India

  • സന്താനം നായകനായ “സാന്റാ 20” ചിത്രീകരണം ആരംഭിച്ചു; നിർമ്മാണം വീനസ് ഇൻഫോടെയ്ൻമെന്റ്, കെ 7 സ്റ്റുഡിയോ

    സന്താനം നായകനായ ടൈം ലൂപ്പ് ഡിറ്റക്ടീവ് ത്രില്ലറിന്റെ ചിത്രീകരണം ആരംഭിച്ചു. വീനസ് ഇൻഫോടെയ്ൻമെന്റ്, കെ 7 സ്റ്റുഡിയോ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ പേര് “സാന്റാ 20” എന്നാണ്. വീനസ് ഇൻഫോടെയ്ൻമെന്റ്, കെ 7 സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ കെ ജെ ഗണേഷ്, വിജയ് കെ സെല്ലയ്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുധമാൻ കൃഷ്ണ. ടൈം-ലൂപ്പ് അടിസ്ഥാനമാക്കി ഒരുക്കുന്ന ആവേശകരമായ ഈ ഡിറ്റക്ടീവ് ത്രില്ലറിൽ, നിഗൂഢത, സസ്പെൻസ്, നർമ്മം എന്നിവ കോർത്തിണക്കിയാണ് അവതരിപ്പിക്കാൻ പോകുന്നത്. ഒരു കുറ്റകൃത്യം പുറത്തു കൊണ്ട് വരാൻ, അപ്രതീക്ഷിതവും സാഹസികവും ആവേശകരവുമായ ഒരു യാത്രയിലേക്ക് പുറപ്പെടുന്ന ഒരു ഡിറ്റക്റ്റീവിന്റെ കഥയാണ് ചിത്രം പറയുന്നത്. ജെൻസൺ ദിവാകർ, റെഡിൻ കിംഗ്സ്ലി, ജോർജ്ജ് മരിയൻ, പ്രദീപ് ആന്റണി, ഫൌസി, ടിഎസ്ആർ എന്നിവർ നിർണ്ണായക വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ, സന്താനത്തിനൊപ്പം ഗോപിക രമേഷും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശക്തമായ സാങ്കേതിക സംഘത്തിന്റെ പിന്തുണയോടെ, ഒരു വമ്പൻ ദൃശ്യാനുഭവം നൽകാനുള്ള…

    Read More »
  • കെൻ കരുണാസിന്റെ പക്കാ ഫെസ്റ്റിവൽ എന്റെർറ്റൈനര്‍ ചിത്രം “യൂത്ത്” ട്രെയ്‌ലർ പുറത്തിറങ്ങി

    തമിഴ് യുവതാരം കെൻ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന “യൂത്ത്” ട്രെയ്‌ലർ പുറത്ത്. കെൻ കരുണാസ് തന്നെ നായകനായും വേഷമിടുന്ന ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ്. തമിഴിലെ കോമഡി വേഷങ്ങളിലൂടെ പ്രശസ്തനായ കരുണാസിന്റെ മകനാണ് കെൻ. മലയാള താരം സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കെനിന്റെ അച്ഛൻ വേഷത്തിലാണ് സുരാജ് ചിത്രത്തിലെത്തുന്നത്. മലയാളി താരം അനിഷ്മ അനിൽകുമാറാണ് ചിത്രത്തിലെ നായിക. മാർച്ച് 19ന് ചിത്രം തീയറ്ററിലെത്തും. ദേവദർശിനി ചേതൻ, പ്രിയാൻഷി യാദവ്, മീനാക്ഷി ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. കെൻ കരുണാസ് തന്നെ രചനയും നിർവഹിച്ച ഈ സ്‌കൂൾ ടീനേജ് റൊമാന്റിക് കോമഡി ഡ്രാമ നിർമ്മിച്ചിരിക്കുന്നത് പാർവത എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കറുപ്പയ സി റാം, സുലോചന കുമാർ എന്നിവർ ചേർന്നാണ്. ആദ്യാവസാനം പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന, ഹാസ്യവും പ്രണയവും വൈകാരിക നിമിഷങ്ങളും എല്ലാം കോർത്തിണക്കിയ ഒരു പക്കാ ഫെസ്റ്റിവൽ എന്റെർറ്റൈനെർ…

    Read More »
  • സഞ്ജുവിനു വേണ്ടി ഗംഭീര്‍ പലരോടും പടവെട്ടി; ആ തിരിച്ചുവരവ് കസറി; കൈയടിച്ച് ഷോയ്ബ് അക്തര്‍; മലയാളിയുടെ പ്രകടനം പാകിസ്താനിലും ചര്‍ച്ച

    ട്വന്റി20 ലോകകപ്പില്‍ സഞ്ജുവിനെ ടീമിലേക്ക് തിരിച്ചെത്തിച്ച ഹെഡ് കോച്ച് ഗൗതം ഗംഭീറിനെ പ്രശംസിച്ച് മുന്‍ പാക്കിസ്ഥാന്‍ ബൗളര്‍ ഷോയിബ് അക്തര്‍. സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താനായി ഗംഭീര്‍ മാനേജ്മെന്റിനുള്ളില്‍ പലരുമായും വാദത്തിലേര്‍പ്പെട്ടെന്നും പല തരത്തിലുള്ള പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് സഞ്ജുവിനെ തിരിച്ചെത്തിക്കാന്‍ മാനേജ്മെന്റ് തയാറായതെന്നും അക്തര്‍ പറയുന്നു. ഹെഡ് കോച്ചിന്റെ പരിശ്രമങ്ങള്‍ക്ക് വലിയ കയ്യടിയാണ് പാക് താരം നല്‍കുന്നത്. പിടിവി സ്പോര്‍ട്സ് ഷോയില്‍ സംസാരിക്കവേയാണ് താരം ഗൗതം ഗംഭീറിന്റെ തീരുമാനത്തെക്കുറിച്ചും സഞ്ജുവിന്റെ പ്രകടനത്തെക്കുറിച്ചും വാചാലനായത്. ‘താന്‍ ഇന്ത്യയിലുണ്ടായിരുന്ന 2015 കാലത്ത് തന്നെ സഞ്ജുവിനെക്കുറിച്ച് വലിയ തോതിലുള്ള ചര്‍ച്ചകളും പ്രതീക്ഷകളുമുണ്ടായിരുന്നെന്നും ഷോയിബ് അക്തര്‍ പറയുന്നു. അന്ന് എം.എസ്. ധോണി, ദിനേഷ് കാർത്തിക് തുടങ്ങിയ വിക്കറ്റ് കീപ്പർമാർ ടീമിലുള്ളതിനാലാണ് സഞ്ജുവിന് സ്ഥിരമായി അവസരങ്ങൾ ലഭിക്കാൻ കാത്തിരിക്കേണ്ടിവന്നത്. ഗംഭീര്‍ ഇന്ന് എല്ലാവരോടും പോരാടിയാണ് സഞ്ജുവിനെ ടീമിലെത്തിച്ചത്’– അക്തര്‍ പറയുന്നു. ഈ ടൂര്‍ണമെന്റില്‍ തന്നെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ വിഷയമാണ് സഞ്ജു സാംസണിന്റെ തിരിച്ചുവരവും ഫോമും പിന്നീടുണ്ടായ തകര്‍പ്പന്‍ പ്രകടനവും.…

    Read More »
  • ലോകത്തെ ഏറ്റവും അപകടകരമായ ജോലി; ഓരോ സെക്കന്‍ഡിലും മരണഭയം! സാറ്റലൈറ്റുകള്‍ മുതല്‍ ഡ്രോണുകള്‍വരെ നോട്ടമിടുന്ന ഇറാന്‍ ബാലിസ്റ്റിക് വിഭാഗം; ഭൂഗര്‍ഭ മിസൈല്‍ സിറ്റി മുതല്‍ വിക്ഷേപണം വരെ അപകടകരം; അടിമുടി നിഗൂഢ ജീവിതം

    ടെഹ്‌റാന്‍: ഇറാന്റെ പ്രതിരോധത്തിന്റെ നട്ടെല്ലാണു ബാലിസ്റ്റിക് മിസൈല്‍ യൂണിറ്റ്. ആയിരക്കണക്കിനു മിസൈലുകളാണ് ഇറാന്‍ സംഭരിച്ചിട്ടുള്ളത്. എന്നാല്‍, ഇതില്‍ ജോലി ചെയ്യുന്ന സൈനികരുടെ ജീവിതമാണ് ലോകത്തെ ഏറ്റവും അപകടകരമായ ഒന്നായിട്ടു ചൂണ്ടിക്കാട്ടുന്നത്. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ സൂക്ഷിച്ചിരിക്കുന്നത് പര്‍വ്വതങ്ങള്‍ക്കടിയില്‍ നൂറുകണക്കിന് അടി താഴ്ചയിലുള്ള കൂറ്റന്‍ തുരങ്കങ്ങളിലാണ്. ഈ കേന്ദ്രങ്ങളെ ‘മിസൈല്‍ സിറ്റികള്‍’ എന്നാണ് അവര്‍ വിളിക്കുന്നത്. ഇവിടെ ജോലി ചെയ്യുന്ന സൈനികര്‍ ആഴ്ചകളോളം പുറംലോകം കാണാതെയാണ് കഴിയുന്നത്. പുറത്തെത്തിയാല്‍ ഇസ്രയേല്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യം വയ്ക്കുന്നതും മിസൈല്‍ കമാന്‍ഡിനെയാണ്. പ്രവര്‍ത്തന സജ്ജമാക്കുമ്പോള്‍ മുതല്‍ പുറത്തെത്തിച്ച് ആക്രമണത്തിന് ഒരുക്കുമ്പോള്‍വരെ അടിമുടി ജീവന്‍ നഷ്ടമാകാവുന്ന ജോലി. ലോകത്ത് ഏറ്റവും അപകടകരം. חיל-האוויר השלים לאורך היום גל תקיפה רחב נוסף, במסגרתו הוטלו חימושים רבים על כ-200 מטרות במערב ומרכז איראן, בהם עשרות משגרי טילים בליסטיים. בתיעוד שמתפרסם כעת מאחד האתרים שהותקפו, ניתן לראות חיסול…

    Read More »
  • തന്ത്രം മാറ്റിയതോ അബദ്ധമോ? ആമസോണിന്റെയും മൈക്രോ സോഫ്റ്റിന്റെയും ഡാറ്റാ സെന്ററുകളിലും ആക്രമണം; ബാങ്കിംഗ് സംവിധാനം മുതല്‍ എഐ വരെ നിശ്ചലമാക്കിയേക്കാവുന്ന നീക്കം; ലോകമെമ്പാടും ബാധിക്കും; തന്ത്രങ്ങള്‍ അടിമുടി മാറ്റിമറിച്ച് ഇറാന്‍ യുദ്ധം

    ദുബായ്: യുഎഇയിലെയും ബഹ്റൈനിലെയും ആമസോണ്‍ വെബ് സര്‍വീസസ് (AWS) പ്രവര്‍ത്തിപ്പിക്കുന്ന ക്ലൗഡ് ഡാറ്റാ സെന്ററുകള്‍ക്ക് ഇറാന്‍-യുഎസ്-ഇസ്രായേല്‍ സംഘര്‍ഷത്തിനിടെ ഉണ്ടായ ഡ്രോണ്‍ ആക്രമണങ്ങളില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റിന്റെ ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍ യുദ്ധ ലക്ഷ്യമാകുന്നതില്‍ ആശങ്ക. പണ്ട് സമാന്തര ഡിജിറ്റല്‍ സംവിധാനങ്ങളായി മാത്രം കണ്ടിരുന്ന ഈ സൗകര്യങ്ങള്‍ ഇന്ന് ഗവണ്‍മെന്റുകള്‍, ബാങ്കിംഗ് സംവിധാനങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേവനങ്ങള്‍ എന്നിവയെ നിയന്ത്രിക്കുന്ന നിര്‍ണായക കേന്ദ്രങ്ങളാണ്. ക്ലൗഡ് എന്നത് സാങ്കേതികമല്ലാത്ത ഒരു മൃദുവായ വാക്കാണ്, എന്നാല്‍ യഥാര്‍ത്ഥത്തില്‍ ലോകത്തിന്റെ ഡിജിറ്റല്‍ നട്ടെല്ലായ സെര്‍വര്‍ ഫാമുകളെയാണ് (server farms) ഇത് സൂചിപ്പിക്കുന്നത്. നമ്മുടെ ആജ്ഞയ്ക്കനുസരിച്ച് എവിടെയോ ദൂരെ നിന്ന് ഡാറ്റ ലഭ്യമാകുന്ന ‘ഫ്‌ലഫി’ (fluffy) സങ്കല്പം പെട്ടെന്ന് തകര്‍ക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞയാഴ്ച ഇസ്രായേലും യുഎസും ഇറാനെ ആക്രമിച്ചതിന് തൊട്ടുപിന്നാലെ ടെഹ്റാന്‍ തിരിച്ചടിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്സിലും ബഹ്റൈനിലും ആമസോണ്‍ വെബ് സര്‍വീസസ് പ്രവര്‍ത്തിപ്പിക്കുന്ന ക്ലൗഡ് കമ്പ്യൂട്ടിംഗ് സൗകര്യങ്ങള്‍ക്ക് ഡ്രോണ്‍ ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചു. മൈക്രോസോഫ്റ്റ് അസ്യൂറിന്റെ (Microosft…

    Read More »
  • ഇറാന്‍ സൈന്യവും പ്രസിഡന്റും രണ്ടു വഴിക്ക്; കുവൈത്തിലും സൗദിയിലും ആക്രണം; യുഎസിനു വ്യേമാതിര്‍ത്തി തുറന്നു കൊടുത്തിട്ടില്ല; ഇനിയും ആക്രമണം തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന് അന്ത്യശാസന നല്‍കി സൗദി; ഗള്‍ഫ് മേഖല സമ്പൂര്‍ണ യുദ്ധത്തിലേക്കെന്ന് സൂചന

    മദീന: അമേരിക്കയുമായുള്ള യുദ്ധത്തിനു നയതന്ത്രപരമായ പരിഹാരമാണു ലക്ഷ്യമിടുന്നതെന്നും രാജ്യത്തിനും ഊര്‍ജ മേഖലയ്ക്കുമെതിരേ ആക്രമണങ്ങളുണ്ടായാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നും ഇറാന് അന്തിമ മുന്നറിയിപ്പു നല്‍കി സൗദി അറേബ്യ. ശനിയാഴ്ച ഇറാനിയന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ നടത്തിയ പ്രസംഗത്തിന് മുമ്പാണ് ഈ സന്ദേശം കൈമാറിയതെങ്കിലും ഇറാന്‍ സൈന്യം ഇക്കാര്യം പരിഗണിക്കാതെ ആക്രമണം തുടരുകയാണ്. രണ്ട് ദിവസത്തിന് മുമ്പ്, സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചിയുമായി സംസാരിക്കുകയും റിയാദിന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷം കുറയ്ക്കുന്നതിനും ചര്‍ച്ചകളിലൂടെയുള്ള പരിഹാരത്തിനുമായി ഏത് തരത്തിലുള്ള മധ്യസ്ഥതയ്ക്കും സൗദി അറേബ്യ തയ്യാറാണെന്ന് മന്ത്രി പറഞ്ഞു. ഇറാനെതിരെ വ്യോമാക്രമണം നടത്താന്‍ റിയാദോ മറ്റ് ഗള്‍ഫ് രാജ്യങ്ങളോ യുഎസിന് തങ്ങളുടെ വ്യോമാതിര്‍ത്തിയോ ഭൂപ്രദേശമോ നല്‍കിയിട്ടില്ലെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു. എങ്കിലും, സൗദി ഭൂപ്രദേശത്തിനോ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കോ എതിരായ ഇറാന്റെ ആക്രമണങ്ങള്‍ തുടരുകയാണെങ്കില്‍, സൈനിക നടപടികള്‍ക്കായി തങ്ങളുടെ താവളങ്ങള്‍…

    Read More »
  • യുദ്ധം ജയിച്ചശേഷം ഒപ്പം വരുന്നവരെ ആവശ്യമില്ല; യുദ്ധക്കപ്പല്‍ അയയ്ക്കാനുള്ള ബ്രിട്ടീഷ് തീരുമാനത്തില്‍ രൂക്ഷ പരാമര്‍ശവുമായി ട്രംപ്

    ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാമറെ രൂക്ഷമായി വിമര്‍ശിച്ച് ഡോണള്‍ഡ് ട്രംപ്. യുദ്ധം ജയിച്ച ശേഷം പിന്തുണയക്കുന്നവരെ ആവശ്യമില്ലെന്ന് ട്രംപ് ദ ട്രൂത്തില്‍ കുറിച്ചു. സൈപ്രസിലെ ബ്രിട്ടന്റെ സൈനിക താവളത്തില്‍ യുഎസ് സൈന്യത്തിന് അനുമതി നല്‍കാന്‍ വൈകിയെന്ന് നേരത്തെ ട്രംപ് ആരോപിച്ചിരുന്നു. പ്രതിരോധ നടപടികള്‍ക്ക് ബ്രിട്ടീഷ് സേനാതാവളങ്ങള്‍ ഉപയോഗിക്കാന്‍ യുഎസിന് അനുമതി നല്‍കിയതും വൈകിയിരുന്നു. ബ്രിട്ടന്റെ വിമാനവാഹിനിക്കപ്പല്‍ ഇനി ആവശ്യമില്ലെന്നും ട്രംപ് പറഞ്ഞു. എച്ച്എംഎസ് പ്രിന്‍സ് അടക്കം രണ്ട് വിമാനവാഹിനിക്കപ്പലുകള്‍ പശ്ചിമേഷ്യയിലേക്ക് അയക്കാനുള്ള ബ്രിട്ടന്റെ തീരുമാനത്തിന് പിന്നാലെയാണ് ട്രംപിന്റെ മറുപടി. സമാധാന പ്രതീക്ഷ അകലെയാക്കി ഗള്‍ഫ് മേഖലയില്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍. ദുബായ് അല്‍ബര്‍ഷയില്‍ ഡ്രൈവറായ പാക് പൗരന്‍ കൊല്ലപ്പെട്ടു. മിസൈലാക്രമണം തടയുന്നതിനിടെ കത്തിയമര്‍ന്ന അവശിഷ്ടം വാഹനത്തില്‍ പതിച്ചാണ് മരണം. ബഹ്‌റൈനില്‍ സല്‍മാന്‍ തുറമുഖത്തിനുസമീപവും യുഎസ് ബേസിലും തലസ്ഥാനമായ മനാമയിലും ഇറാന്‍ ആക്രമണം നടത്തി. മിസൈല്‍ ആക്രമണത്തെ പ്രതിരോധിക്കുന്നുവെന്ന് കുവൈത്തും ഡ്രോണുകള്‍ തകര്‍ത്തെന്ന് സൗദിയും വ്യക്തമാക്കി. ടെഹ്‌റാനില്‍ ആക്രമണം IRGCയുടെ ഇന്ധനസംഭരണകേന്ദ്രങ്ങളില്‍ ഇസ്രയേല്‍…

    Read More »
  • കിംങ്’ഫിഷ’റിൽ ശരിക്കും ഫിഷുണ്ട്…. അടിക്കാനായി മേടിച്ച ബിയറിൽ നീന്തിത്തുടിക്കുന്ന മീൻ!! പരാതിയുമായെത്തിയപ്പോൾ കൈമലർത്തി ജീവനക്കാർ- വീഡിയോ

    ഹൈദരബാദ്: കിംങ്ഫിഷറിന്റെ പൊട്ടിക്കാത്ത ബിയർ കുപ്പിയിൽ നീന്തിത്തുടിക്കുന്ന മത്സ്യത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഹൈദരാബാദിലെ മല്ലപ്പുരിലെ വൈൻ ഷോപ്പിൽ നിന്നും പ്രദേശവാസിയായ ഒരാൾ വാങ്ങിയ ബിയറിലാണ് ജീവനുള്ള നീന്തിത്തുടിക്കുന്ന മത്സ്യത്തെ കണ്ടെത്തിയത്. ബിയർ വൈൻ ഷോപ്പിൽനിന്നും പുറത്തിറങ്ങിയ ഉടനെ കുപ്പിക്കുള്ളിൽ ജീവനുള്ള ചെറുമീനിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഉപഭോക്താവ് കുപ്പി ഉയർത്തിപ്പിടിച്ച് നാട്ടുകാർക്കു മുന്നിൽ പ്രദർശിപ്പിച്ചു. എന്നാൽ ബിയറിൽ മത്സ്യത്തെ കണ്ടതിൽ തങ്ങളുടെ ഭാഗത്തു പിഴവില്ലെന്നാണ് വൈൻ ഷോപ്പിലെ ജീവനക്കാർ പറഞ്ഞത്. കമ്പനിയിൽനിന്നും ലഭിച്ച ഉൽപ്പന്നമാണ് തങ്ങൾ വിൽക്കുന്നതെന്നാണ് പരാതിപ്പെട്ട ഉപഭോക്താവിനു അവർ നൽകിയ മറുപടി. ഇതിന് പിന്നാലെ ബിയ‍ർ വാങ്ങിയ ആളും വിറ്റ ജീവനക്കാരും തമ്മിൽ വാക്കേറ്റവുമുണ്ടായി. ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ സീൽ ചെയ്ത കുപ്പിക്കുള്ളിൽ എങ്ങനെ മീൻ കുഞ്ഞ് എത്തി എന്നതിനെക്കുറിച്ച് ഇപ്പോൾ വലിയ ചർച്ചകളാണ് നടക്കുന്നത്. ഫാക്ടറിയിൽ കുപ്പികൾ വൃത്തിയാക്കുമ്പോഴോ നിറയ്ക്കുമ്പോഴോ ഉണ്ടായ പിഴവാകാം ഇതെന്നാണ് ചിലർ വിലയിരുത്തുന്നത്. ഭക്ഷണ സാധനങ്ങളിൽനിന്നും ജീവികളെ ലഭിക്കുന്ന സംഭവങ്ങൾ മുൻപും…

    Read More »
  • ആദ്യത്തെ എഐ യുദ്ധം: ഡാറ്റയും അല്‍ഗോരിതങ്ങളും ഇറാന്‍ യുദ്ധത്തെ പുനര്‍നിര്‍മ്മിക്കുന്നത് എങ്ങനെ? മേവന്‍ മുതല്‍ ഇസ്രയേലിന്റെ ഗോസ്പല്‍ വരെ; ഉപഗ്രഹ ചിത്രങ്ങള്‍ മുതല്‍ ഇലക്ട്രോണിക് സിഗ്‌നലുകള്‍ വരെ സ്വയം വിശകലനം ചെയ്യും; ലക്ഷ്യം തീരുമാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം

    വാഷിംഗ്ടണ്‍/തെഹ്റാന്‍: ഇറാന്‍-യുഎസ് സംഘര്‍ഷം രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍, ലോകം സാക്ഷ്യം വഹിക്കുന്നത് ചരിത്രത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യുദ്ധത്തിനെന്ന് പ്രതിരോധ വിദഗ്ധര്‍. ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’ എന്നു പേരിട്ട സൈനിക നീക്കത്തില്‍, യുദ്ധക്കളത്തിലെ തീരുമാനങ്ങള്‍ എടുക്കുന്നത് മനുഷ്യനേക്കാള്‍ വേഗത്തില്‍ വിവരങ്ങള്‍ വിശകലനം ചെയ്യാന്‍ കഴിയുന്ന അത്യാധുനിക അല്‍ഗോരിതങ്ങളാണ്. 1. മിന്നല്‍ വേഗത്തിലുള്ള ആക്രമണം മുന്‍കാല യുദ്ധങ്ങളില്‍ ശത്രുവിന്റെ സൈനിക കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ ആഴ്ചകള്‍ നീണ്ട നിരീക്ഷണങ്ങള്‍ ആവശ്യമായിരുന്നു. എന്നാല്‍ ഈ യുദ്ധത്തില്‍, പെന്റഗണിലെ ‘മേവന്‍’ (Maven) സിസ്റ്റം, ഇസ്രായേലിന്റെ ‘ഗോസ്പല്‍’ (Gospel) തുടങ്ങിയ എഐപ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ലക്ഷ്യങ്ങള്‍ കണ്ടെത്തുന്നു. യുദ്ധം തുടങ്ങി ആദ്യത്തെ 24 മണിക്കൂറിനുള്ളില്‍ തന്നെ ആയിരത്തിലധികം ഇറാനിയന്‍ സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ സഖ്യകക്ഷികള്‍ക്ക് സാധിച്ചു. ഉപഗ്രഹ ചിത്രങ്ങള്‍, ഡ്രോണ്‍ ദൃശ്യങ്ങള്‍, ഇലക്ട്രോണിക് സിഗ്‌നലുകള്‍ എന്നിവ ഒരേസമയം വിശകലനം ചെയ്ത് ശത്രുവിന്റെ നീക്കങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാന്‍ ഈ അല്‍ഗോരിതങ്ങള്‍ക്ക് സാധിക്കുന്നു. സെന്‍സറുകളില്‍ നിന്നും സാറ്റലൈറ്റുകളില്‍ നിന്നും ലഭിക്കുന്ന…

    Read More »
  • എന്നു തീരുമെന്ന് ഒരു പിടിയുമില്ല! ട്രംപിന്റെ പിടിവിട്ടു പറക്കുന്നോ ഇറാന്‍ യുദ്ധം? ഭൗമരാഷ്ട്രീയത്തെ അടിമുടി ഉലയ്ക്കുന്നു; കടുത്ത അതൃപ്തിയില്‍ അമേരിക്കയിലെ ഗള്‍ഫ് നിക്ഷേപകര്‍; വിദേശനയ ചൂതാട്ടമെന്നു വിമര്‍ശിച്ച് ട്രംപിന്റെ പാര്‍ട്ടിയിലെ ഒരു വിഭാഗം

    ന്യൂയോര്‍ക്ക്: പശ്ചിമേഷ്യയെ അടിമുടി തകര്‍ത്ത ഇറാന്‍ യുദ്ധം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ സൈനിക വിജയങ്ങള്‍ ഭൗമരാഷ്ട്രീയ വിജയമാക്കാന്‍ കഴിയുമോ എന്ന ചോദ്യം ട്രംപിനു മുന്നില്‍ ഉയരുന്നു. ഇറാന്‍ ആക്രമണത്തിനു പിന്നാലെ അമേരിക്കന്‍ താവളങ്ങളുടെ പേരില്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലേക്കാണ് വന്‍ തോതില്‍ മിസൈല്‍ ആക്രമണം ഉണ്ടായത്. ഇത് മേഖലയുടെ സമ്പദ് രംഗത്തെയും ‘സുരക്ഷിത’യിടമെന്ന ഖ്യാതിയെയുമാണ് അടിമുടി ചോദ്യം ചെയ്തത്. ഭൗമ രാഷ്ട്രീയത്തെ അടിമുടി ഉലച്ച ആക്രമണം ട്രംപിനു മുന്നില്‍ ഉയര്‍ത്തുന്നത് നിരവധി ചോദ്യങ്ങളാണ്. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിനും കരയിലും കടലിലും ആകാശത്തും ഇറാനിയന്‍ സേനയ്ക്കെതിരെ കനത്ത പ്രഹരങ്ങള്‍ ഏല്‍പ്പിച്ചതിനും ശേഷവും യുദ്ധം അതിവേഗം പ്രാദേശിക സംഘര്‍ഷമായി വ്യാപിച്ചു. ഇത് ട്രംപിന്റെ നിയന്ത്രണത്തിന് അതീതമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ്. വെനസ്വേലയിലെ ജനുവരി 3-ലെ മിന്നല്‍ റെയ്ഡും ജൂണില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ഒറ്റത്തവണ ആക്രമണവും പോലെ വേഗതയേറിയതും പരിമിതവുമായ പ്രവര്‍ത്തനങ്ങള്‍ ഇഷ്ടപ്പെട്ടിരുന്ന ട്രംപ് തന്റെ രണ്ട് ടേമുകളിലും വൈറ്റ്…

    Read More »
Back to top button
error: