Crime

  • തൃശൂരില്‍ അച്ഛനെ കൊന്ന് ചാക്കിലാക്കിയത് സ്വര്‍ണമാലക്ക് വേണ്ടി; പട്ടിക കൊണ്ട് തലക്കടിച്ചെന്ന് മകന്റെ മൊഴി

    തൃശൂര്‍: മുളയത്ത് മകന്‍ പിതാവിനെ കൊലപ്പെടുത്തിയത് സ്വര്‍ണ്ണമാലക്ക് വേണ്ടിയെന്ന് പൊലീസ്. കൂട്ടാല സ്വദേശി സുന്ദരനാണ് മകന്‍ സുമേഷിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിലാക്കി ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ചെന്ന് പ്രതി കുറ്റസമ്മതം നടത്തി. ഇന്നലെയാണ് ആളൊഴിഞ്ഞ പറമ്പില്‍ സുന്ദരന്റെ മൃതദേഹം ചാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുന്നത്. നിരന്തരം പിതാവിനോട് പണം ചോദിച്ച് സുമേഷ് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇന്നലെ സുന്ദരനുമായി തര്‍ക്കം ഉണ്ടാവുകയും മാല ആവശ്യപ്പെടുകയും ചെയ്തു. മാല നല്‍കാതായതോടെ പട്ടിക കൊണ്ട് തലക്കടിച്ചു എന്നും പ്രതിയുടെ കുറ്റസമ്മതം. പിന്നീട് കയ്യും കാലും കെട്ടി ചാക്കില്‍ ആക്കി പറമ്പില്‍ ഉപേക്ഷിക്കുകയായിരുന്നു. മാല പണയം വച്ചെന്നും പൊലീസിന് സുമേഷ് മൊഴി നല്‍കി. പിടികൂടുന്ന സമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നാണ് പൊലീസ് അറിയിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് കൊലപാതകം നടന്നതായുള്ള വിവരം നാട്ടുകാര്‍ അറിയുന്നത്. വീട്ടിലുള്ള സുന്ദരന്റെ ഇളയമകന്‍ ഉള്‍പ്പെടെ ജോലിക്ക് പോയ സമയത്താണ് കൊലപാതകം നടന്നത്. സുന്ദരന്റെ ഭാര്യ ഉള്‍പ്പെടെ വീട്ടിലില്ലാത്ത തക്കം…

    Read More »
  • കാമുകകനെ കാക്കാന്‍ ആദ്യം കള്ളമൊഴി; പോക്‌സോ കേസില്‍ 75-കാരന്‍ ജയിലില്‍ കിടന്നത് 285 ദിവസം; പെണ്‍കുട്ടി സത്യം പറഞ്ഞതോടെ കാമുകനും പ്രതിയായി

    ആലപ്പുഴ: ആണ്‍സുഹൃത്തിനെ രക്ഷിക്കാന്‍ അതിജീവിത നല്‍കിയ മൊഴിയില്‍ 75-കാരന്‍ ജയിലില്‍ കഴിഞ്ഞത് 285 ദിവസം. വിചാരണവേളയില്‍ അതിജീവിത സത്യം തുറന്നുപറഞ്ഞതോടെയാണ് ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് പോക്‌സോ പ്രത്യേക കോടതി വയോധികനെ വെറുതെ വിട്ടത്. അതിജീവിതയുടെ പുതിയ മൊഴിയില്‍ ആണ്‍സുഹൃത്ത് പ്രതിയായി. 2022 ഓഗസ്റ്റ് മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. അച്ഛന്‍ ഉപേക്ഷിച്ച് പോയ കുട്ടി അമ്മയ്ക്കൊപ്പമായിരുന്നു താമസം. ഇവര്‍ രണ്ടാളും മാത്രമേ വീട്ടില്‍ താമസം ഉണ്ടായിരുന്നുള്ളൂ. ഇതേ സമയം കുട്ടി പഠിക്കുന്ന സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായ വയോധികന്‍ ഈ കുടുംബവുമായി അടുപ്പത്തിലായി. സ്‌കൂളിലെ സഹപാഠികളോടാണ് കുട്ടി പീഡനത്തെക്കുറിച്ചുള്ള വിവരം ആദ്യം പറഞ്ഞത്. സംഭവം അറിഞ്ഞ സ്‌കൂള്‍ അധികൃതര്‍ ആലപ്പുഴ നോര്‍ത്ത് പോലീസില്‍ വിവരം അറിയിച്ചു. പിന്നാലെ, അവര്‍ വയോധികനെ അറസ്റ്റ് ചെയ്തു. ജാമ്യം ലഭിക്കാതെ വയോധികന്‍ റിമാന്‍ഡില്‍ കഴിയവേ 2023-ലാണ് കേസില്‍ വിചാരണ തുടങ്ങിയത്. കേസില്‍ ഒന്നാം സാക്ഷിയായി കുട്ടി മൊഴി നല്‍കി. പ്രതിഭാഗം ക്രോസ് വിസ്താരം നടത്തുന്നതിനിടയിലാണ് പൊട്ടിക്കരഞ്ഞുകൊണ്ട് കുട്ടി,…

    Read More »
  • ഇന്‍ഫോ പാര്‍ക്കിലെ വനിത ശുചിമുറിയില്‍ ഒളി കാമറ; അന്വേഷണം തുടങ്ങി

    കൊച്ചി: ഇന്‍ഫോപാര്‍ക്കിലെ ശുചിമുറിയില്‍ ഒളികാമറ വെച്ചതായി കണ്ടെത്തി. പാര്‍ക്ക് സെന്റര്‍ കെട്ടിടത്തിലെ വനിതാ ശുചിമുറിയിലാണ് കാമറ കണ്ടെത്തിയത്. പാര്‍ക്ക് സെന്റര്‍ ഡെപ്യൂട്ടി മാനേജര്‍ നല്‍കിയ പരാതിയില്‍ ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസ് എടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഇന്‍ഫോ പാര്‍ക്ക് പൊലീസ് അറിയിച്ചു.

    Read More »
  • യുവതി ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കണ്ടപ്പോള്‍ ‘പീക്ക് പെര്‍ഫോമെന്‍സ്’; വീട്ടില്‍ എത്തിയപ്പോള്‍ എല്ലാം വൈറല്‍; നാട്ടുകാരെ പറ്റിച്ചത് അതു ഞാനല്ലെന്ന് പറഞ്ഞ്; മൈലക്കാടിന് നാണക്കേടായി പെയിന്റര്‍ സുനില്‍

    കൊല്ലം: കെഎസ്ആര്‍ടിസി ബസിനുള്ളില്‍ യാത്രക്കാരിക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ കൊട്ടിയം മൈലക്കാട് സ്വദേശിയായ സുനിലിനെ പൊലീസ് പിടികൂടിയത് ഒളിവില്‍ പോകാനുള്ള ശ്രമത്തിനിടെ. നഗ്‌നാ പ്രദര്‍ശന ദൃശ്യം ഇന്നലെ രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയിലും ടിവിയിലും പ്രചരിച്ചു. ഇതോടെ പ്രതിയെ നാട്ടുകാര്‍ തിരിച്ചറിഞ്ഞു. ഇതോടെ സമീപവാസികള്‍ സുനിലിന്റെ മൈലക്കാട്ടെ വീട്ടിലെത്തി ബഹളം വച്ചു. എന്നാല്‍ താനല്ല ദൃശ്യങ്ങളില്‍ ഉള്ളതെന്നാണ് സുനില്‍ പറഞ്ഞത്. നാട്ടുകാര്‍ മടങ്ങിയതിനു പിന്നാലെ ഇയാള്‍ മുങ്ങി. ഇത്തിക്കര പാലത്തിന് അടുത്തുനിന്നാണ് പിടികൂടിയത്. ഒളിവില്‍പ്പോയ ഇയാള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇയാളുടെ ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യാത്രക്കാരി കൊല്ലം ഈസ്റ്റ് പൊലീസിന് കൈമാറിയിരുന്നു. തിങ്കള്‍ രാത്രി 10.50നായിരുന്നു സംഭവം. കൊല്ലം സ്വദേശിയായ യുവതി പിഎസ്സി പരീക്ഷയ്ക്കുള്ള പരിശീലനം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങാനായി കൊട്ടിയം ജംക്ഷനില്‍ നിന്നു മാവേലിക്കര ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ കയറി. ബസ് മേവറം എത്തിയതോടെ എതിര്‍വശത്തെ സീറ്റില്‍ ഇരിക്കുകയായിരുന്ന യാത്രക്കാരന്‍ തുടര്‍ച്ചയായി നഗ്നതാ…

    Read More »
  • പെണ്ണുകാണാന്‍ ചെന്ന അന്നു തന്നെ കൂടെക്കൂടി!!! കെട്ടിന്റെ നാലാംനാള്‍ പൊന്നുംപണവുമായി മുങ്ങി; ശാലിനി നടത്തിയത് വിവാഹത്തട്ടിപ്പ് പരമ്പര

    ആലപ്പുഴ: ചെങ്ങന്നൂര്‍ ചെറിയനാട് സ്വദേശിയായ യുവാവിനെ വിവാഹം കഴിച്ച ശേഷം 4 ാം ദിവസം പണവും സ്വര്‍ണമാലയുമായി മുങ്ങിയ യുവതിക്കെതിരെ മുന്‍പും സമാനകേസുള്‍. പാലക്കാട് ഒറ്റപ്പാലം അമ്പലവട്ടം ഭാഗത്ത് അമ്പലപ്പള്ളിയില്‍ വീട്ടില്‍ താമസിക്കുന്ന ശാലിനിയെയാണ് (40) ചെങ്ങന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ പരാതിക്കാരിയുടെ മകന് പുനര്‍വിവാഹത്തിന് നല്‍കിയ വൈവാഹിക പരസ്യത്തില്‍ നിന്നു ഫോണ്‍ നമ്പറെടുത്ത് വിളിച്ച് പരാതിക്കാരിയുമായും മകനുമായും പ്രതി നീണ്ട നാളത്തെ ബന്ധം സ്ഥാപിച്ചു. പെണ്ണുകാണല്‍ ചടങ്ങിന് പ്രതിയുടെ ഒറ്റപ്പാലത്തുള്ള വീട്ടിലെത്തിയ പരാതിക്കാരിക്കും മകനുമൊപ്പം അന്നു തന്നെ ചെറിയനാട്ടേക്ക് വന്ന് തൊട്ടടുത്ത ദിവസം ജനുവരി 20 ന് വിവാഹം നടത്തുകയായിരുന്നു. വിവാഹിതയായി 3 ദിവസം ചെറിയനാട്ടുള്ള വീട്ടില്‍ താമസിച്ച ശേഷം പണവും സ്വര്‍ണവും യുവാവ് വിദേശത്തു നിന്നും കൊണ്ടുവന്ന പെര്‍ഫ്യൂമുകളും മറ്റുമെടുത്ത പ്രതി താന്‍ ലീഗല്‍ അഡൈ്വസറായി ജോലി ചെയ്യുന്ന പുണെയിലെ ജോലി സ്ഥലത്തേക്ക് പോകുകയാണെന്ന് വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ച് 4 ാം ദിവസം മുങ്ങി. സംഭവവുമായി ബന്ധപ്പെട്ട്…

    Read More »
  • വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി; യുവതിയും ഭര്‍ത്താവും 20 കോടി തട്ടി; ചെക്കും കണ്ടെടുത്തു; ശ്വേത വ്യവസായിയുടെ സ്ഥാപനത്തിലെ ജീവനക്കാരി

    കൊച്ചിയിൽ വ്യവസായിയെ ഹണിട്രാപ്പിൽ കുരുക്കി 20 കോടി രൂപ തട്ടിയ ദമ്പതികൾ അറസ്റ്റിൽ. തൃശൂർ വലപ്പാട് സ്വദേശി കൃഷ്ണദേവ്, ഭാര്യ ശ്വേത എന്നിവരാണ് കൊച്ചി സെൻട്രൽ പൊലീസിന്റെ പിടിയിലായത്. വ്യവസായിയിൽ നിന്ന് പണം വാങ്ങി മടങ്ങവേയാണ് ഇരുവരും പിടിയിലായത്. വ്യവസായിയെ ഭീഷണിപ്പെടുത്തി കൈക്കലാക്കിയ 20 കോടിയുടെ ചെക്കും ഇവരിൽ നിന്ന് കണ്ടെത്തി. വ്യവസായിയുടെ സ്ഥാപനത്തിലെ ജീവനക്കാരിയാണ് അറസ്റ്റിലായ ശ്വേത. അടുപ്പം സ്ഥാപിച്ച് വ്യവസായിയെ വിളിച്ചുവരുത്തി ദൃശ്യങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തുകയിരുന്നു. വിദേശത്തടക്കം വ്യവസായമുള്ള കൊച്ചി സ്വദേശിയിൽ നിന്ന് 30 കോടി രൂപയാണ് ദമ്പതികൾ ആവശ്യപ്പെട്ടത്. ആദ്യം അൻപതിനായിരം വ്യവസായി നൽകിയെങ്കിലും പറഞ്ഞ തുക അഞ്ച് ദിവസത്തിനുള്ളിൽ നൽകണമെന്ന് ദമ്പതികൾ ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഇതോടെയാണ് വ്യവസായി സെൻട്രൽ പൊലീസിന് പരാതി നൽകി. ഇന്ന് പണം വാങ്ങാനെത്തിയ ദമ്പതികൾ ചെക്ക് വാങ്ങി പുറത്തിറങ്ങിയതോടെ പൊലീസ് പിടികൂടി. ദമ്പതികൾ സമാനമായ തട്ടിപ്പുകൾ മുൻപും നടത്തിയിട്ടുണ്ടെന്ന പൊലീസ്…

    Read More »
  • സ്ഥിരം യാത്രക്കാരി, വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു ; മറ്റു സ്ത്രീകളുമായുള്ള ബന്ധം ചോദ്യം ചെയ്തപ്പോള്‍ തെറിവിളിയും മര്‍ദ്ദനവും ; യുവതിയുടെ പീഡന പരാതിയില്‍ ബസ്‌ഡ്രൈവര്‍ അറസ്റ്റില്‍

    തൃശൂര്‍: വിവാഹവാഗ്ദാനം നല്‍കി യുവതിയെ പ്രലോഭിപ്പിച്ച് ലോഡ്ജില്‍ കൊണ്ടുപോയി മയക്കുമരുന്ന് കലര്‍ന്ന പാനീയം നല്‍കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. ചിയ്യാരം സൗത്ത് മുനയം സ്വദേശി മേനോത്ത് പറമ്പില്‍ വീട്ടില്‍ അക്ഷയ് (25) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബസിലെ സ്ഥിരം യാത്രക്കാരിയാണ് സംഭവത്തിലെ ഇര. തൃശൂര്‍ നഗരത്തിലെ ഒരു ലോഡ്ജിലേക്ക് കുട്ടിക്കൊണ്ടുപോയി പ്രതി മയക്കിയ ശേഷം പീഡിപ്പിച്ചെന്നാണ് പരാതി. നഗരത്തില്‍ ജോലി ചെയ്യുന്ന ഇര സ്ഥിരമായി ജോലിക്ക് പോവുന്നത് അക്ഷയ് ഡ്രൈവറായി ജോലി ചെയ്യുന്ന ബസിലാണ്. സ്ഥിരമായുള്ള യാത്രക്കാരിയും സ്ഥിരമായുള്ള ഡ്രൈവറും തമ്മിലുള്ള പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് അക്ഷയ് യുവതിയെ വിവാഹവാഗ്ദാനം നല്‍കി നഗരത്തിലെ ലോഡ്ജില്‍ എത്തിച്ചത്. മുറിയെടുത്ത ശേഷം യുവതിക്ക് ഒരു പാനീയം നല്‍കി മയക്കിയ ശേഷം പ്രതി പീഡിപ്പിക്കുകയായിരുന്നു. ഈ മാസം 17 ന് നടന്ന സംഭവത്തില്‍ യുവതി പരാതി നല്‍കാതിരുന്നത് വിവാഹവാഗ്ദാനം പ്രതി നല്‍കിയതിനാലാണ്.…

    Read More »
  • പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കാലത്തെ രഹസ്യ ചാറ്റുകള്‍ പുറത്തുവിടുമെന്ന് യുവതിയുടെ ഭീഷണി ; ദമ്പതികള്‍ ചേര്‍ന്ന് ഹണിട്രാപ്പില്‍  വ്യവസായിയില്‍ നിന്നും തട്ടിയത് 20 കോടി

    കൊച്ചി: പ്രമുഖ ഐടി വ്യവസായിയ്‌ക്കൊപ്പം ജോലി ചെയ്ത പരിചയം മുതലെടുത്ത് അയാളെ ഹണിട്രാപ്പില്‍ കുടുക്കി കോടികള്‍ തട്ടിയ യുവതിയും ഭര്‍ത്താവും അറസറ്റില്‍. ഐടി വ്യവസായി തന്നെ നല്‍കിയ പരാതിയില്‍ സെന്‍ട്രല്‍ പോലീസാണ് കേസെടുത്തതും ദമ്പതികളെ കയ്യോടെ പൊക്കിയതും. 20 കോടി രൂപയുടെ ട്രാപ്പിലായിരുന്നു ദമ്പതികള്‍ വ്യവസായിയെ പെടുത്തിയത്. തൃശ്ശൂര്‍ സ്വദേശി ശ്വേതയും ഭര്‍ത്താവ് കൃഷ്ണദാസുമാണ് പിടിയിലായത്. ഐടി വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി മുമ്പ് ജോലി ചെയ്ത പരിചയം മുതലെടുത്തായിരുന്നു ശ്വേത തട്ടിപ്പ് നടത്തിയത്. ജോലി ചെയ്തിരുന്ന സമയത്ത് ഇരുവരും തമ്മില്‍ നടത്തിയതെന്ന് കരുതുന്ന രഹസ്യ ചാറ്റുകള്‍ പുറത്തുവിടുമെന്ന് ഭീഷണി മുഴക്കിയായിരുന്നു യുവതി വ്യവസായിയോട് പണം ആവശ്യപ്പെട്ടത്. ഐടി വ്യവസായിയോട് 30 കോടി രൂപയാണ് ദമ്പതികള്‍ ആവശ്യപ്പെട്ടത്. വ്യവസായി പലതവണയായി 20 കോടി രൂപ കൈമാറുകയും ചെയ്തു. ഗത്യന്തരമില്ലാതായി മാറിയതോടെയാണ് വ്യവസായി പോലീസില്‍ പരാതിയുമായി എത്തിയത്. ശ്വേതയുടെയും ഭര്‍ത്താവിനെയും കയ്യോടെ പൊക്കിയ കൊച്ചി സെന്‍ട്രല്‍ പൊലീസ് ഇരുവരുടേയും അറസ്റ്റും രേഖപ്പെടുത്തിയിരിക്കുകയാണ്.  

    Read More »
  • പള്ളിപ്പുറത്ത് വീട്ടുവളപ്പില്‍ കത്തിച്ചനിലയില്‍ മൃതദേഹ അവശിഷ്ടങ്ങള്‍; ഏറ്റുമാനൂരില്‍നിന്ന് കാണാതായ വീട്ടമ്മയുടേത് എന്ന് സംശയം; ജയ്‌നമ്മയെ കാണാതായത് ഡിസംബറില്‍

    ആലപ്പുഴ: പള്ളിപ്പുറത്ത് കണ്ടെത്തിയ ശരീരം അവശിഷ്ടങ്ങള്‍ ഏറ്റുമാനൂരില്‍ നിന്ന് കാണാതായ ജയ്‌നമ്മയുടേതെന്ന സംശയത്തില്‍ പൊലീസ്. കുഴിച്ചെടുത്ത അസ്ഥികള്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഡിഎന്‍എ പരിശോധനയടക്കം വിശദമായ അന്വേഷണത്തിലൂടെ മൃതദേഹം ആരുടേതെന്ന് കണ്ടെത്താനാണ് ശ്രമം. ഇതിന്റെ ഭാഗമായി ജയ്‌നമ്മയുടെ സഹോദരന്‍ സാവിയോ, സഹോദരി ആന്‍സി എന്നിവരുടെ ഡിഎന്‍എ സാംപിളുകള്‍ ശേഖരിക്കും. പള്ളിപ്പുറത്ത് ആള്‍താമസമില്ലാത്ത വീടിന് സമീപത്ത് നിന്നാണ് ഇന്നലെ ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഏറ്റവും ഒടുവില്‍ ജൈനമ്മയുടെ ഫോണ്‍ ഓണായത് ചേര്‍ത്തല പള്ളിപ്പുറത്താണ്. ജൈനമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിലാണ് ഇവിടെ പരിശോധന നടത്തിയത്. സെബാസ്റ്റ്യന്‍ എന്ന ആളുടേതാണ് ഈ സ്ഥലം. ഇവിടെ കുഴിച്ച് പരിശോധന നടത്തിയപ്പോഴാണ് ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ചേര്‍ത്തലയിലെ ബിന്ദു പത്മനാഭന്‍ തിരോധനക്കേസില്‍ ആരോപണ വിധേയനാണ് സെബാസ്റ്റ്യന്‍. ഡിസംബര്‍ 23 നാണ് ജയ്‌നമ്മയെ കാണാതായത്. കോട്ടമുറി കാക്കനാട്ട്കാലായില്‍ ഭര്‍ത്താവ് അപ്പച്ചനൊപ്പമാണ് ജയ്‌നമ്മ താമസിച്ചിരുന്നത്. ഇവര്‍ രണ്ട് പേര്‍ മാത്രമായിരുന്നു ഈ വീട്ടില്‍ താമസിച്ചിരുന്നത്. ജയ്‌നമ്മ സ്ഥിരമായി ധ്യാനകേന്ദ്രങ്ങളില്‍…

    Read More »
  • കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്‌നതാപ്രദര്‍ശനം; വീഡിയോ പകര്‍ത്തുന്നത് കണ്ടിട്ടും വിളയാട്ടം തുടര്‍ന്നു; സംഭവം കൊല്ലത്ത്

    കൊല്ലം: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം. കൊട്ടിയത്ത് നിന്ന് കൊല്ലത്തേക്കുള്ള മാവേലിക്കര ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ യാത്ര ചെയ്ത യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. യുവതി പകര്‍ത്തിയ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ ഉടന്‍ പരാതി നല്‍കുമെന്ന് ഇവര്‍ പറഞ്ഞു. വീഡിയോ പകര്‍ത്തുന്നത് കണ്ടിട്ടും ഇയാള്‍ ലൈംഗിക ചേഷ്ടകള്‍ കാണിക്കുന്നത് അവസാനിപ്പിച്ചില്ലെന്നും യുവതി വ്യക്തമാക്കി. കൊല്ലത്താണ് ഇയാള്‍ ഇറങ്ങിയത്. ബസില്‍ വേറെയും മൂന്ന് സ്ത്രീകള്‍ ഉണ്ടായിരുന്നു. ഇയാള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആഗ്രഹം. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുമെന്നും യുവതി അറിയിച്ചു. പൊലീസ് അന്വേഷണത്തിലൂടെ മാത്രമേ ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ ലഭിക്കുകയുള്ളു. ഇത്തരത്തില്‍ പൊതുഗതാഗത സംവിധാനം ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള പല വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. രാത്രി കാലങ്ങളില്‍ സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ഇപ്പോഴും ഭയപ്പെടേണ്ട അവസ്ഥയാണ്. പല പരാതികളും വന്നിട്ടും ഇത്തരത്തില്‍ ലൈംഗിക വൈകൃതം കാട്ടുന്നവരെ നിലയ്ക്ക് നിര്‍ത്താനുള്ള ശക്തമായ നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നും…

    Read More »
Back to top button
error: