Movie

  • ഐ.വി ശശി- ടി ദാമോദരൻ ടീം ഒരുക്കിയ ‘അമേരിക്ക അമേരിക്ക’ തീയേറ്ററിലെത്തിയിട്ട് ഇന്ന് 40 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ        ഐ.വി ശശിയുടെ ‘അമേരിക്ക അമേരിക്ക’ റിലീസ് ചെയ്‌തിട്ട് 40 വർഷം. 1983 ഏപ്രിൽ 29 നായിരുന്നു ടി ദാമോദരൻ തിരക്കഥ രചിച്ച ഈ ചിത്രം പ്രദർശനത്തിനെത്തിയത്. കരയിലൂടെയും, വെള്ളത്തിലൂടെയും, ആകാശത്തൂടെയും ഓടിക്കാവുന്ന സീപ്‌ളെയിൻ, നഗരമധ്യത്തിലൂടെ പറന്നു നീങ്ങുന്ന റോപ് വേ, പൂക്കളും പുൽത്തകിടികളും നിറഞ്ഞ അമേരിക്കൻ നഗരനിരത്തുകൾ ഇവയൊക്കെ യഥേഷ്‌ടം കാണിക്കുന്നുണ്ട് ചിത്രത്തിൽ. ഡിസ്‌നി ലാൻഡ് മുതൽ നിശാക്ളബ്ബ്‌ വരെയുള്ള സീനുകൾ വേറെയും. സിഡ്‌നിയിൽ നിന്നും യൂറോപ്പിലേയ്ക്ക് പുറപ്പെട്ട ഒരു കപ്പൽ കാണാതാവുന്നതും വൈരക്കല്ലുകൾ ഒളിപ്പിച്ച ആ കപ്പൽ മുങ്ങിയതല്ല, കടൽക്കൊള്ളക്കാർ മുക്കിയതാണെന്നും ക്യാപ്റ്റനെ (ഉമ്മർ) തടവിലാക്കിയിരിക്കുകയാണെന്നും ക്യാപ്റ്റന്റെ മകൾ (സീമ) വഴി അറിയുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ജാക്‌സൺ (ബാലൻ കെ നായർ) അമേരിക്കയിൽ നിന്നും മുങ്ങി. അയാളെ തിരികെ കൊണ്ടുവരാൻ മകനെ (പ്രതാപ് പോത്തൻ) പോലീസിനെക്കൊണ്ട് പിടിപ്പിക്കുന്നു. ജാക്‌സൺ വന്നു. ജാമ്യത്തിലിറങ്ങിയ മകൻ പക്ഷെ അച്ഛന്റെ എതിർ…

    Read More »
  • മമ്മൂട്ടി, രാജ്യത്തെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാൾ: അനുഭവം പങ്കുവെച്ച് നടൻ ഡിനോ മോറിയ

       ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് മമ്മൂട്ടിയെന്ന് നടന്‍ ഡിനോ മോറിയ. ഒരു വെല്ലുവിളിയോടുകൂടി തന്നെ സ്വയം കഴിവ് തെളിയിക്കാനും അദ്ദേഹത്തിന്റെ മുന്നില്‍ അതിശയകരമായി അഭിനയിക്കാനും എനിക്ക് സാധിച്ചിട്ടുണ്ടെന്നും ഡിനോ മോറിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ”ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി, അതിനാല്‍ അദ്ദേഹത്തെ ലൊക്കേഷനില്‍ കാണുന്നതും അദ്ദേഹത്തോടൊപ്പം ഇടപഴകുന്നതും സന്തോഷമുള്ള കാര്യമായിരുന്നു. ഏജന്റ് എന്ന ചിത്രത്തില്‍ അദ്ദേഹത്തോടൊപ്പം ധാരാളം  കോമ്പിനേഷന്‍ സീനുകള്‍ ഉള്ളതുകൊണ്ടുതന്നെ ഒരുപാട് സമയം ഒരുമിച്ച് ചെലവഴിച്ചിരുന്നു, ഒരു വെല്ലുവിളിയോടുകൂടി തന്നെ സ്വയം കഴിവ് തെളിയിക്കാനും അദ്ദേഹത്തിന്റെ മുന്നില്‍ അതിശയകരമായി അഭിനയിക്കാനും എനിക്ക് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിനയം നിരീക്ഷിക്കുമ്പോഴൊക്കെയും എന്റെ അഭിനയം മെച്ചപ്പെടുത്താനും സാധിച്ചു. 18-20 വര്‍ഷങ്ങള്‍ക്കുശേഷമാണ് മമ്മൂട്ടിക്ക് ഒപ്പം ഒരു മുഴുനീള വേഷം കൈകാര്യം ചെയ്യുന്നത്. ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’ എന്ന ചിത്രത്തിലായിരുന്നു മമ്മൂട്ടിക്കൊപ്പം ഞാന്‍ ആദ്യമായി അഭിനയിച്ചത്.’ ഡിനോ പറയുന്നു നാല് വര്‍ഷത്തിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ്…

