Crime

  • ലൈം​ഗികാതിക്രമക്കേസ്: സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല; തിങ്കളാഴ്ചവരെ പോലീസ് കസ്റ്റഡിയിൽ

    കൊച്ചി: ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് ജാമ്യം നിഷേധിച്ച് കോടതി. രഞ്ജിത്തിനെ തിങ്കളാഴ്ചവരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. തെളിവുകൾ ശേഖരിക്കാൻ രഞ്ജിത്തിനെ മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. എറണാകുളം സിജെഎം കോടതിയുടേതാണ് നടപടി. രഞ്ജിത്തിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണിത്. ശനിയാഴ്ചയാണ് എറണാകുളം സബ്ജയിലിൽ കഴിയുന്ന രഞ്ജിത്തിനെ എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കിയത്. രഞ്ജിത്തിന്റെ ജാമ്യഹർജി പരിഗണിക്കാൻപോലും കോടതി തയ്യാറായില്ല. അതിനുമുൻപുതന്നെ കസ്റ്റഡിയിൽ വിടുകയായിരുന്നു. രഞ്ജിത്തിനെ കസ്റ്റഡിയിൽ വിടുന്നതിനെ അദ്ദേഹത്തിന്റെ അഭിഭാഷകനായ എസ്. രാജീവ് എതിർത്തു. രഞ്ജിത്തിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഇപ്പോഴത്തെ കസ്റ്റഡി എന്തിനാണെന്നറിയില്ലെന്നും നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റ് എന്നൊക്കെയായിരുന്നു അഭിഭാഷകന്റെ വാദം. എന്നാൽ, കസ്റ്റഡി അനിവാര്യമാണെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. രഞ്ജിത്തിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് രഞ്ജിത്തിനെ തിങ്കളാഴ്ചവരെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. ജാമ്യം അനുവദിക്കണമെന്നുള്ള രഞ്ജിത്തിന്റെ ഹർജി പരിഗണിക്കുന്നത് ഈ മാസം ഏഴാം തീയതിയിലേക്ക് മാറ്റി. അതിനിടെ രഞ്ജിത്തിന്റെ സിനിമാ സെറ്റിലുണ്ടായിരുന്ന രണ്ടാമത്തെ കാരവാൻ…

    Read More »
  • ആറുവയസ്സുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദ്ദനം; ബാലാവകാശ കമ്മീഷൻ കേസെടുത്തു; വായിൽ തുണി തിരുകി, കാലുകൾ വളച്ചൊടിച്ച് കഴുത്തോളം വലിച്ചു നീട്ടി, കവിളിലും കൈകളിലും നിറയെ പാടുകൾ; മർദ്ദന ദൃശ്യങ്ങൾ അയൽവാസി ജനലിലൂടെ പകർത്തി

    കാസർഗോഡ്: രണ്ടാനച്ഛൻ ആറ് വയസുകാരനെ മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. പൊലീസിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെടും. അതേസമയം സംഭവത്തിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറോട് വിശദമായ റിപ്പോർട്ട് അടിയന്തിരമായി സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം 6 വയസുകാരനെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ ജനലിലൂടെ അയൽവാസി പകർത്തുകയായിരുന്നു. രണ്ടാനച്ഛനിൽ നിന്നും നേരിട്ടത് ക്രൂര പീഡനമാണ്. രണ്ടാനച്ഛനായ ഷൗക്കത്തലി സ്ഥിരമായി മർദ്ദിക്കാറുണ്ടെന്നും കുട്ടി മൊഴി നൽകിയിരുന്നു. മുഖത്തിന്റെ ഒരു വശത്ത് തണുത്ത പാൽക്കവർ വെച്ച ശേഷം മറുഭാഗത്തെ കവിളിൽ അടിച്ചു. കുട്ടിയുടെ കാലുകൾ വളച്ചൊടിച്ച് കഴുത്തോളം വലിച്ചുനീട്ടി. കഴുത്ത് നിലത്തേക്ക് അമർത്തിപ്പിടിച്ചു. മർദ്ദനമേറ്റ് കുട്ടി കരയുമ്പോൾ, ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകിയ ശേഷം വീണ്ടും മർദ്ദനം തുടരുകയായിരുന്നു. ഉറങ്ങി കിടക്കുമ്പോൾ പോലും കുട്ടിയെ മർദ്ദിച്ചിരുന്നു. കുട്ടിയുടെ കണ്ണുകൾക്ക് താഴെയും കൈകളിലും മർദ്ദനമേറ്റതിലുള്ള പച്ച നിറത്തിലുള്ള പാടുകളുണ്ട്. ശരീരത്തിലും തലയിലും മുറിവുകളുടെ പാടുകളുമുണ്ട്. സംഭവത്തിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം ലീഗൽ സർവീസസ് അതോറിറ്റി…

    Read More »
  • മുഖത്തിന്റെ ഒരു വശത്ത് തണുത്ത പാൽക്കവർ വെച്ച ശേഷം മറുഭാഗത്തെ കവിളിൽ ആഞ്ഞടിച്ചു, കാലുകൾ വളച്ചൊടിച്ച് കഴുത്തോളം വലിച്ചുനീട്ടി, കഴുത്ത് നിലത്തേക്ക് അമർത്തിപ്പിടിച്ചു… മർദ്ദനമേറ്റ് കുട്ടി കരയുമ്പോൾ, ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകിയ ശേഷം വീണ്ടും മർദ്ദനം, ഉറങ്ങി കിടക്കുമ്പോൾ പോലും കുട്ടിയെ മർദിച്ചു… കാസർ​​ഗോഡ് രണ്ടാനച്ഛന്റെ കയ്യിൽ നിന്ന് ആറുവയസുകാരൻ നേരിട്ടത് കൊടീയ പീഡനം

    കാസർഗോഡ്: ആറ് വയസുകാരനെ രണ്ടാനച്ഛൻ മർദിച്ച സംഭവത്തിൽ കുട്ടി നേരിട്ടത് സമാനതകളില്ലാത്ത ക്രൂര പീഡനമെന്ന് റിപ്പോർട്ട്. രണ്ടാനച്ഛനായ ഷൗക്കത്തലി സ്ഥിരമായി മർദ്ദിക്കാറുണ്ടെന്ന് കുട്ടി മൊഴി നൽകി. മുഖത്തിന്റെ ഒരു വശത്ത് തണുത്ത പാൽക്കവർ വെച്ച ശേഷം മറുഭാഗത്തെ കവിളിൽ ആഞ്ഞടിക്കും. കൂടാതെ കുട്ടിയുടെ കാലുകൾ വളച്ചൊടിച്ച് കഴുത്തോളം വലിച്ചുനീട്ടി. കഴുത്ത് നിലത്തേക്ക് അമർത്തിപ്പിടിച്ചു. മർദ്ദനമേറ്റ് കുട്ടി കരയുമ്പോൾ, ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകിയ ശേഷം വീണ്ടും മർദ്ദനം തുടരുകയായിരുന്നു. ഉറങ്ങി കിടക്കുമ്പോൾ പോലും കുട്ടിയെ മർദിച്ചു… ഇങ്ങനെ നീളുന്നു ആറുവയസുകാരൻ അനുഭവിച്ച പീഡനങ്ങൾ. അതുപോലെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട കുട്ടിയുടെ കണ്ണുകൾക്ക് താഴെയും കൈകളിലും മർദ്ദനമേറ്റതിലുള്ള പച്ച നിറത്തിലുള്ള പാടുകളുണ്ട്. ശരീരത്തിലും തലയിലും മുറിവുകളുടെ പാടുകളുമുണ്ട്. അതേസമയം സംഭവത്തിൽ പൊലീസിനെതിരെ കുട്ടിയുടെ പിതാവ് രംഗത്തെത്തി. പോലീസ് ദുർബല വകുപ്പ് ചുമത്തിയാണ് കേസെടുത്തതെന്നും. അതുകൊണ്ട് തന്നെ പ്രതിക്ക് ജാമ്യം ലഭിച്ചുവെന്നും കേസ് ഒത്ത് തീർപ്പാക്കാൻ പോലീസ് ശ്രമം നടത്തിയെന്നും പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.…

    Read More »
  • സ്കൂട്ടർ മറിച്ചിട്ട് ഭാര്യയെയും രണ്ടു കുട്ടികളെയും കൊലപ്പെടുത്തി; പ്രതി 13 വർഷത്തിനുശേഷം പിടിയിൽ

    അരീക്കോട് (മലപ്പുറം): വാവൂർ ആലുക്കൽ വെള്ളക്കെട്ടിലേക്ക് സ്കൂട്ടർ മറിച്ചിട്ട് ഭാര്യയെയും രണ്ടു കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ. വാവൂർ കൂടാംതൊടി മുഹമ്മദ് ഷരീഫിനെ ആണ് കർണാടകയിൽനിന്ന് കൊണ്ടോട്ടി ഡാൻസാഫ് ടീം അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് 13 വർഷത്തിന് ശേഷമാണ് പ്രതി പിടിയിലായിരിക്കുന്നത്. 2013 ജൂലൈ 21-ന് രാത്രി രണ്ടുമണിയോടെയായിരുന്നു നാടിനെ നടുക്കിയ കൂട്ടക്കൊല. മുഹമ്മദ് ഷരീഫിന്റെ ഭാര്യ ഒളവട്ടൂർ മായക്കരതടത്തിൽ സാബിറ (21), മക്കളായ ഫാത്തിമ ഫിദ (4), ഹൈഫ (രണ്ട്) എന്നിവരെ വെള്ളക്കെട്ടിൽ തള്ളിയിട്ടു കൊലപ്പെടുത്തിയെന്നാണ് കേസ്. കുടുംബവുമൊത്ത് കോഴിക്കോട്ടുനിന്ന് പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങി വീട്ടിലേക്കുവരുമ്പോൾ ടയർ പഞ്ചറായി അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണു മുഹമ്മദ് ഷരീഫ് നാട്ടുകാരോടു പറഞ്ഞത്. സംശയംതോന്നി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നെന്ന് തെളിഞ്ഞത്. ഇതിന് രണ്ടുമാസം മുൻപ് പ്രതി ഭാര്യയുടെ പേരിൽ 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസി എടുത്തതായി പൊലീസ് കണ്ടെത്തി. ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിക്കായി ജില്ലാ പൊലീസ്…

    Read More »
  • തീര്‍ച്ചയായും മകള്‍ സുന്ദരിയായിരിക്കും, അവളെ എന്റെ അടുത്തേക്ക് അയച്ചാല്‍ പതിനായിരും രൂപ തരാം,കസ്റ്റഡിയിലെടുത്ത സ്ത്രീയോട് മോശമായി പെരുമാറിയ എഎസ്ഐക്ക് സസ്പെന്‍ഷന്‍

    മുംബൈ: കസ്റ്റഡിയിലെടുത്ത സ്ത്രീയോട് മകളെ ലൈംഗികാവശ്യത്തിനായി അയക്കണമെന്ന് ആവശ്യപ്പെട്ട പോലീസുദ്യോഗസ്ഥന് സസ്പെൻഷൻ. മഹാരാഷ്ട്രയിലെ അകോള ജില്ലയിലെ എ.എസ്.ഐ. രാകേഷ് ജാദവിനെ(54)യാണ് സർവീസിൽനിന്ന് സസ്പെൻഡ്ചെയ്തത്. സാമ്പത്തിക തട്ടിപ്പ് കേസിൽ കസ്റ്റഡിയിലെടുത്ത സ്ത്രീയോടാണ് രാകേഷ് ജാദവ് മോശമായി പെരുമാറിയത്. 80 ലക്ഷം രൂപയുടെ സാമ്പത്തികത്തട്ടിപ്പ് കേസിലാണ് സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. തുടർന്ന് സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിലെത്തിച്ച് ലോക്കപ്പിലാക്കി. ഇതിനിടെയാണ് രാകേഷ് ജാദവിൽനിന്ന് മോശം പെരുമാറ്റമുണ്ടായത്. നിങ്ങൾ വളരെ സുന്ദരിയാണെന്നും അതിനാൽ നിങ്ങളുടെ മകളും തീർച്ചയായും സുന്ദരിയായിരിക്കുമെന്നാണ് രാകേഷ് സ്ത്രീയോട് പറഞ്ഞത്. മകളെ തന്റെ അടുക്കലേക്ക് അയക്കണമെന്നും പതിനായിരം രൂപ നൽകാമെന്നും എ.എസ്.ഐ. സ്ത്രീയോട് പറഞ്ഞിരുന്നു. തുടർന്ന് കസ്റ്റഡിയിലുള്ള സ്ത്രീ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരോട് ഇക്കാര്യം വെളിപ്പെടുത്തി. ഇതോടെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വിഷയത്തിൽ ഇടപെട്ടു. ഇവർ എ.എസ്.ഐ.യെ വഴക്കുപറയുകയുംചെയ്തു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് രാകേഷ് ജാദവിനെതിരേ പോലീസ് കേസെടുത്തത്. തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്തും ഉത്തരവിറക്കി. അതേസമയം, സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ…

    Read More »
  • എത്ര ചോദിച്ചിട്ടും കഞ്ചാവ് വാങ്ങാന്‍ പണം നല്‍കിയില്ല, വാടക വീടിന് തീയിട്ട് 28 കാരന്‍, കൈ ഞരമ്പ് മുറിക്കാനും ശ്രമം

    തിരുവനന്തപുരം: കഞ്ചാവ് വാങ്ങാന്‍ പണം നൽകാത്തതിനെ തുടർന്ന് യുവാവ് വീടിന് തീയിട്ടു. തിരുവനന്തപുരം കണിയാപുരത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കണിയാപുരം സ്വദേശി ഷാജഹാൻ വാടകയ്ക്ക് താമസിക്കുന്ന വീടിനാണ് അദ്ദേഹത്തിന്റെ ഭാര്യ അമീനയുടെ സഹോദരീ പുത്രനായ ഫൈസൽ (28) തീയിട്ടത്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് ഫൈസൽ ഷാജഹാന്റെ വീട്ടിലെത്തി കഞ്ചാവ് വാങ്ങാനായി പണം ആവശ്യപ്പെട്ടത്. എന്നാൽ വീട്ടുകാർ പണം നൽകാൻ തയ്യാറാകാതിരുന്നതോടെ ഇയാൾ അക്രമാസക്തനാവുകയായിരുന്നു. പണം ലഭിക്കാതെ വന്നതോടെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സ്വന്തം കൈ ഞരമ്പ് മുറിക്കാൻ ഫൈസൽ ശ്രമിച്ചു. ഇതിനിടെ വീടിന് തീയിടുമെന്ന് ഇയാൾ ഭീഷണി മുഴക്കുകയും ചെയ്തു. ഭയന്നുപോയ ഷാജഹാനും ഭാര്യയും ഉടൻ തന്നെ മറ്റൊരു വീട്ടിലേക്ക് മാറി. ഇവർ മാറിതാമസിച്ച സമയത്താണ് ഫൈസൽ വീടിന് തീയിട്ടത്. തീ പടർന്നതിനെ തുടർന്ന് വീട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ ഉൾപ്പെടെ പൊട്ടിത്തെറിച്ചു. വലിയ സ്‌ഫോടന ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് വിവരം അഗ്‌നിരക്ഷാ സേനയെ അറിയിച്ചത്. തുടർന്ന് ഫയർഫോഴ്സ് എത്തിയാണ്…

    Read More »
  • മകന്റെ രോഗം മാറാന്‍ പതിമൂന്നുകാരിയെ ബലി നല്‍കി മാതാവ്, പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മരത്തടി കുത്തിക്കയറ്റി, തല മുറിച്ച് രക്തം ശേഖരിച്ചു, പിന്നീട് ബലാത്സംഗമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം, മൂന്നുപേര്‍ അറസ്റ്റില്‍

    റാഞ്ചി: ഝാര്‍ഖണ്ഡില്‍  മകന്റെ രോഗം മാറുന്നതിന് പതിമൂന്ന് വയസുകാരിയെ ബലി നല്‍കി. ഇളയമകന്റെ രോഗം മാറുന്നതിനാണ് മാതാപിതാക്കള്‍ തങ്ങളുടെ പതിമൂന്നുകാരിയെ ബലി നല്‍കിയത്. സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ 35 വയസ്സുകാരിയായ അമ്മയെയും മന്ത്രവാദിനിയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഹസരീബാഗിലെ കുസുംഭ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. പെണ്‍കുട്ടിയുടെ അമ്മ രശ്മി ദേവി, മന്ത്രവാദിനിയായ ശാന്തി ദേവി (55), സഹായി ഭീം റാം (40) എന്നിവരാണ് പിടിയിലായത്. ഇളയ മകന്റെ രോഗശാന്തിക്കായി രശ്മി ദേവി ഗ്രാമത്തിലെ മന്ത്രവാദിനിയെ പതിവായി സന്ദര്‍ശിക്കാറുണ്ടായിരന്നു. മകന്റെ രോഗം മാറണമെങ്കില്‍ കന്യകയെ ബലി നല്‍കണമെന്ന് മന്ത്രവാദിനി രശ്മി ദേവിയെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് മാര്‍ച്ച് 24ാം തീയതി ഗ്രാമവാസികളെല്ലാം രാമനവമി ആഘോഷങ്ങളുടെ തിരക്കിലായിരുന്ന സമയത്താണ് കുട്ടിയെ കൊലപ്പെടുത്തിയത്. ശാന്തി ദേവിയുടെ വീട്ടില്‍ വെച്ച് അമ്മയും ഭീം റാമും ചേര്‍ന്ന് പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പൂജയുടെ ഭാഗമായി പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മന്ത്രവാദിനി മരത്തടി ഉപയോഗിച്ച് മുറിവേല്‍പ്പിച്ചതായും, രക്തം…

    Read More »
  • യുവനടിക്കു പിന്തുണയുമായി സിനിമാ ലോകം; രഞ്ജിത്തിനെ ഫെഫ്ക ഡയറക്‌ടേഴ്‌സ്, റൈറ്റേഴ്‌സ് യൂണിയനില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു; കാലം എല്ലാത്തിനും കണക്കു ചോദിക്കുമെന്ന് ആദ്യ പരാതിക്കാരി

    കൊച്ചി: ലൈംഗിക പീഡനപരാതിയില്‍ യുവനടിക്ക് പിന്തുണയുമായി സിനിമാലോകം. അറസ്റ്റിലായ രഞ്ജിത്തിനെ ഫെഫ്ക ഡയറക്ടേഴ്‌സ് – റൈറ്റേഴ്‌സ് യൂണിയനുകള്‍ സസ്‌പെന്‍ഡ് ചെയ്തു. നടി ഐ.സിയില്‍ പരാതി നല്‍കിയിട്ടില്ലെന്നും വിശദാംശങ്ങള്‍ തേടി ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ക്ക് കത്തയക്കുമെന്നും ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രതികരിച്ചു . കാലം എല്ലാത്തിനും കണക്ക് ചോദിക്കുമെന്ന് രഞ്ജിത്തിനെതിരായ ആദ്യ പരാതിക്കാരി പറഞ്ഞു. ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റിലായ രഞ്ജിത്തിനെ മാറ്റിനിര്‍ത്തുന്നത് സംബന്ധിച്ച നിര്‍ദേശം ഡയറക്ടേഴ്‌സ് യൂണിയനും റൈറ്റേഴ്‌സ് യൂണിയനും നല്‍കിയതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നടിയുടെ പരാതി ലഭിച്ചിട്ടില്ലെന്ന് ഫെഫ്കയ്ക്ക് പുറമെ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും പ്രതികരിച്ചു. നടക്കാന്‍ പാടില്ലാത്ത സംഭവമെന്നും ഇരകള്‍ക്ക് നീതി ലഭിക്കണം എന്നും രമേഷ് പിഷാരടി പ്രതികരിച്ചു. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് ശേഷം ഇത്തരം സംഭവം നിര്‍ഭാഗ്യകരമെന്നും അന്വേഷണം നടക്കട്ടെയെന്നുമായിരുന്നു സുധീര്‍ കരമനയുടെ നിലപാട് രഞ്ജിത്ത് ജയിലില്‍ യുവനടിയുടെ പരാതിയിലെടുത്ത ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍…

    Read More »
  • ‘സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള ലൈം​ഗീകാതിക്രമ കേസ്: സംഭവത്തിനു ശേഷം കരഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങുന്ന അതിജീവിതയെ കണ്ടവരുണ്ട്; അതിജീവിത കടന്നുപോയത് കടുത്ത മാനസീക സമ്മർദ്ദത്തിലൂടെ‘: കമ്മീഷണർ

    കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ പരാതിയിൽ പ്രാഥമികമായി കഴമ്പുണ്ടെന്ന് കണ്ടെത്തിയതായും, അദ്ദേഹം ഒളിവിൽ പോകാൻ ശ്രമിച്ചതായുള്ള സൂചനകളുണ്ടെന്നും കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ. ഷൂട്ടിങ് ലൊക്കേഷനിൽ കാരവാനിൽ വച്ചാണ് നടിക്കെതിരെ അതിക്രമം നടന്നതെന്നും, സംഭവം കഴിഞ്ഞ് കരഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങുന്ന അതിജീവിതയെ കണ്ട ദൃക്സാക്ഷികൾ ഉണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നടിയുടെ പീഡനപരാതിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. കൊച്ചിയിൽ നിന്ന് തൊടുപുഴയിലേക്ക് പോകുന്നതിനിടെ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. കേസ് അന്വേഷിക്കുന്നത് കൊച്ചി ഡിസിപി അശ്വതി ജിജിയുടെ മേൽനോട്ടത്തിലുള്ള നാലംഗ പ്രത്യേക അന്വേഷണ സംഘമാണ്. അതിക്രമത്തിന് ശേഷം അതിജീവിത ഗുരുതരമായ മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നുവെന്നും, കൗൺസിലിംഗ് ഉൾപ്പെടെയുള്ള ചികിത്സ തേടേണ്ടിവന്നതായും പൊലീസ് വ്യക്തമാക്കി. തുടർന്ന് കുടുംബത്തോടൊപ്പം അവർ പൊലീസിൽ പരാതി നൽകി. വിശദമായ മൊഴി എടുത്തപ്പോൾ അതിക്രമം നടന്നതായി മനസ്സിലായതിനെ തുടർന്ന് വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെട്ട പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തിൽ പരാതിക്ക് അടിസ്ഥാനമുണ്ടെന്ന് കണ്ടെത്തിയതായും കമ്മിഷണർ…

    Read More »
  • പ്ലൈവുഡ് കമ്പനിയിലെ കോർ ഉപയോഗിച്ച് യുവാവിനെ സംഘം ചേർന്ന് അടിച്ചു മുഖത്തും വയറിലും കൈകാലുകൾക്കും ഗുരുതര പരുക്ക്, അടിയിൽ പല്ലുകൾ ഒടിഞ്ഞുപോയി, മൊബൈൽ ഫോൺ മോഷണമാരോപിച്ച് പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല, ആറം​ഗ അസം സ്വദേശികൾ അറസ്റ്റിൽ

    കൊച്ചി: പെരുമ്പാവൂരിൽ മോഷണമാരോപിച്ച് യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു. പ്ലൈവുഡ് കമ്പനിയിൽ മൊബൈൽ ഫോൺ മോഷണം ആരോപിച്ചായിരുന്നു കൊലപാതകം. സംഭവത്തിൽ അസം സ്വദേശികളായ ആറു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിച്ചയാളും അതിഥി തൊഴിലാളിയാണ്. അതേസമയം മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പെരുമ്പാവൂർ മുടിക്കലിലെ എഎം വിനീർ എന്ന സ്ഥാപനത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമം നടത്തിയെന്ന് പറഞ്ഞാണ് ആക്രമണം. മൂന്ന് സഹോദരന്മാർ ഉൾപ്പെടെ ആറ് പേർ ചേർന്ന് യുവാവിനെ ആക്രമിച്ചു. പ്ലൈവുഡ് കമ്പനിയിലെ കോർ ഉപയോഗിച് അടിച്ചതിനെ തുടർന്ന് മുഖത്തും വയറിലും കൈകാലുകൾക്കും ഗുരുതരമായി പരുക്കേറ്റു. പല്ലുകൾ ഒടിഞ്ഞു പോയി. സംഭവത്തിൽ അസം സ്വദേശികളായ അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ് പെരുമ്പാവൂർ പോലീസ് കസ്റ്റഡിയിലുള്ളത്.

    Read More »
Back to top button
error: