Crime

  • അധ്യാപകന്റെ ലൈംഗിക പീഡനം സഹിക്കാനാവാതെ തീകൊളുത്തി; ഒഡീഷയില്‍ വിദ്യാര്‍ഥിനി മരിച്ചു, നടപടിയെടുക്കാതിരുന്ന പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

    ഭുവനേശ്വര്‍: കോളേജ് അദ്ധ്യാപകനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയിട്ടും നടപടി എടുക്കാതിരുന്നതിനെ തുടര്‍ന്ന് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. ഭുവനേശ്വര്‍ എയിംസില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്. തീകൊളുത്തിയതിനെത്തുടര്‍ന്ന് 20കാരിക്ക് 95 ശതമാനം പൊള്ളലേറ്റിരുന്നു. ഒഡീഷ ബാലസോറിലെ ഫക്കീര്‍ മോഹന്‍ ഓട്ടോണമസ് കോളേജിലാണ് സംഭവം നടന്നത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് കോളേജില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയത്. മാനസികവും ശാരീരികവുമായ പീഡനം സഹിക്കാനാകാതെ ജൂണ്‍ മുപ്പതിന് വകുപ്പ് മേധാവി സമീര്‍ കുമാര്‍ സാഹുവിനെതിരെ വിദ്യാര്‍ത്ഥിനി പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. മോശമായി പെരുമാറിയെന്നും തനിക്ക് വഴങ്ങിയില്ലെങ്കില്‍ പരീക്ഷയില്‍ മാര്‍ക്ക് കുറയ്ക്കുമെന്നും ഭീഷണിപ്പെടുത്തിയെന്ന് പരാതിയിലുണ്ട്. എന്നാല്‍ കോളേജ് അധികൃതര്‍ അദ്ധ്യാപകനെതിരെ ഒരു നടപടിയുമെടുത്തില്ല. തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിദ്യാര്‍ത്ഥിനി സ്വയം തീകൊളുത്തിയത്. രക്ഷപ്പെടുത്താന്‍ ശ്രമിച്ച രണ്ട് സഹപാഠികള്‍ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ദിലീപ് ഘോഷ് ഇന്നലെ അറസ്റ്റിലായി. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്നലെ എയിംസിലെത്തി വിദ്യാര്‍ത്ഥിനിയെയും കുടുംബത്തെയും സന്ദര്‍ശിച്ചിരുന്നു.…

    Read More »
  • വഴക്കിനിടെ ഭര്‍ത്താവിനെ കൊന്നു കുഴിച്ചുമൂടി; ജോലിക്കായി കേരളത്തിലേക്ക് പോയെന്ന് പ്രചരിപ്പിച്ചു; സഹോദരന്റെ പരാതിയില്‍ യുവതി കുടുങ്ങി

    ഗുവാഹാട്ടി: ഭര്‍ത്താവിനെ കൊന്ന് വീടിന്റെ പരിസരത്ത് കുഴിച്ചിട്ട 38-കാരിയെ അസമില്‍ അറസ്റ്റ് ചെയ്തു. ദാമ്പത്യ കലഹത്തെ തുടര്‍ന്ന് ഭര്‍ത്താവ് സബിയാല്‍ റഹ്‌മാനെ ഭാര്യ റഹീമാ ഖാത്തൂനാണ് കൊലപ്പെടുത്തിയത്. ജൂണ്‍ 26-നാണ് സംഭവം നടന്നത്. ഗുവാഹാട്ടിയിലെ പാണ്ഡുവിലുള്ള ജോയ്മതി നഗറിലാണ് സംഭവം നടന്നത്. ഭര്‍ത്താവ് ജോലിക്കായി കേരളത്തിലേക്ക് പോയെന്നാണ് റഹീമ നാട്ടില്‍ പ്രചരിപ്പിച്ചിരുന്നത്. ആക്രി കച്ചവടക്കാരനായിരുന്ന ഭര്‍ത്താവിനെ കൊന്ന് റഹീമ മൃതദേഹം വീടിന്റെ പരിസരത്ത് അഞ്ചടി താഴ്ചയുള്ള കുഴിയെടുത്ത് മറവു ചെയ്തുവെന്ന് പോലീസ് വ്യക്തമാക്കി. 15 വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. സബീല്‍ റഹ്‌മാന്റെ പെട്ടെന്നുള്ള അപ്രത്യക്ഷമാകലിനെക്കുറിച്ച് പരിചയക്കാര്‍ ചോദിക്കുമ്പോള്‍ ജോലിക്കായി കേരളത്തിലേക്ക് പോയെന്ന് റഹീമ മറുപടി നല്‍കും. തന്റെ പരിചയക്കാരോടും ബന്ധുക്കളോടും ഭര്‍ത്താവ് ജോലിക്കായി കേരളത്തിലേക്ക് പോയെന്ന് പറഞ്ഞു. എന്നാല്‍ ആളുകള്‍ തന്റെ പ്രതികരണത്തില്‍ സംശയിക്കുന്നതായി മനസ്സിലാക്കിയപ്പോള്‍, അയല്‍ക്കാരോട് സുഖമില്ലെന്നും ആശുപത്രിയില്‍ പോകുന്നുവെന്നും പറഞ്ഞ് വീട് വിട്ട് റഹീമ രക്ഷപ്പെടുകയും ചെയ്തു. ഇതോടെ ആളുകളില്‍ കൂടുതല്‍ സംശയമുണ്ടായി. സബിയാല്‍ റഹ്‌മാന്റെ സഹോദരന്‍…

    Read More »
  • പതിനാറുകാരിയുമായി നാടുനീളെ കറക്കം, ചെന്നുപെട്ടത് പെണ്‍കുട്ടിയുടെ അമ്മയുടെ മുന്നില്‍; മൊഴിയില്‍ പുറത്തുവന്നത് ലൈംഗീകചൂഷണത്തിന്റെ കഥ, യുവാവ് അറസ്റ്റില്‍

    പത്തനംതിട്ട: സ്‌നേഹബന്ധത്തിലായ പതിനാറുകാരിയെ പല ബസുകളില്‍ കയറ്റി കൊണ്ടു പോയി പലയിടങ്ങളില്‍ സഞ്ചരിച്ച് ദേഹത്ത് കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടിയ 22 കാരനെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. കോന്നി താഴം അട്ടച്ചാക്കല്‍ ചാലുംകരോട്ട് എസ്.എസ് അനന്തു സായ് (22)ആണ് പിടിയിലായത്. 12 ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെ കുട്ടിയേയും കൂട്ടി പത്തനാപുരം മരുതിമൂട് പള്ളിയിലും മറ്റും പോയിട്ട് തിരികെ പത്തനംതിട്ടയില്‍ നിന്നും അട്ടച്ചാക്കല്‍ വഴി കോന്നിയിലേക്ക് വരുന്ന ബസില്‍ അട്ടച്ചക്കലില്‍ ഇറങ്ങി. തുടര്‍ന്ന് കോന്നിയില്‍ നിന്നും വീട്ടിലേക്കു പോകാന്‍ കയറിയ ബസില്‍ കുട്ടിയുടെ അമ്മ ഇരുവരെയും കണ്ടു. പിന്നീട് കുട്ടിയുടെ അമ്മ കുട്ടിയേയും കൂട്ടി സ്റ്റേഷനില്‍ എത്തി വിവരം പറയുകയായിരുന്നു. പെണ്‍കുട്ടിയുടെ വിശദമായ മൊഴിയില്‍ യുവാവിനെതിരെ കേസെടുത്തു, അന്വേഷണം ആരംഭിച്ചു. ALSO READ   ഇരന്നു തിന്നുന്നവനെ തുരന്നു തിന്നുന്ന പാക് ക്രിക്കറ്റ് ബോര്‍ഡ്; ധൂര്‍ത്തടിക്കുന്നത് കോടികള്‍; സംപ്രേക്ഷണ അവകാശം വിറ്റഴിച്ചത് നക്കാപ്പിച്ചയ്ക്ക്; സ്‌പോണ്‍സര്‍മാര്‍ നല്‍കാനുള്ളത് കോടികള്‍; ഡീസല്‍ അടിച്ചതില്‍ ലക്ഷങ്ങള്‍ തട്ടിപ്പ്;…

    Read More »
  • ഗുണ്ടയുടെ വീട്ടില്‍ ‘ഉണ്ട’; സൂക്ഷിച്ചത് കട്ടിലിനടിയില്‍, ‘ഓപ്പറേഷന്‍ സിന്‍ഡിക്കറ്റു’മായി തൃശൂര്‍ സിറ്റി പൊലീസ്

    തൃശൂര്‍: വധശ്രമക്കേസില്‍ പൊലീസ് തിരയുന്ന ഗുണ്ടയുടെ വീട്ടില്‍ നിന്ന് രണ്ടു വെടിയുണ്ടകള്‍ ഒളിപ്പിച്ചുവച്ച നിലയില്‍ കണ്ടെത്തി. ഒല്ലൂര്‍ ചിയ്യാരം ചീരമ്പത്തു സച്ചിന്റെ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു വെടിയുണ്ടകള്‍. ലൈസന്‍സ് ആവശ്യമുള്ള റിവോള്‍വറില്‍ ഉപയോഗിക്കുന്ന തരം വെടിയുണ്ടകളാണിവ. വീട്ടിലും പരിസരത്തും തിരച്ചില്‍ നടത്തിയെങ്കിലും തോക്ക് കണ്ടെത്താനായില്ല. ആയുധനിയമം ചുമത്തി കേസെടുത്തിട്ടുണ്ടെന്നും ഒളിവിലുള്ള പ്രതിക്കായി തിരച്ചില്‍ ശക്തമാക്കിയെന്നും പൊലീസ് അറിയിച്ചു. ‘ഓപ്പറേഷന്‍ സിന്‍ഡിക്കറ്റ്’ എന്ന പേരില്‍ സംഘടിത കുറ്റവാളികള്‍ക്കെതിരെ തൃശൂര്‍ സിറ്റി പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയുടെ ഭാഗമായി നെടുപുഴ പൊലീസാണ് സച്ചിന്റെ വീടു വളഞ്ഞു പരിശോധന നടത്തിയത്. നാലു ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ ഒല്ലൂര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ ശേഷം അടുത്തിടെയാണു പുറത്തിറങ്ങിയത്. നെടുപുഴയില്‍ റജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ സച്ചിനെ തിരയുന്നതിനിടെയാണു പുതിയ സംഭവം. സിറ്റിയിലെ 8 പൊലീസ് സ്റ്റേഷനുകളിലായി 41 ഗുണ്ടകളുടെ വീടുകള്‍ പരിശോധിച്ചതില്‍ 12 പേരെ അറസ്റ്റ്…

    Read More »
  • അകന്നു കഴിയുന്ന ഭാര്യയ്ക്കും മകള്‍ക്കും നേരെ ആക്രമണം; മുഖത്ത് മുളകുപൊടിയെറിഞ്ഞ് ചുറ്റികയ്ക്കടിച്ചു; ഭാര്യയുടെ തലയോട്ടി തകര്‍ന്നു, മകള്‍ക്കും ഗുരുതര പരുക്ക്; കോന്നിയില്‍ യുവാവ് അറസ്റ്റില്‍

    പത്തനംതിട്ട: അകല്‍ച്ചയിലും വിരോധത്തിലും കഴിഞ്ഞു വരുന്ന ഭാര്യയെയും പതിനേഴ് വയസുള്ള മകളെയും മുഖത്ത് മുളകുപൊടി വിതറിയശേഷം ചുറ്റിക കൊണ്ട് ആക്രമിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ യുവാവിനെ കോന്നി പോലീസ് പിടികൂടി. അരുവാപ്പുലം അണപ്പടി ചെമ്പകത്തുകാലാപ്പടി ചെമ്പിലാക്കല്‍ വീട്ടില്‍ ആര്‍ ബിജുമോന്‍ (43) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. ഇയാളില്‍ നിന്നും പിണങ്ങിക്കഴിയുന്ന ഭാര്യ പ്രിയക്കും (38) മൂത്തമകള്‍ ദേവികയ്ക്കുമാണ് ആക്രമണത്തില്‍ പരുക്കേറ്റത്. ഇരുകൂട്ടരും ഒരുമിച്ചു താമസിച്ചു വന്നിരുന്ന ചെമ്പിലാക്കല്‍ വീട്ടില്‍ ഉച്ചക്ക് എത്തിയ പ്രതി ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടി വിതറുകയായിരുന്നു. വെപ്രാളത്തോടെ മുഖം കഴുകാന്‍ തുനിഞ്ഞ പ്രിയയുടെ അരികിലെത്തിയ ഇയാള്‍ കൈയിലിരുന്ന ചുറ്റിക കൊണ്ട് ഇടതുകണ്ണിനു മുകളില്‍ അടിച്ചു തലയോട്ടി പൊട്ടിച്ചു. തടസം പിടിക്കാനെത്തിയ മകളുടെ തലക്ക് പിന്നില്‍ ചുറ്റിക ഉപയോഗിച്ച് അടിച്ചു പരുക്കേല്‍പ്പിച്ചു. നിലവിളിച്ചു കൊണ്ട് വീടിനു പുറത്തേക്കോടിയ ഇരുവരെയും മുറ്റത്തു കിടന്ന സൈക്കിള്‍ പമ്പ് കൊണ്ട് തലയ്ക്കും കൈയ്ക്കും അടിക്കുകയും ചെയ്തു. ഗുരുതരമായി പരുക്ക് പറ്റിയ…

    Read More »
  • വിളവ് തിന്നുന്ന വയ്യാ’വേലി’! ഡി അഡിക്ഷന്‍ സെന്റര്‍ ജീവനക്കാരന്‍ MDMA-യുമായി അറസ്റ്റില്‍; ഇടപാടുകാര്‍ സെന്ററിലെ രോഗികള്‍, അരഗ്രാമിന് 3000 രൂപ

    തൃശൂര്‍: സ്വകാര്യ ഡി അഡിക്ഷന്‍ സെന്ററില്‍ ജോലിചെയ്യുന്ന യുവാവ് 4.5 ഗ്രാം എംഡിഎംഎയുമായി പിടിയില്‍. കൊരട്ടി ചെറ്റാരിക്കല്‍ മാങ്ങാട്ടുകര വിവേക് എന്ന ഡൂളി വിവേകി(25)നെയാണ് ചാലക്കുടി റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ സി.യു. ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കൊരട്ടി, ചിറങ്ങര, ചെറ്റാരിക്കല്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്ന ഇയാള്‍ കറുകുറ്റിയിലെ സ്വകാര്യ ഡി അഡിക്ഷന്‍ സെന്ററില്‍ ജോലിചെയ്യുകയാണ്. ഡി അഡിക്ഷന്‍ സെന്ററില്‍ വരുന്ന രോഗികള്‍ക്ക് സ്ഥാപന അധികാരികള്‍ അറിയാതെ മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. അങ്കമാലി കേന്ദ്രീകരിച്ച മയക്കുമരുന്നുലോബിയിലെ കണ്ണിയാണ് ഇയാളെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. പോയന്റ് എന്ന കോഡ് ഉപയോഗിച്ചാണ് ഇയാള്‍ രാസലഹരി വിറ്റിരുന്നത്. അരഗ്രാമിന് 3000 രൂപ നിരക്കിലാണ് കച്ചവടം നടത്തിയിരുന്നത്. ഇയാള്‍ രാസലഹരി, അടിപിടിക്കേസുകളില്‍ പ്രതിയാണെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.എ. ഷഫീക്ക്, സിഇഒമാരായ പി.പി. പ്രണേഷ്, പി.എ. അജിത്ത്, അനീഷ് ചന്ദ്രന്‍, മുഹമ്മദ്…

    Read More »
  • ആഭരണമടക്കം വിറ്റും പണയംവച്ചും പിടിച്ചുനില്‍ക്കാന്‍ ശ്രമം; കൈത്താങ്ങില്ലാതെ തളര്‍ന്നുപോയി; പുതുച്ചേരിയില്‍ മോഡല്‍ മരിച്ചനിലയില്‍

    ചെന്നൈ: പുതുച്ചേരിയില്‍ പ്രമുഖ മോഡലിനെ മരിച്ചനിലയില്‍ കണ്ടെത്തി. 26-കാരിയായ സാന്‍ റേച്ചലിനെയാണ് പിതാവിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവര്‍ അമിതമായി ഗുളികകള്‍ കഴിച്ച നിലയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. അടുത്തിടെയാണ് സാന്‍ വിവാഹിതയായത്. നിറത്തിന്റെ പേരിലുള്ള വിവേചനത്തിനെതിരേ ധീരമായ നിലപാട് സ്വീകരിച്ച് ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഇവര്‍ എന്നാണ് വിവരം. മാനസിക സമ്മര്‍ദ്ദവും അനുഭവിച്ചിരുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതാകാം ഇവരെ മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ആഭരണങ്ങളടക്കം പണയംവെച്ചും വില്‍പനടത്തിയുമായിരുന്നു സാന്‍ പണം കണ്ടെത്തിയിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പിതാവില്‍നിന്ന് സാമ്പത്തിക സഹായം പ്രതീക്ഷിച്ചായിരുന്നു എത്തിയത്. എന്നാല്‍, മകനോടുള്ള ഉത്തരവാദിത്വം ചൂണ്ടിക്കാട്ടി പിതാവ് കൈയൊഴിയുകയായിരുന്നു. ഇതോടെ ആയിരിക്കാം സാന്‍ ആത്മഹത്യയിലേക്ക് നീങ്ങിയതെന്ന് പോലീസ് പറയുന്നു. വാടക നല്‍കിയിട്ട് ഒരു വര്‍ഷം, ഒഴിപ്പിക്കാനെത്തി; പാക് നടിയുടെ മൃതദേഹം കണ്ടെത്തിയത് അഴുകിയനിലയില്‍ തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. ദാമ്പത്യ പ്രശ്‌നങ്ങള്‍ എന്തെങ്കിലും ഉണ്ടായിരുന്നോ എന്നും മാനസികമായി പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നോ എന്നുമുള്ള…

    Read More »
  • വയറങ്ങട് ഇളക്കി! ബ്രസീലിയന്‍ ദമ്പതിമാരില്‍നിന്ന് പുറത്തെടുത്തത് നൂറിലേറെ കാപ്‌സ്യൂള്‍; യുവതി ഗര്‍ഭിണി

    കൊച്ചി: മയക്കുമരുന്ന് കാപ്സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്ന ബ്രസീലിയന്‍ ദമ്പതിമാരില്‍നിന്ന് ഇതുവരെ കണ്ടെടുത്തത് നൂറിലധികം മയക്കുമരുന്ന് ഗുളികകള്‍. ഗുളികകള്‍ മൊത്തം പുറത്തെടുക്കാന്‍ ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. വയറിളക്കി മയക്കുമരുന്ന് ഗുളികകള്‍ സ്വാഭാവികമായി പുറത്തെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തിങ്കളാഴ്ച വരെ ശ്രമം തുടരും. തിങ്കളാഴ്ച വീണ്ടും രണ്ടുപേരുടെയും എക്‌സ്റേ എടുക്കും. വയറ്റില്‍ ഗുളികകള്‍ ഇല്ലെന്ന് കണ്ടാല്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സ് (ഡിആര്‍ഐ) തുടര്‍ നടപടി സ്വീകരിക്കും. ഗുളികകള്‍ മൊത്തം പുറത്തെടുത്ത ശേഷമേ ഇത് മയക്കുമരുന്നാണോ എന്ന് പരിശോധിക്കൂ. ഡിആര്‍ഐ സ്വന്തം നിലയില്‍ പരിശോധന നടത്തി ഇത് ഏതുതരം മയക്കുമരുന്നാണെന്ന നിഗമനത്തിലെത്തിയ ശേഷം വിശദമായ പരിശോധനയ്ക്കായി ലാബിലേക്ക് അയക്കും. കഴിഞ്ഞ ദിവസം എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനത്തില്‍ ദുബായ് വഴി എത്തിയ ബ്രസീല്‍ സ്വദേശികളായ ലൂക്കാസ്, ഭാര്യ ബ്രൂണ എന്നിവരെയാണ് ഡിആര്‍ഐ പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ കൊച്ചി വിമാനത്താവളത്തിലെത്തി ഇവരെ പിടികൂടിയത്. ഇവര്‍ ആദ്യമായാണ് ഇന്ത്യയില്‍…

    Read More »
  • വക്കത്ത് പഞ്ചായത്തംഗവും അമ്മയും തൂങ്ങിമരിച്ച നിലയില്‍; ‘കള്ളക്കേസില്‍ കുടുക്കി’യെന്ന് ആത്മഹത്യക്കുറിപ്പ്, അയിച്ചത് വാട്‌സാപ്പില്‍

    തിരുവനന്തപുരം: വക്കം ഗ്രാമപഞ്ചായത്ത് അംഗത്തേയും അമ്മയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വക്കം നെടിയവിള വീട്ടില്‍ വത്സല (71) അരുണ്‍ (42) എന്നിവരാണ് മരിച്ചത്. വീടിനു പിന്‍വശത്തുള്ള ചായ്പിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വക്കം ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ് മെമ്പറാണ് അരുണ്‍. ആത്മഹത്യക്കുറിപ്പ് വാട്‌സാപ്പിലൂടെ സുഹൃത്തുക്കള്‍ക്ക് അരുണ്‍ അയച്ചുനല്‍കിയിരുന്നു. തന്നെ കള്ളക്കേസുകളില്‍ കുടുക്കിയെന്നാണ് ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്. ഉത്തരവാദികളായവരുടെ പേരും കുറിപ്പില്‍ എഴുതിയിട്ടുണ്ട്. പ്രദേശവാസികളായ വിനോദ്, സന്തോഷ്, അജയന്‍, ബിനി സത്യന്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണം. തനിക്കെതിരെ വ്യാജ ജാതി കേസും മോഷണ കേസും നല്‍കിയത് കാരണം ജീവിക്കാന്‍ കഴിയുന്നില്ലെന്നും പഞ്ചായത്ത് അംഗത്തിന്റെ ലെറ്റര്‍ ഹെഡിലെഴുതിയ ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷമാണ് അരുണിനെതിരെ ജാതിക്കേസ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്.    

    Read More »
  • വിവാഹ വാ​ഗ്ദാനം നൽകി ലോഡ്ജിലും ബീച്ചിലും കൊണ്ടുപോയി പീഡിപ്പിച്ചു, യുവതിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

    കണ്ണൂർ: തൃശ്ശൂർ സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ കണ്ണൂർ സ്വദേശി പിടിയിൽ. എടക്കാട് സ്വദേശി മേത്തലപ്പള്ളി വളപ്പിൽ വീട്ടിൽ ഷമീറി(37)നെയാണ് വെള്ളയിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഡ്രൈവറായ പ്രതി കണ്ണൂർ ടൗണിലെ ലോഡ്ജിലും കോഴിക്കോട് ബീച്ചിലും എത്തിച്ച് പീഡിപ്പിച്ചു എന്നാണ് യുവതി പോലീസിനു നൽ‍കിയ പരാതിയിൽ പറയുന്നത്. വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. കണ്ണൂർ എടക്കാട് വച്ചാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

    Read More »
Back to top button
error: