India
-
മഠാധിപതിയെ ബ്ലാക്മെയില്‍ ചെയ്തു; തമിഴ്നാട്ടില്‍ രണ്ട് ബിജെപി നേതാക്കളടക്കം നാലുപേര്‍ അറസ്റ്റില്‍
ചെന്നൈ: തമിഴ്നാട്ടില്‍ മഠാധിപതിയെ ബ്ലാക്മെയില്‍ ചെയ്ത സംഭവത്തില്‍ രണ്ട് ബിജെപി നേതാക്കളടക്കം നാലുപേർ അറസ്റ്റില്‍. മഠാധിപതിയെ ബ്ലാക്ക് മെയില്‍ ചെയ്തുവെന്ന് കാണിച്ച് തമിഴ് ശൈവ മഠമായ ധർമ്മപുരം അധീനം നല്കിയ പരാതിയിലാണ് ഇവരെ മയിലാടുതുറൈ പൊലീസ് അറസ്റ്റ് ചെയ്തത്. അശ്ലീല ഓഡിയോ വീഡിയോ ക്ലിപ്പുകള്‍ ഉപയോഗിച്ച് ശ്രീല ശ്രീ മസിലാമണി ദേശിക ജ്ഞാനസംപന്ദ പരമാശാര്യ സ്വാമിയെ ബ്ലാക്ക് മെയില്‍ ചെയ്യുന്നുവെന്ന് കാണിച്ച് സഹോദരനാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കൊടിയരസു, ശ്രീനിവാസ്, വിനോദ്, വിഘ്നേഷ് എന്നീ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ വിനോദ് ബി.ജെ.പിയുടെ തഞ്ചാവൂർ നോർത്ത് യൂത്ത് വിങ് സെക്രട്ടറിയും വിഘ്നേഷ് ജില്ലാ സെക്രട്ടറിയുമാണ്. മഠാധിപതിയുമായി ബന്ധപ്പെട്ട അശ്ലീല ഉള്ളടക്കം കൈവശമുണ്ടെന്ന് പറഞ്ഞ് മഠത്തില്‍ ജോലി ചെയ്യുന്ന വിനോദും സെന്തിലും വാട്സ്ആപ്പ് വഴി താന്നോട് ബന്ധപ്പെട്ടെന്നും വലിയ തുക നല്‍കിയില്ലെങ്കില്‍ അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരനായ വിരുതഗിരി പറഞ്ഞു. ആരെങ്കിലും പൊലീസിനെ സമീപിച്ചാല്‍ അക്രമം നടത്തുമെന്നും കൊലപാതകം നടത്തുമെന്നും…
Read More » -
വെള്ളിയാഴ്ച മഹാശിവരാത്രി, അറിയുക ഈ ദിനത്തിൻ്റെ ഐതീഹ്യവും പ്രാധാന്യവും
ഹൈന്ദവരുടെ പ്രധാന ആഘോഷമായ മഹാശിവരാത്രി 8-ാം തീയതി വെള്ളിയാഴ്ചയാണ്. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ 13-ാം രാത്രിയും 14-ാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. പരമശിവനുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ആഘോഷമായ ശിവരാത്രി ശിവഭക്തരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഉത്സവമാണ്. ഹൈന്ദവ വിശ്വാസപ്രകാരം ശിവന്റെ രാത്രിയായ ശിവരാത്രിയെ മംഗളകരമായ രാത്രി എന്നും വിശേഷിപ്പിക്കാറുണ്ട്. ശിവരാത്രി നാളില്‍ അതിരാവിലെ ഉണര്‍ന്ന് ശരീരശുദ്ധി വരുത്തി ‘ഓം നമശിവായ’ ജപിച്ച്, ഭസ്മധാരണത്തിനു ശേഷം ശിവക്ഷേത്ര ദര്‍ശനം നടത്തുക. പിന്നെ വിധിവിദാനത്തിലുള്ള പൂജകള്‍ ക്ഷേത്രത്തില്‍ നടത്തുക. കുളി കഴിഞ്ഞ് ഗായത്രി മന്ത്രം ജപിക്കുന്നതിനൊപ്പം ശിവഗായത്രി ജപിക്കുന്നതും പഞ്ചാക്ഷരി മന്ത്രം ജപിക്കുന്നതും ഉത്തമമാണ്. ശിവരാത്രി ദിനത്തില്‍ ശിവന് കറുത്ത എള്ള് സമര്‍പ്പിക്കു. പൂര്‍ണ ഉപവാസമാണ് ശിവരാത്രി ദിനത്തില്‍ അനുഷ്ഠിക്കേണ്ടത്. ഒരുദിവസം മുഴുവനും ഉപവാസം നടത്താന്‍ കഴിയുന്നില്ലെങ്കില്‍ ക്ഷേത്രത്തില്‍ നിന്നുള്ള നിവേദ്യമോ കരിക്കിന് വെള്ളമോ പഴമോ കഴിച്ച് വിശപ്പ് ശമിപ്പിക്കാം. മഹാദേവന് ഇഷ്ടപ്പെട്ട വഴിപാട് നല്‍കുന്നതും നല്ലതാണ്. കൂവളത്തിന്റെ ഇലകള്‍…
Read More » -
ജാർഖണ്ഡിൽ സ്പാനിഷ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു
റാഞ്ചി: ഭര്‍ത്താവിനൊപ്പം ബൈക്കില്‍ ട്രിപ്പ് പോവുകയായിരുന്ന സ്പാനിഷ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു.ഝാര്‍ഖണ്ഡിലെ ദുംക ജില്ലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിൽ. മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.ദമ്ബതികള്‍ ദുംകയിലെ കുഞ്ചി ഗ്രാമത്തില്‍ ടെൻ്റില്‍ ക്യാമ്ബ് ചെയ്യുകയായിരുന്നുവെന്നാണ് വിവരം. എട്ടു മുതല്‍ 10 വരെ പുരുഷന്മാര് സംഘത്തിലുണ്ടായിരുന്നുവെന്നും മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു. ബംഗ്ലാദേശില്‍ നിന്ന് ഇരുചക്രവാഹനത്തിലാണ് ഇരുവരും ദുംകയിലെത്തിയത്. ബിഹാർ വഴി നേപ്പാളിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇവര്‍.ഭര്‍ത്താവിനെ മര്‍ദിച്ച ശേഷം സംഘം യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയെ ദുംകയിലെ ഫുലോ ജനോ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു. ടൂറിസ്റ്റ് വിസയിലാണ് യുവതിയും ഭർത്താവും ഇന്ത്യയിലെത്തിയത്. ഏഷ്യ കേന്ദ്രീകരിച്ച് മെഗാ യാത്രയിലായിരുന്നു ദമ്ബതികള്‍. സ്പാനിഷ് യുവതി ഇപ്പോള്‍ സരായാഹത്ത് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെൻ്ററിൽ (സിഎച്ച്സി) ചികിത്സയിലാണ്.
Read More » -
പരീക്ഷ എഴുതാന്‍ പോയ കൗമാരക്കാരൻ മരിച്ച നിലയിൽ;സുഹൃത്തായ പെണ്‍കുട്ടിയുടെ നില ഗുരുതരം
ലക്നൗ: പരീക്ഷ എഴുതാന്‍ പോയ 12-ാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം സുഹൃത്തായ പെണ്‍കുട്ടിയുടെ വീടിന് പുറത്ത് കണ്ടെത്തി. ഉത്തര്‍പ്രദേശിലെ സഹരന്‍പൂര്‍ ജില്ലയിലെ സിറ്റി കോട്വാലിയിലെ മോര്ഗഞ്ച് പ്രദേശത്താണ് സംഭവം. പെണ്‍കുട്ടിയുടെ കുടുംബത്തിന് മരണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് മരിച്ച വിദ്യാര്‍ത്ഥിയുടെ കുടുംബം രംഗത്തെത്തി. സിറ്റി കോട്വാലിയിലെ രാധാവിഹാര്‍ നിവാസിയായ കൗമാരക്കാരന് മോര്ഗഞ്ചിലെ ഒരു വീടിന് പുറത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ നിലയിലായിരുന്നു. ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടിലെ പെണ്‍കുട്ടിയും വിഷം കഴിച്ച് ആശുപത്രിയിലാണ്. പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സിറ്റി കോട്വാലി പോലീസ് ഉദ്യോഗസ്ഥര്‍ കൗമാരക്കാരന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയക്കുകയും വിഷയത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചയാളും പെണ്‍കുട്ടിയും പ്രായപൂര്‍ത്തിയാകാത്തവരാണെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും തമ്മില്‍ പ്രണയബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Read More » -
ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു
ബംഗളൂരു: കലബുറഗി ജില്ലയില്‍ ബി.ജെ.പി പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. ബി.ജെ.പി എം.പി ഡോ. ഉമേഷ് ജാധവിന്റെ അടുത്ത അനുയായിയും അബ്സല്പുർ താലൂക്കിലെ സഗനൂരു സ്വദേശിയുമായ ഗിരീഷ് ചക്രയാണ് (43) കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി പിന്തുടർന്നെത്തിയ അക്രമി ഗിരീഷിന്റെ കണ്ണില്‍ മുളകുപൊടി എറിഞ്ഞശേഷം വെട്ടുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ ഗംഗപുര പൊലീസിനോട് പറഞ്ഞു. ഗിരീഷിന്റെ രാഷ്ട്രീയ വളർച്ചയില്‍ അസൂയപൂണ്ട തങ്ങളുടെ സമുദായത്തിലെ ചിലർ വാടകക്കൊലയാളിയെ ഉപയോഗിച്ച് വകവരുത്തിയതാണെന്ന് സഹോദരൻ സദാശിവ ചക്ര പറഞ്ഞു. ഈയിടെയാണ് എം.പിയുടെ ശിപാർശയില്‍ ഗിരീഷ് ബി.എസ്.എൻ.എല്‍ ഉപദേശക സമിതി ഡയറക്ടറായത്. പിന്നില്‍ ആരെല്ലാമെന്ന് തനിക്കറിയാം, പിന്നീട് വെളിപ്പെടുത്തും എന്ന് സദാശിവ അറിയിച്ചു.
Read More » -
ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ല; അഭ്യൂഹങ്ങള്‍ തള്ളി യുവരാജ് സിങ്
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ക്രിക്കറ്റ് താരം യുവരാജ് സിങ്. രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ തനിക്ക് ഉദ്ദേശമില്ലെന്നും യു വി ക്യാന്‍ എന്ന തന്റെ ഫൗണ്ടേഷനിലൂടെ ആളുകളെ സഹായിക്കുന്നത് തുടരുമെന്നും യുവരാജ് സിംഗ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ കുറിച്ചു. ”മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് വിരുദ്ധമായി, ഞാന്‍ ഗുരുദാസ്പൂരില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. വിവിധ തലത്തിലുള്ള ആളുകളെ പിന്തുണയ്ക്കുന്നതിലും സഹായിക്കുന്നതിലുമാണ് എന്റെ അഭിനിവേശം, യു വി ക്യാന്‍ എന്ന എന്റെ ഫൗണ്ടേഷനിലൂടെ ഞാന്‍ അത് തുടരും. നമുക്ക് ഒരുമിച്ച് മികച്ച രീതിയില്‍ ഒരു മാറ്റമുണ്ടാക്കുന്നത് തുടരാം” -യുവരാജ് സിങിന്റെ പോസ്റ്റില്‍ പറയുന്നു. അടുത്തിടെ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുമായി യുവരാജ് സിംഗ് കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് യുവരാജ് മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. നിലവില്‍ ബിജെപിയുടെ സിറ്റിങ് സീറ്റാണ് ഗുര്‍ദാസ്പൂര്‍. നടന് സണ്ണി ഡിയോളാണ് ഗുര്‍ദാസ്പുരില്‍നിന്നുള്ള ലോക്സഭാംഗം. സണ്ണി ഡിയോളിന്റെ പ്രവര്‍ത്തനത്തില്‍ വോട്ടര്‍മാര്‍ അതൃപ്തിയിലാണെന്ന വിലയിരുത്തലിലാണ് ബിജെപി പുതുമുഖത്തെ മത്സരിപ്പിക്കാന്‍…
Read More » -
ഭാരത് മാട്രിമോണിയടക്കം 10 ഇന്ത്യന്‍ ആപ്പുകളെ പ്ലേസ്റ്റോറില്‍ നിന്ന് നീക്കി ഗൂഗ്ള്‍
ന്യൂഡല്‍ഹി: സേവന ഫീസുമായി ബന്ധ?പ്പെട്ട തര്‍ക്കത്തില്‍ ഭാരത് മാട്രിമോണി അടക്കമുള്ള പ്രമുഖ ആപ്പുകളെ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി ഗൂഗ്ള്‍. പത്ത് ഇന്ത്യന്‍ കമ്പനികളുട ആപ്പുകള്‍ക്കാണ് ഗൂഗ്ള്‍ വിലക്കേര്‍പ്പെടുത്തിയത്. ഭാരത് മാട്രിമോണി, ക്രിസ്ത്യന്‍ മാട്രിമോണി, മുസ്ലിം മാട്രിമോണി, ജോഡി എന്നിവ പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗ്ള്‍ നീക്കിയതായി കമ്പനി സ്ഥാപകന്‍ മുരുകവേല്‍ ജാനകിരാമന്‍ പറഞ്ഞു. നടപടിയെ ‘ഇന്ത്യന്‍ ഇന്റര്‍നെറ്റിന്റെ കറുത്ത ദിനം’ എന്നാണ് കമ്പനി വിശേഷിപ്പിച്ചത്. ഭാരത് മാട്രിമോണിയുടെ ആപ്പുകളുടെ മാതൃകമ്പനിയായ മാട്രിമോണി.കോം, ജീവന്‍സതി പ്രവര്‍ത്തിപ്പിക്കുന്ന ഇന്‍ഫോ എഡ്ജ് എന്നിവയ്ക്ക് പ്ലേ സ്റ്റോര്‍ ചട്ടങ്ങള്‍ ലംഘിച്ചതിന്ആ ല്‍ഫബെറ്റ് ഇങ്ക് നോട്ടീസ് അയച്ചു. നോട്ടീസ് ലഭിച്ചതായും തുടര്‍നടപടികള്‍ അവലോകനം ചെയ്ത് വരികയാണെന്നും കമ്പനി അധികൃതര്‍ പറഞ്ഞതായി വാര്ത്താഏജന്സികള് റിപ്പോര്‍ട്ട് ചെയ്തു. വിലക്ക് വന്നതിന് പിന്നാലെ മാട്രിമോണി.കോമിന്റെ ഓഹരികള്‍ 2.7% വരെ ഇടിഞ്ഞു, ഇന്‍ഫോ എഡ്ജിന്റെ ഓഹരികള്‍ 1.5% ഇടിഞ്ഞു. സൗജന്യ സേവനം നല്‍കുന്നതിനൊപ്പം കൂടുതല്‍ സാങ്കേതിക പിന്തുണനല്‍കുന്നതിനാണ് സര്‍വീസ് ഫീ ഈടാക്കുന്നത്. ഇന്ത്യയില്‍…
Read More » -
ഗൗതം ഗംഭീര്‍ സജീവരാഷ്ട്രീയം അവസാനിപ്പിക്കുന്നു; ചുമതലകളില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ലോക്സഭാ എംപിയുമായ ഗൗതം ഗംഭീര്‍ സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നു. സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനം ഗംഭീര്‍ സമൂഹ മാധ്യമമായ എക്സിലൂടെ പങ്കുവച്ചു. ബിജെപി നേതാവായ ഗംഭീര്‍ ഈസ്റ്റ് ഡല്‍ഹിയെയാണ് ലോക്സഭയില്‍ പ്രതിനിധീകരിക്കുന്നത്. ക്രിക്കറ്റില്‍ ഏറ്റെടുത്ത ചില ഉത്തരവാദിത്തങ്ങളുണ്ടെന്നും അവ പൂര്‍ത്തിയാക്കാനാണ് രാഷ്ട്രീയം നിര്‍ത്തുന്നതെന്നുമാണ് ഗംഭീറിന്റെ വിശദീകരണം. ”രാഷ്ട്രീയ ചുമതലകളില്‍ നിന്ന് എന്നെ ഒഴിവാക്കണമെന്നു ബഹുമാനപ്പെട്ട പാര്‍ട്ടി പ്രസിഡന്റ് ജെ.പി.നഡ്ഡാജിയോട് ഞാന്‍ അഭ്യര്‍ഥിച്ചു. ക്രിക്കറ്റില്‍ ഏറ്റെടുത്ത ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ജനങ്ങളെ സേവിക്കാന്‍ എനിക്ക് അവസരം നല്‍കിയതിനു ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഞാന്‍ ആത്മാര്‍ത്ഥമായി നന്ദി പറയുന്നു. ജയ്ഹിന്ദ്” എന്നായിരുന്നു എക്സില്‍ ഗംഭീര്‍ കുറിച്ചത്. 2019 മാര്‍ച്ചില്‍ ബിജെപിയില്‍ ചേര്‍ന്ന ഗംഭീര്‍, അതിനുശേഷം ഡല്‍ഹിയില്‍ പാര്‍ട്ടിയുടെ പ്രമുഖ മുഖമായി മാറുകയായിരുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ 6,95,109 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നും അദ്ദേഹം വിജയിച്ചത്. അതേസമയം, 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഗൗതം ഗംഭീറിന്…
Read More » -
ബാങ്ക് ജീവനക്കാരുടെ പ്രവൃത്തിദിനം അഞ്ചായി ചുരുക്കും, ശമ്ബള വര്‍ധനവിനും സാധ്യത
ഡല്‍ഹി: ബാങ്ക് ജീവനക്കാരുടെ പ്രവൃത്തിദിനം അഞ്ചായി ചുരുക്കണമെന്ന ആവശ്യം ഈ വർഷം കേന്ദ്രസർക്കാർ പരിഗണിച്ചേക്കും. വിഷയം ധനകാര്യമന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നുമാണ് റിപ്പോർട്ട്. 2024 ജൂണ്‍ മുതല്‍ ജീവനക്കാർക്ക് ശമ്ബള വർധനവ് ലഭിച്ചേക്കുമെന്നും സൂചനയുണ്ട്. ബാങ്കിങ് മേഖലയിലെ പ്രവൃത്തി ദിനം അഞ്ചായി ചുരുക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ധനമന്ത്രി നിർമല സീതാരാമന് കത്തെഴുതിയിരുന്നു. പ്രവൃത്തി ദിനം ചുരുക്കുന്നത് ഉപയോക്താക്കളുടെ ബാങ്കിങ് സമയത്തെയോ, ജീവനക്കാരുടെയും ഓഫീസർമാരുടെയും ആകെ തൊഴില്‍ മണിക്കൂറുകളെയോ ബാധിക്കില്ലെന്നും ജീവനക്കാരുടെ യൂണിയൻ അറിയിച്ചു
Read More » -
വേദാന്തക്ക് തിരിച്ചടി: തൂത്തുക്കുടിയിലെ യൂണിറ്റ് അടച്ചുപൂട്ടാനുള്ള ഉത്തരവ് സുപ്രിംകോടതി ശരിവെച്ചു
ന്യൂഡൽഹി: വേദാന്ത ലിമിറ്റഡിന്റെ തൂത്തുക്കുടിയിലെ ചെമ്ബ് സംസ്കരണ യൂണിറ്റ് അടച്ചുപൂട്ടാനുള്ള മദ്രാസ് ഹൈകോടതി ഉത്തരവ് സുപ്രിംകോടതി ശരിവെച്ചു. തൂത്തുക്കുടി മേഖലയില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്ക്കിടയാക്കിയ വേദാന്ത ഗ്രൂപ്പിനു കീഴിലുള്ള സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്റിനെതിരെ നടന്ന സമരത്തിന് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ 13 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡ് കമ്ബനി പൂട്ടി സീല്‍ ചെയ്തത്, ഈ തീരുമാനം മദ്രാസ് ഹൈകോടതി ശരിവെച്ചിരുന്നു. അതിനെ ചോദ്യം ചെയ്താണ് കമ്ബനി സുപ്രിം കോടതിയെ സമീപിച്ചത്. ആവർത്തിച്ചുള്ള ഗുരുതരമായ നിയമ ലംഘനങ്ങളാണ് കമ്ബനിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും കമ്ബനി തുറന്ന് പ്രവർത്തിക്കാൻ അനുമതി നല്‍കാനാകില്ലന്നും സുപ്രിം കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പർഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി. 1999 മുതല്‍ ജനങ്ങള്‍ കമ്പനിക്കെതിരെ സമരം തുടങ്ങിയിരുന്നു. തുടക്കത്തില്‍ സമരത്തെ കമ്ബനിയും സർക്കാരും അവഗണിച്ചിരുന്നു. എന്നാല്‍ സംഘടിത സമരം തുടങ്ങിയതിന്റെ നൂറാം ദിനമായ 2018 മേയ്…
Read More »