേന്ദ്രമോദി
പാലക്കാട്: കേരളം മാറ്റത്തിന്റെ പാതയിലാണെന്നും പാലക്കാട് ബിജെപിക്ക് കേരളത്തിലേക്കുള്ള കവാടമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി എൻ.ഡി.എ. സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പാലക്കാട്ട് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങളോടൊപ്പം സമയം ചെലവഴിക്കാനായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു “വികസിത് കേരളം” കെട്ടിപ്പടുക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു, സംസ്ഥാനത്ത് മാറ്റം വാഗ്ദാനം ചെയ്തു. ഒരു പാർട്ടി അഴിമതി നിറഞ്ഞതാണെങ്കിൽ മറ്റേ പാർട്ടി “കൂടുതൽ അഴിമതി നിറഞ്ഞതാണ്” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു, മാറ്റമില്ലാതെ തുടരുന്നത് ഇത്തവണ മാറുമെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനത്തിനിടെ ചെണ്ട കൊട്ടാൻ ശ്രമിക്കുകയും ചെയ്തു. സംസ്ഥാനത്ത് ബി.ജെ.പി. ഏറ്റവും കൂടുതൽ പ്രതീക്ഷവയ്ക്കുന്ന സീറ്റുകളിലൊന്നായ പാലക്കാട് പിടിച്ചെടുക്കുക എന്ന ലക്ഷ്യമാണ് ബി.ജെ.പി.യ്ക്കുള്ളത്. ഹെലിക്കോപ്റ്റർ മാർഗം പാലക്കാട് മേഴ്സി കോളേജ് ഗ്രൗണ്ടിൽ ഇറങ്ങിയ പ്രധാനമന്ത്രിയെ വൻ ജനക്കൂട്ടം സ്വീകരിച്ചു. തുടർന്ന് വാഹനവ്യൂഹത്തിൽ കോട്ടമൈതാനത്തേക്ക് പോയ അദ്ദേഹം മിഷൻ സ്‌കൂൾ ജംഗ്ഷൻ മുതൽ എസ്.ബി.ഐ. ജംഗ്ഷൻ വരെ നടത്തിയ റോഡ് ഷോയിലൂടെ…
Read More » -
വിദ്യാർത്ഥികൾ തന്നെ നേതൃത്വം നൽകിയ വിവിധ സെഷനുകളുമായി ‘യൂത്ത് ഫോറം – വോയ്‌സസ് ദാറ്റ് മാറ്റർ’ എന്ന ഏകദിന ആഗോള പഠന കോൺഫറൻസ്
കൊച്ചി: ഇന്നത്തെ ലോകത്തെ മാറ്റിമറിക്കാനുള്ള കരുത്ത് യുവതലമുറയ്ക്കുണ്ടെന്നും ശാസ്ത്രീയമായ കാഴ്ചപ്പാടും നൂതനമായ ചിന്തകളും അതിന് അനിവാര്യമാണെന്നും മുൻ ഡിആർഡിഒ ഡയറക്ടർ ജനറലും നിഷ് (NICHE) വൈസ് ചാൻസലറുമായ ഡോ. ടെസ്സി തോമസ്. ഗ്ലോബൽ പബ്ലിക് സ്കൂളിന്റെ (GPS) ഇരുപതാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘യൂത്ത് ഫോറം – വോയ്‌സസ് ദാറ്റ് മാറ്റർ’ എന്ന ഏകദിന ആഗോള പഠന കോൺഫറൻസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. ‘സമാധാനത്തിനും ലക്ഷ്യബോധത്തിനുമുള്ള വിദ്യാഭ്യാസം’ എന്ന പ്രമേയത്തിൽ ഊന്നി സ്കൂൾ ക്യാമ്പസിൽ നടന്ന പരിപാടി ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രം ചീഫ് കോർഡിനേറ്റർ മിസ് മീന വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. കേവലം പാഠപുസ്തക പഠനത്തിനപ്പുറം സഹാനുഭൂതിയുള്ള നേതാക്കളായി കുട്ടികളെ വളർത്തുന്നതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്ന് അവർ പറഞ്ഞു. ജി.പി.എസ്. ഡീനും പ്രിൻസിപ്പലുമായ ദിലീപ് ജോർജ് സ്വാഗതം പറഞ്ഞു. ലക്ഷ്മി രാമചന്ദ്രൻ സദസ്സിനെ അഭിസംബോധന ചെയ്തു. വിദ്യാർത്ഥികൾ തന്നെ നേതൃത്വം നൽകിയ വിവിധ സെഷനുകളായിരുന്നു കോൺഫറൻസിന്റെ പ്രധാന ആകർഷണം. മാറുന്ന ലോകത്ത്…
Read More » -
സംസ്ഥാനത്ത് സിപിഎം- എസ്ഡിപിഐ പരസ്യധാരണ, ധാരണയുണ്ടാക്കിയത് മുഖ്യമന്ത്രി നേരിട്ടിടപെട്ട്!! വേങ്ങര, മങ്കട മണ്ഡലങ്ങളിൽ എസ്ഡിപിഐ സ്ഥാനാർഥികളായിരുന്നവർ ഇപ്പോൾ സിപിഎം സ്ഥാനാർഥികൾ- രമേശ് ചെന്നിത്തല
കൊച്ചി: സംസ്ഥാനത്ത് സിപിഎമ്മും എസ്ഡിപിഐയും തമ്മിൽ പരസ്യധാരണയാണുള്ളതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് എസ്‍ഡിപിഐയുമായി ധാരണയുണ്ടാക്കിയിരിക്കുന്നതെന്നും എറണാകുളം പ്രസ് ക്ലബിൽ നടന്ന ‘മീറ്റ് ദി ലീഡർ’ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ചെന്നിത്തല പറഞ്ഞു. വേങ്ങര, മങ്കട മണ്ഡലങ്ങളിൽ എസ്ഡിപിഐ സ്ഥാനാർഥികളായിരുന്നവരാണ് ഇപ്പോൾ സിപിഎം സ്ഥാനാർഥികൾ. എസ്‍ഡിപിഐ, പിഡിപി തുടങ്ങിയവരുമായി ബന്ധമുണ്ടാക്കിയതു സിപിഎമ്മാണെന്നും കോൺഗ്രസല്ലെന്നും ചെന്നിത്തല ആരോപിച്ചു. എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഇതു സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി ചെന്നിത്തല പറഞ്ഞു. അതുപോലെ വികസനം എന്നത് സിപിഎമ്മുകാർക്ക് മാത്രമുള്ളതായി മാറുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. അതിദരിദ്രർ ഇല്ലാതായി എന്നാണ് പറയുന്നത്. പക്ഷെ സിപിഎമ്മുകാരുടെ ദാരിദ്ര്യം മാറി എന്നല്ലാതെ സാധാരണക്കാരുടെ ദാരിദ്ര്യത്തിന് ഒരു മാറ്റവും ഉണ്ടായിട്ടില്ല. ശബരിമലയിൽ അടക്കം കള്ളക്കളി കളിക്കുന്നു. ശബരിമലയിൽനിന്ന് സ്വർണം അടിച്ചുമാറ്റിയ സിപിഎം നേതാക്കളെ ഇപ്പോഴും സംരക്ഷിക്കുന്നു. അതാണ് അവരുടെ ഇരട്ടത്താപ്പ് നയമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം വയനാട്ടിലെ ദുരന്തബാധിതർക്കുള്ള വീടുകളുടെ പുനർനിർമാണം…
Read More » -
‘വെയ്റ്റ് ചെയ്യൂ ശിവൻ കുട്ടി; സംവാദത്തിനായി ധൃതി വയ്ക്കസ്സേ, സമയവും തീയ്യതിയും സ്ഥലവുമൊക്കെ ഞാൻ തീരുമാനിക്കാം; ആദ്യം പ്രധാനമന്ത്രിയൊന്ന് വന്ന് മടങ്ങട്ടെ‘- രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: നേമത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ, കഴിഞ്ഞയിടയ്ക്ക്, താനുമായി സംവാദത്തിന് തയ്യാറാണോയെന്ന് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയുണ്ടായി. ഇപ്പോഴിതാ സംവാദത്തിന് താൻ തയ്യാറാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായ ശിവൻകുട്ടി. എന്നാൽ ,സംവാദത്തിനുള്ള തീയതിയും സമയവും സ്ഥലവും താൻ പറയാമെന്ന് രാജീവ് ചന്ദ്രശേഖർ. ശിവൻകുട്ടിയോട് വെയ്റ്റ് ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇന്ന് സംവാദത്തിന് വെല്ലുവിളിച്ചത്. 10 വർഷം ജനം കാത്തിരുന്നില്ലേ എന്തിനാണ് ധൃതിയെന്നും സംവാദത്തിനുള്ള സമയം താൻ തീരുമാനിക്കാമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സത്യൻ നഗർ പള്ളിയിൽ ഓശാന ശുശ്രൂഷകളിൽ പങ്കെടുത്ത ശേഷമാണ് രാജീവ് ചന്ദ്രശേഖറിന്‍റെ പ്രതികരണം. ഡീൽ ആരോപണങ്ങൾ ശ്രദ്ധ തിരിക്കാനാണെന്നും ആർക്കാണ് ജമാഅത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായും ഡീൽ എന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.ബിജെപി ആണ് എ ടീം എന്ന് എല്ലാവരും സമ്മതിച്ചതിൽ സന്തോഷമുണ്ട്. ബിജെപിയെ കുറിച്ച് വിഷം കുത്തിവച്ചതിനാൽ അതിനെ മറികടക്കാനായിരുന്നു ഔട്ട് റീച്ചുകൾ. മലയാളികൾക്ക് എവിടെ പ്രശ്നം ഉണ്ടായാലും സംരക്ഷിക്കാൻ ബിജെപി…
Read More »

