India

  • ഗംഭീറിനെ ‘മൈന്‍ഡ്’ ചെയ്യാതെ കോലി; ടീമില്‍ അടിമുടി പടലപ്പിണക്കമെന്ന് റിപ്പോര്‍ട്ട്; ഗംഭീറിനെയും അഗാര്‍ക്കറെയും വിളിച്ചുവരുത്തി ബിസിസിഐ; ടീമിന്റെ ടെസ്റ്റ് പതനത്തിനു പിന്നാലെ നിര്‍ണായക തീരുമാനങ്ങള്‍ ഉടനെന്നും റിപ്പോര്‍ട്ട്

    റാഞ്ചി: ഏകദിന ക്രിക്കറ്റില്‍നിന്നു വിരമിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കു ബാറ്റു കൊണ്ടു മറുപടി നല്‍കിയതിനു പിന്നാലെ ടീമിലെ പടലപ്പിണക്കങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്ത്. 2027 ലോകകപ്പ് വരെ താരങ്ങള്‍ ടീമില്‍ തുടരുമോ എന്നതു സംബന്ധിച്ച് ഇനിയും വ്യക്തതയില്ല. ഇതുള്‍പ്പെടെയുള്ള നിര്‍ണായക തീരുമാനമെടുക്കാന്‍ ബിസിസിഐ അടിയന്തര യോഗം ചേരുന്നതായും റിപ്പോര്‍ട്ടുണ്ട്. ടീമിന്റെ മുഖ്യപരിശീലകനായ ഗൗതം ഗംഭീറുമായുള്ള ഇരുവരുടെയും ബന്ധം സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകളാണു പുറത്തുവരുന്നത്. ഇരുതാരങ്ങളും ഗംഭീറുമായി ചേര്‍ച്ചയിലല്ലെന്നാണു ദേശീയ മാധ്യമം പുറത്തുവിട്ട റിപ്പോര്‍ട്ടിലുള്ളത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് കോലിയും രോഹിതും അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചതോടെയാണ് ബന്ധത്തില്‍ വിള്ളലുകള്‍ വീണതെന്നാണ് സൂചന. ഇരുവരും ടെസ്റ്റില്‍ വിരമിച്ചത് ടീമിന്റെ ഘടനയെ തന്നെ ബാധിച്ചു. ഇതോടെ ടീമിന്റെ പതനവും ആരംഭിച്ചു. ഓസ്‌ട്രേലിയന്‍ ഏകദിന മത്സരങ്ങള്‍ക്കിടെ, രോഹിത്തും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും തമ്മിലും അത്ര നല്ല ബന്ധത്തിലായിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ടെസ്റ്റില്‍നിന്നു വിരമിച്ച ശേഷം രോഹിത്തും കോലിയും ആദ്യമായി ഇന്ത്യയ്ക്കു വേണ്ടി കളിച്ചത് ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ്. ദക്ഷിണാഫ്രിക്കന്‍ പരമ്പര തുടങ്ങിയ…

    Read More »
  • അസിം മുനീറിന്റെ സ്ഥാനാരോഹണത്തിന് മുമ്പ് രാജ്യംവിട്ട് പാക് പ്രധാനമന്ത്രി; ലണ്ടനിലേക്ക് കടന്നെന്ന് സൂചന; ഭരണഘടനാ ഭേദഗതിക്ക് പിന്നാലെ രാജ്യത്തെ ഏറ്റവും ശക്തനായി സൈനിക മേധാവി; പാക് സൈന്യം കടുത്ത പ്രതിസന്ധിയിലെന്നും റിപ്പോര്‍ട്ട്

    ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ആദ്യ പ്രതിരോധ സേനാ മേധാവിയായി (സിഡിഎഫ്) അസിം മുനീറിനെ നിയമിക്കുന്നതിന്റെ വിജ്ഞാപനം പുറത്തിറങ്ങാനിരിക്കെ രാജ്യം വിട്ട് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. വിജ്ഞാപനം പുറപ്പെടുവിക്കുമ്പോള്‍ രാജ്യത്ത് ഉണ്ടാകാതിരിക്കാന്‍ ഷെഹ്ബാസ് ഷെരീഫ് മനഃപൂര്‍വം പാക്കിസ്ഥാനു പുറത്തുപോയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഭരണഘടനയുടെ 27-ാം ഭേദഗതിയിലൂടെ സൃഷ്ടിക്കപ്പെട്ട സിഡിഎഫ് പദവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ ഏറ്റെടുക്കാനിരിക്കെയാണ് നീക്കം. പദവി കൈവരുന്നതോടെ പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവിയായി അസിം മുനീര്‍ മാറും. ഷെഹ്ബാസ് ഷെരീഫ് ബഹ്റൈനിലേക്കും അവിടെ നിന്ന് ലണ്ടനിലേക്കും പോയതായി നാഷ്‌നല്‍ സെക്യൂരിറ്റി അഡൈ്വസറി ബോര്‍ഡ് മുന്‍ മെംബര്‍ തിലക് ദേവാഷര്‍ എഎന്‍ഐയോട് പറഞ്ഞു. അസിം മുനീറിന് അഞ്ച് വര്‍ഷത്തേക്ക് സിഡിഎഫ് പദവി നല്‍കുന്നതാണ് വിജ്ഞാപനം. രാജ്യത്തു നിന്ന് മാറിനില്‍ക്കുന്നതോടെ ഉത്തരവ് ഒപ്പിട്ടുവെന്ന ഉത്തരവാദത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഷെഹ്ബാസ് ഷെരീഫിന് കഴിയുമെന്നാണ് കണക്കുകൂട്ടലെന്നും തിലക് ദേവാഷര്‍ പറഞ്ഞു. നവംബര്‍ 29നായിരുന്നു അസിം മുനീറിനെ സിഡിഎഫായി നിയമിച്ചുകൊണ്ടുള്ള…

    Read More »
  • ശൈത്യകാല സമ്മേളനത്തിന്റെ ആദ്യദിനം പാര്‍ലമെന്റില്‍ നായയെ കൊണ്ടുവന്നു എംപി ; കടിക്കുന്നവ പാര്‍ലമെന്റിന് അകത്തുണ്ടല്ലോ എന്ന് പരിഹാസം ; ഡ്രാമാ മാസ്റ്ററായ പ്രധാനമന്ത്രിയില്‍ നിന്നും അഭിനയം പഠിക്കാന്‍ തയ്യാറെന്ന് കോണ്‍ഗ്രസ്

    ന്യൂഡല്‍ഹി: ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഡിസംബര്‍ 1-ന് മുതിര്‍ന്ന കോ ണ്‍ഗ്രസ് എം.പി. രേണുക ചൗധരി ഒരു നായയെ ഇന്ത്യന്‍ പാര്‍ലമെന്റ് പരിസരത്തേക്ക് കൊ ണ്ടുവന്നത് വ്യാപകമായ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തി. ഇക്കാര്യം ചോദ്യം ചെയ്തവരോട് ഇത് കടിക്കില്ലെന്നും എന്നാല്‍ കടിക്കുന്നവര്‍ പാര്‍ലമെന്റിനകത്തുണ്ടെന്നും അവര്‍ പ്രതികരിച്ചു. ഇവിടെ നിയമമുണ്ടോ? ഞാന്‍ പോകുമ്പോള്‍ ഒരു സ്‌കൂട്ടര്‍ ഒരു കാറുമായി കൂട്ടിയിടിച്ചു. ഈ ചെറിയ നായക്കുട്ടി റോഡിലൂടെ അലഞ്ഞുതിരിയുകയായിരുന്നു. അതിന് അപകടം പറ്റുമെന്ന് കരുതി ഞാന്‍ അതിനെ എടുത്ത് കാറില്‍ കയറ്റി പാര്‍ലമെന്റില്‍ വന്ന് തിരിച്ചയച്ചു. കാര്‍ പോയി, നായയും പോയി. അപ്പോള്‍ ഈ ചര്‍ച്ചയ്ക്ക് എന്താണ് പ്രസക്തി? അവര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് നടത്തിയ പ്രതികരണത്തില്‍ രേണുക ചൗധരി ചോദിച്ചു. ”മിണ്ടാപ്രാണിയായ ഒരു മൃഗത്തെ ഞങ്ങള്‍ പരിപാലിച്ചു, ഇത് ഒരു വലിയ പ്രശ്‌നമായി ചര്‍ച്ചാവിഷയമായിരിക്കുന്നു. സര്‍ക്കാരിന് വേറെ ഒരു കാര്യവും ചെയ്യാനില്ലേ? ഞാന്‍ ആ നായയെ വീട്ടിലേക്ക് അയച്ചു, വീട്ടില്‍ സൂക്ഷിക്കാന്‍ പറഞ്ഞു……

    Read More »
  • മഹാരാഷ്ട്രയിലെ ദുരഭിമാന കൊല: പരാതി കൊടുക്കാന്‍ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ യുവാവിനെ കൊന്നിട്ടു വരാന്‍ പറഞ്ഞത് പോലീസുകാര്‍ ; സംഭവത്തെക്കുറിച്ച് യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

    പൂനെ: മഹാരാഷ്ട്രയിലെ നാന്ദെഗഡില്‍ കാമുകന്‍ മര്‍ദ്ദനമേറ്റ് മരിച്ചതിനെ തുടര്‍ന്ന് മൃതദേഹത്തെ വിവാഹം ചെയ്ത യുവതിയുടെ മാതാപിതാക്കളും സഹോദരനും ഉള്‍പ്പെടെ ആറ് പേര്‍ കൊലപാതക കേസില്‍ അറസ്റ്റിലായി. കാമുകി അഞ്ചല്‍ മാമിദ്വാറിന്റെ (21) സഹോദരനുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരമാണ് 20 വയസ്സുള്ള സക്ഷം ടേറ്റെ കൊല്ലപ്പെട്ടത്. ഈ ദുരഭിമാനക്കൊല കേസില്‍ പോലീസ് എട്ട് പ്രതികളെയാണ് പേരെടുത്ത് പറഞ്ഞിട്ടുള്ളത്: ഗജാനന്‍ ബാലാജി മാമിദ്വാര്‍ (അഞ്ചലിന്റെ പിതാവ്), ജയശ്രീ മാമിദ്വാര്‍ (അഞ്ചലിന്റെ മാതാവ്), സാഹില്‍ ഗജാനന്‍ മാമിദ്വാര്‍ (അഞ്ചലിന്റെ മൂത്ത സഹോദരന്‍), സോമേഷ് സുഭാഷ്, വേദാന്ത് അശോക് കുന്ദേക്കര്‍, ചേതന്‍ ബാലാജി മാമിദ്വാര്‍, കൂടാതെ പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഒരാളും. അഞ്ചലിന്റെ 17 വയസ്സുള്ള ഇളയ സഹോദരനും പ്രതികളുടെ കൂട്ടത്തിലുണ്ട്. ആറ് പേര്‍ പിടിയിലായിട്ടുണ്ട്, രണ്ട് പേര്‍ ഒളിവിലാണ്. അഞ്ചലിന്റെ ഇളയ സഹോദരന്‍ ടേറ്റെയ്ക്ക് നേരെ വെടിയുതിര്‍ത്തതായും വെടിയുണ്ട വാരിയെല്ലുകളില്‍ തുളച്ചുകയറിയതായും തുടര്‍ന്ന് തലയില്‍ ടൈല്‍ കൊണ്ട് അടിക്കുകയും ചെയ്തതായാണ് ആരോപണം. വെള്ളിയാഴ്ച, ടേറ്റെയുടെ അന്ത്യകര്‍മ്മങ്ങള്‍ക്കുള്ള…

    Read More »
  • സമാന്ത റൂത്ത് പ്രഭുവും രാജ് നിദിമോരുവും വിവാഹിതരായി; കോയമ്പത്തൂരിലെ ക്ഷേത്രത്തില്‍ വെച്ച് നടന്നത് സ്വകാര്യ ചടങ്ങ് ; ചടങ്ങ് സ്ഥിരീകരിച്ച് നടിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റും പ്രത്യക്ഷപ്പെട്ടു

    മാസങ്ങളോളം നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍, സംവിധായകന്‍ രാജ് നിദിമോരുവും തെന്നിന്ത്യന്‍ നടി സാമന്താ റൂത്ത് പ്രഭുവും വിവാഹിതരായി. നിദിമോരുവിനെക്കുറിച്ചുള്ള സൂചനകള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നതിന് ശേഷം, നടി സമാന്ത റൂത്ത് പ്രഭു ഒടുവില്‍ തങ്ങളുടെ ബന്ധം സ്ഥിരീകരിക്കുക മാത്രമല്ല, അതീവ സ്വകാര്യമായി നടന്ന വിവാഹവും വെളിപ്പെടുത്തിയിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ലളിതമായ വിവാഹത്തിന്റെ ആദ്യ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സമാന്ത റൂത്ത് പ്രഭുവും രാജ് നിദിമോരുവും തങ്ങളുടെ ബന്ധം ഔദ്യോഗികമാക്കി. 2024 മുതല്‍ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്ന ഈ ദമ്പതികള്‍, തിങ്കളാഴ്ച രാവിലെ തമിഴ്നാട്ടിലെ കോയമ്പത്തൂരിലുള്ള ഇഷാ ഫൗണ്ടേഷന്റെ ലിംഗ ഭൈരവി ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹിതരായത്. ലളിതമായ ഒരു അടിക്കുറിപ്പ് മാത്രമാണ് സാമന്ത ഇന്‍സ്റ്റയില്‍ പങ്കുവെച്ചത്്. അതില്‍ വിവാഹ തീയതി: ‘01.12.2025’ എന്നെഴുതി. വിവാഹത്തിനായി ദമ്പതികള്‍ ലളിതമായ വേഷമാണ് തിരഞ്ഞെടുത്തത്. സമാന്ത റൂത്ത് പ്രഭു ചുവന്ന പട്ട് സാരിയും സ്വര്‍ണാഭരണങ്ങളുമായി എത്തിയപ്പോള്‍ രാജ് നിദിമോരു, വെള്ള കുര്‍ത്തയും ചുരിദാര്‍ പൈജാമയും അതിനു മുകളില്‍ ഇളംതവിട്ടുനിറത്തിലുള്ള ജാക്കറ്റും ധരിച്ചു.…

    Read More »
  • പാക്കിസ്ഥാന്‍ ക്രിക്കറ്റിന് നിരാശ: സിക്‌സടി വീരപദവി നഷ്ടമായതില്‍; ഷാഹിദ് അഫ്രീദിയുടെ സികസുകള്‍ ഇനി ഓര്‍മ; ഇനി വാഴ്ത്തുക രോഹിത്തിന്‍ സിക്‌സറുകള്‍

      റാഞ്ചി : റാഞ്ചി എന്ന സ്ഥലത്തിന്റെ പേരില്‍ തന്നെയുണ്ട് റാഞ്ചിയെടുക്കാനുള്ള ഒരു ആവേശം. ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരായുള്ള ഒന്നാം ഏകദിനത്തില്‍ മിന്നുന്ന വിജയമടക്കം പലതും റാഞ്ചിയെടുത്തതില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് വലിയ നിരാശ. കഴിഞ്ഞ കുറച്ചുകാലങ്ങളായി തകര്‍ക്കപ്പെടാത്ത റെക്കോര്‍ഡായി നിലനിന്നിരുന്ന പാക് ടീമിന്റെ തകര്‍പ്പന്‍ വെടിക്കെട്ട് ബാറ്റിംഗുകളുടെ സ്മാരകം തകര്‍ന്നുവീണതിന്റെ നിരാശ. പാക്കിസ്ഥാന്‍ ക്രിക്കറ്റിന് സിക്‌സടിവീര പദവി നഷ്ടമായതിന്റെ വിഷമം പറഞ്ഞറിയിക്കാവുന്നില്ല അവര്‍ക്ക്. ഏകദിന ക്രിക്കറ്റില്‍ ഷാഹീദ് അഫ്രീദിയെ മറികടന്ന് ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് രോഹിത് ശര്‍മ്മ സ്വന്തമാക്കിയ ആ നിമിഷം ടിവിയില്‍ കളി കണ്ടുകൊണ്ടിരുന്ന പാക് ക്രിക്കറ്റ് താരങ്ങള്‍ക്കും പാക് ക്രിക്കറ്റ് ബോര്‍ഡ് അംഗങ്ങള്‍ക്കും തങ്ങളുടെ ക്രെഡിറ്റില്‍ നിന്നും സിക്‌സടി റെക്കോര്‍ഡ് ഇന്ത്യ റാഞ്ചിയെടുക്കുന്നത് കണ്ണീരോടെ മാത്രമേ നോക്കിനില്‍ക്കാനായുള്ളു. ഇതും ഇന്ത്യയുടെ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് തന്നെയാണ്. പാക് കൈവശമുള്ള റെക്കോര്‍ഡുകള്‍ ഇന്ത്യന്‍ മണ്ണിലേക്ക് പറിച്ചു നടുന്ന സര്‍ജിക്കല്‍ സ്‌ട്രൈക്ക്. ടെസറ്റില്‍ ദക്ഷിണാഫ്രിക്കയോടേറ്റ അതിരറ്റ നാണക്കേട്…

    Read More »
  • സച്ചിനോ കോലിയോ? കളത്തിലും പുറത്തും കോലി ഒരുപടി മുന്നില്‍; ചരിത്രം സച്ചിനെ റണ്‍വേട്ടക്കാനായി മാത്രം അടയാളപ്പെടുത്തുമ്പോള്‍ കോലിയെ ടീം പ്ലെയറായി വിലയിരുത്തും; ടെസ്റ്റിലും ഏകദിനത്തിലും സ്വന്തം നേട്ടങ്ങള്‍ക്കപ്പുറം വിരാട് ക്രിക്കറ്റിലെ പാഠപുസ്തകമാകുന്നത് ഇക്കാരണങ്ങള്‍ കൊണ്ട്

    ന്യൂഡല്‍ഹി: സൗന്ദര്യം പോലെ കായിക മത്സരങ്ങളിലെ മികവും കാണുന്നയാളുടെ കണ്ണിലാണ്. വ്യക്തികളെ വിലയിരുത്തുമ്പോള്‍ അതില്‍ വ്യക്തിപരമായ കാരണങ്ങളുടെ സ്വാധീനവുമുണ്ടാകും. ക്രിക്കറ്റിന്റെ കാര്യത്തില്‍ രണ്ടു ലജന്റുകളെ പലകാരണങ്ങളാല്‍ വിമര്‍ശിക്കാമെങ്കിലും ഒരിക്കലും അവഗണിച്ചു മുന്നോട്ടു പോകാന്‍ കഴയില്ല. ഒരാള്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍. മറ്റൊരാള്‍ ‘ചേസിംഗ് കിംഗ്’ കോലിയും. ഒരാള്‍ ക്രിക്കറ്റില്‍നിന്നു പൂര്‍ണമായും മറ്റൊരാള്‍ വിരമിക്കലിന്റെ ആദ്യപടിയെന്നോണം ടെസ്റ്റ് ക്രിക്കറ്റിന്റെ വെള്ളക്കുപ്പായവും അഴിച്ചു. കോലിക്കുമുന്നില്‍ ഇനിയുമേറെ മത്സരങ്ങളുണ്ട്. എങ്കിലും, ക്ഷമയും തന്ത്രവും കായിക ക്ഷമതയും ബുദ്ധിയും ഏറെ ആവശ്യമുള്ള ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് കോലി കളമൊഴിയുമ്പോള്‍ വിലയിരുത്തലിന്റെ ആദ്യപടിയിലേക്കു കടക്കാന്‍ കഴിയും. അതില്‍ അപകടങ്ങള്‍ പതിയിരിക്കുന്നുണ്ട്. പ്രകടന സ്ഥിതിവിവരക്കണക്കുകള്‍, സാങ്കേതിക കഴിവുകള്‍, നേതൃത്വഗുണങ്ങള്‍ മുതലായവ പരിശോധിക്കുകും വിലയിരുത്തുകയും വേണം. ടെസ്റ്റില്‍ നേടിയ ആകെ റണ്‍സ് കണക്കിലെടുത്താല്‍, സച്ചിന്‍ ജീവിച്ചിരുന്നതില്‍ വച്ച് ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ്. എന്നാല്‍ ബ്രാഡ്മാന്റെ ശരാശരിയായ 99.4 നെ അപേക്ഷിച്ച് അദ്ദേഹത്തിന്റെ കരിയര്‍ ശരാശരിയായ 53.4 ഉം, അദ്ദേഹത്തിന്റെ കാലത്തെ ശ്രീലങ്കന്‍…

    Read More »
  • നാലു മണിക്കൂര്‍ ഡേറ്റിംഗ്; അന്നുതന്നെ വിവാഹം; യുവാവിന്റെ സമ്പാദ്യം മുഴുവന്‍ തട്ടിയെടുത്തു ഭാര്യ മുങ്ങി

    ബീജിംഗ്: ഡേറ്റിംഗിന് ഒടുവില്‍ വിവാഹം കഴിച്ചതിനു പിന്നാലെ ലക്ഷങ്ങളുടെ സ്വത്തുമായി ഭാര്യ മുങ്ങി. വെറും നാലുമണിക്കൂര്‍ മാത്രം നേരം ‘ഡേറ്റ്’ ചെയ്തതിന് പിന്നാലെ അന്ന് തന്നെ യുവാവ് പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. അന്ന് തന്നെ വിവാഹം കഴിക്കണമെന്ന് പെണ്‍കുട്ടി വാശി പിടിച്ചുവെന്നും അതുകൊണ്ട് വൈകുന്നേരം അഞ്ചുമണിക്ക് മുന്‍പ് തന്നെ റജിസ്ട്രര്‍ ചെയ്യുകയായിരുന്നുവെന്നും യുവാവ് പറയുന്നു. ഒരു മാസത്തിനകം യുവാവിന്റെ സമ്പാദ്യമായ 30 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത് പെണ്‍കുട്ടി മുങ്ങിയെന്നാണ് കേസ്. തെക്കന്‍ ചൈനയിലെ ഹുനാന്‍ സ്വദേശിയായ യുവാവ് ഓഗസ്റ്റ് 21നാണ് വിവാഹിതനായത്. എല്ലാം തനിക്കൊരു സ്വപ്നം പോലെയാണ് തോന്നിയതെന്ന് ഹുയാങ് പറയുന്നു. വിവാഹം കഴിഞ്ഞ അന്ന് രാത്രിയില്‍ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചു. അന്നുമാത്രമാണ് യുവതിയുമായി ശാരീരികബന്ധം പുലര്‍ത്താന്‍ കഴിഞ്ഞത്. പിന്നീട് ആലിംഗനം ചെയ്യാന്‍ ശ്രമിച്ചാല്‍ പോലും യുവതി തള്ളിമാറ്റിയിരുന്നുവെന്നാണ് ഹുയാങിന്റെ വെളിപ്പെടുത്തല്‍. രണ്ട് ദിവസം മാത്രമേ ഒന്നിച്ച് നില്‍ക്കാന്‍ യുവതി അനുവദിച്ചുള്ളൂ. മൂന്നാമത്തെ ദിവസം ജോലിക്ക് പോയി പണമുണ്ടാക്കാന്‍ ആവശ്യപ്പെട്ടു. ‘ജോലിക്കായി…

    Read More »
  • ഇതെന്താ ക്യാപ്റ്റന്‍സ് ഡേയോ? നൂറിന്റെ പെരുമഴയുമായി മുഷ്താഖ് അലി ടൂര്‍മമെന്റ്; ഒട്ടും കുറയ്ക്കാതെ സഞ്ജുവും; അഞ്ചു സിക്‌സറുകള്‍; 15 പന്തില്‍ 43 റണ്‍സ്!

    ലക്‌നൗ : മുഷ്താഖ് അലി ട്വന്റി20 ടൂര്‍ണമെന്റില്‍ ക്യാപ്റ്റന്‍മാര്‍ തകര്‍ത്തടിച്ച ദിവസം. പഞ്ചാബ് ക്യാപ്റ്റന്‍ അഭിഷേക് ശര്‍മ (52 പന്തില്‍ 148), ജാര്‍ഖണ്ഡ് ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍ (50 പന്തില്‍ 113), ബംഗാര്‍ ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന്‍ (66 പന്തില്‍ 130*) എന്നിവര്‍ സെഞ്ചറിയുമായി തിളങ്ങിയപ്പോള്‍ കേരളത്തിന്റെ ക്യാപ്റ്റന്‍ സഞ്ജു സാംസണും ഒട്ടും കുറച്ചില്ല. ഛത്തീസ്ഗഡിനെതിരായ മത്സരത്തില്‍ 121 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം, മുന്നില്‍നിന്നു നയിച്ച സഞ്ജുവിന്റെ (15 പന്തില്‍ 43) ഇന്നിങ്‌സ് കരുത്തില്‍ എട്ടു വിക്കറ്റിനു വിജയിച്ചു. ബോളിങ്ങില്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയ കെ.എം.ആസിഫാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത കേരളം, ഛത്തീസ്ഗഡിനെ 19.1 ഓവറില്‍ 120 റണ്‍സിനു ചുരുട്ടിക്കെട്ടുകയായിരുന്നു. കേരളത്തിനായി പന്തെടുത്ത എല്ലാവരും വിക്കറ്റ് വീഴ്ത്തി. കെ.എം.ആസിഫ് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍, അരങ്ങേറ്റക്കാരന്‍ വിഘ്‌നേഷ് പുത്തൂരും അങ്കിത് ശര്‍മയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. എന്‍.എം.ഷറഫുദ്ദീന്‍, എം.ഡി.നിധീഷ്, അബ്ദുല്‍ ബാസിത് എന്നിവര്‍…

    Read More »
  • രാഹുല്‍ ഈശ്വറിന് പിന്നാലെ സന്ദീപ് വാര്യരും കുടുങ്ങും; സൈബര്‍ പരാതി സന്ദീപ് വാര്യര്‍ക്കെതിരെയുമെന്ന് സൂചന

      പാലക്കാട് ; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത സന്ദീപ് വാര്യര്‍ക്കെതിരെയും സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതായി സൂചന. സൈബര്‍ പോലീസ് രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയിലെടുത്ത് എ.ആര്‍.ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. പിന്നാലെ സന്ദീപ് വാര്യരെയും കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന. രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെ 4 പേരുടെ യുആര്‍എല്‍ ആണ് പരാതിക്കാരി സമര്‍പ്പിച്ചത്. ഇത് പരിശോധിച്ചതിന് ശേഷമാണ് പോലീസ് തുടര്‍നടപടികളിലേക്ക് കടന്നത്. കോണ്‍ഗ്രസ് നേതാവായ സന്ദീപ് വാര്യരുടേയും രണ്ടു വനിതകളുടേയും അടക്കം യുആര്‍എല്‍ ഉള്‍പ്പെടെ നല്‍കിയ പരാതിയിലാണ് പോലീസ് പരരാതിയില്‍ പറഞ്ഞവരെ കസ്റ്റഡിയിലെടുക്കാന്‍ ഒരുങ്ങുന്നത്.

    Read More »
Back to top button
error: