Kerala

    • കൈയില്‍ തെളിവുണ്ടെന്നു പറഞ്ഞ വി.ഡി. സതീശന്‍ രണ്ടാം വട്ടവും കോടതിയില്‍ ഹാജരാകാതെ മുങ്ങി; കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ രണ്ടുകോടിയുടെ മാനനഷ്ടക്കേസില്‍ നടപടി കടുപ്പിച്ച് കോടതി; ഇനി സമയം നല്‍കാന്‍ കഴിയില്ലെന്നും മുന്നറിയിപ്പ്; തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കുമ്പോള്‍ ഊരാക്കുടുക്കോ?

      തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളളയില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ രണ്ടാം തവണയും കോടതിയില്‍ മറുപടി നല്‍കാതെ പ്രതിപക്ഷ വിഡി സതീശന്‍. വഞ്ചിയൂര്‍ സെക്കന്‍ഡ് അഡീഷണല്‍ സബ് കോടതിയാണ് കേസ് പരിഗണിച്ചത്. ശബരിമലയിലെ ദ്വാരപാലക ശില്‍പം ഏത് കോടീശ്വരനാണ് വിറ്റതെന്ന് കടകംപള്ളിക്ക് അറിയാമെന്ന ആരോപണത്തിനാണ് വിഡി സതീശനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ഉന്നയിച്ച ആരോപണത്തിനു തന്റെ പക്കല്‍ തെളിവുണ്ടെന്നും കോടതിയില്‍ തെളിയിച്ചോളാം എന്നുമായിരുന്നു വി.ഡി. സതീശന്റെ വാദം. എന്നാല്‍, ഇതിനെതിരേ കോടതിയില്‍ രണ്ടുകോടി രൂപ മാനനഷ്ടം നല്‍കണമെന്ന് ആവശ്യപ്പെട്ടാണു പരാതി നല്‍കിയത്. പരാമര്‍ശം പിന്‍വലിച്ചു മാപ്പു പറയണമെന്നും അല്ലെങ്കില്‍ ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടണമെന്നും വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു. ആദ്യം തവണ കേസ് പരിഗണിച്ചത് നവംബര്‍ 20നായിരുന്നെങ്കിലും വിഡി സതീശന് വേണ്ടി ഹാജരായ അഭിഷാഷകന്‍ സമയം നീട്ടി ചോദിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ കേസ് ഈ മാസം 25ലേക്ക് നീട്ടി. എന്നാല്‍ ഇന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ സമയം നീട്ടിനല്‍കണമെന്ന്…

      Read More »
    • ‘ഓപ്പറേഷന്‍ ചെയ്തു തൊണ്ട മുഴുവന്‍ മുറിച്ചു കളഞ്ഞു; വേണ്ടെന്നു പറഞ്ഞിട്ടും കേട്ടില്ല; കേരളത്തിലെ ഡോക്ടര്‍മാര്‍ പറഞ്ഞത് കീമോ മാത്രം മതിയെന്നാണ്; ബംഗളരുവില്‍ ശസ്ത്രക്രിയ നടത്തിയത് പലരുടെയും വാക്കു കേട്ട്’; ജിഷ്ണുവിന്റെ മരണത്തില്‍ അച്ഛന്‍ രാഘവന്‍

      കൊച്ചി: നമ്മള്‍ എന്ന ഒറ്റ സിനിമ മതി നടന്‍ ജിഷ്ണുവിനെ എക്കാലത്തും ഓര്‍മിക്കാന്‍. പിന്നീട് ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തില്‍ അല്‍പം വില്ലത്തരമുള്ള വേഷത്തിലും ജിഷ്ണു രാഘവന്‍ എത്തി. ബാലതാരമായി സിനിമയിലേക്ക് എത്തിയ താരം 2002 ല്‍ കമലിന്റെ നമ്മള്‍ എന്ന ചിത്രത്തിലൂടെ നായകനായാന് ശ്രദ്ധേയനായത്. സിനിമ രംഗത്ത് സജീവമായി തുടരവേയാണ് അപ്രതീക്ഷിതമായി കാന്‍സര്‍ ബാധിച്ചത്. 2016ല്‍ കാന്‍സറിനോട് പൊരുതി ജിഷ്ണു മരണത്തിന് കീഴടങ്ങി. ഇപ്പോള്‍ മകന്റെ ചികില്‍സയെ പറ്റി സംസാരിക്കുകയാണ് നടന്‍ രാഘവന്‍. ആരുടെയൊക്കെയോ വാക്കുകേട്ട് അവന്‍ ബെംഗളൂരുവില്‍നിന്ന് ഓപ്പറേഷന്‍ ചെയ്‌തെന്നും തങ്ങള്‍ തടയാന്‍ ശ്രമിച്ചിട്ടും നടന്നില്ലെന്നും രാഘവന്‍ പറഞ്ഞു. കീമോയും റേഡിയേഷനും കൊണ്ടുതന്നെ ഭേദമാക്കാമെന്ന് ഇവിടെനിന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നുവെന്നും പക്ഷേ അത് കേട്ടില്ലെന്നും രാഘവന്‍ പറയുന്നു. ഒരു ഫോട്ടോ പോലും വച്ചിട്ടില്ലെന്നും തങ്ങള്‍ ജിഷ്ണുവിനെ ഓര്‍ക്കാറേയില്ലെന്നും കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ രാഘവന്‍ പറഞ്ഞു. ‘അത് അങ്ങനെയാണ് വരേണ്ടത്. ഞാന്‍ ഒരു കാര്യത്തെക്കുറിച്ച് ഓര്‍ത്തും വിഷമിക്കില്ല. കാരണം,…

      Read More »
    • എസ്‌ഐആറിന് കുട്ടികളെ വിടാനാകില്ല; പ്രശ്‌നം നേരിട്ടാല്‍ ആര് ഉത്തരം പറയും? തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ വിദ്യാഭ്യാസ മന്ത്രി; ‘പഠനം മുടക്കിയുള്ള ഒരു പ്രവര്‍ത്തനവും അംഗീകരിക്കില്ല’; കത്തു നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

      തിരുവനന്തപുരം: എസ്.ഐ.ആറിന് സ്‌കൂള്‍ കുട്ടികളെ വൊളന്റിയര്‍മാരാക്കാനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ തുറന്നെതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍. കുട്ടികളെ വിടാനാവില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. അതേസമയം, ബി.എല്‍.ഒമാരെ സഹായിക്കാന്‍ വിദ്യാര്‍ഥികളെ വൊളന്റിയര്‍മാരാക്കുന്നതില്‍ തെറ്റില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. എസ്. ഐ. ആറിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സേവനം ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ ഭരണകൂടംസ്‌കൂളുകള്‍ക്ക് കത്തു നല്‍കിയതോടെയാണ് സംഭവം വിവാദമാകുന്നത്. എസ്.ഐ.ആറില്‍ സ്‌കൂള്‍കുട്ടികളെ ഉള്‍പ്പെടുന്നത് അനുവദിക്കില്ലെന്ന കടുത്ത നിലപാടുമായി വിദ്യാഭ്യാസ മന്ത്രിതന്നെ രംഗത്തെത്തി. പഠനം മുടക്കിക്കൊണ്ടുള്ള ഒരു പ്രവര്‍ത്തനവും അംഗീകരിക്കില്ല. കുട്ടികള്‍ എന്തെങ്കിലും പ്രശ്‌നം നേരിട്ടാല്‍ ആര് ഉത്തരം പറയുമെന്നും മന്ത്രി ചോദിച്ചു. കുട്ടികളെ നിര്‍ബന്ധിച്ച് എസ്.ഐ.ആറിന്റെ ഭാഗമാക്കില്ലെന്നും എന്നാല്‍ കുട്ടികള്‍പങ്കെടുക്കുന്നത് ജനാധിപത്യപ്രക്രിയയെ ശക്തിപ്പെടുത്തുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ഖേല്‍ക്കര്‍ പറഞ്ഞു. ബി.എല്‍.ഒമാരെ സഹായിക്കാനാണ് കുട്ടികളുടെ സേവനം തേടുന്നത്. ഡിജിറ്റൈസേഷനും മാപ്പിങിനുമാണ് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സേവനം ഉപയോഗിക്കുക എന്ന് തിരുവനന്തപുരം ജില്ലാകലക്ടര്‍ അറിയിച്ചു.…

      Read More »
    • രത്‌നകിരീടം ചൂടാന്‍ തങ്ങളുടെ തലയ്ക്ക് ശേഷിയില്ല; തന്നെ വിമര്‍ശിച്ചിരിക്കുന്നത് എല്ലാം തികഞ്ഞ ഒരു ‘മാം’ ; വിവാദനായിക പി.പി. ദിവ്യയ്ക്ക് രൂക്ഷ വിമര്‍ശനവുമായി സീമാ ജി നായര്‍

      കണ്ണൂര്‍: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിന് തന്നെ വിമര്‍ശിച്ച വിവാദനായിക പിപി ദിവ്യയ്ക്ക് രൂക്ഷ വിമര്‍ശനം നടത്തി നടി സീമാ ജി നായര്‍. തന്നെ വിമര്‍ശിച്ചിരിക്കുന്നത് എല്ലാം തികഞ്ഞ ഒരു ‘മാം’ ആണെന്നാണ് ആക്ഷേപം. ഈ അഭിപ്രായം താന്‍ ശിരസ്സാവഹിക്കുന്നതായി രേഖപ്പെടുത്തുന്നുവെന്നുമായിരുന്നു സീമയുടെ പരിഹാസ കുറിപ്പ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം. ലൈംഗികാരോപണം നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ കഴിഞ്ഞ ദിവസം സീമാ ജി നായര്‍ പിന്തുണച്ചിരുന്നു. ഇതിന് സീമാ ജി നായരെ വിമര്‍ശിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഐഎം നേതാവുമായ പി പി ദിവ്യ രംഗത്ത് വന്നിരുന്നു. ഇതിനായിരുന്നു സീമാ ജി നായരുടെ മറുപടി. രത്‌ന കിരീടം തങ്ങള്‍ക്ക് ചാര്‍ത്തി തരുന്നതിലും നല്ലത് സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണെന്നും ആ കിരീടം താങ്ങാനുള്ള ശേഷി തന്റെയൊന്നും തലയ്ക്കില്ല, അത് കുറച്ചു കട്ടിയുള്ള തലക്കേ പറ്റൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സീമ ജി നായരുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം പി പി…

      Read More »
    • ഒരേ വാര്‍ഡില്‍ മത്സരിക്കുന്നത് മൂന്ന് ഗീതമാരും അനിതമാരും, അഭിജിത് മാര്‍ രണ്ട് ; ഒഞ്ചിയത്ത് നടക്കുന്നത് അപരന്മാരുടെ സംസ്ഥാനാ സമ്മേളനം ; വടകര രണ്ടാം വാര്‍ഡില്‍ അപരനെ മാത്രമല്ല വിമതനെയും മുസ്‌ളീംലീഗിന് നേരിടണം

      കോഴിക്കോട്: ഏത് തെരഞ്ഞെടുപ്പ് വന്നാലും ഏറ്റവും വലിയ ചര്‍ച്ചയായി മാറുന്ന അപരശല്യ ത്തിന്റെ കാര്യത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റവും മുന്നില്‍ ഒഞ്ചിയം ഒരേ വാര്‍ഡില്‍ മത്സരിക്കാന്‍ ഗീതമാരും അനിതമാരും അഭിജിത് മാരും ഇറങ്ങിത്തിരിച്ചപ്പോള്‍ വടകരയില്‍ രണ്ടാം വാര്‍ഡില്‍ മുസ്‌ളീംലീഗിന് നേരിടേണ്ടി വരുന്നത് അപരശല്യത്തിന് പുറമേ വിമതരെ കൂടിയാണ്. ഒഞ്ചിയം പഞ്ചായത്തിലെ ഏറ്റവും വലിയ തന്ത്രമായി മുന്നണികള്‍ അപരന്മാരെ ഉപയോഗി ക്കുകയാണ്. ഒട്ടുമിക്ക വാര്‍ഡുകളിലും ഒന്നിലധികം അപര സ്ഥാനാര്‍ത്ഥിക ളാണുള്ളത്. ഒഞ്ചിയം രണ്ടാം വാര്‍ഡിലെ ആര്‍എംപി സ്ഥാനാര്‍ത്ഥി അനിത പിലാക്കണ്ടിയില്‍ ആണ്. എന്നാല്‍ മറ്റു രണ്ട് അനിതമാരും മത്സരിക്കുന്നുണ്ട്. ഇത് രണ്ടാം വാര്‍ഡിലെ കാര്യമാണെങ്കില്‍ ഒന്നാം വാര്‍ഡിലെ സിപിഐഎം സ്ഥാനാര്‍ത്ഥി പി വി അഭിജിത്താണ്. അഭിജിത് എന്ന അതേ പേരില്‍ അപര സ്ഥാനാര്‍ത്ഥിയും ഇവിടെയുണ്ട്.. മൂന്നാം വാര്‍ഡില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥി വിനോദിനെതിരെ രണ്ട് വിനോദന്‍മാരാണ് മത്സരിക്കുന്നത്. എട്ടാം വാര്‍ഡില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി പി പി രാജുവിനെതിരെ പി പി രാജന്‍ എന്ന പേരിലാണ്…

      Read More »
    • നടിയെ ആക്രമിച്ച കേസ്: ഇടപെടരുതെന്നു ചിലര്‍ പി.ടിയോട് ആവശ്യപ്പെട്ടു; ആ പേരുകള്‍ പുറത്തു പറയാന്‍ കഴിയില്ലെന്ന് ഉമ തോമസ്; ഭാമ മുതല ബിന്ദു പണിക്കര്‍വരെ 19 പേര്‍ മൊഴിമാറ്റിയ കേസില്‍ വിധി പറയാനിരിക്കേ വെളിപ്പെടുത്തല്‍

      കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഇടപെടേണ്ടന്ന് ചിലര്‍ പി.ടി. തോമസിനോട് അഭ്യര്‍ഥിച്ചെന്ന് ഉമ തോമസ് എംഎല്‍എ. താന്‍ ഒന്നും കൂട്ടിയും പറയില്ല, കുറച്ചും പറയില്ലെന്ന് പി.ടി. പറഞ്ഞു. ആ പേരുകള്‍ താന്‍ പുറത്തുപറയില്ലെന്നും ഉമ തോമസ് പ്രതികരിച്ചു. നടന്‍ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ വിധി ഡിസംബര്‍ എട്ടിനു പ്രഖ്യാപിക്കുന്ന സാഹചര്യത്തിലായിരുന്നു പ്രതികരണം. എട്ടുവര്‍ഷം നീണ്ട വിചാരണക്കൊടുവിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്. പ്രോസിക്യൂഷന്‍ സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥനെ നൂറിലേറെ ദിവസമാണ് വിസ്തരിച്ചത്. ഏപ്രില്‍ പതിനൊന്നിനാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കേസിന്റെ അന്തിമവാദം പൂര്‍ത്തിയായത്. തുടര്‍ന്ന് വിധിക്ക് മുന്നോടിയായി വാദങ്ങളില്‍ വ്യക്തത വരുത്താന്‍ വീണ്ടും ഏഴ് മാസം. എട്ട് വര്‍ഷം നീണ്ട വിചാരണനപടികള്‍ക്കൊടുവില്‍ ഡിസംബര്‍ എട്ടിന് വിധിയെന്ന് ജ്ഡജി ഹണി എം വര്‍ഗീസ് വ്യക്തമാക്കി. തദേശതിരഞ്ഞെടുപ്പിന് തൊട്ടു തലേദിവസമുള്ള വിധി നടന്‍ ദിലീപിനടക്കം ഏറെ നിര്‍ണായകമാണ്. ദൈര്‍ഘ്യമേറിയ വിചാരണനടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ ആക്രമിക്കപ്പെട്ട നടിക്ക് നീതിലഭിക്കുമെന്നാണ് പ്രതീക്ഷ.…

      Read More »
    • സ്ഥാനാര്‍ത്ഥിയെ ഒപ്പിച്ചോണ്ട് വന്നപ്പോള്‍ വോട്ടര്‍പട്ടികയില്‍ പേരില്ല ; അടൂരില്‍ 8 വാര്‍ഡുകളില്‍ ബിജെപിക്ക് മത്സരിക്കാനാളില്ല ; നേരത്തെ ശക്തമായ പോരാട്ടം നടത്തിയ 24 ാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതേയില്ല

      അടൂര്‍: ശബരിമല ഉള്‍പ്പെടെ തെരഞ്ഞെടുപ്പില്‍ സംസാരിക്കാന്‍ വലിയ വിഷയമുള്ളപ്പോള്‍ ശക്തികേന്ദ്രങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ ബിജെപി. കഴിഞ്ഞതവണ ശക്തമായ മത്സരം കാഴ്ചവെച്ച സീറ്റുകളില്‍ പോലും സ്ഥാനാര്‍ത്ഥിയില്ല. ഒരിടത്ത് ആളെ ഒപ്പിച്ചു വന്നപ്പോള്‍ അയാള്‍ക്ക് വോട്ടര്‍പട്ടികയില്‍ പേരില്ല. അടൂര്‍ നഗരസഭയിലെ എട്ടു വാര്‍ഡുകളിലാണ് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തത്. 29 വാര്‍ഡുകളാണ് നഗരസഭയില്‍ മൊത്തമുള്ളത്. ഇതില്‍ 6,11,19,20,21,22,24,28 വാര്‍ഡുകളിലാണ് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തത്. ഇതില്‍ ആറാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായെങ്കിലും പത്രിക നല്‍കാനെത്തിയപ്പോഴാണ് വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ലെന്ന് അറിയുന്നത്. ഇതോടെ സ്ഥാനാര്‍ത്ഥി പത്രിക നല്‍കാനാകാതെ പിന്‍ വാങ്ങി. കഴിഞ്ഞ തവണ 245 വോട്ടുകള്‍ നേടിയ അടൂര്‍ ടൗണ്‍ 24-ാം വാര്‍ഡിലും ഇത്തവണ സ്ഥാനാര്‍ത്ഥിയില്ല. ബിജെപി ഇവിടെ ഇത്തവണ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ല.

      Read More »
    • നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ എട്ടിന് വിധി ; ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ ഹാജരാകണം ; 27 തവണയാണ് വാദത്തില്‍ വ്യക്തത വരുത്തുന്നതിനായി കേസ് വിചാരണക്കോടതി മാറ്റിവെച്ച കേസ്്

      കൊച്ചി: കേരളത്തില്‍ വന്‍ വിവാദമായി മാറിയ നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ എട്ടിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയും. ദിലീപും പള്‍സര്‍സുനിയും അടക്കം ഒമ്പത് പേര്‍ പ്രതിയായ കേസിലെ വാദം ഉള്‍പ്പടെയുള്ള വിചാരണ നടപടികള്‍ കഴിഞ്ഞ ഏപ്രില്‍ 11 ന് പൂര്‍ത്തിയായിരുന്നു. വ്യക്തത വരുത്തുന്നതിനായി 27 തവണയാണ് കേസ് കോടതി മാറ്റി വെച്ചത്. പള്‍സര്‍ സുനി ഒന്നാംപ്രതിയും നടന്‍ ദിലീപ് എട്ടാംപ്രതിയുമാണ്. നെടുമ്പാശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ച് ആയിരുന്നു അന്വേഷണം പൂര്‍ത്തിയാക്കിയത്. കേസില്‍ ആകെ 9 പ്രതികളുണ്ട്. ബലാത്സംഗ ഗൂഡാലോചന കേസിലാണ് ദിലീപിനെ പ്രതിചേര്‍ത്തത്. വിചാരണ നടപടികള്‍ പൂര്‍ത്തിയായി എങ്കിലും അന്തിമ നടപടിക്രമങ്ങള്‍ ഒരുവര്‍ഷത്തിലധികം നീണ്ടു. 2017 ഫെബ്രുവരി മാസം 17നാണ് കൊച്ചി നഗരത്തില്‍ ഓടുന്ന വാഹനത്തില്‍ വെച്ച് നടിയെ ആക്രമിച്ചത്. 2018 മാര്‍ച്ചിലാണ് കേസിലെ വിചാരണ നടപടികള്‍ ആരംഭിച്ചത്.

      Read More »
    • പിഎം ശ്രീ സ്‌കൂളല്ല സര്‍ക്കാര്‍ശ്രീ സ്‌കൂളുകള്‍ വരട്ടെ; സര്‍ക്കാര്‍ സ്‌കൂളുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ കേരളത്തോട് സുപ്രീംകോടതി; നൂറുശതമാനം സാക്ഷരതയുള്ള സംസ്ഥാനം സര്‍ക്കാര്‍ സ്‌കൂളിനെ എന്തിന് എതിര്‍ക്കണമെന്നും സാക്ഷരകേരളത്തോട് സുപ്രീം കോടതിയുടെ ചോദ്യം; മഞ്ചേരിയിലെ എളാമ്പ്രയില്‍ അടിയന്തരമായി എല്‍പി സ്‌കൂള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ നിര്‍ദേശം

      ന്യൂഡല്‍ഹി: സാക്ഷരകേരളമെന്ന് അഹങ്കരിക്കുന്ന കേരളത്തില്‍ സര്‍ക്കാര്‍ സ്‌കൂള്‍ ആവശ്യമില്ലെന്ന് വാദിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി. മഞ്ചേരി എളാമ്പ്രയില്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ ആരംഭിക്കാന്‍ മഞ്ചേരി മുന്‍സിപ്പാലിറ്റി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചിരുന്നു. എന്നാല്‍ മുനിസിപ്പാലിറ്റിയുടെ ആവശ്യം വിദ്യാഭ്യാസ വകുപ്പ് നിരാകരിച്ചു. ഇതിനെതിരെ പ്രദേശവാസികള്‍ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി സ്‌കൂള്‍ സ്ഥാപിക്കാന്‍ ഉത്തരവിറക്കുകയും ചെയ്തു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. എളാമ്പ്ര മേഖലയില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടെന്നും അതിനാല്‍ പുതിയ സ്‌കൂള്‍ ആവശ്യമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് മറ്റ് സ്ഥലങ്ങളില്‍ പോയി പഠിക്കണമെങ്കില്‍ അതിനുള്ള സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍, സര്‍ക്കാരിന്റെ ഈ നിലപാടിനെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ് മാല ബാഗ്ചി എന്നിവര്‍ അടങ്ങിയ ബെഞ്ച് വിമര്‍ശിച്ചു. പുലര്‍ച്ചെ അഞ്ചുമണിക്ക് ബസ് കയറിപ്പോകുന്ന വിദ്യാര്‍ഥികള്‍ മടങ്ങിവരിക രാത്രി വൈകി…

      Read More »
    • മള്‍ട്ടിനാഷണല്‍ കമ്പനിയിലെ ജോലിയില്‍ നിന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരത്തിന് ; കോഴിക്കോട്ടെ എരിഞ്ഞിപ്പാലത്ത് എല്‍ഡിഎഫ് സീറ്റ് പിടിക്കാന്‍ ബിജെപി ഇറക്കിയിരിക്കുന്നത് ഐടി ജീവനക്കാരിയെ ; കെമിസ്ട്രിയില്‍ ഡോക്‌ട്രേറ്റ്

      കോഴിക്കോട് : ഇത്തവണ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വമ്പന്‍ ശമ്പളമുള്ള മള്‍ട്ടിനാഷണല്‍ കമ്പനിയിലെ ജോലി ഉപേക്ഷിച്ച് ഐടി ജീവനക്കാരി. കെമിസ്ട്രിയില്‍ ഡോക്‌ട്രേറ്റ് ബിരുദമുള്ള ഐടി പ്രൊഫഷണല്‍ കളത്തിലിറങ്ങി യിരിക്കുന്നത് ബിജെപിയ്ക്ക് വേണ്ടിയാണ്. കോഴിക്കോട് ഏഴാം വാര്‍ഡായ എരഞ്ഞിപ്പാലത്ത് മത്സരിക്കാന്‍ ബിജെപി ഇറക്കിയിരിക്കുന്ന ആനി സ്‌റ്റെഫിയുടെ ചുമതല എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റും കോട്ടയുമായ സീറ്റ് ബിജെപിയ്ക്ക് പിടിച്ചുകൊടുക്കാനാണ്. കെമിസ്ട്രയിയില്‍ ഡോക്‌ട്രേറ്റ് ബിരുദധാരിയായ ഇവര്‍ ജോലിയില്‍ നിന്നും ഇടവേളയെടു ത്താണ് മത്സരിക്കുന്നത്. വാര്‍ഡിലെ വികസനമാണ് പ്രധാന അജണ്ഡയെന്നും കേന്ദ്രത്തില്‍ നിന്നും വരുന്ന വികസനങ്ങള്‍ ഇവിടെ മറ്റു പേരിലാണ് വരുന്നതെന്നും ആനി സ്‌റ്റെഫി പറയുന്നു. മോദിജിയുടെ പ്രഭാവത്തിലും പിന്നെ പാര്‍ട്ടി യുവതയ്ക്ക് കൊടുക്കുന്ന പ്രാധാന്യ വും മനസ്സിലാക്കിയാണ് ആനി സ്‌റ്റെഫി ബിജെപിയില്‍ ആകൃഷ്ടയായിരിക്കുന്നത്. തല്‍ക്കാ ലം അവധിയെടുത്താണ് കോഴിക്കോട് കോര്‍പ്പറേഷനില്‍ മത്സരിക്കാന്‍ വന്നിരിക്കുന്നത്. നിലവില്‍ എല്‍ഡിഎഫിന്റെ സിറ്റിംഗ് വാര്‍ഡ് പിടിച്ചെടുക്കാനുള്ള കനപ്പെട്ട ചുമതലയാണ് പാര്‍ട്ടി ആനി സ്‌റ്റെഫിയെ ഏല്‍പ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഭരണവും പരിവര്‍ത്തന…

      Read More »
    Back to top button
    error: