Crime

  • ആശുപത്രിയില്‍ യുവാക്കളുടെ അതിക്രമം: സുരക്ഷാ ജീവനക്കാരന് മര്‍ദനം; 3 പേര്‍ അറസ്റ്റില്‍

    തൃശൂര്‍: ബാറിനു മുന്‍പിലുണ്ടായ അടിപിടിയില്‍ പരുക്കേറ്റ് ചികിത്സയ്ക്ക് എത്തി ജനറല്‍ ആശുപത്രിയിലെ നിരീക്ഷണ വാര്‍ഡില്‍ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിക്കുകയും ഡോക്ടറുടെയും മറ്റു ജീവനക്കാരുടെയും ജോലി തടസ്സപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസില്‍ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പുല്ലൂര്‍ ഊരകം സ്വദേശികളായ നെല്ലിശ്ശേരി റിറ്റ് ജോബ് (26), സഹോദരന്‍ ജിറ്റ് ജോബ് (27), ചേര്‍പ്പുംകുന്ന് മഠത്തിപറമ്പില്‍ രാഹുല്‍ (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അടിപിടിയില്‍ പരുക്കേറ്റ ജിറ്റിനെയും റിറ്റിനെയും രാഹുലിനെയും ആണ് ആശുപത്രിയില്‍ കൊണ്ടുവന്നത്. പരിശോധനയില്‍ ജിറ്റിന് തലയ്ക്ക് പരുക്ക് ഉള്ളതായി കണ്ടതിനെ തുടര്‍ന്ന് സിടി സ്‌കാന്‍ ചെയ്യണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍ ജനറല്‍ ആശുപത്രിയില്‍ ഇതിനുള്ള സൗകര്യം ഇല്ലെന്നത് ചോദ്യം ചെയ്ത യുവാക്കള്‍ ബഹളം വയ്ക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇത് തടയാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. മര്‍ദനത്തില്‍ പരുക്കേറ്റ ജിറ്റിനെയും രാഹുലിനെയും പൊലീസ് പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച്…

    Read More »
  • കിടപ്പുരോഗിയായ അച്ഛന് ക്രൂരമര്‍ദനം, വീഡിയോ ചിത്രീകരിച്ച് സമന്താഷം പങ്കിടല്‍; ഇരട്ടസഹോദരങ്ങള്‍ അറസ്റ്റില്‍

    ആലപ്പുഴ: കിടപ്പുരോഗിയായ അച്ഛനെ മദ്യലഹരിയില്‍ ക്രൂരമായി മര്‍ദിച്ച ഇരട്ടകളായ മക്കള്‍ അറസ്റ്റില്‍. പട്ടണക്കാട് എട്ടാംവാര്‍ഡ് കായിപ്പള്ളിച്ചിറ(ചന്ദ്രനിവാസ്) അഖില്‍ ചന്ദ്രന്‍(30), നിഖില്‍ ചന്ദ്രന്‍(30) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി പത്തേമുക്കാലോടെയാണു സംഭവം. അഖില്‍, പിതാവായ ചന്ദ്രശേഖരന്‍നായരുടെ(75) തലയ്ക്കടിക്കുകയും കഴുത്തു ഞെരിക്കുകയും പിടിച്ചുലയ്ക്കുകയും ചെയ്തു. നിര്‍ദേശങ്ങള്‍ നല്‍കി നിഖില്‍ ആ ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി. അക്രമത്തിനിടെ ഇരുവരും സന്തോഷം പങ്കുവെക്കുന്നതായും ദൃശ്യത്തിലുണ്ട്. അമ്മ നോക്കിയിരിക്കേയാണു മര്‍ദനം. അക്രമം ചിത്രീകരിച്ചതിനും പ്രോത്സാഹിപ്പിച്ചതിനുമാണ് നിഖിലിനെതിരേ കേസ്. മാതാപിതാക്കളെ സംരക്ഷിക്കേണ്ട മക്കള്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതടക്കം അഞ്ചു വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. അമിതമായി മദ്യപിക്കുന്ന ഇരുവരും മാതാപിതാക്കളെ ഉപദ്രവിക്കുന്നത് പതിവാണെന്ന് പോലീസ് പറഞ്ഞു. അച്ഛനെ മര്‍ദിച്ചതിന് 2023-ലും പോലീസ് ഇരുവര്‍ക്കുമെതിരേ കേസെടുത്തിരുന്നു. അക്രമദൃശ്യം അടുത്തു താമസിക്കുന്ന മൂത്ത സഹോദരനും സുഹൃത്തുക്കള്‍ക്കും ഇവര്‍ അയച്ചുകൊടുത്തിരുന്നു. ഇവ സാമൂഹികമാധ്യമത്തിലൂടെ പ്രചരിച്ചതോടെ ഇരുവരും ഒളിവില്‍പ്പോയി. തിങ്കളാഴ്ച ഉച്ചയോടെ ചേര്‍ത്തല ഭാഗത്തുനിന്നാണ് ഇവരെ പിടികൂടിയത്. രണ്ടുപേരും സ്വകാര്യ കമ്പനി ജീവനക്കാരാണ്. പ്രതികളെ…

    Read More »
  • വീട്ടില്‍ അമ്മായിയച്ഛന്റെ നേതൃത്വത്തില്‍ സ്ത്രീധന പീഡനം; ഉപദ്രവിക്കാന്‍ ഭര്‍ത്താവിന്റെ സുഹൃത്തും; മകളെ മടിയിലിരുത്തി അധ്യാപിക ജീവനൊടുക്കി

    ജയ്പുര്‍: രാജസ്ഥാനിലെ ജോധ്പുരില്‍ സ്‌കൂള്‍ അധ്യാപികയും മൂന്നു വയസ്സുകാരിയായ മകളും തീകൊളുത്തി മരിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും അദ്ദേഹത്തിന്റെ പിതാവും തന്നെ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് സഞ്ജു ബിഷ്ണോയി എന്ന യുവതി മകള്‍ക്കൊപ്പം ആത്മഹത്യ ചെയ്തത്. മകള്‍ യശസ്വി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ചികിത്സയ്ക്കിടെയാണ് സഞ്ജുവിന്റെ മരണം. വീട്ടില്‍ നിന്നും സഞ്ജുവിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയ സഞ്ജു, വീട്ടിലെ കസേരയില്‍ ഇരുന്നാണ് പെട്രോള്‍ ഒഴിച്ചു സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തത്. സഞ്ജുവിന്റെ മടിയിലായിരുന്നു മകള്‍. ഇവര്‍ ആത്മഹത്യ ചെയ്യുന്ന സമയത്ത് ഭര്‍ത്താവോ ബന്ധുക്കളോ വീട്ടില്‍ ഉണ്ടായിരുന്നില്ല. വീട്ടില്‍ നിന്ന് പുക ഉയരുന്നത് അയല്‍ക്കാരാണ് കണ്ടത്. അയല്‍ക്കാര്‍ വിവരം അറിയച്ചതിനെ തുടര്‍ന്നാണ് വീട്ടുകാരും പൊലീസും എത്തിയത്. സഞ്ജു മരിച്ചതിനുശേഷം, മൃതദേഹത്തെച്ചൊല്ലി മാതാപിതാക്കളും ഭര്‍ത്താവിന്റെ പിതാവും തമ്മില്‍ തര്‍ക്കമുണ്ടായി. ഒടുവില്‍, പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം മാതാപിതാക്കള്‍ക്ക് കൈമാറി. അമ്മയെയും മകളെയും ഒരുമിച്ചാണ് സംസ്‌കരിച്ചത്. ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. തിരെ…

    Read More »
  • ആര്യനാട് പഞ്ചായത്തംഗം ജീവനൊടുക്കി, ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയെന്ന് സൂചന; സിപിഎമ്മിനെതിരെ കോണ്‍ഗ്രസ്

    തിരുവനന്തപുരം: ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം വാര്‍ഡ് അംഗം എസ്.ശ്രീജയെ (48) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കോണ്‍ഗ്രസ് അംഗമാണ്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണു സൂചന. മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട് ചിലര്‍ ശ്രീജയ്ക്കെതിരെ പരാതി നല്‍കിയിരുന്നു. 30 ലക്ഷത്തോളം രൂപയുടെ ബാധ്യത ശ്രീജയ്ക്കുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ശ്രീജ മൂന്നു മാസം മുന്‍പും ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. അതേസമയം, ഇന്നലെ ആര്യനാട് നടന്ന സിപിഎം പ്രതിഷേധ പരിപാടിയില്‍ ശ്രീജയ്ക്കെതിരെ പരാമര്‍ശമുണ്ടായെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.  

    Read More »
  • ട്രംപിനെയും ആന്‍ഡ്രൂ രാജകുമാരനെയും കാത്തിരിക്കുന്നത് ഉറക്കമില്ലാത്ത രാവുകളോ? നിരന്തര ലൈംഗിക പീഡനങ്ങളുടെ കഥകള്‍ ഉടന്‍ പുറത്തിറങ്ങും; ‘നോബഡീസ് ഗേള്‍’ വമ്പന്‍മാരെ വിറപ്പിക്കുമ്പോള്‍

    വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരന്റെയും എല്ലാം ഉറക്കം കെടുത്താന്‍ പോകുന്ന ഒരു പുസ്തകം ഉടന്‍ പുറത്തിറങ്ങും. ആന്‍ഡ്രൂ രാജകുമാരന്‍ നിരന്തരമായി ലൈംഗിക പീഡനം നടത്തി എന്നാരോപിച്ച വിര്‍ജീനിയ ഗിയുഫ്രെയുടെ നോബഡീസ് ഗേള്‍ എന്ന പുസ്തകം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പുറത്തിറങ്ങും. അമേരിക്കയിലെ കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനിന്റെ ഇരയായിരുന്ന ഗിയുഫ്രെ ജീവനൊടുക്കി ആറ് മാസം പിന്നീടുമ്പോഴാണ് ഈ വിവാദ പുസ്തകം വിപണിയില്‍ എത്തുന്നത്. പതിനേഴ് വയസുള്ളപ്പോള്‍ എപ്സ്റ്റീന്റെ സഹായത്തോടെ ആന്‍ഡ്രൂ രാജകുമാരന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഗിയുഫ്രെ കേസ് കൊടുത്തിരുന്നു. എന്നാല്‍, ആന്‍ഡ്രൂ കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍ക്കുകയായിരുന്നു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് ആന്‍ഡ്രൂ വാദിക്കുന്നത്. ‘നോബഡീസ് ഗേള്‍: എ മെമ്മോയര്‍ ഓഫ് സര്‍വൈവിംഗ് അബ്യൂസ് ആന്‍ഡ് ഫൈറ്റിംഗ് ഫോര്‍ ജസ്റ്റിസ്’ എന്നാണ് ഈ ഓര്‍മ്മക്കുറിപ്പിന്റെ പൂര്‍ണമായ പേര്. ഒക്ടോബറില്‍ പുസ്തകം പുറത്തിറങ്ങും. ഗിയുഫ്രെ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് 400 പേജുള്ള കൈയെഴുത്തുപ്രതി…

    Read More »
  • സ്‌ഫോടക വസ്തു നേരത്തേ കൈക്കലാക്കി; സിദ്ധരാജു എത്തിയത് ദര്‍ശിതയെ കൊല്ലാനുറച്ച്; വായില്‍ ഡിറ്റണേറ്റര്‍ തിരുകി പൊട്ടിച്ചു; മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചെന്ന് മൊഴി; വെളിപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥന്‍

    ബംഗളുരു: കണ്ണൂര്‍ കല്യാട്ട് പട്ടാപ്പകല്‍ വന്‍ മോഷണമുണ്ടായ വീട്ടിലെ മരുമകളെ കര്‍ണാടകയിലെ ലോഡ്ജില്‍വച്ച് കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് പൊലീസ്. വായില്‍ ഡിറ്റണേറ്റര്‍ തിരുകി പൊട്ടിച്ചാണ് പ്രതി സിദ്ധരാജു, ദര്‍ഷിതയെ കൊന്നത്. ചാര്‍ജര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടമെന്ന് വരുത്തിത്തീര്‍ക്കാന്‍ മൊബൈല്‍ ചാര്‍ജറിലാണ് ഡിറ്റണേറ്റര്‍ കണക്ട് ചെയ്തതെന്നും അറസ്റ്റിലായ സിദ്ധരാജു മൊഴി നല്‍കി. എല്ലാം നേരത്തെ ഉറപ്പിച്ച ശേഷമാണ് ദര്‍ശിതയ്‌ക്കൊപ്പം സിദ്ധരാജു ലോഡ്ജില്‍ മുറിയെടുക്കുന്നത്. കണ്ണൂര്‍ കല്യാട്ടെ ഭര്‍തൃവീട്ടില്‍ നിന്നും മടങ്ങിയ ദര്‍ശിതയുമായി ചേര്‍ന്ന് സിദ്ധരാജു മുറിയെടുത്തത് സാലിഗ്രാമയിലെ ബിലികെരെ ലോഡ്ജിലാണ്. കൊലപാതകത്തിന് ഉപയോഗിച്ച സ്‌ഫോടക വസ്തു പ്രതിയായ സിദ്ധരാജു നേരത്തെ കരുതിയിരുന്നതായി കേസ് അന്വേഷിക്കുന്ന സാലിഗ്രാമ ഇന്‍സ്‌പെക്ടര്‍ ശശികുമാര്‍ പറഞ്ഞു. മരിച്ച നിലയില്‍ കണ്ടെത്തിയ ദര്‍ശിതയും സിദ്ധരാജുവും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള സാമ്പത്തിക തര്‍ക്കങ്ങളും സിദ്ധരാജുവിനെ ഒഴിവാക്കാന്‍ നടത്തിയ ശ്രമങ്ങളുമാണ് ക്രൂരകൊലാപതകത്തിലേക്ക് എത്തിച്ചത്. ദര്‍ശിതയുടെ കൈകാലുകള്‍ ബന്ധിച്ച് വായില്‍ ഡിറ്റനേറ്റര്‍ തിരുകിയാണ് കൊലപാതകം നടത്തിയത്. മൊബൈല്‍ ചാര്‍ജറിലെ വയര്‍ ഡിറ്റനേറ്ററുമായി ബന്ധിപ്പിച്ചാണ് പൊട്ടിത്തെറിപ്പിച്ചത്. സിദ്ധരാജുവിന്റെ…

    Read More »
  • കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് മൊബൈല്‍ എറിഞ്ഞുനല്‍കാന്‍ ശ്രമം; ഒരാള്‍ പിടിയില്‍, രണ്ടു പേര്‍ ഓടിരക്ഷപെട്ടു

    കണ്ണൂര്‍: സെന്‍ട്രല്‍ ജയിലിലേക്ക് മൊബൈല്‍ കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. പനങ്കാവ് സ്വദേശി അക്ഷയ് ആണ് പിടിയിലായത് . ഇയാളുടെ കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ ഓടിരക്ഷപ്പെട്ടു. ജയില്‍ കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറി മതിലിന് മുകളിലൂടെ എറിഞ്ഞ് നല്‍കാനായിരുന്നു ശ്രമം. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. മൂന്ന് പേര്‍ ജയില്‍ കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് ഇത് ഉദ്യോഗസ്ഥര്‍ കണ്ടത്. ജയിലിന് പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കുകയും ചെയ്തു. നിരോധിത പുകയില ഉല്‍പ്പന്നങ്ങളും ഒരു മൊബൈല്‍ ഫോണും വലിച്ചെറിയുന്നത് ഉദ്യോഗസ്ഥര്‍ കണ്ടത്. പൊലീസുകാരെ കണ്ടതോടെ മൂന്ന് പേരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഓടുന്നതിനിടെ അക്ഷയ് നിലത്തുവീഴുകയായിരുന്നു. ജയിലിലെ രാഷ്ട്രീയ തടവുകാര്‍ക്ക് വേണ്ടിയാണ് പുകയില ഉല്‍പ്പന്നങ്ങളും മൊബൈലും കൊണ്ടുവന്നതെന്നാണ് അക്ഷയ് നല്‍കിയ മൊഴി.ഓടി രക്ഷപ്പെട്ടവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

    Read More »
  • ബ്യൂട്ടി പാര്‍ലര്‍ വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ടത് പ്രകോപനം, ക്രൂരമര്‍ദനം; ഇന്‍സ്റ്റഗ്രാമില്‍ റീല്‍സിടുന്നതിലും തര്‍ക്കം; നോയിഡ സ്ത്രീധനക്കൊലയില്‍ പ്രതികളെല്ലാം പിടിയില്‍

    ന്യൂഡല്‍ഹി: കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ഉത്തര്‍പ്രദേശില്‍ യുവതിയെ തീകൊളുത്തി കൊന്ന സംഭവത്തില്‍ എല്ലാ പ്രതികളും പിടിയില്‍. നിക്കിയുടെ ഭര്‍തൃസഹോദരന്‍ രോഹിത്, ഭര്‍തൃപിതാവ് സത്യവീര്‍ എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. നിക്കിയുടെ ഭര്‍ത്താവ് വിപിന്‍, വിപിന്റെ അമ്മ ദയ എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു. ഓഗസ്റ്റ് 21നാണ് കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ടുള്ള തര്‍ക്കത്തിനിടെ വിപിനും കുടുംബവും നിക്കിയെ ക്രൂരമായി മര്‍ദിക്കുകയും തുടര്‍ന്ന് തീവച്ച് കൊല്ലുകയും ചെയ്തത്. 36 ലക്ഷം രൂപ സ്ത്രീധനം നല്‍കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതോടൊപ്പം നിക്കി നേരത്തേ നടത്തിയിരുന്ന ബ്യൂട്ടി പാര്‍ലര്‍ വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ടതും ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ റീല്‍സുകള്‍ ചെയ്തിരുന്നതുമായി ബന്ധപ്പെട്ട് വിപിന്റെ കുടുംബവുമായി തര്‍ക്കമുണ്ടായെന്നും പൊലീസ് പറഞ്ഞു. പാര്‍ലര്‍ തുറക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് വിപിനും കുടുംബവും നിക്കിയെ മര്‍ദിക്കുകയായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ ഇവര്‍ നിക്കിയെ ജീവനോടെ തീകൊളുത്തി. വിപിന്റെ സഹോദരന്‍ രോഹിത്തിന്റെ ഭാര്യയും നിക്കിയുടെ സഹോദരിയുമായ കാഞ്ചന്‍ യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കാഞ്ചനും നിക്കിയും ഇന്‍സ്റ്റഗ്രാമില്‍ സജീവമായിരുന്നതിലും കുടുംബത്തിന് അതൃപ്തിയുണ്ടായിരുന്നു. ‘മേയ്ക്ക്…

    Read More »
  • നാലു കുട്ടികളുടെ ഉപ്പ! ഉറങ്ങിക്കിടന്ന 9 വയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ക്ക് മരണം വരെ തടവ്; സഹോദരിക്ക് കോടതി പിരിയും വരെയും തടവ്

    കാസര്‍ഗോട്: ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ ഉറങ്ങിക്കിടന്ന ഒന്‍പതുവയസുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മരണംവരെ കഠിനതടവ്. കുടക് നപ്പോക്ക് സ്വദേശി പി.എ. സലീ(40)മിനെയാണ് ഹൊസ്ദുര്‍ഗ് അതിവേഗ പ്രത്യേക കോടതി ജഡ്ജി പി.എം.സുരേഷ് ശിക്ഷിച്ചത്. പീഡനത്തിനിരയായ കുട്ടിയില്‍നിന്നു കവര്‍ന്ന കമ്മല്‍ വില്‍ക്കാന്‍ സഹായിച്ച പ്രതിയുടെ സഹോദരിയും കേസിലെ രണ്ടാം പ്രതിയുമായ കൂത്തുപറമ്പ് സ്വദേശിനി സുഹൈബ(21)യെ തിങ്കളാഴ്ച കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചു. കേസില്‍ ഇരുവരും കുറ്റക്കാരാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ശിക്ഷാവിധി തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. 2024 മേയ് 15-നാണ് കേസിനാസ്പദമായ സംഭവം. പുലര്‍ച്ചെ മൂന്നിന് കുട്ടിയുടെ മുത്തച്ഛന്‍ പശുവിനെ കറക്കാനായി പുറത്തുപോയ സമയത്താണ് സലീം വീട്ടിനകത്ത് കയറിയത്. മുന്‍വാതിലിലൂടെ കയറി കുട്ടിയെ എടുത്ത് അരക്കിലോമീറ്റര്‍ അകലെയുള്ള വയലില്‍വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടിയെ വയലില്‍ ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയും ചെയ്തു. പേടിച്ചരണ്ട ബാലിക ഇരുട്ടില്‍ തപ്പിത്തടഞ്ഞ് തൊട്ടടുത്ത വീട്ടിലെത്തുകയായിരുന്നു. കുട്ടിയുടെ സ്വര്‍ണക്കമ്മല്‍ വിറ്റുകിട്ടിയ കാശുമായി മഹാരാഷ്ട്രയിലും ബെംഗളൂരുവിലും ഒടുവില്‍…

    Read More »
  • വായില്‍ ഡിറ്റനേറ്റര്‍ തിരുകി പൊട്ടിച്ചു, മുഖം ഇടിച്ചു വികൃതമാക്കി; ദര്‍ഷിതയെ കൊലപ്പെടുത്തിയത് അതിക്രൂരമായി; കാമുകനൊപ്പം പോയത് കുട്ടിയെ വീട്ടിലാക്കി

    കണ്ണൂര്‍: കല്യാട്ടെ വീട്ടില്‍നിന്നു സ്വര്‍ണവുമായി കടന്നുകളഞ്ഞെന്ന് സംശയിക്കുന്ന മരുമകള്‍ ദര്‍ഷിതയെ (22) കര്‍ണാടകയില്‍ ലോഡ്ജ് മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദര്‍ഷിതയെ അതിക്രൂരമായാണ് ആണ്‍സുഹൃത്തായ സിദ്ധരാജു (22) കൊലപ്പെടുത്തിയത്. ഇന്നലെയാണ് ദര്‍ഷിതയെ കര്‍ണാടക സാലിഗ്രാമിലെ ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി.സുഭാഷിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട ദര്‍ഷിത. പ്രതി സിദ്ധരാജുവിനെ സാലിഗ്രാം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലോഡ്ജില്‍വച്ച് ദര്‍ഷിതയും സിദ്ധരാജുവും തമ്മില്‍ തര്‍ക്കമുണ്ടായതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് സിദ്ധരാജു, ദര്‍ഷിതയുടെ വായില്‍ ബലമായി ഇലക്ട്രിക് ഡിറ്റനേറ്റര്‍ തിരുകി വൈദ്യുതി കടത്തിവിട്ട് പൊട്ടിക്കുകയായിരുന്നു. ദര്‍ഷിത കൊല്ലപ്പെട്ടുവെന്ന് ഉറപ്പാക്കിയ സിദ്ധരാജു ഇവരുടെ മുഖം ഇടിച്ച് വികൃതമാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കല്യാട്ടെ വീട്ടില്‍നിന്ന് 30 പവന്‍ സ്വര്‍ണവും നാലുലക്ഷം രൂപയും കവര്‍ച്ച പോയത്. വീട്ടുടമയായ സുമതി മരണാനന്തര ചടങ്ങിലും, ഇളയ മകന്‍ സൂരജ് ജോലിക്കും, മരുമകള്‍ ദര്‍ഷിത കുട്ടിക്കൊപ്പം കര്‍ണാടകയിലെ സ്വന്തം വീട്ടിലേക്കും പോയപ്പോഴായിരുന്നു മോഷണം. ദര്‍ഷിത…

    Read More »
Back to top button
error: