Crime

  • മഞ്ചേശ്വരത്ത് മകന്‍ അമ്മയെ തീകൊളുത്തി കൊന്നു; അയല്‍ക്കാരിയെ കൊലപ്പെടുത്താനും ശ്രമം

    കാസര്‍കോട്: മഞ്ചേശ്വരത്ത് മകന്‍ അമ്മയെ പെട്രോളൊഴിച്ചു തീകൊളുത്തി കൊന്നു. വോര്‍ക്കാട് നലങ്ങി സ്വദേശി ഹില്‍ഡയെയാണു (60) മകന്‍ മെല്‍വിന്‍ മൊണ്ടേറ കൊന്നത്. അയല്‍വാസി ലൊലിറ്റയേയും (30) ഇയാള്‍ കൊല്ലാന്‍ ശ്രമിച്ചു. മെല്‍വിന്‍ ഒളിവിലാണ്. ബുധനാഴ്ച രാത്രി അമ്മ ഫില്‍ഡയെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം മെല്‍വിന്‍ അയല്‍വാസിയായ ലോലിറ്റയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. അമ്മയ്ക്കു സുഖമില്ലെന്നു പറഞ്ഞാണു മെല്‍വില്‍ ലൊലിറ്റയെ വീട്ടിലേക്കു വിളിച്ചു വരുത്തിയത്. വീട്ടിലെത്തിയ ലോലിറ്റയേയും മെല്‍വിന്‍ തീകൊളുത്തി അപായപ്പെടുത്താന്‍ ശ്രമിച്ചു. പിന്നാലെയാണ് ഇയാള്‍ ഒളിവില്‍ പോയത്. വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ അയല്‍ക്കാരാണ് ഫില്‍ഡയേയും ലോലിറ്റയേയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഫില്‍ഡ മരിച്ച നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റിരുന്ന ലോലിറ്റയെ ഇവര്‍ ഉടന്‍തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

    Read More »
  • മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ക്ലാസ് മാറ്റി; ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യ, പ്രിന്‍സിപ്പലുള്‍പ്പെടെ മൂന്ന് അധ്യാപകരെ പുറത്താക്കി

    പാലക്കാട്: ശ്രീകൃഷ്ണപുരത്ത് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് എതിരെ നടപടി. ശ്രീകൃഷ്ണപുരം സെയ്ന്റ് ഡൊമിനിക്സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്രിന്‍സിപ്പലുള്‍പ്പെടെ മൂന്ന് അധ്യാപകരെ മാനേജ്മെന്റ് പുറത്താക്കി. ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനി ആശിര്‍നന്ദ (14)യുടെ മരണത്തിന് കാരണം സ്‌കൂളധികൃതരുടെ മാനസികപീഡനമാണെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കുട്ടിയുടെ മരണത്തിന് പിന്നാലെ രക്ഷിതാക്കളും വിദ്യാര്‍ഥി, രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തകരും പ്രതിഷേധവുമായി സ്‌കൂളിലെത്തിയിരുന്നു. തിങ്കളാഴ്ച സ്‌കൂള്‍ വിട്ടുവന്നതിന് പിന്നാലെ ആയിരുന്നു ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനി ആശിര്‍നന്ദയെ വീടിന്റെ രണ്ടാംനിലയില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കുട്ടിയെ ക്ലാസ് മാറ്റിയിരുന്നതായും ഇതേത്തുടര്‍ന്നുണ്ടായ മാനസികവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് പരാതി. എന്നാല്‍, ആരോപണം തള്ളി ശ്രീകൃഷ്ണപുരം സെയ്ന്റ് ഡൊമിനിക്സ് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി രംഗത്തെത്തി. വിദ്യാര്‍ഥികള്‍ക്ക് മാനസികസംഘര്‍ഷമുണ്ടാകുന്ന ഒരു നടപടിയും സ്‌കൂളിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം. അതിനിടെ, വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ശക്തമായ നടപടി ഉണ്ടാകുമെന്ന്…

    Read More »
  • സ്ഥിരമായ താമസസ്ഥലമില്ല, ഫോണ്‍ ഉപയോഗിക്കില്ല; വാഹനമോഷണക്കേസിലെ പ്രതി 26 വര്‍ഷത്തിനുശേഷം പിടിയില്‍

    കോട്ടയം: നിരവധി വാഹനമോഷണ കേസുകളിലെ പ്രതി 26 വര്‍ഷത്തിനുശേഷം രാമപുരം പോലീസിന്റെ പിടിയില്‍. തിരുവനന്തപുരം പൊയ്കക്കട ഇന്‍തുങ്കല്‍ സുനില്‍കുമാറാണ് 26 വര്‍ഷങ്ങള്‍ക്കുശേഷം രാമപുരം പോലീസിന്റെ വലയിലായത്. തിരുവനന്തപുരം വട്ടപ്പാറയില്‍ വാടകവീട്ടില്‍ നിന്നാണ് പ്രതിയെ പോലീസ് അറസ്റ്റുചെയ്തത്. 1999 മെയ് 30-ന് രാമപുരം ഏഴാചേരി തെക്കെപറമ്പ് വീട്ടില്‍നിന്ന് ഹീറോ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച മൂന്നുപ്രതികളില്‍ രണ്ടാം പ്രതിയാണ് ഇയാള്‍. കേസിലെ ഒന്നും മൂന്നും പ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടാംപ്രതിയായ സുനില്‍കുമാറിനെ പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലെ കൊടുമണ്‍ സ്വദേശിയാണ്. പൊതുചടങ്ങുകളില്‍ ഒന്നും പങ്കെടുക്കാതെ ജീവിച്ചുവരികയായിരുന്നു സുനില്‍കുമാര്‍. വാട്‌സ്ആപ്പ് വഴി ആവശ്യക്കാര്‍ക്ക് മറ്റുള്ള ആള്‍ക്കാര്‍വഴി ലോട്ടറി എത്തിച്ചു കൊടുത്തിരുന്നു. ഒരുവര്‍ഷം മുന്‍പുവരെ പിരപ്പന്‍കോട് ആയിരുന്നു താമസം. സ്വന്തമായി ഫോണ്‍ ഉപയോഗിക്കാത്ത ഇയാള്‍ മറ്റുള്ളവരുടെ ഫോണ്‍ ആണ് ഉപയോഗിച്ചിരുന്നത്. കന്യാകുമാരി ഭാഗത്തുള്ള എസ്റ്റേറ്റില്‍ ജോലി ചെയ്തുവരികയായിരുന്നു. സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കുന്ന ശീലം…

    Read More »
  • മകന്‍ വൃദ്ധസദനത്തിലാക്കിയ ദമ്പതികള്‍ ആത്മഹത്യചെയ്തു

    ബംഗളൂരു: മകന്‍ വൃദ്ധസദനത്തിലേക്ക് അയച്ചതില്‍ മനംനൊന്ത് ദമ്പതികള്‍ ആത്മഹത്യ ചെയ്തു. സംഭവവൂളാരി ബശാശയ്ത കൃഷ്ണമൂര്‍ത്തി (81), ഭാര്യ രാധ (74) എന്നിവരാണ് മരിച്ചത്. മരുമകളുമായുള്ള പൊരുത്തക്കേട് കാരണം പ്രത്യേക വീട് ഒരുക്കണമെന്ന് ദമ്പതികള്‍ മുമ്പ് മകനോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, 2021ല്‍ മകന്‍ അവരെ ബ്യാതരായണപുരയിലെ വൃദ്ധസദനത്തില്‍ ചേര്‍ത്തു. 2023ല്‍ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും കുടുംബ ജീവിതവുമായി പൊരുത്തപ്പെടുന്നതില്‍ ബുദ്ധിമുട്ടുകള്‍ തുടര്‍ന്നു. കഴിഞ്ഞ മാസം മകന്‍ അവരെ വീണ്ടും ബനശങ്കരി നഗറിലെ വൃദ്ധസദനത്തില്‍ ചേര്‍ത്തു. ഇതില്‍ മനംനൊന്ത് ദമ്പതികള്‍ വൃദ്ധസദനത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. തലഘട്ടപുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.      

    Read More »
  • യുവതിയെ അമ്മായിയച്ഛന്‍ ബലാത്സംഗം ചെയ്തു; വീട്ടുകാരുടെ സഹായത്തോടെ കൊന്ന് കുഴിച്ചിട്ടു

    ന്യൂഡല്‍ഹി: ഫരീദാബാദിലെ നവീന്‍ നഗറില്‍ കൊല്ലപ്പെട്ട യുവതി പീഡിപ്പിക്കപ്പെട്ടിരുന്നെന്നു പൊലീസ്. യുവതിയെ ഭര്‍തൃപിതാവു ബലാത്സംഗം ചെയ്തതിനു ശേഷമാണു കൊന്നതെന്നും കൊലപാതകത്തിനു മകനും ഭാര്യയും ഇയാളെ സഹായിച്ചതായും പൊലീസ് കണ്ടെത്തി. ഭര്‍ത്താവിന്റെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. യുവതിയുടെ ഭര്‍ത്താവിനായി തിരച്ചില്‍ വ്യാപകമാക്കി. ജൂണ്‍ 20 നാണു മൃതദേഹം കണ്ടെത്തിയത്. ഏപ്രില്‍ 21നു രാത്രിയിലാണു യുവതിയെ കൊന്നതെന്നും മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഏപ്രില്‍ 20നു ഭാര്യാപിതാവായ ഭൂപ് സിങ് വീട്ടിലെ മലിനജലം ഒഴുക്കിവിടുന്നതിനായി വീടിനു മുന്നില്‍ കുഴി കുഴിച്ചിരുന്നുവെന്നു പ്രദേശവാസികള്‍ പറഞ്ഞു. ഏപ്രില്‍ 22 ആയപ്പോഴേക്കും കുഴി മൂടി. രണ്ടു ദിവസത്തിനു ശേഷം, മരുമകളെ കാണാതായതായി ഭൂപ് സിങ് അയല്‍ക്കാരെ അറിയിച്ചു. സംശയം തോന്നാതിരിക്കാന്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി. സംഭവമറിഞ്ഞ യുവതിയുടെ കുടുംബം നവീന്‍ നഗര്‍, പല്ല പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കി. നിരവധി തവണ സമീപിച്ചിട്ടും പൊലീസ് പരാതിയില്‍ നടപടിയെടുത്തില്ല. ഒടുവില്‍, കുടുംബം ഡിസിപിക്ക് പരാതി നല്‍കി. അദ്ദേഹം…

    Read More »
  • ഇൻസ്റ്റഗ്രാം ചാറ്റ് വഴി പ്രണയം: ഒടുവിൽ ദർതൃമതിയായ കാമുകിയെ ക്രൂരമായി കൊന്ന് കുഴിച്ചുമൂടി, കാമുകൻ അറസ്റ്റിൽ

         ഭർതൃമതിയായ യുവതിയെ ക്രൂരമായി  കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങൾ കവർന്ന് മൃതദേഹം കുഴിച്ചിട്ട സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. കർണാടക ഹാസൻ ജില്ലയിലെ ഹൊസകൊപ്പലു സ്വദേശി കെ.വി. പ്രതീയാണ് (35) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട്  പുനീത് (28) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.   പ്രതീയും പുനീതും അടുത്തിടെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടുകയും ഈ സൗഹൃദം പിന്നീട് പ്രണയമായി മാറുകയും ചെയ്തു. പ്രതീ വിവാഹിതയായിരുന്നുവെങ്കിലും ഇരുവരും രഹസ്യമായി കണ്ടുമുട്ടിയിരുന്നു. ഞായറാഴ്ച ഇരുവരും കാറിൽ മൈസൂരിലെയും മാണ്ഡ്യയിലെയും വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു. മടക്കയാത്രയിൽ പുനീത്, പ്രതീയെ കെ.ആർ. പേട്ടിനടുത്തുള്ള കട്ടാരഘട്ട വനപ്രദേശത്തേക്ക് കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് പ്രാഥമിക നിഗമനം. കുറ്റകൃത്യത്തിന് ശേഷം യുവതി ധരിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കുകയും, മൃതദേഹം കരോട്ടി ഗ്രാമത്തിലെ തന്റെ കൃഷിയിടത്തിൽ കുഴിച്ചിടുകയും ചെയ്തുവെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറയുന്നു. പ്രീതിയുടെ ഭർത്താവ് സുന്ദരേഷ് ഹാസൻ പോലീസിൽ നൽകിയ പരാതിയോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രീതി അവസാനമായി നടത്തിയ ഫോൺ…

    Read More »
  • മീന്‍ വില്‍പ്പനയ്ക്കിടെ മൊട്ടിട്ട പ്രണയം; ഭര്‍ത്താവ് അറിഞ്ഞപ്പോള്‍ കാമുകനെതിരെ പീഡനക്കേസ് കൊടുത്തു; ജാമ്യത്തില്‍ ഇറങ്ങിയതോടെ നഗ്നചിത്രങ്ങള്‍ കാട്ടി ബ്ലാക്ക്‌മെയില്‍ തുടങ്ങി; ആഷിക്കിനെ ഷിഹാബും ഷഹാനയും വകവരുത്തിയത് ഇങ്ങനെ

    കൊച്ചി: ഇടക്കൊച്ചിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന വാനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ കൊലപാതകത്തിനു പിന്നിലും അവിഹിതം. പ്രണയം ഭീഷണയിലേക്ക് പോയപ്പോള്‍ ഭാര്യയും ഭര്‍ത്താവും ഒരുമിച്ചു. അങ്ങനെ കാമുകനെ വകവരുത്തി. കാമുകിയെയും ഭര്‍ത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി പെരുമ്പടപ്പ് പാര്‍ക്ക് റോഡില്‍ വഴിയകത്ത് ആഷിക്കിനെയാണ്(30) കൊലപ്പെടുത്തിയത്. ഇടക്കൊച്ചി പഷ്ണിത്തോട് തോപ്പില്‍ ഷിഹാബ് (39), ഭാര്യ ഷഹാന (32) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രിയാണ് യുവാവിനെ ദുരൂഹസാഹചര്യത്തില്‍ ചോര വാര്‍ന്നു മരിച്ച നിലയില്‍ കണ്ടെത്തുന്നത്. തനിക്ക് വാഹനാപകടം പറ്റിയതായി ആഷിക്ക് വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയപ്പോള്‍ വണ്ടിയുടെ ഡ്രൈവിങ് സീറ്റില്‍ ആഷിക്ക് മരിച്ച നിലയിലായിരുന്നു എന്നാണു ഷഹാന പൊലീസിനോട് പറഞ്ഞത്. എന്നാല്‍, സംഭവത്തില്‍ ദുരൂഹത തോന്നിയ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. ഷഹാനയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഓടിക്കൂടിയത്. അപകടത്തില്‍പ്പെട്ടതാണെന്ന് ഷഹാന പറഞ്ഞതോടെ, നാട്ടുകാര്‍ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെ എത്തുമ്പോള്‍ മരിച്ച നിലയിലായിരുന്നു. സംഭവം ആത്മഹത്യയാണെന്നാണ് ആദ്യം പോലീസും കരുതിയത്.…

    Read More »
  • സഹപാഠിയുടെ മുറിയില്‍ അതിക്രമിച്ചുകയറി സ്വയംഭോഗം; ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് യുകെയില്‍ തടവ് ശിക്ഷ

    ലണ്ടന്‍: സഹപാഠിയായ വിദ്യാര്‍ഥിനിയുടെ മുറിയില്‍ അതിക്രമിച്ചുകയറി സ്വയംഭോഗം ചെയ്ത ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് യുകെയില്‍ തടവ് ശിക്ഷ. ന്യൂകാസിലിലെ നോര്‍ത്താംബ്രിയ യൂണിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാര്‍ഥിനിയായ ഉദ്കര്‍ഷ് യാദവിനെയാണ് നോര്‍ത്താംബ്രിയ പൊലീസ് ചാര്‍ജ് ചെയ്ത കേസില്‍ ശിക്ഷിച്ച് കോടതി ഉത്തരവായത്. കഴിഞ്ഞ ക്രിസ്മസ് അവധിക്കാലത്ത് യാദവ് സഹപാഠിയായ ബിരുദ വിദ്യാര്‍ഥിനിയുടെ മുറിയില്‍ അതിക്രമിച്ച് കയറി സ്വയംഭോഗം ചെയ്യുകയായിരുന്നു. വിദ്യാര്‍ഥിനി വിനോദ യാത്രയ്ക്ക് പോയ തക്കം നോക്കിയാണ് യുവാവ് മുറിയില്‍ കയറിയത്. ഗേറ്റ്സ്ഹെഡിലെ ട്രിനിറ്റി സ്‌ക്വയറിലെ എല്ലാ മുറികളിലേക്കും കടക്കാന്‍ കഴിയുന്ന ജിം കീ കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ യുവതിയുടെ മുറിതുറന്നത്. അവധികഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് വിദ്യാര്‍ഥിനി വിവരമറിയുന്നത്. കിടക്കവിരിയിലും പാവയിലും എന്തോ വസ്തു പറ്റിപ്പിടിച്ചിരിക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് ജിം കീ കാര്‍ഡിലെ ഡാറ്റ പെണ്‍കുട്ടി പരിശോധിച്ചു. പരിശോധനയില്‍ ഉദ്കര്‍ഷ് യാദവ് തന്റെ മുറിയില്‍ കയറിയതായി മനസിലാക്കി. പിന്നാലെ പെണ്‍കുട്ടി ഉദ്കര്‍ഷിനെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഡിഎന്‍എ ടെസ്റ്റിലൂടെയാണ് അതിക്രമം നടത്തിയത് ഉദ്കര്‍ഷ് തന്നെയാണെന്ന് കോടതി കണ്ടെത്തിയത്.…

    Read More »
  • ആക്രിസാധനങ്ങള്‍ വിറ്റതിനെച്ചൊല്ലി തര്‍ക്കം; 59-കാരന്‍ തലയ്ക്കടിയേറ്റ് മരിച്ചു, സുഹൃത്ത് അറസ്റ്റില്‍

    പാലക്കാട്: ആക്രിസാധനങ്ങള്‍ വിറ്റതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് 59-കാരന്‍ തലയ്ക്കടിയേറ്റ് മരിച്ചു. ഒലവക്കോട് അത്താണിപ്പറമ്പില്‍ ആണ് സംഭവം. മുട്ടിക്കുളങ്ങര സ്വദേശി വേണുഗോപാലാണ് മരിച്ചത്. സംഭവത്തില്‍ വേണുഗോപാലിന്റെ സുഹൃത്തായ പ്രതി മണ്ണാര്‍ക്കാട് അരയംകോട് ഒലിപ്പാറ രമേഷിനെ (49) ഹേമാംബികനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു.തലയ്‌ക്കേറ്റ അടിയാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതെന്ന് പോലീസ് പറഞ്ഞു. രമേഷും വേണുഗോപാലും ആക്രിക്കച്ചവടം നടത്തിയിരുന്നു. ഇരുവരും തമ്മില്‍ തിങ്കളാഴ്ച രാത്രി ആക്രി പെറുക്കി വിറ്റതിനെച്ചൊല്ലി തര്‍ക്കമുണ്ടായി. തുടര്‍ന്നുള്ള അടിപിടിയിലാണ് മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വേണുഗോപാലിന്റെ തലയിലും നെറ്റിയിലും മുറിവേറ്റിട്ടുണ്ട്. രമേഷിന്റെ രക്തസാമ്പിളും വേണുഗോപാലിന്റെ ഷര്‍ട്ടില്‍നിന്ന് ലഭിച്ചു. ചൊവ്വാഴ്ച രാവിലെ നാട്ടുകാരാണ് വേണുഗോപാലിനെ കടത്തിണ്ണയില്‍ മരിച്ചനിലയില്‍ കണ്ടത്. ഉടന്‍തന്നെ ഹേമാംബികനഗര്‍ പോലീസില്‍ വിവരമറിയിച്ചു. മൃതദേഹം കിടന്നിരുന്ന കടത്തിണ്ണയിലും പരിസരപ്രദേശങ്ങളിലും ഫൊറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡുമെത്തി പരിശോധന നടത്തി. പ്രദേശത്തെ കടകളിലെ സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ചതില്‍നിന്നാണ് പ്രതിയിലേയ്‌ക്കെത്തിയത്. ഇയാള്‍ പതിവായി വേണുഗോപാലിനൊപ്പം ഉണ്ടാവാറുണ്ടെന്നാണ് നാട്ടുകാരില്‍നിന്ന് അറിഞ്ഞതെന്നും പോലീസ് പറഞ്ഞു. ഒലവക്കോട് അത്താണിപ്പറമ്പ്…

    Read More »
  • ‘മഞ്ഞുമ്മല്‍ ബോയസി’ന്റെ പേരില്‍ സൗബിന്‍ തട്ടിച്ചത് 40 കോടി; ലാഭവിഹിതത്തില്‍നിന്ന് 40 ശതമാനം നല്‍കാം എന്ന കരാറില്‍ ഏഴ് കോടി വാങ്ങിയിട്ട് തിരിച്ചുനല്‍കാതെ വഞ്ചിച്ചു; നടനെയും നിര്‍മാതാക്കളെയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് പോലീസ്

    കൊച്ചി: ‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുടെ തട്ടിപ്പു കേസില്‍ നടനും നിര്‍മാതാവുമായി സൗബിന്‍ സാഹിറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ ഒരുങ്ങി പോലീസ്. 40 കോടിയോളം രൂപയാണ് ഇവര്‍ തട്ടിച്ചതെന്നും പൊലീസ് പറയുന്നു. സൗബിന് പുറമേ പറവ ഫിലിംസിന്റെ പാര്‍ട്ണര്‍മാരായ പിതാവ് ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് കൊണ്ടാണ് പൊലീസ് കോടതിയില്‍ വിശദീകരിച്ചത്. സിനിമ നിര്‍മ്മിക്കാന്‍ സാമ്പത്തിക സഹായം നല്‍കിയ സിറാജ് വലിയതുറ നല്‍കിയ പരാതിയിലെടുത്ത കേസിലാണ് നടപടി. സിനിമയുടെ ലാഭവിഹിതത്തില്‍ നിന്ന് 40 ശതമാനം നല്‍കാം എന്ന കരാറില്‍ ഏഴ് കോടി രൂപ വാങ്ങിയിട്ട് തിരിച്ചുനല്‍കാതെ വഞ്ചിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. 2022 ഫെബ്രുവരി 22ന് റിലീസായ സിനിമയില്‍ നിന്ന് 286 കോടി രൂപയോളം രൂപ കലക്ട് ചെയ്തിട്ടുണ്ടെന്ന് മരട് പൊലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍ രാജേഷ് ഫയല്‍ ചെയ്ത വിശദീകരണത്തില്‍ പറയുന്നു. എന്നാല്‍ ഈ വിവരം പരാതിക്കാരനില്‍ നിന്ന് മറച്ചുവെച്ചു. കരാര്‍ പ്രകാരം 2022 നവംബര്‍ 30ന്…

    Read More »
Back to top button
error: