Crime

  • മലയാളി വൈദികര്‍ക്ക് നേരെ ബജ്‌രംഗദള്‍ ആക്രമണം വീണ്ടും ; ഇത്തവണ ഒഡീഷയില്‍ ; മതപരിവര്‍ത്തനത്തിനല്ല വന്നതെന്ന് പറഞ്ഞിട്ടും തല്ലിച്ചതച്ചു ; അടിച്ചത് ഭരിക്കുന്നത് ബിജെപി ആണെന്ന് പറഞ്ഞുകൊണ്ട്

    ഭുവനേശ്വര്‍: മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് കന്യാസ്ത്രീകളെ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച ഛത്തീസ് ഗഡില്‍ നടന്ന സംഭവം കേരളത്തില്‍ ഉണ്ടാക്കിയ ഒച്ചപ്പാടുകള്‍ ചെറുതായിരുന്നില്ല. ബിജെപിയെ എതിര്‍ത്തും അനുകൂലിച്ചും ക്രൈസ്തവസഭകളെ രണ്ടു തട്ടില്‍ നിര്‍ത്തിയ സംഭവത്തിന് തൊട്ടുപിന്നാലെ ഉത്തരേന്ത്യയില്‍ വീണ്ടും മലയാളി വൈദികര്‍ക്ക് നേരെ ബജ്‌രംഗദള്‍ ആക്രമണം. ഇത്തവണ ഒഡീഷയിലാണ് സംഭവം. ഒഡിഷയിലെ ജലേശ്വറില്‍ നടന്ന സംഭവത്തില്‍ ജലേശ്വര്‍ പാരിഷ് പ്രീസ്റ്റ് ഫാ. ലിജോ നിരപ്പേല്‍, ബാലസോറിലെ ജോഡാ പാരിഷിലെ ഫാ. വി ജോജോ എന്നിവരെ കൈയ്യേറ്റം ചെയ്തെന്നാണ് പരാതി. കന്യാസ്ത്രീകള്‍ക്കുനേരെയും അതിക്രമമുണ്ടായെന്നാണ് വിവരം. ഇന്നലെ വൈകീട്ടാണ് അതിക്രമമുണ്ടായത്. വൈദികരും കന്യാസ്ത്രീകളും അടങ്ങിയ ഒരു സംഘം ഒരു മതവിശ്വാസിയുടെ ചരമവാര്‍ഷിക ചടങ്ങിനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ചടങ്ങില്‍ പങ്കെടുത്ത് രാത്രി ഒമ്പത് മണിയോടെ ഗ്രാമത്തില്‍ നിന്ന് മടങ്ങുമ്പോള്‍ ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ കാത്തു നിന്നു തടയുകയായിരുന്നു. മോട്ടോര്‍ബൈക്കില്‍ എത്തിയ വൈദികനെ ക്രൂരമായി മര്‍ദിച്ചു. കാറില്‍ വന്ന വൈദികരേയും കന്യാസ്ത്രീകളേയും അസഭ്യം പറഞ്ഞെന്നും പരാതിയുണ്ട്. 70ലേറെ ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍…

    Read More »
  • മൂത്രമൊഴിക്കാനായി വനത്തിലേക്ക് കയറി ; ആദിവാസി സ്ത്രീയെ മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു ; അറസ്റ്റിലായ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

    ഭുവനേശ്വര്‍: മൂത്രമൊഴിക്കാനായി വനത്തിലേക്ക് കയറിയ ആദിവാസി സ്ത്രീയെ മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. ഒഡീഷയിലെ അംഗുല്‍ ജില്ലയിലെ വനപ്രദേശത്ത് ഞായറാഴ്ച നടന്ന സംഭവത്തില്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പേരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍. ആഗസ്റ്റ് 5 ന് സ്ത്രീ പരാതി നല്‍കി 24 മണിക്കൂറിനുള്ളില്‍ മൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീയുടെ പരാതി പ്രകാരം, തന്റെ അനന്തരവനോടൊപ്പം അംഗുലിലെ ചെണ്ടിപാഡ പ്രദേശത്തെ ഒരു ആശുപത്രിയില്‍ പോയി മടങ്ങുമ്പോഴായിരുന്നു സംഭവം. ഉച്ചകഴിഞ്ഞ് ഏകദേശം 3:00 മണിയോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സ്ത്രീയും അനന്തരവനും ഇന്ധനം നിറയ്ക്കാനും ഭക്ഷണം കഴിക്കാനും ഒരു പെട്രോള്‍ പമ്പിന് സമീപം വാഹനം നിര്‍ത്തി. വഴിയില്‍, സ്ത്രീ മൂത്രമൊഴിക്കാന്‍ ഒരു വനപ്രദേശത്തേക്ക് കയറി. ഒറ്റപ്പെട്ട പ്രദേശത്ത് അവള്‍ തനിച്ചായിരുന്നപ്പോള്‍, ഒരു ട്രാക്ടറില്‍ വന്ന പ്രതികള്‍ അവളെ ആക്രമിച്ചു. പ്രധാന റോഡില്‍ നിന്ന് കുറച്ച് അകലെയുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് പുരുഷന്മാര്‍ തന്നെ ബലമായി കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി സ്ത്രീ പരാതിയില്‍ പറഞ്ഞു.…

    Read More »
  • മുമ്പ് വേര്‍പിരിഞ്ഞു പോയ ഭര്‍ത്താവ് സന്യാസിയായി പത്തുവര്‍ഷത്തിന് ശേഷം തിരിച്ചെത്തി ; പുലര്‍ച്ചെ 12 മണിക്ക് ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തി സ്ഥലം വിട്ടു…!

    ന്യൂഡല്‍ഹി: പത്തുവര്‍ഷം മുമ്പ് വേര്‍പിരിഞ്ഞ ഭാര്യയെ സന്യാസിയുടെ വേഷത്തിലെത്തി ഭര്‍ത്താവ് ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തി. ബുധനാഴ്ച പുലര്‍ച്ചെ 12 മണിയോടെയാണ് തെക്കന്‍ ഡല്‍ഹിയിലെ നെബ് സരായിയില്‍ നടന്ന സംഭവത്തില്‍ കിരണ്‍ ഝ എന്ന സ്ത്രീയെ അയല്‍ക്കാര്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കൊലപാതകത്തിന് പിന്നിലെ കാരണം ഉടനടി കണ്ടെത്താനായിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍, പുലര്‍ച്ചെ 12.50 ഓടെ പ്രതിയായ പ്രമോദ് ഝാ കിരണിന്റെ വീട്ടിലേക്ക് പോകുന്നത് വ്യക്തമായി. കുറ്റകൃത്യം ചെയ്ത ശേഷം അയാള്‍ രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. പാഥമിക അന്വേഷണത്തില്‍, ബീഹാര്‍ സ്വദേശിയും ഏകദേശം 55 വയസ്സ് പ്രായമുണ്ടെന്ന് കരുതപ്പെടുന്നതുമായ പ്രമോദ്, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായ ഭാര്യയുമായി 10 വര്‍ഷം മുമ്പ് വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങിയതായി കണ്ടെത്തി. അടുത്തിടെയാണ്, ഓഗസ്റ്റ് 1 ന്, ബീഹാറിലെ മുന്‍ഗര്‍ ജില്ലയിലെ തന്റെ ഗ്രാമത്തില്‍ നിന്ന് അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങിയെത്തിയത്. കിരണ്‍ തന്റെ മകന്‍ ദുര്‍ഗേഷ് ഝാ, മരുമകള്‍ കമല്‍ ഝാ, പേരക്കുട്ടി എന്നിവരോടൊപ്പമാണ്…

    Read More »
  • നേരറിയാന്‍ ക്രൈംബ്രാഞ്ച്; കിണറ്റില്‍ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസ് ഏറ്റെടുത്തു

    കണ്ണൂര്‍: പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള വീടിന് സമീപത്തെ കിണറ്റില്‍ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. വാടിക്കലില്‍ കെ.വി.സുലോചനയെ (64) ആണ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിന് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷമായി ലോക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മരണം കൊലപാതകമാണെന്ന് മനസ്സിലാക്കിയെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.തുടര്‍ന്ന് കേസന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിനു കൈമാറി ഡിജിപി ഉത്തരവ് ഇറക്കുകയായിരുന്നു. കണ്ണൂര്‍ ക്രൈം ബ്രാഞ്ച് എസ്പി: ബാലകൃഷ്ണന്‍ നായരുടെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി: എം.വി.അനില്‍ കുമാര്‍ കേസന്വേഷണം ആരംഭിച്ചു. അന്വേഷണ സംഘം സുശീല മരിച്ച നിലയില്‍ കാണപ്പെട്ട കിണറും പരിസര പ്രദേശങ്ങളും സന്ദര്‍ശിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ സുലോചനയുടെ കഴുത്തില്‍ മുറിവു കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. അതേസമയം മുങ്ങി മരണമാണെന്ന് സ്ഥിരീകരിച്ചിട്ടുമുണ്ട്. സാധാരണ ധരിക്കാറുള്ള സ്വര്‍ണാഭരണങ്ങള്‍ മൃതദേഹത്തില്‍ ഉണ്ടായിരുന്നില്ല. ഇതോടെയാണ് കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.

    Read More »
  • ”വൃത്തികെട്ട ഇന്ത്യക്കാരി ഇവിടെനിന്ന്”… അയര്‍ലന്‍ഡില്‍ കോട്ടയം ദമ്പതികളുടെ മകള്‍ക്ക് ക്രൂരമര്‍ദനം; ഭയന്നുവിറച്ച് ആറു വയസുകാരി

    ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ മലയാളിയായ ആറ് വയസുകാരി വംശീയ ആക്രമണത്തിന് ഇരയായി. സുഹൃത്തുക്കള്‍ക്കൊപ്പം വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്നപ്പോഴാണ് കുട്ടിക്കു നേരെ ആക്രമണം നടന്നത്. തെക്കുകിഴക്കന്‍ അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡ് സിറ്റിയിലുള്ള വീടിനു പുറത്ത് സുഹൃത്തുക്കളോടൊപ്പം കളിക്കുമ്പോഴാണ് കുട്ടിയെ ആക്രമിച്ചത്. കോട്ടയം സ്വദേശികളായ ദമ്പതികളുടെ മകളാണ് ആക്രമണം നേരിട്ടത്. 12 മുതല്‍ 14 വയസ് വരെ പ്രായമുള്ള ഒരു സംഘം കുട്ടികളാണ് ആക്രമണത്തിന് പിന്നില്‍. ‘ഡര്‍ട്ടി’ എന്ന് വിളിച്ച് ‘ഇന്ത്യയിലേക്ക് മടങ്ങിപോകൂ’ എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം. അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ വംശജയായ കുട്ടിക്കെതിരെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ വംശീയ ആക്രമണമാണിത്. ഓഗസ്റ്റ് നാലിന് വൈകിട്ടായിരുന്നു സംഭവം. വംശീയ അധിക്ഷേപം നേരിട്ട കുട്ടി മറ്റ് കുട്ടികള്‍ക്കൊപ്പം വീടിന് പുറത്ത് കളിക്കുകയായിരുന്നു. ഈ സമയം കുട്ടിയുടെ മാതാവ് കുട്ടിയെ നിരീക്ഷിച്ച് വീടിന് പുറത്തുണ്ടായിരുന്നു. ഇതിനിടെ ഇവര്‍ അകത്തേയ്ക്ക് പോയി. അല്‍പസമയത്തിനുള്ളില്‍ പെണ്‍കുട്ടി വീട്ടിലേയ്ക്ക് കയറി വരികയും ഒന്നും സംസാരിക്കാതെ കരയുകയും ചെയ്തു. കുട്ടിയുടെ സുഹൃത്തായ പെണ്‍കുട്ടിയോട് ചോദിച്ചപ്പോഴാണ് ആണ്‍കുട്ടികളില്‍ നിന്ന്…

    Read More »
  • ചികിത്സയ്ക്കെത്തിയ രോഗിയുമായി പ്രണയവിവാഹം; പിന്നാലെ ഗാര്‍ഹിക പീഡനം; സൈക്കോളജിസ്റ്റ് ജീവനൊടുക്കി

    ഹൈദരാബാദ്: ചികിത്സയ്ക്കെത്തിയ യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ച 33 കാരി മാനസിക പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കി. ഹൈദരാബാദിലെ ബെഞ്ചാര ഹില്‍സിലാണ് സംഭവം നടന്നത്. ബെഞ്ചാര ഹില്‍സിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്തിരുന്ന ഡോ. രഞ്ജിതയാണ് മരിച്ചത്. സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ രോഹിത്ത് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയിരുന്നു. രഞ്ജിതയുടെ ചികിത്സയില്‍ രോഹിതിന് നല്ല മാറ്റവും ഉണ്ടായി. പിന്നാലെ രോഹിതും രഞ്ജിതയും പ്രണത്തിലായി. ഇരുവരുടെയും കുടുംബാംഗങ്ങളുടെ സമ്മതത്തോടെ ഇവര്‍ വിവാഹിതരായി. പക്ഷേ വിവാഹം കഴിഞ്ഞതിന് പിന്നാലെ രഞ്ജിത ജോലിക്ക് പോകുന്നത് രോഹിത്ത് വിലക്കി. കിട്ടുന്ന ശമ്പളത്തിന് രഞ്ജിത ധൂര്‍ത്തടിക്കുകയാണെന്നായിരുന്നു കുറ്റപ്പെടുത്തല്‍. തുടര്‍ന്ന് ഹൈദരാബാദിലെ തന്നെ പ്രശസ്തമായ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ചൈല്‍ഡ് സൈക്കോളജിസ്റ്റായി രഞ്ജിത ജോലിയില്‍ പ്രവേശിച്ചു. ഇതും രോഹിത്തിന് ഇഷ്ടമായിരുന്നില്ല. ഇതോടെ ഇയാള്‍ ഭാര്യയെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങിയെന്ന് രഞ്ജിതയുടെ മാതാപിതാക്കള്‍ പറയുന്നു. രോഹിത്തും കുടുംബംവും യുവതിയോട് പണം ആവശ്യപ്പെടുകയും കൊടുക്കാതിരുന്നാല്‍ മര്‍ദിക്കുകയും ചെയ്തിരുന്നതായാണ് ആരോപണം. രോഹിത്തിന്റെ മാതാപിതാക്കളും സഹോദരനും ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ രഞ്ജിത കടുത്ത…

    Read More »
  • ‘അമ്മാവന്‍’ അന്നേ ഉഡായിപ്പ്; പതിനേഴാം വയസ്സില്‍ ബന്ധുക്കളെ കൊല്ലാന്‍ ഭക്ഷണത്തില്‍ വിഷം ചേര്‍ത്തു; അന്‍പതാം വയസ്സില്‍ വിവാഹം…

    ആലപ്പുഴ: മൂന്നു സ്ത്രീകളുടെ തിരോധാനക്കേസില്‍ ആരോപണവിധേയനായ പള്ളിപ്പുറം ചൊങ്ങുംതറ സി.എം. സെബാസ്റ്റ്യന്‍ (അമ്മാവന്‍) 17ാം വയസ്സില്‍ ബന്ധുക്കള്‍ക്കു ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി വധിക്കാന്‍ ശ്രമിച്ചിരുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന്‍ (52), വാരനാട് സ്വദേശി റിട്ട.ഗവ ഉദ്യോഗസ്ഥ ഐഷ (57) ഏറ്റുമാനൂര്‍ അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായില്‍ ജെയ്‌നമ്മ (ജെയ്ന്‍ മാത്യു 54) എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്തത്. സ്വത്തിനും സ്വര്‍ണത്തിനുമായി സ്ത്രീകളെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. കുടുംബ ഓഹരി വീതം വച്ചതുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യന്റെ കുടുംബവും പിതൃസഹോദരന്റെ കുടുംബവുമായി തര്‍ക്കമുണ്ടായിരുന്നു. ഇതിലുള്ള വിരോധത്തിലാണ് സെബാസ്റ്റ്യന്‍ പിതൃസഹോദരന്റെ വീട്ടിലെത്തി ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയത്. ഭക്ഷണം കഴിച്ച മൂന്നു പേര്‍ അവശനിലയില്‍ ആശുപത്രിയിലായെന്നു സെബാസ്റ്റ്യന്റെ അയല്‍വാസികള്‍ പറയുന്നു. അന്ന് ഇതു സംബന്ധിച്ചു പൊലീസില്‍ പരാതിയൊന്നും നല്‍കിയിരുന്നില്ല. എന്നാല്‍ സെബാസ്റ്റ്യന്റെ ഒരു ബന്ധു കഴിഞ്ഞ ദിവസം ഈ സംഭവുമായി ബന്ധപ്പെട്ടു പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. സൗമ്യനെന്നു…

    Read More »
  • ഉദുമല്‍പേട്ടയില്‍ എസ്ഐയെ വെട്ടികൊലപ്പെടുത്തിയ കേസ്; പ്രതിയെ വെടിവെച്ച് കൊന്നു, മരിച്ചത് എം.എല്‍.എയുടെ ജീവനക്കാരന്‍

    ചെന്നൈ: തമിഴ്നാട് ഉദുമല്‍പേട്ടയില്‍ എസ്ഐയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു. പ്രതി മണികണ്ഠനെയാണ് പൊലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ എസ്ഐയെ ആക്രമിച്ച ശേഷം പ്രതിയായ മണികണ്ഠന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ വിശദീകരണം. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് ഗുഡിമംഗലം പൊലീസ് സ്റ്റേഷനിലെ എസ്ഐ ഷണ്‍മുഖസുന്ദരം കൊല്ലപ്പെടുന്നത്. മടത്തുക്കുളം എംഎല്‍എ മഹേന്ദ്രന്റെ തോട്ടത്തിലെ ജീവനക്കാരാണ് കൊലപാതകം നടത്തിയത്. അണ്ണാഡിഎംകെ എംഎല്‍എ മഹേന്ദ്രന്റെ എസ്റ്റേറ്റിലെ ജീവനക്കാരായ മൂര്‍ത്തി, മക്കളായ മണികണ്ഠന്‍, തങ്കപ്പാണ്ടി എന്നിവരാണ് കൊലപാതകം നടത്തിയത്. മൂര്‍ത്തിയും മകനായ തങ്കപ്പാണ്ടിയും തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കത്തിനിടെ മൂര്‍ത്തിക്ക് പരിക്കേല്‍ക്കുകയും തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിനായാണ് പട്രോള്‍ ഡ്യൂട്ടിയിലായിരുന്ന എസ്‌ഐ ഷണ്‍മുഖവും കോണ്‍സ്റ്റബിള്‍ അഴകുരാജയും തോട്ടത്തിലെത്തിയത്. പൊലീസ് സംഘം തോട്ടത്തിലെത്തുമ്പോള്‍ അച്ഛനും മകനും മദ്യപിച്ച നിലയിലായിരുന്നു. മൂര്‍ത്തിയെ ആശുപത്രിയിലെത്തിക്കാനും തര്‍ക്കം പരിഹരിക്കാനും ശ്രമിക്കുന്നതിനിടയിലാണ് എസ്‌ഐക്ക് പരിക്കേറ്റത്. അറസ്റ്റ് തടയുന്നതിനായി മണികണ്ഠന്‍ ആക്രമിക്കുകയായിരുന്നു.…

    Read More »
  • തുടര്‍ക്കഥയാകുന്ന തട്ടിപ്പ്; അതിഥിത്തൊഴിലാളികളെ ജോലിക്ക് വിളിച്ചു; ആളൊഴിഞ്ഞപറമ്പില്‍ ഇറക്കിവിട്ടു, അഴിച്ചുവെച്ച വസ്ത്രമടക്കം കവര്‍ന്നു

    കോഴിക്കോട്: അതിഥിത്തൊഴിലാളികളെ ജോലിക്ക് വിളിച്ചുവരുത്തി കബളിപ്പിച്ച് വസ്ത്രവും പണവും പേഴ്സും മൊബൈല്‍ഫോണും കവര്‍ന്നു. പശ്ചിമബംഗാള്‍ സ്വദേശികളായ റജാവുല്‍ അലിയുടെയും സുഹൃത്ത് അബ്ദുല്‍കരീം മോണ്ടാലുവിന്റെയും ഫോണും 11,500 രൂപയുമാണ് കവര്‍ന്നത്. നല്ലളം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. കാടുവെട്ടാനുണ്ടെന്നുപറഞ്ഞ് കാറിലെത്തിയ സംഘം അതിഥിത്തൊഴിലാളികളെ കൂട്ടിക്കൊണ്ടുവന്ന് ആളൊഴിഞ്ഞപറമ്പില്‍ ജോലിക്കായി ഇറക്കിവിടുകയും പ്രദേശത്തെ കാടുവെട്ടാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. എന്നാല്‍, ഇവര്‍ ജോലിയിലേര്‍പ്പെട്ട തക്കംനോക്കി ഇവരുടെ പണവും മൊബൈല്‍ഫോണും ഇവരെ ജോലിക്കുകൊണ്ടുവന്ന സംഘം മോഷ്ടിക്കുകയായിരുന്നു. നല്ലളം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് വിചിത്രമായ ഈ മോഷണം നടന്നത്. നല്ലളം പോലീസ് കേസെടുത്തിട്ടുണ്ട്. നല്ലളം ഇന്‍സ്പെക്ടര്‍ സുമിത്കുമാറും ഫറോക്ക് അസി.കമ്മിഷണര്‍ എ.എം. സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡും ചേര്‍ന്ന് അന്വേഷണം തുടങ്ങി. പന്തീരാങ്കാവ് സ്റ്റേഷനില്‍ കഴിഞ്ഞവര്‍ഷം സമാനസംഭവമുണ്ടായതായി പോലീസ് പറഞ്ഞു. ഇതേ രീതിയില്‍ കബളിപ്പിക്കപ്പെട്ട സംഭവമുണ്ടായിട്ടുണ്ടെന്നും എന്നാല്‍, ഇതരസംസ്ഥാനക്കാരായതുകൊണ്ട് പരാതിപറയാത്തതാണെന്നും പോലീസിന് വിവരംലഭിച്ചിട്ടുണ്ട്. സിസി ടിവി കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

    Read More »
  • രാത്രിയില്‍ ഉറങ്ങാന്‍ കിടന്നത് ഒരുമിച്ച് ; കടം കയറിയ അച്ഛന്‍ മൂന്ന് പെണ്‍മക്കളുടെയും തല അറുത്തുമാറ്റി, സ്വയം കഴുത്തില്‍ കുത്തിയിറക്കി ആത്മഹത്യ ചെയ്തു ; മറ്റൊരു മുറിയില്‍ ഉറങ്ങിയ ഭാര്യയും മകനും രക്ഷപ്പെട്ടു

    നാമക്കല്‍: കടംകയറി യുവാവ് തന്റെ മൂന്ന് പെണ്‍മക്കളുടെ തലവെട്ടിമാറ്റി കൊലപ്പെടുത്തിയ ശേഷം കഴുത്തില്‍ കത്തി കുത്തിയിറക്കി ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയിലെ വെപ്പഗൗണ്ടന്‍പുത്തൂര്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. 36 വയസ്സുള്ള എം ഗോവിന്ദരാജ് തന്റെ 10, 7, 6 വയസ്സുള്ള മൂന്ന് പെണ്‍മക്കളെ കഴുത്തറുത്ത് കൊന്ന ശേഷം കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. സ്വന്തമായി ഒരു കുഴല്‍ക്കിണര്‍ സ്ഥാപനം ആരംഭിക്കുന്നതിനും പുതിയൊരു വീട് പണിയുന്നതിനുമായി അദ്ദേഹം 20 ലക്ഷം രൂപ വായ്പ എടുക്കുകയും ചെയ്തിരുന്നതായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. തിങ്കളാഴ്ച ഗോവിന്ദരാജ് തന്റെ മൂന്ന് പെണ്‍മക്കളായ പ്രതീക്ഷശ്രീ, ഋതികശ്രീ, ദേവശ്രീ എന്നിവരുടെ തലകള്‍ അറുത്തുമാറ്റുകയായിരുന്നു. രാത്രി നാലുപേരും ഒരുമിച്ചായിരുന്നു ഉറങ്ങാന്‍ കിടന്നത്. ഭാര്യ ഭാരതിയും (26) ഒരു വയസ്സുള്ള മകന്‍ അഗ്‌നിശ്വരനും മറ്റൊരു മുറിയിലായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ, കുട്ടികളുടെ കരച്ചില്‍ കേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയപ്പോള്‍ തലകള്‍ മുറിച്ചുമാറ്റിയ നിലയില്‍ പെണ്‍മക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവിന്റെ മൃതദേഹം…

    Read More »
Back to top button
error: