India
-
22-ാമത്തെ വയസിൽ പഞ്ചസാര ഫാക്ടറിയിൽ സഹകരണ ബോർഡ് അംഗമായി രാഷ്ട്രീയ ജീവിതം!! 44 വർഷത്തെ രാഷ്ട്രീയത്തിൽ തോൽവിയറിയാത്ത ജൈത്രയാത്ര, 2023ൽ എൻസിപി പിളർത്തി ശിവസേന- ബിജെപി സർക്കാരിനൊപ്പം ചേർന്നത് 53 ൽ 29 എംഎൽഎമാരേയും ഒപ്പംകൂട്ടി വൻ അട്ടിമറിയിലൂടെ, നഷ്ടമായത് ബാരാമതി ഒരിക്കലും തോൽപിക്കാതെ കൊണ്ടുനടന്ന അവരുടെ ‘പവറി’നെ
മുംബൈ: 44 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ തോൽവിയറിയാത്ത ജീവിതമായിരുന്നു എൻസിപി നേതാവും മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയുമായിരുന്ന അജിത് പവാറിന്റേത്. തുടക്കം 1982ൽ പുണെയിലെ പഞ്ചസാര ഫാക്ടറിയിലെ സഹകരണ ബോർഡ് അംഗമായതോടെയായി. പിന്നീടങ്ങോട്ട് വെച്ചടി വെച്ചടി കയറ്റമായിരുന്നു അജിത് പവാറിന്റെ രാഷ്ട്രീയ ജീവിതത്തിൽ. 1991 മുതൽ 2007 വരെ പുണെ ജില്ല സഹകരണ ബാങ്ക് ചെയർമാനായി. 1991-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബാരാമതിയിൽ നിന്ന് പാർലമെൻ്റ് അംഗമായെങ്കിലും ശരദ് പവാറിന് മത്സരിക്കാനായി ലോക്സഭാംഗത്വം അദ്ദേഹം രാജിവച്ചു. പിന്നീട് 1991-ൽ തന്നെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബാരാമതിയിൽ നിന്ന് ആദ്യമായി നിയമസഭാംഗമായി, പിന്നീട് നടന്ന എല്ലാ നിയമസഭ തെരഞ്ഞെടുപ്പുകളിലും ബാരാമതിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 1991ലെ സുധാകരറാവു നായിക് മന്ത്രിസഭയിൽ ആദ്യമായി സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയായ അജിത് പിന്നീട് അഞ്ച് തവണ കൂടി കാബിനറ്റ് റാങ്കോടെ മന്ത്രിയായി. 2010-12, 2012-14, 2019-22, 2023-24, 2024-26 കാലഘട്ടത്തിൽ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി. കൂടാതെ 2022-23 കാലഘട്ടത്തിൽ സംസ്ഥാനത്തെ പ്രതിപക്ഷ…
Read More » -
മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിൽ, അജിത് പവാറിനൊപ്പം അംഗരക്ഷകരും പൈലറ്റുമടക്കം 6 പേർക്ക് ദാരുണാന്ത്യം, അപകടം വരുന്ന തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതുയോഗങ്ങളിൽ പങ്കെടുക്കാൻ പ്രൈവറ്റ് ജെറ്റിൽ പോകവേ- ദൃശ്യങ്ങൾ പുറത്ത്
മുംബൈ: മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നുവീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി. നേതാവുമായ അജിത് പവാർ (66) ഉൾപ്പെടെ 6 പേർ കൊല്ലപ്പെട്ടു. ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കവെ വിമാനം തകർന്നുവീണ് കത്തിയമരുകയായിരുന്നു. ബുധനാഴ്ച രാവിലെ 8.45 ഓടെയായിരുന്നു അപകടം. അജിത് പവാറും അംഗരക്ഷകരും പൈലറ്റും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 6 പേരും മരിച്ചതായാണ് സ്ഥിരീകരണം. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനൊപ്പം 1 പിഎസ്ഒയും 1 അറ്റൻഡന്റും 2 ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. ബാരാമതിയിൽ ചില പൊതുയോഗത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം സ്ഥലത്തെത്തിയത്. ചൊവ്വാഴ്ച അജിത് പവാർ മുംബൈയിലായിരുന്നു, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ അധ്യക്ഷതയിൽ ചേർന്ന മഹാരാഷ്ട്ര കാബിനറ്റ് കമ്മിറ്റി ഓൺ ഇൻഫ്രാസ്ട്രക്ചറിന്റെ യോഗത്തിൽ അദ്ദേഹം പങ്കെടുത്തു. മഹാരാഷ്ട്ര മന്ത്രി ചന്ദ്രശേഖർ ബവൻകുലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു. തുടർന്ന് ഇന്ന് തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില യോഗങ്ങളിൽ പങ്കെടുക്കാൻ ബാരാമതിയിലേക്ക് യാത്ര തിരിച്ചതായിരുന്നു. അതേസമയം അപകടസ്ഥലത്തുനിന്ന് ചിന്നിച്ചിതറിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. മുംബൈയിൽനിന്ന്…
Read More » -
വിമാനപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു, അപകടം ലാൻഡിങ്ങിനിടെ, അജിത് പവാർ സഞ്ചരിച്ചിരുന്ന വിമാനം റൺവേയിൽ ഇടിച്ച് തെന്നിമാറി അപകടം!!വിമാനത്തിൽ മന്ത്രിയുൾപെടെ ആറു പേർ ഉണ്ടായിരുന്നതായി റിപ്പോർട്ട്
മുംബൈ: ബാരാമതിയിൽ നടന്ന വിമാനപകടത്തിൽ എൻസിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ബാരാമതിയിൽ ബുധനാഴ്ച രാവിലെയായിരുന്നു അപകടമുണ്ടായത്. വിമാനം തകർന്നുവീണതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അജിത് പവാറിന്റെ സ്വകാര്യ വിമാനം പൂർണമായി കത്തിനശിച്ചു. രാവിലെ 8 മണിക്ക് മുംബൈയിൽ നിന്ന് പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. അജിത് പവാറും ഉൾപ്പെടെ ആറ് പേർ വിമാനത്തിൽ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. വിമാനം റൺവേയിൽ ഇടിച്ച് തെന്നിമാറുകയായിരുന്നു. അജിത് പവാറിന്‍റെ ജന്മനാട്ടിലാണ് അപകടം ഉണ്ടായത്. ബാരാമതിയിൽ ഇന്ന് അജിത് പവാറിന് 4 പൊതുയോഗങ്ങൾ ഉണ്ടായിരുന്നു. ഇതിൽ പങ്കെടുക്കാൻ എത്തിയതാണ് അദ്ദേഹമെന്നാണ് വിവരം.
Read More » -
അമേരിക്കൻ തൊഴിലുകൾ അമേരിക്കക്കാർക്ക് : പുതിയ എച്ച്-1ബി വിസ അപേക്ഷകൾ മരവിപ്പിക്കാൻ നിർദ്ദേശം: സർക്കാർ ഏജൻസികളിലും സർവ്വകലാശാലകളിലും ഇനി അമേരിക്കൻ പൗരന്മാർ മാത്രം: നിർദ്ദേശം നൽകി ടെക്സാസ ഗവർണർ
ടെക്സാസ്: പഠിപ്പും കഴിവുമുള്ള അമേരിക്കക്കാർ ജോലിയില്ലാതെ തെക്കുവടക്ക് നടക്കുന്നത് ഒഴിവാക്കാനാണ് എന്ന പ്രഖ്യാപനത്തോടെ അമേരിക്കൻ തൊഴിലുകൾ അമേരിക്കക്കാർക്ക് എന്ന കർശന നിലപാടുമായി അമേരിക്ക മുന്നോട്ടുപോകുമ്പോൾ ആധിയേറുന്നത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ തൊഴിൽ അന്വേഷികൾക്ക്. സർക്കാർ ഏജൻസികളിലും സർവ്വകലാശാലകളിലും പുതിയ എച്ച്-1ബി വിസ അപേക്ഷകൾ മരവിപ്പിക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് ടെക്സാസ ഗവർണർ. അമേരിക്കൻ പൗരന്‍മാരായ തൊഴിലാളികളെ സംരക്ഷിക്കാനാണ് നീക്കമെന്നാണ് ടെക്സാസ് ഗവർണറായ ഗ്രെഗ് അബോട്ട് നിർദ്ദേശത്തേക്കുറിച്ച് വിശദമാക്കുന്നത്. അമേരിക്കയിലെ തൊഴിലുകൾ അമേരിക്കക്കാർക്ക് ലഭിക്കണമെന്ന് വ്യക്തമാക്കിയാണ് 2027 മെയ് 31 വരെ പുതിയ എച്ച്-1ബി വിസ അപേക്ഷകൾ മരവിപ്പിക്കാൻ റിപ്പബ്ലിക്കൻ ഗവർണർ നിർദ്ദേശിച്ചിരിക്കുന്നത്. ഫെഡറൽ പ്രോഗ്രാമിലെ ദുരുപയോഗങ്ങൾ തടയുന്നതിനും അമേരിക്കക്കാർക്ക് അവസരം ലഭിക്കുന്നതിനുമാണ് നീക്കമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്തെ സർക്കാർ സ്കൂളുകൾ, സർവ്വകലാശാലകൾ, ഇവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവയിൽ പരിശോധന നടത്തിയതിന് പിന്നാലയാണ് നിർദ്ദേശം. ടെക്സസ് സമ്പദ്‌വ്യവസ്ഥ ടെക്സസിലെ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും പ്രയോജനകരമാകണമെന്ന് ഗ്രെഗ് അബോട്ട് വ്യക്തമാക്കുന്നത്. യോഗ്യരായ…
Read More » -
യുഎസ് തീരുവ ആഘാതം കുറയ്ക്കാൻ മറു തന്ത്രം, ‘മദർ ഓഫ് ഓൾ ഡീൽസ്’ യാഥാർത്ഥ്യത്തിൽ!! ഇനി മുതൽ യൂറോപ്യൻ യൂണിയൻ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി…ഡീൽ വഴി വരാനിരിക്കുന്നത് വമ്പൻ തൊഴിലവസരം
ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ചരിത്രപ്രധാനമായ സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മദർ ഓഫ് ഓൾ ഡീൽസ് പ്രഖ്യാപിച്ചത്. ഏകദേശം രണ്ട് ദശാബ്ദത്തോളം ഇടവേളകളോടെ നടന്ന ചർച്ചകൾക്കൊടുവിലാണ് ‘മദർ ഓഫ് ഓൾ ഡീൽസ്’എന്ന് മോദി വിശേഷിപ്പിച്ച ഉടമ്പടി യാഥാർത്ഥ്യമായത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ (താരിഫ്) നയങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ–EU കരാർ പ്രാധാന്യം നേടുന്നത്. 27 അംഗങ്ങളുള്ള യൂറോപ്യൻ യൂണിയനുമായി സ്വതന്ത്ര വ്യാപാരം സാധ്യമാക്കുന്നതിനായി ഇന്ത്യ തന്റെ വലിയതും കർശനമായി നിയന്ത്രിതവുമായ വിപണി ക്രമാനുഗതമായി തുറക്കാനാണ് കരാറിലൂടെ തീരുമാനിച്ചിരിക്കുന്നത്. EU ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്. അതുപോലെ ഈ അടുത്ത കാലത്ത് രാജ്യന്തര തലത്തിൽ പ്രഖ്യാപിക്കപ്പെട്ട ഏറ്റവും വലിയ വ്യാപാര കരാറുകളിലൊന്നാണിത്. ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന 99.5 ശമതാനം ഉൽപന്നങ്ങൾക്കും യൂറോപ്യൻ യൂണിയൻ തീരുവ ഇളവ് നൽകും. ഇറക്കുമതി ചെയ്യുന്ന 97 ശതമാനം ഉൽപന്നങ്ങൾക്ക് ഇന്ത്യയും തീരുവ…
Read More » -
വാതില്‍ തുറക്കും, പക്ഷേ, വില്‍പന എളുപ്പമാകില്ല; ഇപ്പോഴും ഇന്ത്യ ‘ഭരിക്കുന്നത്’ ജപ്പാന്‍ മാതൃക; ഇന്ത്യക്കാരെ അളന്നു മുറിച്ചു വണ്ടിയിറക്കുന്ന സുസുക്കിയും ഹ്യുണ്ടായിയും തുടരും; മത്സരിക്കുക ആഡംബര വാഹന കമ്പനികള്‍ തമ്മില്‍
ന്യൂഡല്‍ഹി: അമേരിക്കന്‍ നികുതി വര്‍ധനയിലും ചൈനയുടെ ‘വിലക്കുറവ്’ യുദ്ധത്തിലും വലയുന്ന യൂറോപ്യന്‍ കാര്‍ നിര്‍മാതാക്കള്‍ക്ക് ഇന്ത്യയിലേക്കുള്ള ഇറക്കുമതി നികുതി വെട്ടിക്കുറവ് ആശ്വാസകരമാകും. എന്നാല്‍, തദ്ദേശീയ കമ്പനികളും ജപ്പാനിലെ ചെറുകാറുകളും (compact Japanese kei cars) ആധിപത്യം പുലര്‍ത്തുന്ന കടുത്ത മത്സരമുള്ള ഒരു വിപണിയാണ് അവര്‍ക്കു നേരിടാനുള്ളത്. ചൊവ്വാഴ്ച ഒപ്പിടുന്ന കരാര്‍ പ്രകാരം, യൂറോപ്യന്‍ നിര്‍മ്മിത കാറുകളുടെ ഇറക്കുമതി നികുതി 110 ശതമാനത്തില്‍നിന്ന് 40 ശതമാനമായി കുറയും. ഫോക്‌സ്വാഗണ്‍ (volkswagen), റെനോ (Renault) തുടങ്ങിയ കമ്പനികള്‍ക്ക് ഇന്ത്യയുടെ വിശാലമായ വിപണിയിലേക്കുള്ള ഏറ്റവും വലിയ വാതിലാണു തുറക്കുന്നത്. ഈ നീക്കം കൊണ്ട് വിപണിയുടെ വാതിലിന്റെ അല്‍പം മാത്രമാണു തുറക്കുന്നതെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മിനി കൂപ്പറിനേക്കാള്‍ വലിപ്പം കുറഞ്ഞതും കുറഞ്ഞ വിലയുള്ളതുമായ ‘മാരുതി സുസുക്കി വാഗണ്‍ ആര്‍’ പോലുള്ള മോഡലുകളിലൂടെ സുസുക്കിയും ഹ്യുണ്ടായിയും നിലവില്‍ ഇന്ത്യന്‍ വിപണി ഭരിക്കുകയാണ്. ‘ഇതൊരു തുടക്കം മാത്രമാണ്. യൂറോപ്പില്‍ നിന്നുള്ള കയറ്റുമതിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ അത് പ്രീമിയം (ലക്ഷ്വറി) കാറുകളെ കുറിച്ച്…
Read More » -
എല്ലാ കരാറുകളുടെയും മാതാവ്! ലോക സമ്പദ്‌വ്യവസ്ഥയുടെ നാലിലൊന്ന് ഭാഗത്തെ പ്രതിനിധീകരിക്കുന്ന വ്യാപാര കരാറില്‍ ഒപ്പിട്ടെന്നു മോദി; യൂറോപ്യന്‍ യൂണിയനുവേണ്ടി വിപണികള്‍ തുറന്നിട്ട് ഇന്ത്യ; അമേരിക്കയെ ഒഴിവാക്കിയുള്ള ലോക രാജ്യങ്ങളുടെ നീക്കത്തിന്റെ ഭാഗം
ന്യൂഡല്‍ഹി: ലോക സമ്പദ്‌വ്യവസ്ഥയുടെ നാലിലൊന്നു ഭാഗത്തെ പ്രതിനിധീകരിക്കുന്ന ചരിത്രപരമായ ഒരു വ്യാപാര കരാറിന് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും അന്തിമരൂപം നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കയുമായുള്ള അസ്ഥിരമായ ബന്ധങ്ങള്‍ക്കിടയില്‍ ഒരു ബദല്‍ സുരക്ഷാമാര്‍ഗം കണ്ടെത്താനുള്ള ഇരുപക്ഷത്തിന്റെയും നീക്കമായിട്ടാണിതിനെ വിലയിരുത്തുന്നത്. ഏകദേശം രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍, ലോകത്തിലെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയെ 27 രാഷ്ട്രങ്ങള്‍ ഉള്‍പ്പെടുന്ന യൂറോപ്യന്‍ യൂണിയനായി തുറന്നുനല്‍കാന്‍ ഈ കരാര്‍ വഴിയൊരുക്കും. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് നിലവില്‍ യൂറോപ്യന്‍ യൂണിയന്‍. ഇന്നലെ കരാര്‍ ഒപ്പിട്ടെന്നു മോദി വ്യക്തമാക്കി. ലോകമെമ്പാടുമുള്ള ആളുകള്‍ ഇതിനെ ‘എല്ലാ കരാറുകളുടെയും മാതാവ്’ എന്നാണ് വിളിക്കുന്നത്. ഈ കരാര്‍ ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്കും യൂറോപ്പിലെ ദശലക്ഷക്കണക്കിന് ആളുകള്‍ക്കും വലിയ അവസരങ്ങള്‍ നല്‍കും. ആഗോള ജിഡിപിയുടെ 25 ശതമാനത്തെയും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നിനെയും ഈ കരാര്‍ പ്രതിനിധീകരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ALSO READ യൂറോപ്യന്‍ വാഹനങ്ങള്‍ ഒഴുകും; ഇന്ത്യന്‍ വാഹനക്കമ്പനികള്‍…
Read More » -
ആരുമറിഞ്ഞില്ല, വീണ്ടും ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ഭീകര ക്യാമ്പുകള്‍ തരിപ്പണമാക്കി; ശൗര്യചക്ര പ്രഖ്യാപനത്തിനു പിന്നാലെ വെളിപ്പെടുത്തല്‍; ജൂലൈ 11നും 13നും ഇടയില്‍ ആക്രമണം
ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള സര്‍ജിക്കല്‍ സ്ട്രൈക്ക് വീണ്ടും നടത്തിയെന്ന് സമ്മതിച്ച് ഇന്ത്യ. ഇന്ത്യാ–മ്യാന്‍മര്‍ അതിര്‍ത്തിയില്‍ 2025 ജൂലൈ മാസത്തില്‍ നടത്തിയ ഓപ്പറേഷനെക്കുറിച്ച് റിപ്പബ്ലിക് ദിനത്തിലാണ് ഇന്ത്യ സ്ഥിരീകരിച്ചത്. ലഫ്റ്റനന്റ് കേണല്‍ ഗട്ടേജ് ആദിത്യ ശ്രീകുമാറിന് ശൗര്യചക്ര പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു സ്ഥിരീകരണം. ഈ ബഹുമതിക്കൊപ്പമുള്ള വിവരണത്തിലാണ് 2025 ജൂലൈയിലെ ഓപ്പറേഷന് ഇന്ത്യ ഔദ്യോഗികമായി അംഗീകാരം നല്‍കിയതിനെക്കുറിച്ച് പറയുന്നത്. ജൂലൈ 11നും 13നും ഇടയില്‍ ഇന്ത്യ–മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നടത്തിയ തന്ത്രപ്രധാനമായ നീക്കം നടത്തിയത് കേണല്‍ ശ്രീകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു. കുപ്രസിദ്ധ തീവ്രവാദികളടക്കം ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും ഇന്ത്യ അവകാശപ്പെടുന്നു. കേണലിന്‍റെ രഹസ്യമായ ആസൂത്രണത്തേയും ആക്രമണത്തേയും പ്രശംസിച്ച രേഖയില്‍ ഓപ്പറേഷന്‍റ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായിട്ടില്ല. തങ്ങളുടെ കിഴക്കന്‍ കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ ഡ്രോണുകള്‍ ആക്രമിച്ചെന്ന് യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം ഇന്‍ഡിപെന്റന്റ് (ULFA-I) ജൂലൈ 13ന് പ്രസ്താവനയിറക്കിയിരുന്നു. എന്നാല്‍ ആരോപണം മാത്രമെന്ന് പറഞ്ഞ് ആ സംഭവത്തെ ഇന്ത്യ നിഷേധിക്കുകയും പിന്നീട് മൗനം പാലിക്കുകയും…
Read More » -
‘ഏകാധിപത്യം, തൊഴില്‍ നഷ്ടം, ഭീകരവാദം, പണക്കൊതി; ജീവിവര്‍ഗമെന്ന നിലയില്‍ നിലനില്‍പിനെ തന്നെ തീരുമാനിക്കും’; നിര്‍മിത ബുദ്ധി നീങ്ങുന്നത് അപകടകരമായ വഴിയില്‍; മുമ്പു പറഞ്ഞതെല്ലാം തള്ളിപ്പറഞ്ഞ് മുന്നറിയിപ്പുമായി എഐ കമ്പനി സിഇഒയുടെ ലേഖനം; പക്വതയില്ലാത്ത ലോകത്തെക്കുറിച്ച് ഭീതിയെന്നും ആന്ത്രോപ്പിക് തലവന്‍ ഡാരിയോ അമോഡേയ്
ന്യൂയോര്‍ക്ക്: കൃത്യമായ ഇടപെടലുകള്‍ നടത്തിയില്ലെങ്കില്‍ മനുഷ്യബുദ്ധിയെ മറികടന്ന് നിര്‍മിത ബുദ്ധി (super-human intelligence) നാഗരികതയ്ക്കുതന്നെ ഭീഷണിയാകുമെന്ന് ലോകത്തെ ഏറ്റവും ശക്തവും ജനപ്രിയവുമായ എഐ സംവിധാനങ്ങളുടെ ശില്‍പിയായ ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡേയ് (Anthropic CEO Dario Amodei). നമ്മള്‍ ഒരു അഗ്നിപരീക്ഷയിലേക്കു കടക്കുകയാണെന്നും ഇത് അങ്ങേയറ്റം പ്രക്ഷുബ്ധവും അതുപോലെതന്നെ ഒഴിവാക്കാന്‍ കഴിയാത്തതുമാണ്. ഒരു ജീവിവര്‍ഗമെന്ന നിലയില്‍ നമ്മളുടെ നിലനില്‍പ്പിനെത്തന്നെ ഇതു തീരുമാനിക്കുമെന്നും അദ്ദേഹം 38 പേജുള്ള ലേഖനത്തില്‍ പറയുന്നു. ‘മനുഷ്യരാശിക്ക് ഊഹിക്കാനാവാത്ത അത്രയും വലിയ അധികാരം ലഭിക്കാന്‍ പോകുകയാണ്. എന്നാല്‍ നമ്മുടെ സാമൂഹികവും രാഷ്ട്രീയവും സാങ്കേതികവുമായ സംവിധാനങ്ങള്‍ക്ക് അത് കൈകാര്യം ചെയ്യാനുള്ള പക്വതയുണ്ടോ എന്നതു വ്യക്തമല്ലെന്നും അദ്ദേഹം പറയുന്നു. എന്തുകൊണ്ട് ഇത് പ്രധാനമാണ്: ലോകത്തിലെ ഏറ്റവും നൂതനമായ എല്‍എല്‍എം (LLM systems) സംവിധാനങ്ങള്‍ നിര്‍മ്മിച്ച കമ്പനിയാണ് അമോഡേയുടെ ആന്ത്രോപിക്. അവരുടെ പുതിയ ‘ക്ലോഡ് ഓപ്പസ് 4.5’ (Claude Opus 4.5), കോഡിംഗ് ടൂളുകള്‍ എന്നിവ സിലിക്കണ്‍ വാലിയിലെ വലിയ ചര്‍ച്ചാവിഷയമാണ്. ആന്ത്രോപിക്കിന്റെ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള…
Read More »