    Read More »
  • ‘പൊന്നിയിൻ സെൽവൻ ‘ നോവലിൽ ഇല്ലാത്ത വിഷയങ്ങളും സിനിമയിലുണ്ട്: മണിരത്നം

    സി.കെ അജയ് കുമാർ, പി ആർ ഒ    ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ ആകാംഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന പൊന്നിയിൻ സെൽവൻ-2  ഇന്ന് പ്രദർശനത്തിനെത്തുന്നു. കൽക്കിയുടെ തലമുറകളെ ആകർഷിച്ച വിശ്വ പ്രസിദ്ധമായ ഇതിഹാസ നോവലിനെ ആസ്പദമാക്കി മണിരത്നം ദൃശ്യ സാക്ഷാത്കാരം നൽകിയ ‘പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം’ ലോക സിനിമയ്ക്കു മുന്നിൽ, ഇന്ത്യൻ സിനിമയുടെ തന്നെ ചരിത്രത്തിലെ നാഴിക്കല്ലായിരിക്കും എന്നാണ് അനുമാനിക്കപ്പെടുന്നത്. നോവലിലെ ഉള്ളടക്കത്തിന് ഉപരി കഥയിലെ സംഭവങ്ങൾ നടന്ന സ്ഥലങ്ങൾ സന്ദർശിച്ച് ഒട്ടേറെ പഠനങ്ങൾ നടത്തിയ ശേഷമാണ് മണിരത്നം ഈ സിനിമക്ക് തിരക്കഥ തയ്യാറാക്കിയതും ദൃശ്യാ വിഷ്‌ക്കാരമേകിയതും. അതു കൊണ്ടു തന്നെ നോവലിൽ ഇല്ലാത്ത ചില സംഭവങ്ങളും സിനിമയിലുണ്ട് എന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. അതിനെ കുറിച്ചും പ്രതിസന്ധികളെ അതി ജീവിച്ച് സിനിമ പൂർത്തീകരിച്ച അനുഭവത്തെ കുറിച്ചും മണിരത്നം മനസ്സു തുറക്കുന്നു: ” പൊന്നിയിൻ സെൽവൻ ആദ്യ ഭാഗത്തിന് കിട്ടിയ വിജയവും അംഗീകാരവും നില നിർത്തണം എന്നതു കൊണ്ട് രണ്ടാം ഭാഗത്തിനായി പഴുതുകളില്ലാതിരിക്കാൻ…

    Read More »
  • സംവിധായകൻ മോഹന്റെ ആദ്യചിത്രം, മലയാള സിനിമയിൽ വിസ്ഫോടനം സൃഷ്ടിച്ച ‘രണ്ട് പെൺകുട്ടികൾ’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 45 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ മലയാള ചലച്ചിത്ര ലോകത്ത് കൊടുങ്കാറ്റുയർത്തിയ ‘രണ്ട് പെൺകുട്ടികൾ’ റിലീസ് ചെയ്‌തിട്ട് 45 വർഷം. 1978 ഏപ്രിൽ 28 നാണ് സ്ത്രീകളുടെ സ്വവർഗാനുരാഗം പ്രമേയമായ ആദ്യ മലയാള ചിത്രം പ്രദർശനത്തിനെത്തിയത്. മോഹൻ സംവിധാനം ചെയ്ത ആദ്യ സിനിമ. ശോഭ, അനുപമ മോഹൻ എന്നീ നടിമാരാണ് ഗിരിജ, കോകില എന്നീ പെൺസുഹൃത്തുക്കളെ അവതരിപ്പിച്ചത്. വി.ടി നന്ദകുമാറിന്റെ രണ്ട് പെൺകുട്ടികൾ എന്ന നോവലാണ് പ്രചോദനം. തിരക്കഥ രചിച്ചത് സുരാസു. കൗമാരപ്രായക്കാരായ രണ്ട് പെൺകുട്ടികളുടെ അസാധാരണമായ ബന്ധത്തിന്റെ കഥ ലൈംഗികതയുടെ സ്പർശമില്ലതെയാണ് സിനിമയിൽ ആവിഷ്ക്കരിച്ചത്. പെൺസുഹൃത്തുക്കളിലൊരാൾ ഒരു പുരുഷന്റെ ബലാൽക്കാര ശ്രമത്തിന് ഇരയാകുന്നതോടെ ആ പെൺകുട്ടിയുടെ പുരുഷവർഗ്ഗത്തോടുള്ള പക മറ്റൊരു സ്ത്രീയോടുള്ള വിശ്വാസത്തിലേയ്ക്കും ബന്ധത്തിലേയ്ക്കും വഴി മാറുന്നു. ഗിരിജയെ ചേച്ചി എന്നാണ് കോകില വിളിക്കുന്നത്. മലയാളത്തിലെ, ഒരുപക്ഷെ ഇന്ത്യൻ സിനിമയിലെ, ആദ്യ ലെസ്ബിയൻ കഥാപാത്രമായിരിക്കും ഗിരിജ. നോവൽ 1974 ൽ പുറത്തിറങ്ങി. എഴുത്തുകാരൻ വിടി നന്ദകുമാർ പ്രസിദ്ധീകരിച്ച ‘യാത്ര’ വാരികയിലേയ്ക്ക്…

    Read More »
  • എന്തുകൊണ്ട് ഷെയിനിനെ മാത്രം ടാർ​ഗറ്റ് ചെയ്യുന്നു? ഷെയിനിന്റെ പേര് പറയാൻ കാണിച്ച ധൈര്യം മറ്റുള്ളവരുടെ പേര് പറയാനും കാണിക്കണം: സാന്ദ്രാ തോമസ്

    സിനിമാ സംഘടനകളുടെ വിലക്കിന് പിന്നാലെ ഷെയിൻ നി​ഗവും ശ്രീനാഥ് ഭാസിയുമായി ഇപ്പോൾ മലയാള സിനിമയിലെ ചർച്ചാ വിഷയം. ഇതിൽ ഷെയിനിനെതിരെ കടുത്ത ആരോപണങ്ങളുമായി നിർമ്മാതാവ് സോഫിയ പോൾ രം​ഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഈ അവസരത്തിൽ നിർമാതാവും നടിയുമായ സാന്ദ്രാ തോമസ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഇത്തരം പ്രശ്നങ്ങൾ എല്ലാ സെറ്റിലും നടക്കുന്നുണ്ടെന്നും എന്തുകൊണ്ടാണ് ഷെയിനിനെ മാത്രം ടാർഗറ്റ് ചെയ്യുന്നതെന്നും സാന്ദ്ര ചോദിക്കുന്നു. പല ആക്ടേഴ്സിന്റെ പേരിലും പരാതികൾ ഉണ്ടെന്നും ഷെയിനിന്റെ പേര് പറയാൻ കാണിച്ച ധൈര്യം മറ്റുള്ളവരുടെ പേര് പറയാനും കാണിക്കണമെന്നും സാന്ദ്ര പറഞ്ഞു. മൂവി വേൾഡ് മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സാന്ദ്രയുടെ പ്രതികരണം. ന്യു ജനറേഷൻ അഭിനേതാക്കൾക്കൊപ്പം പ്രവർത്തിക്കുമ്പോൾ ബു​ദ്ധിമുട്ട് ഉണ്ടാകാറുണ്ടോ എന്ന ചോദ്യത്തിനായിരുന്നു സാന്ദ്രയുടെ പ്രതികരണം. സാന്ദ്രാ തോമസിന്റെ വാക്കുകൾ ഇങ്ങനെ ന്യു ജെൻ കുട്ടികളുമായി പ്രവർത്തിക്കുമ്പോൾ തീർച്ചയായും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. കാരണം അവരുടെ പ്രായത്തിൻറേതായ പ്രശ്നങ്ങൾ ഉണ്ടാകാം. ഈ പ്രായത്തിൽ പൈസയും ഫെയിമും…

    Read More »
  • സ്പൈ ആക്ഷൻ ത്രില്ലർ ‘ഏജന്റ്’ നാളെ തീയറ്ററുകളിൽ; മീശ പിരിച്ച് കട്ട കലിപ്പിൽ മേജർ മഹാദേവനായി മമ്മൂട്ടി

    സ്പൈ ആക്ഷൻ ത്രില്ലർ ആയി സുരേന്ദർ റെഡ്ഢി രചനയും സംവിധാനവും നിർവഹിച്ച പാൻ ഇന്ത്യൻ പ്രൊജക്റ്റ് ‘ഏജന്റിന്റെ’ പുതിയ പോസ്റ്റർ മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയയിൽ കൂടി പങ്കുവച്ചു. ‘ഡെവിൾ’ എന്ന ടൈറ്റിലിൽ ദയയില്ലാത്ത രക്ഷകനായാണ് മേജർ മഹാദേവന്റെ ആദ്യ പോസ്റ്റർ അണിയറപ്രവർത്തകർ പങ്കുവച്ചത്. ഇപ്പോൾ മമ്മൂട്ടി പുറത്തുവിട്ട പോസ്റ്ററിൽ മീശപിരിച്ച് കട്ട കലിപ്പ് ലുക്കിലുള്ള ‘മേജർ മഹാദേവനെ’യാണ് കാണാനാകുന്നത്. ലോകവ്യാപകമായി നാളെയാണ് ചിത്രം ഏജന്റെ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ വേളയിൽ നാഗാർജുന അക്കിനേനി മമ്മൂക്കയെക്കുറിച്ചു പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളരെയധികം ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. സ്ക്രിപ്റ്റ് തിരഞ്ഞെടുക്കുന്ന കാര്യത്തിൽ മമ്മൂട്ടി വളരെയധികം ശ്രദ്ധാലുവാണ്, അദ്ദേഹം ‘ഏജന്റി’ൽ അഭിനയിക്കാൻ സമ്മതം മൂളിയപ്പോൾ തന്നെ ‘ഏജന്റ്’ ബ്ലോക്ക്ബസ്റ്റർ ആണെന്ന കാര്യം ഉറപ്പാണ്. ‘ഏജന്റ്’ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ സന്തോഷം മാത്രമല്ല അതുവഴി അഖിലിന്റെ കരിയറിലെ ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് കൂടി വഴിതെളിയിക്കുന്നുവെന്നും നാഗാർജുന പറയുന്നു. തെലുങ്കിലും മമ്മൂട്ടി തന്നെയാണ്…

    Read More »
  • ക്രിട്ടിക്കൽ കണ്ടീഷനൊക്കെ മാറി, ഇനി ശ്രദ്ധിക്കേണ്ട സമയം; ബാലയുടെ ആരോ​ഗ്യനില മെച്ചപ്പെട്ടു വരികയാണെന്ന് ഭാര്യ എലിസബത്ത്

    ആശുപത്രിയിൽ കഴിയുന്ന നടൻ ബാലയുടെ ആരോ​ഗ്യനില മെച്ചപ്പെട്ടു വരികയാണെന്ന് ഭാര്യ എലിസബത്ത്. ഇനി ശ്രദ്ധിക്കേണ്ട കാലമാണെന്നും അതുകൊണ്ട് കുറച്ച് നാൾ താൻ ലീവ് ആണെന്നും എലിസബത്ത് പറഞ്ഞു. പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പറഞ്ഞ എലിസബത്ത് തുടർന്നും പ്രാർത്ഥനകൾ വേണമെന്ന് ആവശ്യപ്പെട്ടു. എലിസബത്തിന്റെ വാക്കുകൾ ഇങ്ങനെ എല്ലാവർക്കും സുഖമാണെന്ന് വിചാരിക്കുന്നു. കഴിഞ്ഞ ഒന്നര രണ്ട് മാസമായി ടെൻഷനിലൂടെയും വിഷമ ഘട്ടത്തിലൂടെയുമാണ് കടന്നു പോയത്. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടായിരുന്നു. കുറേ പേർ മെസേജ് അയച്ചും ഫോൺ വിളിച്ചുമൊക്ക കാര്യങ്ങൾ അന്വേഷിച്ചിരുന്നു. പ്രാർത്ഥനകൾ അറിയിച്ചിരുന്നു. ഇനി ശ്രദ്ധിക്കേണ്ട സമയങ്ങളാണ്. എന്നാലും ബാല ചേട്ടൻ ബെറ്റർ ആയിട്ടുണ്ട്. ക്രിട്ടിക്കൽ കണ്ടീഷനൊക്കെ മാറി. ആരോ​ഗ്യം വീണ്ടെടുത്ത് വരികയാണ്. ഞാൻ ഇനി കുറച്ച് കാലം ലീവ് ആയിരിക്കും. വീട്ടിൽ തന്നെ ആയിരിക്കും. രണ്ട് മാസമായി വീഡിയോകളൊന്നും തന്നെ ഞങ്ങൾ ചെയ്തിരുന്നില്ല. ഇടയ്ക്ക് ഇങ്ങനെയുള്ള അപ്ഡേറ്റ്സ് മാത്രമാണ് ഫേസ്ബുക്കിലും യുട്യൂബിലും ആയിട്ട് കൊടുത്തു കൊണ്ടിരുന്നത്. ഇടയിൽ ഞങ്ങളുടെ വെഡ്ഡിം​ഗ് ആനിവേഴ്സറി വന്നിരുന്നു.…

    Read More »
  • ശുനകയുവരാജനിവൻ… നെയ്‍മറിലെ നായകനായ നാടൻ നായയുടെ കുസൃതിത്തരങ്ങള്‍ ദൃശ്യവത്കരിച്ചിരിക്കുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്

    ബ്രസീൽ ഫുട്ബോൾ താരത്തിൻറെ പേര് ടൈറ്റിൽ ആക്കിയതുവഴി പ്രഖ്യാപനസമയത്തുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് നെയ്മർ. വി സിനിമാസ് ഇന്റർനാഷനണലിന്റെ ബാനറിൽ നവാഗത സംവിധായകൻ സുധി മാഡിസൺ സംവിധാനം ചെയ്ത നെയ്‍മറിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മാത്യു തോമസും നസ്‍ലെനുമാണ്. എന്നാൽ ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഒരു നായയാണ്. ഇപ്പോഴിതാ നായകനായ നാടൻ നായയുടെ കുസൃതിത്തരങ്ങൾ ദൃശ്യവത്കരിച്ചിരിക്കുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തിയിരിക്കുകയാണ്. വി സിനിമാസ് ഇന്റർനാഷനലിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ‘ശുനകയുവരാജനിവൻ’ എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്. അടുത്തകാലത്ത് മലയാളികൾ ഏറ്റുപാടിയ ഹിറ്റ് ഗാനങ്ങളായ തലതെറിച്ചവർ, ആന്മാവേ പോ, ആദരാഞ്ജലി, പവിഴ മഴയെ, പറുദീസാ തുടങ്ങിയവയൊക്കെ രചിച്ചത് വിനായക് ശശികുമാർ ആയിരുന്നു. ഷാൻ റഹ്മാന്റെ സംഗീതത്തിൽ ഗാനം ആലപിച്ചിരിക്കുന്നത് അൻവർ സാദത്താണ്. നസ്‍ലെൻ, മാത്യു എന്നിവർക്കൊപ്പം മലയാളത്തിന്റെ മറ്റ് പ്രിയപ്പെട്ട താരങ്ങളായ വിജയ രാഘവൻ, ജോണി ആന്റണി, ഷമ്മി തിലകൻ എന്നിവരും…

    Read More »
  • നാടൻ വേഷങ്ങളുടെ നായകൻ അഡംബരങ്ങളില്ലാതെ അരങ്ങളൊഴിഞ്ഞു

    ജിതേഷ് മംഗലത്ത് മലയാളസിനിമയുടെ സുവർണ്ണകാലം എന്നു പറയുന്നത് എൺപതുകളുടെ പകുതിയിൽ തുടങ്ങി തൊണ്ണൂറുകളുടെ ഒടുവിൽ അവസാനിച്ച കാലമാണ്. സത്യൻ അന്തിക്കാട്-ശ്രീനിവാസൻ- രഘുനാഥ് പലേരി, പ്രിയദർശൻ-ശ്രീനിവാസൻ, സിബി മലയിൽ-ലോഹിതദാസ്, കമൽ-ടി.എ റസാഖ്-ശ്രീനിവാസൻ, തുളസീദാസ്-വിജി തമ്പി-കലൂർ ഡെന്നീസ്, സിദ്ധിഖ്-ലാൽ എന്നിങ്ങനെയുള്ള കോമ്പിനേഷനുകൾ ആയിരുന്നു ആക്ഷൻ ചിത്രങ്ങൾ മാറ്റി നിർത്തിയാൽ അക്കാലത്തെ ഏറ്റവും മികച്ച മദ്ധ്യവർത്തി ചിത്രങ്ങൾ സൃഷ്ടിച്ചിരുന്നതും. അവയിലൊക്കെയും ശ്രദ്ധിച്ചുനോക്കിയാൽ മനസ്സിലാവുന്ന ഒരു ഘടകം സ്വഭാവകഥാപാത്രങ്ങൾക്കു ലഭിക്കുന്ന അസൂയാവഹമായ സ്പേസാണ്. താരമൂല്യമുള്ള നായകന്മാരോ (മോഹൻലാൽ, മമ്മൂട്ടി,) ടയർ ടു നായകന്മാരുടെ കൂട്ടായ്മകളോ(മുകേഷ് -ജഗദീഷ്-സിദ്ദിഖ്-സായ്കുമാർ-അശോകൻ) ഉള്ളപ്പോഴും സിനിമ ഒരിക്കലും അവരിലേക്ക് ഫോക്കസ് ചെയ്യാറില്ലായിരുന്നു. ദാസനും,വിജയനും രൂപപ്പെടുന്നത് ശങ്കരാടിയുടെ പണിക്കരും, മാമുക്കോയയുടെ ഗഫൂറും, .ഇന്നസെന്റിന്റെ ബാലേട്ടനും, തിലകന്റെ അനന്തൻ നമ്പ്യാരും ഒക്കെയടങ്ങുന്ന ഒരു സാമൂഹ്യപരിസരത്തിൽ നിന്നുമാണ്. മറ്റൊരർത്ഥത്തിൽ അവരെ സൃഷ്ടിക്കുന്നത് രണ്ടാമതു പറഞ്ഞവരാണ്. ദാസന്റെ ദാരിദ്ര്യം തെളിയുന്നത് ഇന്നസെന്റിന്റെ കണ്ണുകളിലും, നിസ്സഹായത തെളിയുന്നത് മീനയുടെ മുഖത്തുമാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ നായകകഥാപാത്രങ്ങളുടെ ഓറയ്ക്ക് കൂടുതൽ ശോഭ പകരാൻ…

    Read More »
  • മൂന്നിലൊരാളാകാന്‍ താല്‍പര്യമില്ലെന്ന് നേരത്തേ പറഞ്ഞിരുന്നു; വിശദീകരണവുമായി ഷെയ്ന്‍ നിഗം

    കൊച്ചി: സിനിമാ സംഘടനകള്‍ തന്നോട് സഹകരിക്കില്ലെന്ന നിലപാട് സ്വീകരിച്ചതിനെതിരേ താരസംഘടനയായ ‘അമ്മ’യെ സമീപിച്ച് നടന്‍ ഷെയ്ന്‍ നിഗം. തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഷെയ്ന്‍ പറഞ്ഞു. ആരോപണങ്ങള്‍ മനോവിഷമമുണ്ടാക്കി. എഡിറ്റ് കാണണമെന്ന് പറഞ്ഞിട്ടില്ല. മൂന്ന് അഭിനേതാക്കള്‍ ഈ സിനിമയിലുണ്ട്. മൂന്നിലൊരാളാകാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ സംവിധായകന്‍ പറഞ്ഞത്, തന്നെ കണ്ടുകൊണ്ടാണ് തിരക്കഥ എഴുതിയിരിക്കുന്നതെന്ന്. താന്‍ അവതരിപ്പിക്കുന്ന റോബര്‍ട്ട് എന്ന കഥാത്രമാണ് നായകന്‍ എന്നാണ്. പക്ഷേ സിനിമ ചിത്രീകരിച്ചതിന് ശേഷം തനിക്ക് അതില്‍ സംശയം വന്നു. തുടര്‍ന്ന് സംവിധായകനോട് അതേക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹമാണ് എഡിറ്റ് കാണാമെന്ന് പറഞ്ഞത്. പണം കൂടുതല്‍ ചോദിച്ചുവെന്ന ആരോപണത്തിനും ഷെയ്ന്‍ മറുപടി പറഞ്ഞു. സിനിമയ്ക്ക് വേണ്ടി താന്‍ നല്‍കിയ സമയം നീണ്ടുപോയി. അതിനാല്‍ ആര്‍.ഡി.എക്സിന് ശേഷം താന്‍ അഭിനയിക്കേണ്ടിയിരുന്ന മറ്റൊരു ചിത്രം നീണ്ടുപോയി. അതിനാല്‍ മുന്‍കൂറായി വാങ്ങിയ പണം തിരികെ നല്‍കേണ്ടിവന്നു. നിര്‍മാതാവിന്റെ ഭര്‍ത്താവ് തന്റെ അമ്മയോട് ബഹുമാനമില്ലാതെ പെരുമാറി. അതേ തുടര്‍ന്നാണ് അമ്മ ക്ഷോഭിച്ചതെന്നും ഷെയ്ന്‍…

    Read More »
Back to top button
error: