Kerala

    • കൊല്ലം കണ്ണനല്ലൂരില്‍ പൊലീസുകാരൻ ആത്മഹത്യ ചെയ്തു

      കൊല്ലം: കണ്ണനല്ലൂരില്‍ പൊലീസുകാരൻ ആത്മഹത്യ ചെയ്തു.ചാത്തന്നൂർ സ്റ്റേഷനിലെ സീനിയർ സിവില്‍ പൊലീസ് ഓഫീസർ ഷാഹുല്‍ ഹമീദ് (51) ആണ് മരിച്ചത്. കണ്ണനല്ലൂർ ചേരിക്കോണം സ്വദേശിയാണ് ഷാഹുല്‍ ഹമീദ്. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. അതേസമയം 2019 ജനുവരി മുതല്‍ 2023 സെപ്തംബര്‍ വരെ 69 പേരാണ് കേരള പൊലീസ് സേനയില്‍ ആത്മഹത്യ ചെയ്തത്. ഇതില്‍ 32 പേര്‍ സിവില്‍ പൊലീസ് ഓഫീസർമാരാണ്. 16 സീനിയർ സിവില്‍ പൊലിസ് ഓഫീസർമാരും 8 ഗ്രേഡ് എസ്‌ഐമാരും ഒരു എസ്‌എച്ച്‌ഒയും ആത്മഹത്യ ചെയ്തിട്ടുണ്ട്.

      Read More »
    • ചാലിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പതിനേഴുകാരിയുടെ വസ്ത്രങ്ങള്‍ കണ്ടെത്തി; കുട്ടിയെ ഒന്നിലേറെ പേർ പീഡിപ്പിച്ചതായി ആരോപണം

      വാഴക്കാട്: എടവണ്ണപ്പാറയിലെ ചാലിയാർ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പതിനേഴുകാരിയുടെ വസ്ത്രങ്ങള്‍ കണ്ടെത്തി. ചാലിയാറില്‍ മൃതദേഹം കണ്ടെത്തിയതിന് സമീപത്ത് പുഴയില്‍ നിന്നാണ് പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ കണ്ടെത്തിയത്. വാഴക്കാട് പോലീസിൻ്റെ നേതൃത്വത്തില്‍ ഇന്ന് പുഴയില്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു. മേല്‍വസ്ത്രമില്ലാതെയാണ് ഇവിടെ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇക്കാര്യത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങിയ സമയത്ത് റോഡില്‍ ദുരൂഹ സാഹചര്യത്തില്‍ രണ്ട് യുവാക്കള്‍ ബൈക്കിലെത്തിയിരുന്നു. പെണ്‍കുട്ടി ഇവരുമായി വാക്കുതർക്കമുണ്ടായതായി നാട്ടുകാർ കണ്ടിട്ടുണ്ട്. മരണത്തില്‍ ഇവർക്ക് പങ്കുണ്ടെന്നാണ് സംശയമെന്ന് പെണ്‍കുട്ടിയുടെ സഹോദരി പറയുന്നു.മുട്ടോളം ഉയരത്തിലുള്ള വെള്ളത്തിലാണ് മൃതദേഹം ഉണ്ടായിരുന്നത്.  മൃതദേഹത്തില്‍ മേല്‍വസ്ത്രങ്ങളുണ്ടായിരുന്നില്ലെന്നത് ദുരൂഹമാണ്. കുറ്റവാളികളെ ഉടൻ കണ്ടെത്തണമെന്നും പെണ്‍കുട്ടിയുടെ സഹോദരി പറഞ്ഞു. സംഭവത്തില്‍ പെണ്‍കുട്ടിയെ കരാട്ടെ പഠിപ്പിച്ച്‌ കൊണ്ടിരുന്ന അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഊർക്കടവില്‍ കരാട്ടെ സ്ഥാപനം നടത്തുന്ന സിദ്ദീഖ് അലിയെയാണ് വാഴക്കാട് പൊലീസ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. കുട്ടിയെ ഇയാള്‍ നിരന്തര പീഡനത്തിന് ഇരയാക്കിയിരുന്നതായി കുടുംബം പരാതി…

      Read More »
    • ഇടുക്കി നെടുങ്കണ്ടത്ത് 17കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

      ഇടുക്കി: നെടുങ്കണ്ടത്ത് 17കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചില്ലുപാറ കപ്പിത്താൻപറമ്ബില്‍ അശ്വതിയെയാണ് വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കള്‍ ജോലിക്കുപോയ സമയത്താണ് മരണം സംഭവിച്ചത്.അശ്വതിയെ ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് ബന്ധുക്കള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നെടുങ്കണ്ടത്തെ സ്വകാര്യ കോളജിലെ പ്ലസ് ടു വിദ്യാർഥിനിയാണ് അശ്വതി. പോലീസ് അന്വേഷണം ആരംഭിച്ചു.

      Read More »
    • ബാര്‍ വെടിവയ്പ്പ്: മുഖ്യപ്രതി തോക്കുകളുമായി പിടിയില്‍

      കൊച്ചി: കതൃക്കടവ് ഇടശേരി ബാറിൽ ജീവനക്കാരെ വെടിവച്ച് പരിക്കേൽപ്പിച്ച കേസിലെ മുഖ്യപ്രതിയും സഹായിയും പിടിയിൽ.അങ്കമാലി പാറക്കടവ് പുളിയനം കോടുശേരി ചീരോത്തുവീട്ടിൽ വിനീതിനെയാണ് (കോമ്പാറ വിനീത് – 37) ആലുവയിൽനിന്ന് സെൻട്രൽ പൊലീസ് പിടികൂടിയത്.  വെടിവയ്ക്കാൻ ഉപയോഗിച്ചതുൾപ്പെടെ രണ്ട് തോക്കുകളും വീട്ടിൽനിന്ന് പിടിച്ചെടുത്തു.തോക്കുകൾ തിരനിറച്ച നിലയിലായിരുന്നു.പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ച കാസർകോട് സ്വദേശി ജുനിൽ രാജുവിനെ (24) ചെന്നൈയിൽനിന്നാണ് പിടികൂടിയത്.  ഇതോടെ കേസിൽ അറസ്റ്റിലായവർ പതിനഞ്ചായി.കഴിഞ്ഞ 11നായിരുന്നു കേസിനാസ്പദമായ സംഭവം.ബാർ അടച്ചശേഷം സംഘം മദ്യം ആവശ്യപ്പെട്ടതിലുള്ള തർക്കമാണ് വെടിവയ്പ്പിൽ കലാശിച്ചത്.

      Read More »
    • മൊബൈല്‍ ഫോണില്‍ സംസാരിച്ചു നടന്ന യുവാവ് കിണറ്റില്‍ വീണു മരിച്ചു

      തിരുവനന്തപുരം: മൊബൈല്‍ ഫോണില്‍ സംസാരിച്ചു നടന്ന യുവാവ് കിണറ്റില്‍ വീണു മരിച്ചു. നേമം പുന്നമംഗലം ഭാസ്കരാലയത്തില്‍ രാഹുല്‍ കൃഷ്ണ എന്ന ചന്തു (26) ആണ് സംരക്ഷണഭിത്തി കെട്ടാത്ത കിണറ്റില്‍ വീണു മരിച്ചത്.ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കൂട്ടുകാരന്റെ വീട്ടിൽ സംസാരിച്ചിരിക്കുന്നതിനിടയിൽ കോള്‍ വന്നപ്പോള്‍ ഫോണെടുത്ത് മുറ്റത്തേക്ക് നടക്കുകയായിരുന്നു. ഇതിനിടെയാണ് കിണറ്റില്‍ വീണത്. അഗ്നിരക്ഷാ സേനയെത്തി പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അച്ഛൻ: രാധാകൃഷ്ണൻ. അമ്മ: ജയകുമാരി. സഹോദരി: രഞ്ജി കൃഷ്ണ.

      Read More »
    • സംസ്ഥാന സർക്കാരിന്റെ ഫിഫ്റ്റി ഫിഫ്റ്റി നറുക്കെടുപ്പില്‍ ഒന്നാംസമ്മാനം തമിഴ്നാട് സ്വദേശിക്ക്

      ഇടുക്കി: സംസ്ഥാന സർക്കാരിന്റെ ഫിഫ്റ്റി ഫിഫ്റ്റി നറുക്കെടുപ്പില്‍ ഒന്നാംസമ്മാനമായ ഒരു കോടി രൂപ തമിഴ്നാട് സ്വദേശിക്ക്. ഗുണ്ടള പുതുക്കടി ഡിവിഷനിലെ ഒരു സ്വകാര്യ റിസോർട്ടിൽ ജീവനക്കാരനായ പരമശിവൻ(45) 245 അംഗ പദയാത്ര സംഘത്തിനൊപ്പം പഴനിലേക്ക് പോകാനാണ് ബുധനാഴ്ച രാവിലെ മൂന്നാറില്‍ എത്തിയത്. മക്കളായ ഭരത്തും രഞ്ജിത്തും ഒപ്പമുണ്ടായിരുന്നു. മൂന്നാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍നിന്ന് തുടങ്ങിയ യാത്ര രണ്ട് കിലോമീറ്റർ അപ്പുറമുള്ള പെരിയവരയില്‍ എത്തിയപ്പോള്‍ ഒരു കടയില്‍ ചായ കുടിക്കാൻ കയറിയപ്പോഴാണ് ലോട്ടറി വാങ്ങിയത്. വീണ്ടും യാത്ര തുടർന്നു. വൈകീട്ട് ആറോടെ മറയൂരില്‍ എത്തിയപ്പോഴാണ് ലോട്ടറി അടിച്ച വിവരം അറിയുന്നത്. ടിക്കറ്റ് സുരക്ഷിതമായ സ്ഥലത്ത് ഏല്പിച്ചശേഷം യാത്ര തുടർന്നു. വെള്ളിയാഴ്ച രാത്രി പഴനിയില്‍ എത്തുന്ന സംഘം ശനിയാഴ്ച പുലർച്ചെ ക്ഷേത്രദർശനം നടത്തി മൂന്നാറില്‍ തിരിച്ചുവരും. പരമശിവന് വീടില്ല. ഈ പണംകൊണ്ട് വീട് വെക്കണമെന്നാണ് ആഗ്രഹം. ഭാര്യ: ശാന്തി നിശ (മണി). മൂത്ത മകൻ ഭരത് ലോറി ഡ്രൈവറാണ്. ഇളയമകൻ രഞ്ജിത് കോയമ്ബത്തൂർ എൻജിനിയറിങ് കോളേജിലെ…

      Read More »
    • റാന്നിയിൽ ഡിഎഫ്ഒ ഓഫീസിലെ ഫ്യൂസൂരി കെഎസ്ഇബി

      പത്തനംതിട്ട: റാന്നി ഡിഎഫ്ഒ ഓഫീസിലെ വൈദ്യുതി ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്നാണ് ഫ്യൂസ് ഊരിയത്. ഫ്യൂസ് ഊരുന്നത് സംബന്ധിച്ച് റാന്നി ഡിഎഫ്ഒ ഓഫീസിൽ അറിയിപ്പ് നൽകിയിരുന്നതായും കെഎസ്ഇബി അറിയിച്ചു. കുടിശ്ശിക തുക 15000 രൂപയുണ്ടെന്ന് കെഎസ്ഇബി വ്യക്തമാക്കി. അതേസമയം ഫ്യൂസ് ഊരിയതാണോ മറ്റെന്തെങ്കിലും തകരാണോ എന്നറിയില്ലെന്ന് റാന്നി ഡി എഫ് ഒ പറഞ്ഞു.

      Read More »
    • കര്‍മ്മ ന്യൂസിനെതിരെ കേസ്; നടപടി മതസ്പര്‍ധ വളര്‍ത്തുന്ന വീഡിയോ പ്രചരിപ്പിച്ചതിന്

      കോഴിക്കോട്: സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്ന മതവിദ്വേഷം വളര്‍ത്തുന്ന വിഡിയോ പോസ്റ്റ് ചെയ്തതിന് കര്‍മ്മ ന്യൂസിനെതിരെ കേസ്. വയനാട് ഇസ്ലാമിക ഗ്രാമമാണ് എന്നും അവിടെ ഐഎസ് പിടിമുറുക്കുന്നുണ്ടെന്നുമുള്ള വാര്‍ത്തയ്ക്കും വിഡിയോയ്ക്കും എതിരെയാണ് കേസ്. വിദേശ രാജ്യത്തുനിന്ന് ടര്‍ഫുകള്‍ക്ക് ഫണ്ട് ലഭിക്കുന്നുണ്ടെന്നും വാർത്തയില്‍ പറയുന്നു. ടര്‍ഫുകള്‍ തീവ്രവാദ സംഘടനകളുടെ കേന്ദ്രങ്ങളാകുന്നുണ്ടെന്നും വാര്‍ത്തയില്‍ ആരോപണമുണ്ട്. ഫെബ്രുവരി 16ന് പോസ്റ്റ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോക്കെതിരെയാണ് വയനാട് സൈബര്‍ പൊലീസ് കേസെടുത്തത്. ഐപിസി 153 എ പ്രകാരമാണ് കേസ്. വിഡിയോക്ക് താഴെ വരുന്ന കമന്റുകളും മറ്റും പ്രകോപനം സൃഷ്ടിക്കുന്നതാണെന്ന് കണ്ടെത്തിതിനെ തുടർന്ന് പൊലീസ് സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.

      Read More »
    • വംശീയ ഭ്രാന്തിൽ കൂട്ടിലെ സിംഹത്തിന് പോലും രക്ഷയില്ലാത്ത സാഹചര്യം: ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍

      കോഴിക്കോട് : വംശീയ ഭ്രാന്തിൽ കൂട്ടിലെ സിംഹത്തിന് പോലും രക്ഷയില്ലാത്ത സാഹചര്യമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ പി മുജീബ്‌റഹ്മാൻ. അക്ബർ സിംഹത്തെയും സീത സംഹത്തെയും ഒരുമിച്ച്‌ താമസിപ്പിക്കരുതെന്ന് ഹരജി വരുന്നുവെന്നും ജുഡീഷ്യറി അത് സ്വീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വംശീയ ഫാസിസത്തിനെതിരെ ബഹുജന പൊതുജന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വംശീയത ലോകത്തിന്റെ വിപത്താണെന്നും നമ്മുടെ രാജ്യത്തത് മൂർധന്യത്തില്‍ എത്തി നില്‍ക്കുകയാണെന്നും പി. മുജീബ്‌റഹ്മാൻ ചൂണ്ടിക്കാട്ടി. വംശീയ രാഷ്ട്രം നിർമിക്കാൻ സംഘപരിവാർ ശ്രമിക്കുകയാണെന്നും രാജ്യത്തിന്റെ വൈവിധ്യത്തോടാണ് ഹിന്ദുത്വ ഫാസിസം വെല്ലുവിളി നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു.  2014 മുതല്‍ ഉള്ള ഇന്ത്യ വേറെയാണെന്നും 2024ന് ശേഷം ഇന്ത്യയുടെ അവസ്ഥ കൂടുതല്‍ ഭീകരമായേക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുത്വ രാഷ്ട്രം പടുത്തുയർത്താൻ വേണ്ടിയാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും അതിനായി രാജ്യത്ത് തെറ്റായ ചരിത്രം പഠിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ വൈവിധ്യത്തെ അവർ വെല്ലുവിളിക്കുന്നുവെന്നും രാജ്യം പഴയ ജാതീയതയിലേക്ക് പോകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

      Read More »
    • കോഴിക്കോട് പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

      കോഴിക്കോട്: കല്ലാച്ചി ചേലക്കാട് പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കല്ലാച്ചി ഗവ ഹയർ സെക്കന്ററി സ്കൂള്‍ വിദ്യാർത്ഥിനി ചേലക്കാട് സ്വദേശിനി ദിനയ ദാസിനെയാണ് വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നാദാപുരം പൊലീസ് ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനല്‍കും. സംഭവത്തില്‍ നാദാപുരം പൊലീസ് അന്വേഷണം തുടങ്ങി.

      Read More »
    Back to top button
    error: