Crime

  • നാല് വയസുകാരന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റി; അയല്‍ക്കാരായ ദമ്പതികള്‍ ഒളിവില്‍, കുട്ടിയുടെ നില ഗുരുതരം

    പട്ന: ബിഹാറില്‍ അയല്‍ക്കാരന്‍ നാല് വയസുകാരന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. കുട്ടിയുടെ നില ഗുരുതരമാണ്. നഗരത്തിലെ ഗൗരിചക് പ്രദേശത്താണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. കുട്ടി പട്ന മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കുട്ടിയുടെ ജനനേന്ദ്രിയം മുറിച്ചതിന്റെ കാരണം വ്യക്തമല്ല. കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അയല്‍ക്കാരായ ദമ്പതികള്‍ ഒളിവിലാണ്. ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. അതേസമയം, യുപിയില്‍ കുടുംബ വഴക്കിനിടെ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയ കേസില്‍ രണ്ടാം ഭാര്യ അസ്റ്റിലായിരുന്നു. അമേഠിയിലെ ജഗദീഷ്പുരിലെ ഫസന്‍ഗന്‍ജ് കച്‌നാവ് ഗ്രാമത്തിലാണ് സംഭവം. അന്‍സാര്‍ അഹമദ് (38) എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇയാള്‍ക്ക് രണ്ട് ഭാര്യമാരുണ്ട്. രണ്ടാം ഭാര്യയില്‍ നിന്നാണ് ഉപദ്രവം നേരിട്ടതെന്നു പൊലീസ് വ്യക്തമാക്കി. സേബ്‌ജോള്‍, നസ്‌നീന്‍ ബാനു എന്നിവരാണ് അന്‍സാറിന്റെ ഭാര്യമാര്‍. ഇതില്‍ നസ്‌നീനാണ് അന്‍സാറിനെ ആക്രമിച്ചത്. രണ്ട് ഭാര്യമാരിലും അന്‍സാറിനു കുട്ടികള്‍ ഇല്ല. ഇതേച്ചൊല്ലി വീട്ടില്‍ വഴക്കു പതിവാണെന്നു പരിസരവാസികള്‍ പറയുന്നു. അത്തരമൊരു വാക്കു തര്‍ക്കമാണ്…

    Read More »
  • ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട് ആട് വില്പന; വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, പ്രതി പിടിയില്‍

    പത്തനംതിട്ട: ആടിനെ വില്‍ക്കാനുണ്ടെന്ന ഫെയ്‌സ് ബുക്ക് പോസ്റ്റ് കണ്ട് ബന്ധപ്പെട്ട വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങിയ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ തളിപ്പറമ്പ് എരുവേശി തുരുത്തേല്‍ വീട്ടില്‍ അഖില്‍ അശോകനെ(27) ആണ് അടൂര്‍ പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ മേയിലാണ് സംഭവം. രണ്ടു കുട്ടികളുള്ള യുവതിയുടെ ഭര്‍ത്താവ് മരിച്ചതാണ്. ഫെയ്സ്ബുക്കില്‍ അഖില്‍ അശോകന്‍ ആടുവില്‍പ്പനയുമായി ബന്ധപ്പെട്ട് തന്റെ നമ്പരോടുകൂടി ഒരു പോസ്റ്റിട്ടിരുന്നു. ഇതു കണ്ട യുവതി ഈ നമ്പരില്‍ ബന്ധപ്പെട്ടു. ഇത് പരിചയമായി മാറി. വിവാഹം ചെയ്തുകൊള്ളാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച അഖില്‍ അടൂരിലെത്തി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതിനിടയില്‍ യുവതി ഗര്‍ഭിണിയായി. ഗര്‍ഭനിരോധിത ഗുളികകള്‍ യുവതിക്ക് നല്‍കി ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ വിജയിച്ചില്ല. ഇതോടെ അഖില്‍ കടന്നുകളയുകയായിരുന്നു. യുവതി അടൂര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അടൂര്‍ ഡിവൈഎസ്പി ജി. സന്തോഷ് കുമാര്‍, എസ്എച്ച്ഒ ശ്യാം മുരളി, എസ്‌ഐമാരായ സുനില്‍ കുമാര്‍, രാധാകൃഷ്ണന്‍, എസ്സിപിഒ ശ്രീജിത്ത്, സിപിഒമാരായ എസ്.ഒ. ശ്യാംകുമാര്‍,…

    Read More »
  • ഷൈനിയുടെയും മക്കളുടെയും മരണത്തിലേക്ക് നയിച്ചത് ഭര്‍ത്താവിന്റെ പീഡനം; വീടുവിട്ട് ഇറങ്ങിയിട്ടും പീഡനം തുടര്‍ന്നു; സ്‌പെഷല്‍ പ്രോസിക്യൂട്ടറെ ആവശ്യപ്പെടുമെന്നു പിതാവ്; കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്ത്

    കോട്ടയം:  ഏറ്റുമാനൂരിലെ ഷൈനിയുടെയും മക്കളുടെയും മരണത്തിലേക്ക് നയിച്ചത് ഭര്‍ത്താവ് നോബിയുടെ പീഡനമെന്ന് കുറ്റപത്രം. ഷൈനിയും മക്കളും വീടുവിട്ടിറങ്ങിയിട്ടും നോബി പീഡനം തുടര്‍ന്നെന്ന് കുറ്റപത്രം. മകളുടെയും കുഞ്ഞുങ്ങളുടെയും മരണത്തില്‍ കുറ്റപത്രം ലഭിച്ചശേഷം സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ ആവശ്യപ്പെടണോ എന്ന കാര്യത്തില്‍ തീരുമാനമെന്ന് ഷൈനിയുടെ പിതാവ് കുര്യാക്കോസ്. കേസന്വേഷണത്തില്‍ പൊലീസിന് എല്ലാ വിവരങ്ങളും കൈമാറിയിരുന്നതായും കുര്യാക്കോസ് പറഞ്ഞു. കുടുംബപ്രശ്‌നങ്ങള്‍മൂലം ഷൈനി മക്കളെയും കൂട്ടി ട്രെയിനിനു മുന്നില്‍ച്ചാടി ജീവനൊടുക്കുകയായിരുന്നു. നോബിയുമായുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഷൈനിയും മക്കളും ഷൈനിയുടെ ഏറ്റുമാനൂര്‍ പാറോലിക്കലിലെ വടകരയില്‍ വീട്ടിലായിരുന്നു താമസം. പതിനൊന്നും പത്തും വയസുള്ള പെണ്‍മക്കളെ ചേര്‍ത്തുപിടിച്ചാണ് ഷൈനി എല്ലാമവസാനിപ്പിക്കാന്‍ ട്രെയിനിനു മുന്‍പില്‍ നിന്നത്. മൂന്നുപേരും കെട്ടിപ്പിടിച്ചാണ് മരിക്കാനുറച്ച് നിന്നത്. ഭര്‍ത്താവില്‍ നിന്നുള്ള ക്രൂര പീഡനങ്ങള്‍ കാരണമാണ് ഷൈനിയും മക്കളും വീടുവിട്ടിറങ്ങിയത്. ഒന്‍പത് മാസമായി ഏറ്റുമാനൂരിലുള്ള സ്വന്തം വീട്ടില്‍ താമസിച്ചിരുന്ന ഷൈനിക്ക് ഭാവിയെക്കുറിച്ചുള്ള ആശങ്കയാണ് മനസുലച്ചതെന്ന് മാതാപിതാക്കള്‍ പറയുന്നു. ഭര്‍ത്താവ് നോബിയുമായുള്ള വിവാഹമോചന കേസ് മുന്നോട്ടു പോകുന്നതിനിടെയാണ് മരണവാര്‍ത്തയെത്തിയത്. ഷൈനി അനുഭവിച്ചതു കടുത്ത മാനസിക…

    Read More »
  • പരാക്രമം പശുക്കളോടല്ല വേണ്ടും!!! ഒറ്റപ്പാലത്ത് പശുക്കള്‍ക്ക് നേരെ ആക്രമണം; ജനനേന്ദ്രിയത്തിലടക്കം മുറിവ്

    പാലക്കാട്: ഒറ്റപ്പാലത്ത് പശുക്കള്‍ക്കുനേരെ ആക്രമണം. മൂന്ന് പശുക്കളുടെ ജനനേന്ദ്രിയത്തിലടക്കം മുറിവേറ്റു. ഒറ്റപ്പാലം വരോട് കോലോത്ത് പറമ്പ് കരിമ്പനത്തോട്ടത്തില്‍ ഹരിദാസന്റെ പശുക്കള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. സമീപത്തെ പറമ്പില്‍ മേയാന്‍ വിട്ട പശുക്കളാണ് ആക്രമിക്കപ്പെട്ടത്. ഉച്ചയ്ക്ക് വീട്ടില്‍ ആഹാരം കഴിക്കാന്‍ വന്ന ഹരിദാസന്‍ തിരികെ പോയപ്പോള്‍ പശുക്കളെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ പറമ്പിന് സമീപത്തെ തേക്കില്‍ കെട്ടിയിട്ട നിലയില്‍ ഒരു പശുവിനെ കണ്ടു. മറ്റൊരു പശുവിനെ സമീപത്തെ കാട്ടില്‍ നിന്നും കണ്ടെത്തി. ഒരു പശു കയര്‍ പൊട്ടിച്ച് തനിയെ വീട്ടിലെത്തിയിരുന്നു. പിന്നീട് തൊഴുത്തില്‍ കെട്ടിയ പശുക്കള്‍ പിടയുന്നതുകണ്ട് നോക്കിയപ്പോഴാണ് രക്തം വന്നതായി കണ്ടത്. തുടര്‍ന്ന് മൃഗഡോക്ടറെ വിളിച്ചുവരുത്തി പരിശോധിച്ചപ്പോഴാള്‍ ആന്തരിക അവയവങ്ങള്‍ക്കടക്കം മുറിവേറ്റതായി കണ്ടെത്തുകയായിരുന്നു. പശുക്കള്‍ക്ക് ചികിത്സ നല്‍കി. സംഭവത്തില്‍ ഒറ്റപ്പാലം പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ഹരിദാസന്‍.

    Read More »
  • നഴ്‌സിങ് ഹോമില്‍ നഴ്‌സ് തൂങ്ങിമരിച്ച നിലയില്‍; പീഡിപ്പിക്കപ്പെട്ടുവെന്ന് കുടുംബം, ആരോപണ നിഴലില്‍ മാനേജ്‌മെന്റ്; കാമുകന്‍ കസ്റ്റഡിയില്‍

    കൊല്‍ക്കത്ത: ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ സിംഗൂരില്‍ നഴ്‌സിങ് ഹോമില്‍ നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി. നഴ്‌സിങ് ഹോമിന്റെ നാലാം നിലയിലെ മുറിയില്‍ 24 കാരിയായ യുവതിയെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. നഴ്‌സിങ് ഹോമിന്റെ പ്രവര്‍ത്തനത്തിലെ ക്രമക്കേടുകള്‍ വെളിപ്പെടുത്തിയതിനെത്തുടര്‍ന്ന് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുക ആയിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ബിജെപിയും സിപിഎമ്മും രംഗത്തെത്തി. നഴ്‌സിങ് ഹോമിനെതിരെ യുവതിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിന്റെ സുതാര്യത ഉറപ്പാക്കാന്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പോസ്റ്റ്മോര്‍ട്ടം വിഡിയോയില്‍ പകര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേ സമയം, കുടുംബത്തിന്റെ ആരോപണം നഴ്സിങ് ഹോം മാനേജ്മെന്റ് നിഷേധിച്ചു. യുവതി ആത്മഹത്യ ചെയ്‌തെന്നാണ് മാനേജ്‌മെന്റിന്റെ ഭാഷ്യം. സംഭവം പുറത്തുവന്നതിനു പിന്നാലെ നഴ്‌സിങ് ഹോം പരിസരത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു. ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും ടയറുകള്‍ കത്തിക്കുകയും ചെയ്തതോടെ ആറ് മണിക്കൂര്‍ ഗതാഗത തടസമുണ്ടായി. ഇരയുടെ…

    Read More »
  • ആലപ്പുഴയില്‍ ട്രെയിനിന്റെ ശുചിമുറിയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം, അന്വേഷണം

    ആലപ്പുഴ: ട്രെയിനിന്റെ ശുചിമുറിയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ധന്‍ബാദ്- ആലപ്പുഴ എക്സ്പ്രസിന്റെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. നാലുമാസം പ്രായമുള്ള ഭ്രൂണമാണ് ശുചിമുറിയിലെ വേസ്റ്റ് ബിന്നില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് ആലപ്പുഴയില്‍ വെച്ച് ട്രെയിന്‍ ശുചീകരിക്കാനെത്തിയ തൊഴിലാളികളാണ് ഒരു ബോഗിയുടെ ശുചിമുറിയില്‍ ഭ്രൂണം കണ്ടെത്തിയത്. വിവരം ഉടന്‍ തന്നെ റെയില്‍വേ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ധര്‍ അടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതില്‍ അന്വേഷണം തുടരുകയാണെന്ന് അധികൃതര്‍ സൂചിപ്പിച്ചു. ഭ്രൂണം കണ്ടെത്തിയ ബോഗി ഒഴിവാക്കി, ധന്‍ബാദ് എക്സ്പ്രസ് രാവിലെ തന്നെ ആലപ്പുഴയില്‍ നിന്നും യാത്ര പുറപ്പെട്ടിട്ടുണ്ട്.    

    Read More »
  • മലപ്പുറത്ത് വന്‍ കവര്‍ച്ച; സായുധസംഘം കാര്‍ തടഞ്ഞ് 2 കോടി കവര്‍ന്നു

    മലപ്പുറം: മലപ്പുറത്ത് ആയുധങ്ങളുമായെത്തിയ സംഘം രണ്ടു കോടി രൂപ കവര്‍ന്നു. കാറില്‍ സഞ്ചരിക്കുകയായിരുന്ന തെന്നല സ്വദേശി ഹനീഫയുടെ പണമാണ് വാഹനം തടഞ്ഞുനിര്‍ത്തി കവര്‍ന്നത്. തെയ്യാലിങ്ങല്‍ ഹൈസ്‌കൂള്‍ പടിയില്‍ വെച്ചായിരുന്നു സംഭവം. കൊടിഞ്ഞിയില്‍ നിന്ന് പണവുമായി താനൂര്‍ ഭാഗത്തേക്ക് പോകുമ്പോള്‍, എതിര്‍ ഭാഗത്ത് നിന്ന് കാറില്‍ വന്ന അക്രമി സംഘം പണം തട്ടിയെടുക്കുകയായിരുന്നു. ഹോക്കി സ്റ്റിക്കുകളും വടിവാളുകളുമായി ഇറങ്ങിയ നാലംഗ സംഘമാണ് പണം തട്ടിയെടുത്തത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കിട്ടിയ പണമാണ് സംഘം കവര്‍ന്നതെന്ന് ഹനീഫ പറഞ്ഞു. കേസെടുത്ത താനൂര്‍ പൊലീസ് പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചുവരികയാണ്. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് സൂചിപ്പിച്ചു.  

    Read More »
  • കസ്റ്റഡിയിലും കലിയടങ്ങാതെ കടുവ! കുടുംബം നശിപ്പിച്ചവരെ തൊലയ്ക്കും; കൊലവിളി തുടര്‍ന്ന് ചെന്താമര

    പാലക്കാട്: കൊലവിളിയുമായി പോത്തുണ്ടി ഇരട്ടക്കൊലപാതകക്കേസ് പ്രതി ചെന്താമര. തന്റെ കുടുംബത്തെ നശിപ്പിച്ച ആരെയും വെറുതെ വിടില്ലെന്ന് ചെന്താമര പറഞ്ഞു. വിചാരണയ്ക്കായി കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു ചെന്താമരയുടെ കൊലവിളി. ജനുവരി 27നായിരുന്നു പോത്തുണ്ടിയില്‍ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. 2019ല്‍ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം സജിതയുടെ ഭര്‍ത്താവ് സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചൊന്താമരയുടെ വിശ്വാസം. ഇരുവരും കൂടോത്രം നടത്തിയതാണ് ഭാര്യ തന്നില്‍ നിന്ന് അകലാന്‍ കാരണമെന്നും ഇയാള്‍ വിശ്വസിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. വീട്ടില്‍ അതിക്രമിച്ചെത്തിയ ചെന്താമര സജിതയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കൊലയ്ക്ക് ശേഷം നെല്ലിയാമ്പതി കാട്ടിലേക്ക് ഓടിയൊളിച്ച ചെന്താമര ദിവസങ്ങള്‍ക്ക് ശേഷമാണ് പിടിയിലാകുന്നത്. ഇതിന് ശേഷം ഇയാള്‍ ജാമ്യവ്യവസ്ഥ ലംഘിച്ചാണ് നെന്മാറയിലെത്തി മറ്റു രണ്ട് കൊലപാതകങ്ങള്‍ കൂടി നടത്തിയത്. ഇരട്ടക്കൊലപാകത്തിന് ശേഷം ചെന്താമര ഒളിവില്‍പ്പോയി. വ്യാപകമായ തിരച്ചിലിന് ശേഷം പോത്തുണ്ടി മേഖലയില്‍നിന്നാണ്…

    Read More »
  • ഒരാളെ തീര്‍ത്തിട്ടുണ്ട്… വേണമെങ്കില്‍ ആശുപത്രിയിലെത്തിച്ചോ; കൊലയ്ക്കുശേഷം അയല്‍വീട്ടില്‍ അറിയിച്ചു, കൂസലില്ലാതെ സൈക്കിള്‍ ചവിട്ടിപ്പോയി

    ആലപ്പുഴ: വൃദ്ധ ദമ്പതികളുടെ അതിദാരുണ കൊലപാതകത്തില്‍ നടുങ്ങി നാട്. തങ്കരാജിന്റെ കുടുംബം 30 വര്‍ഷമായി മന്നത്ത് വാര്‍ഡിലാണ് താമസം. മൂത്ത മകനാണ് ബാബു. ഇളയത് മകള്‍ മഞ്ജു. മക്കള്‍ രണ്ടുപേരുടെയും പഠനത്തിനായും മറ്റും തങ്കരാജും ആഗ്‌നസും ഏറെ താല്‍പര്യമെടുത്തെങ്കിലും ബാബു ലഹരിക്കടിമപ്പെട്ടു പോയെന്ന് നാട്ടുകാര്‍ പറഞ്ഞു. തങ്കരാജിനും മുന്‍പ് ഇറച്ചിക്കടയിലായിരുന്നു ജോലി. നേരത്തെ ഇവര്‍ താമസിച്ചിരുന്ന വഴിച്ചേരി കേന്ദ്രീകരിച്ചായിരുന്നു ബാബുവിന്റെ ജോലിയും മറ്റും. കയ്യില്‍ പണമില്ലാതാകുമ്പോള്‍ മാതാപിതാക്കളോട് പണം ചോദിക്കും. അധ്യാപികയായ മകള്‍ കൊടുക്കുന്നതായിരുന്നു മാതാപിതാക്കളുടെ പക്കല്‍ ഉണ്ടാകുക. ഇതേച്ചൊല്ലി ഇവരുടെ വീട്ടില്‍ ബാബു പതിവായി വഴക്കുണ്ടാക്കാറുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞു. ഇന്നലെ രാവിലെ മഞ്ജുവിന്റെ വീട്ടിലെത്തി ബാബു പണം ചോദിച്ചെങ്കിലും കൊടുത്തില്ല. രാത്രിയോടെ ബാബു വീട്ടിലേക്കു പോകുന്നത് അയല്‍വാസികള്‍ കണ്ടു. ഒന്‍പതിനു ശേഷം വീട്ടില്‍ നിന്നു ബഹളവും കരച്ചിലും കേട്ടെങ്കിലും പതിവ് സംഭവമാണെന്നു കരുതി അയല്‍വാസികള്‍ കാര്യമാക്കിയില്ല. ആലപ്പുഴയില്‍ മദ്യലഹരിയില്‍ മകന്‍ മാതാപിതാക്കളെ കുത്തിക്കൊന്നു; ഓടി രക്ഷപ്പെട്ട പ്രതിയെ ബാറില്‍നിന്ന് അറസ്റ്റ്…

    Read More »
  • ആലപ്പുഴയില്‍ മദ്യലഹരിയില്‍ മകന്‍ മാതാപിതാക്കളെ കുത്തിക്കൊന്നു; ഓടി രക്ഷപ്പെട്ട പ്രതിയെ ബാറില്‍നിന്ന് അറസ്റ്റ് ചെയ്തു

    ആലപ്പുഴ: കൊമ്മാടി പാലത്തിനു സമീപം മാതാപിതാക്കളെ മകന്‍ കുത്തിക്കൊന്നു. പനവേലി പുരയിടം വീട്ടില്‍ തങ്കരാജന്‍ (70), ആഗ്‌നസ് (65) എന്നിവരാണ് മകന്‍ ബാബുവിന്റെ (47) കുത്തേറ്റ് മരിച്ചത്. കുടുംബ വഴക്കായിരുന്നു കൊലപാതകത്തിനു കാരണം. ബാബു മദ്യലഹരിയിലായിരുന്നു എന്നാണ് വിവരം. മാതാപിതാക്കളെ കുത്തിയ ശേഷം ഓടി രക്ഷപ്പെട്ട ബാബുവിനെ സമീപത്തെ ബാറില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ദമ്പതികളുടെ നിലവിളി കേട്ട് പ്രദേശവാസികള്‍ വീട്ടില്‍ എത്തിയപ്പോഴാണ് ചോരവാര്‍ന്ന നിലയില്‍ നിലത്ത് കിടക്കുന്ന തങ്കരാജനെയും ആഗ്‌നസിനെയും കണ്ടത്. തങ്കരാജ് സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ആഗ്‌നസ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ബാബു ഇറച്ചിവെട്ടുകാരനാണ്.

    Read More »
Back to top button
error: