Kerala

    • വഴിയരികിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ സ്ത്രീയെ കണ്ടെത്തി; ‘ഭാര്യയുടെ അമിത മദ്യപാനത്താൽ പൊറുതിമുട്ടി താൻ തന്നെയാണ് പൂട്ടിയിട്ടതെന്ന്‘ ഭർത്താവ്

      കൊല്ലങ്കോട്: കാലുകൾ ചങ്ങലയിട്ട് പൂട്ടിയനിലയിൽ സ്ത്രീയെ റോഡരികിൽ കണ്ടെത്തി. അഗ്നിരക്ഷാസേനയും പോലീസുംചേർന്ന് ചങ്ങല മുറിച്ചുമാറ്റി ഇവരെ സ്വതന്ത്രയാക്കി. വീട്ടിൽനിന്ന് പുറത്തുപോകാതിരിക്കാനായി താനാണ് ഇവരെ പൂട്ടിയിട്ടതെന്ന് ഭർത്താവ് പോലീസിന് മൊഴിനൽകി. ഭാര്യയുടെ അമിത മദ്യപാനത്തെച്ചൊല്ലിയുള്ള വഴക്കാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കൊല്ലങ്കോട് ടൗണിന് അടുത്തുള്ള ആനമാറി റോഡരികിലാണ് കാലുകൾ കെട്ടിയിട്ട നിലയിൽ തമിഴ്നാട് നാമക്കൽ സ്വദേശിനിയായ 55-കാരിയെ നാട്ടുകാർ കണ്ടത്. കൊല്ലങ്കോട് അഗ്നിരക്ഷാസേനാംഗങ്ങൾ ഏറെനേരം ശ്രമിച്ച് ചങ്ങലയും പൂട്ടുകളും കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റി സ്ത്രീയെ മോചിപ്പിച്ചു. തുടർന്ന്, ഇവരെ കൊല്ലങ്കോട് പോലീസിന് കൈമാറി. ഊട്ടറയിൽ ഷെഡ്ഡ് കെട്ടിയാണ് ഇവർ താമസിക്കുന്നത്. മദ്യപിച്ചുകഴിഞ്ഞാൽ ഇവർ പരിസരവാസികൾക്ക് ശല്യമുണ്ടാക്കുന്നതായും ഇതുമൂലം തനിക്ക് പണിക്കുപോകാൻ കഴിയാത്ത സ്ഥിതിയാണെന്നുമാണ് ഭർത്താവ് പോലീസിനോട് പറഞ്ഞത്. മദ്യപിച്ചാൽ ഇവർ വിവസ്ത്രയായി പുറത്തേക്കിറങ്ങുമെന്നും ഇയാൾ പറയുന്നു. സഹികെട്ടാണ് താൻ പണിക്കുപോകുമ്പോൾ ഭാര്യയുടെ കാലുകൾ പൂട്ടിയിട്ടതെന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി. പൂട്ടിയിട്ട കാലുമായി റോഡരികിലെത്തിയ സ്ത്രീ ഒരു…

      Read More »
    • ‘അമ്പലപ്പുഴയിൽ ജയിച്ചേ മതിയാകൂ; ഭരണം കിട്ടിയാലും അവിടെ തോറ്റാൽ അത് വലിയ തിരിച്ചടിയാകും ; പ്രചരണത്തിലും വോട്ടുസമാഹരണത്തിലും ഒരു വീഴ്ചയും ഉണ്ടാകരുത്‘- നേതാക്കളോട് എം.വി. ഗോവിന്ദൻ

      ആലപ്പുഴ: അമ്പലപ്പുഴയിൽ പ്രചാരണത്തിലും വോട്ടുസമാഹരണത്തിലും ഒരു വീഴ്ചയും ഉണ്ടാകരുതെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ നേതാക്കളോടു നിർദേശിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പാർട്ടി വിട്ട ജി. സുധാകരനാണ് യു.ഡി.എഫ്. പിന്തുണയോടെ ഇവിടെ എതിർസ്ഥാനാർഥി. പാർട്ടിയിൽനിന്ന് വലിയതോതിൽ വോട്ടുപിടിക്കുമെന്ന് സുധാകരൻ പ്രഖ്യാപിച്ചിരുന്നു. ഇതു സൂചിപ്പിച്ചാണ് സെക്രട്ടേറിയറ്റിൽ ഗോവിന്ദൻ നിലപാടു വ്യക്തമാക്കിയത്. സിറ്റിങ് എം.എൽ.എ. എച്ച്. സലാമാണ് എൽ.ഡി.എഫ് സ്ഥാനാർഥി. മെന്ന് ഗോവിന്ദൻ പറഞ്ഞു. അതിനാൽ അതിജാഗ്രത വേണം. കേഡർ വോട്ടുകൾ ഒന്നുപോലും ചോരാൻ പാടില്ല. സുധാകരൻ എല്ലാവിധ വർഗീയശക്തികളുമായും ചർച്ച നടത്തിയിട്ടുണ്ട്. തീവ്ര ആശയമുള്ളവരുമായാണു ചർച്ച. അദ്ദേഹത്തിന്റെ വർഗീയരാഷ്ട്രീയം വോട്ടർമാർക്കിടയിൽ തുറന്നുകാട്ടണം -യോഗത്തിൽ ഗോവിന്ദൻ നിർദേശിച്ചു. ജില്ലയിലെ ഒൻപതു നിയമസഭാ മണ്ഡലങ്ങളിലെയും പ്രചാരണ പുരോഗതി വിലയിരുത്തി. ചില മണ്ഡലങ്ങളിൽ അനായാസ വിജയമുണ്ടാകുമെന്ന് വിലയിരുത്തിയെങ്കിലും ഒട്ടും അലസത പാടില്ലെന്നു നിർദേശമുണ്ടായി. പാർട്ടിക്കും മുന്നണിക്കും അനുകൂലമാകുന്ന ഒരു വോട്ടും ചെയ്യാതിരിക്കുന്ന സാഹചര്യമുണ്ടാകരുത്. സുധാകരന്റെ ഓരോ ആരോപണത്തിനും മറുപടി പറയേണ്ടതില്ലെന്ന മുൻ തീരുമാനം ഗോവിന്ദൻ…

      Read More »
    • രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരികൾക്ക് നേരെ സൈബർ ആക്രമണം; ഫെനി നൈനാനും നിയാസ് മലബാറിക്കുമെതിരെ പരാതി

      തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗ കേസുകളിലെ പരാതിക്കാരികൾക്കെതിരെ വ്യാപകമായ സൈബർ അധിക്ഷേപം നടക്കുന്നുവെന്ന പരാതി ഉയർന്നു. വ്യക്തിഹത്യക്കും സോഷ്യൽ മീഡിയ വഴിയുള്ള അപമാനത്തിനും ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരികൾ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. രാഹുലിന്റെ സുഹൃത്തായ ഫെനി നൈനാൻ, നിയാസ് മലബാറി എന്നിവർക്കും ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകളിലെ വ്യാജ അക്കൗണ്ടുകൾക്കുമെതിരെയാണ് പ്രധാനമായും പരാതി. രണ്ടാമത്തെ കേസിലെ പരാതിക്കാരി, ഫെനി നൈനാന്റെ നേതൃത്വത്തിൽ തനിക്കെതിരെ തുടർച്ചയായി അധിക്ഷേപം നടക്കുന്നതായി ആരോപിച്ചാണ് പരാതി നൽകിയത്. അതേസമയം, മൂന്നാം കേസിലെ പരാതിക്കാരി നിയാസ് മലബാറി എന്ന അക്കൗണ്ടിനും മറ്റ് വ്യാജ അക്കൗണ്ടുകൾക്കുമെതിരെ രണ്ട് വ്യത്യസ്ത പരാതികൾ സമർപ്പിച്ചു. പരാതികളെ ഗൗരവകരമായി പരിഗണിച്ച സംസ്ഥാന പോലീസ് മേധാവി അടിയന്തര അന്വേഷണം നടത്തി കേസെടുക്കാൻ നിർദ്ദേശം നൽകി. പോലീസ് ആസ്ഥാനത്ത് ചേർന്ന പ്രത്യേക അന്വേഷണ സംഘ യോഗത്തിൽ പരാതികൾ പരിശോധിച്ച ശേഷം പ്രാഥമിക പരിശോധനയ്ക്ക് പിന്നാലെ കേസെടുക്കാൻ തീരുമാനമായി. ഫെനി നൈനാനെതിരായ…

      Read More »
    • ‘കല്യാണി’, ‘നേര’ എന്നീ ഹിറ്റുകൾക്ക് ശേഷം ARJN., KDS, ഫിഫ്റ്റി 4 എന്നിവരുടെ പുതിയ ഗാനം ‘ചില്ലറ ഫ്ലെക്സ്’ പുറത്തിറങ്ങി

      ചാർട്ട്ബസ്റ്ററുകളായ “കല്യാണി,” “നേര,” “ശരിയാ” എന്നീ ഗാനങ്ങളുടെ വൻ വിജയത്തിന് ശേഷം, ARJN., KDS, ഫിഫ്റ്റി 4 എന്നിവർ ഒന്നിക്കുന്ന പുതിയ ഗാനം ‘ചില്ലറ ഫ്ലെക്സ്’ പുറത്തിറങ്ങി. RONN ആണ് ഈ ഗാനം നിർമ്മിച്ചിരിക്കുന്നത്. പുറത്തിറങ്ങുന്ന ഓരോ ഗാനത്തിനും ലഭിക്കുന്ന മികച്ച പ്രതികരണവും അതിവേഗം വളരുന്ന ഗ്ലോബൽ ശ്രോതാക്കളും കേരളത്തിലെ മാറിക്കൊണ്ടിരിക്കുന്ന സംഗീത മേഖലയിൽ ഈ മൂവർ സംഘത്തിന്റെ സ്ഥാനം ഉറപ്പിക്കുകയാണ്. ഡെഫ് ജാം റെക്കോർഡിംഗ്സ് ഇന്ത്യയുമായി സഹകരിച്ചുള്ള ഇവരുടെ വളർച്ച, ഇന്ത്യൻ സംഗീത രംഗത്തെ വലിയൊരു മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. തനത് സംസ്കാരത്തിൽ അടിയുറച്ചതും ആഗോള നിലവാരമുള്ളതുമായ സംഗീതവും ഒത്തുചേരുമ്പോൾ ഭാഷാഭേദമന്യേ സംഗീതം ആസ്വദിക്കപ്പെടുന്നു എന്നതിന് തെളിവാണ് ഇവരുടെ വിജയം. ഇന്ത്യൻ ഇൻഡി സംഗീതത്തിന് പുതിയ മാനം നൽകുന്ന കലാകാരന്മാരുടെ നിരയിൽ മുൻപന്തിയിലാണ് ഈ മൂവരും. കഠിനാധ്വാനത്തിന്റെയും സ്വയം കെട്ടിപ്പടുത്ത വ്യക്തിത്വത്തിന്റെയും കഥ പറയുന്ന, ഹൈ-എനർജി നിറഞ്ഞ ഒരു ഗാനമാണ് ‘ചില്ലറ ഫ്ലെക്സ്’. “എന്ത് പറയാനാ… നിനക്കറിയില്ല” എന്ന ഹുക്ക് ലൈനിലൂടെ,…

      Read More »
    • ഐഫോണില്‍ ചിത്രീകരിച്ച 7.1 ഡോൾബി സൗണ്ട് ചിത്രം “പഗിടകളി” ഏപ്രിൽ 3 മുതൽ തീയേറ്ററുകളിൽ

      പൂർണ്ണമായും ഐഫോൺ 15 Pro Max ൽ ചിത്രീകരിച്ച് 7.1 ഡോൾബി സൗണ്ട് മിക്സിംഗ് മികവോടെ ഒരുങ്ങുന്ന ഹൈ സ്പീഡ് ആക്ഷൻ സസ്പെൻസ് ത്രില്ലർ ചിത്രം “പഗിടകളി” ഏപ്രിൽ മൂന്നിന് തീയേറ്ററുകളിൽ എത്തും. “പണി” എന്ന സൂപ്പർഹിറ്റ് സിനിമയുടെ അസ്സോസിയേറ്റ് ഡയറക്ടറായ നിഷാദ് ഹസൻ ആണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്. പുതുമുഖ താരം ദേവസൂര്യ ചിത്രത്തിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നു. അങ്കമാലി ഡയറീസിൽ യുക്ലാമ്പ് രാജൻ ആയി തിളങ്ങിയ ടിറ്റോ വിൽസൺ ചിത്രത്തിലെ മറ്റൊരു കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ രഞ്ജിത മുകുന്ദൻ,( ആഭ്യന്തര കുറ്റവാളി ഫെയിം) അന്ന മരിയ,( മിസ്സ് ഇടുക്കി ) അമൽ സുരേഷ്, പ്രിൻസ് ജോൺ, ഉമേഷ് ഉദയകുമാർ അക്ഷര എന്നിവരും “പഗിടകളി”യിലെ മറ്റു പ്രധാന കഥാപാത്രങ്ങളാണ്. കൂടാതെ നൂറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തുന്നു. ദേവസൂര്യ ഫിലിം ഹൗസിന്റെ ബാനറിൽ മുരളി ദേവസൂര്യയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ സിനിമ ഇതിനോടകം തന്നെ 80ലധികം…

      Read More »
    • ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ ദക്ഷിണ സംസ്ഥാനങ്ങൾ നിർണ്ണായക പങ്ക് വഹിക്കും-സിഐഐ

      കൊച്ചി: ഇന്ത്യ അഞ്ച് മുതൽ പത്ത് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള കുതിപ്പ് നടത്തുമ്പോൾ ദക്ഷിണേന്ത്യ അതിന് നേതൃത്വം നൽകുമെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ.). കൊച്ചിയിൽ നടന്ന സി.ഐ.ഐ. ദക്ഷിണ മേഖലാ വാർഷിക സമ്മേളനത്തിലാണ് പ്രമുഖ വ്യവസായ പ്രമുഖർ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ (ജി.ഡി.പി.) ദക്ഷിണ സംസ്ഥാനങ്ങൾ നിർണ്ണായക പങ്ക് വഹിക്കുമെന്ന് സി.ഐ.ഐ. ദക്ഷിണ മേഖലാ പുതിയ ചെയർമാൻ പി. രവിചന്ദ്രൻ പറഞ്ഞു. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ കയറ്റുമതിയെയും വിലക്കയറ്റത്തെയും ബാധിച്ചേക്കാമെങ്കിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഇതിനെ മറികടക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇക്കാര്യത്തിൽ സി.ഐ.ഐ. സർക്കാരുമായി നിരന്തരം ചർച്ചകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ആകെ ചരക്ക് കയറ്റുമതിയുടെ 38 മുതൽ 40 ശതമാനം വരെ ദക്ഷിണേന്ത്യയിൽ നിന്നാണെന്ന് സ്ഥാനമൊഴിഞ്ഞ ചെയർമാൻ തോമസ് ജോൺ മുത്തൂറ്റ് ചൂണ്ടിക്കാട്ടി. ഏകദേശം 124 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് ഈ മേഖലയിൽ നിന്ന് നടക്കുന്നത്. ആറ് ദക്ഷിണ സംസ്ഥാനങ്ങൾ ഒരേ…

      Read More »
    • സർക്കാർ ഓഫീസുകളിലും പരിസരങ്ങളിലും നിർബന്ധമായും ശുചിത്വം ഉറപ്പാക്കണം; വീഴ്ച വരുത്തിയാൽ അതത് സ്ഥാപന മേധാവി ഉത്തരവാദി; കർശന നടപടിയുണ്ടാകും

      കല്‍പ്പറ്റ: സര്‍ക്കാര്‍ ഓഫീസുകളുടെ ശുചിത്വം ഉറപ്പാക്കാനും പൊതുസൗകര്യങ്ങള്‍ സംരക്ഷിക്കാനും ഉദ്യോഗസ്ഥ-ഭരണ പരിഷ്‌കാര വകുപ്പ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സര്‍ക്കുലറുകളില്‍ ഓഫിസ് ഭിത്തികളില്‍ പോസ്റ്ററുകള്‍ പതിക്കുന്നതും ഓഫിസ് പരിസരത്ത് കൊടിമരങ്ങളും ബാനറുകളും സ്ഥാപിക്കുന്നതും മുമ്പേ നിരോധിച്ചിരുന്നു. എന്നാല്‍ ഇത്തരം ലംഘനം തുടരുകയാണ്. ഇത് ശ്രദ്ധയില്‍പ്പെടുത്തി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കിയതായാണ് അറിയിച്ചു. പുതിയ സര്‍ക്കുലറില്‍ പുര്‍വ്വ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ വകുപ്പുമേധാവികള്‍ ശ്രദ്ധിക്കണമെന്നും, വീഴ്ച വരുത്തിയാലാണ് കര്‍ശന നടപടി ഉണ്ടാകുമെന്ന് വ്യക്തമാക്കുന്നു. കൂടാതെ, സ്ഥാപനാധിഷ്ഠിത ശുചിത്വ മാനദണ്ഡങ്ങള്‍ തയാറാക്കി നടപ്പിലാക്കുന്നതില്‍ സ്ഥാപന മേധാവികള്‍ക്ക് വ്യക്തിപരമായ ഉത്തരവാദിത്വമുണ്ടെന്നും സര്‍ക്കുലറില്‍ പറയുന്നു.

      Read More »
    • എഫ്.സി.ആർ.എ നിയമ ഭേ​ദ​ഗതി: കേന്ദ്ര സർക്കാരിനതിരെ രൂക്ഷ വിമർശനമുയർത്തി വിഡി സതീശൻ; “ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് നേരെയുള്ള നഗ്നമായ കടന്നുകയറ്റം; വീടുകൾ തകർത്ത ബുൾഡോസർ നടപടികൾക്ക് തുല്യം”

      തിരുവനന്തപുരം: കേന്ദ്രസർക്കാർ കൊണ്ടുവന്ന എഫ്.സി.ആർ.എ. (വിദേശ സംഭാവന നിയന്ത്രണ നിയമം) ഭേദഗതിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ . ന്യൂനപക്ഷങ്ങളും ജീവകാരുണ്യ സംഘടനകളും അനാവശ്യമായി അടിമപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാർ ഈ നിയമഭേദഗതിയെ ഉപയോഗിക്കുകയാണോ എന്ന് സംശയിക്കേണ്ടിവരുന്ന സാഹചര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. “വർഗീയവാദികളുടെ കൂടെയാണോ, ന്യൂനപക്ഷ വിരോധമാണ് കേന്ദ്രസർക്കാരിന്റെ മുഖമുദ്ര?” എന്നും സതീശൻ ചോദിച്ചു. സതീശൻ ചൂണ്ടിക്കാട്ടിയത് പ്രകാരം, ജീവകാരുണ്യ സംഘടനകളുടെ ലൈസൻസ് പുതുക്കാതിരിക്കുകയോ വൈകിപ്പിക്കുകയോ ചെയ്താൽ, അവയുടെ ആസ്തികൾ മുഴുവൻ കേന്ദ്രസർക്കാർ പിടിച്ചെടുക്കാൻ ഈ ഭേദഗതിക്ക് അധികാരം നൽകുന്നു. “ഇത് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് നേരെയുള്ള നഗ്നമായ കടന്നുകയറ്റം; വീടുകൾ തകർത്ത ബുൾഡോസർ നടപടികളെ പോലെ,” എന്നും അദ്ദേഹം വിശേഷിപ്പിച്ചു. കോൺഗ്രസ് പാർട്ടി ഈ നിയമത്തെ ഗൗരവമായി ചോദ്യം ചെയ്തിട്ടുണ്ട്. നിയമം പാസായാൽ ന്യൂനപക്ഷങ്ങളെ നേരിടുന്ന ആക്രമണങ്ങൾക്ക് അവസരം സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പുണ്ട്. അതിനാൽ കേന്ദ്ര സർക്കാർ ഈ ഭേദഗതിയിൽ നിന്നു പിന്മാറണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. സതീശൻ കൂട്ടിച്ചേർത്തത്, മാധ്യമങ്ങൾ അല്ല,…

      Read More »
    • 2021ൽ അറുപതിലധികം സീറ്റിൽ ബിജെപി ഇടതുപക്ഷത്തിന് വോട്ട് മറിച്ചു, 2026ലും അന്തർധാര ആവർത്തിക്കുന്നു…ദിനേശ് ബീഡി സഹകരണ സംഘം സമർപ്പിച്ചതിനേക്കാൾ കുറഞ്ഞ തുക ക്വാട്ട് ചെയ്തവരെ ഒഴിവാക്കി, അഴിമതി നടന്നത് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ, സഹകരണ മന്ത്രി പറയുന്നത് കള്ളം- ദുരൂഹത ആവർത്തിച്ച് രമേശ് ചെന്നിത്തല

      തിരുവനന്തപുരം: ദിനേശ് ബീഡി സഹകരണ സംഘത്തിന് ടെൻഡർ നൽകിയതിൽ ദുരൂഹതയുണ്ടെന്ന് ആവർത്തിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ദിനേശ് ബീഡി സഹകരണ സംഘം സമർപ്പിച്ചതിനേക്കാൾ കുറഞ്ഞ തുക ക്വാട്ട് ചെയ്തവരെ ഒഴിവാക്കി. ഉദ്യോഗസ്ഥർ പ്രവർത്തിച്ചത് മന്ത്രി വാസവന്റെ നിർദ്ദേശ പ്രകാരമാണെന്നും ചെന്നിത്തല ആവർത്തിച്ചു. സഹകരണമേഖലയിൽ അഴിമതി ആവർത്തിക്കുന്നുവെന്നും സഹകരണ മന്ത്രിയുടെ വാദം കള്ളമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ദിനേശ് ബീഡി സഹകരണ സംഘത്തിന് ടെൻഡർ നൽകണമെന്ന് മന്ത്രി ഉൾപ്പെടെ ആദ്യമേ തീരുമാനിച്ചിരുന്നു. ടെൻഡർ ക്ഷണിച്ചത് എത്ര ശാഖകൾക്കാണെന്ന് വ്യക്തമാക്കാൻ പോലും മന്ത്രി തയ്യാറാകുന്നില്ല. പദ്ധതിയിലെ ക്രമക്കേടുകളാണ് താൻ പറഞ്ഞത്. ‌പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് അഴിമതി നടന്നത്. ദിനേശ് ബീഡി സഹകരണ സംഘം സമർപ്പിച്ചതിനേക്കാൾ കുറഞ്ഞ തുക ക്വാട്ട് ചെയ്തവരെ ഒഴിവാക്കി. ദിനേശ് ബീഡി സംഘം വ്യക്തതയില്ലാത്ത ക്വാട്ടാണ് നല്കിയത്. പുറത്ത് വന്നത് 700 കോടി രൂപയുടെ അഴിമതിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതുപോലെ സഹകരണ മേഖലയെ പരിപൂർണമായി സിപിഐഎം നിയന്ത്രണത്തിലാക്കാനുള്ള…

      Read More »
    • തുണ്ട് കടലാസോ, ആൾക്കൂട്ടമോ ഇല്ലാതെ ശിവൻകുട്ടിക്കും രാജീവ്‌ ചന്ദ്രശേഖറിനും സംവാദത്തിന് വരാൻ ധൈര്യമുണ്ടോ? നേമത്തെ സംവാദത്തിൽ പ്രതികരണവുമായി കെഎസ് ശബരീനാഥനും

      തിരുവനന്തപുരം: നേമത്ത് സിപിഎം – ബിജെപി സ്ഥാനാർത്ഥികൾ തമ്മിലുള്ള ‘സംവാദ’ വെല്ലുവിളിയിൽ പ്രതികരണവുമായി കോൺഗ്രസ് സ്ഥാനാർത്ഥി കെഎസ് ശബരീനാഥനും രം​ഗത്ത്. സിപിഎം സ്ഥാനാർത്ഥി വി ശിവൻകുട്ടിയും ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും ഒറ്റക്കെട്ടാണെന്നും സംവാദത്തിൻ്റെ പേരിൽ ജനത്തെ കബളിപ്പിക്കുകയാണ് ഇരുവരുമെന്നും അദ്ദേഹം വിമർശിച്ചു. ഒരു തുണ്ട് കടലാസും കൂടെ അകമ്പടി സേവിക്കാൻ ആളുമില്ലാതെ ഒറ്റക്ക് വരാൻ ശിവൻകുട്ടിക്കും രാജീവ്‌ ചന്ദ്രശേഖറിനും ധൈര്യമുണ്ടോയെന്നും കെഎസ് ശബരീനാഥൻ ചോദിച്ചു. ഇതിനിടെ പരസ്യ സംവാദത്തിന് തയ്യാറെന്നും താൻ നിർദേശിച്ച മാർച്ച് 29 തീയതി മാറ്റാൻ തയ്യാറാണെന്നും വി ശിവൻകുട്ടി പ്രതികരിച്ചു. സ്ഥലവും തീയതിയും നിശ്ചയിക്കാൻ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനോട് ആവശ്യപ്പെടുകയും ചെയ്തു. അതേസമയം മുഖ്യമന്ത്രിയുമായി മാത്രമേ സംവാദത്തിന് തയ്യാറുള്ളൂവെന്ന രാജീവ് ചന്ദ്രശേഖറിന്റെ ഇപ്പോഴത്തെ നിലപാട് മര്യാദകേടാണെന്നും പരസ്യ സംവാദം നടത്തിയാൽ രാജീവ് ചന്ദ്രശേഖരന് പൂജ്യം മാർക്കും തനിക്ക് എ പ്ലസും കിട്ടുമെന്നും വി ശിവൻകുട്ടി പ്രതികരിച്ചു. ഇതിനിടെ നേമത്ത് വെൽഫെയർ പാർട്ടിയുടെ വോട്ട് സ്വീകരിക്കുമോയെന്ന…

      Read More »
    Back to top button
    error: