Kerala
-
പാലക്കാട് വീണ്ടും; ആദിവാസി യുവാവിന് നേരെ ക്രൂരമര്‍ദ്ദനം; പച്ചമരുന്ന് മോഷ്ടിച്ചെന്നാരോപണം; തലയോട്ടി തകര്‍ന്ന യുവാവ് ചികിത്സയില്‍
പാലക്കാട്; അന്ന് ഭക്ഷണം മോഷ്ടിച്ചതിന് ആദിവാസി യുവാവിനെ തല്ലിക്കൊന്നതും പാലക്കാട് അട്ടപ്പാടിയിലായിരുന്നു – മധു. ഇപ്പോഴിതാ മോഷണക്കുറ്റം ആരോപിച്ച് മറ്റൊരു ആദിവാസി യുവാവിനെ തല്ലിച്ചതച്ചിരിക്കുന്നു. പച്ചമരുന്നുണ്ടാക്കാനുള്ള മരുന്ന് മോഷ്ടിച്ചുവെന്നാരോപിച്ചാണ് പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ തല്ലിപ്പരുവമാക്കിയത്. തലയോട്ടി തകര്‍ന്ന യുവാവ് ചികിത്സയിലാണ്. വാളയാറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതിന്റെ ആഘാതം വിട്ടൊഴിയാത്ത പാലക്കാടിന് ആദിവാസി യുവാവിനേറ്റ ക്രൂരമര്‍ദ്ദനം അടുത്ത ആഘാതമായി. പാലക്കാട് അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവാവായ പാലൂര്‍ സ്വദേശി മണികണ്ഠനാണ് (26) മര്‍ദനമേറ്റത്. തലയോട്ടി തകര്‍ന്ന മണികണ്ഠന്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദ്ദിച്ച പാലൂര്‍ സ്വദേശി രാമരാജിനെതിരെ പുതൂര്‍ പൊലീസ് കേസ് എടുത്തിട്ടുണ്ടെങ്കിലും നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. ദുര്‍ബല വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയതെന്നും അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍ നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുയരുന്നുണ്ട്. ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് സംഭവം. പച്ച മരുന്നിന് ഉപയോഗിക്കുന്ന മരുന്ന് മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് രാമരാജ് മണികണ്ഠനെ മര്‍ദിച്ചത്. എന്നാല്‍ മര്‍ദനം കാര്യമാക്കാതെ മണികണ്ഠന്‍…
Read More » -
സിപിഎമ്മിന് ഭയം പിണറായി ഇല്ലാതെ കളത്തിൽ ഇറങ്ങാൻ :ഇത്തവണയും നയിക്കാൻ പിണറായി തന്നെ വേണമെന്ന് ആവശ്യം :പകരംവെക്കാനും ചൂണ്ടിക്കാട്ടാനും മറ്റൊരാളില്ല സിപിഎമ്മിൽ: കെ കെ ശൈലജയെ രംഗത്തിറക്കും: രണ്ട് ടേം വ്യവസ്ഥ മാറ്റും :പുതുമുഖങ്ങൾക്ക് അവസരം കുറയും :ഹാട്രിക് അടിക്കണമെങ്കിൽ ക്യാപ്റ്റൻ പിണറായി ആവണമെന്ന് വലിയൊരു വിഭാഗം
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ സിപിഎമ്മിന്റെ ഉള്ളിലെ ഭയം പതിയെ പുറത്തുവരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ നയിച്ചില്ലെങ്കിൽ ഹാട്രിക് അടിച്ച് ഭരണത്തുടർച്ച പിടിച്ചെടുക്കാൻ പാർട്ടിക്ക് സാധിക്കുമോ എന്ന ആശങ്കയും ഭയവുമാണ് സിപിഎമ്മിൽ ഇപ്പോഴുള്ളത്. അടുത്തിടെ നടന്ന പല തെരഞ്ഞെടുപ്പ് മുന്നൊരുക്ക യോഗങ്ങളിലും ഇക്കാര്യം പാർട്ടി നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. കഴിഞ്ഞ രണ്ടുതവണ സിപിഎമ്മിനെ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഒരു ക്യാപ്റ്റനെ പോലെ നിന്ന് നയിച്ച പിണറായി വിജയൻ തന്നെ ഇത്തവണയും ആ ദൗത്യം ഏറ്റെടുക്കണം എന്നാണ് പാർട്ടിയിലെ വലിയൊരു വിഭാഗം ആവശ്യപ്പെടുന്നത്. പിണറായി വിജയൻ പിന്നോട്ട് പോയാൽ അത്തരത്തിലുള്ള ഒരു നേതാവിനെ ചൂണ്ടിക്കാട്ടുക എളുപ്പമല്ലെന്നും അവർ പറയുന്നു. പണ്ടത്തെപ്പോലെ സിപിഎമ്മിനുള്ളിൽ പക്ഷങ്ങൾ ശക്തമല്ലാത്തതുകൊണ്ട് പിണറായി പക്ഷക്കാർ ഉന്നയിക്കുന്ന ആവശ്യം നടപ്പാകും എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. പിണറായി വിജയൻ തന്നെ മത്സരരംഗത്ത് ഇറങ്ങുകയാണെങ്കിൽ സിപിഎം പിന്തുടർന്ന് വന്ന രണ്ട് ടേം…
Read More » -
ക്രിസ്ത്യാനികൾക്കറിയാം ആർക്കു വോട്ടു കുത്തണം ആർക്ക് കുത്തു കൊടുക്കണം എന്ന് : ആർക്കു വോട്ട് ചെയ്യണമെന്ന നിർദ്ദേശം കത്തോലിക്കാ സഭ നേതൃത്വം വിശ്വാസികൾക്ക് കൊടുക്കാറില്ല : ശരിയും തെറ്റും മനസ്സിലാക്കി ഉത്തരവാദിത്വ ബോധത്തോടെ തീരുമാനമെടുക്കാൻ ഞങ്ങൾ ഞങ്ങളുടെ സമുദായത്തെ പരിശീലിപ്പിച്ചിട്ടുണ്ടെന്ന്തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി: തെരഞ്ഞെടുപ്പിൻ്റെ തലേദിവസം ഇന്നവർക്ക് വോട്ടുചെയ്യാൻ മെത്രാൻ അച്ചൻ പറയേണ്ട കാര്യമില്ല:ബിജെപിയെ തൊട്ടുകൂടാനാവാത്ത പാർട്ടിയായി സഭ കണക്കാക്കിയിട്ടില്ല
ക്രിസ്ത്യാനികൾക്കറി കൊച്ചി: അണ്ണാൻ കുഞ്ഞിനെ മരം കയറാൻ പഠിപ്പിക്കേണ്ട കാര്യമില്ല, അതുപോലെ ക്രിസ്ത്യാനികളെ ആർക്ക് വോട്ട് ചെയ്യണമെന്ന് പഠിപ്പിക്കേണ്ട കാര്യവുമില്ല. ആർക്കു വോട്ട് കുത്തണം ആർക്ക് കുത്തു കൊടുക്കണം എന്ന കാര്യം ക്രിസ്ത്യൻ വിശ്വാസികൾ നന്നായി അറിയാം. ഇക്കാര്യമാണ് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വിശദീകരിച്ചത്. ആർക്ക് വോട്ട് ചെയ്യണമെന്ന നിർദ്ദേശം കത്തോലിക്കാ സഭാ നേതൃത്വം വിശ്വാസികൾക്ക് നൽകാറില്ലെന്ന് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറയുന്നു. പക്ഷെ ക്രിസ്ത്യൻ സമൂഹം അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ ഇതാണെന്നും ആ പ്രതിസന്ധികളെ ആരൊക്കെ എങ്ങനെയൊക്കെ അഭിസംബോധന ചെയ്യുന്നുവെന്ന് സമുദായം വിലയിരുത്തുകയും അതിന് അനുസരിച്ച് വോട്ട് ചെയ്യുകയും ചെയ്യുമെന്നും പാംപ്ലാനി ചൂണ്ടിക്കാണിച്ചു. ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു പാംപ്ലാനിയുടെ പ്രതികരണം. ശരിയും തെറ്റും മനസ്സിലാക്കി ഉത്തരവാദിത്വ ബോധത്തോടെ തീരുമാനമെടുക്കാൻ ഞങ്ങൾ ഞങ്ങളുടെ സമുദായത്തെ പരിശീലിപ്പിച്ചിട്ടുണ്ട് എന്ന ആത്മവിശ്വാസമുണ്ട്. അതിനാൽ തന്നെ തെരഞ്ഞെടുപ്പിൻ്റെ തലേദിവസം ഇന്നവർക്ക്…
Read More » -
ഗുരുവായൂര്‍ ആരെടുക്കും? ലീഗോ കോണ്‍ഗ്രസോ? മുരളീധരനെ മത്സരിപ്പിക്കാനുള്ള നീക്കത്തില്‍ തര്‍ക്കം തുടങ്ങി; ഇക്കുറി സീറ്റുകളില്‍ അടിമുടി മാറ്റമുണ്ടാകും; പുതുമുഖങ്ങളെയും ഇറക്കും; പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വോട്ടുനില നോക്കി ഘടകകക്ഷികളുടെ മണ്ഡലങ്ങള്‍ ഏറ്റെടുക്കാന്‍ ശ്രമം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനു പിന്നാലെ അതിവേഗത്തില്‍ നിയമസഭാ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്കു നീങ്ങാനുള്ള കോണ്‍ഗ്രസ് നീക്കത്തിനിടെ കല്ലുകടിയായി ഗുരുവായൂര്‍ മണ്ഡലം. കെ. മുരളീധരനെ സീറ്റിലേക്കു മത്സരിപ്പിക്കാനാണു കോണ്‍ഗ്രസ് നീക്കം. പാര്‍ലമെന്റ് സീറ്റിലേക്കു വടകരയിലും പിന്നീടു തൃശൂരിലും മത്സരിച്ച കെ. മുരളീധരന്‍, 2021ല്‍ വട്ടിയൂര്‍ക്കാവിലും ഇറങ്ങിയിരുന്നു. തൃശൂരിലും വട്ടിയൂര്‍ക്കാവിലും തോറ്റു. തൃശൂരിലെ തോല്‍വിയുടെ പേരില്‍ തൃശൂര്‍ കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറിയുമുണ്ടായി. ഇതിനു പിന്നാലെയാണു ലീഗ് വര്‍ഷങ്ങളായി മത്സരിക്കുന്ന, മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഗുരുവയൂര്‍ ഏറ്റെടുക്കാനുള്ള കോണ്‍ഗ്രസ് നീക്കം. സീറ്റ് വേണമെന്നു തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് ഘടകം ആവശ്യപ്പെട്ടെങ്കിലും സീറ്റ് വിട്ടുകൊടുക്കാനാവില്ലെന്നാണു ലീഗിന്റെ നലപാട്. എന്നാലിതു സംസ്ഥാന നേതൃത്വം ഗൗരവമായി എടുത്തിട്ടില്ല. ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റിന്റെ പ്രസ്താവനയോട് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ. റഷീദും പ്രതികരിച്ചു. മതേതരത്വത്തിന്റെ ഈറ്റില്ലമായ ഗുരുവായൂരില്‍ ക്ഷേത്രവും പാലയൂര്‍ ചര്‍ച്ചും മണത്തല പള്ളിയും ഉള്‍ക്കൊള്ളുന്ന പ്രദേശമാണിത്. ഇവിടെ മുസ്ലിം ലീഗ് തന്നെ മത്സരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.…
Read More » -
എറണാകുളത്തിനു പുറമേ തൃശൂര്‍ കോര്‍പറേഷനിലും സാമുദായിക സമവാക്യ പ്രതിസന്ധി; ക്രിസ്ത്യാനിയെ മേയറാക്കണമെന്ന് ഒരു വിഭാഗം; നിയമസഭയിലേക്ക് ക്രിസ്ത്യാനിയെ നിര്‍ത്താന്‍ ഹിന്ദുവിനെ മേയറാക്കണമെന്ന് മറ്റൊരു വിഭാഗം; ലാലി ജെയിംസ്, ഡോ. നിജി ജസ്റ്റിന്‍, സുബി ബാബു എന്നിവരുടെ പേരുകള്‍ അവസാന ലാപ്പില്‍; പന്ത് കെപിസിസിയുടെ കോര്‍ട്ടില്‍
തൃശൂര്‍: എറണാകുളം കോര്‍പറേഷനു പിന്നാലെ സാമുദായിക സമവാക്യത്തിലും നേതാക്കളുടെ താത്പര്യങ്ങളിലുംതട്ടി തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനത്തിലും അനിശ്ചിതത്വം. ഏറ്റവും അവസാനം തിങ്കളാഴ്ച നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ലാലൂരില്‍നിന്ന് വന്‍ഭൂരിപക്ഷത്തില്‍ ജയിച്ച ലാലി ജെയിംസ്, ഗാന്ധിനഗറില്‍നിന്നു വിജയിച്ച സുബി ബാബു എന്നിവരുടെ പേരുകളാണ് ഉയര്‍ന്നത്. ആദ്യഘട്ടത്തില്‍ സുബി ബാബുവും രണ്ടാം ഘട്ടത്തില്‍ ലാലി ജെയിംസിനെയും പരിഗണിക്കാനായിരുന്നു ധാരണ. ഡിസിസി വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ഡോ. നിജി ജസ്റ്റിന്റെ പേരും ഉയര്‍ന്നെങ്കിലും അനുഭവ പരിചയക്കുറവ് പ്രതിസന്ധിയായി. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കു സിവില്‍ സ്റ്റേഷന്‍ ഡിവിഷനില്‍നിന്നു വിജയിച്ച എ. പ്രസാദ്, മിഷന്‍ ക്വാര്‍ട്ടേഴ്‌സ് ഡിവിഷനില്‍നിന്നു വിജയിച്ച ബൈജു വര്‍ഗീസ് എന്നിവരുടെ പേരുകളും അവസാന പട്ടികയിലുണ്ട്. ആരെ മേയറാക്കിയാലും തടസമുന്നയിക്കില്ലെന്നു കൗണ്‍സിലര്‍മാര്‍ അറിയിച്ചതോടെ അന്തിമ തീരുമാനമെടുക്കാന്‍ ഡിസിസി പ്രസിഡന്റിനെ ചുമതലപ്പെടുത്തിയാണു പാര്‍ലമെന്ററി പാര്‍ട്ടി യോഗം അവസാനിച്ചത്. എന്നാല്‍, തെരഞ്ഞെടുപ്പില്‍ കോര്‍പറേഷന്റെ ചുമതലയുണ്ടായിരുന്ന റോജി ജോണ്‍ എംഎല്‍എയുടെ നിര്‍ദേശം അനുസരിച്ച് ലാലിയും നിജി ജസ്റ്റിനും അവസാന…
Read More » -
ലോക്ഭവന്‍ കലണ്ടറില്‍ സവര്‍ക്കറും; സുരേഷ് ഗോപിക്കു നല്‍കി പ്രകാശനം ചെയ്തു ഗവര്‍ണര്‍; ഇഎംഎസ് മുതല്‍ മന്നത്തു പത്ഭനാഭന്‍വരെ ചിത്രങ്ങളില്‍
തിരുവനന്തപുരം: ലോക്ഭവന്‍ പുറത്തിറക്കിയ 2026ലെ കലണ്ടറില്‍ പ്രധാന വ്യക്തികളുടെ ചിത്രങ്ങളുടെ ഒപ്പം വി.ഡി.സവർക്കറുടെ ചിത്രവും. ഫെബ്രുവരി മാസം സൂചിപ്പിക്കുന്ന പേജിലാണ് സവർക്കറുടെ ചിത്രമുള്ളത്. മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ചന്ദ്രശേഖർ ആസാദ്, ഡോ.രാജേന്ദ്രപ്രസാദ് എന്നിവരുടെ ചിത്രവും കലണ്ടറിലുണ്ട്. ഇതാദ്യമായാണ് ലോക്ഭവന്‍ കലണ്ടര്‍ ഇറക്കുന്നത്. കേരളത്തിന്റെ സാഹിത്യം, സിനിമ, സാംസ്കാരികം, ചരിത്രം ഉൾപ്പെടെയുള്ള മേഖലകളിലുള്ളവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്. ഇഎംഎസ്, ഒടുവിൽ ഉണ്ണികൃഷ്ണൻ, വിഷ്ണുനാരായണൻ നമ്പൂതിരി, ആറൻമുള പൊന്നമ്മ, ലളിതാംബിക അന്തർജനം, കെപിഎസി ലളിത, മാണി മാധവ ചാക്യാർ, ഒ.ചന്തുമേനോൻ, മന്നത്ത് പത്മനാഭൻ, സുഗതകുമാരി, വൈക്കം മുഹമ്മദ് ബഷീർ, ഭരത്ഗോപി, പ്രേംനസീർ അടക്കമുള്ളവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്. സവർക്കറുടെ ചിത്രമുള്ള ഫെബ്രുവരി പേജിലെ പ്രധാന ചിത്രം കെ.ആർ.നാരായണന്റേതാണ്. കേന്ദ്രമന്ത്രി സുരേഷ്ഗോപിക്ക് കൈമാറി കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കലണ്ടർ പ്രകാശനം ചെയ്തു. ലോക്ഭവനിലായിരുന്നു ചടങ്ങ്. കലണ്ടര്‍ പ്രകാശനം ചെയ്യുന്ന ചിത്രങ്ങള്‍ ഗവര്‍ണറുടെ ഫെയ്സ്ബുക്ക് പേജിലും പങ്കിട്ടുണ്ട്. സുരേഷ്ഗോപിയും പോസ്റ്റ് പങ്കിട്ടുണ്ട്.
Read More » -
മേയറെ തീരുമാനിച്ചത് മാനദണ്ഡങ്ങള്‍ ലംഘിച്ച്; അതൃപ്തി പരസ്യമാക്കി ദീപ്തി മേരി വര്‍ഗീസ്; ഭരണം കിട്ടിയപ്പോള്‍ അധികാര സ്ഥാനത്തിനായി വടംവലി; നേതൃത്വത്തില്‍ അടി; മതവും ജാതി സമവാക്യങ്ങളും നുഴഞ്ഞു കയറി കോണ്‍ഗ്രസ്; കേരളത്തിലെ ഏറ്റവും മികച്ച നഗരത്തെ കുട്ടിച്ചോറാക്കുമോ ഇവര്‍?
കൊച്ചി: മേയര്‍ പദവി വി.കെ. മിനിമോളും ഷൈനി മാത്യുവും പങ്കിടുമെന്ന തീരുമാനത്തിന് പിന്നാലെ അതൃപ്തി പരസ്യമാക്കി ദീപ്തി മേരി വര്‍ഗീസ്. മേയറെ തീരുമാനിച്ചത് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ദീപ്തി പ്രതികരിച്ചു. കോര്‍ കമ്മിറ്റി വിളിച്ചില്ല, വോട്ടിങ്ങും നടന്നില്ല. ഒന്നിലധികം ആളുകള്‍ വന്നാല്‍ കെപിസിസിക്ക് വിടണമെന്നായിരുന്നു നിര്‍ദേശമെന്നും ദീപ്തി പറയുന്നു. തിരഞ്ഞെടുപ്പില്‍ നേതൃത്വം നല്‍കണമെന്ന് പറഞ്ഞിരുന്നു. പ്രതിപക്ഷനേതാവ് ഉള്‍പ്പെടെ പറഞ്ഞത് അനുസരിച്ചു. തീരുമാനം മാറിയത് എന്തുകൊണ്ട് എന്നറിയില്ല. പ്രതിപക്ഷനേതാവിനോട് പരിഭവവും, പരാതിയുമില്ല. കെപിസിസി നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടോ എന്ന് പരിശോധിക്കണമെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. പുതിയ മേയര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും എല്ലാ പിന്തുണയും നല്‍കുമെന്നും ദീപ്തി കൂട്ടിച്ചേര്‍ത്തു. അതേസമയം എല്ലാ മാനദണ്ഡങ്ങളും പരിഗണിച്ചാണ് തീരുമാനം എന്നാണ് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പ്രതികരിച്ചത്. ജനം ആഗ്രഹിക്കുന്ന ഭരണം നടത്തുമെന്ന് നിയുക്ത മേയര്‍ വി.കെ.മിനിമോളും മനോരമ ന്യൂസിനോട് പ്രതികരിച്ചു. ആദ്യ രണ്ടര വര്‍ഷമായിരിക്കും വി.കെ.മിനിമോള്‍ മേയറാകുക. പിന്നീട് ഷൈനി മാത്യു മേയറാകും. ഡപ്യൂട്ടി മേയര്‍പദവിയും…
Read More » -
എട്ട് സൂപ്പര്‍ ഹിറ്റുകള്‍; ഏഴ് ഹിറ്റുകള്‍; നഷ്ടം 360 കോടി; മലയാള സിനിമയുടെ കണക്കുകള്‍ പുറത്ത്; ലോക നമ്പര്‍ വണ്‍; ഹിറ്റുകളുടെ പട്ടികയില്‍ ദിലീപ് ചിത്രവും
കൊച്ചി: 2025ലെ വിജയ ചിത്രങ്ങളുടെ കണക്ക് പുറത്ത് വിട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. 8 സൂപ്പര്‍ ഹിറ്റുകളും 7 ഹിറ്റുകളും അടക്കം 15 സിനിമകളാണ് ബോക്‌സോഫീസില്‍ തിളങ്ങിയത്. നിര്‍മ്മാതാക്കള്‍ക്ക് നഷ്ടമായത് 360 കോടിയെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പുറത്ത് വിട്ട കണക്കില്‍ പറയുന്നു. ലോക, തുടരും, എമ്പുരാന്‍, ഡിയസ് ഈറെ, ആലപ്പുഴ ജിംഖാന, ഹൃദയപൂര്‍വം, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, രേഖ എന്നീ സിനിമകളാണ് 8 സൂപ്പര്‍ ഹിറ്റുകള്‍. കളങ്കാവല്‍, എക്കോ, ദ പെറ്റ് ഡിറ്റക്ടീവ്, പ്രിന്‍സ് ആന്‍ഡ് ഫാമിലി, പൊന്മാന്‍, പടക്കളം, ബ്രോമന്‍സ് എന്നിവയാണ് ഈ വര്‍ഷത്തെ 7 ഹിറ്റുകള്‍. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് ചിത്രങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ വര്‍ഷം കൂടിയാണ് 2025. കലക്ഷനില്‍ ഒന്നാമത് കല്യാണി പ്രിയദര്‍ശന്‍ ചിത്രം ലോകയാണ്. തുടരും, എമ്പുരാന്‍, ഹൃദയപൂര്‍വം എന്നീ ചിത്രങ്ങളുടെ വിജയത്തോടെ മോഹന്‍ലാലാണ് ബോക്‌സോഫീസ് താരം. അതേ സമയം ഈ വര്‍ഷം റിലീസായത് 184 മലയാള ചിത്രങ്ങളെന്നും അതില്‍ വിജയിച്ചത് 10 ചിത്രങ്ങളെന്നും…
Read More » -
മുല്ലപ്പള്ളി മുന്‍കൂട്ടി കണ്ടു മൂന്നുമുഴം മുന്നേയെറിഞ്ഞു; അവസരസേവകന്മാരുടെ അവസാന അഭയകേന്ദ്രമായി യുഡിഎഫ് മാറരുതെന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍; അന്‍വറിന് മുല്ലപ്പള്ളിയുടെ നടയടി; അന്‍വര്‍ സംയമനം പാലിക്കണം
കോഴിക്കോട്: മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നും അങ്ങനെയാണ്, എല്ലാം മുന്‍കൂട്ടി കണ്ട്് മൂന്നുമുഴം മുന്നേയെറിയാന്‍ മുല്ലപ്പള്ളി മിടുക്കനാണ്. അധ്യയനവര്‍ഷാരംഭത്തില്‍ നാട്ടിലെ കുട്ടികളെ മുഴുവന്‍ തങ്ങളുടെ സ്‌കൂളില്‍ ചേര്‍ക്കാന്‍ സ്‌കൂളുകാര്‍ പാടുപെടും പോലെ ചേരാനും ചാടാനും തയ്യാറായി നില്‍ക്കുന്ന മറ്റു പാര്‍ട്ടിക്കാരെ മുഴുവന്‍ ചേര്‍ത്തുനിര്‍ത്താന്‍ യുഡിഎഫ് തയ്യാറാകുന്നത് കണ്ടിട്ടാണ് മുല്ലപ്പള്ളി ഈ ഒപ്പം നിര്‍ത്തലിനെ വിമര്‍ശിച്ചത്. അതൊരു മുന്നറിയിപ്പും താക്കീതും ഓര്‍മപ്പെടുത്തലുമായിരുന്നു. അവസരസേവകന്മാരുടെ അവസാന അഭയകേന്ദ്രമായി യുഡിഎഫ് മാറരുതെന്നും വഴിയമ്പലമായി യുഡിഎഫിനെ നോക്കിക്കാണാന്‍ കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞത് കയ്യടി നേടാനല്ല കയ്യിലുള്ളത് യുഡിഎഫിന് പോകാതിരിക്കാനാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി മുന്നണി വിപുലീകരണവുമായി ലക്കുംലഗാനുമില്ലാതെയാണ് യുഡിഎഫ് മുന്നോട്ടു പോകുന്നതെന്ന് പലര്‍ക്കും തോന്നിയ ഘട്ടത്തിലാണ് മുല്ലപ്പള്ളിക്ക് ഇങ്ങനെ പറയേണ്ടി വന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസിയുടെ മുന്‍ അധ്യക്ഷനുമായ മുല്ലപ്പള്ളിക്ക് യുഡിഎഫിലേയും കോണ്‍ഗ്രസിലേയും കാര്യങ്ങള്‍ നന്നായി അറിയാവുന്നതുകൊണ്ട് പറയേണ്ട കാര്യങ്ങള്‍ നേരത്തെ തന്നെ പറഞ്ഞുവെച്ചതാണ്. അന്‍വറിനേയും ജാനുവിനേയുമൊക്കെ കൂടെ ചേര്‍ത്ത് യുഡിഎഫ് ജംബോ സംഘടനയായി…
Read More » -
എന്‍ഫോഴ്സ്മെന്‍റ് എക്സ്ചേഞ്ച് ഇന്ത്യന്‍ സംഘം തിരിച്ചെത്തി; വിസ്മയകരമായ രാജ്യാന്തര അനുഭവമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ റോയി വര്‍ഗ്ഗീസ്.
കൊച്ചി: ഇന്ത്യയും യൂറോപ്യന്‍ യൂണിയനും യു എസും സംയുക്തമായി നടത്തിയ സ്ട്രാറ്റജിക് ട്രേഡ് കണ്‍ട്രോള്‍ അഡ്വാന്‍സ്ഡ് ലൈസന്‍സിങ് ആന്‍ഡ് എന്‍ഫോഴ്സ്മെന്‍റ് എക്സ്ചേഞ്ചില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘം തിരിച്ചെത്തി. കേരളത്തില്‍ നിന്ന് യാത്രയില്‍ പങ്കെടുത്ത പ്രതിനിധിയായ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് ഇന്‍റലിജന്‍സ് വിഭാഗം ഡെപ്യൂട്ടി കമ്മീഷണര്‍ റോയി വര്‍ഗ്ഗീസ് ഏറെ പ്രാധാന്യമുള്ള യാത്രയുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. വിവിധങ്ങളായ രാഷ്ട്രങ്ങളിലൂടെയുള്ള ഈ യാത്ര വിസ്മയകരമായ രാജ്യാന്തര അനുഭവമായിരിന്നുവെന്ന് അഭിപ്രായപ്പെട്ടു. ലോക രാഷ്ട്രങ്ങളിലൂടെയുള്ള യാത്ര പുതിയ അറിവ് പകരുന്നതായിരുന്നു.കയറ്റുമതി ഇറക്കുമതി രംഗത്തെ സവിശേഷതയാര്‍ന്ന കരാറുകളും മാര്‍ഗ്ഗങ്ങളും പഠിക്കുവാന്‍ കഴിഞ്ഞു. നമ്മുടെ രാജ്യം ഈ മേഖലയില്‍ കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ മറ്റ് രാജ്യങ്ങളുമായി പങ്കുവെച്ചു. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ രംഗത്ത് നമ്മുടെ രാജ്യം വലിയ കുതിച്ചുചാട്ടമാണ് നടത്തിയിട്ടുള്ളത്. നമ്മുടെ പ്രവര്‍ത്തന നേട്ടങ്ങളും മികവുകളും മറ്റ് രാജ്യങ്ങളിലെ ഉദ്യാഗസ്ഥ പ്രതിനിധികള്‍ പ്രത്യേകം അഭിനന്ദനങ്ങള്‍ പറഞ്ഞത് വളരെ അഭിമാനകരമായി തോന്നുന്നു. റോയി വര്‍ഗ്ഗീസ് സൂചിപ്പിച്ചു. ബ്രസീല്‍, ബെല്‍ജിയം,…
Read More »