India
-
ഒരാഴ്ച മുമ്പും കോടതി പറഞ്ഞു: ‘പ്രവര്‍ത്തകരെ നിയന്ത്രിക്കേണ്ട നേതാവ്’; കേള്‍ക്കാതെ വിജയ്; ഉത്തരവാദിത്വം ആര് ഏറ്റെടുക്കുമെന്ന കോടതിയുടെ ചോദ്യം ബാക്കി; മുമ്പു നടന്ന യോഗത്തിലുണ്ടായ അനുഭവം കൊണ്ടും പഠിച്ചില്ല
ചെന്നൈ: സമ്മേളനങ്ങള്‍ നടത്തുമ്പോള്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കേണ്ടത് നേതാവാണെന്ന് ഒരാഴ്ച മുന്‍പാണ് മദ്രാസ് കോടതി പറഞ്ഞത്. പിന്നാലെ കരൂരില്‍ വിജയ്യുടെ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് 33 പേര്‍ മരണപ്പെടുന്നു. എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ആര് ഉത്തരവാദിത്തം ഏറ്റെടുക്കും എന്നായിരുന്നു അന്ന് കോടതിയുടെ ചോദ്യം. തിരുച്ചിറപ്പള്ളിയില്‍ നടന്ന യോഗത്തിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ വിമര്‍ശനം. പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ജനബാഹുല്യം മൂലം ആംബുലന്‍സുകള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കാതെ വന്ന സാഹചര്യവുമുണ്ടായി. അപകടത്തെ തുടര്‍ന്ന് വിജയ് പ്രസംഗം അവസാനിപ്പിച്ച് ജനങ്ങളോട് സംയമനം പാലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അതേ സമയം തിക്കിലും തിരക്കിലും 33 പേര്‍ മരിച്ചു. മരിച്ചവരില്‍ ആറു പേര്‍ കുട്ടികളാണ്. 16 സ്ത്രീകളും ഒന്‍പത് പുരുഷന്മാരുമാണ്. ഒട്ടേറെപ്പേര്‍ കുഴഞ്ഞുവീണു. 45 ലധികം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 29 പേരെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. കരൂര്‍ എംഎല്‍എ സെന്തില്‍ ബാലാജി ആശുപത്രിയിലെത്തി. സമീപ ജില്ലകളില്‍ നിന്നുള്ള എല്ലാ മെഡിക്കല്‍ സംവിധാനങ്ങളും…
Read More » -
ഇസ്രയേല്‍- ഹമാസ് ചോരക്കളി അവസാനിപ്പിക്കാന്‍ ട്രംപിന്റെ 21 ഇന നിര്‍ദേശങ്ങള്‍ പുറത്ത്; ഹമാസിനെ നിരായുധീകരിക്കും, ഇഷ്ടമുള്ള രാജ്യത്തേക്കു പോകാന്‍ സാഹായിക്കും; പലസ്തീന്‍ രാജ്യം വരുന്നതുവരെ അറബ്- യൂറോപ്യന്‍ യൂണിയന്‍ -യുഎസ് സംയുക്ത ഭരണ- സൈനിക സംവിധാനം; ഇസ്രയേല്‍ പിന്‍വാങ്ങും
ന്യൂയോര്‍ക്ക്: രണ്ടുവര്‍ഷമായി തുടരുന്ന ഇസ്രയേല്‍- ഹമാസ് യുദ്ധത്തിന് അറുതിവരുത്താന്‍ ട്രംപ് ഭരണകൂടം തയാറാക്കിയ കരാര്‍ പുറത്ത്. 21 ഇന നിര്‍ദേശങ്ങള്‍ അടങ്ങിയ കരാറാണ് പുറത്തുവന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍തന്നെ ട്രംപ് ഗാസ ഏറ്റെടക്കുന്നതിനെക്കുറിച്ചു നിര്‍ണായക പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. തവിടുപൊടിയായ ഗാസയെ പുനര്‍നിര്‍മിക്കാനുള്ള പദ്ധതിയുണ്ടാക്കുമെന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുമെന്നുമാണ് അറിയിച്ചത്. എന്നാല്‍, ട്രംപിന്റെ പദ്ധതിയെല്ലാം മാറി. പാലസ്തീന്‍ രാജ്യം നിലവില്‍വരുന്നതുവരെ ഗാസയില്‍ പലസ്തീനികളെ തുടരാന്‍ അനുവദിക്കുന്നതടക്കം 21 ഇന പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനെത്തിയ അറബ് രാജ്യങ്ങള്‍ക്കു നിര്‍ദേശങ്ങള്‍ കൈമാറിയിരുന്നു. ബന്ദികളെ വിട്ടയയ്ക്കല്‍, ഹമാസിനെ അധികാരത്തില്‍നിന്നു നീക്കല്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും. ഏതാനും മാസങ്ങള്‍ക്കിടെ വിവിധ മേഖലകളില്‍നിന്നുള്ള ആളുകളുമായി ചര്‍ച്ച ചെയ്താണു പദ്ധതി തയാറാക്കിയിരിക്കുന്നതെന്നും ‘ടൈംസ് ഓഫ് ഇസ്രയേല്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. സമാധാനപരമായ ദ്വിരാഷ്ട്രത്തിലേക്കു വഴിവെട്ടാന്‍ ഉദ്ദേശിച്ചാണു ട്രംപിന്റെ നിര്‍ദേശങ്ങളെന്നു വൈറ്റ് ഹൗസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയ മണ്ഡലം രൂപീകരിക്കുന്നതിനൊപ്പം സമാധാനപരമാ സഹവര്‍ത്തിത്വത്തിലേക്കുള്ള ചര്‍ച്ചയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. യുഎസിന്റെ പ്രത്യേക…
Read More » -
ഏതാനും ആഴ്ചകളില്‍ കമ്പനി വിട്ടത് 10 സീനിയര്‍ ഉദ്യോഗസ്ഥര്‍; ഇന്ത്യന്‍ വാഹന വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ പാടുപെട്ട് ഫോക്‌സ് വാഗനും സ്‌കോഡയും; അടിമുടി നവീകരിക്കാന്‍ പദ്ധതി; പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പുറത്തുനിന്ന് ഏജന്‍സിയെ നിയമിച്ചു
ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായ ഇന്ത്യയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ നയങ്ങളില്‍ അടിമുടി മാറ്റം വരുത്താന്‍ ഫോക്‌സ് വാഗന്‍. കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തിലാണ് സമഗ്രമായ തന്ത്രങ്ങള്‍ക്കു രൂപം നല്‍കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. കമ്പനി ആഭ്യന്തര തലത്തില്‍ പുറപ്പെടുവിച്ച മെമ്മോയിലാണ് ഇക്കാര്യമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ലോകത്തേറ്റവും കൂടുതല്‍ വാഹന ഇറക്കുമതി നികുതി നിലനില്‍ക്കുന്ന ഇന്ത്യയിലേക്ക് 1.4 ബില്യണ്‍ ഡോളറാണ് കമ്പനി ഇതിനായി മുടക്കിയത്. എന്നിട്ടും മറ്റു വാഹന നിര്‍മാതാക്കളുമായി മത്സരിക്കുന്നതില്‍ വിയര്‍ക്കുകയാണ് ഫോക്‌സ് വാഗന്‍. വിപണി വിഹിതം കാര്യമായി ക്ഷയിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 മുതല്‍ ഫോക്സ്വാഗണ്‍ ഗ്രൂപ്പ് ബ്രാന്‍ഡായ സ്‌കോഡ ഓട്ടോയാണ് ഇന്ത്യയിലെ വിപണന തന്ത്രങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. ‘കമ്പനി അതിന്റെ പ്രവര്‍ത്തനങ്ങള്‍, വിപണനം എന്നിവയില്‍ സമഗ്രമായ അവലോകനം നടത്തുന്നതിനും മെച്ചപ്പെടുത്തലുകള്‍ ശുപാര്‍ശ ചെയ്യുന്നതിനുമായി പുറത്തുനിന്നുള്ള വിദഗ്ധരെ നിയമിച്ചെന്നു’ സ്‌കോഡ ഓട്ടോ ഫോക്സ്വാഗണ്‍ ഇന്ത്യയുടെ പ്രാദേശിക യൂണിറ്റ് മേധാവി പിയൂഷ് അറോറ സെപ്റ്റംബര്‍ എട്ടിനു…
Read More » -
ഇറാനു മുന്നില്‍ ലോകത്തിന്റെ വാതിലുകള്‍ അടയുന്നു; ഐക്യരാഷ്ട്ര സഭയുടെ ഉപരോധം വീണ്ടും; സഹായിച്ചാല്‍ വന്‍ പിഴ; ആകാശം ഇടിഞ്ഞു വീഴില്ലെന്ന് തിരിച്ചടിച്ച് ഇറാന്‍ പ്രധാനമന്ത്രി; വിദേശ പ്രതിനിധികളെ തിരിച്ചു വിളിച്ചു; ആണവ പദ്ധതികളും പുനരാരംഭിച്ചു; എണ്ണ വാങ്ങാനുള്ള ഇന്ത്യന്‍ പദ്ധതിക്കും തിരിച്ചടിയാകും
ന്യൂയോര്‍ക്ക്: ആണവപദ്ധതികളുടെ പേരില്‍ ഇറാനു വീണ്ടും ഉപരോധം ഏര്‍പ്പെടുത്തി ഐക്യരാഷ്ട്ര സഭ. ആണവ ബോംബ് വികസിപ്പിക്കുന്നതു തടയുകയെന്ന ലക്ഷ്യത്തില്‍ ലോകശക്തികള്‍ 2015ല്‍ ഏര്‍പ്പെടുത്തിയ കരാര്‍ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് വീണ്ടും ഉപരോധം ഏര്‍പ്പെടുത്തിയത്. ഉപരോധത്തിനു കടുത്ത ഭാഷയില്‍ മറുപടി നല്‍കുമെന്ന് ഇറാനും വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് ഉപരോധം ആക്കംകൂട്ടുമെന്ന ആശങ്കയും നിലവിലുണ്ട്. ഇറാന്റെ പ്രതിഷേധത്തിന്റെ ആദ്യപടിയെന്നോണം ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ എന്നിവിടങ്ങളിലെ പ്രതിനിധികളെ തിരിച്ചുവിളിച്ചു. എന്തു ഭീഷണിയുണ്ടായാലും സമാധാനപരമായ ആണവ പദ്ധതി തുടരുമെന്നും ആണവോര്‍ജ പദ്ധതികളുടെ തലവന്‍ മുഹമ്മദ് ഇസ്ലാമി പ്രസ്താവനയിറക്കി. വിദേശ സമ്മര്‍ദങ്ങള്‍കൊണ്ട് പദ്ധതി പിന്നോക്കം പോകില്ലെന്നും ഉപരോധമെന്നാല്‍ ‘ആകാശം ഇടിഞ്ഞുവീഴല്‍ അല്ലെന്നും’ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്‍ പറഞ്ഞു. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുമായി സഹകരിക്കാത്തതിനാലും അമേരിക്കയുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്താത്തതിനാലും എന്ന വിശേഷണത്തോടെ ഇറാനെതിരെ പ്രഖ്യാപിച്ച ഉപരോധങ്ങള്‍ ഞായറാഴ്ച വീണ്ടും നിലവില്‍ വരും. ഉപരോധത്തോടെ വിദേശത്തുള്ള ഇറാനിയന്‍ ആസ്തികള്‍ വീണ്ടും മരവിപ്പിക്കുകയും ടെഹ്റാനുമായുള്ള ആയുധ ഇടപാടുകള്‍ നിര്‍ത്തുകയും ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍…
Read More » -
അപകടത്തിന് കാരണം പോലീസ് വീഴ്ചയെന്ന് വിജയ് ; പതിനായിരങ്ങളുടെ സ്ഥാനത്ത് ഒരുലക്ഷം പേര്‍ വന്നെന്ന് ടിവികെ ; മരണമടഞ്ഞവര്‍ക്ക് 10 ലക്ഷവും ചികിത്സയിലുള്ളവര്‍ക്ക് 3 ലക്ഷവും പ്രഖ്യാപിച്ച് സര്‍ക്കാര്‍
കരൂര്‍: വിജയ് യുടെ പാര്‍ട്ടിയായ ടിവികെ യുടെ പ്രചരണ ജാഥയ്ക്കിടെ 37 പേര്‍ മരണമടഞ്ഞ സംഭവത്തില്‍ അപകടത്തിന് കാരണമായത് പൊലീസ് വീഴ്ച്ചയെന്ന് വ്യക്തമാക്കി നടന്‍ വിജയ്. പ്രതീക്ഷിച്ചത് 10,000 പേരെയാണെന്നും എന്നാല്‍ എത്തിയത് ലക്ഷങ്ങളെന്നും ടിവികെ നേതാക്കള്‍ പറയുന്നു. മരിച്ചവരില്‍ 16 സ്ത്രീകള്‍, ആറ് കുട്ടികള്‍ ഉള്‍പ്പെടുന്നു. 50ലേറെ പേര്‍ക്ക് പരുക്കേറ്റു. അതേസമയം വന്‍ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെന്നും ടിവികെ നിയമങ്ങള്‍ ലംഘിച്ചതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകരും കുട്ടികളും കുഴഞ്ഞു വീണവരില്‍ ഉള്‍പ്പെടുന്നു. ജനബാഹുല്യം മൂലം ആംബുലന്‍സുകള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കാതെ വന്ന സാഹചര്യവുമുണ്ടായി. അപകടത്തെ തുടര്‍ന്ന് വിജയ് പ്രസംഗം അവസാനിപ്പിച്ച് ജനങ്ങളോട് സംയമനം പാലിക്കാനും ആംബുലന്‍സുകള്‍ക്ക് പ്രവേശിക്കാനുള്ള സൗകര്യം ഒരുക്കാനും മൈക്കിലൂടെ അഭ്യര്‍ഥിച്ചു. ഉച്ചയ്ക്ക് ആരംഭിക്കേണ്ടിയിരുന്ന റാലിയാണ് രാത്രി വൈകി ആരംഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരിചയക്കുറവും ഏകോപന പോരായ്മയുമാണ് അപകടത്തിന് കാരണമായതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.…
Read More » -
അറസ്റ്റ് ചെയ്ത് മാറ്റിയത് ജോധ്പൂരിലേക്ക് ; പ്രശ്‌നത്തെ നേരിടുന്നതിന് പകരം കേന്ദ്രസര്‍ക്കാര്‍ ബലിയാടിനെ തപ്പുന്നെന്ന് വാന്‍ചുക്ക്; പിടിഐയുമായി ബന്ധം ആരോപിച്ചു ലഡാക് ഡിജിപി
ലഡാക്ക്: സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള സമരങ്ങള്‍ പ്രതിഷേധമായി മാറിയ സംഭവത്തില്‍ അറസ്റ്റിലായ സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് മാറ്റിയത് രാജസ്ഥാനിലേക്ക്. പ്രതിഷേധങ്ങളെത്തുടര്‍ന്ന് നാല് പേര്‍ മരിക്കുകയും 90 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് രണ്ട് ദിവസത്തിന് ശേഷം വെള്ളിയാഴ്ച വാങ്ചുക്കിനെ അറസ്റ്റ് ചെയ്യുകയും ജോധ്പൂര്‍ ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു. ലഡാക്ക് ഡിജിപി ഡോ. എസ്.ഡി. സിങ് ജംവാള്‍ ശനിയാഴ്ച സെപ്റ്റംബര്‍ 24-ലെ അക്രമങ്ങളെക്കുറിച്ച് സംസാരിക്കവെ, ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന് പാകിസ്ഥാന്‍ പിടിഐയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചു. ‘അടുത്തിടെ ഞങ്ങള്‍ ഒരു പാകിസ്ഥാന്‍ പിടിഐയെ അറസ്റ്റ് ചെയ്തിരുന്നു, അയാള്‍ക്ക് സോനം വാങ്ചുക്കുമായി ബന്ധമുണ്ടായിരുന്നു, കൂടാതെ അങ്ങോട്ട് വിവരങ്ങള്‍ നല്‍കുകയും ചെയ്തി രുന്നു. ഇതിന്റെ രേഖകള്‍ ഞങ്ങളുടെ പക്കലുണ്ട്. ഇയാള്‍ പാകിസ്ഥാനിലെ ഒരു ഡോണ്‍ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. ബംഗ്ലാദേശും സന്ദര്‍ശിച്ചിട്ടുണ്ട്. അതുകൊണ്ട് ഇയാളുടെ മേല്‍ ഒരു വലിയ ചോദ്യചിഹ്നമുണ്ട്… അന്വേഷണം നടക്കുന്നുണ്ട്…’ ഡിജിപി ജംവാള്‍ ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘സോനം വാങ്ചുക്കിന് പ്രകോപനത്തിന്റെ ചരിത്രമുണ്ട്. അയാള്‍ അറബ്…
Read More » -
ടിവികെ റാലിയില്‍ തിക്കിലും തിരക്കിലും പെട്ടുള്ള മരണസംഖ്യ ഉയരുന്നു ; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖര്‍ ; വിജയ്‌യെ അറസ്റ്റ ചെയ്യണമെന്ന് ഡിഎംകെയും സിപിഐഎമ്മും
നാമക്കല്‍: തമിഴ്‌നാട് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തിന്റെ ഭാഗമായി തമിഴ്‌നടന്‍ വിജയ് യുടെ രാഷ്ട്രീയപാര്‍ട്ടി ടിവികെ സംഘടിപ്പിച്ച പ്രചരണ റാലിയില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരണമടഞ്ഞവരുടെ എണ്ണം ഉയരുന്നു. മരണസംഖ്യ 40 ആയതായി സ്ഥിരീക രിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. അനേകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവ ത്തില്‍ വിജയ് യെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരാണ് ദു:ഖം രേഖപ്പെടുത്തിയിരിക്കുന്നത്. കരൂരിലേത് അങ്ങേയറ്റം ദു:ഖകരമായ സംഭവമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിക രിച്ചു. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു എന്നും പ്രയാസമുള്ള ഈ സമയം മറികടക്കാന്‍ അവര്‍ക്ക് ശക്തിയുണ്ടാകട്ടെ എന്നും പ്രധാനമന്ത്രി എക്‌സിലിട്ട കുറി പ്പില്‍ വ്യക്തമാക്കുന്നു. കരൂര്‍ ദുരന്തത്തില്‍ വിജയ്യെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ഡിഎംകെ രംഗത്ത് വന്നിട്ടുണ്ട്. അനുവദനീയമായ ആളുകളിലും കൂടുതല്‍ സുപ്പര്‍താരത്തെ കാണാനായി തടിച്ചുകൂടിയതാണ് ദുരന്തത്തിന് കാരണം. രാത്രിയില്‍ രാഷ്ട്രീയ റാലിക്കായി തടിച്ചുകൂടിയ വന്‍ ജനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. റോഡിന്റെ ഇരുവശത്തും ആയിരക്കണക്കിന് ആളുകള്‍ തിങ്ങിനിറഞ്ഞ്…
Read More » -
തമിഴ്‌നടന്‍ വിജയ് യുടെ രാഷ്ട്രീയ റാലിക്കിടെ വന്‍ ദുരന്തം ; തിക്കിലും തിരക്കിലും പെട്ട് 33 പേര്‍ മരണമടഞ്ഞതായി റിപ്പോര്‍ട്ട് ; 30,000 പേരുടെ സ്ഥാനത്ത് വന്നത് 60,000 പേര്‍, മരണസംഖ്യ ഉയര്‍ന്നേക്കും
ചെന്നൈ: തമിഴ് സൂപ്പര്‍താരവും ടിവികെ നേതാവുമായ വിജയ്യുടെ റാലിയില്‍ വന്‍ ദുരന്തം ഉണ്ടായതായി റിപ്പോര്‍ട്ട്. തിക്കിലും തിരക്കിലുംപെട്ട് 33 പേര്‍ മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ മൂന്ന് കുട്ടികളുമുണ്ടെന്നാണ് പ്രാഥമികമായി പുറത്തുവരുന്ന വിവരം. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. വിജയ്യുടെ കരൂറിലെ റാലിക്കിടെയായിരുന്നു സംഭവം. പ്രസംഗം പൂര്‍ത്തിയാക്കാതെ വിജയ് മടങ്ങി. സ്ഥിതിഗതികള്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വിലയിരുത്തി. പന്ത്രണ്ട് പേര്‍ മരിച്ച തായി ജില്ലാ കളക്ടര്‍ എം തങ്കവേല്‍ സ്ഥിരീകരിച്ചു. പോലീസ് റാലിയുടെ സംഘാടക ര്‍ക്കെ തിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ടിവികെ നിയമങ്ങള്‍ ലംഘിച്ചതാണ് അപകടത്തിന് കാരണമെന്ന് പൊലീസ്. അന്വേഷണാടിസ്ഥാനത്തില്‍, രാത്രി 7.45 ഓടെയാണ് സംഭവം നടന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. നടനെ കാണാനുള്ള തിടുക്കത്തില്‍, വലിയൊരു കൂട്ടം ആളുകള്‍ സ്റ്റേജിന്റെ ബാരിക്കേഡുകളിലേക്ക് തിക്കിത്തിരക്കി. ഈ തിരക്കിനിടയില്‍ കുട്ടികളടക്കം നിരവധി പേര്‍ക്ക് ബോധക്ഷയമുണ്ടായി. സന്നദ്ധപ്രവര്‍ത്തകരും പോലീസും കൃത്യസമയത്ത് ഇടപെടാ ന്‍ പരാജയപ്പെട്ടതിനാല്‍ പലരും…
Read More » -
ഇതു രാഹുൽ ഗാന്ധിയുടെ വിജയം, ആരോപണങ്ങൾ നിഷേധിച്ച തെരഞ്ഞെടുപ്പ് കമ്മിഷൻ എന്തിന് തിടുക്കപ്പെട്ട് ഇ- സൈൻ നിർബന്ധമാക്കി? അതിന്റെ പിന്നിൽ രാഹുലെന്ന ശരിയല്ലേ?
ഒടുവിൽ രാഹുൽ ഗാന്ധിയാണ് ശരിയെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. രാഹുലിന്റെ ആരോപണങ്ങളിൽ അവസാനം നടപടിയെടുക്കാൻ ഒടുവിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർബന്ധിതമായിരിക്കുന്നു. ആദ്യം അവർ നിങ്ങളെ അവഗണിക്കും, പിന്നെ പരിഹസിക്കും, പിന്നെ പുച്ഛിക്കും, അവസാനം അക്രമിക്കും എന്നിട്ട് ആയിരിക്കും നിങ്ങളുടെ വിജയം എന്ന മഹാത്മാഗാന്ധിയുടെ വാക്കുകളെ അന്വർത്ഥമാക്കുന്നതാണ് രാഹുലിന്റെ ഈ പോരാട്ട വിജയം. ഈ രാജ്യത്തിന്റെ ജനാധിപത്യ ഭരണഘടന മൂല്യങ്ങളെ തകർക്കാൻ ആരെയും അനുവദിക്കില്ല എന്ന നെഹ്റുവിന്റെ പിന്മുറക്കാരന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ വോട്ടുകൊള്ളക്കാർക്ക് ഇനി മുട്ടുമടക്കേണ്ടി വരും. മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഇനി മുതൽ ഓൺലൈനായി വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനും തിരുത്തുന്നതിനും നീക്കം ചെയ്യുന്നതും ഇ- സൈൻ നിർബന്ധമാക്കിയിരിക്കുന്നു. മാത്രവുമല്ല ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ ഉപയോഗിച്ച് മാത്രമേ ഇനി മുതൽ വോട്ട് പട്ടിയിൽ നിന്നും പേരുകൾ നീക്കം ചെയ്യാൻ കഴിയുകയുള്ളൂ. അതായത് രാഹുൽ ഗാന്ധിയുടെ വോട്ട് മോഷണ ആരോപണത്തിൽ ഒടുവിൽ നടപടിയെടുക്കുവാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർബന്ധിതരായിരിക്കുന്നു. കഴിഞ്ഞദിവസം പത്രസമ്മേളനത്തിൽ രാഹുൽഗാന്ധി ഉന്നയിച്ച കാര്യങ്ങളെ…
Read More » -
മാനസീകരോഗി അമ്മയുടെ മുന്നില്‍ വെച്ച് അഞ്ച് വയസ്സുകാരനെ തലയറുത്ത് കൊലപ്പെടുത്തി, ശരീരം വികൃതമാക്കി ; മാതാവിന്റെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പ്രതിയെ തല്ലിക്കൊന്നു
ഇന്‍ഡോര്‍: മദ്ധ്യപ്രദേശില്‍ അമ്മയുടെ മുന്നില്‍ വെച്ച് അഞ്ച് വയസ്സുകാരനെ തലയറുത്ത് കൊലപ്പെടുത്തി. ബൈക്കില്‍ എത്തിയ മഹേഷ് എന്ന 25 കാരനാണ് കുറ്റകൃത്യം നടത്തിയത്. കാലുസിംഗ് എന്നയാളുടെ മകനാണ് കൊല്ലപ്പെട്ടത്. ബൈക്കില്‍ എത്തി വീട്ടിലേക്ക് കയറി ഒരു വാക്കുപോലും പറയാതെ വീട്ടില്‍ കിടന്നിരുന്ന മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. ആദ്യവെട്ടില്‍ തന്നെ കുട്ടിയുടെ കഴുത്ത് ഉടലില്‍ നിന്ന് മുറിഞ്ഞതായിട്ടാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. തുടര്‍ന്ന് അക്രമി കുട്ടിയുടെ ശരീരം വികൃതമാക്കി. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മയേയും ആക്രമിച്ചു. ഇവരുടെ നിലവിളികേട്ട് അയല്‍ക്കാര്‍ ഓടിക്കൂടുകയും പ്രതിയെ പിടികൂടി കൈകാര്യം ചെയ്യുകയുമുണ്ടായി. പോലീസ് എത്തുന്നതിന് മുമ്പ് അയാള്‍ക്ക് ക്രൂരമായി മര്‍ദ്ദനമേറ്റു. ജനക്കൂട്ടത്തിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ പ്രതി മരണപ്പെടുകയും ചെയ്തു. പ്രതി മാനസീകരോഗിയാണെന്നാണ് പ്രാഥമിക അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. അലി രാജ്പൂര്‍ ജില്ലയിലെ ജോബത് ബാഗ്ഡി നിവാസിയാണ് മഹേഷ്. മൂന്ന് നാല് ദിവസമായി വീട്ടില്‍ നിന്ന് കാണാതായിരുന്നതായി കുടുംബം പോലീസിനോട് പറഞ്ഞു. ദാരുണമായ കൊലപാ…
Read More »